Homeകവിതകൾ

കവിതകൾ

പലതും അടക്കിവെയ്ക്കുമ്പോൾ

കവിത അലോഷ്യസ് കന്നിട്ടയിൽഏറെയും കഠിനമായവ, ലളിതമായൊരിറക്കത്തിൽ ചരിഞ്ഞിറങ്ങുന്നു. നൊടിയിടയിൽ, തിടുക്കത്തോടെ അകലേയ്ക്ക് പറന്നകലുവാൻ വെമ്പൽ കൊള്ളുന്നോരു പക്ഷി മനസ്സ്. കൂടണഞ്ഞുപോയ ചിറകിൻക്കാറ്റിൽ നിശബ്ദം പ്രാർത്ഥിക്കുന്നു. ശബ്ദസമുദ്രത്തിന്റെ ലോകം.മൂളിപ്പാട്ടിന്റെ സൗമ്യ സാന്ദ്രതയിൽ ലയിച്ചുറങ്ങുന്നു.ഗ്രന്ഥ ചുരുളിൽ ഒറ്റവരിയുടെ ആഴക്കടൽ. നിനക്കുമെനിക്കുമറിയാവുന്ന ആത്മാവിൻ്റെ പേരിടാത്ത ഒറ്റ പ്രാണനിൽ കൊത്തിയ കാവ്യം ജന്മങ്ങളുടെ പണിതീരാത്ത വംശരേഖയിൽ ഒറ്റ ജീവതം കൊണ്ടെങ്ങനെ ജീവിച്ചു തീർക്കുവാൻ കഴിയും?എല്ലാമൊരു തുടർച്ചകളാണ്, അങ്ങനെയും പറഞ്ഞാശ്വസിക്കാം ആരും കാണാത്ത ജീവന്റെ അക്ഷരതാളുകളിൽ രമിച്ചും,...

തണുപ്പ്

കവിത റോബിൻ എഴുത്തുപുര ചിത്രീകരണം : സുബേഷ് പത്മനാഭൻറോഡരികിലെ അരയാൽ ചോട്ടിൽ ഒരു തണുപ്പ് ചുരുണ്ടു കിടന്നു.ഊരുതെണ്ടികൾ നട്ടുച്ചയെ മുറുക്കി ചെമപ്പിച്ചു.കുയിലുകൾ പാട്ടില്ലാതെ ചില്ലയിൽ വന്നിരുന്നു.കാളവണ്ടിയും സൈക്കിളും കടന്നുപോയി.ഇരുട്ടായപ്പോൾ ദൂരേയ്ക്കിറങ്ങിയ ഒരു പെൺകുട്ടി അതിനെ കണ്ടു." പോരുന്നോ" "ഉം"അവർ പാളത്തിലേക്ക് നടന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക്...

തീണ്ടാരിപ്പായയിൽ

കവിതവിജിഷ വിജയൻപതിനൊന്നാം വയസ്സിലെ ക്രിസ്മസ് തലേന്നാണ് 'അശുദ്ധം'എന്ന വാക്കിനെ തൊട്ടറിയാനായത്. അതിന് കാപ്പി കലർന്നൊരു ചോപ്പുനിറമായിരുന്നു. ഒട്ടിപ്പിടിയ്ക്കാൻ വെമ്പുന്ന തട്ടിയടർത്തിയ ബാല്യത്തിൽ ഒറ്റമുണ്ട് കീറിയതിൽ ഞാനതിനെ ചേർത്തുടുത്തു.അമ്മ പറഞ്ഞു, അന്ന് മുതൽ ഞാനശുദ്ധയാണെന്ന്. തൊട്ടപ്പുറത്തെമരപ്പലകപിടിച്ച് ഞാനുറക്കെക്കരഞ്ഞപ്പോൾ മാറ്റാരൊക്കെയോ മൊഴിഞ്ഞു, പലക ശുദ്ധിയാക്കണമെന്ന്. അന്ധാളിപ്പ് പരന്നപകലിലൊന്നിൽ വിശ്രമിക്കാനായ്‌മാത്രവർ എന്റെ കൗമാരത്തിലേക്ക് കുറച്ചുദിനങ്ങൾ കൊഴിച്ചിട്ടു.തീണ്ടാരിപ്പായയെന്നു പേരിട്ട് അവരെന്നെനിവർത്തിക്കിടത്തി. നിവരാത്ത സ്വപ്നങ്ങളുമായി ഞാനും.. ആർക്കും വേണ്ടാത്തൊരവശയെപ്പോൽ, ഒറ്റമുറിമൗനങ്ങളിലേക്കൊരു ടിക്കറ്റും. വാർത്തുകുത്തിയ...

നിന്നാൽ പ്രണയിക്കപ്പെടുകയെന്നാൽ

പ്രതിഭ പണിക്കർനിന്നാൽ പ്രണയിക്കപ്പെടുകയെന്നാൽ, മാഞ്ഞ്‌ ഏറെക്കഴിഞ്ഞ രാവിനിപ്പുറവും നിന്റെ വിരൽത്തുമ്പ്‌ തൊട്ടയിടങ്ങളിലെ മിന്നൽക്കണങ്ങളാൽ മുഴുവനായ്‌ പടർന്നെരിയപ്പെടലാണ്; നിന്റേതുമായ്‌ കൂടിച്ചേർന്ന ഉടൽവല്ലികളിലൊക്കെയും ഒരു മുൾപ്പടർപ്പുമായി കോർക്കപ്പെട്ടത്‌ പോലെ നീറ്റൽ അറിയലാണു; നിശ്വാസങ്ങൾ കലർന്ന നിമിഷം മുതൽ തെറ്റിപ്പോയ നെഞ്ചിടിപ്പുകളെ വരുതിയിലാക്കാൻ പാടുപെടലാണു.(adsbygoogle =...

കള്ളിപ്പെണ്ണ്

അംജദ് ഷാ മൂന്നിയൂര്‍നീയിത്ര കള്ളിയാണെന്ന് ഞാനറിഞ്ഞില്ല പെണ്ണേ.എന്റെ വാതില്‍പടി വരെ എത്താന്‍ എത്ര കണ്ണുകള്‍ വെട്ടിച്ചതിന്റെ അസ്ത്രങ്ങളുണ്ടാകും നിന്റെ ആഭിചാര സഞ്ചിയില്‍? ഓട് തുറന്ന് ഹൃദയത്തിലേക്ക് ചാടാന്‍ ഏത് കല്ലില്‍ രാകിയാണ് നീ ധൈര്യം കൂട്ടിയത് ?! എന്നാലും ഈ പട്ടാപ്പകല്‍, നിനക്കെവിടന്നാണ് പെണ്ണേ ഉള്ളില്‍ കയറി എന്റെ...

പ്രിവിലേജ്

കവിത എം.ആര്‍ രേണുകുമാര്‍ ചിത്രീകരണം : സുബേഷ് പത്മനാഭൻഒരുദിവസം സ്കൂളുവിട്ട് വീട്ടിലേക്ക് വരുമ്പോള്‍ അതാകിടക്കുന്നു വഴിക്കില്‍ ഒരു എമണ്ടന്‍ പ്രിവിലേജ്ഞാനത് തോളത്തെടുത്തു വെച്ച് വീട്ടിലേക്ക് നടന്നുഞാനെത്തുമ്പോള്‍ അമ്മ താടിക്ക് കൈയും കൊടുത്ത് അടുപ്പിൻ്റെ മൂട്ടില്‍...

ബഷീറെ, നാരായണിയാണെടോ…

അൻസിഫ് അബുബഷീറെ, നാരായണിയാണെടോ. നമ്മൾ തടാകങ്ങൾ കുഴിച്ചിട്ട ജയിൽക്കരകൾക്കും രാജ്യസ്നേഹത്തിന്റെ കറ പിടിച്ചു തുരുമ്പിച്ച മതിലുകൾക്കും അവരുടെ വേദ പുസ്തകങ്ങൾക്കു മപ്പുറെ വരകളില്ലാത്ത നമുക്കത്രപോലും ഒരു രാജ്യമായി തോന്നിയിട്ടില്ലാത്ത ഇൗ നഗരത്തിന്റെ പരിധികളിൽ ഇപ്പോഴും നാരായണി ഉണ്ടെടോ..ബഷീറെ, നമ്മൾ കുഴിച്ചിട്ട തടാകക്കരകളിൽ ആണികളിലേക്ക്‌ ചാഞ്ഞു പോയ നമ്മുടെ ചുമരുകളിൽ നമ്മുടെ രണ്ട് കൂവലുകൾക്കിടയിലൂടെ പുറപ്പെട്ട് പോയ ഒരു വാക്കിന്റെ പിന്നാലെ അവരിപ്പോഴും നാരായണിയെ തേടി നടക്കുന്നുണ്ടെടോബഷീറെ, കറ പിടിച്ച മതിലുകളിലിപ്പോഴും കല്ലിച്ചു കിടക്കുന്നുണ്ട് ഞാനോ നീയോ ആദ്യം വെടിയേറ്റ് മരിക്കുക എന്ന ചോദ്യങ്ങൾ ഞാനായിരിക്കും അല്ല ഞാനായിരിക്കും എന്ന ഉത്തരങ്ങളും.ബഷീറേ വിളിക്കുമ്പോൾ ഒന്ന് വിളി...

നീന്തൽ

കവിത യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു.വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽകല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും.കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി.കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല.കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു!നീന്തിപ്പോയ...

മിറാഷ്

(കവിത)ബെനില അംബിക ഏതോ കാലങ്ങളിൽ ഒക്കെ തന്നെയും ഞാൻ അവനെ സ്വപ്നം കാണുന്നു അവൻ കടലിലേക്ക് പുറം തിരിഞ്ഞു നിൽക്കയാവും നിലാവുള്ളപ്പോൾ ആ വെളിച്ചവും അല്ലാത്തപ്പോൾ കടൽ തീരത്തെ ലൈറ്റുകളും അവന്റെ നിഴലിനെ വരച്ചിട്ടുതരുന്നു സൂക്ഷിച്ചു നോക്കുമ്പോൾ ഒന്നിലധികം അവനുള്ള പോലെ തോന്നുംചില സ്വപ്നങ്ങളിൽ ഞാനവന്റെ...

എനിക്കും നിനക്കുമിടയിൽ

സീന ജോസഫ്‌ഈ ഗുൽമോഹർ പൂക്കളുടെ നെഞ്ചിൽ എന്താണിത്ര അഗ്നിത്തിളക്കം എന്നു നീ ചോദിക്കരുത്‌. നീ വെട്ടിക്കീറിയ നെഞ്ചിലെ ചോര വീഴിത്തിയാണ്‌ ഞാനവരെ വളർത്തിയത്‌.രാത്രിമാനത്തെ മിന്നൽപിണരുകൾക്ക്‌ എന്താണിത്ര മൂർച്ചയെന്നും ചോദിക്കരുത്‌. നീ തച്ചുടച്ച എന്റെ കൺകളിലെ ചില്ലുവിളക്കിന്റെ മുറിഞ്ഞ ചില്ലുകളോടാണ്‌ അവ മത്സരിക്കുന്നത്‌.വഴിയുടെ വലതുവശം ചേർന്നുള്ള ആ വീട്ടിൽ...
spot_imgspot_img