Homeകവിതകൾ

കവിതകൾ

അ അതിര് അധിനിവേശം

കവിത അശ്വനി ആർ ജീവൻ എന്റച്ഛന്റെ വിണ്ടു പൊട്ടിയ കാലാണ് ഞങ്ങളുടെ പുതിയ ഭൂപടംവടക്കേയറ്റത്തെ കാൽനഖങ്ങൾക്കുള്ളിൽ നിന്നും വിണ്ട നിലങ്ങളിലേക്ക് മണ്ണ് പാകുന്നുണ്ട് ചില വേരുകൾ അതിലങ്ങോളമിങ്ങോളം ചോരയിറ്റും വിരലുകൾലാത്തി പിളർത്തിയ തൊലിയുടെ 'ഇങ്ക്വിലാബ്' തെക്കേയറ്റത്ത്... വിഭജിച്ചു പോയ ദേശങ്ങളിലേക്ക് പടർന്നു കയറണമെന്നുണ്ടതിന്ഇപ്പോഴിറ്റു വീഴും മട്ടിൽ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും പതാക നിവർത്തുന്നു, നമുക്കൊരു...

ഒരു മോശം മകളുടെ പ്രാർത്ഥന

കവിതമുംതാസ്. സി. പാങ്ങ്നാഥാ... എനിക്കെന്റെ ഉപ്പയെ തിരിച്ചുതരുമോ? എന്നേയ്ക്കുമിവിടെ നിർത്തുമെന്ന പേടി വേണ്ട. ഒരു പത്തു മിനുട്ട് നേരത്തേക്ക് മതി.ഉച്ചമയക്കത്തിനു ശേഷം ഉപ്പ നഗരത്തിരക്കിലേക്കിറങ്ങാനൊരുങ്ങുമ്പോൾ ഉമ്മയെ വിളിച്ചു കാത്തുനിർത്താതെ നല്ലൊരു ചായയിട്ട് കൊടുക്കാനാണ്.അന്നൊക്കെ കണ്ടപ്പോൾ അത്രമേൽ സ്വഭാവികമായി തോന്നിയ, നരച്ചുവീണ തേക്കിലപോലെ ചുളിഞ്ഞുണങ്ങിയ കള്ളിമുണ്ട് ഏറ്റവും നന്നായി...

നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ

കവിത  ജിഷ്ണു കെ.എസ്''മഴവിൽ പുരികങ്ങൾ ഉയർത്തി ആമ്പൽക്കണ്ണുകൾ വിടർത്തി മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത് നീയെന്നെ ചാലിച്ചെടുത്തു"(ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  സ്പോടെക്കിലെ അജ്ഞാത കവിയുടെ കവിത, വിവ: സൈമ്പോർഗ് ബോട്ട് 2DX)         2021വളരെക്കാലങ്ങളായി പരിചിതരെങ്കിലും ഒഴിഞ്ഞ മേശയ്ക്കിരുപുറം തിരിച്ചറിയപ്പെടാത്ത രണ്ട്...

ട്രോൾ കവിതകൾ (ഭാഗം : 4)

കവിത വിമീഷ് മണിയൂർതലക്കെട്ടിനെക്കുറിച്ച്ഈ കവിതയുടെ തലക്കെട്ടിനെക്കുറിച്ചാണ് ഈ കവിത. നിങ്ങൾ കാണാത്തതുപോലെ ഞാനും ഇതിൻ്റെ തലക്കെട്ട് കാണുന്നില്ല. കാരണം ഈ കവിതയുടെ തലക്കെട്ട് നാല് ഒച്ചകളാണ്. ഒച്ചകൾ അക്ഷരങ്ങളെ പോലെ അടങ്ങിയൊതുങ്ങി ഒരിടത്തിരിക്കാത്തതു കൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. തൽക്കാലം...

സമാപനം

കവിത മധു ബിപുല്‍മേടുകള്‍, കാട്ടു പൊന്തകള്‍, കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍… കിനാവുകള്‍‍ ആകാശത്തോളം  ഉയരുമ്പോഴും കാലില്‍ വലിയുന്നുണ്ട്.                             മനസ്സു നീര്‍ത്തി‍ ചിറകു വിടര്‍ത്തി- യെഴുതി പഠിക്കുമ്പൊഴും താഴേക്ക്  വലിക്കുന്നുണ്ട്.                   പൊട്ടിക്കാന്‍ കൊതിയീ  കടിഞ്ഞാണ്‍ ആകാശച്ചെരുവില്‍ കുളമ്പടിക്കാന്‍ മേഘങ്ങള്‍ക്കുമേലേ കുതിക്കാന്‍   പക്ഷെ ഇരുളുന്നു   സായന്തനത്തിന്‍ പൊടി കഴുകിക്കളയാനായി നിലാവിന്റെ പൊയ്കയിലേക്ക്...

‘ബെസ്റ്റ് ടൈമി’ൽ രണ്ടു പേർ

കവിത നിസാം കിഴിശ്ശേരി  കൊന്ത്രമ്പല്ലുകളെ മുട്ടി നടക്കാൻ പറ്റാതായിരിക്കുന്നു ആ നാട്.ചുമ്മാതല്ല, കൊന്ത്രമ്പല്ലനൊരു കാമുകൻ റോഡരികെ നിർത്തിയ ബൈക്കിൻ്റെ കണ്ണാടിയിൽ നോക്കി *കണ്ണാടിയിലെ വസ്തുക്കൾ ദൃശ്യമാകുന്നതിനേക്കാൾ അടുത്താണ് എന്ന് വായിക്കുക പോലും ചെയ്ത്, മനോഹരീ.. എൻ്റെ ഉന്തമ്പല്ലീ.. എന്ന് കൊന്ത്രമ്പല്ലുകാരിയായ കാമുകിയെ ഓർത്ത് ഓർത്ത് പാടുന്നത്.ഇതേ സമയം...

മരിച്ചു പോയ കാമുകി

കവിതനൈൽമരിച്ചത് പോൽ മരച്ച കണ്ണുകൾ ആയിരുന്നെന്റെ കാമുകിയ്ക്ക്. ചുംബിക്കുമ്പോൾ ഭിത്തിപ്പുറത്തും ജാലകങ്ങൾക്കപ്പുറത്തേക്കും ഹതാശമായി അവൾ കണ്ണുകൾ നട്ടു. ഒഴിഞ്ഞ കല്ലറകൾപോൽ കണ്ണുകളിൽ മുത്തിയും തണുത്തുറഞ്ഞ ഐസ് കല്ല് പോൽ കൈപ്പത്തികളെ ഉഴിഞ്ഞും വിളറിയ ഉൾ പാദങ്ങളെ തഴുകി തിരുമ്മിയും ഞാനവളെ പ്രേമിച്ചു.വെളുത്ത കിടക്കവിരിമേൽ...

പെണ്‍കവിത

കവിതരാജന്‍ സി എച്ച് ചിത്രീകരണം മജ്നി തിരുവങ്ങൂർപെണ്ണുങ്ങള്‍ അവരെ എളുപ്പം കവിതയാക്കും, അടുക്കളയിൽ.പാത്രം കഴുകുകയും നിലം തുടക്കുകയും ചെയ്യുമ്പോലെ അഴുക്കും മുഷിവും തുടച്ചെറിയും കവിതയില്‍.പച്ചക്കറി നുറുക്കുകയും ഉള്ളിയരിയുകയും ചെയ്യുമ്പോലെ വികാരങ്ങളെ വിസ്മയകരമാം വിധം നുറുക്കി വെക്കും കവിതയില്‍.മുളകും മഞ്ഞളും പുളിയും കായവും ഉപ്പും ഉപായവും ചേരും പടി ചേര്‍ക്കും കവിതയില്‍.ചില കവിതകളെ സാമ്പാറെന്ന് രസമെന്ന് പച്ചടിയെന്ന്...

രണ്ട് ക്യാമറക്കവിതകൾ

(കവിത)നിസാം കിഴിശ്ശേരി 1)നഗര മധ്യമാണ് പശ്ചാത്തലം.ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്. നറുക്കെടുപ്പ് വിജയിയെ കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്.ഫോക്കസ് ഔട്ട് ആണെന്നറിയലിൽ ഏത് നിമിഷവും അമർത്താവുന്ന ഡിലീറ്റിന്റെ സാധ്യതയീ ഫോട്ടോ പകരം, ലോങ് ഷോട്ടിൽ ഉടനെ ഒന്നെടുക്കപ്പെടും.2.5,2.0,1.5 ആയി സൂം ഔട്ട് ആകുന്ന ക്യാമറ, 1.0...

കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും കരഞ്ഞേക്കല്ലെന്ന് കുഞ്ഞേനച്ഛന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ മരണത്തിന് എല്ലാവരും കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ പറമ്പെല്ലാം, ഒറ്റക്കിരുന്ന് പൂശാറുള്ള മൊട്ടക്കുന്നെല്ലാം കുഞ്ഞേനച്ഛനെ കാണുമ്പോള്‍ മാത്രം അനുസരണയോടെ നില്‍ക്കണ അമ്മിണി പശുവെല്ലാം വരിവരിയായി വന്ന് ചിരിച്ച് പോകട്ടെ.ഇനിയാര് അതിരിട്ട പറമ്പില്‍ വെളിക്കിരിക്കും. മൊട്ട കുന്നിലെ പെണ്‍ ദൈവങ്ങള്‍ കൊപ്പമിരുന്ന് കള്ള് പൂശും.' ഉടയോരില്ലാത്ത ഭൂമി പോലെയാണ് ഉറ്റവരാരുമില്ലാത്ത താനുമെന്ന് ' കുഞ്ഞേനച്ഛന്‍ പറയും.തെക്കേ തൊടിയില്‍ കുഞ്ഞേനച്ഛനും പടിഞ്ഞാറെ...
spot_imgspot_img