Homeകവിതകൾ

കവിതകൾ

നീയാണ് കാരണം

സലാം ഒളവട്ടൂര്‍നീ പെയ്തിട്ടു പോയ പുഞ്ചിരിയാണെന്‍റെ കിനാവിന്‍റെ പുഴ നിറച്ചൊഴുക്കിയത്നീ അയച്ച കല്യാണക്കുറിയാണെന്‍റെ ഉള്ളിന്‍റെയുള്ളിലൊരു ഇരമ്പുന്ന സാഗരം പണിതിട്ട് പോയത്നീ തന്നയോര്‍മകാളാണെന്‍റെ ഏകാന്തതയുടെ തീരത്തെ തിരയടിച്ചുണര്‍ത്തിയത്നീ മറന്ന വാക്കാണെന്‍റെ മോഹ പക്ഷികളാകാശം തൊടാതെയിറങ്ങി...

വെയിലിത്രയൊന്നും മതിയാവുന്നേയില്ല

കവിത പ്രതീഷ് നാരായണൻ ചിത്രീകരണം : അശ്വര ശിവൻവീടുമാറിപ്പോവുന്ന നിന്റെ പിന്നാലെ കണ്ണാടിയലമാരയൊന്ന് പെട്ടിയോട്ടോയിൽ നാടുതാണ്ടാനിറങ്ങുന്നു.നിന്റെ മുറിയിൽനിന്നും ചുവടിളക്കിപ്പോരുമ്പോൾ വീടതിനെ ഉമ്മവച്ചതിന്റെ കണ്ണുനീരുണക്കുവാൻ വെയിലിത്രയൊന്നും മതിയാവുന്നേയില്ല.ഞാനിരിക്കാറുള്ള പകലിടങ്ങളെല്ലാം നിന്റെ കണ്ണുകൾ വലംവച്ചുപോകുമ്പോൾ പെട്ടിയോട്ടോയിൽ ചില്ലലമാര കവലയും കള്ളുഷാപ്പുമെന്ന് കെട്ടുകൂടി കിടക്കുന്നു.വഴിയിൽവച്ചു ഞാൻ കണ്ണാടി കാണുമ്പോൾ, നീയതിൽ...

ഹൃദയം

സൗദ അഹമദ്ഉടഞ്ഞ ചില്ലു പാത്രമാണ്. പെറുക്കി കൂട്ടാനോ അടുക്കി വെക്കാനോ ശ്രമിക്കരുത്.എറിഞ്ഞുടച്ചവനെ നോക്ക് കൊണ്ട് പോലും വേദനിപ്പിക്കാൻ കഴിയാത്തതാണ്.അടുക്കി കൂട്ടാൻ ശ്രമിക്കേണ്ട ഉള്ളുരഞ്‌ മുറിവ് തട്ടി നെഞ്ചം വിങ്ങിയല്ലാതെ കടന്നു പോകാനാവില്ല.വഴി മാറി പോകുക ചിതറി തെറിച്ചിടത്തു ചുരുണ്ടു കൂടി കിടന്നു മണ്ണിൽ പുതഞ്ഞു പോകും വരെ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

പ്രണയദിനം കഴിഞ്ഞ്‌ പിറ്റേന്ന് പകൽ

കെ എസ്‌ കൃഷ്ണകുമാർഉത്സവപ്പറമ്പുപ്പോലെ ചവറുകൾ ബാക്കിവാക്കുകൾ. വിൽക്കാതെ ആരും വരാതെ കാത്തുകാത്തുറങ്ങിയവ ഇനി കരയില്ലെന്ന് മുഖം തുടയ്ക്കുന്നു. ജീവിക്കാൻ പ്രണയമൊന്നും വേണ്ടെന്ന് കവലയിലെ മരക്കൊമ്പിൽ തുണ മരിച്ച കുരുവി പിറുപിറുക്കുന്നു. വരുംവരുമെന്ന് ഒടുക്കം കണ്ണു വിളക്കായി മാറിയ വേഴാമ്പലാണിപ്പോൾ തലമുണ്ഡനം ചെയ്ത്‌ ഇതുവഴി പുഴയുടെ ഉള്ളിലേക്ക്‌ നടന്നത്‌‌. മൂലകളും  മുറ്റങ്ങളും ചെടിമറവുകളും വഴികളും വരാന്തകളും നിറയെ വർണ്ണച്ചരടുകൾ സമ്മാനപ്പൊതിക്കടലാസുകൾ യുദ്ധം തീർന്ന് തിരികെപോകുന്ന കപ്പൽപ്പടകൾ, ഭൂമിയാകെ ഇഷ്ടത്തിന്റെ കടൽ. ചുംബിച്ചുതീരാത്ത ചുണ്ടുകൾ വിറയ്ക്കുന്നത്‌ കേൾക്കുന്നുണ്ട്‌, മുഖമാകെ...

ഇത്ര മാത്രം

കവിത ഹരീന്ദ്രൻ പോറ്റികണ്ണിലെ കൗതുകം തൊട്ടു- ള്ളിലെ കവിത വരെ കയ്യിലെ മഞ്ചാടി മുതല്‍ കടലോളമെത്തിയ കനവ് വരെ.നീ പോയപ്പോ കൂടെ കൊണ്ട് പോയത് ഇത്ര മാത്രം.ഇത്ര മാത്രമായിരുന്നു ഞാന്‍ അതറിഞ്ഞത് നീ മാത്രവും.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

തണുത്ത വൈകുന്നേരത്ത്

കവിത ഗായത്രി സുരേഷ് ബാബുവളരെയേറെ സ്നേഹത്തോടെ അയാളൊരിക്കൽ മാത്രമേ എന്നെ തൊട്ടിട്ടുള്ളു. തീവ്രമായ ഒറ്റപ്പെടലനുഭവിക്കുന്നതിനാൽ അയാളെ കാണാനായി ഞാൻ പോയ വൈകുന്നേരം.അയാളന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു. കട്ടിലിന്റെ തലക്കലുള്ള സ്റ്റൂളിൽ പാതി കുടിച്ചുവച്ച കട്ടനും...

ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു

(കവിത)സി ഹനീഫ്ഇല്ല നമ്മുടെ പ്രണയം പോലെയോ മനസ്സു പോലെയോ അത്ര വലിയ ദുരൂഹതയൊന്നുമില്ല ജീവിതത്തിന്.ചിലപ്പോൾ അത് ഒരാത്മാഹുതിയോളം ചെറുതും മലയിടുക്കുകൾ താണ്ടിയുള്ള ട്രക്കിങ്ങോളം ചടുലവും ആവാം.അന്ധകാരത്തിന്റെ നടുവിൽ കിടന്ന് അലറി വിളിക്കുന്ന നിശ്ശബ്ദത. രണ്ട് അടുപ്പുകൾക്കിടയിൽ അഗ്നിരഹിതമായ ഇടത്തിലെ വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ അത്രയും മതി.തണലിൽ നിന്ന് ഒരിക്കൽ ഇറങ്ങിപ്പോവുമെന്നുള്ളതാണ് ഓരോ മെയ്ഫ്ലവറിന്റെയും സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email :...

മൂന്നാമത്തെ വഴി

കവിതകെ ഗോപിനാഥൻനാട്ടിലൊക്കെ അന്ന് വെട്ടുവഴികൾ മാത്രം. വഴിവെട്ടുന്നവരും, വഴിപോക്കരും വിയർപ്പു കൊണ്ടു നനച്ച, കടഞ്ഞ കാലടികൾ പതിഞ്ഞ സഞ്ചാരങ്ങൾ.പഴയ പാതയുടെ ഓരത്തു, ഒതുങ്ങിനിൽപ്പു മെലിഞ്ഞ പടികൾ. പള്ളിക്കൂടം, പണിശാല, പ്രതിഷ്ഠകൾ. വക്കിലൊരിടത്തുമില്ല ഖി വിളക്ക് കൊളുത്തിയ ചൂണ്ടുപലകകൾ എന്നിട്ടും, നേരമല്ലാത്ത കാലത്തും ദിശ തെറ്റാതെ നമ്മൾ.ആ യാത്രകളിൽ, എതിരെ പരിഭ്രമിക്കുന്ന ആശങ്കകൾക്കു ഒരു...

തറകാളെക ആളദ്

കാട്ടുനായ്ക്ക ഗോത്രഭാഷാകവിത ബിന്ദു ഇരുളംയാററോ ബ്ന്തോദറ് . യാനനോ ഹേ ള്യോ ദറ് . ക്ണ്ട് ല്ലേ യാന് കേളി ല്ലേ.ക്ണ്ണ് ക്‌ത്തി കാണതെ ക്‌യീനെപ്പുല് ഗോട്ടു ലാ കപ്യാ നിനാ .ഉട്ടിദ കാലല് ഉല്ലൊന്തിഗെ.ആളാഗി ബന്താക കുയിദറ് തീനികേ.ജൊവ് നാഗി തുംമ്പി...

ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവന്റെ കവിത

മനുകൈരളിഒരിയ്ക്കൽ ഞാനൊരു കവിയാകും. മരണമെഴുതി വിടരുന്ന കരവിരുതിൽ നിങ്ങളെന്നെ നിശബ്ദമായി വായിച്ചു തുടങ്ങും. വരികളാകെ ആത്മാഹൂതിയ്ക്കു തുനിയുന്നവന്റെ വെപ്രാളങ്ങളാവും. അത്രമേൽ ജീവിയ്ക്കാൻ കൊതിച്ചിരുന്നിട്ടും മരിച്ചുപോകേണ്ടി വരുന്നവന്റെ ഗതികേടിനെക്കുറിച്ചുള്ള സൂചനകൾ നിങ്ങൾ കണ്ടെടുക്കും. ആത്മഹത്യക്കുവേണ്ടി അവൻ പെരുവിരലിൽ നഖം നീട്ടി വളർത്തിയിരുന്നുവെന്നു കവിത നിങ്ങളോട് കഥ പറയും. കൊരവള്ളിയിൽ പെരുവിരൽ കുത്തിയിറക്കി മോക്ഷമില്ലാത്തൊരു മരണം സ്വയം വരുത്തുന്നൊരു വീരയോദ്ധാവാണ് താനെന്നു പിറുപിറുക്കുന്നൊരു കിറുക്കനെ നിങ്ങൾ കണ്ടെടുക്കും നീണ്ടു മെലിഞ്ഞ അവന്റെ ഉടലിനു മീതെ നിങ്ങൾ എഴുതിത്തെളിയാത്ത പൊട്ടക്കവിയെന്നും ജീവിയ്ക്കാനറിയാത്ത കോമാളിയെന്നും നീട്ടിയെഴുതി ഒപ്പുവയ്ക്കും. ഒക്കെയും അവസാനിച്ചുപോയൊരുവന്റെ അത്രമേൽ നിരാശാഭരിതമായൊരു കവിതയെ വായിക്കാൻ തയ്യാറുള്ളവർ ഇനിയുമുണ്ടോ എന്നൊരന്വേഷണം അന്തരീക്ഷത്തിലാകമാനം അവശേഷിച്ചുകൊള്ളും. എന്റെ കവിത നട്ടപ്പിരാന്തത്തിന്റെ തീരാത്ത ചങ്ങലമുറിവാണെന്നു പിന്നെയും പിന്നെയും നിലവിളിയ്ക്കും നിങ്ങൾ കേട്ടാലുമില്ലെങ്കിലും.
spot_imgspot_img