Homeകവിതകൾ

കവിതകൾ

കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും കരഞ്ഞേക്കല്ലെന്ന് കുഞ്ഞേനച്ഛന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ മരണത്തിന് എല്ലാവരും കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ പറമ്പെല്ലാം, ഒറ്റക്കിരുന്ന് പൂശാറുള്ള മൊട്ടക്കുന്നെല്ലാം കുഞ്ഞേനച്ഛനെ കാണുമ്പോള്‍ മാത്രം അനുസരണയോടെ നില്‍ക്കണ അമ്മിണി പശുവെല്ലാം വരിവരിയായി വന്ന് ചിരിച്ച് പോകട്ടെ.ഇനിയാര് അതിരിട്ട പറമ്പില്‍ വെളിക്കിരിക്കും. മൊട്ട കുന്നിലെ പെണ്‍ ദൈവങ്ങള്‍ കൊപ്പമിരുന്ന് കള്ള് പൂശും.' ഉടയോരില്ലാത്ത ഭൂമി പോലെയാണ് ഉറ്റവരാരുമില്ലാത്ത താനുമെന്ന് ' കുഞ്ഞേനച്ഛന്‍ പറയും.തെക്കേ തൊടിയില്‍ കുഞ്ഞേനച്ഛനും പടിഞ്ഞാറെ...

ഒരു സെമിത്തേരിയൻ ചുംബനം

കവിതസ്നേഹ മാണിക്കത്ത് പരസ്പരം മണത്തു നടക്കുന്ന തെരുവുനായ്ക്കൾ കടിച്ചു കുടഞ്ഞ പോലെ ഉപ്പുകാറ്റേറ്റ് വിണ്ടുകീറിയ നിന്റെ ചുണ്ടുകൾ. നെഞ്ചിൽ ദുർഗന്ധം നിറഞ്ഞ രഹസ്യകടൽ.. നിന്റെ പിൻകഴുത്തിൽ മുട്ടിയിരുമ്മിയ എന്റെ സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക് മണം.. നിന്റെ വിരലിൽ പൊട്ടിയ മറുകിലെ ചോരപ്പത ഉടലിൽ ബ്രേക്ക്‌ ചവിട്ടുന്നതിന്റെ പ്രകമ്പനം പെരുമ്പാമ്പിന്റെ ആർത്തിനിറഞ്ഞ കടൽത്തിരകളിൽ തർക്കിച്ചു മരിച്ച പ്രേമക്കുഞ്ഞുങ്ങൾ സെമിത്തേരിയുടെ തുരുമ്പിച്ച ഗേറ്റിൽ പിടിച്ചു നിന്റെ ബൈക്കിലേക്ക് തുറിച്ചു നോക്കിയത്. മരണത്തിനും അതിജീവനത്തിനും ഇടയിലെ ചൂണ്ടയിൽ പരൽ മീനായി സെമിത്തേരിയിൽ നീ തരുമെന്ന് വാക്കുറപ്പിച്ച ചുംബനങ്ങളിൽ കുരുങ്ങി മണ്ണിൽ പിടഞ്ഞു മരിച്ചത്. വീണ്ടും കടൽ ഗർഭത്തിൽ ഒളിക്കാനായി നൊന്തു കരഞ്ഞു ഇഴഞ്ഞു...

ഭൂതകാലം

കവിത സ്നേഹ മാണിക്കത്ത് ജടപിടിച്ച യോഗിയെ പോലെ മൈതാനത്തിൽ പടർന്നു കിടന്ന ഇരുട്ട്. ചിതറിയ നിഴലുകളായി പ്രാവുകൾ കാഷ്ടിച്ച അടയാളങ്ങൾ ചുവന്ന മണ്ണിൽ കിടക്കുന്നുണ്ടാകും അത്രയ്ക്ക് അഭംഗിയോടെയാണ് സ്നേഹിച്ച മനുഷ്യർ ഓർമ്മകളിൽ പ്രത്യക്ഷപ്പെടുക അവർക്ക് എത്ര നാളുകൾക്കിപ്പുറവും ചിറകു വിടർത്തി നമ്മുടെ തലച്ചോറിൽ കൂടുകെട്ടി രാപാർക്കാൻ സാധിക്കും. മറ്റേതൊക്കെയോ മനുഷ്യർക്കൊപ്പം അപരിചിത ഭൂഖണ്ഡത്തിലെ കടലിൽ അവർ കാൽ നനയ്ക്കുമ്പോൾ ഉടലിലെ ഒരു ഞരമ്പ് മറ്റൊരാൾ മോഷ്ടിച്ചു കൊണ്ട് പോയെന്നു തോന്നും അവരുടെ ഭാവങ്ങൾ ഏതോ...

ചക്ക

രാധാകൃഷ്ണൻ പെരുമ്പളകുട്ടിക്കാലത്ത് വീട്ടിൽ അച്ഛമ്മ ചക്ക മുറിക്കുമ്പോൾ ഞങ്ങൾ ചെറു മക്കളൊക്കെ ചുറ്റും കൂടും.ചക്ക വലിയൊരു സംഭവമാണെന്ന് ആർക്കാണറിയാത്തത് !വാറാക്കി മുറിച്ചു തൊല്ലാനുള്ള വരിക്കയിലല്ല പഴഞ്ചക്കയിലാണ് അതിന്റെ സമഗ്രത ദർശിക്കാനാവുക:മൂക്കു മാറ്റി നിവർത്തിയാൽ എണ്ണമില്ലാത്തത്രയും കുട്ടിച്ചൂളകൾ സ്കൂളിൽ അസംബ്ലിക്ക് ജനഗണമന പാടാൻ അണിനിരന്നതുപോലെ തോന്നും.എന്റെ എട്ടു ബി യും അനിയത്തിയുടെ...

മരുഭൂ മഴ

കവിത അനീഷ പിബാൽക്കണിയിൽ നിന്ന് മഴ കാണുന്നുണ്ട് ഫ്ളാറ്റിലെ കുട്ടി. മഴയെ കട്ടോണ്ടു പോകാൻ നെഞ്ചിടിച്ചു പതുങ്ങുന്നുണ്ട്, താഴെ കോൺക്രീറ്റു വൃത്തികൾക്കിടയിൽ ഒളിച്ചു വളർന്ന പേരറിയാച്ചെടി..അകത്ത് മുഷിഞ്ഞുറങ്ങുന്നു.. മരത്തിലേക്കും മനുഷ്യരിലേക്കുമുള്ള മഴപ്പെയ്ത്തുകളിൽ നിന്ന് മനസ്സടർത്തിയെടുത്ത രണ്ടു പേർ..ബാൽക്കണിയിൽ വെയില് തൊട്ടു നോക്കുന്നുണ്ടിപ്പോൾ കുട്ടി..മഴയെ കട്ടോണ്ടു പോയിക്കാണും മരുഭൂമിച്ചെടി......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...

അവസാനത്തെ ക്ഷണക്കത്ത്

സുബൈർ സിന്ദഗി പാവിട്ടപ്പുറംഞാൻ പുതിയ വീട്ടിലേക്ക് പോവുകയാണ് പുതിയ വീട് താമസം തറക്കല്ലിടാലോ ചുമര് പണിയോ ഒന്നും ഇല്ല എനിക്ക് മാത്രം കിടക്കാനുള്ള വീട്ടിൽ ഞാൻ തനിച്ചു യാത്ര പോണം ആ വീട്ടിലേക്ക് എനിക്ക് ഒറ്റക്ക് പ്രവേശിക്കാനാവില്ല ഞാൻ ക്ഷണിക്കാതെ തന്നെ എല്ലാവരും...

മാഞ്ഞു പോകുന്നവ

മനീഷ് നരണിപ്പുഴഒറ്റക്കിരുന്നു കളിച്ചു മടുക്കുമ്പോളാണ് ടൈപ്പും ഷോർട്ടും കഴിഞ്ഞു വരുന്ന ഓപ്പോളുടെ വാലിൽ പിടിക്കുകമുയൽ കുഞ്ഞുങ്ങളെ കാണാൻ പോയാലോ? ഞാനൊന്നുമില്ലെന്ന കുടച്ചിലിൽ ഞാനുറക്കെ കരയും കരയിപ്പിക്കാതെവിടാന്നു വെച്ചാ പോടീ- യെന്നതിനു പിന്നാലെ ചെക്കനെ കൊണ്ട് തോറ്റെന്ന് ഗോഷ്ടി കാണിച്ചഭിനയിച്ച് തലയാട്ടി പാവാട രണ്ടു വശത്തേക്കുമിളക്കി...

സ്വവർഗാനുരാഗികളുടെ 377 പ്രണയവചനങ്ങൾ

രാഹുല്‍ മണപ്പാട്ട്‌376 പകലുകൾ കാണാതാവുന്ന രാത്രിയിൽ ഒഴുകാൻ മറന്നൊരു കടലിൽ പറവകളായി കൂത്താടുമ്പോൾ വഴികളില്ലാത്ത കാടുകളാവുന്നുണ്ട് നമ്മൾ.എന്റെ പടർന്ന ജനവാതിലുകൾ നിന്റെ കണ്ണുകളാകയാൽ വരവു പ്രതീക്ഷിക്കുവാൻ ഞാനില്ലാതാവുന്നു. നിന്റെ കൂടുവെച്ച വാതിലുകൾ ഞാൻ അടയ്ക്കാത്തതു കൊണ്ട് അവിടെ മാത്രം, അവിടെ മാത്രം തുപ്പൽ പൊട്ടിയായി ചിതറി തെറിക്കുന്നു. ആകാശത്തിന്റെ കുഞ്ഞുകുടിലുകളിൽ വിശപ്പിന്റെ ഉണക്കിറച്ചി വേവിക്കുന്ന ആൺവെരുകുകൾ നിറങ്ങളുടെ ഗന്ധം പൊഴിച്ച് നമ്മളിലേക്ക്...

കൊല്ലപ്പെടുമ്പോൾ

കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള വഴിയിലാണ് ഞാന്‍ അയാളെ കണ്ടത്. ഒറ്റക്കായിരുന്നില്ല; എന്നിട്ടും!നടന്നു തഴമ്പിച്ച ആ കാലുകളിൽ ഏതോ രാജ്യത്തിന്റെ ഭൂപടം കാണാം!പിന്നെയാണ്, ഒലിച്ചിറങ്ങിയ ചോരച്ചുവപ്പു- വന്നെൻ്റെ ചെരുപ്പിനടിയിൽ പരന്നത്!ചുറ്റിലും അഴുക്ക് പിടിച്ച ഏതോ സ്വാതന്ത്ര്യത്തിന്റെ ദുര്‍ഗന്ധം!ഒന്നടുത്തെത്തി നോക്കിയപ്പോള്‍ എപ്പോഴോ കണ്ടു മറഞ്ഞ ഒരു മുഖം ഓര്‍മ്മവന്നു!മുന്നോട്ടടുത്തപ്പോൾ ചില്ലുപൊട്ടിയ വട്ടക്കണ്ണടയെൻ്റെ കാലില്‍ത്തട്ടി!കൈയിൽ നിന്നും തെറിച്ചുപോയ ആ ഊന്നുവടി ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്‍ അയാള്‍ക്ക് ഗാന്ധിയുടെ ഛായയായിരുന്നു!ഗോഡ്സെമാർ ജീവിച്ചിരിക്കുമ്പോൾ കൊല്ലുക എളുപ്പമാണ്; കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

വേദന

(കവിത)കെ വി അശ്വിൻ കറേക്കാട്ജീവനേ... നമ്മൾ വേർപെട്ടു പോയതിനനന്ത കാലാന്തരങ്ങൾക്കിന്നുമീ നരകവർഷമുറഞ്ഞു പെയ്യും കരാള നിശയിലും നിന്റെ ചിന്തകളെന്റെ മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി തൻ പട്ടടയിലെൻ ജീവിതമെരിഞ്ഞടങ്ങുന്നു...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ...
spot_imgspot_img