Homeകവിതകൾ

കവിതകൾ

തെറുതി

കവിത റോബിൻ എഴുത്തുപുരപെരമേയുന്നൊരു കാലത്ത് തെറുതിയും തെറുതീടാങ്ങളമാരും ചെണ്ടക്കപ്പേം വെള്ളോംകൊണ്ട് മേടുകേറാൻ പോയി.ആളോളം പൊക്കത്തിൽ അരയോളം പൊക്കത്തിൽ ആണൊന്ന് ആൺരണ്ട് ....പുല്ലളന്നു.പിന്നെ കല്ലേലിരുന്ന് മുറുക്കിച്ചെമപ്പിച്ച് കാടും ചെമപ്പിച്ച് ചെത്തിച്ചെത്തി വരിയിട്ട് നിരയിട്ട് ഉണങ്ങാനിട്ട് മൂവന്തിയായപ്പോൾ മേടിറങ്ങി.ആനച്ചെത്തം പൂച്ചച്ചുവട് തെറുതിക്ക് പോത്തൊതുക്കം നായച്ചുവട് തെറുതിക്ക് കരടിപ്പതുക്കം മാൻചുവട് തെറുതിക്ക് .ആയിലയീയിലയിരുളില തലകുത്തി തലകുത്തി മറുത ആയിലയീയിലയിരുളില മടവെട്ടി മടവെട്ടി മായൻ ....പിന്നെപ്പറയണോ തെറുതീടെ...

മൂന്ന് പ്രണയകവിതകള്‍

എം. ജീവേഷ്1ആകാശമുണ്ടെന്ന തോന്നലില്ലേ അതു തന്നെയല്ലേ പ്രണയം; ചിറകില്ലാതിരുന്നിട്ടും പറക്കാനാവുന്നത്.2ഏകാന്തത കൊത്തിയില്ലാതാക്കുന്ന ഒരു കിളിയുണ്ടായിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു. എന്റെ ശിഖരങ്ങൾ അതിന്റെ കൊക്കുകൊണ്ട് ഉരഞ്ഞു പൊട്ടട്ടെ മുറിഞ്ഞു കൊള്ളട്ടെ ചാറൊലിക്കട്ടെ. സാരമില്ല, എന്തുപറഞ്ഞാലും ഒറ്റമരത്തിന് ഒരു കിളി വസന്തം തന്നെയാണ്.3കാറ്റു വന്ന് തൊട്ടെന്നെ.എന്നേക്കാൾ മുറിവുണ്ടായിരുന്നു അതിനും.ചില്ലകളിൽ തട്ടിയ പാടുകൾ, മുള്ളിലുരഞ്ഞ കോറലുകൾ.എങ്കിലും ഉമ്മവച്ചുമ്മവച്ചു പറന്നുപോയ്.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

മോണോ-ആക്ട്

കവിത മുർഷിദ് മോളൂർഅത്രയാരും ശ്രദ്ധിക്കാത്ത ഒരു വേദിയിൽ, ദൈവം തന്നെയായിരുന്നു മത്സരാർത്ഥി. മോണോ ആക്റ്റ്. ചളിനിറഞ്ഞ ഒരു വഴിയരിക്, വലിയ പൂട്ടുള്ള ഒരു ധർമ്മപ്പെട്ടി, വെണ്ടക്കയെഴുതിയ മഹദ്വചനങ്ങൾ, തൊലിപ്പുറത്ത് എല്ലുകൾ ചിത്രം വരച്ച ഒരാൾ അവിടെ ഭിക്ഷക്കിരിക്കുന്നു. അയാളുടെ വിശപ്പിന്റെ ഗന്ധം, ഇല്ലായ്മയുടെ ശബ്ദം. വേഷത്തിൽ ഭക്തി നിറച്ചവരെല്ലാം അയാളെ കാണാതെ ധർമ്മപ്പെട്ടിയെ...

ട്രോൾ കവിതകൾ – ഭാഗം 34

വിമീഷ് മണിയൂർ മഞ്ഞനിറം കാക്കയ്ക്ക് മഞ്ഞനിറം കൊടുക്കുകയായിരുന്നു ഒരു കുട്ടി. അവൻ്റെ അമ്മ ചോദിച്ചു: കറുപ്പല്ലേ കാക്ക. അതെ, വെയിലത്തിറങ്ങി കുളിച്ചപ്പോൾ നനഞ്ഞതാണ്. ഖേദിക്കുന്നു ചാടിക്കൊണ്ടിരുന്ന തവള ആകാശത്തിൽ സ്റ്റക്കായി. അത് തന്നെത്തന്നെ ഉന്തി നോക്കി. പൊടുന്നനെ മെസ്സേജ്...

അനുകരണകല

കവിതയഹിയാ മുഹമ്മദ്സൂര്യനെ അനുകരിക്കാൻ ശ്രമിക്കുന്നു ഇരുട്ടിൻ്റെ മറവിൽ മറഞ്ഞിരുന്ന ഒരു കുട്ടി.അനുകരണകല അതിമനോഹരംനട്ടുച്ചവെയിലിൽ ചുട്ടുപൊള്ളിയ ഭൂമിയെ വിശ്രമവേളയിൽ നിലാവു കൊണ്ടവൻ കുളിർപ്പിക്കുന്നു... ആനന്ദിപ്പിക്കുന്നു...കിളിയൊച്ച നിലച്ച മരച്ചില്ലയിൽ ഊഞ്ഞാലു കെട്ടുന്നു... നിലാപ്പുഞ്ചിരിയാൽ ഉഞ്ഞാലാടുന്നു...കുന്നുകൾക്ക് മുകളിൽ പർവ്വതങ്ങൾക്ക് ഉച്ചിയിൽ മൊട്ടത്തലയ്ക്കു മീതെ പപ്പടവട്ടത്തിൽ പതിയിരിക്കുന്നു.ഉറക്കച്ചടവിൽ പതിയെ ഓളം തല്ലും കടലിൻ്റെ തിര മുടിയിഴകൾ വെറുതെ പിടിച്ച് വലിക്കുന്നു കുസൃതിക്കുട്ടൻരാവിൽ പെരുമ്പാമ്പായ് ഇഴയും പുഴയുടെ പുറത്തവൻ തുഴയില്ലാതൊഴുകി ത്തിമിർക്കുന്നു.കടയടച്ച് മലയിറങ്ങിപ്പോവുന്ന ഒരു മുത്തശ്ശനെ വീടോളം ഒപ്പം നടന്ന് വഴിതെളിക്കുന്നു.അമ്മിണി ചേച്ചിയുടെ കുടിലിൽ...

രണ്ടാമതും കൊല്ലപ്പെട്ടത്

കവിത ഗായത്രി സുരേഷ് ബാബുപ്രണയത്തിൽ വീണുപോകുന്ന മാന്ത്രികത ഒരിക്കൽ കൂടി അനുഭവിക്കാൻ ആഗ്രഹിച്ച ഒരു ദിവസം, പാസഞ്ചറിന്റെ ജനലരികിലെ ഒറ്റ സീറ്റിൽ ഞാനും, അടുത്ത കോച്ചിലെ നീളത്തിലുള്ള സീറ്റിലയാളും, പരസ്പരം നോക്കാതെ. ഒരു ഫോണടി.ഏറ്റവും ആർദ്രമായയാൾ മറുപടിയുതിർത്തു. ഉറക്കെ ചിരിച്ചു. ജനലിലൂടെ...

ഏകാന്തതയിലെ ചിരികൾ

കവിത പ്രദീപ് പൊറ്റമ്മൽഒറ്റരാത്രി കൊണ്ടാണ് ഞാനും നീയും ഐസലേഷനിലായത്, പാതിമുറിഞ്ഞ മരണങ്ങൾ കൂട്ടിപ്പിടിച്ച വിരലുകൾക്കിടയിൽ ശൂന്യതയുടെ പകർപ്പുകൾ എത്ര പെട്ടന്നാണ് ഏകാന്തതയിലായത്.... അവളുടെ ഒറ്റപ്പായയിലേക്കു പരിഭവം തളിക്കാനെത്തിയപ്പോഴേക്കും പുറം ചായ്പ്പിൽ ഒരു നോട്ടം മാത്രം ബാക്കി വെച്ച് ഏറെ നേരം .... ശ്വാസം തികയാതെ , നിശ്ചലമായ ഗ്ലൂക്കോസ് കുപ്പികൾ മരുന്നു മണത്തിന്റെ ഒറ്റപ്പെടലുകളാണെന്നറിഞ്ഞിട്ടും, അപ്പുറവും ഇപ്പുറവുമാകുകയാണ് നമ്മൾ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ, ഉറുമ്പുകൾ തുന്നി ചേർത്ത രണ്ടിലകൾ പോലെ ചുരുണ്ട കയ്യിലോ അവർ കടിച്ചുവെന്നിരിക്കും. ആ നോവിലെന്നെക്കുറിച്ചുള്ളയോർമ്മ- മുറിയും. അസ്വസ്ഥരാകും. ദുആ വേഗത്തിലാകും എന്റെ കൂർത്ത...

വിചാരണ

രോഷ്നി സ്വപ്നതൂക്കിലേറ്റിയ ദിവസം നഗരത്തിലേക്ക് ആയിരക്കണക്കിന് ചെന്നായകൾ കുതിച്ചു വന്നു ഒഴിഞ്ഞുകിടക്കുന്ന വീടുകളിലേക്കും പൊത്തു കളിലേക്കും മണ്ണിരകളുടെ കുഴിയിലേക്കും അവർ നുഴഞ്ഞുകയറി.നഗരത്തിലെ മനുഷ്യർ പല പല തിരക്കുകളിൽ ആയിരുന്നു ചിലർ ചിലരുടെ ശരീരത്തിന്റെ അളവുകൾ എടുക്കുന്ന തിരക്കിൽജാതി നിറം വംശം എന്നിവ അളന്നെടുത്ത് അവരുടെ ഉടലിൽനിന്ന് അവയവങ്ങൾ വെട്ടിക്കളയുന്ന കളി മക്കളെ പഠിപ്പിക്കുകയായിരുന്നു...

ഇടം

(കവിത)മഞ്ജു ഉണ്ണികൃഷ്ണൻസ്വപ്നങ്ങളുടെ തീവ്രഅസഹ്യതയുള്ള പെൺകുട്ടി . ഏതോ മുൻജന്മത്തിലെ നാട്ടിലൂടെ നടക്കുന്നു.കുറേയേറെ കുന്നുകൾ തോടുകൾ ചാലുകൾ കുളങ്ങൾ കൊക്കരണികൾ നിലങ്ങൾ നിരപ്പുകൾ ഒരു പുഴയും .കണ്ടു മറന്ന ഒരാകാശം അതേ തണുപ്പുള്ള കാറ്റ് മണ്ണിൻ്റെ മാറാപശ്ശിമ . മുൻപ് നടന്നതിൻ്റെ തോന്നൽ.വീടിരുന്ന വളവിലെ കയറ്റം വള്ളിക്കാട് . ഈടിമ്മേലിരുന്ന് താഴേക്ക് കാലിട്ട് ആട്ടികൊണ്ട് മൂളിയ എന്തോ ഒന്ന് ഓർമ്മ വരുന്നു.സിനിമയും പാട്ടുമൊന്നും ഇല്ലാക്കാലത്ത് എന്ത്...
spot_imgspot_img