Homeകവിതകൾ

കവിതകൾ

ഹരിതം

ആര്യ ടിതീപിടിച്ച മരങ്ങളില്‍ നിന്ന് വിശപ്പെരിയുന്ന കാട് ഉരുകിയൊലിക്കുന്നു.ചുംബനം കൊണ്ട് വിപ്ലവം കൊണ്ടുവരുന്നു.ഇലകള്‍ പൊഴിഞ്ഞ് നഗ്നമായി വേരുകളാഴ്ത്തി ഭോഗം നടത്തുന്നു.നിലനില്പുസമരങ്ങളില്‍ അവ പൂക്കാലം പിടിച്ചുവാങ്ങി ഇന്‍ക്വിലാബ് വിളിക്കുന്നു...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

വേര്

കവിത ശിവൻ തലപ്പുലത്ത്‌നിശബ്‍ദമായ ഒരിടം തേടിയുള്ള യാത്ര നിങ്ങളെ കൊണ്ടെത്തിക്കുക വിശുദ്ധ സ്വപ്നങ്ങൾ അടയിരിക്കുന്നിടത്തേക്കായിരിക്കുംകാലടിപാടുകൾ പിന്തുടർന്നവരൊക്കെ നാൽകവലയിൽ കുന്തിച്ചിരിക്കുകയാണ്സ്വപ്നങ്ങൾ ഒളിപ്പിക്കാൻ നിഴലുകൾ നിന്ദിതന്റെ നിലാവിനെ കാത്തിരിക്കുകയാണ്ഇരുട്ടിനെ വെള്ളപുതപ്പിക്കാൻ അക്ഷമയോടെ വിയർപ്പൊഴുക്കുന്നുണ്ട് കുടിലമോഹത്തിന്റെ കാവലാളുകൾഇഷ്ടങ്ങളുടെ വേരോട്ടം നോക്കിയാവണം നഷ്ടങ്ങളുടെ വിത്ത് വിതക്കാനെന്ന് മോഹങ്ങൾ കണക്ക് കൂട്ടുന്നുണ്ട് ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

മുലയില്ലാത്തവൾ

കവിത പ്രഭ ശിവഒരുവളുടെ കേടുവന്ന മുലകൾ മുറിച്ചു മാറ്റുമ്പോൾ കാറ്റിലും പ്രളയത്തിലുമകപ്പെട്ട് ഒരു മരം കടപുഴകി വീഴുന്നതു പോലെ തോന്നും. വിഷാദ സമുദ്രങ്ങളുടെ അലയാഴികളിൽ ഉരുണ്ടു കൂടുന്നതായും, നിശബ്ദതയ്ക്ക് കാതോർത്തു കൊണ്ട് കോശങ്ങളുടെ രക്തക്കുഴലുകളിൽ ശ്വാസ വേഗങ്ങൾ കിതച്ചു തളരുന്നതായും തോന്നും. ഉന്മാദങ്ങളിലേക്ക് നടന്നുകയറാനാവില്ലല്ലോ എന്ന ആശങ്കയാൽ ലോകം മുഴുവനും അപരിചിതമായ നഗരങ്ങളിൽ നിലതെറ്റി വീഴുന്നതായി തോന്നും. വിറയ്ക്കുന്ന ചുണ്ടുകളോടെ അകമഴിഞ്ഞു സ്നേഹിച്ചൊരാൾ രതി ദാഹത്തോടെ ഇരുട്ടിന്റെ...

റെയിൽവണ്ടി

(കവിത)സിന്ധു സൂസന്‍ വര്‍ഗീസ്‌മൗനത്തിന്റെ പുകമഞ്ഞു മൂടിയ സ്റ്റേഷനുകൾ താണ്ടി രണ്ടാമതൊരു യാത്ര.മുമ്പേയിറങ്ങിപ്പോയവർ കയറുന്നു മുന്നേ മുന്നേ..മണിമലേടെ ചിറ്റോളം പോലെ സുധാമണി വന്നു കേറുമ്പോൾ എണ്ണക്കറുപ്പിന്റെ ഓമനച്ചേല്.. കഴുത്തിലാ പഴയ വെള്ളേം ചൊമപ്പും പളുങ്കിന്റെ മാല..ഹൈസ്‌കൂളിലെ ചേച്ചിമാരിടുന്ന ഫുൾപാവാടയിടാനാണത്രെ അവൾക്കു പൂതി.. ആറ്റിനക്കരെ, കാലമുറഞ്ഞ കുടിലിൽ പഴഞ്ചനൊരു കണ്ണീർവിളക്ക് ഇപ്പോഴും മുനിഞ്ഞു കത്തുന്നുണ്ടത്രേ!രാജശ്രീടെ മെഴുക്കുള്ള മുഖവും ഒഴുക്കൻ മുടിയും ഇത്തിരിക്കുറുമ്പും...

ഇരകളുടെ ഇതിഹാസം

അക്ഷയ് പി. പി.അതിനുശേഷം* പകലിനും രാത്രിക്കുമിടയിലുള്ള ഏതോ ഒരു ഗ്രഹത്തിൽ വച്ച്, അവൾ സിൽവിയ പ്ലാത്തിനെ വായിക്കും.ഉറക്കമില്ലായ്മയിൽ നിന്നവളുടെ രാത്രികളെ രക്ഷിച്ചെടുക്കാൻ വയ്യാതൊടുക്കം മിഴിച്ച കണ്ണുമായ്,മരിച്ചവരുടെ പകലിലേക്ക് തിരിച്ചു നടക്കും.അടയിരുന്ന കവിത വിരിയുന്നതിനു മുന്നേ മരണപ്പെട്ടുപോയൊരു കവിയുടെ ആത്മാവുപോലസ്വസ്ഥമാകും അവളുടെ ആൾക്കൂട്ട ജീവിതം.അതിനുശേഷമാണവളുടെ മുറി, വിഷാദഭരിതമായൊരു പുരാതന നഗരമാകുന്നതും,അതിനകത്തവൾ ധ്യാനനിരതയാകുന്നതും.ആത്മഹത്യയെന്ന...

കവിതകൾ

1) അമ്പിളിയാസീൻ ബിൻ യഹിയഅമ്പിളിയമ്മാവ അമ്പിളിയമ്മാവ മാനത്തിരിക്കണ അമ്പിളിയമ്മാവ കൂടെ നടക്കുന്ന അമ്പിളിയമ്മാവ കാണാൻ നല്ലൊരു ചന്തമുള്ള അമ്പിളിയമ്മാവ താഴെ വരുമോ? നീ കൂടെക്കളിക്കുമോ? നീ അമ്പിളിയമ്മാവ2) പൂക്കൾഭംഗിയുള്ള പൂക്കൾ വിടർന്ന് നിൽക്കും പൂക്കൾ പല നിറത്തിൽ പൂക്കൾ പല തരത്തിൽ പൂക്കൾ3) പൂമ്പാറ്റപാറി നടക്കും പൂമ്പാറ്റ തേൻ...

നിനക്കെഴുത്തുകൾ

കവിത ആരതി എസ്.ബിഞാൻ നിനക്കെഴുതാറുണ്ട്… നീ ദൂരെയായതുകൊണ്ടല്ല അടുത്തായതുകൊണ്ടുമല്ല വെറുതെ ഞാൻ നിനക്കെഴുതാറുണ്ട് നിനക്കൊരിക്കലും വായിക്കാൻ തരാത്ത എന്റെ കറുത്ത ഡയറിയിലെ ഏറ്റവും ഒളിവുള്ള ഒരിടത്ത്‌ ഞാൻ നിനക്കെഴുതാറുണ്ട്... അവസാനത്തെ രാത്രിയെന്നപോലെ പറ്റിച്ചേരുന്ന എല്ലിൻകൂടുകൾക്ക് ഇനിയും ഇനിയുമെന്ന് ഉയർന്നുതാഴുന്ന ഒച്ചകൾക്ക് പുറംകഴുത്തിൽ നിന്ന് നട്ടെല്ലിലേക്ക് ഓടിപ്പോകുന്ന ചുണ്ടുകൾക്ക് എത്ര ചുഴികളിൽ വീണാലും കയറിപ്പോരുന്ന വിരൽത്തുമ്പുകൾക്ക് നെഞ്ചിൻകൂട്ടിൽ കൊള്ളിയാൻ...

ആത്മഹത്യ രഹസ്യം

സാറാ ജെസിൻ വര്‍ഗീസ്ഞാൻ നിങ്ങളോടൊക്കെ- യൊരു രഹസ്യം പറയാം.. ഇന്ന് രാത്രി ഞാൻ ആത്‍മഹത്യ ചെയ്യും.നാളേക്ക് വച്ചിരുന്ന അലാറം ഓഫാക്കി, പള്ളിയിൽ പോകാൻ തേച്ചു വച്ചിരുന്ന വെള്ളയിൽ വയലറ്റ് ബോർഡറുള്ള സാരിയിൽ കണ്ണോടിച്ച്, വായിച്ചു പകുതിയാക്കിയ പുസ്തകത്തിൽ വിരലോടിച്ച്...

മല കയറുന്നവർ

എസ്. രാഹുൽമല ഇടവഴി തേടി വന്ന സംഘത്തെ പിടിച്ചു കയറ്റുന്നുകുറേ പെണ്ണുങ്ങൾ ആണുങ്ങൾ പെണ്ണാണുങ്ങൾ ആൺപെണ്ണുങ്ങൾ കൂട്ടത്തിൽചാടി വീഴുന്നു മുന്നിലേക്ക് ഒരു 'കുല'സ്ത്രീനില്പ്പിന്റെ ആഴമറിയാതെ ഒരു തൊലിയിൽ ചവിട്ടി അവൾ കൊ ക്ക യി ലേ ക്ക് . .ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

രണ്ടറ്റങ്ങൾ

കവിത സമീർ പിലാക്കൽഒരിക്കൽ നമ്മൾ ഒരേ ഭൂഖണ്ഡത്തിന്റെ വലിയ രണ്ടറ്റങ്ങളായിരുന്നു,ഇടക്കെന്നോ ഒരു അഗ്നിപർവത സ്ഫോടനം ഫലകങ്ങളിളക്കി രണ്ട് ദ്വീപുകളായി നമ്മെ ഒറ്റപ്പെടുത്തി,നിന്റെ ദ്വീപിൽ മാത്രം വസന്തം തളിരിട്ടത്രേ ഞാനോ,നിന്റെ ഓർമയിൽ ആൾത്താമസമില്ലാതെ കിടക്കുന്ന ദ്വീപ്,ഒരിക്കൽ നമ്മൾ ആകാശത്താൽ ഉമ്മ വെക്കും...
spot_imgspot_img