Homeകവിതകൾ

കവിതകൾ

പാപ്പാത്തി

കവിത ആതിര ആര്‍ഇപ്പോഴും ഒന്നാമതെത്തണമെന്ന ഉപദേശം കേള്‍ക്കുമ്പോഴൊക്കെ നിന്നെ ഓര്‍മ്മ വരും... ഒന്നിന് വലുതായിട്ടൊന്നുമില്ലേയെന്ന് പണ്ട്  ഞാന്‍ ചോദിച്ചപ്പോഴല്ലേ വട്ടപൂജ്യത്തിന് ചിറകുകള്‍ വരച്ച് നീ എനിക്കൊരു പാപ്പാത്തിയെ സമ്മാനിച്ചത്... …ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...

ഒടുക്കം

കവിത സീന ജോസഫ്ലൈറ്റ്‌ഹൗസ്‌ ഏകാകികൾക്കൊരു താജ്മഹൽ ഉപ്പുകാറ്റിൽ കടൽക്കാക്കകൾ തുറമുഖങ്ങൾ മങ്ങിയ മായക്കാഴ്ചകൾനെഞ്ചിൽ കടലിന്റെ ഓംകാരം ഓർമ്മകളുടെ കടൽച്ചൊരുക്ക് കപ്പൽപ്പായകളുടെ സങ്കടപ്പിടച്ചിൽനീട്ടിയും കുറുക്കിയും നിഴലുകളെഴുതുന്നു ദേശാടനങ്ങളുടെ ഭൂപടപ്പകർപ്പുകൾപിരിയൻ കോണിപ്പടികളിൽ മണൽ തരികളുടെ  ചിത്രമെഴുത്ത് പരിചിതമല്ലാത്ത പാദമുദ്രകൾആകാശച്ചെരുവിൽ സൂര്യന്റെ ചായില്യം പ്രതിഗമന തീരങ്ങളിൽ ചിന്തകളുടെ വേലിയിറക്കംഇനി കടലെടുക്കട്ടെ മഷിതീർന്ന തൂലിക ലിപി മാഞ്ഞൊരീ കടലാസും ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും...

ഒറ്റച്ചോദ്യം

കെ എസ്‌ കൃഷ്ണകുമാർനേരത്തെയെത്തി. താക്കോൽ അവളുടെ കയ്യിലാണ്.താഴിട്ട്‌ പൂട്ടിയ പടിവാതിലഴികൾ പിടിച്ചങ്ങനെ നിൽക്കുമ്പോൾ പൊടുന്നനെ തെറിച്ചുപോയി ചിന്തയുടെ ഒരു ചുഴലിയിൽ വർഷങ്ങൾ മുന്നിലേക്ക്‌.വീടിനുമുന്നിൽ അന്യനായി ആത്മാവായി വന്നു നിൽക്കുന്നതുപോലെ, അകത്തേക്ക്‌ കടക്കാനാകാതെ ജീർണ്ണിച്ച ചീർത്ത ചിതലരിച്ച വീടും മുറ്റവും ഓർമ്മകളും മണങ്ങളും തിങ്ങിനിറഞ്ഞ്‌ നനയ്ക്കാതെ ഉണങ്ങിപ്പോയ ചെടികളും പുരപ്പുറത്തോളം വളർന്ന് അധികാരം കാണിച്ച്‌ ചുറ്റുമുലാത്തുന്ന പുല്ലുകളും മദ്യപിച്ച്‌ നെഞ്ചുയർത്തി നിൽക്കുന്ന ചിതൽപ്പുറ്റുകളും കാലടികൾ വറ്റിയ മുറ്റവും അക്കാലമത്രെയുമടിച്ച ചായമൊക്കെയുണങ്ങി ചുക്കിച്ചുളിഞ്ഞ ചുമരുകൾക്കുള്ളിലെ അസ്ഥികൾ നിഴലിക്കുന്ന വീടും കാറ്റ്‌ കൊന്നിട്ട ഓലപ്പട്ടകളും മരക്കൊമ്പുകളും പട്ടടപ്പുതപ്പിട്ട്‌ രക്തം വാർന്ന ഞരമ്പുകൾ...

ഇരുട്ട് എന്ന ഒരാൾ

കവിതഎ. കെ. മോഹനൻ ഇരുട്ടിനെ പേടിച്ചത്രയും വേറൊരാളെയും പേടിച്ചിട്ടുണ്ടാവില്ല ആരുംഅകത്ത് കുനിഞ്ഞിരുന്ന് ഇമ ചിമ്മിച്ചിമ്മിക്കൊണ്ടിരിക്കുന്ന മുട്ടവിളക്കിനെ ജനലഴികളിലൂടെ പതുങ്ങിപ്പതുങ്ങി വന്ന് ഊതിക്കെടുത്തി കാറ്റ് ഒന്നും അറിയാത്തതുപോലെ നടന്നുപോകുംഅപ്പോഴേക്കും ചുമരിൽ നെറ്റിയിടിച്ച് നല്ല മുഴ വന്നിട്ടുണ്ടാവുംഒരു കരിങ്കുള്ളനെപ്പോലെ രാത്രി എനിക്കരികിൽ നിവർന്നുകിടക്കുംനത്തുകൾ മൂളുന്നുണ്ടാവും കീരാങ്കീരികൾ പാട്ടുപാടുന്നുണ്ടാവുംഅകലെ എവിടെയോ ഒറ്റയ്ക്കായിപ്പോയ പക്ഷിയുടെ പാട്ട് എന്റെ നെഞ്ചിടിപ്പ് കൂട്ടുംഞാൻ ഒരു തുരങ്കത്തിലൂടെ ഓടുംഒരു സ്വർഗ്ഗം പോലെ പകലപ്പോൾ എനിക്ക് മുന്നിൽ വെളിപ്പെടുംകുറച്ചുനേരം കഴിയുമ്പോഴേക്കും കരിങ്കുള്ളന്റെ...

മരിച്ചു പോയ കാമുകി

കവിതനൈൽമരിച്ചത് പോൽ മരച്ച കണ്ണുകൾ ആയിരുന്നെന്റെ കാമുകിയ്ക്ക്. ചുംബിക്കുമ്പോൾ ഭിത്തിപ്പുറത്തും ജാലകങ്ങൾക്കപ്പുറത്തേക്കും ഹതാശമായി അവൾ കണ്ണുകൾ നട്ടു. ഒഴിഞ്ഞ കല്ലറകൾപോൽ കണ്ണുകളിൽ മുത്തിയും തണുത്തുറഞ്ഞ ഐസ് കല്ല് പോൽ കൈപ്പത്തികളെ ഉഴിഞ്ഞും വിളറിയ ഉൾ പാദങ്ങളെ തഴുകി തിരുമ്മിയും ഞാനവളെ പ്രേമിച്ചു.വെളുത്ത കിടക്കവിരിമേൽ...

ട്രോൾ കവിതകൾ – ഭാഗം 18

വിമീഷ് മണിയൂർസ്വാതന്ത്യത്തിൻ്റെ പ്രതിമഞങ്ങളുടെ വീട്ടിൽ കോഴിക്കൂടാണ് സ്വാതന്ത്യത്തിൻ്റെ പ്രതിമ. അതിൽ കോഴി ഇപ്പോൾ ഇല്ല. ഇല്ലാത്ത കോഴിയുടെ കൂക്കാണ് വീട്ടിൽ എല്ലാവരുടെയും റിങ് ടോൺ. അല്ലെങ്കിലും കോഴിക്കൂട്ടിൽ കോഴി നിർബന്ധമല്ല.ജീവൻ വേണേൽ മാറിക്കോപ്രസവിച്ചു...

കാവൽക്കാരനോട്

ശശി കാട്ടൂർഅല്ലയോ പുതിയ കാവൽക്കാരാ നോക്കൂ , പൗരാണികമായി കൈമാറി വന്ന എന്റെ പൂന്തോട്ടം നാനാതരം ചെടികൾ പൂക്കൾ, നിറങ്ങൾ,ഗന്ധങ്ങൾ ഹാ,എത്ര മനോഹരം ഈ വൈവിധ്യത്തിലെ ഏകത .വിരുന്നുകാർ പോലും അസൂയപ്പെടും വിധം...

കടവ്

കവിതറോബിൻ എഴുത്തുപുര ചിത്രീകരണം: സുബേഷ് പത്മനാഭൻഞങ്ങൾക്കൊരു കുളിക്കടവുണ്ട് ഞങ്ങൾക്കു മാത്രംഇരുട്ടും നഗരവും ശ്മശാനങ്ങളും കടന്ന് ഒരു കാരണവുമില്ലാതെ മൂർച്ചയുടെ ആ ഒറ്റനിമിഷത്തിൽ വേദനിച്ച് തിരിച്ചുവരുമ്പോൾ മേലാകെ അഴുക്കു പുരണ്ടിരിക്കുംആകാശത്ത് രണ്ട് ബഹിരാകാശ- നിലയങ്ങൾ പോലെ സ്വർഗവും നരകവും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ തെന്നി നീങ്ങുമ്പോൾസർപ്പം ആപ്പിൾ കൊടുക്കുന്നതിന് തൊട്ടു മുമ്പുള്ള ഏതോ നിമിഷത്തിന്റെ ഉലച്ചിലിൽ ഞങ്ങൾ കടവിലേക്കിറങ്ങും ഞങ്ങൾക്കു മാത്രമുള്ള കടവിൽ.... ആത്മ...

അതുകൊണ്ടാണ് ‌

ജലജാപ്രസാദ്, മഞ്ചേരിഓരോ ആളും ഒറ്റയ്ക്കാണ് പിറക്കുന്നതെങ്കിലും അവനും അവളും കുഞ്ഞുങ്ങളെയും വയസ്സായോരെയും സമപ്രായക്കാരെയും ഉള്ളിൽ പെറ്റുകൂട്ടാറുണ്ട്ഒറ്റക്കിരുന്ന് പ്രാന്താവുമോന്ന് തോന്നുമ്പോഴാണ് ആരും കാണാത്ത മുറികളിൽ 'ചടേ'ന്ന് പ്രസവം നടക്കുന്നത്സുഖപ്രസവമാണെങ്കിലും ചിലതിന് സിസേറിയൻ കഴിഞ്ഞ നോവാകും കനത്ത കരളും കരിഞ്ഞ കണ്ണുമുള്ള ജനനം വേദനതന്നെ(adsbygoogle = window.adsbygoogle || ).push({});ചിലപ്പോൾ തന്നോളം പോന്നവരെയാവും പെറുന്നത്. രസമാണ് അവരോടൊപ്പം കളിയ്ക്കാൻ ചിരിക്കാൻ വഴക്കിടാൻ യാത്ര...

ചില രഹസ്യധാരണകൾ

കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട രണ്ടു പേർ തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പൊഴേ പഴയൊരു മഴക്കാലം ഉള്ള് തണുപ്പിക്കുംനിലാവുംമഴയും മഴവില്ലും ചമ്പകപ്പൂക്കളും ഉള്ളിൽ വരിയായ് നിരന്നു നിൽക്കും...അക്ഷരങ്ങളിൽ പിടഞ്ഞില്ലെങ്കിലും ഉള്ളിലവരൊരു കവിത അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ രഹസ്യമായ വേഴ്ചയിൽ നിന്ന് ഇരുട്ട് പരത്തി വെളിച്ചമുണ്ടാക്കുംകാറ്റിൽ വാക്കുകളുടെ മുടിത്തുമ്പു തട്ടി നോക്കിന്റെ കള്ളിമുള്ളുകൾ കോർത്ത് അവർ പരസ്പരം കവിതയാവും.... ...രേഷ്മഅക്ഷരി. കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. പുസ്തകങ്ങൾ 'എതിർഛായ' ( കവിതാ സമാഹാരം) 'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...
spot_imgspot_img