Homeകവിതകൾ

കവിതകൾ

പേറ്

വിഷ്ണു സുജാത മോഹൻകുളിമുറി, ഗർഭപാത്രം പോലെ അത്രമേൽ സ്വകാര്യത കാത്തു സൂക്ഷിക്കുന്നൊരിടമാണ്. അവിടെ എനിക്കു മാത്രം കേൾക്കാനുള്ള പാട്ടുകൾ ഉണ്ടാകുന്നുണ്ട്. ഭാഷയിലെ വ്യാകരണം പഠിച്ചു തീരാത്തതു കൊണ്ടു മാത്രമാണ് ഗർഭപാത്രത്തിൽ നിന്ന് ഒരു മൂളിപ്പാട്ടു പോലും കേൾക്കാത്തത്.ആടുമേക്കാൻ പോകുന്ന പോലെ - യാണെന്റെ കുളിക്കാൻ പോക്ക് എന്നെ ആരേയോ കുളിപ്പിക്കാ- നേൽപ്പിച്ച് മനസ്സിനേയും കൂട്ടി...

കിണർ

കവിത അഭിരാമി എസ് ആർകൊട്ടമ്പൊലേന് കെണറ് കുത്താരുന്ന് വല്ല്യമ്മച്ചീടെ  പെണ്ണുചോയ്പ്പിന് തലേന്ന് പെലേൻ കെണറിടിഞ്ഞ് ചത്ത്ചത്തതല്ല, വല്ല്യമ്മച്ചീടപ്പൻ കൊന്ന് താത്തിയതാന്നും പറയുന്നൊണ്ട്എന്നതാന്നേലും  പെണ്ണ് ചോയ്പ്പിനാള് കൂടുമ്മൊമ്പ്  അമ്മച്ചി പണി പറ്റിച്ച് മൂപ്പത്തി വീട് വിട്ടെറങ്ങികൊട്ടമ്പെലേന്റെ കൂരേല് കേറി പൊറുതി തൊടങ്ങി പെലേന്റോട പൊറുത്തോരെന്നുമ്പറഞ്ഞ് വല്ല്യമ്മച്ചീനേം വീട്ടരേം അകന്ന ശേഷക്കാരേമ്പോലും പള്ളീന്ന് പൊറത്താക്കിതറവാട്ട്...

വേട്ടക്കാരും ‘മാംസഗന്ധി’കളും.

കവിത നിമ.ആർ.നാഥ്‌ തെഴുത്ത ഇലകൾക്കുള്ളിൽ തിള പൊട്ടും രക്തം. ത്രസിക്കും മഞ്ഞ ഞരമ്പുകൾ . വിണ്ടർന്നാൽ, കുതിച്ചു പൊന്തും ചോരച്ചാലുകൾ . ഉടനുതിരും പച്ചമാംസഗന്ധം.കറുപ്പ് തുടിക്കും മുഴുത്ത ശിഖരങ്ങൾ. യന്ത്രമുനകളുരുകും ഉഷ്ണലാവ. തോൽ ചീന്തിയാൽ അസ്ഥിതിളക്കം . നൊടിനേരത്താൽ ചുനയിടും, കൊഴുത്ത ഉടൽ സ്രവങ്ങൾ.വെട്ടം ചേർന്നാൽ പിരിഞ്ഞു...

HOW FAR ARE YOU?

Poem Prathibha PanickerShould I come so close to you that our breaths could touch each other? Or should I keep myself a little far such that I can...

കടല് വീട് 

കവിത ഹണി ഹർഷൻവീടിനോട് പിണങ്ങിഇന്ന് ഞാനൊന്ന് കടലുകാണാൻ പോയി..ശാന്തമായ തീരം..തീരത്ത് പണ്ടെങ്ങോ വന്നുപോയൊരുകൂറ്റൻ തിരമാല കൊണ്ടുപോകാൻ മറന്ന ചിലതും ഞാനും മാത്രം..കൂപ്പുകുത്തിയ ഒരു മേൽക്കൂരയെന്നെചാരിയിരിക്കാൻ ക്ഷണിച്ചു,തലചേർത്തുവെച്ച്,വിശാലമായി ഇരുന്ന്,അതിവിശാലമായ കടലാസ്വാദനം..കടലിന്റെ ഭാഷയും കേട്ട് കണ്ണടച്ചങ്ങനെ ഏറെ...

അഞ്ച് കവിതകള്‍

ഇഖ്ബാൽ ദുറാനിഹൃദയം വെന്തുരുകി മേല്‍പ്പോട്ടുയര്‍ന്ന നീരാവി തന്നെയാണ് കണ്ണിലെ - ഓരോ മഴ,യും ! ചുംബനങ്ങള്‍ ചുണ്ടുകള്‍ക്കിടയില്‍ നല്ല ഉറക്കമായിരുന്നു നിന്റെ ചുണ്ടുകള്‍ തട്ടിയുണര്‍ത്തും വരെ! രാത്രി കൂടെ കിടന്ന് മയക്കിയെന്ന പരാതി,യിലകള്‍ പകലിന്റെ മുറ്റം നിറയെ! ചിന്തകളിങ്ങനെ തീരത്തടിഞ്ഞാല്‍ കടലിന് തിരയിളക്ക മെങ്ങനെ മറക്കാനാവും! കച്ചവടം പലഹാര കടയിലെ ഭരണിയില്‍ ഭംഗിയില്‍ അടുക്കി വെച്ചിരിക്കുന്നു. ഹൃദയാ,കൃതിയിലുള്ള ബിസ്‌ക്കറ്റുകള്‍. ഇഷ്ടത്തിന് ചവച്ചരച്ച് കഴിക്കാന്‍ പാകത്തില്‍ മധുരമുള്ളവ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌മീനിനൊപ്പം നീന്തുന്നു ജലത്തിന്‍റെ ഉണ്മയെത്തൊട്ടുകൊണ്ട്. ഒരു പക്ഷിതന്‍ ചെറുതൂവലാകുന്നു ആകാശത്തിന്‍റെ മിഥ്യയില്‍ ലയിച്ചുകൊണ്ട്. ഇലയുടെ സിരയില്‍ പടരുന്നു കാറ്റിന്‍റെ ഭാരമില്ലായ്മയെ പുണര്‍ന്നുകൊണ്ട്. മരമതിന്‍ വേരില്‍ ചലിക്കുന്നു ഭൂമിയുടെ ആഴത്തെ അളന്നുകൊണ്ട്. ദീര്‍ഘമായ ധ്യാനത്തില്‍ മണ്‍തരിയായി മാറുന്നു മഴയുടെ രതിയെ ചുംബിച്ചുകൊണ്ട്. പൂവില്‍ പൂമ്പൊടിയായ് തുടിക്കുന്നു ഷഡ്പദസംഗീതംകൊണ്ട്. വിസ്മിതമൊരു മഷിയാല്‍ പകര്‍ത്തുന്നു പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...

പൂക്കാനിടമില്ലാത്തൊരുവൾ

കവിത നന്ദന എസ്വേട്ടക്കാരന് സപ്തഋഷികളും കൂടി ഓതിക്കൊടുത്തത് എന്താണെന്നറിയാൻ അവൾ ഇനിയും കാത്തിരിക്കണം. കനത്തുപോയ കണ്ണീരിൽ തിരി മങ്ങിയാണ് കത്തുന്നത്. ഇരുട്ടിൻറെ ചൂരിനൊപ്പം മയക്കംഒളിച്ചോടി . പകലിന് തന്നെ കൂട്ടികൊടുക്കാൻ രാത്രിക്കുരാത്രി വന്ന ചന്ദ്രൻ കാമുകനാണെന്ന് തെറ്റിദ്ധരിച്ച അന്നുമുതൽ അവൾക്ക് തന്നെ അവളെ വിശ്വാസമില്ലാതായിരിക്കുന്നു. കുരുമുളക് തിരികളിൽനിന്നും മിഴിനീട്ടിയ ആയിരത്തൊന്ന് മുളകിൻകണ്ണുകളും തന്റെ...

നിശ്ശബ്‌ദത, പാലിക്കപ്പെടേണ്ട ഒന്നല്ല

കവിതസുജിത്ത് സുരേന്ദ്രൻശബ്ദങ്ങളുടെ കോലാഹലത്തിനുള്ളിലും വായ് മൂടിക്കെട്ടിയ നിശ്ശബ്ദത പടർന്നു പന്തലിച്ചു നിൽക്കുന്നുഅതിൻ ചുവട്ടിലാണ് നമ്മളൊരുമിച്ച് തണലെന്ന പേരിൽ വെയിലിനെ ഭയന്നിരുന്നത്.തുടലിട്ട ഉടലിന്റെ കൂട്ടിലാണ് നാം കടമയെന്ന പേരിൽ വാലാട്ടിനിന്നത്.എത്ര കഴുകിയിട്ടും മങ്ങാത്ത കറയുടെ വെറുപ്പിലാണ് നാം കറുപ്പെന്നും, വെളുപ്പെന്നും രണ്ടായ് മാറിയത്.നീയോർക്കുക ; ചുമത്തപ്പെട്ട ചുമതലകൾ ചുമലിലും പേറിയാണിപ്പോൾ നിന്റെ നിശ്ശബ്ദത ഊരാകെ തെണ്ടുന്നതെന്ന്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

കാഴ്ച്ചപ്പൊതികൾ

സൂര്യ സുകൃതംഓടുന്നുണ്ട്, ഒരുപാട്. നിന്റെ പുറകേ, നിനക്കൊപ്പം, നിന്റെ (എന്റെ) സ്വപ്നങ്ങളിലേക്ക്.അറിയുന്നുണ്ട്.. എന്റെ കിതപ്പുകളിൽ നീ ശ്വാസം മുട്ടുന്നത്.കെട്ടിപ്പിടിച്ചോടണമെന്ന എന്റെ വാശികളിൽ നീ വലഞ്ഞ് പോവാറുണ്ട്.ഇടയ്ക്കൊക്കെ എന്റെ കാൽവേഗത്തിൽ നീ ഇഴഞ്ഞിട്ടുണ്ട്.എന്നിട്ടും എന്റെ പരാതികൾ തുടലു പൊട്ടിച്ചോടി വന്ന് നിന്നെ കടിക്കുന്നു. ഒട്ടും സഹതാപമില്ലാതെ കുരയ്ക്കുന്നു.കൊതിയുടെ ഉമിനീരൊലിപ്പിച്ച് വീണ്ടും നിർത്താതെ ഓട്ടം. നിന്റെ പുറകേ, നിനക്കൊപ്പം, നിന്റെ (എന്റെ...
spot_imgspot_img