Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
കടങ്കഥ
ശ്രീപാർവ്വതി എസ്.'കടം'
ആയിട്ടെങ്കിലും
കിട്ടീനെങ്കീ.....!
'കഥ'
ആവാതിരുന്നെങ്കീ....!
'കടം' തീരണ കാലംവരെ
പറയാൻ ഒരു
'കഥ' ആയേനെ....
.....................'കടം'
പറഞ്ഞോർക്കൊന്നും
ഒരു,
'കഥ'യില്ലായിരുന്നു...
'കഥ'
പറഞ്ഞോർക്കൊക്കെ
പറയാൻ ഒത്തിരി
'കടം'
ഉണ്ടായിരുന്നു....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
പൊട്ടൻ
കവിതദിവാകരൻ വിഷ്ണുമംഗലംഅരയിൽ നൽ കുരുത്തോല, കരത്തിൽ കത്തിയും മാടി-
ക്കോലുമായി കാലദേശപ്പൊരുളായിട്ടുറയുന്നു.
പൊട്ടനിവൻ, എട്ടു പൊരുൾ തിരിച്ചറിഞ്ഞു ചിരിക്കുന്നു
പിന്നരങ്ങിൽ താളത്തിൽ തോറ്റംപാട്ടുയരുന്നു.പൊട്ടനിതാ, കെട്ടകാലം പൊട്ടിയാട്ടിത്തെളിക്കുന്നു.
ചൂട്ടുകെട്ടി വീശിയെത്തി വെട്ടമായിച്ചിരിക്കുന്നു.
മാടിക്കോൽ ചുഴറ്റുന്നു, ഇടയ്ക്കെല്ലാം ഞെട്ടുന്നു.
ഫലിതോക്തിപ്രമാണങ്ങൾ തരം നോക്കി തൊടുക്കുന്നു.
ജഞാനിതന്നജ്ഞാനവഴിയിൽ...
വായനക്കാരനെ കാണാനില്ല
കവിത
ശ്രീകുമാർ കരിയാട്
കവിതയിലേക്കു കടന്നുപോയ വായനക്കാരനെ കാണാനില്ല.
അയാൾ വാക്കുകളിൽ ഒളിച്ചിരിക്കുമോ ?
വാക്കുകൾ ചേർന്ന് കൊരുത്ത രൂപകങ്ങളിൽ ഒളിച്ചിരിക്കുമോ ?
പദതാള മുഴക്കത്തിൽ ഒളിച്ചിരിക്കുമോ ?
കവിതയ്ക്കുള്ളിലുള്ള റെഫറൻസുകളിലെ
കുഞ്ഞിടവഴിപ്പാതകളിലൂടെ,
മറ്റു കൃതികളിലേക്ക് പോയിക്കാണുമോ?
കവിതയുടെ ഓരോ പാളികളും അരിച്ചുപെറുക്കിയ
അപസർപ്പകന്റെ നെറ്റി ചുളിഞ്ഞു.
ഇതേ...
ചരിഞ്ഞു നോട്ടം
(കവിത)അജിത് പ്രസാദ് ഉമയനല്ലൂർമുറ്റത്തെ മാവിൻകൊമ്പിലെ
കാക്കക്കൂട്ടിലിരുന്ന്
കണ്ണുചിമ്മിത്തുറക്കുന്ന
കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ
മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന
അക്ഷരമാലകൾ.ചരിഞ്ഞ അക്ഷരമാലകൾ!മനുഷ്യന്റെ ഭാഷയ്ക്കുമേൽ
തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ
അക്ഷരങ്ങളെ കൊത്തിയെടുത്ത്
പറക്കുന്ന കാക്കയുടെ നിഴലിൽ
സൂര്യൻ ചരിഞ്ഞു വീഴുന്നു.മതിലിനപ്പുറം
നടന്നുപോകുന്ന
ഭാഷയില്ലാത്തവന്റെ കാലൊച്ച.
അയാളുടെ കൈയ്യിൽ
നഗരമധ്യത്തിലെ നട്ടുച്ചയിൽ
തയ്യൽക്കടയിൽ നിന്നും
അളവുപാകപ്പെടുത്തിയ
ഏകാകിയുടെ കുപ്പായം.അയാളുടെ ശിരസ്സൊരു ഭൂഗോളമാണ്.
ഭൂഗോളത്തിൽ ഏകാകിയുടെ
അക്ഷാംശ രേഖ!അയാളുടെ...
തീണ്ടാരിപ്പായയിൽ
കവിതവിജിഷ വിജയൻപതിനൊന്നാം വയസ്സിലെ
ക്രിസ്മസ് തലേന്നാണ്
'അശുദ്ധം'എന്ന വാക്കിനെ
തൊട്ടറിയാനായത്.
അതിന് കാപ്പി കലർന്നൊരു
ചോപ്പുനിറമായിരുന്നു.
ഒട്ടിപ്പിടിയ്ക്കാൻ വെമ്പുന്ന
തട്ടിയടർത്തിയ ബാല്യത്തിൽ
ഒറ്റമുണ്ട് കീറിയതിൽ
ഞാനതിനെ ചേർത്തുടുത്തു.അമ്മ പറഞ്ഞു, അന്ന് മുതൽ
ഞാനശുദ്ധയാണെന്ന്.
തൊട്ടപ്പുറത്തെമരപ്പലകപിടിച്ച്
ഞാനുറക്കെക്കരഞ്ഞപ്പോൾ
മാറ്റാരൊക്കെയോ മൊഴിഞ്ഞു,
പലക ശുദ്ധിയാക്കണമെന്ന്.
അന്ധാളിപ്പ് പരന്നപകലിലൊന്നിൽ
വിശ്രമിക്കാനായ്‌മാത്രവർ
എന്റെ കൗമാരത്തിലേക്ക്
കുറച്ചുദിനങ്ങൾ കൊഴിച്ചിട്ടു.തീണ്ടാരിപ്പായയെന്നു പേരിട്ട്
അവരെന്നെനിവർത്തിക്കിടത്തി.
നിവരാത്ത സ്വപ്നങ്ങളുമായി ഞാനും..
ആർക്കും വേണ്ടാത്തൊരവശയെപ്പോൽ,
ഒറ്റമുറിമൗനങ്ങളിലേക്കൊരു ടിക്കറ്റും.
വാർത്തുകുത്തിയ...
മധുരം മരണം
കവിതഹസ്ന യഹ്‌യമരണം പൊതിയുന്ന
ഇരുട്ടിന്റെ ഓരത്ത്
ഞാനിരിപ്പുണ്ട് പ്രിയനേഭൂതകാലസ്മരണകൾ
ഓരോന്നായിതൊട്ടോമനിക്കുന്ന
തിനുമുമ്പേ ചിലപ്പോൾ
താനേവീണിടും
നിലച്ചിടുമെല്ലാം ഒരൊറ്റമാത്രയിൽ.നിന്നോട് മിണ്ടാൻ
ഹൃദയം കൊതിക്കുന്നതിനു മുമ്പേ നിനക്കെന്റെ ഹൃദയം
തന്നിരുന്നല്ലോ ഞാൻ
എന്റെ റൂഹിന്റെ
ആഴവും
കണ്ടിരുന്നല്ലോ നീ(adsbygoogle = window.adsbygoogle || ).push({});കാണാതിരിക്കുമ്പോഴുള്ള
വേദനയുടെ...
പകൽരാത്രികൾ
കവിത
പ്രതിഭ പണിക്കർപകൽനാഴികകളോരോന്നായി മറിച്ചുപോകുമ്പോഴാണ്
മഷിപടർന്നൊരിരുണ്ട താൾ
മുന്നിൽവന്നുനിൽക്കുക.
നക്ഷത്രങ്ങളില്ലാത്ത നിശാവാനിനേക്കാൾ
കനത്ത ഒന്ന്. രേഖപ്പെടുത്തപ്പെട്ടതിന്റെ കാലയോർമ്മ
ജീർണ്ണിച്ച നിയമങ്ങൾ
പടിപടി നടപ്പിലാവലാണ് പിന്നെ.
സ്വപ്നബാക്കികളുടെ
അരിപ്പയിലെടുത്തുസൂക്ഷിച്ച
നേർത്ത ശാന്തതയെ തനിക്കൊപ്പമെടുത്ത്
നിർദ്ദയനായ നിലാവ്
അപ്രത്യക്ഷനായിരിക്കും.
മൗനത്തിന്റെ പിടിയിലുടഞ്ഞ്
ഓർത്തെടുത്തുവച്ച ശിഷ്ടഗീതികൾ
അരഞ്ഞുതീരും.
ചുവരകങ്ങളിൽ തൂങ്ങിനിന്ന് പെയ്യും
നാട്ടുനട്ടുച്ചവഴിയിലേതിനേക്കാൾ
നിശബ്ദമായ കറുംവെയിൽ. തെളിഞ്ഞുനിൽക്കുന്നത്
ഒരു ജലപാതത്തിലും
കഴുകിയകറ്റാനാവാത്ത
അഴുക്കുമണ്ണടരുകൾ;
മാറിനിറയുന്ന വീഞ്ഞുനദികൾക്കൊപ്പം
കുടിച്ചുതീർത്തുകളയാനും തോന്നിയ്ക്കാത്ത
ആധിച്ചുമട്;
അത്യന്തമായ ആധിപത്യം. വെറുതെ ഈ കവാടം കടക്കുകയെന്നുമാത്രം.
നഗരമതിന്റെ വാതിലുകൾ
കൊട്ടിയടയ്ക്കുന്നുണ്ട്.വാടകയിടങ്ങൾ
മാറിമാറിക്കയറിയിറങ്ങുന്നെങ്കിലും
വിടുതലില്ലാവിധം
വിരലടയാളം പതിപ്പിച്ചുപോയിട്ടുള്ള
പ്രാക്തനമായ കരാർ
പുതുക്കിയെഴുതപ്പെടുന്നില്ല. നിബന്ധനകൾ
ഹൃദിസ്ഥമായിട്ടില്ലാത്ത
കണിശമായ ആജീവനാന്ത-
ഉടമ്പടിയിൽ
തുടർനില ചെയ്തൊഴുക്കിൽ
ജലപ്പരപ്പിലൊരു മെഴുകുതുള്ളി.
...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്....
ഇരട്ടകൾ
കവിതറാണി സുനിൽആദ്യം
വെളിച്ചം കണ്ടതു ഞാനായിരുന്നു...
പിന്നാലെയവളും...
നട്ടുച്ചയ്ക്കായിരുന്നു ജനനമെന്നും
ചോരക്കളറായിരുന്നെന്നും
അമ്മാമ്മ പറഞ്ഞപ്പോൾ...
എന്തൊരു കീറലായിരുന്നെന്നു
നാണിത്തള്ള ചിരിച്ചു.പക്ഷേ അവളെപ്പറ്റി
ആരുമൊന്നും പറഞ്ഞില്ല...
കുളിച്ചു കുട്ടിയുടുപ്പിട്ടു
കളിക്കാനിരുന്നപ്പോൾ...
ഞാനവളെ തിരക്കിയെങ്കിലും
നട്ടുച്ചയായതുകൊണ്ടാവാം... കണ്ടതേയില്ല...പള്ളിക്കൂടത്തിലേക്കുള്ള
ഇടവഴിയിൽ... റബറിലകൾക്കിടയിൽ
പൂത്തിരി കത്തിച്ചും...
കൊച്ചു പന്തം കത്തിച്ചും...
ഉദയസൂര്യൻ
ഒളിച്ചു കളിക്കുന്നുണ്ടായിരുന്നൂ...എത്ര വേഗമോടിയാലും...
എത്ര പതുക്കെ നടന്നാലും...
അവളൊരിക്കലും
എനിക്കു മുന്നിലായിരുന്നില്ല...
പറയുന്നതൊക്കെ കേട്ട്
പതിഞ്ഞ കാൽവയ്പ്പുകളോടെ
പുറകിലങ്ങനെയുണ്ടാകും...പടിഞ്ഞാറെത്തി...
രണ്ട് കവിതകൾ
വിജയരാജമല്ലിക
1. നിന്റെ മുഖം
തലയറ്റ തീവണ്ടികൾ പോലെ
ഏതോ അജ്ഞാത സ്റ്റേഷനിൽ
വെന്തുരുകും പകലിൽ
ഇന്നലെയുടെ പാളങ്ങളിൽ
അങ്ങനെ മലർന്നു കിടപ്പു
ഞാനും മൗനവുംഇടയ്‌ക്കെപ്പോഴോ
ചാറിയ വേനൽ മഴയിൽ
വരണ്ട ചുണ്ടിൽ
വിടർന്ന ചിരിയിൽ
ഓർത്തുപോയി ഞാൻ
നിന്റെ മുഖം!
2. അടയുമ്പോൾ
കണ്ണുതുറന്നിരിക്കാനായി
പൊരുതുമ്പോഴെല്ലാം
കണ്ണുമുറുക്കെ
പൂട്ടുന്നവർആകെ അടഞ്ഞാൽ
പിന്നെ,അഞ്ജലികൾ
അനുശോചനങ്ങൾ
അവാർഡുകൾവിചിത്രം
മാനവം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...
പാവകളി
ഞെട്ടറ്റു വീണിട്ടും തലപൊക്കിയ ഓർമ്മകളുടെ
കനച്ച ഗന്ധമായിരുന്നാ പാവക്ക്.
നിലംപൊത്തി തറയുടെ ചുണ്ടിൽ ചുംബിക്കവേ,
മോഹങ്ങൾ കെട്ടിപ്പൂട്ടി വെച്ച
ഉപ്പുമാങ്ങാ ഭരണിയിലേക്കായിരുന്നു അവളുടെ നോട്ടം.
ഒരിക്കൽ പച്ച മാങ്ങാക്കൊതി പറഞ്ഞന്നു
കൊണ്ടുത്തന്നതാണാ ഉപ്പുമാങ്ങ ഭരണി.
പാകമാകാൻ കാത്തിട്ടോ
വായിലേക്കെടുത്തില്ലെങ്കിലും,
മണ്ണിലേക്കെടുത്തല്ലോ!!!
നാളേറെയായി ഉപ്പു കുടിച്ച് ജീർണിച്ചിരുന്ന സ്വപ്നങ്ങൾ
കല്ലിച്ചു...


