Homeകവിതകൾ

കവിതകൾ

കോൺസ്റ്റബിൾ കുട്ടൻപിള്ള

കവിത യഹിയാ മുഹമ്മദ്ഓർമ്മയുടെ വിഴിപ്പു ഭാണ്ഡങ്ങൾ തെരുവിലെവിടെയോ വലിച്ചെറിഞ്ഞ് കോൺസ്റ്റബിൾ കുട്ടൻപിള്ള യാത്രയായിഅന്തിക്കള്ളിൻ്റെ പാതി വെളിൽ ഓർമ്മയുടെ വേതാളത്തേയും തോളിലേന്തി അയാൾ ഈ വഴിയേ നടന്നു പോയിരുന്നു.നഗരത്തിൻ്റെ വിളക്കുമരം അടർന്നുവീണെന്ന് മുതിർന്ന ഓഫീസറുമാർ അനുശോചനമറിയിച്ചു.നഗരമദ്ധ്യത്തിൽ നാലും കൂടിയ കവലയിൽ വെയിൽ കുത്തുകൾ തിന്ന് തിന്ന് വഴി പറഞ്ഞു പറഞ്ഞ് അയാൾ ആവിയായ് ഉയരുന്നുണ്ടാവും. നഗരത്തിൻ്റെ നെടുംതൂണായ കാവൽക്കാരനാണെന്ന് നാട്ടുകാർ...

പ്രണ(ള)യകാലങ്ങളിൽ ഞാൻ

സുധി പുറങ്ങ്മികച്ചതായിത്തീരുമായിരുന്ന ഒരു കവിതയുടെ, മൂന്നാമത്തെ വരിയിൽ മിനുക്കുപണി ചെയ്തുകൊണ്ടിരിക്കവെയാണു, എന്റെമുറിയിൽ പ്രണ(ള)യം കേറിവന്നത്‌.ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽ; എന്ത്‌ ചെയ്യണമെന്നറിയാതെ, ഒന്നാമത്തെ വരിയിലേക്ക്‌ കയറിനിന്നു ജനാലയിലൂടെ പുറത്തേക്ക്‌ നോക്കവേ, ദൂരെനിന്ന് ഒറ്റപ്പെട്ടൊരു വാക്ക്‌ നിസ്സഹായതയോടെ കൈവീശുന്നതാണു കണ്ടത്‌.രണ്ടിടങ്ങളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർ കണ്ടുമുട്ടുന്ന തുരുത്താണിതെന്ന്, എഴുതാതെ വെറുതെവിട്ടൊരു കവിത വിളിച്ചുപറഞ്ഞു.നോക്കൂ...എത്ര സമാധാനപരമായി ജീവിച്ചിരുന്നവരിലാണു, നിങ്ങൾ കലാപമുണ്ടാക്കുന്നത്‌?ഒരേസമയം; ഭ്രാന്തും തുടലുമാകുന്നത്‌?പ്രള(ണ)യകാലം കഴിഞ്ഞെഴുതുന്ന കവിതകളൊക്കെയും, രണ്ട്‌ മനുഷ്യരുടെ ജീവിതം കോറിവച്ച തെരുവുചുവരുകളാകുമെന്നതിനാൽ, മനസില്ലാമനസോടെ, ഏതെങ്കിലും ഒന്നുപേക്ഷിക്കാൻ നിർബന്ധിതനാകുന്നു.അതെന്താകണമെന്ന് ചിന്തിച്ചുനിൽക്കവേ, എന്നെയുൾപ്പെടെ വിഴുങ്ങിപ്പോകുന്നു...ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

എനിക്കും നിനക്കുമിടയിൽ

സീന ജോസഫ്‌ഈ ഗുൽമോഹർ പൂക്കളുടെ നെഞ്ചിൽ എന്താണിത്ര അഗ്നിത്തിളക്കം എന്നു നീ ചോദിക്കരുത്‌. നീ വെട്ടിക്കീറിയ നെഞ്ചിലെ ചോര വീഴിത്തിയാണ്‌ ഞാനവരെ വളർത്തിയത്‌.രാത്രിമാനത്തെ മിന്നൽപിണരുകൾക്ക്‌ എന്താണിത്ര മൂർച്ചയെന്നും ചോദിക്കരുത്‌. നീ തച്ചുടച്ച എന്റെ കൺകളിലെ ചില്ലുവിളക്കിന്റെ മുറിഞ്ഞ ചില്ലുകളോടാണ്‌ അവ മത്സരിക്കുന്നത്‌.വഴിയുടെ വലതുവശം ചേർന്നുള്ള ആ വീട്ടിൽ...

തുരുത്ത്

ശ്രീലക്ഷ്മി  ഉണരാൻ മറന്നുപോയൊരുറക്കത്തിന്റെ എണ്ണം പിഴച്ച ഏതോ യാമത്തിലാണയാളെ കാണുന്നത്.കുതിച്ചും പതച്ചുമൊഴുകുന്നൊരു പുഴയുടെ.., ഇരു കരകളിൽ.., ഇരു കാലങ്ങളിൽ.മൗനത്തിലിങ്ങനെ വാചാലരായിരിക്കുകയാണ് ഞങ്ങൾ. ചിലരോടങ്ങനെയാണ്.. മിണ്ടാതിങ്ങനെ മിണ്ടിക്കൊണ്ടിരിക്കാം..!നഗ്നനാണയാൾ..! ഇടുപ്പോളമെത്തിയ ജഡയിൽ മൂന്ന് കിളികൾ കൂടുകൂട്ടിയിട്ടുണ്ട്. അവർ ചിറകടിക്കുന്നുണ്ട്.പാമ്പും, എലികളും, ചേരട്ടയും, പല നിറത്തിലുള്ള പുഴുകളും ഉടലിലിടനീളം ഇഴഞ്ഞു നടക്കുന്നു.ഉണങ്ങിയ...

‘ലിഡിസ്’* നാളെ നിന്റെ പേരാകാതിരിക്കുവാൻ

(കവിത)മായ ചെമ്പകംഇല്ലാതെയായിപ്പോയ ഒരു ഗ്രാമത്തിന്റെ പേരിലാവണം നീയെന്നെ ഓർമ്മിക്കേണ്ടത്. ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര് പിടഞ്ഞുവീഴണം.ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു, പുൽമേടുകളിലവർ കളിച്ചിരുന്നു. ചുവന്ന പോപ്പിപ്പൂക്കൾ നിറയെ വിടർന്നിരുന്നു. തണുപ്പിനെയകറ്റാൻ അവർ ശ്രമിച്ചിരുന്നു. ചുമലിലെ ഭാരം കനപ്പെടുമ്പോൾ ദിവസങ്ങളുടെ മറവിലിരുന്ന് അവർ വിങ്ങിപ്പൊട്ടുകയോ നെടുവീർപ്പിടുകയോ ചെയ്‌തിരുന്നു. എങ്കിലും, ഖനികളിലെ ഇരുളിലും...

ട്രോൾ കവിതകൾ (ഭാഗം: 3)

കവിത വിമീഷ് മണിയൂർ ടച്ച് സ്ക്രീൻഗർഭത്തിൽ മരിച്ചു പോയ കുട്ടികളുടെ അധികം മുളച്ചിട്ടില്ലാത്ത വിരലുകളാണ് ടച്ച് സ്ക്രീൻ. അത്ര ചെറിയ തൊടൽ മതി അവർ ഉണർന്നെണീക്കും. ഉള്ളിലുള്ളത് എഴുതിയും പറഞ്ഞും തെളിച്ചും കാണിക്കും. ശരീരം മുഴുവൻ...

കുന്നിറങ്ങിനടക്കാനൊരുങ്ങുന്ന ചോന്ന കാടുകൾ

കവിത റീന വിഇപ്പ വരാമെന്ന് പറഞ്ഞ് ആ വളവിനപ്പുറം അവൾ കാടു കയറി. ഇരുളും പാറ മറവിൽ ഒരു മദയാനയുടെ ചിന്നം വിളി.അവളോ ... ഞാനോ.. ? രതി കാട്ടുഞാവൽക്കായ്കൾ ചുണ്ടിലുററിക്കുന്നു പൊന്തകൾക്കുള്ളിൽ മറയുന്നു.കാട്ടു പൂവൊന്നുണ്ടുള്ളിൽ ചോന്ന് ചോര ചാറിച്ചുവക്കുന്നെന്നവൾ കാടു കാട്ടുന്നു.വെയിൽ വന്നു ചിരിച്ചു കുഴഞ്ഞു .മഴ വന്നു ചിണുങ്ങി പിണങ്ങി. വൈകല്ലേ വൈകല്ലേ പെണ്ണേ കാത്തിരുന്നു മുഷിയുന്നുണ്ടുച്ചകാടിനുള്ളിൽ വഴുക്കലുളളവഴി ക്ഷണിക്കാതെ വന്ന വിശന്ന...

കൈനീട്ടം

കവിതപി.കെ. ഗോപിമണ്ണിൻറെ കാണാപ്പുറത്തിന്നലെ കുഴിച്ചിട്ട നന്മകൾ കണിക്കൊന്ന- പ്പൂക്കളായ് വിരിയുന്പോൾ.പൊന്നുഷസ്സുതിർക്കുന്ന മഞ്ഞമാണിക്യക്കല്ലിൽ ഒന്നെടുത്തെനിക്കെൻറെ മടിയിൽ കരുതണം.അഗ്നിവേനലിൽ ചുട്ടുപഴുത്ത കാലത്തിൻറെ സ്വപ്നരാശിയിൽ നിന്നു കാണിക്ക കൊടുക്കണം.കുഞ്ഞുങ്ങളാരെങ്കിലും വന്നു ചോദിച്ചാലെൻറെ പൊന്മണിക്കുഞ്ഞക്ഷരം കൈനീട്ടമർപ്പിക്കണം.പൊള്ളുന്ന മേടക്കൂടിനപ്പുറം പറക്കാതെ വയ്യല്ലൊ കുരുന്നകൾക്കീ വിഷു സങ്കൽപത്തിൽമക്കളേ, മഹാലോകവിജ്ഞാന- നഭസ്സിൻറെ നൽക്കണി- യൊരുക്കിയിട്ടെൻറെയമ്മക്കൈകൾ !പി.കെ. ഗോപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്...

തേനി

കവിതസ്റ്റെല്ല മാത്യുമുളകുരോമങ്ങളോട് ചേരുന്ന പ്രാണന്റെ നെരുംപച്ച മണിയിലേക്ക് കിതപ്പാറാതെ പാഞ്ഞുവരുന്ന പൊള്ളുതേനി പ്രാണീ നീയടുത്തു വരല്ലേ വരും വഴി മുഴുക്കെ തേനുണ്ടായിരിക്കെ നീലിമല നിറയെ കുടിച്ചുമുത്താൻ കാട്ടുക്കാന്താരിയുമുണ്ടായിരിക്കെ നിന്റെയരികെ പ്രാണനായ കുഞ്ചിയുമിരിക്കെ.വെറുതെയൊന്ന് നോക്കുക. നിറങ്ങളുടെ പച്ചയിറ്റിൽ തണുപ്പാർന്ന കഴുകനഖത്തണ്ടിറങ്ങിയാഴ്ന്ന നീലമേഘത്തുണ്ട്. അതിൽനിന്നിപ്പോഴും നിറഞ്ഞുച്ചോരുന്ന തുള്ളികൾ വെൺകൽതുണ്ടുകൾ അതിലിറയം നനഞ്ഞു തേവും അന്നച്ചട്ടികൾ ചെറുവോടത്തോണികളിൽ കത്തും കുറ്റിപന്തങ്ങൾ ചെറുതായി തടഞ്ഞൊഴുകും കൂന്തലുകൾ.കാറ്റൊണക്കത്തിനായി കൂട്ടിയിട്ട മുളകുചെടിയിലിന്നുംഞാൻ എരിവുനിറച്ചിട്ടില്ല എരി കെടാത്ത നെഞ്ചിലത്...

(കവിത)

മാവോ വർഗ്ഗീസ്‌രാത്രി സമയം ഇരുട്ടിന്റെ ചായത്തിൽ കുളിച്ചുചിറകുകൾ തളർന്നൊരു കാക്ക പറന്ന് വരികയാണ്വിശപ്പ് കഴുത്തിൽ ചുറ്റിപിടിച്ചിരിക്കുന്നുഅൽപം ചോറിന്റെ വറ്റുതരുമോ എനിക്ക്അതാ അകലെ എന്റെ ബലിച്ചോർ കിടപ്പുണ്ട്ഉറുമ്പുകൾ കയറി പഴകിയ വാസനയിൽ മുങ്ങിയ ബലിച്ചോറവൻ...
spot_imgspot_img