Homeകവിതകൾ

കവിതകൾ

ങേ

ഗോത്രഭാഷാ കവിത സുകുമാരൻ ചാലിഗദ്ധ ഭാഷ: റാവുളചൂരിയെന്നുമു ഈച്ചിര പാപ്പെന്നുമു പഗെല്ലുനെമു അന്തിനെമു മാറി മാറി മേയ്ക്കിൻ്റോരു.മാവും കാറ്റും തണെല്ലുമു ബെയ്ല്ലുമു ചമെയ ജൂഞ്ചിലി ബട്ട തിരിഗിൻ്റൊരു അവ്ടെ ഒരു അമ്മെൻ്റ ബാറിലി ജിന്നാ മൂത്തിച്ചു ആച്ചെയാന്ന, ആച്ചെ മൂത്തിച്ചു മാച്ചമാന്ന മാച്ച മൂത്തിച്ചു...

തെറുതി

കവിത റോബിൻ എഴുത്തുപുരപെരമേയുന്നൊരു കാലത്ത് തെറുതിയും തെറുതീടാങ്ങളമാരും ചെണ്ടക്കപ്പേം വെള്ളോംകൊണ്ട് മേടുകേറാൻ പോയി.ആളോളം പൊക്കത്തിൽ അരയോളം പൊക്കത്തിൽ ആണൊന്ന് ആൺരണ്ട് ....പുല്ലളന്നു.പിന്നെ കല്ലേലിരുന്ന് മുറുക്കിച്ചെമപ്പിച്ച് കാടും ചെമപ്പിച്ച് ചെത്തിച്ചെത്തി വരിയിട്ട് നിരയിട്ട് ഉണങ്ങാനിട്ട് മൂവന്തിയായപ്പോൾ മേടിറങ്ങി.ആനച്ചെത്തം പൂച്ചച്ചുവട് തെറുതിക്ക് പോത്തൊതുക്കം നായച്ചുവട് തെറുതിക്ക് കരടിപ്പതുക്കം മാൻചുവട് തെറുതിക്ക് .ആയിലയീയിലയിരുളില തലകുത്തി തലകുത്തി മറുത ആയിലയീയിലയിരുളില മടവെട്ടി മടവെട്ടി മായൻ ....പിന്നെപ്പറയണോ തെറുതീടെ...

തമാശകൾ

കവിതകൃഷ്ണഒരു സൈക്യാട്രി വാർഡാണ്! ആക്റ്റിവിറ്റീസ് റൂമിൽ നിറയേ കളിയും ചിരിയും. IIT പാസ്സ് ഔട്ട് നന്ദു മാത്രം ചിരിക്കില്ല, റാഗ് ചെയ്തതാണ് പിള്ളേര്, പിന്നീടവൻ ചിരിച്ചിട്ടില്ല. പക്ഷെ പാട്ട് പാടും, അവന്റെ തൊണ്ടയിൽ നിന്ന് പാട്ടും ഭയവും നമുക്ക് കേൾക്കാം.ഇംഗ്ലീഷ് പ്രൊഫസ്സർ പ്രതാപ് സർ, നന്നായി വായിക്കും. ചുറ്റുമെന്ത് നടന്നാലും ആധികാരികമായി ആ വിഷയത്തെപ്പറ്റി വാ...

മൂന്ന് കവിതകൾ

കവിതബിനീഷ് കാട്ടേടൻമാറിനിൽക്കൂ.. അഞ്ചാറ് ഉറുമ്പുകൾ വരുന്നുണ്ട്എത്ര സൂഷ്മതയിൽ, ഭംഗിയിലാണ് ഒരു പെൺശലഭത്തിൻ്റെ ശവം പുളിയൻ ഉറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് !!ചുംബനത്തിൻ്റെ കാരമുള്ളിൽ ചിറകുകൾ കീറി മുറിക്കാതെ, കഴുത്തിൽ കയ്യിട്ട് ഒരു കാട്ടുവള്ളി പിണച്ച് ശ്വാസം മുട്ടിക്കാതെ, ഇടുങ്ങിയ ചില്ലകളുടെ മടിയിലിരുത്തി അടിവയർ നീറ്റുന്ന കൊടുങ്കാറ്റിൽ പേറ്റി പേറ്റി നോവിക്കാതെ നനുത്ത മഴ നനയിച്ച് വലിയ...

വെള്ളപ്പൂക്കൾ

(കവിത)രേഷ്മ സിമുൾവേലികൾ ചാടുമ്പോൾ മുറിഞ്ഞു രണ്ടായ കുപ്പായങ്ങളുടെ കുട്ടിക്കാലത്തിനു വേണ്ടി ഞാനൊരു മന്ദാരത്തൈ വെച്ചു.ഇരട്ടയിലകൾ, വെളുത്ത പൂവുകൾ എന്നിവയെ എന്നും സ്വപ്നം കണ്ടു.ആകാശം മുട്ടെ അത് പടർന്നുകഴിയുമ്പോൾ പുസ്തകങ്ങളിൽ പതിപ്പിക്കണം പഴുത്തയിലകളെയെന്ന് പദ്ധതി കെട്ടി.കാൽമുട്ടോളം പോലും വളരാതെ അത് കരിഞ്ഞുപോയപ്പോൾ കവിതയെഴുതുന്നവളുടെ കണ്ണുകൾ കലങ്ങി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

ഒട്ടും മിണ്ടാണ്ടാവുമ്പോൾ.

കവിത ഹസ്ന ജഹാൻഒട്ടും മിണ്ടാണ്ടായപ്പോളാണ് ഞാനൊട്ടും തെറ്റാണ്ട് ചിരിച്ചത്. വരി തെറ്റ്യ പല്ല് നിരയൊത്തത്. ചിലപ്പ് കൂടീട്ടാണ് പല്ലൊക്കെ പൊട്ട്കല്ലെന്നുമ്മ പറഞ്ഞത്.മിണ്ടാണ്ട് ആവണേന്റെ തലേന്ന് രാത്രീലാണ് ഞാന്‍ മൂന്ന് വാക്ക് നിർത്താതെപറഞ്ഞത്. മിണ്ടാട്ടമില്ലാത്തൊര്ടെ കഥ വായിച്ചതിൽ പിന്നേണ് മിണ്ടാതിരിക്കുകയെന്നൊന്ന് ഞാനറിഞ്ഞത്.വാ തുന്നി കെട്ടിയ സൂചിമ്മലാണ് ഞാൻ കണീകണ്ട തുണികണ്ടങ്ങൾ നിരത്തി...

കുന്നിൻമോളിലെ രാത്രി

സുനിത ഗണേഷ്കുന്നിൻമോളിലെ പച്ചവിരിച്ച സമതലോദ്യാനത്തിൽ മഞ്ഞു തുള്ളികൾ പൂക്കളോട് കൊഞ്ചുന്നുണ്ടായിരുന്നു.ചെമ്പകം പതിയെ ഇതൾ വിടർത്തി ഹിമമുത്തുകളെ ചുംബിച്ചെടുത്തു തേൻ കണങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു.ചുമന്ന മൃദുലരോമങ്ങളിൽ പൂത്തുനിന്ന പനിനീർച്ചാമ്പ സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ ഗർഭത്തിലേക്ക് അണച്ചുവെച്ചു.രാത്താരകങ്ങൾ പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി, മധുരിക്കും മകരന്ദം നുണഞ്ഞുകൊണ്ടിരുന്നു.അന്നേരമാണ്... നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്...നീലാമ്പൽപ്പൂവിന്റെ മടിത്തട്ടിൽ, പൊയ്കയിലേക്കു പെയ്തിറങ്ങിയ തുഷാരകമ്പളം പുതച്ച്, അവളങ്ങനെ......

ഉറുമ്പുകളുടെ റിപ്പബ്ലിക്

കവിത സായൂജ് ബാലുശ്ശേരി സുബേഷ് പത്മനാഭൻഎഴുതപ്പെട്ടിട്ടുണ്ടോയെന്ന് തീർച്ചയില്ലെങ്കിലും ലോകത്തിലെ ഏറ്റവും മഹത്തായ ഭരണഘടന ഉറുമ്പുകളുടേതാണ്എണ്ണിത്തിട്ടപ്പെടുത്തി പൗരത്വ രേഖ നൽകാൻ കഴിയാത്തത്ര ജനതയുണ്ടെങ്കിലും ഉറുമ്പുകളുടെ റിപ്പബ്ലിക്കിൽ നാളിതുവരെ റേഷൻകടകളിലോ ബിവറേജുകളിലോ എന്തിനധികം പാർട്ടി ഓഫീസുകളിൽ പോലും ആരും ഊഴം തെറ്റിച്ചു മുന്നിൽ കടക്കാൻ ശ്രമിച്ചിട്ടില്ല. അത്ര വിശാലമാണ് ആ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ...

ഇരുട്ടിടങ്ങളിൽ വെച്ച് മാത്രം പ്രണയിച്ചവരെക്കുറിച്ച്…

കവിത ആദിഞാൻ ആത്മഹത്യ ചെയ്യുമെന്ന് നീ കരുതിക്കാണില്ല, എന്റെ വരികളിലെ ശൂന്യതയെ ഒരിക്കൽ പോലും നിന്റെ ചുണ്ടുകൾ വലിച്ചെടുക്കുകയുമുണ്ടായില്ല. ഞാൻ വാ കീറി ചിരിക്കുമ്പോളൊക്കെ നിന്റെ കണ്ണുകൾ, കറുത്തുപോയവ, എന്നിലേക്കുറ്റുനോക്കും. പകൽ വെളിച്ചങ്ങളിൽ നമ്മളുമ്മ വയ്ക്കുകയോ വിരൽ കോർത്ത് നടക്കുകയോ ചെയ്തില്ല. ഒരിക്കൽ പോലും നമ്മൾ നമ്മുടെ കാലുകളെ തിരകൾക്ക് വിട്ട് കൊടുക്കുകയോ, മീനുകളോടൊപ്പം...

കള്ളന്റെ പര്യായങ്ങൾ

കവിത പ്രദീഷ് കുഞ്ചു ഒന്ന് - ചിലന്തൻ നിഴലുകൊണ്ട് വലനെയ്ത് ഉടലുകൊണ്ട് ഇരതേടുന്നവൻരണ്ട് - പൂച്ചൻ പിടിവിട്ടാലും പലകാലിൻ ഉറപ്പുള്ളവൻ മെയ് ഇടറാതെ- അന്നം കൊതിപ്പവൻമൂന്ന് - ഉറുമ്പൻ ചെറു ശ്രമത്തിലും വിജയം വരിപ്പവൻ വലിയ മുതലിലും വല പൊട്ടാത്തവൻനാല് - മീനൻ നിലയില്ലാത്താഴത്തിൽ ചിറകിനാലുഴലുന്നവൻ മിഴിചിമ്മാതുലകത്തിൻ- ഉയരം കവരുമവൻഅഞ്ച് - പ്രാവൻ നിറം പോൽ ലളിതനവൻ സ്വരം പോൽ മുദുലനവൻ കൂടണയാതലയുന്നവൻ കൂടപ്പിറപ്പിൻ...
spot_imgspot_img