Homeകവിതകൾ

കവിതകൾ

ഓട്ട

കവിതപ്രദീഷ് കുഞ്ചുഉറുമ്പ് കടിച്ചിട്ട്, ഉറങ്ങാൻമേല. ഉടുതുണി, ഉറക്കപ്പായ, ഉലകമുച്ചൂടും ഉറക്കെക്കുടഞ്ഞു.ഇടക്ക്, അരിക്കുന്നപോലെ, കടിക്കുന്ന പോലെ, ചൊറിയുന്ന പോലെ. കിരുകിരിപ്പ്, ചൊകചൊകപ്പ്, തടിച്ചുപൊന്തൽ, കലശലാം നീറ്റൽ.അടീല്, തുടക്ക്, പൊക്കിളിൽ, പുറത്ത്, കഴുത്തിൽ, കൺപോളയിൽ.കൊടുത്തടി, കട്ടത്തിരുമ്മൽ, മാന്തലോ മാന്തൽ.കുളിച്ചു. നന്നായി തുടച്ചു. കാറ്റുകൊണ്ടു, വെയിലിലിരുന്നു. പിന്നേം, കുളിച്ചു. നന്നായി തുടച്ചു. പിന്നെ കൂടെക്കൂടെ, പൗഡറിട്ടു.ഇരിക്കക്കള്ളിയില്ല, നിക്കക്കള്ളിയില്ല, കിടന്നിട്ടൊട്ടുന്നുമില്ല.പരപരാ- മേലോട്ട്, കീഴ്പോട്ട്. പൊട്ടുപോലെ, കുത്തുപോലെ, വരപോലെ, വരച്ചപോലെ.ഉള്ളിൽക്കിടന്ന്, പുളയുന്ന പരാക്രമം, തൊള്ളതുറന്ന്, ആരോട് പറയാൻ.നോക്കി. കമഴ്ന്ന് കിടന്ന്, ചരിഞ്ഞുകിടന്ന്, മലന്ന്  കിടന്ന്. വളഞ്ഞും, പുളഞ്ഞും കിടന്ന്.നടന്ന് നോക്കി, കിതച്ചു. ഓടിനോക്കി, തളർന്നു. പിന്നേം കിടന്നു നോക്കി.പിന്നെ, കണ്ണടച്ചു നോക്കി. കാതടച്ചു വെച്ചു.അതാ, കിരുകിരാ ചെത്തം. ചുണ്ട് തുടക്കുന്നവ, ഉറുഞ്ചിയെടുക്കുന്നവ, ഏമ്പക്കം വിടുന്നവ.പിന്നേം, ചെത്തം മിണ്ടീല. പിന്നേം, കിറുകിരാ...

ഏകാന്തതയിലെ ചിരികൾ

കവിത പ്രദീപ് പൊറ്റമ്മൽഒറ്റരാത്രി കൊണ്ടാണ് ഞാനും നീയും ഐസലേഷനിലായത്, പാതിമുറിഞ്ഞ മരണങ്ങൾ കൂട്ടിപ്പിടിച്ച വിരലുകൾക്കിടയിൽ ശൂന്യതയുടെ പകർപ്പുകൾ എത്ര പെട്ടന്നാണ് ഏകാന്തതയിലായത്.... അവളുടെ ഒറ്റപ്പായയിലേക്കു പരിഭവം തളിക്കാനെത്തിയപ്പോഴേക്കും പുറം ചായ്പ്പിൽ ഒരു നോട്ടം മാത്രം ബാക്കി വെച്ച് ഏറെ നേരം .... ശ്വാസം തികയാതെ , നിശ്ചലമായ ഗ്ലൂക്കോസ് കുപ്പികൾ മരുന്നു മണത്തിന്റെ ഒറ്റപ്പെടലുകളാണെന്നറിഞ്ഞിട്ടും, അപ്പുറവും ഇപ്പുറവുമാകുകയാണ് നമ്മൾ...

ദൈവമിപ്പോള്‍ സ്വര്‍ഗ്ഗത്തിലില്ല

അനിൽ കുര്യാത്തിചോളം വിതച്ച വയലേലകളില്‍ നിന്നും ഗോതമ്പ് വിളവെടുക്കുന്നവരോടവർ ചോദിച്ചു "എന്റെ നാവിൽ പൂട്ടാന്‍ വിലങ്ങുണ്ടോ"രജസ്വലയല്ലാത്ത അവളുടെ കന്യാചര്‍മ്മം പിളർത്തിയൊഴുക്കിയ പ്രാണന്റെ കണ്ണുനീരിന് ആർത്തവ ചുവപ്പില്ലായിരുന്നുസ്വര്‍ഗ്ഗം തേടുന്ന ചെന്നായ്ക്കളോടൊരുവൾ അക്ഷര ഭിക്ഷയാചിച്ചു അവര്‍ ദൈവത്തെ ചൂണ്ടിക്കാട്ടി അവളുടെ നാവരിഞ്ഞുവിശുദ്ധ ഗ്രന്ഥങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുലകളറുത്തെറിഞ്ഞു ദൈവമപ്പോള്‍...

ട്രോൾ കവിതകൾ ഭാഗം – 7

വിമീഷ് മണിയൂർകൊഴക്കട്ടചപ്പാത്തിയുടെ വട്ടത്തിലുള്ള മുഖമായിരുന്നു കൊഴക്കട്ടയ്ക്ക് ഇഷ്ടം. നടന്നില്ല. കൊഴക്കട്ട തൊട്ടപ്പുറത്തിരിക്കുന്ന ചപ്പാത്തിയിലേക്ക് കണ്ണിട്ടു. ഇട്ട കണ്ണ് ചപ്പാത്തിയിൽ കൂട്ടി മുറിച്ച് ഒരാൾ എടുത്ത് വായിലിട്ടു.മുട്ടിൽ നിപ്പിച്ചുവെയിലിൻ്റെ വീട്ടിലെ പേര് കാറ്റ് എന്നായിരുന്നു....

വെള്ളയും മഞ്ഞയും

കവിതവിജയരാജമല്ലികകാമവും പ്രണയവും വെള്ളയും മഞ്ഞയും പോലെവേർതിരിച്ചെടുത്തും അല്ലാതെയും ഞാനതു നുകർന്നു മദിക്കുന്നു കദനം പൂകും മരുഭൂമികളിൽ- നിന്ന് എത്തിപ്പിടിക്കും മുന്തിരി വല്ലികപോലെ ഇരു നിറങ്ങളും എന്നെ ഉണർത്തുന്നു ഒന്നില്ലാതെ മറ്റൊന്നോ, ഉടൽ ഞെരുക്കങ്ങളെ പുണരുന്നു തരിശുഭൂമികളിൽ പെരുമഴ പോൽ ഉതിരുന്നുരണ്ടും ഒന്നെന്നു വെറുതെ പറയുമ്പോൾ എന്റെ പരൻ അപരനാകുന്നു!*മുട്ടയുടെ വെള്ളയും മഞ്ഞയുംആത്മ...

Power of Words

(Poem)Sreesha I am not a super woman. I can laugh, Cry and be confident occasionally.. I had a great collection of words, The awesome gift of my beloveds And It had...

ഫുൾ ജാർ ആസിഡ് നന്ദികൾ

കവിതബഹിയനന്ദിയുണ്ട് ഒരുവനോടല്ല; ഓരോ ഒരുവനോടും.നിഷേധിച്ചിട്ടും ധിക്കാരം കാട്ടിയിട്ടും അഹങ്കാരിയായിട്ടും ആസിഡിൽ കുതിർന്ന് പൊള്ളിയടരാതെയീ മുഖമിപ്പോഴും ഇങ്ങനെ സുന്ദരമായി തന്നെ അവശേഷിപ്പിച്ചതിന്...കത്തിക്കരിഞ്ഞൊരു വാർത്താ വിഭവമാക്കി നാടുനീളെ വിളമ്പാതെ പോയതിന്...നന്ദിയുണ്ട്, കൗമാരം തുടങ്ങാൻ നേരം പ്രണയമെന്നോതി നിർത്താതെ മുഴക്കിയ സൈക്കിൾ മണിയോടെ പിറകെ കൂടിയ ഓമനത്തമുള്ള മുഖത്തോടു കൂടിയ ഒരുവനോട്... നിഷേധത്തിനൊപ്പം സ്കൂളിൽ കൊടുത്ത പരാതിയിൽ നാടും വീടും വിട്ടോടിപ്പോയി നാളുകളോളം തീ തീറ്റിച്ചു അവൻ. പിന്നെ, പോലീസുകാർ തിരിച്ചു കൊണ്ട്...

ചെല്ലാനം

കവിതകൃഷ്ണകടല് കാണിച്ച് തരുമോ എന്ന സിനിമാ ഡയലോഗ് കേട്ടപ്പൊ എനിക്ക് ചിരിയാ വന്നെ,കടല് ഞങ്ങക്ക് അപ്പനെ പോലാ, കൊറേ മീനൊക്കെ പിടിച്ച് വന്ന് കഴിഞ്ഞാ പിന്നെ പുള്ളി മുറ്റ് കള്ള് കുടിയാ,അമ്മച്ചി വീട്ടീ കേറ്റത്തില്ല, 5 സെന്റിന്റെ മൂലയ്ക്കെ പുള്ളിക്കാരന് കള്ളുകുടിച്ച് പാടാനും വാള്...

ഒരു ഡിസംബർ രാത്രിയുടെ ഓർമ്മ

കവിത ശ്യാം പ്രസാദ്നിന്റെ മുലകൾക്ക് ചുറ്റും മഞ്ഞ ചിത്രശലഭങ്ങൾ വട്ടമിട്ടുപറക്കുകയും നിന്നെ ഞാൻ ചുംബിക്കുകയും, അത് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയ മുലകളിലേക്കെത്തും മുൻപ് ചിത്രശലഭങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്ത അപൂർണമായൊരു സ്വപ്നത്തിന്റെ അവശേഷിപ്പിലാണ്, മറവിയിലും പ്രേമമെന്നൊരോർമ്മയെ പറ്റി ഞാൻ വീണ്ടുമെഴുതുന്നത്!മെട്രോ ടിക്കറ്റുകൾക്ക് പിറകിലും, നോട്ടീസുകളിലും കവിതകളെഴുതിയിരുന്ന നിനക്ക് സോഫിയ ലോറന്റെ മുഖച്ഛായ. പക്ഷേ, ഞാൻ നിന്നെ മൗറിഷിയോ ബാബിലോണിയ*യെന്ന് വിളിക്കുന്നു. നിന്റെ വിയർപ്പിന് നമ്മളു- പയോഗിച്ചിരുന്ന അലോവെര സാനിറ്റൈസറുകളുടെ മണം. എനിക്ക്, മുടി നീട്ടി വളർത്തിയ രൂപം.നീയന്ന് വാടിയ പൂക്കൾ മുടിയിൽ ചൂടുമായിരുന്നു. നമ്മുടെ ബാൽക്കണിയിലെ ബോഗൻവില്ലയും മഞ്ഞജമന്തിയും പത്തുമണിപൂക്കളും ഒരു പൂക്കാലത്തിന്റെ ഓർമ്മ അവശേഷിപ്പിച്ചിരുന്നു. നിന്നിൽ ജമന്തിയുടെ മണം പരക്കുന്ന (നമ്മൾ...

‘ലിഡിസ്’* നാളെ നിന്റെ പേരാകാതിരിക്കുവാൻ

(കവിത)മായ ചെമ്പകംഇല്ലാതെയായിപ്പോയ ഒരു ഗ്രാമത്തിന്റെ പേരിലാവണം നീയെന്നെ ഓർമ്മിക്കേണ്ടത്. ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര് പിടഞ്ഞുവീഴണം.ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു, പുൽമേടുകളിലവർ കളിച്ചിരുന്നു. ചുവന്ന പോപ്പിപ്പൂക്കൾ നിറയെ വിടർന്നിരുന്നു. തണുപ്പിനെയകറ്റാൻ അവർ ശ്രമിച്ചിരുന്നു. ചുമലിലെ ഭാരം കനപ്പെടുമ്പോൾ ദിവസങ്ങളുടെ മറവിലിരുന്ന് അവർ വിങ്ങിപ്പൊട്ടുകയോ നെടുവീർപ്പിടുകയോ ചെയ്‌തിരുന്നു. എങ്കിലും, ഖനികളിലെ ഇരുളിലും...
spot_imgspot_img