Homeകവിതകൾ

കവിതകൾ

പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌മീനിനൊപ്പം നീന്തുന്നു ജലത്തിന്‍റെ ഉണ്മയെത്തൊട്ടുകൊണ്ട്. ഒരു പക്ഷിതന്‍ ചെറുതൂവലാകുന്നു ആകാശത്തിന്‍റെ മിഥ്യയില്‍ ലയിച്ചുകൊണ്ട്. ഇലയുടെ സിരയില്‍ പടരുന്നു കാറ്റിന്‍റെ ഭാരമില്ലായ്മയെ പുണര്‍ന്നുകൊണ്ട്. മരമതിന്‍ വേരില്‍ ചലിക്കുന്നു ഭൂമിയുടെ ആഴത്തെ അളന്നുകൊണ്ട്. ദീര്‍ഘമായ ധ്യാനത്തില്‍ മണ്‍തരിയായി മാറുന്നു മഴയുടെ രതിയെ ചുംബിച്ചുകൊണ്ട്. പൂവില്‍ പൂമ്പൊടിയായ് തുടിക്കുന്നു ഷഡ്പദസംഗീതംകൊണ്ട്. വിസ്മിതമൊരു മഷിയാല്‍ പകര്‍ത്തുന്നു പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...

അമ്മക്കളി

കവിത കീർത്തന പ്രസീന ചിത്രീകരണം : സുബേഷ് പത്മനാഭൻകുഞ്ഞിലേ, അമ്മേം കുഞ്ഞും കളിക്കുമ്പോ എനിക്കെപ്പോഴും അമ്മയാകാനായിരുന്നു ഇഷ്ടം.പുലർച്ചെ കോഴി കൂവുമ്പോ ഞാനുമെണീക്കും. മുടി ചുരുട്ടിക്കെട്ടി,കണ്ണു തിരുമ്മി മുഖം കഴുകി അടുക്കളയിലെത്തും.ഇന്നലെ പ്ലാൻ ചെയ്തമാതിരി രാവിലത്തേക്കുള്ള, ഉച്ചക്കേക്കുള്ള സകലതും വച്ചുണ്ടാക്കും. കെട്ട്യോനെണീക്കുന്ന നേരത്ത് ബെഡ് കോഫിയുമായി ഹാജരാകും. തൊട്ടിലിൽ നിന്ന് കരയുന്ന കുഞ്ഞിനെയുമെടുത്ത് രണ്ട് റൗണ്ട് നടക്കും.അദ്ദേഹം...

ഉടൽ നഷ്ടപ്പെട്ടവൾ

കവിത നിഷ ആന്റണി ചിത്രീകരണം : സുബേഷ് പത്മനാഭൻഒരു വീട്. പാതയോരത്ത് ഉയർന്ന് നില്ക്കുന്നൊരു വലിയ വീട്. തേക്കിൻ തടിയിൽ പൊതിഞ്ഞ് ഇരുനിലയിലും ധാരാളം ജനാലകളും വാതിലുകളും ഉള്ള വീട്.പക്ഷെ മുറിയുടെ ചെറു ദ്വാരങ്ങളിൽ കൂടിപ്പോലും കാറ്റ് അകത്തേക്ക് കടന്നു വരാറില്ല.ഇരുട്ടും മൂത്രച്ചൂരും ഇറ്റിറ്റ് വീഴുന്ന അകമുറിയിൽ കൃത്രിമമായൊരു ജീവിതം തളപ്പിട്ട് വേച്ചും...

പര്യായപദങ്ങള്‍

ഹരികൃഷ്ണന്‍ തച്ചാടന്‍തീമെത്തകള്‍ പോലെ രണ്ടു വരമ്പുകള്‍ അവസാനിക്കുന്നിടത്ത്.. ചുണ്ടുകള്‍ ഇര തേടി അലയുന്ന മാംസളമായൊരു കടല്‍..മിന്നല്‍പ്പിണരുകളെ ഉറക്കി കിടത്തിയിരിക്കുന്ന, ലഹരിയുടെ ഉറവകളില്‍ രഹസ്യമായി നനഞ്ഞു കുതിരുന്ന ഒരു കാട്..രോമാഞ്ചശിബിരങ്ങള്‍ നിലതെറ്റി വീഴുന്ന വെണ്ണക്കല്‍...

മൗനം

നീതു കെ.ആർ.ചില മൗനങ്ങൾ അങ്ങനെയാണ് പ്രത്യേക രസക്കൂട്ടുകൾ ചേർത്ത് പറയേണ്ടതിൽ അപ്പുറം അർത്ഥം ദ്യോതിപ്പിക്കുന്നത് ഒരു വീർപ്പിൽ അണകെട്ടി പൊതിഞ്ഞ് വയ്ക്കുന്ന സ്വപ്നങ്ങൾ തേങ്ങി തേങ്ങി മരിച്ചു വീഴുന്നത് പുനർജനികളില്ലാതെ വിറങ്ങലിച്ചു വേരറ്റുപോയ വാക്കുകളുടെ പിടച്ചിൽ പേറുന്ന രണ്ടക്ഷരംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ചിത്രകാരാ, ഒരു നദിയെ വരയാമോ?

കവിതസിന്ധു . കെ.വിഹേ ,ചിത്രകാരാ – ഒരു നദിയെ വരയാമോ നീ സിന്ധുവെന്നൊരു നദിയെ,അങ്ങു തിബത്തിൽ, നിനക്കറിയാമായിരിക്കും ഹിമാലയമലനിരകൾക്കുമപ്പുറം മാനസസരോവരത്തിനുമപ്പുറം, വടക്ക് സിന്ധുവെന്നൊരു നദി –ഹേ, ചിത്രകാരാ, നീ കേൾക്കുന്നുണ്ടോ - ആ നദി, ഞാൻ തന്നെയാണ്. (നിനക്കറിയാമോ, എന്റെ പേരിലാണ് ഇതുവരെയും നീ...

വീടെത്താറായോ?

കവിത അലീനഡോക്ടറെ കാണാനുള്ള ബെഞ്ചിലിരുന്ന് വീടെത്താറായോ എന്ന് ഒരുവൾ ചോദിക്കുന്നു. തലയിൽ വെള്ളി കയറിയിട്ടുണ്ട്. മുഖത്ത് വെറും കുട്ടി. അമ്മക്കൈ പിടിച്ച് അനങ്ങാതിരിക്കുമെങ്കിലും ഇടക്കിടെ ഉറക്കെ വിളിച്ചു ചോദിക്കും "വീടെത്താറായോ?" കോട്ടയം മെഡിക്കൽ കോളേജിന്റെ കടുകും പരിപ്പും വിതറിയ മൊസൈക്ക് തറയിലേക്ക് മാത്രം നോക്കിയിരിപ്പാണ്. നഴ്സുമാർ, കുട്ടികൾ എന്നിവരുടെ നിഴലുകൾ ഒ.പിക്ക് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും...

പാകം 

കവിത അഞ്ജു ഫ്രാൻസിസ്അത്രമേൽ  ദുഃഖം നിറഞ്ഞ രാത്രിയൊന്നിലാവണം, മഴയതിന്റെ പഞ്ഞിക്കുപ്പായമുരിഞ്ഞ് തുളുമ്പി വീണത്.പെയ്യരുതേയെന്ന് പ്രാകി നേർന്ന് നിരത്തിവെച്ച പിഞ്ഞാണങ്ങളിൽ അത് താരാട്ട് കൊട്ടി.കറുത്തെല്ലിച്ച പട്ടിണിക്കുഞ്ഞുങ്ങൾ ഉറക്കത്തിലേയ്ക്കുരുണ്ടു പോയി.ഈയൽ ചിറകെരിച്ച കടും മഞ്ഞ നാളത്തെ, മഴ, ഒരുതുള്ളിയുമ്മ കൊണ്ടണച്ചു.അമ്മയിലേയ്ക്ക് കുത്തിച്ചാരി വെച്ച പട്ടിണി നോട്ടങ്ങളെ ഒറ്റയിരുട്ടിൽ കെടുത്തി.ഇരുട്ടത്ത്, എല്ലാവരെയും കെട്ടിപ്പിടിച്ചുറക്കിയിട്ട് മഴ,ആരും മരുന്ന് വെയ്ക്കാനില്ലാത്ത അമ്മയുടെ പൊള്ളലുകളിലേയ്ക്ക് ധാരയാകുന്നുണ്ടാകാം...പഞ്ഞിക്കുപ്പായമുരിഞ്ഞ് തുളുമ്പി വീണ മഴ ഇന്ന് കുട്ടിയല്ല ! ... ആത്മ...

കലിന്

കവിത രതീഷ് റ്റി ഗോപി ചിത്രീകരണം: ഹരിതഒത്തുകൂടുകൻറും ചൊളിയ പറതിരിക്കന്റും കൂട്ടാര്ത് കലിന് … ഉച്ചയാരും, പാതിരയാരും കലിന് ഒറ്റയാ ഇരിപ്പന്. അല്ലാത്ത നേരന് ഞാമ് ഞാരെങ്കിലും കൂട്ത് നേരന് കളവര്.വഴിയൂടെ പൈത്തേൻ പെണ്ടാളെ കാണ്ടാ, ഓട്ടിമേ കൈതേൻ പെണ്ണ് ചിറ്യങ്ങളെ കൈയ്യ കാട്ട്താത്…. അന്റ് എപ്പാത്തേയും പള്ള് കേത്തേൻ കലിന്…സന്ധ്യയാകുമ്പാത്തേ, നാടില്ലത്തെ, പെരയില്ലത്തേ കെട്ടിപെറ്ക്ക്ത് നടത്തേനാര്ടെ എടന...

പ്രണയിക്കുമ്പോൾ

സുനിത ഗണേഷ്പ്രണയിക്കാനായി നിങ്ങൾ ഒരു എലിയെ തിരഞ്ഞെടുക്കരുത്. നിങ്ങൾക്ക് മാളത്തിനകത്തെ ഇരുട്ടു മാത്രമേ കാണാൻ കഴിയൂ. പ്രണയിക്കാനായി നിങ്ങൾ ഒരു തവളയെ കണ്ടുപിടിക്കരുത്. ആഴമുള്ള കിണറ്റിൽ ഇറ്റു വെള്ളത്തിനായി നിങ്ങൾ ദാഹിക്കും. നിങ്ങൾ ഒരു എട്ടുകാലിയുമായി പ്രണയത്തിലാവരുത്. നിലപാടുകൾ അത് കാലിൽ നിന്നും കാലിലേക്ക് മാറ്റിക്കൊണ്ടിരിക്കും. ഒരു ഞണ്ടിനെ പ്രണയിക്കുകയേ ചെയ്യരുത്. അതു നിങ്ങളെ...
spot_imgspot_img