Homeകവിതകൾ

കവിതകൾ

ചിറകു മുളയ്ക്കാത്ത സ്വപ്‌നങ്ങൾ

കവിതഫായിദ വാണിമേൽസ്വപ്നങ്ങളേറെയുണ്ട്, ഒന്ന് പൊടുന്നനെ പൊട്ടിപ്പിളരുന്നത്. അസ്‌ഥികൾ നനുനനെ നുറുക്കിക്കൊണ്ട്,ലാവയൊഴുകുന്നതുപോലെ പതിയെപ്പതിയെ അവ നമ്മെ വിട്ടുപോകും.ചിലവ, നോക്കിനോക്കിയിരുന്ന്, പൊടിക്കുഞ്ഞിനെയെന്നോണം, ചാഞ്ഞും ചെരിഞ്ഞും നോക്കിയാലും ചിറകുമുളക്കില്ല.ചിറകുമുളക്കാത്തവ മനസിന്റെയടിത്തട്ടിൽക്കിടന്ന്, ഇല്ലാത്ത ചിറകിട്ടടിച്ച്, അലോസരപ്പെടുത്തി ഞങ്ങളിവിടെത്തന്നെയുണ്ടെന്നോർമ്മപ്പെടുത്തും.ഓർമഞ്ഞരമ്പുകളിൽ കേറിക്കൂടി, ചിറകില്ലാത്ത സ്വപ്‌നങ്ങൾ ഓരോ ദിനരാത്രങ്ങളിലും വീർപ്പുമുട്ടിച്ച്, നിന്റെ പ്രവർത്തനക്ഷമതയെ പല്ലിളിക്കും.അപ്പോഴൊക്കെ നീ, പ്രതീക്ഷ തരുന്ന മുഖംമൂടിയണിയുന്നു. ഒരു സിനിമയിലെ നായകനാണെന്നോ ഒരുയർന്ന ഉദ്യോഗസ്‌ഥനെന്നോണമോ സന്തോഷിക്കാൻ കാൽക്കാശ്‌...

പ്രണ(ള)യകാലങ്ങളിൽ ഞാൻ

സുധി പുറങ്ങ്മികച്ചതായിത്തീരുമായിരുന്ന ഒരു കവിതയുടെ, മൂന്നാമത്തെ വരിയിൽ മിനുക്കുപണി ചെയ്തുകൊണ്ടിരിക്കവെയാണു, എന്റെമുറിയിൽ പ്രണ(ള)യം കേറിവന്നത്‌.ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽ; എന്ത്‌ ചെയ്യണമെന്നറിയാതെ, ഒന്നാമത്തെ വരിയിലേക്ക്‌ കയറിനിന്നു ജനാലയിലൂടെ പുറത്തേക്ക്‌ നോക്കവേ, ദൂരെനിന്ന് ഒറ്റപ്പെട്ടൊരു വാക്ക്‌ നിസ്സഹായതയോടെ കൈവീശുന്നതാണു കണ്ടത്‌.രണ്ടിടങ്ങളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർ കണ്ടുമുട്ടുന്ന തുരുത്താണിതെന്ന്, എഴുതാതെ വെറുതെവിട്ടൊരു കവിത വിളിച്ചുപറഞ്ഞു.നോക്കൂ...എത്ര സമാധാനപരമായി ജീവിച്ചിരുന്നവരിലാണു, നിങ്ങൾ കലാപമുണ്ടാക്കുന്നത്‌?ഒരേസമയം; ഭ്രാന്തും തുടലുമാകുന്നത്‌?പ്രള(ണ)യകാലം കഴിഞ്ഞെഴുതുന്ന കവിതകളൊക്കെയും, രണ്ട്‌ മനുഷ്യരുടെ ജീവിതം കോറിവച്ച തെരുവുചുവരുകളാകുമെന്നതിനാൽ, മനസില്ലാമനസോടെ, ഏതെങ്കിലും ഒന്നുപേക്ഷിക്കാൻ നിർബന്ധിതനാകുന്നു.അതെന്താകണമെന്ന് ചിന്തിച്ചുനിൽക്കവേ, എന്നെയുൾപ്പെടെ വിഴുങ്ങിപ്പോകുന്നു...ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

ട്രോൾ കവിതകൾ – ഭാഗം 13

വിമീഷ് മണിയൂർ ബഹിരാകാശ കവിത ചൊവ്വയിൽ പോയി ഒറ്റക്കിരുന്ന് ചെസ്സ് കളിച്ച് ജയിച്ച് ഭൂമിയിലേക്ക് വരുന്ന വഴി ചന്ദ്രനിലെ എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു. അവിടുത്തെ വിചിത്രാകൃതിയുള്ള വീട്ടിൽ എപ്പോൾ വേണമെങ്കിലും വിടർത്തിയെടുക്കാവുന്ന മുറികളിൽ പൂജ്യം...

ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്

നിധിന്‍ വി. എന്‍.വിഷാദം പുതച്ചിരിക്കുന്ന വൃദ്ധനെ ഉള്ളില്‍ ചുമക്കുകയല്ല ഏകാകിയുടെ നഗരം, ചങ്ങലയറുക്കുന്ന ഉന്മാദിയെ, അവന്റെ ഭാഷയെ, ശരീരചലനങ്ങളെ സംഗീതമെന്നെഴുതുകയാണ്.അപ്പൂപ്പന്‍ താടി ശീലിച്ച യാത്രയുടെ ഭാരമില്ലായ്മയില്‍ പാതയിലൊരു മരം സ്വപ്‌നം കാണുന്നുണ്ട്, കടലിരമ്പം ഉള്ളിലൊതുക്കിയ ശംഖുപോലെ.ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്, ആകാശച്ചെരുവില്‍ നിന്ന് മഴവില്ലൊടിച്ചെടുത്ത് ഞാനൊരു കവിതയെഴുതുന്നു.2കാടിനുള്ളില്‍ നഗ്നമായൊരുവള്‍ കവിതയിലേക്ക് കടന്നുവരുന്നു.അവള്‍ നടന്നിടം ചുവന്നപൂക്കള്‍ കൊണ്ട് ഭഗവതി പട്ടണിയുന്നു.മുലക്കണ്ണില്‍ ചുണ്ടുചേര്‍ത്തവള്‍ ഖജുരാഹോയിലേക്ക് കൂട്ടുന്നു. മുലചുരന്ന ഞാന്‍, എന്റെയും നിന്റെയും...

തിരനല്ലൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ 4-ാമത് തിരുനല്ലൂര്‍ അവാര്‍ഡിന് കവിതാപുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള പുസ്തകങ്ങള്‍ സ്വീകരിക്കും. 2019 ജനുവരി 15-നകം ബന്ധപ്പെട്ട പുസ്തകത്തിന്റെ മൂന്ന് കോപ്പി...

കൂട്

ആര്യ രോഹിണിനിഴൽ ഭിത്തിയുടെ തെക്കേയറ്റതായി, ഈർപ്പം വരഞ്ഞിട്ട ഭൂപടത്തിന്റെ സൂര്യനസ്തമിക്കാത്ത ഭാഗത്തായി കാക്കക്കാലിൽ തീർത്ത നമ്മുടെ കൂടുണ്ട്.ഭൂപടത്തിലെ കൂടു തേടി പാറക്കാടുകളിലെ ചില്ലുവരമ്പുകൾക്കു മീതെ രണ്ടു ഒറ്റക്കാലൻ നിഴൽ പക്ഷികൾ പിറകോട്ടു പറന്നു.ചിറകിനും ആകാശത്തിനുമിടയിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ തീർത്ത അഴികളിൽ തട്ടാതെ അവർ...

മൗനം

അരുൺ മധുസൂദനൻമണ്ണിലാഴ്ന്നിറങ്ങി നേരുതേടിപോയ വേരിലാണെന്റെ സ്വത്വം എന്നറിഞ്ഞതിൽപ്പിന്നെ ഇലകൾ പൊഴിച്ച്, ചില്ലകൾ വിരിച്ച്, ഞാനല്ലാതാവാൻ ശ്രമിച്ചിട്ടില്ല!അനുമുതൽപ്പിന്നെ എന്റെ പൂവുകൾക്ക് നിറവും മധുവിന്നുമധുരവും കാറ്റിന്ന്കുളിരുമേറിയെന്നു ആവഴിപോയൊരു കുയിലുപാടി.എന്നിട്ടുമെന്തേയത് എന്നെവിട്ടു മറ്റൊരുമരച്ചില്ലയ്യിൽ ചേക്കേറിയെന്നു ചോദിച്ചപ്പോൾ ആവഴിവന്ന തെക്കൻ കാറ്റിനും മൗനം! മൗനം, വിദ്വാനു.....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

വെളിപാട്

ദിലീപ് എസ്. ഡി.ഉച്ചക്കിറുക്കിന്റെ ഉച്ഛാസം മുറുകിയപ്പോൾ ഒരു വെളിപാടുണ്ടായി... "മരുഭൂമികൾ ഉണ്ടാവുന്നതെങ്ങനെ?''പ്രണയവും കലഹവും മറന്ന്... പ്രതിഷേധവും മറന്ന്... കണ്ടതിനോടും കേട്ടതിനോടും മിണ്ടാതെ മുഷ്ടിചുരുട്ടാതെ അവനവനിസത്തിന്റെ ഹോൾസെയിൽ ഡീലറായി മൗനവൃതവുമനുഷ്ഠിച്ച് നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുമ്പോൾ ഒരു സംശയം ബാക്കി...വായിച്ചുതീർത്ത പുസ്തകങ്ങളും കണ്ടുതീർത്ത കിനാക്കളും ആരുടെ കണക്കുപുസ്തകത്തിലാണ് സൂക്ഷിക്കുക... നന്മയും ആത്മാർഥതയും ആരുടെകൂടെയാണ് ഒളിച്ചോടിപ്പോയത്...ഒരു...

ദ ഇന്ത്യ സ്റ്റോറി

കവിത വർഷ മുരളീധരൻ ഇവിടം പ്രതിസന്ധിയിലാണ്. ഇരുകാലുകളിൽ സമാന്തരമായി സമരജാഥ മുന്നേറുന്നു. ലാത്തിയാൽ തിണർത്ത പാടും വരൾച്ചയും അവരെ തളർത്തുന്നതേയില്ല. ഇനിയും ശ്വസിക്കും എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ച് അവർ നടക്കുകയാണ്.മുട്ടിനു സമീപം സമരത്തിന്നാളു കൂടി. വിലക്കയറ്റവും ജാതിക്കൊലയും മറ്റുമായിരുന്നു കാരണം. ജലപീരങ്കികൾക്കും കണ്ണീർവാതകത്തിനും അവരെ തളർത്താനായില്ല. അതവരെ...
spot_imgspot_img