Homeകവിതകൾ

കവിതകൾ

ഒരു സെമിത്തേരിയൻ ചുംബനം

കവിതസ്നേഹ മാണിക്കത്ത് പരസ്പരം മണത്തു നടക്കുന്ന തെരുവുനായ്ക്കൾ കടിച്ചു കുടഞ്ഞ പോലെ ഉപ്പുകാറ്റേറ്റ് വിണ്ടുകീറിയ നിന്റെ ചുണ്ടുകൾ. നെഞ്ചിൽ ദുർഗന്ധം നിറഞ്ഞ രഹസ്യകടൽ.. നിന്റെ പിൻകഴുത്തിൽ മുട്ടിയിരുമ്മിയ എന്റെ സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക് മണം.. നിന്റെ വിരലിൽ പൊട്ടിയ മറുകിലെ ചോരപ്പത ഉടലിൽ ബ്രേക്ക്‌ ചവിട്ടുന്നതിന്റെ പ്രകമ്പനം പെരുമ്പാമ്പിന്റെ ആർത്തിനിറഞ്ഞ കടൽത്തിരകളിൽ തർക്കിച്ചു മരിച്ച പ്രേമക്കുഞ്ഞുങ്ങൾ സെമിത്തേരിയുടെ തുരുമ്പിച്ച ഗേറ്റിൽ പിടിച്ചു നിന്റെ ബൈക്കിലേക്ക് തുറിച്ചു നോക്കിയത്. മരണത്തിനും അതിജീവനത്തിനും ഇടയിലെ ചൂണ്ടയിൽ പരൽ മീനായി സെമിത്തേരിയിൽ നീ തരുമെന്ന് വാക്കുറപ്പിച്ച ചുംബനങ്ങളിൽ കുരുങ്ങി മണ്ണിൽ പിടഞ്ഞു മരിച്ചത്. വീണ്ടും കടൽ ഗർഭത്തിൽ ഒളിക്കാനായി നൊന്തു കരഞ്ഞു ഇഴഞ്ഞു...

ഉടലുകളിലെ കഥ

(കവിത)ശ്രീലക്ഷ്മി സജിത്ത്ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ ഉടലുകളിൽ നിന്ന് ഉടലുകളിലേക്കൊഴുകുന്ന കഥ. മിഴികളിൽ പറയാത്ത, കനവുകളിലൊഴുകാത്ത കവിതകൾ വിരിയാത്ത കരളിൽ മുറിയാത്ത കാൽ വിരലുകൾ കളം വരയ്ക്കാത്ത മഴ പെയ്യാത്ത വെയിലുതിരുന്ന കാത്തിരിക്കാത്ത കാലങ്ങളിൽ മറന്നു വയ്ക്കാത്ത ചിറകുകളിലൊളിക്കാത്ത വിധിയെ പഴിക്കാത്ത കാത്തിരിപ്പിന്റെ താളം അറിയാത്ത വിരലുകളിൽ നിന്ന് വിരലുകളിലേയ്ക്ക് തളർന്നു വീഴുന്ന കഥ. ചൂടുപൊങ്ങുന്ന ഉച്ച നേരം നിഴലുകൾ കഥ പറയുന്നു വെയിലു വീഴുന്നു നാഗപുറ്റിന്റെ ഗന്ധം.ആത്മ ഓൺലൈൻ...

കിറുക്കത്തി

കവിത ഉമ വിനോദ് ചിത്രീകരണം: ഹരിതപ്രിയ കാമുകാ അവളുടെ കിറുക്കൻ കവിതകൾ പോലെ അവളുടെ പ്രണയത്തെയും നീ വെറുതെ വായിച്ചു തള്ളുക ഈയാഴ്ച്ച ഇത് മൂന്നാം വട്ടമാണ് അവൾക്ക് നിന്നോട് പ്രണയം തോന്നുന്നത്.. അഥവാ, നാല് ദിവസം പ്രണയമില്ലാത്ത ലോകത്തിലെവിടെയോ അവൾ നൂറ്‌ കൂട്ടം കാര്യങ്ങളുമായി തിരക്കിലായിരുന്നിരിക്കാം.. അതുമല്ലെങ്കിൽ പ്രണയം പടികടന്നു വരുന്നതൊന്നുമറിയാതെ മറ്റേതോ കിറുക്കിന്റ വരാന്തയിലിരുന്ന് ഓരോരോ പകലിന്റെ കുരുക്കഴിച്ചെടുക്കയുമായിരുന്നിരിക്കാം.. ഒന്നുറപ്പാണ്, വെറുതെയൊരു വാക്കാൽ കുരുക്കിട്ട് പിടിക്കാനും മാത്രം...

തിരിച്ചറിയൽ രേഖകളില്ലാത്തവരുടെ നഗരം

കവിത ആർദ്ര വി എസ്ആ നഗരത്തെ ആരും ഓർക്കുന്നില്ല ലോകഭൂപടം വരച്ച മനുഷ്യന്റെ മറവിയായിരുന്നു ആ നഗരം.പേരുകളില്ലാത്തവരും പേരുകളിൽ ചോരവാർന്നു മരിച്ചവരും അതിന്റെ ഊടുവഴികളിൽ കുടിയേറിപ്പാർത്തു.ഒരു കൈലേസു കൊണ്ടു പോലും അടയാളപ്പെടുത്താതിരുന്നതിനാൽ അവിടെയാരും അതിർത്തികളെക്കുറിച്ച് വാചാലരായില്ല.സ്ഥാനഭ്രഷ്ടനായ രാജാവിന്റെ ഒഴിഞ്ഞ ഭിക്ഷാപാത്രമാണ് അവരുടെ ഭരണകൂടം . അതിനരികുപറ്റി നിന്ന ചിറി കോടിയ ദൈന്യതയെ അവർ അവരുടെ ഭരണാധികാരിയാക്കി..ആ നഗരത്തിന്റെ...

ചുരം കയറുന്ന ഒരു ബസ്സിനുപിന്നാലെ

(കവിത)വിനോദ് വിയാർഈ റോഡ് അത്ര വൃത്തിയുള്ളതല്ല പുഴുവരിച്ച റൊട്ടിക്കഷണം പോലെ ആകൃതിയില്ലാത്ത കുഞ്ഞുകുളങ്ങൾ കുളത്തിൽ നിന്നു ജനിച്ചെന്നുതോന്നുംവിധം മഞ്ഞ് സർവ്വത്ര മഞ്ഞ്!ചുരത്തിലെ റോഡിൽ മഞ്ഞോളങ്ങളിൽ കിതച്ചുമിരമ്പിയുമൊരു ബസ്സ് പ്രകാശത്തിൻ്റെ മഞ്ഞച്ച വിതുമ്പലിൽ മഞ്ഞലിയുമ്പോൾ നീട്ടിക്കൂവി ബസ്സ് ചുരം കയറുന്നു.ബസ്സിനുള്ളിൽ ഒരു സൂര്യൻ അതിനെ ചുറ്റി ഭൂമി അതിനതിരിട്ട് കോടാനുകോടി നക്ഷത്രങ്ങൾ! ബസ്സിനുള്ളിൽ മനുഷ്യർ മാത്രമാണെന്ന വിഡ്ഢിത്തം കുറഞ്ഞപക്ഷം...

മറവിക്കും മരണത്തിനുമിടയിലെ ചിലർ

കവിതസ്നേഹ മാണിക്കത്ത്മറവിക്കും മരണത്തിനുമിടയിൽ ജീവിക്കുന്നവരാണ് മനുഷ്യർ ആരുടെയൊക്കെയോ തലച്ചോറിൽ ആയിരം വെടിയുണ്ടകൾ ഏറ്റു നിങ്ങൾ മരിച്ചു വീഴുന്നു നിങ്ങളുമൊത്ത് ചിലവഴിച്ച ദിനങ്ങൾ ബലികാക്കയ്ക്ക് ചോറ് നൽകുമ്പോലെ അശ്രാന്ത പരിശ്രമത്തോടെ അവർ മറന്നു വെയ്ക്കുന്നു മരണത്തിന്റെ പുഴയിൽ നിങ്ങൾ മനുഷ്യരെ ചാരം നിറഞ്ഞ മൺപാത്രത്തിൽ ഒഴുക്കി കളഞ്ഞു ഓർമകളെ മീനുകൾ വിഴുങ്ങുന്നതും നോക്കി ശ്രാദ്ധമൂട്ടുന്നു… മറവിയിലേക്ക് ഒഴുക്കിയ മനുഷ്യരെ കാണുമ്പോൾ മരവിപ്പ് നിറഞ്ഞ പോസ്റ്റ്‌...

ഞാൻ സാധുവായതങ്ങനെയാണ്

അജീഷ് മാത്യു കറുകയിൽ സാധുവായ മനുഷ്യനെ അസാധുവാക്കുന്ന യന്ത്രവുമായാണ് അപ്പൻ അന്നു രാത്രിയിൽ വീട്ടിലെത്തിയത്. ഞങ്ങൾ കുട്ടികൾ അത്ഭുതം കൂറി ! സാധുവായ മനുഷ്യരെ എങ്ങനെ അസാധുവാക്കാം നീയല്ല എന്റെയപ്പൻ, ഞാനാണ് നിന്റെ അപ്പൻ കുട്ടികളുടെ സംശയത്തെ...

ശരീരമില്ലാത്തവർ

ഗിരീഷ് വര്‍മ്മപറയുന്നതെന്തും വായുവിലലയടിക്കുന്നുണ്ട്. കുഞ്ഞലകൾക്ക് പോലുമെന്ത് തീച്ചൂടെന്ത്നാറ്റമെത്രവഴുവഴുപ്പ്!അവരൊരു സംഘമാണ്. നാവറുപ്പ് സംഘം ഉയരും നാവുകളറുക്കുന്നോർ ചരിത്രത്തിൽ വീര സമരങ്ങളിൽ പുറംതിരിഞ്ഞുനിന്നോർ. നാവേറ് പാടി വളർത്തപ്പെട്ടവരെങ്കിലും നാക്കിനെല്ലില്ലാത്തോർ.ശരീരമില്ലാത്തോർ നുഴഞ്ഞു കയറുന്നവർ കയറുമിടങ്ങളിൽ കയറിയവർ മകുടങ്ങൾ പൊളിക്കും. ഏറുമാടങ്ങളിലിരുന്ന് വഴിതെറ്റിയലയന്നവർക്ക് നരകത്തിലേക്ക് വഴി ചൂണ്ടും. രാജ്യസംരക്ഷകരാണെന്ന് നടിക്കുമ്പോൾ കാടും മേടുമവർ ചുട്ടെരിക്കും. ഒറ്റയാന്റെ ചെയ്തികളാണ് മനുഷ്യകൃഷിയിടങ്ങളിൽ സംഘമിറങ്ങുമ്പോൾ.ശരീരമില്ലെന്നത് പോകട്ടെ ശുദ്ധമായി നയിക്കേണ്ടുന്ന ഒരാത്മാവുമില്ലന്നതാണ് കഷ്ടം!വെറും ശബ്ദങ്ങൾ മാത്രം ചോര കുടിക്കുന്ന...

ഉയിർപ്പിന്റെ മൂന്ന് കവിതകൾ

സ്മിത ഗിരീഷ്......ഓരോ പ്രാവശ്യവും കണ്ടു മടുക്കുന്നതിന് മുന്നെ കരഞ്ഞുകൊണ്ട് അവനെ കുരിശിൽത്തറയ്ക്കും! മണ്ണിന്റെ നിറമുള്ള കൈകളിൽ ലില്ലിപ്പൂക്കൾ ചേർത്തുവെക്കുംഇനി വരല്ലേ, കർത്താവേ എനിക്ക് നിന്നോട് പ്രണയമാണന്ന് കുമ്പസാരിച്ച് കല്ലറ മൂടും! തിരിച്ചുപോരുന്ന വഴിയിലൊക്കെ എന്റെ ഇഷ്ടക്കാരാ എന്തിന് നീയെന്നെ ഉപേക്ഷിച്ചു - എന്ന് പരിഭവിക്കും കാത്തിരിപ്പിന്റെ ദിനങ്ങളിൽ നിന്റെ കരങ്ങളിൽ ഞാനെന്റെ ആത്മാവിനെയല്ലേ സമർപ്പിച്ചത് എന്ന് വിലപിക്കും... ഉയിർത്തു പിന്നാലെ വരുന്നവനോട് മനുഷ്യാ നീയും ഞാനും തമ്മിലെന്ത് നീയും ഞാനും തമ്മിലെന്ത് എന്ന് മുഖം തിരിച്ചു നിന്ന് ചോദിക്കും.....!---അവൾ മാത്രമാണ് ആഴ്ചയുടെ ആ...

കടല് വീട് 

കവിത ഹണി ഹർഷൻവീടിനോട് പിണങ്ങിഇന്ന് ഞാനൊന്ന് കടലുകാണാൻ പോയി..ശാന്തമായ തീരം..തീരത്ത് പണ്ടെങ്ങോ വന്നുപോയൊരുകൂറ്റൻ തിരമാല കൊണ്ടുപോകാൻ മറന്ന ചിലതും ഞാനും മാത്രം..കൂപ്പുകുത്തിയ ഒരു മേൽക്കൂരയെന്നെചാരിയിരിക്കാൻ ക്ഷണിച്ചു,തലചേർത്തുവെച്ച്,വിശാലമായി ഇരുന്ന്,അതിവിശാലമായ കടലാസ്വാദനം..കടലിന്റെ ഭാഷയും കേട്ട് കണ്ണടച്ചങ്ങനെ ഏറെ...
spot_imgspot_img