Homeകവിത
കവിത
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
- SEQUEL 131
- SEQUEL 132
- SEQUEL 14
തുരുത്ത്
കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന്
പാതിരാത്രി ഉൾക്കടലിലേക്കു
ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു
റേഡിയോപാടും.തുരുത്തില്
പാതിരാത്രി
എയ്ത്തുനക്ഷത്രം
വഴിതെറ്റി
വീഴുംപാതയോരത്തെ
നനവഴിയാ മണലിൽ
മാണ്ടുകിടക്കും,വെളുപ്പിനു
തിരികെട്ട്
മാഞ്ഞുപോകും
2
അവിടെ ഉപ്പുറവയുള്ള
ഉൾക്കാട്ടിൽ നിറയെ
കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു,
ബോട്ട് തീരമകന്നാൽ,
കാറ്റിൽ
ചെമ്പകപൂക്കൾ
വാടിവീഴും.അതുംവാരി
കിടക്കയിൽ
വിതറി
പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ-
ന്തെന്നറിയതെ
പിള്ളേരു ചിണുങ്ങും...നീന്താനായും.,
നിത്യമാം
നീലവെളിച്ചം.
3
മഴക്കാലമെങ്കിൽ
ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം
മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്...
നനഞ്ഞുകുതിർന്നു
വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത
വെയിലത്തെല്ലാം ഉണങ്ങിനിവരും,
ആകാശത്തകലേക്ക്
അപ്പൂപ്പൻതാടികളെയ്യും
സമയം ചുരുട്ടിച്ചുരുട്ടി
ഉറുമ്പുകളെ കൂടൊരുക്കാൻ
വിളിക്കും.
4
ഉൾക്കടലുകൊണ്ട
ബോട്ടെല്ലാം
ഏഴാംനാൾ
തിരയിറങ്ങും,
തീരമണയും
തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം
നൂറ്റാണ്ടിലെ പവിഴപ്പുറ്റ്
പാതിരക്കാറ്റ്
പിരാന്ത്
പേക്കൂത്ത്...
5
ഓളപ്പെരുപ്പം നോക്കി,
മീൻവെട്ടും നിഴലുകൾ ,
വലകൾ,
വേനലുകളടുക്കിവെക്കും
ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും
റേഡിയോ പാടും.ഉറക്കപ്പടികളിൽ,
ദൂരെ ,
വഴിമറന്ന...
താവഴി
(കവിത)അഫീഫ ഷെറിന്‍വെള്ളം തളിച്ച് മുറ്റമടിച്ച്
കറിക്കരിഞ്ഞ്
അരിയിട്ട്
നീർന്ന് നിന്ന്
തിരിഞ്ഞുനോക്കുമ്പോ
ജാനകിക്ക് നോവടുത്തു.
വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി
നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു.
വഴിയിലെറങ്ങി
കണ്ട വണ്ടിക്കോടി.
പോക്കിനിടയിൽ
തൊട മാന്തിനോക്കി
തലമുടി പറിച്ചെടുത്തു
കാലിട്ടടിച്ച്
ആരെയൊക്കെയോ തെറി വിളിച്ചു
കാറി കാറി കരഞ്ഞു
ചൊമച്ചു.
പെറ്റു.
കൊച്ചിന് തൂക്കം രണ്ടരക്കിലോ
കിറുകൃത്യം.
ആശുപത്രീന്ന് ഫോറം
പൂരിപ്പിക്കാൻ ചോദിച്ചു
അമ്മ?
:- ജാനകി
അച്ഛൻ?
:- ജാനകി ന്തേ?ഒച്ചയിൽ...
പുഴയില്‍നിന്ന് മനുഷ്യനെ നോക്കി രഹസ്യം പറയുമ്പോള്‍
(കവിത)ടിനോ ഗ്രേസ് തോമസ്‌ആകാശത്തിന്‍റെ തെളിമയില്‍
പുഴക്കരയിലെ വീട്
ആദിമ കപ്പല്‍യാത്രയുടെ
ഓര്‍മ്മപോലെ....
അരികില്‍ കുഞ്ഞൊഴുക്കില്‍
കുളിച്ചൊരുങ്ങിയവളെപോലെ
പുഴ
അടിവസ്ത്രങ്ങളഴിച്ച്
ആഴത്തെ വെളിച്ചപ്പെടുത്തുന്നു.
പുഴയുടെ
ചെമ്പന്‍
മഴരോമങ്ങള്‍ നിറഞ്ഞ
മുലഞെട്ടുപോലെ
രണ്ട് മാനത്തുക്കണ്ണികള്‍
ജീവിതം
ജീവിതം കലങ്ങിപ്പൊട്ടിയവന്‍റെ നോട്ടത്തിലേയ്ക്ക്
വെറുതെ
എത്തിനോക്കുന്നു.
കഴിഞ്ഞ
ജന്മത്തിലെ
തിരസ്ക്കരിക്കപ്പെട്ട
പ്രണയത്തിന്‍റെ
പൂര്‍ത്തിയില്ലാത്ത
ജലജന്മങ്ങളെന്ന്
നനഞ്ഞ നോട്ടത്തില്‍
മറുപടി നല്‍കുന്നു.
ഇടയ്ക്കിടെ
വെള്ളത്തില്‍
മുങ്ങിപൊന്തി
മാനത്തുകണ്ണികള്‍
കരയോട്
കരയിലെ ഏകനായ മനുഷ്യനോട്
കരയില്‍ സുപരിചിതമല്ലാത്ത ഭാഷയില്‍
പറയും രഹസ്യംപോലെ
അടയാളപ്പെടുത്തുന്നു
മറവിയിലല്ലാതെ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ...
ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു
(കവിത)സി ഹനീഫ്ഇല്ല
നമ്മുടെ പ്രണയം
പോലെയോ
മനസ്സു പോലെയോ
അത്ര വലിയ
ദുരൂഹതയൊന്നുമില്ല
ജീവിതത്തിന്.ചിലപ്പോൾ
അത്
ഒരാത്മാഹുതിയോളം
ചെറുതും
മലയിടുക്കുകൾ താണ്ടിയുള്ള
ട്രക്കിങ്ങോളം
ചടുലവും
ആവാം.അന്ധകാരത്തിന്റെ
നടുവിൽ കിടന്ന്
അലറി വിളിക്കുന്ന
നിശ്ശബ്ദത.
രണ്ട്
അടുപ്പുകൾക്കിടയിൽ
അഗ്നിരഹിതമായ
ഇടത്തിലെ
വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ
അത്രയും മതി.തണലിൽ നിന്ന്
ഒരിക്കൽ
ഇറങ്ങിപ്പോവുമെന്നുള്ളതാണ്
ഓരോ
മെയ്ഫ്ലവറിന്റെയും
സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email :...
വർക്കിച്ചായൻ
(കവിത)എസ് രാഹുൽഅതിരാവിലെ ഓട്ടോയിൽ
വർക്കിച്ചായൻ റോഡ് ചുറ്റും.നടന്നലയുന്നവരെ
വെറുതേ കൊണ്ടാക്കും
വെയിൽ വീഴാതെ
പുള്ളി പൈസ തൊടില്ല.ശനിയും ഞായറും
വർക്കിച്ചായൻ ഓട്ടോയെടുക്കില്ല.പിൻസീറ്റിൽ
പഴയൊരു നോട്ട്ബുക്കുണ്ട്
കയറുന്നവരതിൽ കഥയെഴുതും.വർക്കിച്ചായൻ എണീറ്റുടൻ
ആദ്യ വരിയെഴുതും
പിന്നീട് കയറുന്നവരതു തുടരും
എഴുതാതെ അച്ചായൻ
വണ്ടി നിറുത്താറില്ല
തെറിപറഞ്ഞ്
ചെകിട് പൊളിക്കും
ഉച്ചയ്ക്ക് വണ്ടിയൊതുക്കി
രണ്ടു പേജുകൾ
കീറി മാറ്റും.കഥയുടെ ദിശയിൽ
ശനിയും...
ഒന്നും ഒത്തുനോക്കാത്തവർ
(കവിത)അനൂപ് ഷാ കല്ലയ്യംകണ്ടിട്ടില്ലേ…?
ഒന്നും ഒത്തുനോക്കാതെ
പരിചയക്കാരാക്കുന്നവരെ,
ആട്ടം നിക്കാത്ത ചെറിയസൂചിപോലെ-
കാക്കത്തൊള്ളായിരം കഥ,അതിനാത്ത് അതിന്റെയിരട്ടി-
കഥാപാത്രങ്ങൾ.
സ്ഥിരം ലൊക്കേഷനൊന്നുമില്ല
പോക്കും വരവും പറഞ്ഞട്ടുമാകില്ല
ഏത് വട്ടത്തിനാത്തേക്കും കൂട്ടാം
എന്നാ കേസിനുവേണേലും കിറുക്കന് പൊക്കാം
എവിടെക്കിട്ട് എറിഞ്ഞാലും
കിറി കീറി ചിരിച്ചോണ്ടിരിക്കും,
അറിയില്ലെന്ന് പറയും
നൊണയും കൊതികുത്തും അസൂയേം,
കടം ചോദിക്കും കള്ളവണ്ടികേറും
കക്കും-
അങ്ങനെ...
കണ്ണുകൾ മാറാല കെട്ടുന്ന മൂല
(കവിത)അഭിരാം എം പി1
റോഡിൽ നിന്നും ഇടത്തോട്ട്
തിരിഞ്ഞ് നാലാം വളവിലെ
ഒരടി പാത കയറിയാലാണ് വീട്.
വെളുത്ത വലിയൊരു വീടിന്റെ,
ഭസ്മം കൊണ്ട് കുറി വരച്ച
ഒരു പടുവൃദ്ധൻ തറവാടിന്റെ,
അത്തറിന്റെ മിനിപ്പുള്ള
ഒരു ഗൾഫുക്കാരൻ വീടിന്റെ,
അങ്ങിനെയെല്ലാത്തിന്റെയും നടുക്ക്,
നെഞ്ചിനകത്ത് അകപ്പെട്ട
ഊർദ്ധ്വൻ പോലെ
അതുപോലെയൊരു വീട്.
നീണ്ടു...
തുള്ളിക്കവിതകൾ
(കവിത)വിനോദ് വിയാർനമുക്കിടയിലെ
ഒരിക്കലും വാടാത്തയില,
പ്രണയം*ജലത്തിനോളം
നീ എന്നെ സ്നേഹിക്കും
മഴയോളം
ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന്
നീ പറയും
ആകാശത്തിലേക്ക്
നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം
ഞാൻ കവിതകളാക്കും
എൻ്റെ കവിതകൾ ജീവൻ വെയ്ക്കും*മഴ പറയുന്നത്
പുഴ പറയുന്നത്
കടൽ പറയുന്നത്
കര പറയുന്നത്
അവൾ പറയുന്നത്
എല്ലാം ഒരേ ഭാഷയാണ്*അവൾക്കറിയാവുന്ന ഭാഷയ്ക്കും
എനിക്കറിയാവുന്ന...
പൂവാൽമാവ്
(കവിത)വിനോദ് വിയാർമതിലീന്ന് തലവെളിയിലിട്ടാണ്
മാവിൻ്റെ നിൽപ്പ്
ഇലകൾ കൊണ്ട് ചിരി
കായകൾ കൊണ്ട് തലയെടുപ്പ്
കാറ്റിനൊപ്പം കൂടി
വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി,
പൂവാൽമാവ്.പേരിട്ടത് ഞാനായതുകൊണ്ട്
എന്നോടാണ് ദേഷ്യം,
ഒറ്റമാങ്ങ തരില്ല
പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും
ഒന്നുനോക്കുകയേ വേണ്ടൂ
ചുമ്മാചിരിക്കുകയേ വേണ്ടൂ
ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി
എനിക്കു പിടിക്കില്ല
'എടാ പൂവാൽമാവേ…' എന്നുറക്കെ...
കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം
(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും
കരഞ്ഞേക്കല്ലെന്ന്
കുഞ്ഞേനച്ഛന്‍ പറഞ്ഞ്
ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ
മരണത്തിന്
എല്ലാവരും
കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി
കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ
പറമ്പെല്ലാം,
ഒറ്റക്കിരുന്ന് പൂശാറുള്ള
മൊട്ടക്കുന്നെല്ലാം
കുഞ്ഞേനച്ഛനെ കാണുമ്പോള്‍
മാത്രം
അനുസരണയോടെ നില്‍ക്കണ
അമ്മിണി പശുവെല്ലാം
വരിവരിയായി വന്ന്
ചിരിച്ച് പോകട്ടെ.ഇനിയാര്
അതിരിട്ട പറമ്പില്‍
വെളിക്കിരിക്കും.
മൊട്ട കുന്നിലെ
പെണ്‍ ദൈവങ്ങള്‍
കൊപ്പമിരുന്ന്
കള്ള് പൂശും.' ഉടയോരില്ലാത്ത
ഭൂമി പോലെയാണ്
ഉറ്റവരാരുമില്ലാത്ത
താനുമെന്ന് '
കുഞ്ഞേനച്ഛന്‍ പറയും.തെക്കേ തൊടിയില്‍
കുഞ്ഞേനച്ഛനും
പടിഞ്ഞാറെ...