HomePOETRY

POETRY

പണ്ടത്തെ പ്രേമം

കവിതഅഞ്ജു ഫ്രാൻസിസ്പുഷ്പിക്കാത്ത പണ്ടത്തെ പ്രേമം പാകമാകാത്ത ചെരുപ്പുപോലെയാകാം...ചിലപ്പോ ചെറുതാകാം.. പാദങ്ങളെ ഇറുക്കി, തൊടുന്നിടമൊക്കെ മുറിച്ച് ഓരോ കാലടിയിലും പാകമല്ലെന്ന് നോവിപ്പിച്ച് ഓർമ്മിപ്പിച്ച്, 'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്' കൊതിപ്പിച്ചങ്ങനെ..വലുതുമാകാം.. നടവഴിയിൽ തട്ടി വീഴിച്ച് നടക്കുമ്പോൾ പടേ പടേന്ന് അസ്വസ്ഥതപ്പെടുത്തി നമ്മുടേതല്ലാത്ത ശൂന്യത നിറച്ചങ്ങനെ.പാകമാവാത്ത ചെരുപ്പിൽ നിന്ന് പറ്റുന്നതും വേഗം പുറത്തു കടക്കണം.. അതില്ലാത്തതിന്റെ മുറിവും സുഖവും അറിയണം..ചെരുപ്പിൽ ആണിയെന്നോ മണമെന്നോ തേഞ്ഞതെന്നോ നിങ്ങൾക്ക് പറഞ്ഞു പരത്താംഅല്ലാത്തതാണ് നല്ലത്.ആ ചെരുപ്പിന് പാകമുള്ളൊരു കാൽ വരുമായിരിക്കാം.. വരട്ടെ.. മഴക്കാലത്തവർ കീ...

ജീവനേ നിനക്കെന്തു പേരിടും

കവിതവിജേഷ് എടക്കുന്നിനീ ഉണരുന്നതും കാത്ത് ഞാനുണർന്നിരിപ്പുണ്ട് പൂത്തുലഞ്ഞൊരു സൂര്യകാന്തി തോട്ടത്തിലെന്നപോൽ മെത്തയിൽ നീയൊരു കടൽമത്സ്യം നിഗൂഢതകളുടെ കന്യക ഞാൻ നിന്നിലാഴ്നിറങ്ങുമൊരു പുഴ നമുക്കൊരേ വേഗം, തുഴ താളം നുരഞ്ഞു പൊങ്ങുമതേ വികാരം വിചാരം നിന്നിലെ വിസ്മയ ഗർത്തങ്ങൾ ചുഴികൾ ചൂതാട്ടങ്ങൾ ചതുപ്പിൽ നീ നെയ്തെടുത്ത നിലാവെളിച്ചങ്ങൾ നിശബ്ദം, നീയുറങ്ങുമ്പോൾ നിത്യതേ...

രണ്ട് ക്യാമറക്കവിതകൾ

(കവിത)നിസാം കിഴിശ്ശേരി 1)നഗര മധ്യമാണ് പശ്ചാത്തലം.ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്. നറുക്കെടുപ്പ് വിജയിയെ കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്.ഫോക്കസ് ഔട്ട് ആണെന്നറിയലിൽ ഏത് നിമിഷവും അമർത്താവുന്ന ഡിലീറ്റിന്റെ സാധ്യതയീ ഫോട്ടോ പകരം, ലോങ് ഷോട്ടിൽ ഉടനെ ഒന്നെടുക്കപ്പെടും.2.5,2.0,1.5 ആയി സൂം ഔട്ട് ആകുന്ന ക്യാമറ, 1.0...

പൂവാൽമാവ്

(കവിത)വിനോദ് വിയാർമതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്.പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ തരില്ല പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും ഒന്നുനോക്കുകയേ വേണ്ടൂ ചുമ്മാചിരിക്കുകയേ വേണ്ടൂ ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി എനിക്കു പിടിക്കില്ല 'എടാ പൂവാൽമാവേ…' എന്നുറക്കെ...

ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ

(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു, "ഈ ഒഴിഞ്ഞ പാടത്ത് ഒറ്റയ്ക്കുനിന്ന് നീ മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു, "ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്"ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും...

സ്നേഹിതയ്ക്ക്

കവിത പ്രശാന്ത് പി.എസ് ആ കണ്ണീർ ഗോളങ്ങളിൽ ഒരു സമുദ്രം തേടിക്കൊണ്ട് ഇരുണ്ട റെയിൽവേ പ്ലാറ്റ്ഫോമിനപ്പുറത്തെ നിൻ്റെ കാഴ്ച്ച എനിക്കുള്ളിലെ മത്സ്യത്തെ പിടിച്ചെടുക്കുന്നു. ഉടഞ്ഞ പാത്രത്തിലിപ്പോൾ ശൂന്യത മാത്രമാണ്. ഏറ്റുപറച്ചിലിൻ്റെ താരാട്ടിനൊടുവിൽ ഓർമ്മകളുടെ പട്ടിണിമരണത്തിന് സാക്ഷിയായ് തീവണ്ടി നീങ്ങുന്നുവെങ്കിലും ചുവന്ന ചവറ്റുകൊട്ടയ്ക്ക് പിറകിൽ കാറ്റാടിമരത്തിൻ്റെ കത്തി വികൃതമായ കഷണം പോലെ സ്വയം മങ്ങിമറയുന്ന നിന്നെയെനിക്ക് കാണാം. നിഗൂഢമായൊരു സ്മാരകശിലയായ് സ്വയം...

വൃത്താകൃതിയിൽ ഒരു തവള

കവിത അജിത് പ്രസാദ് ഉമയനല്ലൂർപണ്ട് പള്ളിക്കൂടത്തില് പഠിക്കുമ്പോ വൈകുന്നേരത്തെ കൂട്ടമണിയൊച്ച കേട്ടാപ്പിന്നെ ബാഗും തൂക്കിയൊരോട്ടമുണ്ട്. ആ ഓട്ടമവസാനിക്കണത് ഇറക്കമിറങ്ങി തൊടികടന്നു വരണ ആളൊഴിഞ്ഞ തീട്ടപ്പറമ്പിലെ തോട്ടിൻകരേലാണ്.തോടിനിരുവശവും ഭിത്തീം ചുമരുമൊന്നും കെട്ടിപ്പൊക്കാഞ്ഞ് ഒണ്ടായിരുന്ന കയ്യാല മണ്ണിടിഞ്ഞ് തോടൊരു ജലമാർഗ്ഗമായി ഒഴുകിയിരുന്ന കാലം.തൂറാൻമുട്ടി വരുന്നോർക്കൊക്കെ എളുപ്പത്തിൽ കാര്യം സാധിക്കുവാൻ അവിടം പറ്റിയ ഇടമായിരുന്നു.അന്നുകൊറെ മീനുകള് ആകാശം...

നിലാവ് പൊള്ളുന്നത്

കവിത നവീൻ ഓടാടാൻ  രാത്രിയെ നേരിടുക പ്രയാസകരമാണ് പ്രപഞ്ചത്തിലേ ഇരുട്ടെല്ലാം ആത്മാവിലേക്ക് പ്രവഹിക്കപ്പെടുംശൂന്യത അപ്പോൾ ചുറ്റും കനത്തു പെയ്യുന്ന മഴയാകുംസ്വപ്‌നങ്ങൾ ഒക്കെയും ഉറക്കത്തെ ഉണർത്തി കിടത്തുംകണ്ണുകൾ മുറുക്കി അടക്കുമ്പോൾ  കൺപോളകൾക്ക് ഇടയിലേക്ക് ചിത്രങ്ങൾ നുഴഞ്ഞു കയറി വിരിഞ്ഞു കിടക്കുംഇരുട്ടത്രയും നമ്മളെക്കുറിച്ചു സംസാരിച്ചു തുടങ്ങുംവലിയ വലിയ...

തുരുത്ത്

കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും.തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴുംപാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും,വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും.അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും...നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും.ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...

അതിൽപിന്നെയാണ്

കവിത സതീഷ് കളത്തിൽ അവിഹിത ഗർഭം ധരിച്ച ഏതോ പെണ്ണ് കുപ്പത്തൊട്ടിയിലുപേക്ഷിച്ച നവജാതശിശുപോലെ, ആരോ തെരുവോരത്തു പിഴുതിട്ട ഒരു തൈ.ചെറുങ്ങനെ വാട്ടം പിടിച്ചിട്ടുണ്ട്. ഇടത്തോട്ടും വലത്തോട്ടും നീട്ടമുള്ള തളർന്ന രണ്ട് വേരുകൾ. മൊട്ടത്തലയെന്നു പേരുദോഷം കേൾപ്പിക്കാതിരിക്കാൻ ഒരു തളിരില; ഞെട്ടിൽ ഒട്ടിപ്പിടിച്ചൊരു കൂമ്പ്.കാലം മാർവേഷം കെട്ടി നിസ്സഹായതയോടെ കണ്മുൻപിൽ കിടന്നിരുന്നതുപോലെ...!എൻറെ, ഊഷരമായി കിടന്നിരുന്ന ഏദൻതോട്ടത്തിൽ ഇനിയൊരു വിത്തുപോലും മുളക്കില്ലെന്ന ദൃഢപ്രതിജ്ഞ ഈ കുഞ്ഞു...
spot_imgspot_img