Homeകവിത

കവിത

നിങ്കള ബുക്കു

കവിതസിജു സി മീന (പണിയ ഗോത്ര ഭാഷ)"തോമരാടി വേരുമ്പേ നായു തൂറി കാഞ്ച.." : ഉത്തമ്മെ പാടിഞ്ചെനെ കേട്ടു നാനു ബുക്ക് മറിച്ചെഎങ്കളാ പാട്ടു കാണി ബുക്കിലി..! കരിന്തണ്ടൻ ചാച്ചപ്പേം കാണി ബുക്കിലി..!കാവു കാണി.. തെയ്യ കളി കാണി.. എങ്കള ഒഞ്ചും കാണി...

‘ലിഡിസ്’* നാളെ നിന്റെ പേരാകാതിരിക്കുവാൻ

(കവിത)മായ ചെമ്പകംഇല്ലാതെയായിപ്പോയ ഒരു ഗ്രാമത്തിന്റെ പേരിലാവണം നീയെന്നെ ഓർമ്മിക്കേണ്ടത്. ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര് പിടഞ്ഞുവീഴണം.ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു, പുൽമേടുകളിലവർ കളിച്ചിരുന്നു. ചുവന്ന പോപ്പിപ്പൂക്കൾ നിറയെ വിടർന്നിരുന്നു. തണുപ്പിനെയകറ്റാൻ അവർ ശ്രമിച്ചിരുന്നു. ചുമലിലെ ഭാരം കനപ്പെടുമ്പോൾ ദിവസങ്ങളുടെ മറവിലിരുന്ന് അവർ വിങ്ങിപ്പൊട്ടുകയോ നെടുവീർപ്പിടുകയോ ചെയ്‌തിരുന്നു. എങ്കിലും, ഖനികളിലെ ഇരുളിലും...

പതിവുകള്‍

(കവിത)രാജേഷ് ചിത്തിരജനാലയ്ക്കുപ്പുറം ഒരു നദിയുണ്ട് പതിവ് പോലെ അത് നിശ്ശബ്ദമൊഴുകുന്നു ജനാലയ്ക്കിപ്പുറം മുറിയിലും നിശ്ശബ്ദത.ഫ്രിഡ്ജിന്റെ വാതിൽ അടുക്കളറാക്കിന്റെ അടപ്പൂകൾ കറിപ്പൊടിഭരണികൾ നിർബന്ധിക്കുന്നത് കൊണ്ട് മാത്രം, അതുകൊണ്ടു മാത്രം അവയെല്ലാം അവളോട് മിണ്ടാൻ ശ്രമിക്കുന്നുഅവൾ ഒന്നും മിണ്ടാത്തതു കൊണ്ടാവണം കറിപ്പാത്രത്തിൽ നിന്നും ഏതോ ഗന്ധം അവളുടെ മൂക്കിൽ ഉമ്മവെയ്ക്കാനൊരുങ്ങും, അവളപ്പോഴും...

പ്രതീതി

(കവിത)ഷൈജുവേങ്കോട്അടച്ചിട്ട മുറിയിൽ ജനലുകൾ തുറന്ന് വെച്ച് വെളിയിലേയ്ക്ക് നോക്കിയിരന്നു.ഒരു തുള്ളിയും ഉറങ്ങാതെ രാത്രി.കാറ്റ് വീശിയെടുത്ത് കൊണ്ടുവന്ന മഞ്ഞ് ഇലകളിൽ മരങ്ങളിൽ വീടുകളിൽ പരിസരങ്ങളിൽ പറ്റി പിടിച്ച് വളർന്ന് ഈർപ്പത്തിന്റെ തോൽ ഉരിഞ്ഞിട്ടു.രാത്രിയെ പൊത്തി മൂടി വരുന്ന ഇരുട്ടിനെ കൊത്തിപ്പിരിച്ച്, കൊത്തിപ്പിരിച്ച് തുപ്പിക്കൊണ്ടിരിയ്ക്കുന്നു. കൃത്രിമ വിളക്കുകൾ !ഇനിയൊരു ദിനവും ഇരുട്ടിൽ മുങ്ങരുതെന്ന ഉറച്ച കാൽവെപ്പോടെ വെളിച്ചത്തിന്റെ കുരിശുരൂപം രാത്രിയുടെ തോളിൽ കയറി കിടന്നു.രാത്രി ഒഴിഞ്ഞ കാലത്തെ പുലരി, നട്ടുച്ച, വൈകുന്നേരം , മഴ, വെയിൽ,...

വേദന

(കവിത)കെ വി അശ്വിൻ കറേക്കാട്ജീവനേ... നമ്മൾ വേർപെട്ടു പോയതിനനന്ത കാലാന്തരങ്ങൾക്കിന്നുമീ നരകവർഷമുറഞ്ഞു പെയ്യും കരാള നിശയിലും നിന്റെ ചിന്തകളെന്റെ മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി തൻ പട്ടടയിലെൻ ജീവിതമെരിഞ്ഞടങ്ങുന്നു...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ...

പുതിയ ഭൂമി

(കവിത)വിജയരാജമല്ലികമക്കളെ സ്നേഹിക്കാൻ വിലക്കുന്ന മന്ത്രം എഴുതി വെച്ചത്രെ ഭൂമിയിൽ മനുഷ്യർ ആണും പെണ്ണും മാത്രമെന്നൊരിക്കൽതാലോലമാട്ടാനാകാതെ കൈകൾ മൗനമായ് അലമുറയിട്ട- ലയുമല്ലോ വിലയം വരെയും ഈ മണ്ണിൽ കണ്ണിൽ ഇരുൾ കുത്തിവെച്ചു കുലുങ്ങി ചിരിക്കുന്നല്ലോ ബുദ്ധിക്ക് വിലങ്ങുവെച്ചീ നിഗൂഢ തന്ത്രംഈ മന്ത്രം ഉപാസിക്കും കൊടികൾ പൊന്നുകൊയ്യും വിളനിലങ്ങൾ മറിച്ചും മറച്ചും രചിക്കുന്നു കപട ചരിത്രഭാഗംഇത്തിരിപ്പോന്ന...

രഹസ്യം

(കവിത)അലീന മാർത്തയമ്മാമ്മയുടെ അച്ചായൻ പെട്ടന്നൊരു ദിവസം ചത്തുവീണു. നല്ലവൻ അല്ലാഞ്ഞിട്ടും ആളുകൾ അയാളോട് സഹതപിച്ചു. വെള്ളസാരിയുടുത്ത്, മക്കളെ വാരിപ്പിടിച്ച്, പെട്ടിയുടെ തലക്കലിരുന്നു കരഞ്ഞ അമ്മാമ്മയുടെ തോളിൽ കല്യാണസാരിയിൽ കുത്തിയിരുന്ന സ്വർണ നിറമുള്ള പിൻ മാത്രം ആളുകളുടെ കണ്ണിൽ പെട്ടു. "പെണ്ണുംപുള്ള തന്നെയാ അങ്ങേരെ കൊന്നത്, കണ്ടില്ലേ ഒരു കള്ളക്കരച്ചിൽ". നാത്തൂനാണ് ആദ്യം പറഞ്ഞത്. പിന്നെ...

അഭാവത്തില്‍

(കവിത)ദിവാകരന്‍ വിഷ്ണുമംഗലംഒരു പിരിയലില്‍ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങള്‍ സകലമാം വേരും പടര്‍ന്നതില്‍ നിന്നും വിടുവിക്കാനാവാ ഗുണങ്ങള്‍ നീറ്റുന്നുഅത് തെളിച്ചതാം വെളിച്ചങ്ങള്‍,നിത്യ- സുഖദുഃഖങ്ങള്‍തന്‍ സ്മരണ, സൗഹൃദപ്പടര്‍ച്ച, സാന്ത്വനക്കുളിര്‍ച്ച, സര്‍വ്വവും പതിവിലുമേറ്റം വിളഞ്ഞുനില്‍ക്കുന്നു!തെളിയുമുണ്മതന്‍ പ്രകാശഗേഹമാം പ്രണയവാങ്മയം, നിവരും ശൂന്യത അതുവരെയില്ലാ ഘനമറിയുന്നു വനഗര്‍ഭസ്ഥമാം കൊടും മൗനങ്ങളില്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

തുരുത്ത്

കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും.തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴുംപാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും,വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും.അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും...നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും.ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...

താവഴി

(കവിത)അഫീഫ ഷെറിന്‍വെള്ളം തളിച്ച് മുറ്റമടിച്ച് കറിക്കരിഞ്ഞ് അരിയിട്ട് നീർന്ന് നിന്ന് തിരിഞ്ഞുനോക്കുമ്പോ ജാനകിക്ക് നോവടുത്തു. വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു. വഴിയിലെറങ്ങി കണ്ട വണ്ടിക്കോടി. പോക്കിനിടയിൽ തൊട മാന്തിനോക്കി തലമുടി പറിച്ചെടുത്തു കാലിട്ടടിച്ച് ആരെയൊക്കെയോ തെറി വിളിച്ചു കാറി കാറി കരഞ്ഞു ചൊമച്ചു. പെറ്റു. കൊച്ചിന് തൂക്കം രണ്ടരക്കിലോ കിറുകൃത്യം. ആശുപത്രീന്ന് ഫോറം പൂരിപ്പിക്കാൻ ചോദിച്ചു അമ്മ? :- ജാനകി അച്ഛൻ? :- ജാനകി ന്തേ?ഒച്ചയിൽ...
spot_imgspot_img