Homeകവിതകൾ

കവിതകൾ

ഇരട്ടകൾ

കവിതറാണി സുനിൽആദ്യം വെളിച്ചം കണ്ടതു ഞാനായിരുന്നു... പിന്നാലെയവളും... നട്ടുച്ചയ്ക്കായിരുന്നു ജനനമെന്നും ചോരക്കളറായിരുന്നെന്നും അമ്മാമ്മ പറഞ്ഞപ്പോൾ... എന്തൊരു കീറലായിരുന്നെന്നു നാണിത്തള്ള ചിരിച്ചു.പക്ഷേ അവളെപ്പറ്റി ആരുമൊന്നും പറഞ്ഞില്ല... കുളിച്ചു കുട്ടിയുടുപ്പിട്ടു കളിക്കാനിരുന്നപ്പോൾ... ഞാനവളെ തിരക്കിയെങ്കിലും നട്ടുച്ചയായതുകൊണ്ടാവാം... കണ്ടതേയില്ല...പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയിൽ... റബറിലകൾക്കിടയിൽ പൂത്തിരി കത്തിച്ചും... കൊച്ചു പന്തം കത്തിച്ചും... ഉദയസൂര്യൻ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നൂ...എത്ര വേഗമോടിയാലും... എത്ര പതുക്കെ നടന്നാലും... അവളൊരിക്കലും എനിക്കു മുന്നിലായിരുന്നില്ല... പറയുന്നതൊക്കെ കേട്ട് പതിഞ്ഞ കാൽവയ്പ്പുകളോടെ പുറകിലങ്ങനെയുണ്ടാകും...പടിഞ്ഞാറെത്തി...

ടൈം മെഷീൻ

കവിതസീന ജോസഫ്മഴയെത്ര വേഗത്തിലാണൊരു ടൈം മെഷീനാകുന്നത് !മധ്യവയസ്സിന്റെ വെള്ളിനൂലുകൾ തൂവാനം നനയുമ്പോൾ മനസ്സോടുന്നു, ഓട്ടിൻപുറത്തെ മഴത്താളം കേട്ട്, മഴക്കുമിളകളുടെ അൽപായുസ്സിൽ നൊന്ത്, പടിഞ്ഞാറ്റു മുറ്റത്ത് മഴയിലേക്ക് കാലുനീട്ടിയിരിക്കുന്ന പെറ്റിക്കോട്ടുകാരിയിലേക്ക്!മുറ്റത്തെ സാൽവിയയും* ബീബാമും* മുറിച്ചൊതുക്കുമ്പോൾ മിന്റ് മണക്കുന്ന കാറ്റിലുമുണ്ടൊരു സമയയന്ത്രം!മനസ്സിൽ സ്വർണ്ണക്കുണുക്കിട്ട വിശറിഞൊറി മുണ്ടിന്റെ മിന്നലാട്ടം. പനിക്കൂർക്കയുടെ, കറുകപ്പുല്ലിന്റെ, നറുമണം.തൊണ്ടക്കുഴിയിൽ കുറുകുന്നു ഗദ്ഗദപ്പിറാവുകൾ !ഡാലിയയിലും സീനിയയിലും പൂക്കാലം വരച്ചിടുന്നു നിറമേളങ്ങളുടെ മറ്റൊരു സമയയന്ത്രം!ഒരു വളകാലൻ കുട മനസ്സിൽ നിവർത്തുന്ന കരുതൽത്തണൽ."എന്റെ കുഞ്ഞേ നിനക്കൊരു കാന്താരിയോ പച്ചമുളകോ നട്ടൂടെടി " എന്ന ചോദ്യം, "അത് വേണേൽ അപ്പച്ചി...

വേര്

കവിത ശിവൻ തലപ്പുലത്ത്‌നിശബ്‍ദമായ ഒരിടം തേടിയുള്ള യാത്ര നിങ്ങളെ കൊണ്ടെത്തിക്കുക വിശുദ്ധ സ്വപ്നങ്ങൾ അടയിരിക്കുന്നിടത്തേക്കായിരിക്കുംകാലടിപാടുകൾ പിന്തുടർന്നവരൊക്കെ നാൽകവലയിൽ കുന്തിച്ചിരിക്കുകയാണ്സ്വപ്നങ്ങൾ ഒളിപ്പിക്കാൻ നിഴലുകൾ നിന്ദിതന്റെ നിലാവിനെ കാത്തിരിക്കുകയാണ്ഇരുട്ടിനെ വെള്ളപുതപ്പിക്കാൻ അക്ഷമയോടെ വിയർപ്പൊഴുക്കുന്നുണ്ട് കുടിലമോഹത്തിന്റെ കാവലാളുകൾഇഷ്ടങ്ങളുടെ വേരോട്ടം നോക്കിയാവണം നഷ്ടങ്ങളുടെ വിത്ത് വിതക്കാനെന്ന് മോഹങ്ങൾ കണക്ക് കൂട്ടുന്നുണ്ട് ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഇരുട്ടിടങ്ങളിൽ വെച്ച് മാത്രം പ്രണയിച്ചവരെക്കുറിച്ച്…

കവിത ആദിഞാൻ ആത്മഹത്യ ചെയ്യുമെന്ന് നീ കരുതിക്കാണില്ല, എന്റെ വരികളിലെ ശൂന്യതയെ ഒരിക്കൽ പോലും നിന്റെ ചുണ്ടുകൾ വലിച്ചെടുക്കുകയുമുണ്ടായില്ല. ഞാൻ വാ കീറി ചിരിക്കുമ്പോളൊക്കെ നിന്റെ കണ്ണുകൾ, കറുത്തുപോയവ, എന്നിലേക്കുറ്റുനോക്കും. പകൽ വെളിച്ചങ്ങളിൽ നമ്മളുമ്മ വയ്ക്കുകയോ വിരൽ കോർത്ത് നടക്കുകയോ ചെയ്തില്ല. ഒരിക്കൽ പോലും നമ്മൾ നമ്മുടെ കാലുകളെ തിരകൾക്ക് വിട്ട് കൊടുക്കുകയോ, മീനുകളോടൊപ്പം...

രാത്രിയുടെ ഭൂമിശാസ്ത്രം വേറെ

സുബിന്‍ ഉണ്ണികൃഷ്ണന്‍രാത്രിയുടെ ഭൂമിശാസ്ത്രം വേറെ എന്നും ഞാനെന്റെ വീട്ടിലേക്കുള്ള ഇടവഴി തെറ്റുന്നു.. ഒരൊറ്റയടിപ്പാതയിലൂടെ നടന്ന് കെട്ടിപ്പോയ കാമുകിയുടെ, അമ്മയുടെ അസ്ഥിമാടത്തിലെത്തുന്നു. അവരില്‍ നിന്ന് അവളുടെ മാറിലെ അര്‍ബ്ബുദത്തെപ്പറ്റി കേട്ട് എന്റെ ചുണ്ടു വറ്റുന്നു.'അവളുടെ കെട്ടിയോന്‍ തല്ലുമോ?' ഞാന്‍ ചോദിക്കും 'എത്ര കുഞ്ഞുങ്ങളുണ്ട്?' ഞാന്‍ ചോദിക്കും 'മരിച്ചാല്‍ അവളെ ഇങ്ങോട്ട്...

AI

(കവിത)മഞ്ജു ഉണ്ണികൃഷ്ണൻ കോഴി കൂവി തുടങ്ങാറായ നേരത്തിനോടടുത്ത് ഏതോ പശ്ചിമേഷ്യൻ - രാജ്യത്തു നിന്നും , കേരളം എന്ന നാട്ടിലെ അർദ്ധരാത്രിയിലേക്ക് . സാറ്റ്ലൈറ്റ് വഴി വരുന്ന തുടുത്തു പഴുത്ത ഹൃദയം അഥവാ ❤️. vice versa , ഇതേ ചിഹ്നം ,"ഉറങ്ങിയില്ലേ? " "ഉറങ്ങാറില്ല " " കഴിച്ചോ " " കഴിക്കാറില്ല " "നല്ല...

മുടിമരം

അനശ്വര. എമറവിരോഗമാണോ? ആദ്യമായണിഞ്ഞ കുട്ടിപ്പാവാടയുടെ നിറം, 'കൂട്ടി'നോടു പിണങ്ങിയതിന്റ കാരണം, പങ്കുവച്ച സമ്മാനം, അമ്മയുടെ മണം, അച്ചന്റെ വിയർപ്പ്... ഒന്നും ഓർമ്മയിലില്ല.ആദ്യമായവന്റെ കണ്ണുകളിലേക്ക് ഒളിഞ്ഞുനോക്കിയതോ? ഒരിക്കലവൻ 'എന്നെ' ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ 'എനിക്കും' എന്നുപറഞ്ഞതിന്റെ പൊരുൾ...മുടി കുന്നുപോലെ കൊഴിഞ്ഞ പ്രായത്തെ ഞാൻ മറന്നിട്ടില്ല. അവ നഷ്ടപ്പെടുത്താതെ മരച്ചുവട്ടിൽ കുഴിച്ചിടുമ്പോൾ ഓർത്തു; ഓർമ്മയുടെ അവശേഷിപ്പുകൾ മുടിമരമായി...

ഞാനും ദൈവവും രതിയിലേർപ്പെട്ട ശേഷം അവൾ പറഞ്ഞു തുടങ്ങുന്നത്

രാഹുൽ മണപ്പാട്ട്1ഒരു യാത്രയിൽ കണ്ടുമുട്ടിയവന് എന്നോട് ഒരിത്!! ഒറ്റ ഷേയ്ക് ഹാന്റിൽ ദൈവമാണെന്റെ പേരെന്ന് പറഞ്ഞ് ഒരു ചായ കടയിലേക്ക് എന്നെ ക്ഷണിച്ചു.. അവൻ രണ്ട് കട്ടൻ പറഞ്ഞു. ദൈവമെന്ന പേരിനുടമയായ അവന്റെ മുന്നിൽ ഞാൻ ഭക്തിയോടെ ചായ ഊതിയൂതി കുടിച്ചു.2ഞങ്ങൾ പെട്ടെന്ന് ഒരു മുറി സംഘടിപ്പിച്ചു... ജനവാതിലുകളില്ലാത്ത ആ ഇടുങ്ങിയ മുറിയിൽ വിളക്കുകളും, മെഴുകുതിരികളും കത്തിച്ചു..... പിന്നെ...

പുറപ്പാട്

കവിതധന്യ ഇന്ദു  മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട എൻ്റെ പ്രണയമേ നീ മണ്ണടരുകൾക്കുള്ളിൽ സ്വസ്ഥമായിരിക്കുകകണ്ണിൽ നക്ഷത്രമൂർച്ചയുള്ള സ്വപ്നങ്ങൾ കണ്ടും, മഴപ്പൂവിതളുകളിൽ ഒറ്റക്കാൽ നൃത്തം ചവിട്ടിയും ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെആത്മ പിണ്ഡങ്ങളിൽ ജനിമൃതിയുടെ മുക്തിതേടി ഒരിക്കലും നിലയ്ക്കാത്ത ചുഴികളിൽ ഞാനുമഭയം തേടിയേക്കാം.രേതസിറ്റുവീഴുന്ന ഭൂതകാലയിടനാഴികൾ ഒരിറ്റു വെളിച്ചക്കീറുപോലുമെത്താ- തടഞ്ഞു പോകുമ്പോൾ, എൻ്റെ പ്രണയമേ നമ്മളെന്നെന്നേക്കുമായി വിസ്മൃതിയിലാണ്ടുപോകുന്നുഞാൻ നമ്മളെയോർത്ത്, ഓർത്തോർത്ത് ഇരുന്നിരുന്ന ജനൽപ്പടിയിൽ ചിതൽപുറ്റ് മൂടുമ്പോൾ, പുനർജനി നൂഴലുകൾ അസ്തമയക്കാറ്റിൽ തൂങ്ങിയാടുമ്പോൾ, ഞാനെന്നിലേക്കു...

കടവ്

കവിതറോബിൻ എഴുത്തുപുര ചിത്രീകരണം: സുബേഷ് പത്മനാഭൻഞങ്ങൾക്കൊരു കുളിക്കടവുണ്ട് ഞങ്ങൾക്കു മാത്രംഇരുട്ടും നഗരവും ശ്മശാനങ്ങളും കടന്ന് ഒരു കാരണവുമില്ലാതെ മൂർച്ചയുടെ ആ ഒറ്റനിമിഷത്തിൽ വേദനിച്ച് തിരിച്ചുവരുമ്പോൾ മേലാകെ അഴുക്കു പുരണ്ടിരിക്കുംആകാശത്ത് രണ്ട് ബഹിരാകാശ- നിലയങ്ങൾ പോലെ സ്വർഗവും നരകവും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ തെന്നി നീങ്ങുമ്പോൾസർപ്പം ആപ്പിൾ കൊടുക്കുന്നതിന് തൊട്ടു മുമ്പുള്ള ഏതോ നിമിഷത്തിന്റെ ഉലച്ചിലിൽ ഞങ്ങൾ കടവിലേക്കിറങ്ങും ഞങ്ങൾക്കു മാത്രമുള്ള കടവിൽ.... ആത്മ...
spot_imgspot_img