Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
മൂന്നാമത്തെ വഴി
കവിതകെ ഗോപിനാഥൻനാട്ടിലൊക്കെ
അന്ന് വെട്ടുവഴികൾ മാത്രം.
വഴിവെട്ടുന്നവരും, വഴിപോക്കരും
വിയർപ്പു കൊണ്ടു നനച്ച,
കടഞ്ഞ
കാലടികൾ പതിഞ്ഞ സഞ്ചാരങ്ങൾ.പഴയ പാതയുടെ
ഓരത്തു, ഒതുങ്ങിനിൽപ്പു മെലിഞ്ഞ പടികൾ.
പള്ളിക്കൂടം, പണിശാല, പ്രതിഷ്ഠകൾ.
വക്കിലൊരിടത്തുമില്ല ഖി
വിളക്ക് കൊളുത്തിയ ചൂണ്ടുപലകകൾ
എന്നിട്ടും, നേരമല്ലാത്ത കാലത്തും
ദിശ തെറ്റാതെ നമ്മൾ.ആ യാത്രകളിൽ,
എതിരെ
പരിഭ്രമിക്കുന്ന ആശങ്കകൾക്കു
ഒരു...
പ്രണയഹരിതകം
അനൂപ് വി. എസ്.നിന്റെ മുടിയിഴകളിൽ
മുത്തുകോർക്കാൻ തുടങ്ങിയ
വസന്തകാലരാത്രിയിലാണ്
ഞാൻ നിന്നെ
ചിഹിരോ എന്ന് വിളിച്ചത്.
മുടിയിഴകൾ ചേർത്തുവച്ച
കറുത്ത നൂലിൽ
നിന്റെ മുടിനിറയെ
മുത്തുകൾ നിറഞ്ഞുനിന്നു.
നീയെഴുന്നേറ്റപ്പോൾ
നിലത്തേക്കുവീണ്
മുത്തുകൾ നൃത്തം ചെയ്യുമ്പോൾ,
അതിൽ ചിലത്
നമ്മൾ നിന്ന മട്ടുപ്പാവിൽനിന്ന്
താഴേക്ക് തെറിക്കുമ്പോൾ,
നിന്റെ ഉള്ളംകൈയിൽ
ഒരു മുത്ത് ചേർത്തുവച്ച്
എന്റെ കൈത്തലംകൊണ്ട് കോർത്തുപിടിച്ച്
കാറ്റുപോലെ വിളിച്ചതാണ്,
ചിഹിരോ.നിന്റെ...
രണ്ട് കവിതകൾ
വിജയരാജമല്ലിക
1. നിന്റെ മുഖം
തലയറ്റ തീവണ്ടികൾ പോലെ
ഏതോ അജ്ഞാത സ്റ്റേഷനിൽ
വെന്തുരുകും പകലിൽ
ഇന്നലെയുടെ പാളങ്ങളിൽ
അങ്ങനെ മലർന്നു കിടപ്പു
ഞാനും മൗനവുംഇടയ്‌ക്കെപ്പോഴോ
ചാറിയ വേനൽ മഴയിൽ
വരണ്ട ചുണ്ടിൽ
വിടർന്ന ചിരിയിൽ
ഓർത്തുപോയി ഞാൻ
നിന്റെ മുഖം!
2. അടയുമ്പോൾ
കണ്ണുതുറന്നിരിക്കാനായി
പൊരുതുമ്പോഴെല്ലാം
കണ്ണുമുറുക്കെ
പൂട്ടുന്നവർആകെ അടഞ്ഞാൽ
പിന്നെ,അഞ്ജലികൾ
അനുശോചനങ്ങൾ
അവാർഡുകൾവിചിത്രം
മാനവം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...
പൊഴിഞ്ഞാലും എൻ ഹൃദയമേ
കവിത - ഇംഗ്‌ബോർഗ് ബാക്മാൻമൊഴിമാറ്റം - രാമൻ മുണ്ടനാട്പൊഴിഞ്ഞാലും, എൻ ഹൃദയമേ, കാലവൃക്ഷത്തിൽ നിന്നും
പൊഴിഞ്ഞാലും, ഇലകളേ, പണ്ടു സൂര്യൻ പുണർന്നിരുന്ന,
ഇപ്പോൾ തണുത്തുറഞ്ഞതാം ശിഖരങ്ങളിൽ നിന്നും.
പൊഴിഞ്ഞാലും, വീങ്ങിയ കണ്ണിൽനിന്നുമശ്രുക്കൾ പോൽ.
ദിനാന്തരങ്ങളിൽ ഭൂമിദേവന്റെ മുടിയിളകുന്നു കാറ്റിൽ
സൂര്യതാപം തളർത്തിയ പുരികങ്ങൾക്കുമേൽ
അവൻ മുഷ്ടി ചുരുട്ടവേ വാ പിളർക്കുന്നു
അവന്റെ കുപ്പായത്തിനടിയിലൊരു മുറിവ്.
ഒരിയ്ക്കൽ കൂടി, ഒരു മേഘം മൃദുവാമതിൻ പുറം കുനിച്ച്
നിന്നെ വണങ്ങവേ, ദൃഢമായിരിയിരിക്കുക.
ഹൈമെറ്റസ് തേനീച്ചകളെ ശ്രദ്ധിയ്ക്കുകയേ വേണ്ട.
അവൻ നിന്റെ തേൻകൂടുകൾ നിറച്ചുകൊള്ളും.
കർഷകനെ സ്സംബന്ധിച്ചിടത്തോളം വരൾച്ചയുടെ കാലത്തിൽ
ഒരു വൈക്കോൽത്തുറുവെന്നതേ തുച്ഛമാണ്.
നമ്മുടെ മഹാവംശത്തിന് ഒരു വേനൽ നിസ്സാരം.
നിന്റെ ഹൃദയത്തിന് പിന്നെയെന്ത് സാക്ഷ്യപ്പെടുത്താനാവും.
ഇന്നലെയ്ക്കും നാളെയ്ക്കുമിടയിൽ അത് ചാഞ്ചാടുന്നു.
വിദേശിയും മൂകയുമായ അത് മിടിയ്ക്കവേ സംഭവിപ്പത്
സമയത്തിൽ നിന്നുമുള്ള അതിന്റെ കൊഴിഞ്ഞുവീഴ്ചയാണ്....Fall, My Heart
Ingeborg BachmannFall, my...
പൊൻ മരം
കവിത
അനിലേഷ് അനുരാഗ്
മുതിർന്നൊരു മരം
മുറിച്ചെടുത്ത് പണിത
വാതായനങ്ങൾ പോലെകനമുള്ള സ്വർണ്ണക്കട്ടി
ഉലയിലുരുക്കിയ
കണ്ഠാഭരണങ്ങൾ പോലെഒരേ ധാതുക്കളിൽ
നിന്ന് നാമുണ്ടായിനീ
എനിക്കു വേണ്ടി
പൊടിച്ച പൊൻ മരം,അസഹനീയമായ
ആത്മഹർഷം,ജന്മങ്ങളിൽ തിരഞ്ഞ
അജ്ഞാതപുഷ്പം,എൻ്റെ ചിറകുവിടർത്തിയ
പ്രണയാകാശം,നീ എന്ന് ഞാൻ
തെറ്റിവായിച്ച
ഞാൻആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
മണ്ണെടുക്കും മുമ്പ്
സമീർ പിലാക്കൽമണ്ണെടുക്കും മുമ്പ് ആ മണ്ണിലിറങ്ങണം..
ഈ ശൈത്യത്തിലും
അതിങ്ങനെ ചുട്ടുപൊള്ളുന്നതെന്തിനാണ്.. ഉപ്പൂപ്പമാർ ചിന്തിയ ചൂരുള്ള
ചോരയുടെ ചൂടുകൊണ്ടായിരിക്കാം..ആ മണ്ണൊന്ന് കാതടിപ്പിച്ച് നോക്കൂ..
പൂർവികരുടെ പോരാട്ടത്തിന്റെ
കടലിരമ്പം നിങ്ങൾക്ക് കേൾക്കാം…ക്ഷമാപണത്തിന്റെയും
സംയമനത്തിന്റെയും ഭാഷയില്ലാത്ത
മിമ്പറിന്റെ ധ്വനികൾ കേൾക്കാം..
ആലിമുസ്ലിയാരിന്റെയും വാരിയൻകുന്നത്തിന്റെയും
ഗർജനം കേൾക്കാം..ഇനി സ്വർഗത്തിൽ കാണാമെന്നു പറഞ്ഞു
പടക്കളത്തിലേക്കയച്ച
ഉമ്മമാരുടെ...
ഇടങ്ങൾ
ഫസ്ന പൊക്കാരികൂട്ടില്ലാതെ കൂടുവിട്ട് ഓടിപ്പോവാൻ
ഒരിടം കണ്ടെത്തണം.
തല കീഴെ നടന്ന്
ഉടലിന്റെ ഭാരം കൂട്ടി
മനുഷ്യരെ കാണാൻ ഇറങ്ങണം.
കണ്ടിടങ്ങൾ തെണ്ടി നടന്ന്
സ്വപ്നം എഴുതി വെക്കണം.ലോകം കറങ്ങുന്ന കാറ്റിൽ നിന്ന് പെറുക്കി എടുത്ത
ഉന്മേഷതന്തുക്കൾ ശ്വാസത്തിൽ അലിയിച്ച്
ഊർജ്ജമാവാഹിക്കണം.
ഉറവിടം കണ്ടെത്തിയ സന്തോഷത്തെ
സ്വതന്ത്രമാക്കണം...
അ,ആ,ഇ,ഈ,ഉ,ഊ…..അമ്മ
(കവിത)ആദി1അ-സാധാരണമാം
വിധം
ഭാവിയിൽ
പെൺകുട്ടിയാകാൻ
സാധ്യതയുള്ള എന്റെ ശരീരം
ആണുങ്ങളുടെ
ലോകം
ഉപേക്ഷിക്കുന്നു2ആ-കാശങ്ങളും
ഭൂമിയും
ഞങ്ങൾക്കന്യം
ഒരു പട്ടി
സ്വന്തം വാല് കടിച്ച്
വട്ടം കറങ്ങും മാതിരി
ഞാനെന്റെ ശരീരത്തിൽ
വട്ടം കറങ്ങി
തുടക്കവും
ഒടുക്കവുമില്ലാതെ3.ഇ-ത്തവണ,
എന്റെ കാലുകൾക്കിടയിൽ
ഞാൻ ഒരു നുണയായിരുന്നു
എന്റെ സത്യം
മറ്റെവിടെയോ
വിശ്രമിക്കുന്നു
കുപ്പായങ്ങൾ
എന്റെ
ഉടലിനോട്
സദാ
പരാജയപ്പെടുന്നു4.ഈ-മരണം
അത്രയും സ്വാഭാവികമാണ്,
ജീവിച്ചിരിക്കുന്നവർക്ക്
മനസ്സമാധാനം
വേണമായിരുന്നു
അതുകൊണ്ട്
ഞാൻ മരിക്കുന്നു.5.ഉ-ലകം മുഴുവൻ
ആണുങ്ങൾക്ക്
തീറെഴുതികൊടുത്തതാരാകും
ആണുങ്ങളുടേതാകരുത് ലോകം6ഊ-തി വീർപ്പിക്കാൻ മാത്രം
ജീവിതത്തിലെന്തുണ്ട്
വേദനയല്ലാതെ7ഋ-തുക്കളെല്ലാമെന്റെ ചില്ലയിൽ
പാർക്കട്ടെ
കിളികളുപേക്ഷിച്ച ഇതേ ചില്ലയിൽ8എ-ത്ര ദൂരെയാണ്...
പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍
(കവിത)ടിനോ ഗ്രേസ് തോമസ്‌മീനിനൊപ്പം
നീന്തുന്നു
ജലത്തിന്‍റെ
ഉണ്മയെത്തൊട്ടുകൊണ്ട്.
ഒരു പക്ഷിതന്‍
ചെറുതൂവലാകുന്നു
ആകാശത്തിന്‍റെ
മിഥ്യയില്‍
ലയിച്ചുകൊണ്ട്.
ഇലയുടെ
സിരയില്‍
പടരുന്നു
കാറ്റിന്‍റെ
ഭാരമില്ലായ്മയെ
പുണര്‍ന്നുകൊണ്ട്.
മരമതിന്‍ വേരില്‍
ചലിക്കുന്നു
ഭൂമിയുടെ
ആഴത്തെ
അളന്നുകൊണ്ട്.
ദീര്‍ഘമായ
ധ്യാനത്തില്‍
മണ്‍തരിയായി മാറുന്നു
മഴയുടെ
രതിയെ
ചുംബിച്ചുകൊണ്ട്.
പൂവില്‍
പൂമ്പൊടിയായ്
തുടിക്കുന്നു
ഷഡ്പദസംഗീതംകൊണ്ട്.
വിസ്മിതമൊരു
മഷിയാല്‍
പകര്‍ത്തുന്നു
പ്രപഞ്ചത്തിന്‍റെ
താക്കോല്‍ശേഖരങ്ങള്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...
മൗനത്തിന്റെ ആഴങ്ങൾ
ഷമീർ പട്ടരുമഠംആഴങ്ങളിലേയ്ക്ക്
നടന്ന് പോയിട്ടുണ്ടോ..?സമുദ്രത്തിന്റെ,
നദിയുടെ,
ഭൂമിയുടെ താഴ്ന്ന
ഇടങ്ങളിലേയ്ക്കെല്ലാം
നടന്നും നീന്തിയും
ആഴങ്ങളുടെ ദൂരമറിഞ്ഞിട്ടുണ്ടോ..?ഒന്ന് തൊട്ടാൽ വഴുതിപോകുന്ന
മീനുകളോട്
രാവുകളിൽ കടൽ
പകർത്തിയെടുക്കുന്ന നിലാവും നക്ഷത്രങ്ങളും
എവിടെയാണ് ഒളിപ്പിക്കുന്നതെന്ന്
ചോദിച്ചിട്ടുണ്ടോ...?മൗനത്തിന്റെ ആഴങ്ങളിൽ
ധ്യാനിച്ചിരിക്കുന്ന
മുത്തുച്ചിപ്പികളോട്
നിശബ്ദപ്രണയം തോന്നിയിട്ടുണ്ടോ..?ആഴങ്ങളിൽ മുങ്ങി
മരിയ്ക്കുന്നവരുടെ
വേദനകൾ പകർത്തിയെഴുതുന്ന
മാലാഖമാരെ,
കടലിനെക്കാൾ
ആഴമുണ്ട്
മനുഷ്യരുടെ
ഹൃദയത്തിന്.നിശബ്ദതയെക്കുറിച്ച്
മുത്തുച്ചിപ്പിയെക്കാൾ
പറയുവാനുണ്ടാകും
ചിലരുടെ കാത്തിരിപ്പുകൾക്ക്..!വിടപറയുന്ന മനുഷ്യരെക്കാൾ
തണുത്ത...


