Homeകവിതകൾ

കവിതകൾ

വേര്

കവിത ശിവൻ തലപ്പുലത്ത്‌നിശബ്‍ദമായ ഒരിടം തേടിയുള്ള യാത്ര നിങ്ങളെ കൊണ്ടെത്തിക്കുക വിശുദ്ധ സ്വപ്നങ്ങൾ അടയിരിക്കുന്നിടത്തേക്കായിരിക്കുംകാലടിപാടുകൾ പിന്തുടർന്നവരൊക്കെ നാൽകവലയിൽ കുന്തിച്ചിരിക്കുകയാണ്സ്വപ്നങ്ങൾ ഒളിപ്പിക്കാൻ നിഴലുകൾ നിന്ദിതന്റെ നിലാവിനെ കാത്തിരിക്കുകയാണ്ഇരുട്ടിനെ വെള്ളപുതപ്പിക്കാൻ അക്ഷമയോടെ വിയർപ്പൊഴുക്കുന്നുണ്ട് കുടിലമോഹത്തിന്റെ കാവലാളുകൾഇഷ്ടങ്ങളുടെ വേരോട്ടം നോക്കിയാവണം നഷ്ടങ്ങളുടെ വിത്ത് വിതക്കാനെന്ന് മോഹങ്ങൾ കണക്ക് കൂട്ടുന്നുണ്ട് ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

മരിച്ചവർ തിരിച്ചുവരുമ്പോൾ

ഏ. വി. സന്തോഷ് കുമാർമരിച്ചവർ ഒരിക്കൽ തിരിച്ചു വരും ഒരിക്കൽ മാത്രം.അന്ന് നിങ്ങൾ മുമ്പ് പറയാൻ മറന്നവയൊക്കെയും ഓർത്തെടുത്ത് പറയും. ചെയ്തുകൊടുക്കുവാൻ കഴിയാതിരുന്നവ ചെയ്തുകൊടുക്കുവാനായും.നിങ്ങൾമാത്രം തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നതിൽ ജാള്യതപ്പെട്ട് ചില അഭിപ്രായങ്ങൾ ആരായും. അപ്പോൾ നിങ്ങൾ പറഞ്ഞതൊന്നും വന്നയാൾ കേട്ടില്ലല്ലോ എന്ന് കൂടുതൽ ജാള്യതപ്പെടും. വന്നിരിക്കുന്നതെന്തിനാണെന്ന് വന്നയാൾ പറഞ്ഞറിയുമ്പോൾ നിങ്ങൾ എന്തൊരു ദുരന്തമാണെന്ന തോന്നൽ നിങ്ങളെ മൂടും.മരിച്ചുപോയവർ തിരിച്ചുപോകുമ്പോൾ, അപ്പോൾ...

Transcreation of Cohen’s Dance me to the end of love

ഡോ. അശ്വതി രാജൻ'Dance me to the end of love' പ്രത്യക്ഷത്തിൽ വരികൾ സൂചിപ്പിക്കുന്നപോലെ ഒരു പ്രണയഗീതം മാത്രമല്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ മരണയറയിൽ നിന്നുതിർന്ന ജീവന്റെ അവസാന വിളികളാണ്.1995ൽ ഒരു റേഡിയോ...

അടയാളം

ഡോ. എം.പി. പവിത്രസ്നേഹത്തിന്റെ നീല വിഷമായിരുന്നു എന്റെ നിലനിൽപ്പ്. നീ അതാദ്യം തന്നെ പറിച്ചെടുത്തു- മുഴുവനായിട്ടും. എന്നിട്ടും നീ മകുടിയൂതുമ്പോൾ ഞാൻ പുളഞ്ഞു കൊണ്ടു നൃത്തം ചെയ്യുന്നു--- നിനക്കിഷ്ടമുള്ള ചലനങ്ങളിൽ. എനിക്കു തോന്നുമ്പോൾ മാത്രം എന്റെ ഗർവ്വുപ്രകടിപ്പിച്ചിരുന്ന സ്വന്തം ഫണം മുഴുവൻ നീ പറയുന്നതിനനുസരിച്ച് വിടർത്തുന്നു നീ പറയുന്നതനുസരിച്ചു...

നാടന്‍പ്രേമം

ബിജു. ടി. ആർ പുത്തഞ്ചേരിപഴയ വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ വേലിപ്പടര്‍പ്പുകളില്‍ തലനീട്ടിയ നീലശംഖുപുഷ്പത്തിന്റെ നേര്‍ത്ത പുഞ്ചിരിയില്‍ വീണ്ടെടുപ്പിന്റെ തിളക്കം കാണാം ... ഉമ്മറത്തിണ്ണയില്‍ വെച്ച നീണ്ട വാലുള്ള ഓട്ടുകിണ്ടിയിലെ തണുത്തവെള്ളം  മുഖത്തൊഴിക്കുമ്പോള്‍ ആലസ്യത്തിന്റെ കറുത്തപക്ഷികള്‍ ആകാശത്തേയ്ക്കുയരുന്ന ചിറകടി കേള്‍ക്കാം... അടുക്കളയിലെ മേശയ്ക്കു മുകളില്‍ മണ്‍കലത്തിലടച്ചുവെച്ച മോരുവെള്ളത്തിന് മരിച്ചുപോയ(തണുത്തു പോയ) ആത്മവിശ്വാസത്തെ തൊട്ടുണര്‍ത്താനുള്ള മന്ത്രശേഷിയുണ്ട്. പിഞ്ഞാണത്തില്‍ വിളമ്പിയ കുത്തരിച്ചോറും സാമ്പാറും, ചുട്ടപപ്പടവും  പച്ചമുളകിന്റെ ചമ്മന്തിയും, കാച്ചിയമോരും.... മാതൃത്വത്തിന്റെ...

നൃത്തം

ഗിരീഷ് പുറക്കാട്ബസ്സിലെ തിരക്കിൽ ഒരു മാന്യന്റെ കൈപ്പടം പിടിച്ച് ഒടിച്ച് കളയുന്നു ഒരു പെണ്ണ് ... ആ പെണ്ണാണ് എന്റെ കവിതയുടെ ഛന്ദസ്സും അലങ്കാരവും ...പെണ്ണിന്റെ കണ്ണീര് കൊണ്ടെഴുതിയ കാവ്യപുസ്തകത്തിലെ സങ്കടപ്പേജ് കീറി തന്റെ കുഞ്ഞിന്റെ അപ്പി തുടച്ചെറിയുന്നു മറ്റൊരു പെണ്ണ് ... ആ പെണ്ണാണ് എന്റെ കവിതയിലെ വ്യത്തവും നൃത്തവുംക്ഷുഭിത കേസരി ചടുല യൗവനങ്ങളെ ക്ഷമിക്കുക...

ഉടൽ നഷ്ടപ്പെട്ടവൾ

കവിത നിഷ ആന്റണി ചിത്രീകരണം : സുബേഷ് പത്മനാഭൻഒരു വീട്. പാതയോരത്ത് ഉയർന്ന് നില്ക്കുന്നൊരു വലിയ വീട്. തേക്കിൻ തടിയിൽ പൊതിഞ്ഞ് ഇരുനിലയിലും ധാരാളം ജനാലകളും വാതിലുകളും ഉള്ള വീട്.പക്ഷെ മുറിയുടെ ചെറു ദ്വാരങ്ങളിൽ കൂടിപ്പോലും കാറ്റ് അകത്തേക്ക് കടന്നു വരാറില്ല.ഇരുട്ടും മൂത്രച്ചൂരും ഇറ്റിറ്റ് വീഴുന്ന അകമുറിയിൽ കൃത്രിമമായൊരു ജീവിതം തളപ്പിട്ട് വേച്ചും...

ഒറ്റച്ചോദ്യം

കെ എസ്‌ കൃഷ്ണകുമാർനേരത്തെയെത്തി. താക്കോൽ അവളുടെ കയ്യിലാണ്.താഴിട്ട്‌ പൂട്ടിയ പടിവാതിലഴികൾ പിടിച്ചങ്ങനെ നിൽക്കുമ്പോൾ പൊടുന്നനെ തെറിച്ചുപോയി ചിന്തയുടെ ഒരു ചുഴലിയിൽ വർഷങ്ങൾ മുന്നിലേക്ക്‌.വീടിനുമുന്നിൽ അന്യനായി ആത്മാവായി വന്നു നിൽക്കുന്നതുപോലെ, അകത്തേക്ക്‌ കടക്കാനാകാതെ ജീർണ്ണിച്ച ചീർത്ത ചിതലരിച്ച വീടും മുറ്റവും ഓർമ്മകളും മണങ്ങളും തിങ്ങിനിറഞ്ഞ്‌ നനയ്ക്കാതെ ഉണങ്ങിപ്പോയ ചെടികളും പുരപ്പുറത്തോളം വളർന്ന് അധികാരം കാണിച്ച്‌ ചുറ്റുമുലാത്തുന്ന പുല്ലുകളും മദ്യപിച്ച്‌ നെഞ്ചുയർത്തി നിൽക്കുന്ന ചിതൽപ്പുറ്റുകളും കാലടികൾ വറ്റിയ മുറ്റവും അക്കാലമത്രെയുമടിച്ച ചായമൊക്കെയുണങ്ങി ചുക്കിച്ചുളിഞ്ഞ ചുമരുകൾക്കുള്ളിലെ അസ്ഥികൾ നിഴലിക്കുന്ന വീടും കാറ്റ്‌ കൊന്നിട്ട ഓലപ്പട്ടകളും മരക്കൊമ്പുകളും പട്ടടപ്പുതപ്പിട്ട്‌ രക്തം വാർന്ന ഞരമ്പുകൾ...

ഇലകൾ പച്ച

സന്ദീപ് എം.പിപരിസ്ഥിതി ദിനത്തിൽ സംസാരിക്കാൻ തുടങ്ങുകയാണ്. ഞാനാരെയും അഭിസംബോധന ചെയ്യുന്നില്ല. നാട്ടുകാരെ സഹോദരീ സഹോദരൻമാരെ സഖാക്കളെ പൗരപ്രമുഖരെ ആരാധ്യരെ... തുടങ്ങിയവയിലൊന്നും മരങ്ങളും ചെടികളും പൂക്കളും പുഴുക്കളും പൂമ്പാറ്റകളും പക്ഷികളുമില്ലെന്ന് വെറുതെ ആരെങ്കിലുമൊരാൾ തെറ്റിദ്ധരിച്ചാലോ ! …ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ...

ട്രോൾ കവിതകൾ

കവിത വിമീഷ് മണിയൂർ അ അതിന്റെ പാർക്കിങ്ങ് ആണ് എല്ലാ അക്ഷരങ്ങളിലും ഷോപ്പിങ്ങിനു വരുന്നവർക്കുള്ള പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാ: ക ക് + അ അ അതിന്റെ പാർക്കിങ്ങ് ആണ്. ... കാലു പിടിച്ച് വെള്ളത്തെ വെയിലത്തുണക്കി അട്ടിയട്ടിയായ് എടുത്തു വെയ്ക്കാൻ പറ്റിയിരുന്നെങ്കിൽ അങ്ങനെ ചെയ്തേനെ ഞങ്ങൾ. പക്ഷെ ഇപ്പോൾ...
spot_imgspot_img