Homeകവിതകൾ

കവിതകൾ

തീവണ്ടിയാത്രയിലെ ചില പെണ്ണുങ്ങൾ

കവിത അബ്ദുള്ള പൊന്നാനിനാക്ക് ബാഗിനുള്ളിലൊളിപ്പിച്ച് വണ്ടികേറുന്നു ചില പെണ്ണുങ്ങൾ.തിടുക്കപ്പെട്ട് സീറ്റിലിരുന്ന നീണ്ട മൗനം കോട്ടുവായിട്ടു.പല്ലി ചിലക്കുന്ന ശബ്ദം പോൽ വിറപൂണ്ട ഫോണെടുത്ത് വിരല് പതിപ്പിച്ച് കണ്ണും കാതും ഉള്ളിലൊതുക്കി. ചിലച്ച് കൊണ്ട് ഒരു കുഞ്ഞു പാദസരത്തിൻ്റെ ശബ്ദം  ഓടിക്കളിക്കുന്നുണ്ട് .കൂർത്ത നോട്ടത്തിൽ പതുങ്ങിയിരിക്കുന്നുണ്ടൊരു കൊഞ്ചലിൻ നാദം. ജാലകത്തിന്നപ്പുറത്തെ പുഴയൊഴുക്കും തണല് വിരിച്ച മരച്ചില്ലകളും വെയില്...

ഉറക്കത്തിനും മുൻപ്

കവിത പ്രിൻസി പ്രവീൺഅന്യയേ പോലെ നിൽപ്പാണ്, ഉറക്കമെന്നും കിടപ്പറ വാതിലിനപ്പുറം നമ്രശിരസ്സുമായിരാത്രിയുടെ നിഗൂഢതയെ മുഴുവൻ ഇരുട്ട് ആവാഹിച്ചു ചുറ്റുമൊരു സ്വത്വമില്ലാത്ത പ്രഹേളിക തീർക്കയാവും.ആത്മാവ് നഷ്ട്ടപെട്ട മനസ്സ് ശൂന്യമായ ഇടത്തിലൊക്കെ വെറുതെ അലയുംസ്വപ്നങ്ങളൊക്കെ വാതിലിൽ മുട്ടാതെ പുറത്തു കാത്തുനിൽക്കും രാമഴയും നോക്കി.മനസ്‌ നേർവരമ്പിലൂടെ പാതവക്കിനപ്പുറത്തേക്ക് തനിയെ സഞ്ചരിച്ചു തുടങ്ങുംസ്വപ്നങ്ങളൊക്കെ പെറുക്കിയെടുത്തു മറയുന്നൊരാളിന്റെ നിഴലിനെ പിന്തുടർന്ന്താഴ് വാരം നഷ്ട്ടമായ കാറ്റപ്പോൾ വെറുതെ ചുറ്റി...

അതിരുകൾ

കവിത അനു.വിവീടിൻ്റെ അതിര് കാടാണ് പോക്കുവെയിലാറുമ്പോളിടക്കൊക്കെ കാടിനെ നോക്കി നിൽക്കാറുണ്ടുഞാൻ വീട്ടതിരിനുള്ളിൽ! വീടിന് നാലതിരുകളുണ്ട് അതിലേറെ അരുതുകളും അതിരുകൾക്കും അരുതുകൾക്കുമിടയിൽ വിങ്ങി വിങ്ങി ഞാനൊരിക്കൽവീട്ടതിരുതുരന്നു. കാടിൻ്റെ അതിരുകൾ തേടിനടന്നു. നടന്നു നടന്നു ഞാൻ ഇരുന്നു, കിടന്നുമറിഞ്ഞു. കൈനീട്ടി കാട്ടു വള്ളിക്കൾ തൊട്ടു ഏന്തിയിട്ടെത്താത്തവ ചാടിപ്പറിച്ചൂ.. കൂവിവിളിച്ചു. അലറിക്കരഞ്ഞൂ... പൊട്ടിച്ചിരിച്ചൂ.. ഒടുവിൽ കാടിൻ്റെ ഉള്ളറയിൽ മലർന്ന് കെടന്ന്...

യാത്ര

ദിജില്‍ സികത്തിയെരിയുന്ന മരുഭൂമിയാണെനിക്ക് തണല്‍മരങ്ങളെക്കുറിച്ച് ഓര്‍മ്മ നല്‍കിയത് എന്റെ യാത്രയുടെ ഗതിതെറ്റിയെന്നറിഞ്ഞത്. സ്വപ്‌നങ്ങളുടെ തലചുമടുമേന്തി വേനലുരുക്കിയ പൂഴിമണ്ണില്‍ ദിക്കറിയാതെ ഉഴലുന്ന യാത്രികന്‍, ഞാന്‍ ഇനിയൊരു മരീചികയെനിക്കുവേണ്ട ഇനിയൊരു മഴവേണം, മണ്ണിനടിയിലൊളി- പ്പിച്ച സ്വപ്‌നത്തില്‍ വേരുകളില്‍ ഊര്‍ജ്ജം നിറയ്ക്കുവാന്‍....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

കർക്കിടകവാവ്

പ്രവീണ്‍ പി സിബലിതർപ്പണതിന്റെ ശിരസ്സിൽ നിളയുടെ അവസാന രക്തവും കൈക്കുള്ളിലാക്കി.... പിതൃക്കൾക്കുനീട്ടുമ്പോൾ... നിന്റെ മകനെയും കൊണ്ട് എന്നരികിൽ ഈറനോടെ വന്നിരുന്ന് അനുഭൂതിയിലേക്ക് കണ്ണീർകൊടുത്ത് വിങ്ങുമ്പോൾ... നമ്മൾ തീർത്തും അപരിചിതരായിരുന്നു..! നിന്റെ മകന്റെ മുഖത്ത് തിരിച്ചറിവില്ലാത്ത ഒരമ്പരപ്പ്, അവന്റച്ഛനെ ഒരു ബലികാക്കയായ് കരുതാൻ ഓർമ്മയുദിചില്ലയിരിക്കാം... പണ്ട് അതെ...

എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*

(കവിത) അജിത് പ്രസാദ് ഉമയനല്ലൂർഎഴുത്തുമുറിയിലെ അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും പുറപ്പെട്ടു വരുന്നുണ്ട് ചതുരാകൃതിയിലുള്ള അസാധാരണമായൊരു വെളിച്ചം.ചുമരിനു കീഴെയായി എഴുത്തുമേശയുടെ കാലിളകിയാടിയതിന്റെ നരച്ചപാടുകൾ. മേശയ്ക്കു മുകളിലായി മറിഞ്ഞുകിടക്കുന്ന ധ്യാനബുദ്ധനും കല്പറ്റനാരായണൻ മാഷിന്റെ 'സമയപ്രഭു'വും. (ധ്യാനബുദ്ധന്റെ ശിരസ്സിൽ തലോടലിന്റെ പാടുകൾ )സമയപ്രഭുവിലെ വായിച്ച് അവശേഷിപ്പിച്ച പേജ് അരികുമടക്കിക്കൊണ്ട് അടയാളം വച്ചിരിക്കുന്നു. മടക്കിവച്ച പേജിലെ അവസാനത്തെ വരിയിൽ അഴുക്കുപുരണ്ട ഒരു വിരലടയാളവും!അക്ഷമ കൂടെക്കൂട്ടിയിരുന്ന അയാളെ അവസാന നിമിഷങ്ങളിൽ സമയപ്രഭുവായിരുന്നിരിക്കണം നയിച്ചുകൊണ്ടിരുന്നത്.- യാതൊരുവിധ ധൃതിയുമില്ലാതെ സൗമ്യതയോടെ അവസാനത്തെ...

പൂവാൽമാവ്

(കവിത)വിനോദ് വിയാർമതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്.പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ തരില്ല പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും ഒന്നുനോക്കുകയേ വേണ്ടൂ ചുമ്മാചിരിക്കുകയേ വേണ്ടൂ ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി എനിക്കു പിടിക്കില്ല 'എടാ പൂവാൽമാവേ…' എന്നുറക്കെ...

അങ്ങേരുടെ തള്ള

(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്- അങ്ങേര് കുളികഴിഞ്ഞെത്തിയത്. എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും- ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു. അകത്ത് അങ്ങേരുടെ തള്ള- കൊന്തചൊല്ലുന്നതിന്റെ ഒച്ച. കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്, ചട്ടിയിലേക്കിട്ടു. അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു. പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ. * ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ- അത്താഴം വിളമ്പി. തഴമ്പിച്ച കൈയ്യാൽ അങ്ങേര്...

ട്രോൾ കവിതകൾ – ഭാഗം 29

വിമീഷ് മണിയൂർ ബസ്റ്റാൻ്റ്മഴ പെയ്തപ്പോൾ നഗരം ഒഴുകിപ്പോയി. ആളുകൾ പിന്നാലെ പാഞ്ഞ് വീടുകളും പീടികകളും ഷോപ്പിങ്ങ് മോളുകളും എടുത്ത് പുറത്തേക്കോടി. ഒരു യാചകൻ പൈസ ഉണ്ടായിട്ടും അയാളെ കയറ്റാതിരുന്ന ഹോട്ടൽ നീന്തി പിടിച്ച് ഉണക്കി....

രാസ(ഷ്ട്ര)തന്ത്രം

ഫലാലു റഹ്മാൻ പുന്നപ്പാലരസതന്ത്രത്തിന്റെ ആവർത്തന പട്ടികയിൽ നിന്നുംരാഷ്ട്ര'തന്ത്ര'ങ്ങളുടെ പട്ടികയിലേക്കുതിർന്ന മൂലകങ്ങൾക്കൊക്കെയും രാസപരിണാമം സംഭവിച്ചുചുണ്ടിലൽപ്പം നൈട്രസ് ഓക്സൈഡ് വിതറി കവിൾ പേശികൾ ക്രമീകരിച്ചുനാവിന്റെ രസമുകുളങ്ങളിൽ പൊടിഞ്ഞ ഉമിനീർ കുടിച്ചിറക്കി 'വിശപ്പിന്റെ' രസതന്ത്രം വിളമ്പിനിന്റെ നാവിൽ നിന്നും 'തെറി'ച്ചു വീണ വാക്കുകളിൽ അമോണിയയുടെ രൂക്ഷഗന്ധമുണ്ടായിരുന്നുധമനികളിലെ മാപിനിയിൽ...
spot_imgspot_img