Homeകവിത

കവിത

ഇടം

(കവിത)മഞ്ജു ഉണ്ണികൃഷ്ണൻസ്വപ്നങ്ങളുടെ തീവ്രഅസഹ്യതയുള്ള പെൺകുട്ടി . ഏതോ മുൻജന്മത്തിലെ നാട്ടിലൂടെ നടക്കുന്നു.കുറേയേറെ കുന്നുകൾ തോടുകൾ ചാലുകൾ കുളങ്ങൾ കൊക്കരണികൾ നിലങ്ങൾ നിരപ്പുകൾ ഒരു പുഴയും .കണ്ടു മറന്ന ഒരാകാശം അതേ തണുപ്പുള്ള കാറ്റ് മണ്ണിൻ്റെ മാറാപശ്ശിമ . മുൻപ് നടന്നതിൻ്റെ തോന്നൽ.വീടിരുന്ന വളവിലെ കയറ്റം വള്ളിക്കാട് . ഈടിമ്മേലിരുന്ന് താഴേക്ക് കാലിട്ട് ആട്ടികൊണ്ട് മൂളിയ എന്തോ ഒന്ന് ഓർമ്മ വരുന്നു.സിനിമയും പാട്ടുമൊന്നും ഇല്ലാക്കാലത്ത് എന്ത്...

പടർന്നു പായുന്ന കനൽ

(കവിത)സുനിത ഗണേഷ്ഒരു തീക്കനൽ ആണ് ചില നേരം മനസ്സ്...നിനക്കറിയും എന്ന ഉറപ്പിൽ ഞാനുറച്ച് നിൽക്കുന്ന മണ്ണിലും ചില നേരം തീക്കട്ട ജ്വലിക്കാറുണ്ട്.കാലു പൊള്ളുമ്പോൾ നീയെന്ന ഉറപ്പ് എൻ്റെയുള്ളിൽ നിന്നും പൊള്ളിയടരുമോയെന്ന ഭയം! അവിടെ നിന്നും തത്ക്ഷണം ഓടിമാറും...ഉള്ളുറപ്പിനായി കാലു തണുപ്പിക്കാൻ ഇത്തിരി തണലോ, വെള്ളമോ ഉള്ളിടത്തേക്ക്...പക്ഷേ, വഴിയാകെ കനല് പടരുന്നു. നീയെന്ന ഉറപ്പ്! ഉള്ളൂ പൊള്ളിയടരുന്നു. ആത്മാവ് തീയിലമരുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

തുരുത്ത്

കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും.തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴുംപാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും,വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും.അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും...നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും.ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...

പുതിയ ഭൂമി

(കവിത)വിജയരാജമല്ലികമക്കളെ സ്നേഹിക്കാൻ വിലക്കുന്ന മന്ത്രം എഴുതി വെച്ചത്രെ ഭൂമിയിൽ മനുഷ്യർ ആണും പെണ്ണും മാത്രമെന്നൊരിക്കൽതാലോലമാട്ടാനാകാതെ കൈകൾ മൗനമായ് അലമുറയിട്ട- ലയുമല്ലോ വിലയം വരെയും ഈ മണ്ണിൽ കണ്ണിൽ ഇരുൾ കുത്തിവെച്ചു കുലുങ്ങി ചിരിക്കുന്നല്ലോ ബുദ്ധിക്ക് വിലങ്ങുവെച്ചീ നിഗൂഢ തന്ത്രംഈ മന്ത്രം ഉപാസിക്കും കൊടികൾ പൊന്നുകൊയ്യും വിളനിലങ്ങൾ മറിച്ചും മറച്ചും രചിക്കുന്നു കപട ചരിത്രഭാഗംഇത്തിരിപ്പോന്ന...

കസേര, പ്രേമം

(കവിത)മുബശ്ശിര്‍ സിപിപ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു ഞാനിരുന്നീ കസേരയില്‍ നാലു കൊല്ലം, കസേര കരുതി അതിനാണീ പ്രേമ സങ്കടം.ആള് പോയ നേരം നീങ്ങി നീങ്ങി ആളെ കണ്ടത്താനുള്ള തിരക്കിലായി കസേര.അടഞ്ഞ വഴികളോര്‍ത്തു നാലു കാലുകളോര്‍ത്തു പ്രേമമില്ലാഞ്ഞതോര്‍ത്തു സ്ഥിരം സങ്കടപ്പെട്ടു കസേര.വെളിച്ചമണഞ്ഞ രാത്രിയില്‍ കാലുകള്‍ക്കിടയില്‍ കാലുകള്‍ കോര്‍ത്തു കെട്ടിപ്പിടിക്കും ഞങ്ങള്‍ കരയും, വരും പ്രേമമെന്നു തോളിലും കൈപ്പിടിയിലും തലോടും പരസ്പരം.ഉണ്ടായിരുന്നിടത്തെ...

റെഡ് അലർട്ട്

(കവിത)അച്യുത് എ രാജീവ്അവളുടെ പരിഭവം ഇരുണ്ടിരുണ്ട് പിണക്കമായ് ഉരുണ്ടുകൂടാൻ തുടങ്ങുന്നതറിഞ്ഞ് എന്നിലെ മാനസികാവസ്ഥാനിരീക്ഷണ- കേന്ദ്രം റെഡ്‌ അലർട്ട് പ്രഖ്യാപിച്ചുപിടയ്ക്കുന്ന നല്ല നിമിഷങ്ങളെ ഓർമ്മയുടെ വഞ്ചിയിൽ നിറയ്ക്കാനുള്ള അവളിലേക്കുള്ള പുറപ്പാടുകൾക്ക് നിരോധനം നിലവിൽ വന്നുമൂക്കിൻപാലത്തിനപ്പുറമിപ്പുറം നിലകൊള്ളുന്ന അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നതിനാൽ ഏത് നിമിഷവും ഇമകൾ നീക്കി വെള്ളം തുറന്ന് വിട്ടേക്കുമെന്ന് അറിയിപ്പുണ്ടായിമൗനത്തിൻ മലയിടിഞ്ഞ് വാക്കുകൾ ഉരുൾപൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ അവിടേക്കുള്ള...

ബുദ്ധനുണരുമ്പോള്‍

(കവിത)വിനോദ് വിയാര്‍ മരച്ചുവട്ടില്‍ നിന്ന് വലിയ കെട്ടിടത്തിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ബുദ്ധന്‍! മരം, നൂറുതരം അലങ്കാരങ്ങളായി ഭിത്തിയിലും തറയിലും മട്ടുപ്പാവിലും പിടഞ്ഞിരിക്കുന്നു.തിരക്കിന്റെ തിടുക്കം ശ്വാസത്തിലുമുലാത്തുന്ന ചിരി മറന്നവര്‍മുറികളില്‍ കള്ളത്തരത്തുന്നലണിഞ്ഞ വാക്കുകളുടെ മഹാസമ്മേളനങ്ങള്‍പട്ടിണി നിഴല്‍വീഴ്ത്താത്ത ഊണുമേശയില്‍ വിഭവങ്ങള്‍ കാത്തിരുന്നു മുഷിയുന്നുഅര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യം മുനിഞ്ഞുകത്തുന്ന അടുക്കളത്തിണ്ണകള്‍ബുദ്ധനെല്ലാം കാണാനാകുന്നുണ്ട് ബഹളങ്ങളില്‍ ചിലതെല്ലാം കേള്‍ക്കാനാകുന്നുണ്ട് ഷോകേസിലിരുന്ന് ലോകത്തെ കാണാനുള്ള തഞ്ചം ബുദ്ധന്‍...

‘ലിഡിസ്’* നാളെ നിന്റെ പേരാകാതിരിക്കുവാൻ

(കവിത)മായ ചെമ്പകംഇല്ലാതെയായിപ്പോയ ഒരു ഗ്രാമത്തിന്റെ പേരിലാവണം നീയെന്നെ ഓർമ്മിക്കേണ്ടത്. ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര് പിടഞ്ഞുവീഴണം.ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു, പുൽമേടുകളിലവർ കളിച്ചിരുന്നു. ചുവന്ന പോപ്പിപ്പൂക്കൾ നിറയെ വിടർന്നിരുന്നു. തണുപ്പിനെയകറ്റാൻ അവർ ശ്രമിച്ചിരുന്നു. ചുമലിലെ ഭാരം കനപ്പെടുമ്പോൾ ദിവസങ്ങളുടെ മറവിലിരുന്ന് അവർ വിങ്ങിപ്പൊട്ടുകയോ നെടുവീർപ്പിടുകയോ ചെയ്‌തിരുന്നു. എങ്കിലും, ഖനികളിലെ ഇരുളിലും...

ഏലിയൻസ്

(കവിത)യഹിയാ മുഹമ്മദ് ബിൽഡിങുകൾ ഏത് ഗ്രഹത്തിലെ മരങ്ങളാണ്! ഇവിടുത്തെതല്ലെന്നു തോന്നുന്നു. അതിൻ്റെ ഉണക്കം കണ്ടാലറിയാം. അവയ്ക്കു വേരോടാൻപറ്റിയ മണ്ണേയല്ലിവിടമെന്ന്.വണ്ടികൾ ഏതു ഗ്രഹത്തിലെ ജീവികളാണ് ? ഇവിടുത്തെതാണെന് തോന്നുന്നേയില്ല. അവറ്റകളുടെ വേഗത കണ്ടാലറിയാം. നമുക്ക് മുമ്പേ എന്നോ വന്നു പോയ അന്യഗ്രഹ ജീവികളുടെ വീട്ടിലെ വളർത്തു മൃഗങ്ങളാണെന്ന്...വിമാനവും അങ്ങനെ തന്നെ. ഇവിടുത്തെ പറവയെപ്പോലെ യല്ല അവയുടെ പറക്കൽ.... തീവണ്ടി അവിടുത്തെ പെരുമ്പാമ്പായിരിക്കും. ആ ഇഴജന്തുവിൻ്റെ പോക്ക് ഭൂമിക്കൊരു ഭാരം തന്നെ.ജെ സി...

വട്ടം

(കവിത)ട്രൈബി പുതുവയൽഎത്രയോ വട്ടം മനസ്സുകൊണ്ട് കുരിശേറ്റിയിട്ടാണ് ക്രിസ്തുവിന് ശരീരം കൊണ്ടൊരു കുരിശിലേറാൻ കഴിഞ്ഞത്..എത്രയോ വട്ടം വെള്ളക്കാരന്റെ ബുള്ളറ്റുകൾ തുളവീഴ്ത്തിയിട്ടാണ് ഗാന്ധിക്ക് നെഞ്ചിലൊരു വർഗ വെറിയന്റെ വെടിയേൽക്കാൻ കഴിഞ്ഞത്..എത്രയോ വട്ടം മനസ്സുകൊണ്ട് കാതങ്ങൾ സഞ്ചരിച്ചിട്ടാണ്...
spot_imgspot_img