HomePOETRY
POETRY
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- PHOTO STORIES
- PHOTOGRAPHY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
- SEQUEL 131
ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?
(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്കുഞ്ഞുണ്ണി മാഷ്
പാഠം പഠിപ്പിച്ച്
കൊണ്ടിരിക്കെ
എനിക്ക് ചോദിക്കാനുള്ള
ചോദ്യമായിരുന്നു അത്
" ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്"
ചോദിച്ചില്ല.വൈക്കത്ത് ബോട്ടടുക്കുമ്പോൾ
ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ,
ഒന്ന് തൊടാൻ വേണ്ടി മാത്രം
ബഷീർ,
ആൾക്കൂട്ടത്തിനിടയിലൂടെ.
ഞെങ്ങി, ഞെരുങ്ങി.
മിന്നാമിന്നി വെളിച്ചങ്ങളുടെ
ആയുസ്സു പോലുമില്ലാതെ
ഒരു തൊടൽ,ബഷീർ ഗാന്ധിയെ തൊടുമ്പോൾ
തീർച്ചയായും എൻ്റെ
സത്യന്വേക്ഷണ കഥ
വായിച്ചിട്ടുണ്ടാകില്ല,
ഉപ്പ്...
പുറപ്പാട്
കവിതധന്യ ഇന്ദു
മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട
എൻ്റെ പ്രണയമേ
നീ മണ്ണടരുകൾക്കുള്ളിൽ
സ്വസ്ഥമായിരിക്കുകകണ്ണിൽ നക്ഷത്രമൂർച്ചയുള്ള
സ്വപ്നങ്ങൾ കണ്ടും,
മഴപ്പൂവിതളുകളിൽ
ഒറ്റക്കാൽ നൃത്തം ചവിട്ടിയും
ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെആത്മ പിണ്ഡങ്ങളിൽ
ജനിമൃതിയുടെ
മുക്തിതേടി
ഒരിക്കലും നിലയ്ക്കാത്ത ചുഴികളിൽ
ഞാനുമഭയം തേടിയേക്കാം.രേതസിറ്റുവീഴുന്ന ഭൂതകാലയിടനാഴികൾ
ഒരിറ്റു വെളിച്ചക്കീറുപോലുമെത്താ-
തടഞ്ഞു പോകുമ്പോൾ,
എൻ്റെ പ്രണയമേ
നമ്മളെന്നെന്നേക്കുമായി
വിസ്മൃതിയിലാണ്ടുപോകുന്നുഞാൻ നമ്മളെയോർത്ത്,
ഓർത്തോർത്ത് ഇരുന്നിരുന്ന
ജനൽപ്പടിയിൽ ചിതൽപുറ്റ്
മൂടുമ്പോൾ,
പുനർജനി നൂഴലുകൾ
അസ്തമയക്കാറ്റിൽ
തൂങ്ങിയാടുമ്പോൾ,
ഞാനെന്നിലേക്കു...
പൂവാൽമാവ്
(കവിത)വിനോദ് വിയാർമതിലീന്ന് തലവെളിയിലിട്ടാണ്
മാവിൻ്റെ നിൽപ്പ്
ഇലകൾ കൊണ്ട് ചിരി
കായകൾ കൊണ്ട് തലയെടുപ്പ്
കാറ്റിനൊപ്പം കൂടി
വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി,
പൂവാൽമാവ്.പേരിട്ടത് ഞാനായതുകൊണ്ട്
എന്നോടാണ് ദേഷ്യം,
ഒറ്റമാങ്ങ തരില്ല
പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും
ഒന്നുനോക്കുകയേ വേണ്ടൂ
ചുമ്മാചിരിക്കുകയേ വേണ്ടൂ
ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി
എനിക്കു പിടിക്കില്ല
'എടാ പൂവാൽമാവേ…' എന്നുറക്കെ...
പൊഴിഞ്ഞാലും എൻ ഹൃദയമേ
കവിത - ഇംഗ്‌ബോർഗ് ബാക്മാൻമൊഴിമാറ്റം - രാമൻ മുണ്ടനാട്പൊഴിഞ്ഞാലും, എൻ ഹൃദയമേ, കാലവൃക്ഷത്തിൽ നിന്നും
പൊഴിഞ്ഞാലും, ഇലകളേ, പണ്ടു സൂര്യൻ പുണർന്നിരുന്ന,
ഇപ്പോൾ തണുത്തുറഞ്ഞതാം ശിഖരങ്ങളിൽ നിന്നും.
പൊഴിഞ്ഞാലും, വീങ്ങിയ കണ്ണിൽനിന്നുമശ്രുക്കൾ പോൽ.
ദിനാന്തരങ്ങളിൽ ഭൂമിദേവന്റെ മുടിയിളകുന്നു കാറ്റിൽ
സൂര്യതാപം തളർത്തിയ പുരികങ്ങൾക്കുമേൽ
അവൻ മുഷ്ടി ചുരുട്ടവേ വാ പിളർക്കുന്നു
അവന്റെ കുപ്പായത്തിനടിയിലൊരു മുറിവ്.
ഒരിയ്ക്കൽ കൂടി, ഒരു മേഘം മൃദുവാമതിൻ പുറം കുനിച്ച്
നിന്നെ വണങ്ങവേ, ദൃഢമായിരിയിരിക്കുക.
ഹൈമെറ്റസ് തേനീച്ചകളെ ശ്രദ്ധിയ്ക്കുകയേ വേണ്ട.
അവൻ നിന്റെ തേൻകൂടുകൾ നിറച്ചുകൊള്ളും.
കർഷകനെ സ്സംബന്ധിച്ചിടത്തോളം വരൾച്ചയുടെ കാലത്തിൽ
ഒരു വൈക്കോൽത്തുറുവെന്നതേ തുച്ഛമാണ്.
നമ്മുടെ മഹാവംശത്തിന് ഒരു വേനൽ നിസ്സാരം.
നിന്റെ ഹൃദയത്തിന് പിന്നെയെന്ത് സാക്ഷ്യപ്പെടുത്താനാവും.
ഇന്നലെയ്ക്കും നാളെയ്ക്കുമിടയിൽ അത് ചാഞ്ചാടുന്നു.
വിദേശിയും മൂകയുമായ അത് മിടിയ്ക്കവേ സംഭവിപ്പത്
സമയത്തിൽ നിന്നുമുള്ള അതിന്റെ കൊഴിഞ്ഞുവീഴ്ചയാണ്....Fall, My Heart
Ingeborg BachmannFall, my...
അദ്ധ്യായങ്ങൾ
കവിതബിജു ലക്ഷ്മണൻഹൃദയചിഹ്നത്തിൽ
കോമ്പസ് മുനയാൽ
ബെഞ്ചിൽ കോറിയിട്ട
ആഴമുള്ള അക്ഷരങ്ങൾ.ഇടത്തെ ബെഞ്ചിലെ
വിടർന്ന കണ്ണുകളിൽ
കവിത വായിക്കുന്ന
സമയം,
ബ്ലാക്ക് ബോർഡിൽ
കുമാരൻ മാഷ്
താജ്മഹൽ വരക്കുന്നു.ചരിത്രത്തിന്റെ ഇടനാഴികൾ വരയ്ക്കുന്നു !കണക്കും ചരിത്രവും
തമ്മിൽ...?ചിന്ത
മുഴുമിപ്പിക്കുന്നതിനു മുൻപേ
അക്ഷരങ്ങളെല്ലാം മാഞ്ഞു,
ചരിത്രചിത്രങ്ങൾ മങ്ങി.
ഹോം വർക്കിന്റെ
ഭാരത്തോടെ
ആദ്യപിരീഡവസാനിച്ചിരിക്കുന്നു.അപ്പോഴും സുലൈഖ
നോക്കിക്കൊണ്ടിരിക്കുകയായിരുന്നു
രാമനവളെയും...അടുത്ത പിരീഡിൽ
ചരിത്രം പഠിപ്പിക്കുന്ന
സക്കറിയ മാഷ്
രാമനെ...
സ്വസ്ഥം, സ്വാസ്ഥ്യം, പലയിനം സാദ്ധ്യതകൾ
കവിത
സുജ എം.ആർ
കാറ്റേറ്റ് തുടുത്ത ലില്ലി പൂക്കൾ താമസിച്ചിരുന്ന താഴ്വാരത്തിൽ വെച്ച്,
തണുത്ത ലില്ലി പൂക്കൾക്കിടയിൽ
തല കുനിച്ച് നിന്ന കുറേ വെളുത്ത മഞ്ഞുപൂക്കൾ
ഇറുത്തെടുത്ത് നിനക്ക് നീട്ടി ഞാൻ,ഒന്ന് വീതം മൂന്ന് നേരം!!!
ഒക്കെ ശരിയാകും..നീയിറങ്ങി നടന്ന എന്റെ...
തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം
(കവിത)അമലുവഴിയാത്രയിൽ കാണാത്ത
നഗരത്തിന്റെ മറുമുഖം
കെട്ടിടങ്ങളുടെ നിറം മങ്ങിയ
പിന്നാമ്പുറങ്ങൾ
ചെത്തിമിനുക്കാത്ത പുറംപോക്കുകൾ
വിചിത്രങ്ങളായ ഫ്രെയ്മുകൾ
നോക്കിനിൽക്കെ
മിന്നിമായുന്ന നഗരം
ആരോ പറയുന്നു
'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന്
ത്വക്കിനുള്ളിലൂടെ അതങ്ങനെ
ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്'
തീവണ്ടിത്താളത്തിൽ നഗരം
കിതക്കുന്നു
കുതിക്കുന്നു
കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു
അവന് അപു¹വിന്റെ ഛായ1
അലീസ് വീണ
മുയൽമാളം കണക്കെ
പരിചിത നഗരത്തെ
വിഴുങ്ങുന്ന
തീവണ്ടിപ്പാതയിലെ...
വീണു മരിക്കുന്ന ഉറുമ്പുകൾ
കവിത
ജാബിർ നൗഷാദ്
ദൂരെ,
നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കുമക്കരെ
ശൂന്യതയിൽ
ഒരു കടത്തു വഞ്ചി നീങ്ങുന്നു
അതിൽ ദൈവത്തിനുള്ള
അപ്പ കഷ്ണം
ഉറുമ്പരിച്ചു തുടങ്ങുന്നു.
മധുരത്തിന്റെ ലഹരിയിൽ
അവരോരോരുത്തരും
ഭൂമിയിലേക്ക് ബോധരഹിതരായ് വീഴുന്നു,
നോക്കെത്താ ദൂരത്തോളം
കറുത്ത ജഡങ്ങൾ.
ബാക്കിയായൊരുറുമ്പ് കവിയുടെ
വിരലിൽ നമസ്കരിക്കുന്നു
ലോകം തീർന്നിരിക്കുന്നു
പാപങ്ങളൊടുങ്ങിയിരിക്കുന്നു
ആദം തെറ്റേറ്റ് പറഞ്ഞു
ദൈവത്തിന് മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു
സ്നേഹം ഒരു ചിലന്തിവല പോലെ
മനുഷ്യരെ...
മഞ്ഞ വെളിച്ചം
കവിത
സ്നേഹ മാണിക്കത്ത്
ഓരോ നിരത്തിലും
മറ്റാർക്കും
കാണാത്ത വിധം
മരണം അടയാളപ്പെടുത്തിയ
ഞാൻ ഉണ്ടായിരുന്നു
നൂഡിൽസ് സ്ട്രാപ്പ്
ഉടുപ്പിലെ നൂലുകൾ
പോലെ
അധികമാരാലും
തിരിച്ചറിയപ്പെടാതെ
ഉടൽ നടന്നു നീങ്ങി
ചുണ്ടുകൾ മീൻവലകൾ
പോലെ ഇരയെ വിഴുങ്ങാൻ
കൊതിച്ചു
പഴകിയ ഓർമ്മകൾ
മണ്ണിരയെപോലെ
ഇഴഞ്ഞു
വഴുവഴുത്ത ചുംബനങ്ങളെ
കുഴിമാടത്തിൽ നിന്നും
പുറത്തെടുത്തു
ഇവിടെയും മഞ്ഞ വെളിച്ചങ്ങൾ
എത്ര കാതം നടന്നാലും
മരണം
ഈ മഞ്ഞയ്ക്കും ചുംബനത്തിനും
വണ്ടിപ്പുകയ്ക്കും
ട്രാഫിക് സിഗ്നലിനും
ഇടയിൽ ഒളിച്ചിരുന്ന്
നോക്കി...
പടച്ചോന്റെ സംഗീതം
കവിതജാബിർ നൗഷാദ്
ഉടലിനെ പൊതിഞ്ഞ
ശലഭക്കൂട്ടങ്ങളെ
വീശിയോടിച്ച് കണ്ണ് തിരുമ്മി
കാട്ടാറിലേക്ക് ചാടി,
തിരികെ ഒഴുക്കിനെതിരെ
നീന്തി നീന്തി
എത്തിച്ചേർന്നത്
(ചേരേണ്ടിയിരുന്നത്)
വീട്ടിലേക്കാണ്.
ഇരുട്ടിനേം വെളിച്ചത്തേം
ബന്ധിപ്പിക്കുന്ന
മഞ്ഞ് പാടയിൽ
അവ്യക്തമായൊരിടം.
കണ്ണിലെ നനവിനാൽ
തെന്നി നിൽക്കുന്ന
ചാമ്പമരങ്ങൾ
സ്വാഗതം ചെയ്യുന്നു.
നരച്ച മഞ്ഞ
പാവാട തുമ്പിനാൽ
കോറിയിട്ട
മണൽ ചിത്രങ്ങളിൽ
അങ്ങിങ്ങായ്
സിഗരറ്റ് കുറ്റികൾ,
വളത്തുണ്ടുകൾ.
ഓടുകളിലൂടെയുരുണ്ടു
വീഴുന്ന പന്തിന്റെ
താളത്തിനൊത്ത്
കനമുള്ള ശകാരങ്ങൾ.
അകത്തുനിന്നാരവങ്ങൾ,
ദാദയുടെ ബാറ്റിനാലുയരുന്നത്.
കണ്ണിറുക്കി കാതോർത്തപ്പൊ
അടുക്കളയിൽ
നിന്നുമടക്കിപ്പിടിച്ച
നേർത്ത തേങ്ങലുകൾ
വേവുന്ന നെഞ്ചും
പുകയാത്തടുപ്പും.
കിണറ്റിലെ ആമയും
വട്ടത്തിലാകാശവും.
തെന്നി...


