Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
- SEQUEL 131
സമയതാളം
കവിത
സൂരജ് കല്ലേരിഹൂഗ്ലി നദിയിൽ നിന്നും
നമ്മളെഴുന്നേറ്റ് വന്ന സന്ധ്യ.
നിന്റെ നനഞ്ഞ കാല്പാടുകൾ
കാറ്റിലാറിപ്പോകുന്നതും കാത്ത്
അവിടെ ഞാനിരുന്നു.
നിന്റെ നനവിനെ
കാറ്റെടുത്തില്ല
സന്ധ്യ തോർന്നില്ല..
എന്റെ നിൽപ്പിന്
ശിൽപ്പങ്ങളോട് സാമ്യം
തോന്നി തുടങ്ങുന്നു.
സമയം എന്നെ കൊത്തി പണിയുന്നു.
നിന്റെ നഗരം ഇപ്പോഴും
അതിപ്പോഴും
ശബ്ദ സാഗരത്തിന്റെ
ചൂട് പറ്റാറുണ്ടോ
റോഡുകളിലിപ്പോഴുമുണ്ടോ
പഴയ ട്രാമുകൾ.
അവരെന്റെ
കാമുകിമാർ
അന്ധരായ തെരുവുഗായികകൾ.
ഇപ്പോഴും
നട്ടുച്ചയ്ക്കും
റോഡിലൂടെ...
ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു
(കവിത)സി ഹനീഫ്ഇല്ല
നമ്മുടെ പ്രണയം
പോലെയോ
മനസ്സു പോലെയോ
അത്ര വലിയ
ദുരൂഹതയൊന്നുമില്ല
ജീവിതത്തിന്.ചിലപ്പോൾ
അത്
ഒരാത്മാഹുതിയോളം
ചെറുതും
മലയിടുക്കുകൾ താണ്ടിയുള്ള
ട്രക്കിങ്ങോളം
ചടുലവും
ആവാം.അന്ധകാരത്തിന്റെ
നടുവിൽ കിടന്ന്
അലറി വിളിക്കുന്ന
നിശ്ശബ്ദത.
രണ്ട്
അടുപ്പുകൾക്കിടയിൽ
അഗ്നിരഹിതമായ
ഇടത്തിലെ
വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ
അത്രയും മതി.തണലിൽ നിന്ന്
ഒരിക്കൽ
ഇറങ്ങിപ്പോവുമെന്നുള്ളതാണ്
ഓരോ
മെയ്ഫ്ലവറിന്റെയും
സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email :...
മഗ്രീത്തിൻ്റെ വിചിത്ര മരണം
കവിത
അമലു
ചിത്രീകരണം : സുബേഷ് പത്മനാഭൻ"എപ്പോളായിരുന്നു..? "
"അറിയില്ല..
മൂന്ന് നാല് ദിവസമായിട്ടുണ്ടാവുമെന്ന് തോന്നുന്നു "
"നിങ്ങളെപ്പോളാണ് അറിഞ്ഞത്"
"ഇന്നിപ്പോ മണം വന്നപ്പോൾ....."
അവർ മരിച്ചു
മൃതദേഹത്തിന് മൂന്നുദിവസത്തിൻ്റെ പഴക്കം
പോലീസ് എത്തുമ്പോൾ
കസേരയിൽ ചാരിയിരിക്കുന്ന
നിലയിലായിരുന്നു സിസ്റ്റർ മേരി മഗ്രീത്ത്
കൈയിൽ ജപമാല
മുൻപിൽ കത്തിതീരും മുൻപേ
കെട്ടുപോയൊരു മെഴുകുതിരി
ഒരേ...
രണ്ടാമതും കൊല്ലപ്പെട്ടത്
കവിത
ഗായത്രി സുരേഷ് ബാബുപ്രണയത്തിൽ വീണുപോകുന്ന മാന്ത്രികത ഒരിക്കൽ കൂടി അനുഭവിക്കാൻ ആഗ്രഹിച്ച ഒരു ദിവസം,
പാസഞ്ചറിന്റെ ജനലരികിലെ ഒറ്റ സീറ്റിൽ ഞാനും, അടുത്ത കോച്ചിലെ നീളത്തിലുള്ള സീറ്റിലയാളും,
പരസ്പരം നോക്കാതെ.
ഒരു ഫോണടി.ഏറ്റവും ആർദ്രമായയാൾ മറുപടിയുതിർത്തു.
ഉറക്കെ ചിരിച്ചു.
ജനലിലൂടെ...
പേനയെക്കുറിച്ച് രണ്ടുപേര്‍ സംസാരിക്കുന്നു
(കവിത)വിഷ്ണു ശിവദാസ്ഒരു പെന്‍സില്‍ - സ്വന്തമായി വേണമെന്നില്ല
ആരോടേലും ചോദിച്ചു വാങ്ങുക
എന്നാലും മോഷ്ടിക്കരുത്.
കാരണം, നമ്മള്‍ പറയാന്‍ പോകുന്ന കാര്യം
ഗൗരവമേറിയതാണ്.
പേനയേക്കുറിച്ച്
പേനയേക്കുറിച്ചോ?
അതെ, അതില്‍ കാര്യമുണ്ട്.നോക്കൂ,
ഇത്രയും പറഞ്ഞപ്പോള്‍ തന്നെ
പെന്‍സിലിന്റെ മുനയൊടിഞ്ഞില്ലേ.
നമ്മള്‍ ഇതുവരെ കാര്യത്തിലേക്ക്
കടന്നിട്ടു പോലുമില്ല.
ആരെങ്കിലും ഇതൊന്നു മൂര്‍ച്ച കൂട്ടിത്തരൂ.
ഇതാ...
കായൽ പൊനി പൊണ്ക്
ബെട്ടക്കുറുമ ഭാഷാകവിതമിന്നുമോൾ ഇ.കെ ഇരുളം
ചിത്രീകരണം : സുബേഷ് പത്മനാഭൻപച്ചി ചിമ്മ്യാണ്ട കായോട്യ ദേവ്രറ ഗുരിയറെ
ഹാരി ബട്കേ ദേവ്രണ്ണാ ദേവ്രറ ഗുരിയറെ
കിക്ക്വ മുട്ടതോ ലവ്വൊലിയോ -
വർണ്ണാ ലവ്വൊലിയോ...ചാട മുട്ടതോ ലവ്വൊലിയോ -
വർണ്ണാ ലവ്വൊലിയോ...
ക്കെമ്മെ...
തെരുവ്
കവിത
അജേഷ് നല്ലാഞ്ചിഒറ്റപ്പെട്ട
തെരുവ്
ഒരു പ്രതിഷേധ
പ്രകടനത്തിന്
കൊതിക്കുന്നു..
ആർത്ത് വിളിച്ച
മുദ്രാവാക്യത്തിന്റെ
ഓർമയെ പിന്തുടർന്ന്
ഒരു ആംബുലൻസ്
ചീറിപ്പായുന്നു..വഴി തെറ്റി വന്ന മഴ
സീബ്രാ വരകളെ
മായ്ച് കളയാൻ
പണിപ്പെട്ട്
തോൽക്കുന്നു...ചെളിയിൽ
പട്ടികൾ
"മാഗ്നകാർട്ട"
എന്നെഴുതുന്നു..
സ്വാതന്ത്ര്യത്തിന്റെ
വലിയ ഉടമ്പടിയിലേക്ക്
പട്ടിവാൽ നീളുന്നു..വിശപ്പ്
മുൻപില്ലാത്ത വിധം
കീഴ്പ്പെടുത്തുമ്പോഴും
ഏറു കൊള്ളാത്ത
ദിനങ്ങളെന്ന്
പട്ടിരോമങ്ങൾ
അടയാളപ്പെടുത്തുന്നു...ഐസൊലേറ്റ് ചെയ്യപ്പെട്ട
തെരുവ്
അടച്ചു പൂട്ടിയ ബഹളത്തെ
ചേർത്ത് പിടിച്ച്
വിലപിക്കുന്നു...കച്ചവടക്കാർ
യാത്രക്കാർ
ലോറിക്കാർ
ചുമട്ടുകാർ
പിച്ചക്കാർ
മീൻകാർ
കുതികാൽ വെട്ടുകാർ
പാട്ട്കാർ
പ്രതിഷേധക്കാർ
പോലീസുകാർ
നായ്ക്കൾ
കാക്കകൾ
എലികൾ
പൂച്ചകൾ...തെരുവ് വിലപിക്കുന്നു
വരൂ
എന്നെ
വിലപേശി
വിൽക്കൂ...
...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
പുലർച്ചെ മുറിയിൽ സംഭവിക്കുന്നത്….
ആദിൽ മഠത്തിൽ1
സ്വപ്നത്തിനും ഉണർച്ചക്കുമിടക്ക്
അവളെ നഷ്ട്ടപ്പെട്ടു കിടക്കുമ്പോൾ
മൊബൈൽ റിംങ് ചെയ്യുന്നു.വിദൂരതയിൽ നിന്നുള്ള
അവളുടെ ഒച്ചക്ക് കാതടുപ്പിക്കുമ്പോൾ
ജനൽ വെളിച്ചത്തിൽ
മുറിയിലെ ഇരുട്ടു നുരമ്പുന്നു.നക്ഷത്രങ്ങളൊക്കെയും അണഞ്ഞിരിക്കുന്നു.2
ഇരുണ്ട ഗർത്തത്തിൽ
വീണൊടുങ്ങി ഉറക്കം.
പുലരുന്നതും കാത്ത്
കിടക്കുമ്പോൾ -അഗാധതയിൽ നിന്നും
കേൾക്കുന്നു
അവളുടെ നിലവിളി.വെളിച്ചത്തിന്റെ കണ്ണുകൾ
ജനാലയിലൂടെ തുറിച്ചു നോക്കവെ.3
പതിഞ്ഞ കാലടികൾ
തണുത്ത...
പടര്‍പ്പുകള്‍
കവിത
ബാലകൃഷ്ണൻ മൊകേരി
ചിത്രീകരണം : ഹരിതവഴിയോരങ്ങളിൽ ചില വന്മരങ്ങള്‍
വളര്‍ന്നു നില്ക്കാറുണ്ട്,
പച്ചയുടെ മാമലയായി,
ഒറ്റയ്ക്കൊരു കാടായി
ഇരുണ്ടുകനത്തങ്ങനെ,
ഒരിക്കലും വറ്റാത്ത
പ്രത്യാശയുടെ തണലായി
വഴിയോരത്ത് ഒറ്റയ്ക്ക് !
കടയ്ക്കലെ കാട്ടിൽനിന്ന് ചിലപ്പോള്‍,
താങ്ങുതേടിയെത്തുന്ന
ചില വള്ളിപ്പടര്‍പ്പുകള്‍
അതിൽ ചുറ്റിപ്പിടിച്ച് പടര്‍ന്നുകയറും!
ആദ്യമാദ്യം,
ഒരിക്കിളിപോലെ,
പിന്നെയൊരു
സ്നേഹസ്പര്‍ശംപോലെ
പടരുന്ന വള്ളികള്‍ക്ക്,
മരം
തന്റെ തലയിലുമിടംനല്കും !
മഴപ്പെയ്ത്തിന്റെ കല്ലേറും
വെയിൽപ്പെയ്ത്തിന്റെ തീമഴയും
കാറ്റിന്റെ പിച്ചിപ്പറിക്കലുമെല്ലാം
പ്രതിരോധിച്ച്,
മരമാവള്ളിയെ...
മരിച്ചവർ തിരിച്ചുവരുമ്പോൾ
ഏ. വി. സന്തോഷ് കുമാർമരിച്ചവർ ഒരിക്കൽ തിരിച്ചു വരും
ഒരിക്കൽ മാത്രം.അന്ന് നിങ്ങൾ
മുമ്പ് പറയാൻ മറന്നവയൊക്കെയും
ഓർത്തെടുത്ത് പറയും.
ചെയ്തുകൊടുക്കുവാൻ കഴിയാതിരുന്നവ
ചെയ്തുകൊടുക്കുവാനായും.നിങ്ങൾമാത്രം തുടർച്ചയായി
പറഞ്ഞുകൊണ്ടിരിക്കുന്നതിൽ
ജാള്യതപ്പെട്ട്
ചില അഭിപ്രായങ്ങൾ ആരായും.
അപ്പോൾ
നിങ്ങൾ പറഞ്ഞതൊന്നും
വന്നയാൾ
കേട്ടില്ലല്ലോ എന്ന്
കൂടുതൽ ജാള്യതപ്പെടും.
വന്നിരിക്കുന്നതെന്തിനാണെന്ന്
വന്നയാൾ പറഞ്ഞറിയുമ്പോൾ
നിങ്ങൾ
എന്തൊരു ദുരന്തമാണെന്ന തോന്നൽ
നിങ്ങളെ മൂടും.മരിച്ചുപോയവർ തിരിച്ചുപോകുമ്പോൾ,
അപ്പോൾ...


