Homeകവിതകൾ

കവിതകൾ

ജലസ്മരണ

സൂരജ് കല്ലേരിഇപ്പോൾ പെയ്തുപോയ മഴയിൽ പറമ്പിലെ കുഴികളിൽ ശ്വാസം കിട്ടാതെ നിറഞ്ഞ് കിടക്കുന്നു വെള്ളത്തിന്റെ ദേഹം. നാവ് നീട്ടി യാചിക്കുന്നുണ്ടത് ഒരിണയെ കൂടി പെയ്തു കിട്ടാൻ ഒരു മഴ മാത്രം പെയ്തൊഴിയുമ്പോൾ കാത്തിരുന്ന് ദാഹിച്ച് മരിച്ചുപോകുന്നു വെള്ളക്കെട്ടുകൾ.. ഇടയ്ക്കൊരു പക്ഷി ഒരു തൂവൽ കൊഴിച്ച് പറന്ന് പോയി കലങ്ങിയ ദേഹത്ത് ഒരു തൊടൽ. നീ ചിലപ്പോൾ എന്റെ ഉള്ളിലെ മഴക്കുഴികളിലുണ്ടാവും വറ്റിയിട്ടില്ല ഉറപ്പാണ് ഒറ്റയ്ക്കിരിക്കുമ്പോൾ വെള്ളമിരുന്ന് കാലിളക്കുന്നത് കേൾക്കാം ആ പഴയ വെള്ളിക്കൊലുസ് തന്നെ.. ദാഹിച്ച് ദാഹിച്ച് നീ നീരാവിയാകുന്നു എനിക്കൊരു കുമ്പിൾ ജലസ്മരണ.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഹിജ്‌റ

ഹബ്റൂഷ് തീവലയത്തിലൂടെ ചാടാനുള്ളൊരു ക്യൂവിൽ നിന്നെന്നപോലെ വെന്തകാലുകളുമായി തോറ്റമനുഷ്യർ പുറത്തുവരും'നിങ്ങളുടേത് ' എന്ന് മുദ്രവെച്ച ജീവിതങ്ങൾ പാരമ്പര്യങ്ങളിൽ നിന്നു കുടിയിറക്കപ്പെടും കണ്ണുകലങ്ങിയ മനുഷ്യരെ കുത്തിനിറച്ചു നിലവിളികളോടെ രാജ്യമില്ലാത്തവരുടെ വണ്ടി ക്രൂരനായ ഗരുഡനെപ്പോലെയവരെ നാടുകടത്തുംഇരുട്ടൊലിക്കുന്ന കണ്ണുകളാൽ തൊലിയുരിയുന്ന ഒച്ചയിൽ ഞാനതിലിരുന്നു കരയുംകൊതിയോടെ ദേശീയഗാനം ഒരുവട്ടംകൂടി വിറയോടെയിരുന്നു ചൊല്ലും കുട്ടിക്കാലവും വഴികളും പുഴകളും ഓണവും...

കടെലും കിനാവും

ഗോത്രഭാഷാ കവിതഹരീഷ് പൂതാടികാടെഞ്ചു ബുറെചല അടിതെച്ചും അവെഒക്ക മറിഞ്ചുവീവെ ഈ നാനും നീയൊഞ്ചു വീന്തെല നാനു കാണി ഈ മണ്ണിലികടെലെക്കു കിനാവു തന്ത കരെ ഏക്കു പൂതി തന്ത കടെലു കണ്ട കിനാവു ഒക്ക കരനെ ആഞ്ചേൻഞ്ചു ഒപ്പറ പോയ പുയെ പറയിഞ്ചോവാരിപുടിപ്പെ...

പ്രായമാകുന്നത്

തൻസീം കുറ്റ്യാടിവഴികളേറെ നടന്നു തീർന്നെന്ന തോന്നലെത്തുമ്പോൾ, കാഴ്ചകളിൽ നിന്ന് നടവഴികളിൽ നിന്ന് വാഴ്‌വിന്റെ പല ചെടിപ്പടർപ്പുകൾ പടർന്ന് കയറിയിട്ടുണ്ടാവും ഏതൊരാളിലും.ഭ്രമങ്ങളുടെ തിരയടികൾ അസ്തമിച്ച കടലിലേക്കൊരു കുഞ്ഞു സൂര്യൻ ചൂട്ടുകത്തിച്ചു വരും പോലെ, അകമുറിവുകളിൽ മിന്നാമിന്നികൾ ചേക്കേറും.ചില്ലകളിൽ നിലാവെട്ടം തൂക്കിയിട്ട തണൽമരമെന്ന...

കള്ളിപ്പെണ്ണ്

അംജദ് ഷാ മൂന്നിയൂര്‍നീയിത്ര കള്ളിയാണെന്ന് ഞാനറിഞ്ഞില്ല പെണ്ണേ.എന്റെ വാതില്‍പടി വരെ എത്താന്‍ എത്ര കണ്ണുകള്‍ വെട്ടിച്ചതിന്റെ അസ്ത്രങ്ങളുണ്ടാകും നിന്റെ ആഭിചാര സഞ്ചിയില്‍? ഓട് തുറന്ന് ഹൃദയത്തിലേക്ക് ചാടാന്‍ ഏത് കല്ലില്‍ രാകിയാണ് നീ ധൈര്യം കൂട്ടിയത് ?! എന്നാലും ഈ പട്ടാപ്പകല്‍, നിനക്കെവിടന്നാണ് പെണ്ണേ ഉള്ളില്‍ കയറി എന്റെ...

മുടിയന്തിരാക്കണേര്

മലവേട്ടുവഗോത്രഭാഷാ കവിത രാജി രാഘവൻഏര് നാട് മുടിയന്തിരാക്കും നമ്മക്ക് കഞ്ഞി ഇല്ലെങ്കില് ഏരിക്കെന്തനാ. അഞ്ച് കൊല്ലം കയിഞ്ച് ഏര് വെരും നമ്മട മക്കക്ക് ഒന്തു അറിയേലെ ഏര്ടെ വർത്താനം കേട്ട് പാഞ്ച് പോകു.പെരക്കം കഞ്ഞിണ്ടണ് നോക്കേലെ പുത്തകം പടിക്കേലെ , പിന്നെന്തനാ, മണ്ണി കിളക്ക്ണ...

ഒരു വാക്കില്‍നിന്ന്

(കവിത)പ്രതിഭ പണിക്കര്‍വാക്കുകളുടെ മദ്ധ്യാഹ്നത്തിന് നീലിമയുടെ അതിരില്ലാപ്പരപ്പാണ്; പലകുറി ചില്ലത്തുമ്പില്‍ നിന്ന് അടര്‍ന്നുയര്‍ന്നതും.ശൂന്യമെന്നുതോന്നിയ്ക്കുന്ന പ്രഥമനിറക്കാഴ്ചയിലേയ്ക്ക് വെള്ളിമുകിലുകള്‍ പതിയെ പറന്നുവരും. ഗ്രഹങ്ങള്‍ പലത് പിറന്ന് പിന്നെ അപ്രത്യക്ഷമാകും. താരകള്‍ തെളിഞ്ഞുപൊലിയും. തൊട്ടും, തൊടാതെയും മിന്നല്‍പ്പിണരുകള്‍ വന്നുപോകും.ഒരു ചാറ്റല്‍ പടിഞ്ഞാറന്‍കാറ്റിന്റെ ശലഭച്ചിറകേറിവന്നെന്നെ വായനയുടെ വള്ളിപ്പടര്‍പ്പില്‍നിന്ന് പറിച്ചെടുത്ത് സന്ധ്യയിലേയ്ക്ക് കുടഞ്ഞിടും.പലതിനെ ഉള്‍ക്കൊള്ളുന്ന എന്റെ നിശബ്ദാകാശം ഉദയങ്ങള്‍, അസ്തമയങ്ങള്‍ ഒടുങ്ങി നിലകൊള്ളും; പൊടുന്നനെ അതൊരു സാധാരണവൈകുന്നേരമാവും.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ബേടെയ് ക്രൂരെന്നല്ല കൈൽത്തണ്ടെയ് പേടിപ്പന്നുമുക്കാണി

സുകുമാരൻ ചാലിഗദ്ധഭാഷ : റാവുളബേരൊക്ക പൊതിഞ്ചിച്ചു ബിരെബിരെ പറാന്തു ബേനി മറെക്കിന്റ കാലത്തെക്കൊരു ഗുഡിയിട്ടു മാവുനെ തുറാന്തു മലെഞ്ചപ്പോ ബേടെയ് നിലെഞ്ചിന്ത അമ്പുമു ബില്ലുമു ഇണെച്ചേരുവക്കാണി കൈബിരെല്ലിലിയ ബെങ്കെ ആറിപ്പോയിള.ബുറെച്ചു ബുറെച്ചൊണ്ടു പച്ചു പച്ചൊണ്ടു മരഗോട്ടെക്കു അത്തി മുഖാറു ബെളുപ്പിക്കിന്റെ ബേടെനെ മലെഞ്ചൊണ്ടിന്ത കൈൽത്തണ്ടെയ് ഒറ്റമലെച്ചില്ലിലി ഗാധിയിട്ട.ഒറുയത്തീ...

രാക്കാറ്റ്

ഹസ്ന യഹ്‌യരാത്രിയുടെ ഈ ശാന്തത എപ്പോഴും എന്നെ മോഹിപ്പിക്കുന്നു.രാപളുങ്കിൻ തുള്ളികൾ കണ്ണുകളിൽ ചുംബിക്കുന്നു.എന്റെ ഹൃദയത്തിൽ നിന്റെ നിലാവ് പരക്കുന്നു.പ്രണയം പറയുമ്പോൾ നീ വിളിക്കുന്ന ആ പേര് എന്റെ പുസ്തത്തിൽ നക്ഷത്രങ്ങൾ എഴുതുന്നു.പാരുറങ്ങുന്നേരം നിന്നിലേക്ക് ഒരിടവഴി തുറക്കുന്നു.രാപ്പൂക്കൾ പരവതാനി വിരിച്ചതിലൂടെ എന്നെ നടത്തുന്നു.നിന്നിലേക്ക് ഞാനിതാ അതിലൂടൊഴുകി വരുന്നു....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന...

വെളിച്ചം…

കവിത കവിത.എച്ച് ഗവേഷക, കാര്യവട്ടം ക്യാമ്പസ്‌ദൂരെ നിശാപുഷ്പങ്ങൾ മൊട്ടിട്ടു പരിമളം പരത്തുന്ന സന്ധ്യയുണ്ടാകാം.... സ്വർണപഞ്ജരത്തിൽ അമർത്തിയടച്ച കിനാവുകൾക്കവിടെ ചിറകുകൾ വച്ചേക്കാം.. എരിഞ്ഞു തീർന്ന ചാമ്പലിൽ നിന്ന് നിത്യമോഹിനിയാം പ്രതിമയുണ്ടാകാം.... ചെരുപ്പടിക്കുള്ളിൽപ്പെട്ടു - രഞ്ഞ പ്രാണികൾ തൻ മൗനങ്ങളിവിടെ വാചാലമാകാം.... വെളിച്ചമെടുത്തൊളിക്കുന്ന പന്ഥാവിൽ കെടാവിളക്ക് കണ്ടെത്തുന്നിടം...... ദൂരെയിപ്പോഴും അവിടം മുനിഞ്ഞു തെളിയുന്നുണ്ട്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...
spot_imgspot_img