Homeകവിത

കവിത

കസേര, പ്രേമം

(കവിത)മുബശ്ശിര്‍ സിപിപ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു ഞാനിരുന്നീ കസേരയില്‍ നാലു കൊല്ലം, കസേര കരുതി അതിനാണീ പ്രേമ സങ്കടം.ആള് പോയ നേരം നീങ്ങി നീങ്ങി ആളെ കണ്ടത്താനുള്ള തിരക്കിലായി കസേര.അടഞ്ഞ വഴികളോര്‍ത്തു നാലു കാലുകളോര്‍ത്തു പ്രേമമില്ലാഞ്ഞതോര്‍ത്തു സ്ഥിരം സങ്കടപ്പെട്ടു കസേര.വെളിച്ചമണഞ്ഞ രാത്രിയില്‍ കാലുകള്‍ക്കിടയില്‍ കാലുകള്‍ കോര്‍ത്തു കെട്ടിപ്പിടിക്കും ഞങ്ങള്‍ കരയും, വരും പ്രേമമെന്നു തോളിലും കൈപ്പിടിയിലും തലോടും പരസ്പരം.ഉണ്ടായിരുന്നിടത്തെ...

ഒരു വാക്കില്‍നിന്ന്

(കവിത)പ്രതിഭ പണിക്കര്‍വാക്കുകളുടെ മദ്ധ്യാഹ്നത്തിന് നീലിമയുടെ അതിരില്ലാപ്പരപ്പാണ്; പലകുറി ചില്ലത്തുമ്പില്‍ നിന്ന് അടര്‍ന്നുയര്‍ന്നതും.ശൂന്യമെന്നുതോന്നിയ്ക്കുന്ന പ്രഥമനിറക്കാഴ്ചയിലേയ്ക്ക് വെള്ളിമുകിലുകള്‍ പതിയെ പറന്നുവരും. ഗ്രഹങ്ങള്‍ പലത് പിറന്ന് പിന്നെ അപ്രത്യക്ഷമാകും. താരകള്‍ തെളിഞ്ഞുപൊലിയും. തൊട്ടും, തൊടാതെയും മിന്നല്‍പ്പിണരുകള്‍ വന്നുപോകും.ഒരു ചാറ്റല്‍ പടിഞ്ഞാറന്‍കാറ്റിന്റെ ശലഭച്ചിറകേറിവന്നെന്നെ വായനയുടെ വള്ളിപ്പടര്‍പ്പില്‍നിന്ന് പറിച്ചെടുത്ത് സന്ധ്യയിലേയ്ക്ക് കുടഞ്ഞിടും.പലതിനെ ഉള്‍ക്കൊള്ളുന്ന എന്റെ നിശബ്ദാകാശം ഉദയങ്ങള്‍, അസ്തമയങ്ങള്‍ ഒടുങ്ങി നിലകൊള്ളും; പൊടുന്നനെ അതൊരു സാധാരണവൈകുന്നേരമാവും.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

തുരുത്ത്

കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും.തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴുംപാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും,വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും.അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും...നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും.ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...

അഞ്ച് കവിതകൾ 

(കവിത)എ. കെ. മോഹനൻ കസാല ഒന്ന് സ്വസ്ഥമായി ഇരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂഒന്ന് നിവർന്നുനിൽക്കുവാൻപോലും പറ്റാത്തവിധം അനന്തമായി പോയല്ലോ ഈ ഇരിപ്പ്.തൊട്ടാവാടിപൂവിറുക്കുന്നേരം കുഞ്ഞുകൈകളിൽ മുള്ളേറ്റത്തിനാലാകുമോ നിന്റെ മുഖം പെട്ടെന്ന് വാടിപ്പോയത്.കടൽചേമ്പിലയിൽ ഉരുണ്ടുകളിക്കുന്ന ആകാശത്തിന്റെ ഒരുവലിയ കണ്ണുനീർതുള്ളി.സമ്മാനം ഒരു ദുഃഖത്തിൻ തടവിൽ ഞാനകപ്പെട്ടുപോയി അതിൻ മുറിവിൽ നിന്നൊഴുകുന്ന ചോരയാണീവരികൾ അത് നിനക്കുള്ളൊരെന്റെ സമ്മാനവും.മഴപ്പാറ്റമണ്ണടരിൽ നിന്നുയർന്നുപൊങ്ങുന്നു വിൺചിരാതിൽ വിലാപമാകുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ISD കാൾ

(കവിത)അനൂപ്. കെ . എസ്ISD കാൾഹലോ.. ആഹ ഹലോ! ലൗഡ് സ്പീക്കറിലാണോടി, അല്ലാ..! അടുത്ത് ആരേലുമുണ്ടോ? ഇല്ലന്നെ.! എന്താടാ? അതേ എനിക്ക് നിന്നെയൊന്നു കാണണം. അഹ് അതിനെന്താ..നീ അമ്മയാവുന്നതിന് മുൻപ്.നിശബ്ദത…എവിടെവെച്ച്? അങ്ങനെ ചോദിച്ചാ, നല്ല തിരക്കുള്ള എവിടേലും വെച്ച്.നിശബ്ദത….നിന്റെ വിരലിൽ തൊടണം എല്ലാ വിരലിലെയും ഞൊട്ട പൊട്ടിക്കണം വിയർത്ത് ഒട്ടുന്നവരെ വിരലിൽ...

പരീക്ഷണം

(കവിത)കവിത ജി ഭാസ്ക്കരൻഅവസാനമില്ലാത്ത ആഴങ്ങളിൽ നിന്ന് ഞാൻ എന്നെ നൂലിഴകൾ പോലെ പെറുക്കിയെടുക്കുന്നു… നീല, മഞ്ഞ, ചുവപ്പ്, കറുപ്പ് അങ്ങനെയങ്ങനെ.. നീളെ നീളെ… ഒരു നെയ്തെന്ത്രത്തിലെന്ന പോലെ ഞാനവയെ കൈപ്പത്തിയിൽ നിരത്തുന്നു.. വിരലിൽ ചുറ്റിയെടുക്കുന്നു… നനഞ്ഞൊട്ടി, ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ പോലെ തണുത്തത്… ഉടുപ്പു നെയ്യാനെന്ന് നിനക്ക് നീട്ടുന്നതിന് തൊട്ടുമുൻപവയ്ക്ക് അനക്കം വെയ്ക്കുന്നു.. സ്വയമഴിഞ്ഞ് പതുക്കെയെന്നെ ആപാദചൂഡം ചുറ്റിവരിഞ്ഞ്… ഞാനൊരു നൂൽ പന്തുപോലെ, വർണ്ണശഭളമായത്… പണ്ട് വിരലിൽ നൂൽ ചുറ്റിമുറുക്കി ചോപ്പിച്ചടയാളം വെച്ചതിന്റെ ഓർമ്മയിൽ, വലിയൊരു...

റെയിൽവണ്ടി

(കവിത)സിന്ധു സൂസന്‍ വര്‍ഗീസ്‌മൗനത്തിന്റെ പുകമഞ്ഞു മൂടിയ സ്റ്റേഷനുകൾ താണ്ടി രണ്ടാമതൊരു യാത്ര.മുമ്പേയിറങ്ങിപ്പോയവർ കയറുന്നു മുന്നേ മുന്നേ..മണിമലേടെ ചിറ്റോളം പോലെ സുധാമണി വന്നു കേറുമ്പോൾ എണ്ണക്കറുപ്പിന്റെ ഓമനച്ചേല്.. കഴുത്തിലാ പഴയ വെള്ളേം ചൊമപ്പും പളുങ്കിന്റെ മാല..ഹൈസ്‌കൂളിലെ ചേച്ചിമാരിടുന്ന ഫുൾപാവാടയിടാനാണത്രെ അവൾക്കു പൂതി.. ആറ്റിനക്കരെ, കാലമുറഞ്ഞ കുടിലിൽ പഴഞ്ചനൊരു കണ്ണീർവിളക്ക് ഇപ്പോഴും മുനിഞ്ഞു കത്തുന്നുണ്ടത്രേ!രാജശ്രീടെ മെഴുക്കുള്ള മുഖവും ഒഴുക്കൻ മുടിയും ഇത്തിരിക്കുറുമ്പും...

പേനയെക്കുറിച്ച് രണ്ടുപേര്‍ സംസാരിക്കുന്നു

(കവിത)വിഷ്ണു ശിവദാസ്ഒരു പെന്‍സില്‍ - സ്വന്തമായി വേണമെന്നില്ല ആരോടേലും ചോദിച്ചു വാങ്ങുക എന്നാലും മോഷ്ടിക്കരുത്. കാരണം, നമ്മള്‍ പറയാന്‍ പോകുന്ന കാര്യം ഗൗരവമേറിയതാണ്. പേനയേക്കുറിച്ച് പേനയേക്കുറിച്ചോ? അതെ, അതില്‍ കാര്യമുണ്ട്.നോക്കൂ, ഇത്രയും പറഞ്ഞപ്പോള്‍ തന്നെ പെന്‍സിലിന്റെ മുനയൊടിഞ്ഞില്ലേ. നമ്മള്‍ ഇതുവരെ കാര്യത്തിലേക്ക് കടന്നിട്ടു പോലുമില്ല. ആരെങ്കിലും ഇതൊന്നു മൂര്‍ച്ച കൂട്ടിത്തരൂ. ഇതാ...

പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌മീനിനൊപ്പം നീന്തുന്നു ജലത്തിന്‍റെ ഉണ്മയെത്തൊട്ടുകൊണ്ട്. ഒരു പക്ഷിതന്‍ ചെറുതൂവലാകുന്നു ആകാശത്തിന്‍റെ മിഥ്യയില്‍ ലയിച്ചുകൊണ്ട്. ഇലയുടെ സിരയില്‍ പടരുന്നു കാറ്റിന്‍റെ ഭാരമില്ലായ്മയെ പുണര്‍ന്നുകൊണ്ട്. മരമതിന്‍ വേരില്‍ ചലിക്കുന്നു ഭൂമിയുടെ ആഴത്തെ അളന്നുകൊണ്ട്. ദീര്‍ഘമായ ധ്യാനത്തില്‍ മണ്‍തരിയായി മാറുന്നു മഴയുടെ രതിയെ ചുംബിച്ചുകൊണ്ട്. പൂവില്‍ പൂമ്പൊടിയായ് തുടിക്കുന്നു ഷഡ്പദസംഗീതംകൊണ്ട്. വിസ്മിതമൊരു മഷിയാല്‍ പകര്‍ത്തുന്നു പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...

വട്ടം

(കവിത)ട്രൈബി പുതുവയൽഎത്രയോ വട്ടം മനസ്സുകൊണ്ട് കുരിശേറ്റിയിട്ടാണ് ക്രിസ്തുവിന് ശരീരം കൊണ്ടൊരു കുരിശിലേറാൻ കഴിഞ്ഞത്..എത്രയോ വട്ടം വെള്ളക്കാരന്റെ ബുള്ളറ്റുകൾ തുളവീഴ്ത്തിയിട്ടാണ് ഗാന്ധിക്ക് നെഞ്ചിലൊരു വർഗ വെറിയന്റെ വെടിയേൽക്കാൻ കഴിഞ്ഞത്..എത്രയോ വട്ടം മനസ്സുകൊണ്ട് കാതങ്ങൾ സഞ്ചരിച്ചിട്ടാണ്...
spot_imgspot_img