Homeകവിതകൾ

കവിതകൾ

പനി ചലനങ്ങൾ

കവിത ജാബിർ നൗഷാദ്മൂടൽ മഞ്ഞുപോലെയാകാശം നിലാവ് തെളിക്കുന്ന തണുത്ത രാത്രിയിൽ പിറവിയെ പഴിച്ചിരിക്കുന്ന പനി വിരിഞ്ഞയുടൽ, നിറം മങ്ങിയുറുമ്പു കടിച്ചു നീലിച്ച ആദാമിന്റെ ആപ്പിൾ കഷ്ണം. നാവികനെ കാത്ത് കടൽതീരത്തിരിക്കുന്ന മത്സ്യകന്യകയുടെ കണ്ണുകൾ, ശപിക്കപ്പെട്ട കാഴ്ച. ഇലകളുടെ നിഴലിൽ നിന്നും കിളിർത്തു വരുന്ന വെളുത്ത പൂവ്, കാറ്റ് തട്ടി ആകാശത്തേക്ക് കൊഴിയുമ്പോൾ ഞാൻ കഥയെഴുതുന്നു.അന്ത്യമില്ലാത്ത...

തുരുത്ത്

കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും.തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴുംപാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും,വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും.അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും...നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും.ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...

വെളിച്ചത്തിലേക്ക് തിരിച്ചു നിർത്തിയവന്

സ്മിത ഗിരീഷ്തമ്പുരാനേ.... ഇരുട്ടറകളുടെ ഇടുക്കങ്ങളിൽ നിന്നും, കൈപിടിച്ചിറക്കി, സൂര്യനു നേരേ നീയെന്നെ- തിരിച്ചു നിറുത്തിയപ്പോൾ എന്റെ കണ്ണുകൾക്ക് വെളിച്ചം വഴങ്ങുന്നേയുണ്ടായിരുന്നില്ല.... എങ്കിലും, തമ്പുരാനേ... നിന്റെ കണ്ണുകളുടെ തണലിലേക്ക് ചേർന്നു നിന്നു കൊണ്ടു ഒരു നിമിഷം കറക്കം നിലച്ച പോലെ തോന്നിച്ച ഭൂമിയിലേക്ക് ഞാൻ കാലുറപ്പിച്ചു വെച്ചു.... ! തമ്പുരാനേ, മുതുകിൽ തീമുദ്ര പതിപ്പിക്കപ്പെട്ടൊരു അടിമപ്പെണ്ണായിരുന്നു ഞാൻ... ഒരു...

ഏകാന്തത- ഒരാത്മഹത്യാ കുറിപ്പ്

കവിത ശശി കാട്ടൂർവാതായനങ്ങൾ തുറന്നു വെച്ചിട്ടും ഞാനിപ്പോഴും ഇരുട്ടിലാണെന്നു തിരിച്ചറിയുന്നുനിശീഥിനിയിൽ നിലാവിന്റെ സ്വർണ്ണ തലപ്പാവ് ധരിച്ചു ഉടലിൽ കറുപ്പ് പൂശി നിൽപ്പുണ്ട് , പകലിലെ അതേ വന്മരങ്ങൾ ...!ശബ്ദമില്ലായ്മയുടെ ഒച്ചകൾ കാതുകളെ കീറിപ്പറിക്കാൻ തുടങ്ങിയിരിക്കുന്നു കാത്തിരിപ്പെന്ന ക്രൂരമൃഗം കണ്ണിൽ കയറി കാഴ്ചയെ മുറിപ്പെടുത്തിയിരിക്കുന്നുഏകാന്തത തിന്നു തിന്നു മടുത്തുപ്പോയതുകൊണ്ടാണ് നിന്നെയൊന്നു കാണാൻ കഴിഞ്ഞെങ്കിലെന്നു...

പുറത്തിറങ്ങുമ്പോൾ കാണരുതേ എന്നാഗ്രഹിക്കുന്ന സ്ത്രീയെക്കുറിച്ചാണ്

നിവീപണ്ട് അവരെ കാണുന്നതിനും മുമ്പേ മൂർച്ചയുള്ള വെള്ളം തല വഴി വീണപോലെ എന്നു കേട്ടിട്ടുണ്ടെങ്കിലും..കോഴിക്കോടുനഗരത്തിൽ പ്രകാശവേഗത്തിൽ പ്രേമങ്ങളോടുന്ന ഒറ്റവരിപ്പാതകളിലൊന്ന് അവരുടെ ആ നരച്ച മുടിയിഴയിലാണെന്ന് പ്രേമിച്ചവർ പറഞ്ഞിട്ടുണ്ട്.രണ്ടു കണ്ണും തലയിലെടുത്തുവച്ച് തലയിൽ കയറി നടക്കുന്ന, മുലകളിലൊന്ന് വഴിയിലെങ്ങാനും വീണുപോയോ എന്നറിയാൻ ഇടയ്ക്ക് താഴേക്ക് എത്തിനോക്കാത്ത പെൺകൂട്ടത്തിൽ അവരുമുണ്ട്.അവരുടെ കാമുകൻ എനിക്ക് കൂടുതൽ...

ചുവർ ചിത്രം

കവിത യഹിയാ മുഹമ്മദ് ഞാനൊരു ചിത്രകാരനാവണമെന്ന് എന്നേക്കാളും ശാഠ്യം അവൾക്കായിരുന്നു.കോളേജ് വരാന്തയിൽ ആളൊഴിഞ്ഞ ഗോവണിക്ക് ചുവട്ടിൽ നിന്ന് ചുണ്ടുകൾ കൊണ്ട് ഞാനൊന്നവളെ വരയ്ക്കാൻ ശ്രമിച്ചു. നിനക്ക് ചിത്രമെഴുതാൻ ഞാൻ തന്നെ ഒരു പ്രതലമാവാമെന്ന് അവൾ കുണുങ്ങിച്ചിരിച്ചു.ഞാൻ ചിത്രകാരനായി അവൾ ചുവരും പൂക്കളെ വണ്ടുകൾ എന്ന പോലെ ഏതു ചിത്രകാരനെയാണ് ചുവരുകൾ ഭ്രമിപ്പിക്കാത്തത്ആദ്യം ഞാനവളിൽ നാണത്തെ വരച്ചു. പിന്നെ കാമത്തെയും. പുറത്തുചാടിയ...

കള്ളിപ്പെണ്ണ്

അംജദ് ഷാ മൂന്നിയൂര്‍നീയിത്ര കള്ളിയാണെന്ന് ഞാനറിഞ്ഞില്ല പെണ്ണേ.എന്റെ വാതില്‍പടി വരെ എത്താന്‍ എത്ര കണ്ണുകള്‍ വെട്ടിച്ചതിന്റെ അസ്ത്രങ്ങളുണ്ടാകും നിന്റെ ആഭിചാര സഞ്ചിയില്‍? ഓട് തുറന്ന് ഹൃദയത്തിലേക്ക് ചാടാന്‍ ഏത് കല്ലില്‍ രാകിയാണ് നീ ധൈര്യം കൂട്ടിയത് ?! എന്നാലും ഈ പട്ടാപ്പകല്‍, നിനക്കെവിടന്നാണ് പെണ്ണേ ഉള്ളില്‍ കയറി എന്റെ...

ക്വട്ടേഷൻ

കവിതഡോ.കെ.എസ്. കൃഷ്ണകുമാർചായമിട്ട നഖമുള്ള വിരലുകൾ ചേർത്ത് മലയാളം ടീച്ചർ രണ്ടു ചെവിയിലും മാറി മാറി തരാറുള്ള കാന്താരി തിരുമ്മലുകൾ, മുടിസ്ലൈഡ് ചേർത്ത് കൈത്തണ്ടയിലെ മാംസം പറിച്ചെടുക്കുന്ന സയൻസ് ടീച്ചറുടെ കഴുകൻ നുള്ളലുകൾ, ട്രൗസർ പൊക്കി തുടകളിൽ ചെമന്ന ഭസ്മക്കുറികൾ വരച്ചുതരുന്ന സ്പോർട്സ് മാഷിൻറെ ചൂരലടികൾ, ഡസ്കിൽ മടക്കിവെച്ച കുഞ്ഞുകൈമുഷ്ടികളുടെ എല്ലുമുഴകളിൽ മരസ്കെയിലു കൊണ്ടുള്ള ഫിസിക്സ് മാഷിൻറെ ചുറ്റികയടികൾ ഓരോ വരി കവിതയും തെറ്റുന്പോൾ ഹിന്ദിടീച്ചർ പുറകിൽ നിന്ന് തന്നിരുന്ന തലയ്ക്കടികൾ ഒന്നും മറന്നിട്ടില്ല എല്ലാം...

ജീവനേ നിനക്കെന്തു പേരിടും

കവിതവിജേഷ് എടക്കുന്നിനീ ഉണരുന്നതും കാത്ത് ഞാനുണർന്നിരിപ്പുണ്ട് പൂത്തുലഞ്ഞൊരു സൂര്യകാന്തി തോട്ടത്തിലെന്നപോൽ മെത്തയിൽ നീയൊരു കടൽമത്സ്യം നിഗൂഢതകളുടെ കന്യക ഞാൻ നിന്നിലാഴ്നിറങ്ങുമൊരു പുഴ നമുക്കൊരേ വേഗം, തുഴ താളം നുരഞ്ഞു പൊങ്ങുമതേ വികാരം വിചാരം നിന്നിലെ വിസ്മയ ഗർത്തങ്ങൾ ചുഴികൾ ചൂതാട്ടങ്ങൾ ചതുപ്പിൽ നീ നെയ്തെടുത്ത നിലാവെളിച്ചങ്ങൾ നിശബ്ദം, നീയുറങ്ങുമ്പോൾ നിത്യതേ...

തിരനല്ലൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ 4-ാമത് തിരുനല്ലൂര്‍ അവാര്‍ഡിന് കവിതാപുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള പുസ്തകങ്ങള്‍ സ്വീകരിക്കും. 2019 ജനുവരി 15-നകം ബന്ധപ്പെട്ട പുസ്തകത്തിന്റെ മൂന്ന് കോപ്പി...
spot_imgspot_img