Homeകവിതകൾ

കവിതകൾ

പത്ത് പ്രണയ കവിതകൾ

കവിതജയശ്രീ പെരിങ്ങോട്ഒറ്റച്ചിലമ്പൂരിയെറിഞ്ഞു നീയെൻ നീരാഴമാഴക്കുഴിമാത്രമാക്കിനീയൊഴുകിയ വഴി മുഴുവൻ പച്ചകുത്തി ഓർമ്മയിൽ കുതിർന്നിരിപ്പാണ്.. എനിക്കറിയാം നിന്റെ അടുത്ത കളി തീയ്യാട്ടമാണ് .. നീയാളിയ വഴി മുഴുവൻ ഭസ്മക്കുറി തൊട്ട് ഞാൻ ധ്യാനത്തിലാവും.. നിന്റെ ഏത് ഋതുവിലും ഞാൻ നിറയും..എൻ വിരൽച്ചില്ലയിൽ നീ വിടരൂ വെയിൽ - പ്പൂവിതളായിത്തെളിയൂ .. വിരഹിതൻ ഒറ്റനിൽപ്പായിത്തുടരൂ.. പൊഴിയുമ്പൊഴെന്നിലേക്കൊന്നായടിയൂ....തീപ്പിടിക്കുന്നൊരുള്ള കത്തേക്ക് നീ തുറന്നിട്ട ജാലകം.. പച്ച പാറുന്ന കാറ്റുലയ്ക്കുന്ന നീറി...

പൂർണവിരാമം

കവിത ജി ഭാസ്കരൻഒടുവിൽ അവസാന ശ്വാസത്തിന്റെ ഈർപ്പവും ഇറങ്ങിപ്പോവുന്നു. നേർരേഖ വരയ്ക്കപ്പെടുന്നു. പെറ്റവൾ കൈയ്യിൽ മുറുക്കിപ്പിടിക്കുന്നു, പതിവില്ലാതച്ഛൻ നെറുകയിൽ ചുംബിക്കുന്നു. പറയാതെ പോയ വാക്കുകൾ നാവിനും തൊണ്ടയ്ക്കുമിടയിൽ മരവിച്ചങ്ങനെ.. കേൾക്കാൻ കൊതിച്ച കാതുകൾ ഒന്നു തൊടാൻ, ചുംബിക്കാൻ അവകാശമില്ലാതെ ആൾക്കൂട്ടത്തിൽ, നീർക്കുമിള പോലെ. ഇനിയെത്ര പ്രഭാതങ്ങൾ, സന്ധ്യകൾ മഴ,വെയിൽ വഴികൾ, മുഖങ്ങൾ.. എല്ലാ കയറിചെല്ലലും അവസാനിക്കുന്നു. ഇറക്കിവിടലിന്റെ കാലമെത്തുന്നു. കണ്ണീരു...

തോന്നൽ

(കവിത)ജയകുമാർ മല്ലപ്പള്ളി എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ കാടിറങ്ങുന്നു . അടവിയിലെ ഇടവഴി അവന്റേതെന്നും എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ. വാക്ക്‌ പോരിനൊടുവിൽ ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു പലകയിലേക്ക് വിരൽ നീണ്ടപ്പോൾ അവന്റെ കണ്ണുകളിൽ പുച്ഛം! പരിസ്ഥിതി ലോല- പ്രശ്നരഹിത പ്രദേശമെന്ന് പറയവേ 'വാടകക്കാരൻ' എന്ന അവന്റെ അഭിസംബോധനയിൽ ജാള്യത...

Love in the time of Corona

Dr. Aswathy RajanThink thy left palm is she and thou the rightBring them close Touch gently, as if you both breath your insides Merge them as you lean...

കഥയിൽ നിന്നും

കവിത സൗമ്യ.സി കഥയുടെ അങ്ങേതലയ്ക്കൽ നിന്ന് അയാൾ നടന്ന് കയറി വന്നു, ഒരേ അക്ഷരത്തിലൂടെ ഗോവണിയിലൂടെയെന്ന പോലെ. തലക്കെട്ടിലേക്ക് കൈകളുയർത്തി എന്തോ പറയാൻ ഭാവിക്കുകയാണ് അയാൾ. പിന്നീട്, രണ്ട് വരികളുടെ ശൂന്യതയ്ക്കപ്പുറത്തെ ശീർഷകത്തിൽ മലർന്നു കിടന്നു കൊണ്ട് "കഥ "എന്ന രണ്ടക്ഷരത്തെ ഉറ്റു നോക്കി. ശേഷം തല ചെരിച്ചു താഴേക്കു...

രാജാവും കള്ളനും

കവിത സായൂജ് ബാലുശ്ശേരിഎനിക്ക് മൂന്ന് പൂജ്യം കിട്ടുമ്പോൾ നിനക്ക് മൂന്ന് പൂജ്യവും അതിന്റെ തുടക്കത്തിൽ ഒരൊന്നിനെയും കിട്ടുമായിരുന്നു അങ്ങനെയാണ് നീ രാജാവും ഞാൻ കള്ളനുമാകുന്നത്മോന്തിയ്ക്ക് അപ്പന്റെ കൂടെ പറമ്പിൽ വെളിക്കിരിക്കാൻ നേരം നിന്റെ ഒന്നിനെപ്പോലെ കരിമ്പനകൾ കാണും ഇടയ്ക്കൊന്ന് കണ്ണടയുമ്പോൾ എന്റെ മൂന്ന്...

പൂവാൽമാവ്

(കവിത)വിനോദ് വിയാർമതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്.പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ തരില്ല പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും ഒന്നുനോക്കുകയേ വേണ്ടൂ ചുമ്മാചിരിക്കുകയേ വേണ്ടൂ ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി എനിക്കു പിടിക്കില്ല 'എടാ പൂവാൽമാവേ…' എന്നുറക്കെ...

ആത്മഹത്യ രഹസ്യം

സാറാ ജെസിൻ വര്‍ഗീസ്ഞാൻ നിങ്ങളോടൊക്കെ- യൊരു രഹസ്യം പറയാം.. ഇന്ന് രാത്രി ഞാൻ ആത്‍മഹത്യ ചെയ്യും.നാളേക്ക് വച്ചിരുന്ന അലാറം ഓഫാക്കി, പള്ളിയിൽ പോകാൻ തേച്ചു വച്ചിരുന്ന വെള്ളയിൽ വയലറ്റ് ബോർഡറുള്ള സാരിയിൽ കണ്ണോടിച്ച്, വായിച്ചു പകുതിയാക്കിയ പുസ്തകത്തിൽ വിരലോടിച്ച്...

സോനാഗച്ഛി

കവിതബിജു ലക്ഷ്മണൻസ്വയം അഴിച്ചു വെക്കാതെ നഗ്നയായ വീടാണ്... പകലുകളിൽ ഇരുൾ പാതാളമഭയം.വെയിലിൽ ഉറങ്ങി, സന്ധ്യകളും രാവുകളും കടന്ന മുല്ലപ്പൂഗന്ധകിതപ്പ്.കന്തൂറയുടുത്ത* കരിന്തേളുകളെ പേറുന്ന തീവണ്ടി, അജ്ഞാത സ്റ്റേഷനുകനുകളിൽ നൈരന്തര്യങ്ങളുടെ കയറ്റിറക്കങ്ങൾ ആർത്തതാണ്ഡവചങ്ങലകളും പാളങ്ങളും തീക്കടലിലേക്ക് വലിച്ചു നിർത്തുന്നു.(adsbygoogle = window.adsbygoogle || ).push({});തുരുമ്പിച്ച നൗകയൊര് സ്വപ്നം...

പെൽക്കൈ (പിലക്കൈ)

കവിത സുരേഷ് എം മഞ്ഞളംമ്പരആനി റഡ്ഡ് മൂജാള് പെൽക്കൈത്ത മറത്തമതല്ക് പോവു ഒഞ്ചാള് മറട്ട് കുഡ്ഡെർമ്പ്ത് ഞെട്ട്ച്ചൂത് പുളെന പെൽക്കൈത്ത മൊത്ത് ത്ർമ്പ്ത് ചിട്ത്ത്ട് വു ഉർഡ്ഡ്ത് പോനളള്ത്ത് ഒഞ്ചാള് പട്ടക് ചിമ്പ്ത് പറുവു പട്ടട്ട്ളള പറ്റാക്ള്ല ചിറ്റാല കുളള്ത്ത് കടിത്ത് അഗട്പ്പു ഒഞ്ചാള് കൈറ്റ്ല കാറ്ട്ട്ല 'മടെ' മാട്ട്ന ജേർക്ള്ന്...
spot_imgspot_img