Homeകവിതകൾ

കവിതകൾ

ഭാഷാ നിരോധനം

റഹീം പൊന്നാട് അങ്ങനെയിരിക്കെ ഒരു പാതിരാത്രിയിൽ അവർ ഭാഷ നിരോധിച്ചു. ഇനിമുതൽ ഒറ്റ ഭാഷ മാത്രമേ പാടുള്ളൂ തപാലാപ്പീസിൽക്കൊടുത്താൽ പഴയ ഭാഷ മാറിക്കിട്ടും. ഉറക്കമുണർന്ന ജനം പരക്കം പാഞ്ഞു. എങ്ങും മൗനം മാത്രം. അമ്മമാർ കുട്ടികളുടെ വായ പൊത്തിപ്പിടിച്ചു, പ്രായമായവരുടെ വായിൽ തുണി തിരുകിവച്ചു.അമ്പലത്തിലെ പാട്ടു നിന്നു, പള്ളിയിലെ...

പുക തിന്നവര്‍

സച്ചിന്‍ എസ്. എല്‍.പുകയുന്ന ചിന്തകള്‍ക്ക് വിലങ്ങില്ലാത്തയിടങ്ങളാണിനി വേണ്ടത്.ഞെക്കിപ്പിഴിഞ്ഞു കാച്ചിയ സര്‍ബത്തിനെരിവു പകരുന്ന പുകയില്‍- വെന്ത തലമുറയെ കട്ടപ്പുക- യെന്നാക്ഷേപിച്ച മാലോകരോട്തിന്ന പുകയില്‍ കുരുത്ത തീപ്പന്തങ്ങള്‍ ആളിത്തുടങ്ങുന്നുണ്ടിവിടെ- നിങ്ങള്‍ മുറുക്കിത്തുപ്പിയ ഇടങ്ങളില്‍………………………………………………………. ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

പെണ്‍കവിത

കവിതരാജന്‍ സി എച്ച് ചിത്രീകരണം മജ്നി തിരുവങ്ങൂർപെണ്ണുങ്ങള്‍ അവരെ എളുപ്പം കവിതയാക്കും, അടുക്കളയിൽ.പാത്രം കഴുകുകയും നിലം തുടക്കുകയും ചെയ്യുമ്പോലെ അഴുക്കും മുഷിവും തുടച്ചെറിയും കവിതയില്‍.പച്ചക്കറി നുറുക്കുകയും ഉള്ളിയരിയുകയും ചെയ്യുമ്പോലെ വികാരങ്ങളെ വിസ്മയകരമാം വിധം നുറുക്കി വെക്കും കവിതയില്‍.മുളകും മഞ്ഞളും പുളിയും കായവും ഉപ്പും ഉപായവും ചേരും പടി ചേര്‍ക്കും കവിതയില്‍.ചില കവിതകളെ സാമ്പാറെന്ന് രസമെന്ന് പച്ചടിയെന്ന്...

കാവക്ക് വന്തവെ

ഇരുളഭാഷാ കവിത മണികണ്ഠൻ അട്ടപ്പാടിവ്ടിയ വ്ടിയ കാവക്കാത്തവെ വ്ട് ന്ത് പാത്ത ഒന്തേമ്ക്കാണെ .മൂക്കുമുട്ടെ തിന്ത് ഗൊറക്കെവ്ട്ട് റൊന്നിന നീ എച്ച കാവങ്കാപ്പി ?കോയ് സൊക്ക്തെ സൊക്കൊണൊ സിന്നത ജന്ധ ക്ട്ടാല്മ്.പള്സ്ന്ത് എന്തോണോ എപ്പാമ് ,സൂട്ടെ ,വളക്ക് ,...

ഇരുട്ട്

സുഷമ ബിന്ദുസന്ധ്യയാവുന്നതോടെ ഇരുട്ടുപറന്നുവന്ന് മരക്കൊമ്പിലിരിയ്ക്കുന്നു. മേയാന്‍വിട്ട പോത്തിന്‍പറ്റംപോലെ പാടത്തുപരക്കുന്നു. ചെറിയചെറിയ പേടികള്‍ ഈയ്യാംപാറ്റകളെപ്പോലെ ഒറ്റയ്ക്കും കൂട്ടായും പറന്നുവരുന്നു. വെളിച്ചവും ഞാനും കെട്ടിപ്പിടിയ്ക്കുന്നു. ഞങ്ങള്‍ ഇരുട്ടിലേയ്ക്ക് തുറിച്ചുനോക്കുന്നു. ഇരുട്ട് ഞങ്ങളുടെ തിളങ്ങുന്ന കണ്ണുകള്‍ കാണുന്നു. കണ്ണിനുള്ളില്‍ ഇരുട്ട് കാണുന്നു.നോട്ടംമുറ്റത്തിനരികില്‍ പൂച്ചെടികള്‍ക്കടുത്തുനില്‍ക്കുന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയെ നോക്കിനില്‍ക്കുകയാണൊരാള്‍. അവള്‍ക്കുചുറ്റുമുള്ള ഇരുട്ട് അയാളുടെ നോട്ടത്തെ അവളില്‍തൊടാതെ തെറിപ്പിയ്ക്കുന്നുണ്ട്. ഇരുട്ടിന്റെ മതിൽ കടക്കാനാവാതെ അവള്‍ക്കുചുറ്റും വാലാട്ടിനടന്ന് മോങ്ങിക്കൊണ്ട് മടങ്ങുകയാണത്. അവള്‍ക്ക് അയാളെക്കാണാനാവാത്തതുകൊണ്ട് അയാള്‍ക്ക് അവളെയും കാണാനാവുന്നില്ല.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ആത്മ ഓൺലൈനിലേക്ക്...

കുറുംകവിതകൾ

കവിത ഉണ്ണികൃഷ്ണൻ കളമുള്ളതിൽതെരുവ് തെരുവിലെ തോക്ക് ഭ്രാന്തെടുത്ത പോലെ വെറുതെ ചിലയ്ക്കുന്നു. കുട്ടികളുടെ തുള വീണ ഉടുപ്പുകൾ അമ്മമാരെ കാണാതെ കരയുന്നു.അന്യോന്യം പുഴയുടെ സ്വപ്നപ്പടർച്ചയാണ് തീരം - തീരത്തിന്റെ നഷ്ടമോഹങ്ങൾ പുഴയും തീരം ഉന്മാദിയായ പുഴ ഉച്ചത്തിൽ പാട്ടു പാടുന്നു.തീരങ്ങളിൽ പുതിയ പൂവുകൾ വിടരുന്നു.സ്വച്ഛം (ജാനകി ടീച്ചർക്ക് ) തത്വചിന്തകനായ അച്ഛന്റെ മകൾ ഉറക്കെ ചോദ്യങ്ങൾ ചോദിയ്ക്കുന്നു.ഉച്ചത്തിൽ ചിരിയ്ക്കുന്ന അമ്മയ്ക്കൊപ്പം ഒരു വീട് പാട്ടു പാടുന്നു.യന്ത്രം റേഷൻ കാർഡിലെ അടയാളപ്പെടുത്തലുകൾ പോലെ ഒരേ തരത്തിൽ - തയ്യൽയന്ത്രം ഒരു സ്ത്രീയെ തുന്നിയെടുക്കുന്നു. ...ഉണ്ണികൃഷ്ണൻ കളമുള്ളതിൽ, വടക്കാഞ്ചേരി ശ്രീവ്യാസ എൻ എസ് എസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ. പാലക്കാട് തേങ്കുറുശ്ശിയിൽ താമസംആത്മ...

നിശാഗന്ധി

അഞ്ജന പി.പിപഴകിദ്രവിച്ച വാക്കുകളോരോന്നും വിണ്ടുകീറിയ കീഴ്ചുണ്ടില്‍ സ്വതന്ത്രമാക്കപ്പെട്ടു മറ്റൊരുവന്റെ ഗന്ധം ചുമക്കുന്ന ഉമിനീരില്‍ മുക്കിവച്ചവയായിരുന്നു, അവയൊക്കെയുംയുദ്ധത്തില്‍ ബാക്കിയായ പോറലുകളില്‍ ചായമടിച്ച് ശുദ്ധിവരുത്തേണ്ടിയിരിക്കുന്നു നാഭി തുരന്ന് ചോര വറ്റിച്ച തുകല്‍ സഞ്ചിയെ- തരിശിട്ട്, ശാസ്ത്രത്തെ പിന്താങ്ങേണ്ടിയിരിക്കുന്നു വിരുന്നുകാര്‍ നിക്ഷേപിച്ച തവളക്കുഞ്ഞുങ്ങള്‍ അന്നം കിട്ടാതെ ചത്തു മലര്‍ക്കട്ടെ!മസ്തിഷ്‌കം...

മീനുകളെല്ലാം ജലജീവികളല്ല !

കവിതറോബിൻ എഴുത്തുപുരഅലങ്കാരമീനുള്ള വീടുകളിലെല്ലാം അക്വേറിയമുണ്ടാകാറില്ല.ഒഴുക്കിൽ വഴുതി, വറ്റി ചെകിളയിൽ ചരലേറിയ പുഴയോ,വെയിലിൽ മരച്ചെതുമ്പൽ ഇളകിവീഴുന്ന കാടോ,ആദ്യമഴയിൽ ചുഴിപ്പാടു പൊട്ടുന്ന കൊമ്പൻ മരുഭൂമിയോ,കൊള്ളിമീൻ പുളയ്ക്കുന്ന നീലച്ചതുപ്പുള്ള ആകാശമോ,ഒക്കെ ഉണ്ടായിരിക്കാം.വേണമെങ്കിൽ വെള്ളമെന്നു പേരിട്ട് മാറ്റിക്കൊടുക്കാം നിങ്ങൾക്ക്.https://youtu.be/PACu3_Mi8qEറോബിൻ എഴുത്തുപുര.  അധ്യാപകൻ. ഇടുക്കി ജില്ലയിലെ  കട്ടപ്പന സ്വദേശം. ആകാശവാണിയിൽ നിരവധി തവണ കവിതകൾ അവതരിപ്പിച്ചു. മുഖ്യധാരാ മാധ്യമങ്ങളിലും മറ്റ് ആനുകാലികങ്ങളിലും സോഷ്യൽമീഡിയയിലും സജീവം. 9446686921... ആത്മ...

റിവേഴ്സ് ഗിയർ

കവിത യഹിയാ മുഹമ്മദ്അപ്പനിൽ നിന്ന് എന്നിലേക്കും അപ്പച്ചനിൽ നിന്ന് അപ്പനിലേക്കും കൈമാറിക്കിട്ടിയ യാത്രാപേടകമാണ് ഈ ചേതക്സ്റ്റാർട്ടാവാൻ ഇത്തിരി പണിയാണേലും ഓടിത്തുടങ്ങിയാൽ നൂലു പൊട്ടിയ പട്ടം പോലെ പറന്നു തുടങ്ങും.വീട്ടിൽ നിന്ന് സ്കൂളുവരെ നീണ്ട വയലിൽ പെരുമ്പാമ്പു പോലെ വളഞ്ഞുപുളഞ്ഞ് കടക്കുന്ന വരമ്പിലൂടെ ചേതകിൽ അപ്പനുപിറകിലിരുന്നാണ് കുട്ടിക്കാലത്ത് ഞാൻ സ്കൂളിൽ പോയിരുന്നത്അപ്പൻ അതിനു മുകളിൽ നട്ടെല്ലു നിവർത്തിയിരുന്നാണ് യാത്ര ചെയ്യാറ് അതു പോലെ തന്നെയായിരിക്കും അപ്പച്ചനും യാത്ര...

ആദ്യത്തെ പ്രണയം

കവിതവിജിഷ വിജയൻനീയെന്റെ ആദ്യത്തെ പ്രണയമെടുത്തുകൊൾക.. കത്തിയമരുന്ന ഹിമാദ്രിയെ വെറുമൊരു മനസ്സുകൊണ്ട് തടഞ്ഞു നിർത്തുക.. ഒരായുസ്സിന്റെ അങ്ങേത്തലവരെ വികാരാധീനനായി നിലകൊള്ളുക. പ്രണയത്തിൽ മരണമായിരുന്നു മറുപടിയെങ്കിൽ വാലൻന്റൈനെ പോലെ ലോകം നിന്നെ അംഗീകരിക്കും വിധം പാടിപ്പുകഴ്ത്തുമായിരുന്നു.(adsbygoogle = window.adsbygoogle || ).push({});ഒരു റോസാപ്പൂവോ, ചെണ്ടുമല്ലിയോ എനിക്ക്...
spot_imgspot_img