Homeകവിതകൾ

കവിതകൾ

ചാൾസ് ബുക്കോവ്സ്ക്കിയുടെ മൂന്നു കവിതകൾ

വിവർത്തനം : സനൽ ഹരിദാസ്ഏറ്റവും ഇരുണ്ട ഒരു ഏപ്രിൽ രാത്രി ഓരോ മനുഷ്യനുമൊടുവിൽ കുരുങ്ങുകയും തകരുകയും ചെയ്യുന്നു ഓരോ കുഴിമാടങ്ങളും  തയ്യാറാകുന്നു ഓരോ കഴുകനും കൊല്ലപ്പെടുന്നു ഒപ്പം സ്നേഹവും സൗഭാഗ്യവും കവിതകൾ ഒടുങ്ങിക്കഴിഞ്ഞു, തൊണ്ട വരണ്ടിരിക്കുന്നു. ഇതിന് അന്ത്യകൂദാശകൾ  ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല കാരണങ്ങളും കണ്ണീരുമുണ്ടാകുമെന്നും വേദനയാണ്...

വീട് വരയ്ക്കുന്ന രണ്ടു പേർ

കവിത നിഷഅങ്ങനെ .... മഴവില്ലിൻ്റെ ഏഴു വർണ്ണം കൊണ്ട് അവർ  വീട് വരയ്ക്കാൻ തുടങ്ങി. ഒരാൾ വരച്ച ചിത്രത്തിൽ അമ്മ എപ്പോഴും അടുക്കളയിൽ  ദോശ ചുട്ടുകൊണ്ടിരുന്നു..... മുത്തശ്ശി കോലായിലിരുന്ന് കഥകൾ പറയുകയും മുറ്റത്തെ പൂമ്പാറ്റക്കാടിൽ കുട്ടികൾ ഊഞ്ഞാലാടുകയും വേനലിൽ  വിരിഞ്ഞ  പഴങ്ങളെ കടിച്ചീമ്പുകയും ചെയ്തു. അച്ഛനും, മുത്തച്ഛനും ഒരുമിച്ച് ആകാശത്ത് പച്ചക്കുടകൾ  നിവർത്തുകയും, അതിൽ അണ്ണാനും,...

അടയാളം

ഡോ. എം.പി. പവിത്രസ്നേഹത്തിന്റെ നീല വിഷമായിരുന്നു എന്റെ നിലനിൽപ്പ്. നീ അതാദ്യം തന്നെ പറിച്ചെടുത്തു- മുഴുവനായിട്ടും. എന്നിട്ടും നീ മകുടിയൂതുമ്പോൾ ഞാൻ പുളഞ്ഞു കൊണ്ടു നൃത്തം ചെയ്യുന്നു--- നിനക്കിഷ്ടമുള്ള ചലനങ്ങളിൽ. എനിക്കു തോന്നുമ്പോൾ മാത്രം എന്റെ ഗർവ്വുപ്രകടിപ്പിച്ചിരുന്ന സ്വന്തം ഫണം മുഴുവൻ നീ പറയുന്നതിനനുസരിച്ച് വിടർത്തുന്നു നീ പറയുന്നതനുസരിച്ചു...

ആദ്യാവസാനം പ്രേമം

കവിത രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ മാത്രമൊറ്റ.പിന്നെയും പത്താണ്ട് കഴിഞ്ഞു, പ്രേതസിനിമയിലെ പ്രേതഗാനങ്ങളെ പോലെ പ്രേമമാവേശിച്ചപ്പോൾ.അവൾ എടുത്തില്ല, പ്രേമത്തെ പ്രേമത്തെ തന്നെ പേടിച്ച ഉടലിനെ....ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

വസന്തത്തിലേക്കുള്ള യാത്ര

കവിതനിഷി ജോർജ്ജ്പൂ പറിക്കാൻ പോരുന്നോ പോരുന്നോ അതിരാവിലെ എന്ന് ചിലച്ചൊരു പക്ഷിക്കൂട്ടം എന്നും രാവിലെ മുറ്റത്ത് നിൽക്കുന്നു. പിന്നല്ലാതെ എന്ന് ചിരിച്ചു കൊണ്ട് എന്നും രാവിലെ ഞാൻ ചാടി പുറപ്പെടുന്നു. വസന്തത്തിനൊപ്പമോ വസന്തത്തിലേക്കോ അല്ലാതെ ആരാണ് ഇഷ്ടത്തിലൊരു യാത്ര പോവുക ?കൈ കോർത്തു നടക്കുന്നതിനിടയിൽ എത്ര പെട്ടെന്നാണ് നമ്മൾ...

കുളം – ഒരു ആവാസവ്യവസ്ഥ

സുനിത ഗണേഷ്കുളം ഒരു ആവാസവ്യവസ്ഥ... നിറയെ മീനുകൾ... നട്ടെല്ലുള്ളവ! ഇല്ലാത്തവ! വാൽമാക്രികൾ... ജീവനുള്ളവ! ഇല്ലാത്തവ! ഇടക്കിടെ തലപുറത്തേക്കിടുന്നവ... ജീവിതം മുഴുവൻ മുങ്ങാംകൂളിയിട്ടു കിടക്കുന്നവ! ഒരുനാൾ എല്ലാം പൊങ്ങിവന്നു... ജീവനില്ലാതെ, സ്വത്വം നഷ്ടപ്പെട്ട്....അടുത്തേതോ ഫാക്ടറിയുണ്ടത്രേ.... രാസമാലിന്യങ്ങൾ ഒഴുകിവന്നത്രെ.... ഒഴുക്കില്ലാത്ത വെള്ളം.... നിറഞ്ഞ മാലിന്യം... മുങ്ങാംകൂളികൾ അറിഞ്ഞില്ലത്രേ!!

സ്വപ്നങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്നവളുടെ മരണം

കവിതദിവ്യ പി എസ്വിശ്വസിക്കാൻ വയ്യ! എന്ന് അവളെ അറിയുന്നവർ പരസ്പരം പറഞ്ഞു പാതി അടഞ്ഞ കണ്ണുകളിൽ ഇപ്പോഴും പ്രതീക്ഷ നിഴലിക്കുന്നുണ്ടോ? കൈ കാലുകൾ വിടർത്തി, കമിഴ്ന്ന നിലയിൽ കാണപ്പെട്ട ദേഹത്ത് പുഴുക്കളരിക്കുന്നുണ്ടെന്നെനിക്ക് തോന്നി സ്വന്തം കിടപ്പുമുറിയിൽ ഞരമ്പ് മുറിച്ച നിലയിൽ കാണപ്പെട്ട ഒരു ബോഡി മാത്രമായി അവൾ മാറിയിരിക്കുന്നു മണിക്കൂറുകൾക്ക് മുൻപ്, ടെഹ്‌റാഡൂൺ നൈനിറ്റാൾ ഷിംലാ വിശേഷങ്ങൾ ചൂടോടെ പങ്കുവെക്കുകയും ഉറക്കെ പൊട്ടിച്ചിരിക്കുകയും...

അമ്പിളി അമ്മാവൻ

(കവിത)രാജശ്രീ സി വിആകാശത്തെച്ചെരുവിൽ തേങ്ങാപ്പൂളുപോലെ തൂങ്ങിക്കിടക്കുമ്പോഴും വൈഡൂര്യമെത്തയിൽ മന്ദഹാസം പൊഴിച്ചു നിൽക്കുമ്പോളും താഴോട്ടായിരുന്നു നിൻ്റെ നോട്ടം..നോക്കുന്നവന് കുളിർമ്മ പകർന്ന് നീയങ്ങനെ നിന്നു...എൻ്റെ നോട്ടമെപ്പഴും മുകളിലോട്ടും മുന്നോട്ടും മാത്രമായിരുന്നു.താഴോട്ടു നോക്കുവാൻ ഞാനെന്നേ മറന്നു കഴിഞ്ഞിരുന്നു.എന്തിനെന്നറിയാതെ ചുട്ടുപഴുത്ത വഴിയിലൂടെ സകലരേയും പിറകിലാക്കി എന്നു ചിന്തിച്ച് ഞാൻ ഓടിക്കൊണ്ടേയിരുന്നു...അപ്പോഴും ശാന്തനായി...

പ്രണയഹരിതകം

അനൂപ് വി. എസ്.നിന്റെ മുടിയിഴകളിൽ മുത്തുകോർക്കാൻ തുടങ്ങിയ വസന്തകാലരാത്രിയിലാണ് ഞാൻ നിന്നെ ചിഹിരോ എന്ന് വിളിച്ചത്. മുടിയിഴകൾ ചേർത്തുവച്ച കറുത്ത നൂലിൽ നിന്റെ മുടിനിറയെ മുത്തുകൾ നിറഞ്ഞുനിന്നു. നീയെഴുന്നേറ്റപ്പോൾ നിലത്തേക്കുവീണ് മുത്തുകൾ നൃത്തം ചെയ്യുമ്പോൾ, അതിൽ ചിലത് നമ്മൾ നിന്ന മട്ടുപ്പാവിൽനിന്ന് താഴേക്ക് തെറിക്കുമ്പോൾ, നിന്റെ ഉള്ളംകൈയിൽ ഒരു മുത്ത് ചേർത്തുവച്ച് എന്റെ കൈത്തലംകൊണ്ട് കോർത്തുപിടിച്ച് കാറ്റുപോലെ വിളിച്ചതാണ്, ചിഹിരോ.നിന്റെ...

മൂന്ന് പ്രണയകവിതകള്‍

എം. ജീവേഷ്1ആകാശമുണ്ടെന്ന തോന്നലില്ലേ അതു തന്നെയല്ലേ പ്രണയം; ചിറകില്ലാതിരുന്നിട്ടും പറക്കാനാവുന്നത്.2ഏകാന്തത കൊത്തിയില്ലാതാക്കുന്ന ഒരു കിളിയുണ്ടായിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു. എന്റെ ശിഖരങ്ങൾ അതിന്റെ കൊക്കുകൊണ്ട് ഉരഞ്ഞു പൊട്ടട്ടെ മുറിഞ്ഞു കൊള്ളട്ടെ ചാറൊലിക്കട്ടെ. സാരമില്ല, എന്തുപറഞ്ഞാലും ഒറ്റമരത്തിന് ഒരു കിളി വസന്തം തന്നെയാണ്.3കാറ്റു വന്ന് തൊട്ടെന്നെ.എന്നേക്കാൾ മുറിവുണ്ടായിരുന്നു അതിനും.ചില്ലകളിൽ തട്ടിയ പാടുകൾ, മുള്ളിലുരഞ്ഞ കോറലുകൾ.എങ്കിലും ഉമ്മവച്ചുമ്മവച്ചു പറന്നുപോയ്.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in
spot_imgspot_img