Homeകവിതകൾ

കവിതകൾ

ഉത്സവം

കവിത സുകുമാരൻ ചാലിഗദ്ധ എൻ്റെ കാവലേ..കാവിലെ കൂവലേ മുന്തിരി കൂട്ടിലെ മുത്തുകൾ തുള്ളിയോ ആശിക്കുമാശയ്ക്ക് ആളറിയാം അത്താഴ കഞ്ഞിക്ക് ഉപ്പെറിയാം...എല്ലാരും പോണുണ്ടേ തോളത്ത് കൊച്ചുണ്ടേ വക്കൻ്റെ വായാടി പമ്പരം കെട്ടിയോ... പൊട്ടുന്ന പടക്കത്തിൽ മൊട്ടെല്ലാം പൂവായോ ആനയും ആൾക്കാരും എന്തെല്ലാം പാടിയോഒറ്റയ്ക്ക് ഒറ്റയ്ക്ക് ഓല പീപ്പി ഒന്നിൻ്റെ മണ്ടയിൽ...

എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*

(കവിത) അജിത് പ്രസാദ് ഉമയനല്ലൂർഎഴുത്തുമുറിയിലെ അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും പുറപ്പെട്ടു വരുന്നുണ്ട് ചതുരാകൃതിയിലുള്ള അസാധാരണമായൊരു വെളിച്ചം.ചുമരിനു കീഴെയായി എഴുത്തുമേശയുടെ കാലിളകിയാടിയതിന്റെ നരച്ചപാടുകൾ. മേശയ്ക്കു മുകളിലായി മറിഞ്ഞുകിടക്കുന്ന ധ്യാനബുദ്ധനും കല്പറ്റനാരായണൻ മാഷിന്റെ 'സമയപ്രഭു'വും. (ധ്യാനബുദ്ധന്റെ ശിരസ്സിൽ തലോടലിന്റെ പാടുകൾ )സമയപ്രഭുവിലെ വായിച്ച് അവശേഷിപ്പിച്ച പേജ് അരികുമടക്കിക്കൊണ്ട് അടയാളം വച്ചിരിക്കുന്നു. മടക്കിവച്ച പേജിലെ അവസാനത്തെ വരിയിൽ അഴുക്കുപുരണ്ട ഒരു വിരലടയാളവും!അക്ഷമ കൂടെക്കൂട്ടിയിരുന്ന അയാളെ അവസാന നിമിഷങ്ങളിൽ സമയപ്രഭുവായിരുന്നിരിക്കണം നയിച്ചുകൊണ്ടിരുന്നത്.- യാതൊരുവിധ ധൃതിയുമില്ലാതെ സൗമ്യതയോടെ അവസാനത്തെ...

പൊൻ മരം

കവിത അനിലേഷ് അനുരാഗ് മുതിർന്നൊരു മരം മുറിച്ചെടുത്ത് പണിത വാതായനങ്ങൾ പോലെകനമുള്ള സ്വർണ്ണക്കട്ടി ഉലയിലുരുക്കിയ കണ്ഠാഭരണങ്ങൾ പോലെഒരേ ധാതുക്കളിൽ നിന്ന് നാമുണ്ടായിനീ എനിക്കു വേണ്ടി പൊടിച്ച പൊൻ മരം,അസഹനീയമായ ആത്മഹർഷം,ജന്മങ്ങളിൽ തിരഞ്ഞ അജ്ഞാതപുഷ്പം,എൻ്റെ ചിറകുവിടർത്തിയ പ്രണയാകാശം,നീ എന്ന് ഞാൻ തെറ്റിവായിച്ച ഞാൻആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

മൂന്ന് പ്രണയകവിതകള്‍

എം. ജീവേഷ്1ആകാശമുണ്ടെന്ന തോന്നലില്ലേ അതു തന്നെയല്ലേ പ്രണയം; ചിറകില്ലാതിരുന്നിട്ടും പറക്കാനാവുന്നത്.2ഏകാന്തത കൊത്തിയില്ലാതാക്കുന്ന ഒരു കിളിയുണ്ടായിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു. എന്റെ ശിഖരങ്ങൾ അതിന്റെ കൊക്കുകൊണ്ട് ഉരഞ്ഞു പൊട്ടട്ടെ മുറിഞ്ഞു കൊള്ളട്ടെ ചാറൊലിക്കട്ടെ. സാരമില്ല, എന്തുപറഞ്ഞാലും ഒറ്റമരത്തിന് ഒരു കിളി വസന്തം തന്നെയാണ്.3കാറ്റു വന്ന് തൊട്ടെന്നെ.എന്നേക്കാൾ മുറിവുണ്ടായിരുന്നു അതിനും.ചില്ലകളിൽ തട്ടിയ പാടുകൾ, മുള്ളിലുരഞ്ഞ കോറലുകൾ.എങ്കിലും ഉമ്മവച്ചുമ്മവച്ചു പറന്നുപോയ്.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

ട്രോൾ കവിതകൾ – ഭാഗം 16

വിമീഷ് മണിയൂർ മരിച്ചു പോയിരിക്കുന്നുരസകരമായ ഒന്ന് ചരിത്രത്തിൽ സംഭവിച്ചിരിക്കുന്നു. പ്ലാവുള്ള കണ്ടിയിൽ കുഞ്ഞിരാമൻ മരിച്ചു. കുഞ്ഞിരാമന് മുമ്പും പിമ്പും എന്ന് ചരിത്രം രണ്ടായി മുറിഞ്ഞു പോയിരിക്കുന്നു. കുഞ്ഞിരാമൻ്റേത് സുവർണ്ണ കാലഘട്ടം എന്ന് വാർഡ് മെമ്പർ...

ഞാനായ ഞാന്‍

സാറാ ജെസിന്‍ വര്‍ഗീസ്ഞാൻ ഇങ്ങനെ ഞാനായി പോയതിന്റെ നിരാശയിലും വിഷാദത്തിലും നിറങ്ങളൊക്കെ മങ്ങി മങ്ങി തുടങ്ങിയപ്പോഴാണത് കണ്ടത്..ഒരു കുഞ്ഞി കവിത "ചിലർ ജനിക്കുന്നത് ചിറക് വിടർത്താനാണ്, ചിലരാകട്ടെ വേരുകൾ പടർത്താനും"അപ്പോൾ തോന്നി, ഞാനത്ര മോശം ഞാനൊന്നുമല്ലയെന്ന്..ചിലർക്ക് ആകാശം, എനിക്ക് ഭൂമി. ചിലർക്ക് ചിറകുകൾ എനിക്ക് വേരുകൾ. ചിലർ പ്രണയിക്കും, ഞാൻ സങ്കല്പിക്കും.ഒറ്റ ചിരിയിൽ, ചേർത്തുനിർത്തലിൽ, ചിലപ്പോഴൊക്കെ...

നിങ്ങളങ്ങനെ എന്റെ കവിത വായിക്കേണ്ട!

(കവിത) ശിബിലി അമ്പലവൻ വായിക്കാൻ... അക്ഷരങ്ങളുടെ അർഥവേഴ്ചയിൽ രതിസുഖം കൊള്ളാൻ... വായിച്ചെന്ന് തോന്നിക്കാൻ വേണ്ടി മാത്രം നിങ്ങളീ കവിത വായിക്കേണ്ട!ഞാൻ തോലുരിഞ്ഞ് വിളമ്പിയ കവിതകളുടെ രുചിഭേദങ്ങളെ കുറിച്ച് മാത്രം നിങ്ങൾ പിറുപിറുക്കുന്നു പലരും രഹസ്യമായി അതിന്റെ കൂട്ട് ചോദിക്കുക വരെ ചെയ്തു ചിലർക്ക് വിളമ്പിയ പാത്രം പോരത്രേ... ആരും...

സ്വർഗരാജ്യം

നദീർ കടവത്തൂർഹൃദയം എങ്ങനെയാണ്‌ ഒന്നാവുന്നത്?അവയെ വിഭജിക്കണം.ഒന്ന് ശുദ്ധരക്തവും മറ്റൊന്ന് അശുദ്ധവും.വെട്ടി മുറിച്ച് രണ്ടാക്കി മാറ്റണം.തമ്മിൽ ഒരു ധമനിയുടെ ബന്ധം പോലും ഉണ്ടാവരുത്.ചെറുകുടലിനെന്തിനാണ്‌ ഈ നീളം?കോശങ്ങളെന്തിന്‌ ഇത്രയധികം?വരത്തരെന്ന പേരിട്ടു വിളിച്ച് അകറ്റണംപെട്ടെന്നൊരുനാൾ ഇല്ലാതാക്കണം.അങ്ങനെ സ്വർഗരാജ്യം പണിയണം.സൂര്യനൊരിക്കലും അസ്തമിക്കാത്തയൊന്ന്.

വീട്

ശിവപ്രിയ സാഗരബാല്യം നിറച്ചുവെക്കുന്ന ഒരു കുട്ടി, തന്റെ സഞ്ചിയിലേക്ക് അടുക്കിപ്പെറുക്കി വെക്കുന്ന ഓര്‍മ്മകള്‍. നടന്നു നീങ്ങിയ വഴിയോരങ്ങളെ വളച്ചൊടിച്ച് സഞ്ചിയിലാക്കുകയാണവള്‍.എത്ര പെറുക്കിയിട്ടും അടച്ചു തീരാത്ത ജനവാതിലുകള്‍ കൊട്ടിയടച്ച് ഉമ്മറക്കോലായിലേക്ക് ഓടി പോകുന്ന ചവിട്ടുപടികള്‍ സഞ്ചിയില്‍ നിന്നിറങ്ങിയോടുന്ന വീട്.വീട് ബാല്യം നിറയ്ക്കുന്ന സഞ്ചിയിലില്ല വീടിനെ തിരയുന്ന കുട്ടി നിറമില്ലാത്ത വീടിന്റെ ഉമ്മറത്ത് അച്ഛാച്ചനിരുന്ന് എഴുതാത്ത പത്രങ്ങളൊക്കെയും വായിക്കുന്നു ...അടുക്കളയില്‍ അടുപ്പിനരികില്‍ അമ്മയിരിക്കുന്നു. ഇല്ലായ്മയുടെ കലത്തിലേക്ക് വല്ലായ്മകള്‍ പുഴുങ്ങിയെടുക്കുന്നുഅടുത്ത മുറിയില്‍ ജനാലകള്‍ തുറന്നിട്ട് നാളെയുടെ സ്വപ്നത്തില്‍ ഒരു കുഞ്ഞ്...

ഒരു വാക്കില്‍നിന്ന്

(കവിത)പ്രതിഭ പണിക്കര്‍വാക്കുകളുടെ മദ്ധ്യാഹ്നത്തിന് നീലിമയുടെ അതിരില്ലാപ്പരപ്പാണ്; പലകുറി ചില്ലത്തുമ്പില്‍ നിന്ന് അടര്‍ന്നുയര്‍ന്നതും.ശൂന്യമെന്നുതോന്നിയ്ക്കുന്ന പ്രഥമനിറക്കാഴ്ചയിലേയ്ക്ക് വെള്ളിമുകിലുകള്‍ പതിയെ പറന്നുവരും. ഗ്രഹങ്ങള്‍ പലത് പിറന്ന് പിന്നെ അപ്രത്യക്ഷമാകും. താരകള്‍ തെളിഞ്ഞുപൊലിയും. തൊട്ടും, തൊടാതെയും മിന്നല്‍പ്പിണരുകള്‍ വന്നുപോകും.ഒരു ചാറ്റല്‍ പടിഞ്ഞാറന്‍കാറ്റിന്റെ ശലഭച്ചിറകേറിവന്നെന്നെ വായനയുടെ വള്ളിപ്പടര്‍പ്പില്‍നിന്ന് പറിച്ചെടുത്ത് സന്ധ്യയിലേയ്ക്ക് കുടഞ്ഞിടും.പലതിനെ ഉള്‍ക്കൊള്ളുന്ന എന്റെ നിശബ്ദാകാശം ഉദയങ്ങള്‍, അസ്തമയങ്ങള്‍ ഒടുങ്ങി നിലകൊള്ളും; പൊടുന്നനെ അതൊരു സാധാരണവൈകുന്നേരമാവും.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
spot_imgspot_img