Homeകവിതകൾ

കവിതകൾ

ബോഗൺ വില്ല

മീര ധന്യപടർന്നു പടർന്നൊരു തണലായിട്ടും വരണ്ടുപോയൊരു പൂവ് മഷി പടരാതെയെത്ര കവിതകളായ കടലാസുതോട്ടം പ്രിയനേ... എനിക്കൊരാഗ്രഹമുണ്ട് ഈ പിറന്നാളിന് അടുത്ത വിവാഹ വാർഷികത്തിന് പിന്നെയെന്റെ രോഗശയ്യയിൽ ഒടുവിലെന്റെ ഖബറിടത്തിൽ ബോഗൺവില്ലപ്പൂക്കളാൽ മാല തുന്നണം കൂട നിറയെ ഭാരമില്ലാത്ത മണമില്ലാത്ത ഏറ്റവും സുന്ദരിയായ പൂവേ, നിന്നെമൂടി നിറയണം അടുത്ത വരവിന് തല നിറയെ ചൂടി നടക്കണം ഏറ്റവും അപേക്ഷയായി പറയുന്നു എന്നെയറിയുന്നവനേ, മുല്ലകളാൽ...

കവിത പോലെ ഒരാൾ

കവിത കാവ്യ എം  ഹൃദയത്തിലൂറി കൂടുന്നുണ്ട് നിങ്ങൾക്ക് മാത്രം വായിച്ചെടുക്കാൻ ഒരു കവിത വ്യാകരണമേ പഠിച്ചിട്ടില്ലാത്തവളുടെ വരികൾ, അവസാനിക്കാത്ത വരികൾക്ക് തേടരുത് ആദ്യ പ്രാസമോ അന്ത്യ പ്രാസമോ.. നിറയെ അർദ്ധ വിരാമങ്ങളാണ്, അപൂർണതകളും, ഒറ്റതിരിഞ്ഞു പോയൊരുവൾ പാദസരങ്ങളില്ലാത്ത കാലു നീട്ടി നിങ്ങളുടെ കൂടെ കേട്ടിരിക്കും, ഈ വരികൾക്ക് താളമില്ലല്ലോ പെണ്ണെ എന്ന്...

കൂറ്റ്

മാവിലൻതുളു കവിത ധന്യ വേങ്ങച്ചേരി ചിത്രീകരണം : സുബേഷ് പത്മനാഭൻലപ്പണപ്പോ മെന് ത്തേയ്യ്ക്ക് രീ ഒറ്റഗൊഞ്ചി കൂട്ട്ട് മുട്ടെ ചൊലിത്ത് പ്റത്ത് ക്ണ കുഞ്ഞുഗളെനി കാപ്പ്ക്ണൊരപ്പേ.കജക്ക്ട്ട് മഞ്ചള് കുടിത്ത് ജിക്ക്ണ കപ്പക്കായ്ത്ത മണം തിരിതാ ലപ്പും ണ്ട് നിരീത്ത്ക്ചളി പുതെത്ത്ക്ണ പട്ടട്ട് തൂ പുർക്ക്ക്ണ...

ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവന്റെ കവിത

മനുകൈരളിഒരിയ്ക്കൽ ഞാനൊരു കവിയാകും. മരണമെഴുതി വിടരുന്ന കരവിരുതിൽ നിങ്ങളെന്നെ നിശബ്ദമായി വായിച്ചു തുടങ്ങും. വരികളാകെ ആത്മാഹൂതിയ്ക്കു തുനിയുന്നവന്റെ വെപ്രാളങ്ങളാവും. അത്രമേൽ ജീവിയ്ക്കാൻ കൊതിച്ചിരുന്നിട്ടും മരിച്ചുപോകേണ്ടി വരുന്നവന്റെ ഗതികേടിനെക്കുറിച്ചുള്ള സൂചനകൾ നിങ്ങൾ കണ്ടെടുക്കും. ആത്മഹത്യക്കുവേണ്ടി അവൻ പെരുവിരലിൽ നഖം നീട്ടി വളർത്തിയിരുന്നുവെന്നു കവിത നിങ്ങളോട് കഥ പറയും. കൊരവള്ളിയിൽ പെരുവിരൽ കുത്തിയിറക്കി മോക്ഷമില്ലാത്തൊരു മരണം സ്വയം വരുത്തുന്നൊരു വീരയോദ്ധാവാണ് താനെന്നു പിറുപിറുക്കുന്നൊരു കിറുക്കനെ നിങ്ങൾ കണ്ടെടുക്കും നീണ്ടു മെലിഞ്ഞ അവന്റെ ഉടലിനു മീതെ നിങ്ങൾ എഴുതിത്തെളിയാത്ത പൊട്ടക്കവിയെന്നും ജീവിയ്ക്കാനറിയാത്ത കോമാളിയെന്നും നീട്ടിയെഴുതി ഒപ്പുവയ്ക്കും. ഒക്കെയും അവസാനിച്ചുപോയൊരുവന്റെ അത്രമേൽ നിരാശാഭരിതമായൊരു കവിതയെ വായിക്കാൻ തയ്യാറുള്ളവർ ഇനിയുമുണ്ടോ എന്നൊരന്വേഷണം അന്തരീക്ഷത്തിലാകമാനം അവശേഷിച്ചുകൊള്ളും. എന്റെ കവിത നട്ടപ്പിരാന്തത്തിന്റെ തീരാത്ത ചങ്ങലമുറിവാണെന്നു പിന്നെയും പിന്നെയും നിലവിളിയ്ക്കും നിങ്ങൾ കേട്ടാലുമില്ലെങ്കിലും.

ഇവിടെ ഇങ്ങനെ ഒരു കവി ജീവിച്ചിരുന്നു

കവിത ഗോകുൽ കൃഷ്ണൻ.എൻ. വിമരിച്ച കവിയുടെ കവിതകൾ കണ്ടെടുക്കുമ്പോൾ, ചിതലുകളുടെ വാ പകുതിയിൽ നിന്നാണ് വാരിയെടുക്കുക. അപ്പോൾ അതിന് ഒരു ഇങ്ക് ഫില്ലറിന്റെ ഉണങ്ങിയ നീല നിറമായിരിക്കും. അത് മരിച്ച കവികളെ പോലെ മരവിച്ചിരിക്കും.മരിച്ച കവിയുടെ കുഴിമാടങ്ങൾ മാന്തി കടിഞ്ഞൂൽ...

സഹജാ…

കവിതനിഷ നാരായണൻആ പ്ളാശുമരത്തിന്റെ ഇലകള്‍ക്കിടയിലൂടെ നിന്നെ നോക്കുമ്പോള്‍, നീ നിലാവ് കോരിക്കോരി ചെടിച്ചോട്ടിലിടും.നിലാവു പറ്റിയ കൈ ഉടുപ്പില് തുടച്ച് നീ നിവര്‍ന്നുനില്‍ക്കുമ്പോള്‍, നിലാവലേ,.. നീയതു തന്നെ; നിലാവല. ..ഓ നിലാവലേ, നീ കാലുകള്‍ കരിമണ്ണില്‍ പൂഴ്ത്തും.കറുകറുത്ത രസം പുളച്ചുകേറി കണ്ണില്‍ കൊത്തുമ്പോള്‍ കണ്‍പൂട്ടി, മരനായ് കണക്കെ പിരണ്ടു പനകയറി പനങ്കുലയൊന്നു പൊട്ടിച്ച് വായിലിടും.ഹോയ്, പനമരമേ, ഊക്കന്‍...

സമാപനം

കവിത മധു ബിപുല്‍മേടുകള്‍, കാട്ടു പൊന്തകള്‍, കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍… കിനാവുകള്‍‍ ആകാശത്തോളം  ഉയരുമ്പോഴും കാലില്‍ വലിയുന്നുണ്ട്.                             മനസ്സു നീര്‍ത്തി‍ ചിറകു വിടര്‍ത്തി- യെഴുതി പഠിക്കുമ്പൊഴും താഴേക്ക്  വലിക്കുന്നുണ്ട്.                   പൊട്ടിക്കാന്‍ കൊതിയീ  കടിഞ്ഞാണ്‍ ആകാശച്ചെരുവില്‍ കുളമ്പടിക്കാന്‍ മേഘങ്ങള്‍ക്കുമേലേ കുതിക്കാന്‍   പക്ഷെ ഇരുളുന്നു   സായന്തനത്തിന്‍ പൊടി കഴുകിക്കളയാനായി നിലാവിന്റെ പൊയ്കയിലേക്ക്...

ബൊളിച്ച പതിക്കാത്ത നേരു

പണിയഗോത്രഭാഷാകവിതസിന്ധു മാങ്ങണിയൻപയമെലിക്കു ഒരുക്ക തിരിഞ്ചു പോകണും തെളിവു തേടി കാണണും മലെ അടിവാരത്തു ഏച്ചിരു കൊമ്പുമ്പെ ആലെവണ്ണെ ചിലെച്ചെനെ കാട്ടു കേട്ട കാട്ടിലേറിന്റ പേരെങ്കു അറിവും തുണെയും ആകണും അന്നം തന്ത മണ്ണു തൊട്ടു മലെന്തെയ്യത്തുനെ കാവിലമ്മെ ഉത്തപ്പെമ്മാരെ കാലുപുടിച്ചു മലെ കേറുത്തെകാട്ടുപെരുവയിമ്പെ മിനെലിനടന്ത കരിന്തണ്ടെ...

ഡയറികൾ ഒത്തു നോക്കുമ്പോൾ

ചീമഞാൻ അവിടെയെത്തുമ്പോൾ അവരെല്ലാം രേഖകൾ തേടിയുള്ള ഓട്ടത്തിനിടയിലായിരുന്നു. ഓടിയിട്ടുമോടിയിട്ടും ഒന്നുമേ - കണ്ടെത്താനാവാത്തവർ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് കീഴടങ്ങുന്നതിനായി നടക്കുന്നു. വാശി പിടിക്കുന്നവരെ വലിച്ചിഴയ്ക്കുന്നു.ഈ രാജ്യം എന്നെ പേടിപ്പിക്കുകയാണ്. എവിടെ നോക്കിയാലും ശവങ്ങൾ മാത്രം, ചോരയുടെ നാറിയ മണം. ആരുടെയൊക്കെയോ നാവുകളെ അറുത്തുമാറ്റി വഴികളിലെല്ലാം ഉപ്പിലിട്ടു വെച്ചിട്ടുമുണ്ട്. ഒരു കാലത്ത് ഇവിടെ നാവുള്ളവർ ജീവിച്ചിരുന്നുവെന്ന...

ട്രോൾ കവിതകൾ – ഭാഗം 30

വിമീഷ് മണിയൂർ x കാക്കകളുടെ കൂട്ടത്തിൽ X എന്നാണ് എൻ്റെ പേര്. പേര് മാറ്റണമെന്നുണ്ട്. സുൽഫത്ത് എന്നാണ് കണ്ടു വെച്ച പേര്. മറ്റു കാക്കകൾ സമ്മതിക്കുന്നില്ല. ഇനി എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. വയറിളക്കം ഒരു ദിവസം...
spot_imgspot_img