Homeകവിതകൾ

കവിതകൾ

പ്രപഞ്ചകം

ദിവാകരൻ വിഷ്ണുമംഗലംസത്യത്തിൻ പ്രഭയൊന്നാലേ ലോകം വാഴുന്നു, നിത്യവും നിസ്തുലം നിൻ കരസ്പർശം വീണമീട്ടുന്നു ജീവനിൽനിന്നിലേ സാദ്ധ്യമാകുന്നെൻ ഹൃദയാകാശദർശനം കണ്ണുനീർത്തുള്ളിയിൽ വാനിൻ വർണ്ണരാജിത്തിളക്കവുംസ്വപ്‌നത്തിൻ സ്മരണയ്ക്കുള്ളിൽ വിളങ്ങും താരകാവലി ഹൃത്തിനാഹ്ലാദമേകാനായ് നിവർത്തുന്നു നിശാമുഖംഅനാദികാലദൂരത്തിൽ നിന്നുമെത്തുന്ന ദീപ്തമാം അറിയാത്ത മഹാകാശ- കേന്ദ്രത്തിൽ കാന്തശക്തി നീപ്രപഞ്ചത്തിൻ രഹസ്യങ്ങൾ അറിയാനാർക്കു സാദ്ധ്യമാം? അതിന്നു മുന്നിലീ നമ്മൾ അണുവിൻമാത്ര മാത്രമാംഇരുൾ തിങ്ങുന്ന രാവിന്നു വെളിച്ചം...

സ്കൈനോട്ടക്കാരൻ

കവിത വിഷ്ണു പ്രസാദ്അടുത്തിടെ അയാൾ ആകാശമാകെ വേലി കെട്ടി. തന്റെ വീടിന് സമാന്തരമായൊരു വേലി. അൽപം വലുത്. പണ്ട് തുറന്നിട്ടിരുന്നപ്പോൾ രണ്ട് മേഘങ്ങൾ വരുമായിരുന്നു. പക്ഷേ എന്തെന്നാൽ, അവർക്കിടയിലുള്ള അകൽച്ചയെ കാറ്റ് നിയന്ത്രിക്കുന്നത് പലവിധമാണ്. ഇടക്ക് പരസ്പരം കാണാത്ത വിധം, ചിലപ്പോൾ രണ്ട് വാക്കുകൾക്ക് വിധം, മറ്റു ചിലപ്പോൾ...

വീട് വരയ്ക്കുന്ന രണ്ടു പേർ

കവിത നിഷഅങ്ങനെ .... മഴവില്ലിൻ്റെ ഏഴു വർണ്ണം കൊണ്ട് അവർ  വീട് വരയ്ക്കാൻ തുടങ്ങി. ഒരാൾ വരച്ച ചിത്രത്തിൽ അമ്മ എപ്പോഴും അടുക്കളയിൽ  ദോശ ചുട്ടുകൊണ്ടിരുന്നു..... മുത്തശ്ശി കോലായിലിരുന്ന് കഥകൾ പറയുകയും മുറ്റത്തെ പൂമ്പാറ്റക്കാടിൽ കുട്ടികൾ ഊഞ്ഞാലാടുകയും വേനലിൽ  വിരിഞ്ഞ  പഴങ്ങളെ കടിച്ചീമ്പുകയും ചെയ്തു. അച്ഛനും, മുത്തച്ഛനും ഒരുമിച്ച് ആകാശത്ത് പച്ചക്കുടകൾ  നിവർത്തുകയും, അതിൽ അണ്ണാനും,...

തെരുവ് നഷ്ടം

കവിത രംനേഷ് പി വിതെരുവുകൾക്ക് എന്തൊക്കെയാണ് നഷ്ടപ്പെട്ടിട്ടുണ്ടാവുക..? മരണം കൊടുമ്പിരികൊള്ളുമ്പോൾ കടംവീട്ടാനാകാതെപോയ റീത്ത് കച്ചവടക്കാരനെ. നക്ഷത്രചിഹ്നമിടാത്ത ഹോട്ടലുടമയ്ക്ക് ചില്ലറ മാറ്റിനൽകുന്ന ഭിക്ഷക്കാരനെ. പോലീസുകാർക്കിപ്പോൾ വേറെപ്പണിയുണ്ടെന്നറിഞ്ഞ് പണിനിർത്തിപ്പട്ടിണിയായ അവിശുദ്ധ കള്ളന്മാരെ. വീട്ടിലേക്കുള്ള അവസാനത്തെ വണ്ടിയും കിട്ടാതെപോയതുകൊണ്ട് തെരുവ് വിളക്കിനൊപ്പം ഇരുട്ട് പങ്കിട്ട ചെറുപ്പക്കാരികളുടെ കിതപ്പ്. ജനനിബിഡമായ വെെകുന്നേരങ്ങളിൽ അടിച്ചതിന് വീര്യം കൂടിപ്പോയതുകൊണ്ടോ, വെെരം കൂടിപ്പോയതുകൊണ്ട് അടിയേറ്റതുകൊണ്ടോ, ഉടുതുണിവെടിഞ്ഞ് വൃഷണം ആകാശത്തെക്കാണിച്ച് ലോകത്തോട് എനിക്കൊരു നഗ്നസത്യം പറയാനുണ്ടെന്ന- പോലെ ചത്തുമലർന്ന ഒരു അജ്ഞാത ശവത്തെ. തൂപ്പുകാരെത്താൻ ഇടയില്ലെന്നറിയാതെ ഇലകൾമാത്രം...

വസന്തത്തിലേക്കുള്ള യാത്ര

കവിതനിഷി ജോർജ്ജ്പൂ പറിക്കാൻ പോരുന്നോ പോരുന്നോ അതിരാവിലെ എന്ന് ചിലച്ചൊരു പക്ഷിക്കൂട്ടം എന്നും രാവിലെ മുറ്റത്ത് നിൽക്കുന്നു. പിന്നല്ലാതെ എന്ന് ചിരിച്ചു കൊണ്ട് എന്നും രാവിലെ ഞാൻ ചാടി പുറപ്പെടുന്നു. വസന്തത്തിനൊപ്പമോ വസന്തത്തിലേക്കോ അല്ലാതെ ആരാണ് ഇഷ്ടത്തിലൊരു യാത്ര പോവുക ?കൈ കോർത്തു നടക്കുന്നതിനിടയിൽ എത്ര പെട്ടെന്നാണ് നമ്മൾ...

കുറുംകവിതകൾ

കവിത ഉണ്ണികൃഷ്ണൻ കളമുള്ളതിൽതെരുവ് തെരുവിലെ തോക്ക് ഭ്രാന്തെടുത്ത പോലെ വെറുതെ ചിലയ്ക്കുന്നു. കുട്ടികളുടെ തുള വീണ ഉടുപ്പുകൾ അമ്മമാരെ കാണാതെ കരയുന്നു.അന്യോന്യം പുഴയുടെ സ്വപ്നപ്പടർച്ചയാണ് തീരം - തീരത്തിന്റെ നഷ്ടമോഹങ്ങൾ പുഴയും തീരം ഉന്മാദിയായ പുഴ ഉച്ചത്തിൽ പാട്ടു പാടുന്നു.തീരങ്ങളിൽ പുതിയ പൂവുകൾ വിടരുന്നു.സ്വച്ഛം (ജാനകി ടീച്ചർക്ക് ) തത്വചിന്തകനായ അച്ഛന്റെ മകൾ ഉറക്കെ ചോദ്യങ്ങൾ ചോദിയ്ക്കുന്നു.ഉച്ചത്തിൽ ചിരിയ്ക്കുന്ന അമ്മയ്ക്കൊപ്പം ഒരു വീട് പാട്ടു പാടുന്നു.യന്ത്രം റേഷൻ കാർഡിലെ അടയാളപ്പെടുത്തലുകൾ പോലെ ഒരേ തരത്തിൽ - തയ്യൽയന്ത്രം ഒരു സ്ത്രീയെ തുന്നിയെടുക്കുന്നു. ...ഉണ്ണികൃഷ്ണൻ കളമുള്ളതിൽ, വടക്കാഞ്ചേരി ശ്രീവ്യാസ എൻ എസ് എസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ. പാലക്കാട് തേങ്കുറുശ്ശിയിൽ താമസംആത്മ...

മുടിയന്തിരാക്കണേര്

മലവേട്ടുവഗോത്രഭാഷാ കവിത രാജി രാഘവൻഏര് നാട് മുടിയന്തിരാക്കും നമ്മക്ക് കഞ്ഞി ഇല്ലെങ്കില് ഏരിക്കെന്തനാ. അഞ്ച് കൊല്ലം കയിഞ്ച് ഏര് വെരും നമ്മട മക്കക്ക് ഒന്തു അറിയേലെ ഏര്ടെ വർത്താനം കേട്ട് പാഞ്ച് പോകു.പെരക്കം കഞ്ഞിണ്ടണ് നോക്കേലെ പുത്തകം പടിക്കേലെ , പിന്നെന്തനാ, മണ്ണി കിളക്ക്ണ...

ട്രോൾ കവിതകൾ (ഭാഗം : 4)

കവിത വിമീഷ് മണിയൂർതലക്കെട്ടിനെക്കുറിച്ച്ഈ കവിതയുടെ തലക്കെട്ടിനെക്കുറിച്ചാണ് ഈ കവിത. നിങ്ങൾ കാണാത്തതുപോലെ ഞാനും ഇതിൻ്റെ തലക്കെട്ട് കാണുന്നില്ല. കാരണം ഈ കവിതയുടെ തലക്കെട്ട് നാല് ഒച്ചകളാണ്. ഒച്ചകൾ അക്ഷരങ്ങളെ പോലെ അടങ്ങിയൊതുങ്ങി ഒരിടത്തിരിക്കാത്തതു കൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. തൽക്കാലം...

ഉള്ളുറവയ്‌ക്കൊരു വാക്ക്

കവിത ഡോ. രാജേഷ് മോൻജിമുഖം പൂഴ്ത്തിയത് തലയൊളിപ്പിക്കാനല്ല; ആനത്തലയിളക്കാൻ പോന്ന ഒരാശയം പെറുക്കാനാണ്.തീയുണ്ടകൾ വാരിക്കോരി നിറയ്ക്കണമെന്നില്ല ഒരൊറ്റ വാക്കുമതി ചിന്നിച്ചിതറാൻ. ഒരൊറ്റ വാക്കുമതി അടിയിടിയാൻ..മദിച്ച കൊമ്പനേയും കുതിച്ച വമ്പനേയും തളയ്ക്കാൻ വമ്പുള്ള ഒരെലുമ്പൻ മതി.ചങ്ങലയിടയിട്ട് വലത്തു തിരിഞ്ഞ്, പിന്നെയിടം വെട്ടി മറിഞ്ഞ് കൺമിന്നും വേഗത്തിലടിമാറി - ത്തിരിഞ്ഞൊന്നു നിവരുമ്പോഴേക്കവനമരും മണ്ണിൽ കൊമ്പ് കുത്തും, ചെയ്ത തെറ്റുകളെല്ലാം ഒലിച്ചിറങ്ങി...

ചിറകുള്ള പെൺകുട്ടിക്ക്

കവിതസ്മിത സൈലേഷ്നക്ഷത്രങ്ങളെ വാസനിച്ചു വസന്തത്തിന്റെ വിഷം കുടിച്ച് മരിച്ചവളേ... നീ നടന്ന് തീർത്ത വഴികളിലെങ്ങും പുൽനാമ്പുകളിൽ സുഗന്ധമുള്ള നക്ഷത്രങ്ങൾ പൂത്തിരിക്കുന്നു.മഴ നിറയെ പൂക്കളണിഞ്ഞ മുകിലുകൾ ഈ കുന്നിൻ ചെരിവാകെ പെയ്തിറങ്ങുന്നു.....
spot_imgspot_img