Homeകവിതകൾ

കവിതകൾ

സമനിലതെറ്റിയവരുടെ കവിത

അരുൺ കൊടുവള്ളി സമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?പാളം തെറ്റി വിരുദ്ധദിശയിലേക്ക്‌ ചീറിപ്പായുന്നൊരു തീവണ്ടി പോലെയാണവവായിച്ചിരിക്കേ, നിങ്ങളൊരു ബോഗിയിലേക്ക്‌ കയറിക്കൂടുംകുതിക്കും തോറും, നിറയെ അലർച്ചകളുള്ളൊരാൾ നിങ്ങളിലേക്ക്‌ കൈകളുയർത്തിക്കാട്ടുംചില വരികളൊരു പാളം പോലെ ഇളകി വന്ന് നിങ്ങളെയൊരു തുരങ്കമാക്കുംസമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?ഉൾവലിഞ്ഞുപോയ പ്രതീക്ഷകളുടെ രക്തമൂറ്റിയെടുത്താകും അവൻ കവിതകളെഴുതി- ത്തുടങ്ങിയതെന്ന് ആദ്യ വായനയോടെ നിങ്ങൾ തിരിച്ചറിയുംഅവന്റെ ഓരോ ഖണ്ഡിക നിവർത്തിയിട്ടാലും അതിലൊരു ആർത്തിപ്പിടിച്ച മരണം ഒളിഞ്ഞിരിക്കുംസമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?കെണിയിൽ കുരുങ്ങിയ ഒരു മുയൽക്കുഞ്ഞിന്റെ പിടച്ചിലുകളാണവജാഗ്രതയോടെ യുദ്ധം ചെയ്ത്‌ ഒരു പോരാളിയെപ്പോലെ നിങ്ങളവനെ കൈവരിക്കാൻ തുനിയുംപക്ഷെ, അവന്റെ ആകാശവും പൂക്കളും പുഴകളും ചിതറിപ്പോയത്‌ നിങ്ങളറിയാതെപോകുംവാശിപിടിച്ചുകരയുന്ന ഒരു കുട്ടിയെപ്പോലെ അവന്റെ തോന്നലുകൾ അവൻ ഇറുക്കിപ്പിടിച്ചിരിക്കുംസമനിലതെറ്റിയവന്റെ കവിതയെന്നാൽ?മരണപ്പെട്ടവന്റെ കുമ്പസാരമാണ്ഇറങ്ങിച്ചെല്ലും തോറും, വിറങ്ങലിച്ചവന്റെ മരണമൊഴിയറിഞ്ഞ്‌ നിങ്ങളവന്റെ കവിതയിലേക്ക്‌ പൊള്ളിയടരുംസമനിലതെറ്റിയവന്റെ കവിതയെന്നാൽ?വിലാസമില്ലാത്തവന്റെ ആത്മഹത്യാക്കുറിപ്പാണ്ഒരു തലയോട്ടി നിറയെ പിൻവിളികൾ തുന്നിവെച്ച്‌ ബുദ്ധനിലേക്കുള്ള വിടപറച്ചിലും കൂടിയാണ്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഏദൻ തോട്ടം

കവിതജയശ്രീ പെരിങ്ങോട്ഇന്നാണ് ഗന്ധരാജൻ വിരിഞ്ഞത്. തുളച്ച് കയറുന്ന വിടർച്ചയിൽ അവളുടെ വിയർപ്പു മണം. വീട്ടിൽ കൂട്ടു വന്ന പ്രണയിനി നട്ടതാണ്. തോട്ടത്തിന്റെ പടിഞ്ഞാറേ അതിരിൽ നീളൻ വരാന്തയുടെ ചാരുപടി അതിനടുത്തവസാനിക്കുന്നു. മഴയുടെ പ്രാന്തൻ പെയ്ത്തുമായി മറ്റൊരുവൾ നട്ട പാരിജാതം ആദ്യ പ്രണയം പോലെ നേർത്ത് വിരിഞ്ഞു. ഒളിച്ച് നിൽക്കുന്ന...

നാല് കവിതകള്‍

സുജിത്ത് സുരേന്ദ്രൻവാടകവീട്പ്രണയംകൊണ്ടു മുറിവേറ്റവൻ കവിതകൊണ്ടു മെനഞ്ഞുണ്ടാക്കിയ വാടകവീട്ടിലായിരുന്നു..മരണമെന്ന വീട്ടുടമസ്ഥൻ ഇറക്കിവിടും വരെ.!കൂട്ടുകാരൻഞാൻ നടന്നുവന്ന തീവഴികളിൽ തണലു ചാറിനിന്നൊരു മരമുണ്ടായിരിക്കും..ഹൃദയങ്ങൾകവിതയുടെ മരക്കൊമ്പിൽ തൂങ്ങി കിടന്നാടുന്നുണ്ട്. പ്രണയം കൊണ്ടു മുറിവേറ്റ ചില ഹൃദയങ്ങൾ..ആഴംകവിളിലേക്ക് കവിഞ്ഞൊഴുകിയ പുഴയുടെ ആഴമറിഞ്ഞത്നമ്മുടെ ഹൃദയങ്ങൾ രണ്ടുതീരങ്ങളായി മാറിയതിനു ശേഷമാണ്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

ഉത്സവം

കവിത സുകുമാരൻ ചാലിഗദ്ധ എൻ്റെ കാവലേ..കാവിലെ കൂവലേ മുന്തിരി കൂട്ടിലെ മുത്തുകൾ തുള്ളിയോ ആശിക്കുമാശയ്ക്ക് ആളറിയാം അത്താഴ കഞ്ഞിക്ക് ഉപ്പെറിയാം...എല്ലാരും പോണുണ്ടേ തോളത്ത് കൊച്ചുണ്ടേ വക്കൻ്റെ വായാടി പമ്പരം കെട്ടിയോ... പൊട്ടുന്ന പടക്കത്തിൽ മൊട്ടെല്ലാം പൂവായോ ആനയും ആൾക്കാരും എന്തെല്ലാം പാടിയോഒറ്റയ്ക്ക് ഒറ്റയ്ക്ക് ഓല പീപ്പി ഒന്നിൻ്റെ മണ്ടയിൽ...

ഉള്ളുറക്കം

എം. ജീവേഷ്എല്ലാം ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ ഉറങ്ങാൻ കിടക്കുന്നു.കവിത അയാൾക്ക്‌ ചൂടുവെള്ളമാറ്റിവെക്കുന്നു, പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു, പാട്ടു പാടികൊടുക്കുന്നു, നെറ്റിയിൽ തൊട്ടുനോക്കുന്നു ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക് അയാൾ ഞെട്ടുന്നു, കവിതയെ തിരഞ്ഞുനോക്കുന്നു, മൺകൂജയിൽ നിന്ന് ഇത്തിരി തൊണ്ടയിലേക്ക് കമിഴ്ത്താൻ ശ്രമിക്കുന്നു, പുതപ്പ് പതിവുപോലെ നിലത്ത് കിടക്കുന്നു.പിന്നെ അയാൾ മേശപ്പുറത്തു കിടക്കുന്ന പുസ്തകമെടുക്കുന്നു, കവിതയെ തൊട്ടുനോക്കുന്നു, ഉറങ്ങിയോ എന്ന് ചോദിക്കുന്നു.ഇങ്ങനെ തിരിച്ചും മറിച്ചുമുള്ള പെരുക്കത്തിനിടയിൽ ലോകമുണരുന്നു.ആത്മ ഓൺലൈനിലേക്ക്...

അതിരുകൾ തിരുത്തി വരച്ച രാജ്യം

കവിത ഐഷു ഹഷ്ന ചിത്രീകരണം: ഹരിതഅന്തിയുറങ്ങുന്ന കുടിലുകൾക്ക് മുന്നിലാരോ മതിലുകൾ പണിയുന്നു. ഞങ്ങൾക്ക് നേരെ തിരിച്ച കണ്ണാടിയിൽ ഞങ്ങളുടെ മുഖമല്ല. അടുപ്പിലിരുന്നു തിളക്കുന്ന പാത്രങ്ങളാരോ എറിഞ്ഞുടക്കുന്നു. ഞങ്ങളുടെ ചൂണ്ടുവിരലുകൾ നേരെ നിൽക്കുന്നില്ല. രാജ്യസ്നേഹികളെന്ന് നെറ്റിയിലെഴുതിയവർ ഞങ്ങളുടെ വായ തുന്നിച്ചേർക്കുകയാണ്. കണ്ണുകെട്ടിയ ദേവതയെ നെടുവീർപ്പിടുന്ന വയൽ വരമ്പിൽ നാട്ടിയിട്ടുണ്ട്. ഒരിക്കലും നിറയാത്ത വയറുമായി ചിലർ...

ബേടെയ് ക്രൂരെന്നല്ല കൈൽത്തണ്ടെയ് പേടിപ്പന്നുമുക്കാണി

സുകുമാരൻ ചാലിഗദ്ധഭാഷ : റാവുളബേരൊക്ക പൊതിഞ്ചിച്ചു ബിരെബിരെ പറാന്തു ബേനി മറെക്കിന്റ കാലത്തെക്കൊരു ഗുഡിയിട്ടു മാവുനെ തുറാന്തു മലെഞ്ചപ്പോ ബേടെയ് നിലെഞ്ചിന്ത അമ്പുമു ബില്ലുമു ഇണെച്ചേരുവക്കാണി കൈബിരെല്ലിലിയ ബെങ്കെ ആറിപ്പോയിള.ബുറെച്ചു ബുറെച്ചൊണ്ടു പച്ചു പച്ചൊണ്ടു മരഗോട്ടെക്കു അത്തി മുഖാറു ബെളുപ്പിക്കിന്റെ ബേടെനെ മലെഞ്ചൊണ്ടിന്ത കൈൽത്തണ്ടെയ് ഒറ്റമലെച്ചില്ലിലി ഗാധിയിട്ട.ഒറുയത്തീ...

ഭ(മ)രണപ്പാട്ട്

കവിതസുരേഷ് നാരായണന്‍ഭരണം ജഡങ്ങളെ സൃഷ്ടിച്ചു.. ജഡങ്ങൾ മറവിയെ സൃഷ്ടിച്ചു.. ജഡങ്ങളും മറവിയും ഭരണങ്ങളും കൂടി ദേശം പങ്കുവെച്ചു... ചിതകൾ പങ്കുവെച്ചു.ട്വീറ്റായി വാട്സ്ആപ്പുകളായി ഫോർവേഡുകളായി വിഷമൊഴുകി- പ്പടരുകയായി..ആർട്ടിക്കിൾ തിരുത്തുകയായി; അനുച്ഛേദം ജനിക്കുകയായി..വീഥിയിൽ ഷൂസുകൾ അമരുന്നു; രാജാവ് അമറുന്നു.ഭരണം...രാഷ്ട്രമെവിടെ രാഷ്ട്രപിതാവെവിടെ ത്രിവർണ്ണങ്ങളെവിടെനമ്മുടെ ചൂണ്ടുവിരലുകളെവിടെഉപ്പ് കുറുകിയ കടൽത്തീരങ്ങൾ, ഉർവ്വര...

മൂന്ന് താറാവുകറിക്കവിതകൾ

കവിതസുരേഷ് നാരായണൻ 1 'തുള്ളി വെള്ളമില്ല ക്ലീറ്റസ്സേ , വേണമെങ്കിലെന്നെ പച്ചയ്ക്കടിച്ചോ!' മദ്യക്കുപ്പി ക്ലീറ്റസിനെ കൊഞ്ഞനം കുത്തി. അവനാ കുപ്പി കയ്യിലെടുത്തു.തൻറെ അവധാനതകളെ മുഴുവനും ചുണ്ടുകളിലേക്കാവാഹിച്ച് അതിൻറെ വട്ടക്കഴുത്തിൽ ചുംബിച്ചു. കുപ്പി വിറച്ചു മദിച്ചു നനഞ്ഞു മൂർച്ഛയിലതിൻറെ മൂടി ഊരിത്തെറിച്ചു.ശബ്ദം കേട്ട് ഫ്രിഡ്ജിൻറെ തണുപ്പുപാളികൾക്കുള്ളിൽ മയങ്ങിക്കിടന്ന താറാവുകറി പുറത്തേക്കു ചാടി അവൻറെ...

കണ്ണും നാവും

വിദ്യപൂവഞ്ചേരിശബ്ദിക്കാനറിയാത്തവരുടെ ദേശത്തു വന്ന് ശബ്ദമില്ലാതായിപ്പോയതാണ്. ഇണചേരാനാഗ്രഹിക്കുന്ന വാക്കുകളെ വന്ധ്യംകരണം ചെയ്ത് കല്ലെറിയരുത്.ചലിക്കാനറിയാത്തവരുടെ തൂക്കുപാലത്തിൽ കയറി നിശ്ചലമായിപ്പോയതാണ്. ചോരവറ്റിയ കൈകാലുകളറുത്തു വിൽപ്പനക്ക് വെക്കരുത്.കാഴ്ചയില്ലാത്തവരുടെ ആകാശത്തിലെത്തിയപ്പോൾ ക്ഷമത വറ്റി തട്ടിത്തടഞ്ഞതാണ്. വ്യാപിക്കാൻ തുടങ്ങുന്ന സ്വപ്നങ്ങളെ ശസ്ത്രക്രിയ ചെയ്ത് ഊന്നുവടി കൊടുക്കരുത്.പുഷ്പിക്കാനറിയാത്തവരുടെ പൂന്തോട്ടത്തിൽ അതിഥിയായി എത്തിയതാണ്. ഇരുട്ടിലൂടെ നുഴഞ്ഞുവന്ന് മൊട്ടിടുന്ന വസന്തത്തിന് വേലികെട്ടരുത്.ഹൃദയമില്ലാത്തവരുടെ കളിക്കളത്തിൽ കളിമറന്ന് ഒരുമാത്ര പകച്ചു നിന്നതാണ്. തോറ്റതാണെന്നു കരുതി കിതപ്പു മാറാത്ത ലോകത്തെ കീഴ്മേൽ മറിക്കരുത്.
spot_imgspot_img