Homeകവിതകൾ

കവിതകൾ

രണ്ടുവര

കവിത കെ.ഷിജിൻരണ്ടുവര കോപ്പിയിൽ എഴുതി ശീലിച്ചതുകൊണ്ടാവണം, നിൽക്കക്കള്ളിയില്ലാതായപ്പോൾ, മഷിതീർന്ന വിമ്മിഷ്ടത്തിൽ അമർത്തിയെഴുതി പുറത്തായിപ്പോയ അക്ഷരങ്ങളെപ്പോലെ പകച്ചുനിന്നത്...വരിനിരയൊപ്പിച്ചൊരു ഭാഷ കൊഞ്ഞച്ചല്ലാതെ പറയാനാവാഞ്ഞതിന്റെ കുറ്റബോധത്തിൽ തല കുമ്പിട്ടപ്പോഴൊക്കെയും, വരയിലൊതുങ്ങിയൊരുക്കിയവരുടെ ഭാഷ, ചെവിയിൽ ചിരിക്കനലായി ഒഴുകിപ്പരന്നത്...സ്വാഭാവികമായ വേഗം പോലും രണ്ടുവരയെഴുത്ത് കവരുമെന്ന് വെറുതേ നിനച്ചതേയുള്ളൂ, ഒച്ചിന്റെ രാജകല്പനകൾരണ്ട രാജ്യം കവർന്ന് വനവാസത്തെ വിധിച്ചു തന്നിരുന്നു...രണ്ടുവരകോപ്പിയുടെ ഓർമയിലാണ് രണ്ടുവരപ്പാളത്തിൽ മലർന്നു കിടന്നത്, അപ്പോഴും മുകളിലും താഴെയും അക്ഷരങ്ങൾ പുറത്തായിരുന്നു...അവ പിറ്റേന്ന് പെട്ടെന്ന് തിരണ്ടുപോയവളുടെ ജാള്യത്തോടെ വെറുങ്ങലിച്ചു നിന്നു; അന്നേരം അപ്പുറത്തെ സ്കൂളിൽ ആഗസ്ത് പതിനഞ്ച് പായസം വെച്ച് കളിക്കുകയായിരുന്നു......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ഗ്രീൻ ടീ

ജിഷ്ണു കെ.എസ്പിറന്നാൾ സമ്മാനമായി രണ്ടു പൊതിക്കെട്ടുകൾ ജൂഡ് ഫെങ് എനിക്കയച്ചു തന്നു. ഈയിടെയായി പതിവ് ജോഗ്ഗിങ്ങ് കഴിഞ്ഞ് അതിൽ നിന്നും ചുരുണ്ട വേര് കണക്കെയുള്ള നരച്ച ഇലകൾ രണ്ടു നുള്ളെടുത്ത് തിളയ്ക്കും വെള്ളത്തിലിടും; അതിൽ കിടന്നവൾ മെല്ലെ ഉടൽ നിവർത്തി ഇളം പച്ച കുടഞ്ഞിട്ട് കൈകൾ വിടർത്തും. അവളുടെ ചിരിയിലേയ്ക്ക് ഞാനൊരല്പം തേനിറ്റിച്ച് ചുണ്ടോട് ചേർക്കും.https://youtu.be/SLJduws3kDUകോട്ടയം, കുടമാളൂർ...

തുരുത്ത്

കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും.തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴുംപാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും,വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും.അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും...നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും.ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...

ചില രഹസ്യധാരണകൾ

കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട രണ്ടു പേർ തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പൊഴേ പഴയൊരു മഴക്കാലം ഉള്ള് തണുപ്പിക്കുംനിലാവുംമഴയും മഴവില്ലും ചമ്പകപ്പൂക്കളും ഉള്ളിൽ വരിയായ് നിരന്നു നിൽക്കും...അക്ഷരങ്ങളിൽ പിടഞ്ഞില്ലെങ്കിലും ഉള്ളിലവരൊരു കവിത അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ രഹസ്യമായ വേഴ്ചയിൽ നിന്ന് ഇരുട്ട് പരത്തി വെളിച്ചമുണ്ടാക്കുംകാറ്റിൽ വാക്കുകളുടെ മുടിത്തുമ്പു തട്ടി നോക്കിന്റെ കള്ളിമുള്ളുകൾ കോർത്ത് അവർ പരസ്പരം കവിതയാവും.... ...രേഷ്മഅക്ഷരി. കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. പുസ്തകങ്ങൾ 'എതിർഛായ' ( കവിതാ സമാഹാരം) 'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...

സീത തന്നെ രാമാ

കെ.വി. ജ്യോതിഷ്ശരി രാമാ നിന്റെ രാജ്യം ചോരചോർന്നൊലിക്കുമ്പോൾ ഞാനെന്റെ വേദനകളെ മാത്രമോർത്ത് ദുഃഖിക്കുന്നില്ല.നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു ഓർമ്മകളുടെ വിറ്റുവരവിൽ ഇന്നലെകൾ കൊണ്ട് നീയെന്നെ ഹരിക്കാൻ തുടങ്ങിയിട്ട്.കടും നിലാവിൽ എന്റെ കണ്ണുകൾ അഗ്നി ദാഹിച്ച നിന്റെ ശരവേഗത്തിൽ മുറിഞ്ഞ് കിടക്കുന്നു. നേരം പുലർന്നപ്പോൾ നീ...

തുരുത്ത്

ശ്രീലക്ഷ്മി  ഉണരാൻ മറന്നുപോയൊരുറക്കത്തിന്റെ എണ്ണം പിഴച്ച ഏതോ യാമത്തിലാണയാളെ കാണുന്നത്.കുതിച്ചും പതച്ചുമൊഴുകുന്നൊരു പുഴയുടെ.., ഇരു കരകളിൽ.., ഇരു കാലങ്ങളിൽ.മൗനത്തിലിങ്ങനെ വാചാലരായിരിക്കുകയാണ് ഞങ്ങൾ. ചിലരോടങ്ങനെയാണ്.. മിണ്ടാതിങ്ങനെ മിണ്ടിക്കൊണ്ടിരിക്കാം..!നഗ്നനാണയാൾ..! ഇടുപ്പോളമെത്തിയ ജഡയിൽ മൂന്ന് കിളികൾ കൂടുകൂട്ടിയിട്ടുണ്ട്. അവർ ചിറകടിക്കുന്നുണ്ട്.പാമ്പും, എലികളും, ചേരട്ടയും, പല നിറത്തിലുള്ള പുഴുകളും ഉടലിലിടനീളം ഇഴഞ്ഞു നടക്കുന്നു.ഉണങ്ങിയ...

ഹൈക്കു കവിതകൾ

കവിതസതീഷ് കളത്തിൽ 1. പാതാളത്തിലെ പണം ശർക്കര നൂലിന്നറ്റത്തെ ദുര ചിരിക്കുന്ന ദൈവം.2. ആകാശത്തെ പട്ടം ഭൂമിയിൽ, പൊട്ടിയ നൂല് മനസിലെ ചിത.3. രക്തം പുതഞ്ഞ തറ ചിലയ്ക്കുന്ന ഘടികാരം കഴുമരം കാത്തിരിക്കുന്ന കബന്ധം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

പ്രണയ ലുമുമ്പ

കവിത സ്നേഹ മണിക്കത്ത് ചിത്രീകരണം : മജ്‌നി തിരുവങ്ങൂർകാപ്പിക്കുരു മണക്കുന്ന മലഞ്ചരുവിൽ വെച്ച്  അന്ത്യ ചുംബനം നൽകിയ കിഴവൻ ലുമുമ്പയുടെ കവിളുകൾ ഓർത്തു കൊണ്ടാണ് കവിതകൾ തുപ്പുന്ന വിരലുകൾ നക്കി തുടച്ചത്പ്ലമം കേക്ക് നാരങ്ങയില് മുക്കി കഴിക്കുന്ന അയാളുടെ സിഗറേറ്റ് ഗന്ധമുള്ള അധരത്തിൽ ഒരിക്കൽ ചുംബിച്ചപ്പോൾ നിർവികാരമായി മരണത്തിന്റെ മഞ്ഞ കുതിരയോട് കടം വാങ്ങിയ കുറച്ചു നിമിഷങ്ങളിൽ പ്രണയകാപ്പി നൽകിയപ്പോൾ ലുമുമ്പ പുഞ്ചിരിച്ചുഒരിക്കലെങ്കിലും പൊള്ളിയ...

മെഴുകുതിരികൾ

സുധീഷ് തൊടുവയൽഓരോ മെഴുകുതിരിയും സ്വയം കത്തിയെരിയുന്നതിന് മുമ്പ് ഒരു കവിതയെഴുതിയിട്ടുണ്ടാവുംഅതിലെ ഓരോ അക്ഷരച്ചില്ലയിലും പണി തീരാത്ത പക്ഷിക്കൂടുകളുണ്ടാവുംഅതിന് ചുംബനവുമായി ശലഭങ്ങളെ കാത്തിരുന്ന വാടിയ പൂവിന്റെ വ്യഥയുണ്ടാവും...വാക്കുകളിൽ ചുടുനിണവും വരിയിൽ എരിയുന്ന ചിതയുമുണ്ടാവുംവരികൾക്കിടയിൽ കൈവിട്ട...

ലൗ

കവിതസുകുമാരൻ ചാലിഗദ്ധഅക്ഷരമാലയിലെ ഏകദേശം അക്ഷരങ്ങളെ എന്റെ പേരിനൊപ്പം ചേർത്തെഴുതിയിട്ട് ബെഞ്ചില് മേശയില് മതിലില് കൈയ്യില് നെഞ്ചില് റോഡില് ബുക്കില് ലൗ വരച്ചത് സുരേഷും അജിത്തും കണ്ടു ശാരദയും രശ്മിയും ചിരിച്ചു കവിത മുഖം വീർപ്പിച്ചു ശില്പ ചീത്ത പറഞ്ഞു വിനീതയ്ക്ക് നാണം വന്നു.ആശ വെച്ച ആശയ്ക്ക് ഇപ്പോഴുമുണ്ട് ലൗ ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...
spot_imgspot_img