Homeകവിതകൾ

കവിതകൾ

അക്ക്

കവിതരാഹുൽ പൊയ്കയിൽസൂര്യൻ പടിഞ്ഞാറ് മുങ്ങിനിവരാൻ മടിച്ച് മടിച്ചു പോവും നേരം അവളും ഞാനും വാകമരച്ചോട്ടിൽ അക്ക് കളിച്ചു. അക്ക് നെറ്റിയിൽ വച്ച് അന്തിവാനം നോക്കി ഒത്തോ ഒത്ത് ഒത്തോ ഒത്ത്. വരയിൽ ചവിട്ടാതെ നെറ്റിയിൽ നിന്ന് അക്ക് കളത്തിനുപുറത്തേക്കിട്ട് അക്കിലേക്കാഞ്ഞെത്തി. വിജയാഹ്ളാദത്തോടെ അവളിലേക്കൊന്ന് കണ്ണെറിഞ്ഞു. അന്തിവെയിൽ അവളുടെ കവിളിൽ രക്ത ചന്ദനമണിയിച്ചു. പെറ്റിക്കോട്ട് കഴിഞ്ഞു മുട്ടിലൂടെ കാൽപ്പാദത്തിലേക്ക് വാകമരം ഒരു പൂവ് കൊഴിച്ചു. വയറുപൊത്തി...

മത്സ്യകന്യക

കവിതഅഹ്മദ് മുഈനുദ്ദീൻകുറ്റവാളിയെപ്പോലെ സുഹേഷ് പാർക്കിലെത്തി മത്സ്യകന്യകയുടെ നിഴൽ വീണ കൽബെഞ്ചിൽ ഒട്ടുമാവായി രണ്ട് പേർ പുൽമെത്തയിൽ കുടചൂടിയുറഞ്ഞുപോയിട്ടുണ്ട് വേറെ രണ്ട് പേർ ബദാം മരച്ചുവട്ടിൽ സുദീർഘ ചുംബനത്താൽ ഒറ്റക്കൽശില്പമായിത്തീർന്ന വരെ കണ്ട പൊറുതികേടിലാണ് അവളെ വീണ്ടും വിളിച്ചത് കൽപ്പടവിൽ ഇരുമ്പ് ബെഞ്ചിൽ ആൽത്തറയിൽ തൂക്കിയിട്ട നിശ്ചലദൃശ്യങ്ങളായി പ്രണയികൾ ഒരാൾക്ക് മാത്രമായുള്ള ഒറ്റയിരിപ്പിടവുമില്ലിവിടെ ഒറ്റയല്ലയാരും.(adsbygoogle...

ഏട്ടിലെ പെണ്ണ്

കവിതറോബിൻ എഴുത്തുപുരനിരക്ഷരയായ ഒരു പെണ്ണാണ് കാറ്റെന്ന് ഇലത്തുമ്പുകളിൽ കോറിയിട്ട പ്രണയത്തെ വായിച്ചിട്ടേയില്ലെന്ന് ഇലകൾ വയസ്സറിയിച്ച് മഞ്ഞും മഴയും കടന്നെന്ന് വീഴുമ്പോൾ അക്ഷരങ്ങളും ഹൃദയത്തിലുണ്ടായിരുന്നെന്ന് ഉണക്കിലകൾ തമ്മിൽ തൊട്ടുതൊട്ടെന്ന് പിന്നെ വാക്കായെന്ന് ; വരിയായെന്ന് അപ്പോൾ കാറ്റ് വീണ്ടും വന്നെന്ന് ചുഴിമുടികൊണ്ട് തട്ടി ദൂരെ കൊണ്ടുപോയെന്ന് ആരുമില്ലാത്ത താഴ് വാരത്തിലേക്കെന്ന് നിരക്ഷരത ഏട്ടിലെ മാത്രം പെണ്ണാണെന്ന്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

നോട്ടപ്പൂവ്

കവിതരാജന്‍ സി എച്ച്എന്‍റെ തോട്ടത്തില്‍ വിടരാത്ത ഒരു പൂവായിരുന്നു അവള്‍.അവള്‍ വിടരുമെന്ന് കാണുന്ന ചെടികളെയൊക്കെയും വെള്ളമൊഴിച്ചും വളമിട്ടും അണുക്കളെയോടിച്ചും പരിപാലിച്ചു പോന്നു.പൂക്കള്‍ വിടര്‍ന്നു. വിടര്‍ന്നതൊന്നുമെന്നാല്‍ അവളായില്ല.നിറത്തിലോ മണത്തിലോ രൂപഭംഗിയിലോ ഒന്നുമവളായില്ല.അങ്ങനെയാണെന്‍റെ കാന്‍വാസിലവളെ പകര്‍ത്താന്‍ ശ്രമിച്ചത്.വരയില്‍ അവളുണ്ടുള്ളില്‍. നിറത്തില്‍ അവളായില്ല കാന്‍വാസ്. അവളുടെ നിറം ഉടല്‍ മുടിയഴക്അവളുടെ ചിരി സ്വപ്നങ്ങള്‍ വിരലുകള്‍ രൂപാകൃതി ഒന്നിലും തെളിഞ്ഞില്ല അവള്‍.അവള്‍...

മറവിക്കും മരണത്തിനുമിടയിലെ ചിലർ

കവിതസ്നേഹ മാണിക്കത്ത്മറവിക്കും മരണത്തിനുമിടയിൽ ജീവിക്കുന്നവരാണ് മനുഷ്യർ ആരുടെയൊക്കെയോ തലച്ചോറിൽ ആയിരം വെടിയുണ്ടകൾ ഏറ്റു നിങ്ങൾ മരിച്ചു വീഴുന്നു നിങ്ങളുമൊത്ത് ചിലവഴിച്ച ദിനങ്ങൾ ബലികാക്കയ്ക്ക് ചോറ് നൽകുമ്പോലെ അശ്രാന്ത പരിശ്രമത്തോടെ അവർ മറന്നു വെയ്ക്കുന്നു മരണത്തിന്റെ പുഴയിൽ നിങ്ങൾ മനുഷ്യരെ ചാരം നിറഞ്ഞ മൺപാത്രത്തിൽ ഒഴുക്കി കളഞ്ഞു ഓർമകളെ മീനുകൾ വിഴുങ്ങുന്നതും നോക്കി ശ്രാദ്ധമൂട്ടുന്നു… മറവിയിലേക്ക് ഒഴുക്കിയ മനുഷ്യരെ കാണുമ്പോൾ മരവിപ്പ് നിറഞ്ഞ പോസ്റ്റ്‌...

മറുപടി

കവിതഅഖിൽ കുമാർ. എസ്പുഴ കടവിനോട് പരിഭവം പറഞ്ഞു: നിനക്ക് എന്നോട് പഴയപ്പോലെ ഒരു സ്നേഹവുമില്ല. നീ എന്നോട് മിണ്ടാറില്ല എന്നെ ശ്രദ്ധിക്കാറില്ല ഭംഗിവാക്കുകൾ പറയാറില്ല അങ്ങനെയങ്ങനെ... നീ ആകെ മാറിപ്പോയിരിക്കുന്നു. കടവ് മറുപടിയായി പറഞ്ഞു: ഇന്നലകളിലും നിന്നെയും കാത്ത് ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. ഇന്നും ഇവിടെ തന്നെ...

നേരം

കവിതജയേഷ് വെളേരിമൂപതിറ്റാണ്ടിന്റെ പഴമയിലും നിനക്കാസുഗന്ധം മാത്രമാണല്ലോ ഇപ്പൊഴും..എന്തുകൊണ്ടെന്നാൽ കാതിലും കണ്ണിലും നീ പെയ്തിറങ്ങിയ നാളുകളിൽ നാം നട്ട മരങ്ങളുടെ ശിഖരങ്ങൾ ഇപ്പോൾ പൂവിട്ടു കാണും..എന്തുകൊണ്ടെന്നാൽ ഒലിച്ചിറങ്ങിയ പാടുകൾ നോക്കി ഒരേ അടിവെച്ച് കൈകോർത്ത് നടന്നു നീങ്ങിയ വഴികൾ ഇന്നും പൂമരം കൊണ്ട് നിറഞ്ഞിരിക്കും(adsbygoogle = window.adsbygoogle ||...

മരിച്ചവനെ ഇപ്പോൾ കാണുന്നു

കവിത മുനീർ അഗ്രഗാമിമരിച്ചവനെ ഇപ്പോൾ കാണുന്നു അവൻ ജീവിച്ചതിലും ഭംഗിയായി ജീവിച്ചു എന്നു തോന്നുന്ന ഒരിടത്ത്.അവൻ വാക്കുകൾ വാരിയെറിഞ്ഞ ഇടങ്ങളോരോന്നും ഇവിടേക്ക് നടന്നു വരുന്ന കേന്ദ്രത്തിൽ അവനിരിക്കുന്നുഅവൻ അണിഞ്ഞ മുൾക്കിരീടം വേനൽ എരിച്ചു കളയുന്നുഅവൻ കലഹിച്ച വേനലുകൾ മരണത്തിന്റെ മഴ കൊണ്ടുപോവുന്നുഅവനെവിടെയെന്ന് തിരക്കാത്ത കൂട്ടുകാരിൽ അവനുണ്ടെന്ന പ്രതീതി വലുതായി , ഒരു ദേശമായി വളരുന്നുപുതിയൊരുട്ടോപ്യ പുതിയൊരു...

കാണാതെ പോയവരുടെ കവിത

(കവിത)ഗായത്രി സുരേഷ് ബാബുരൂപമില്ലാത്ത വാങ്കുവിളികളുടെ പ്രേതങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാവുന്ന താഴ്‌വരയെക്കുറിച്ചാണ് ഞാനെഴുതുന്നത്.വെളുത്ത മണ്ണിൽത്തറഞ്ഞ മൈൽക്കുറ്റികൾ പതിഞ്ഞ കാൽപാടുകൾ പൊടിഞ്ഞ മഞ്ഞിൻ കട്ടകൾ ഇരുട്ടിൽ കുലുങ്ങുന്ന ബൂട്ടുകൾ കൂട്ടിയിടിക്കുന്ന തോക്കുകൾ മുഴങ്ങുന്ന തെറികൾശബ്ദത്തിന്റെ ആത്മാക്കൾ ഇലകൊഴിഞ്ഞ മരത്തിന്റെ അസ്ഥിയിൽ ചെന്നിടിച്ചു ചിതറിയ ചിലമ്പൽ.ഉറ്റവരുടെ ഓർമ്മകളെ...

ഒട്ടും മിണ്ടാണ്ടാവുമ്പോൾ.

കവിത ഹസ്ന ജഹാൻഒട്ടും മിണ്ടാണ്ടായപ്പോളാണ് ഞാനൊട്ടും തെറ്റാണ്ട് ചിരിച്ചത്. വരി തെറ്റ്യ പല്ല് നിരയൊത്തത്. ചിലപ്പ് കൂടീട്ടാണ് പല്ലൊക്കെ പൊട്ട്കല്ലെന്നുമ്മ പറഞ്ഞത്.മിണ്ടാണ്ട് ആവണേന്റെ തലേന്ന് രാത്രീലാണ് ഞാന്‍ മൂന്ന് വാക്ക് നിർത്താതെപറഞ്ഞത്. മിണ്ടാട്ടമില്ലാത്തൊര്ടെ കഥ വായിച്ചതിൽ പിന്നേണ് മിണ്ടാതിരിക്കുകയെന്നൊന്ന് ഞാനറിഞ്ഞത്.വാ തുന്നി കെട്ടിയ സൂചിമ്മലാണ് ഞാൻ കണീകണ്ട തുണികണ്ടങ്ങൾ നിരത്തി...
spot_imgspot_img