Homeകവിതകൾ

കവിതകൾ

അവൾ മരിച്ചവനോട് പറയുന്നത് 

ഗായത്രി സുരേഷ് ബാബു  നിന്നോടുള്ള പ്രണയം പഴുക്കുന്ന ചില രാത്രികളുണ്ട്. കട്ടിലിന്റെ വലതുവശത്തുള്ള ജനവാതിലുകൾ കാറ്റിൽ വന്നടിച്ച ശബ്ദം കേട്ടിട്ടും  ഞാൻ ഞെട്ടാത്തപ്പോൾ നീ എന്റെ ചെവിയിൽ പതിയെ ഊതും. നിനക്കറിയുന്നതിലുമേറെ ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന് നീ വിയർത്തു കുതിർന്ന വലത്തേ  ഉള്ളംകൈ എന്റെ ഉണങ്ങിയ വലംകൈക്കുള്ളിൽ...

നിലാവിന്റെ വിത്ത്

മോഹനകൃഷ്ണൻ കാലടിഒരു കൃഷിക്കാരനിരുന്ന് പാടുന്നു ഒറ്റയ്ക്ക് വയൽവരമ്പത്ത് സന്ധ്യയ്ക്ക്. പാട്ടിലൊരു വിത്തിന്റെ തേങ്ങലുണ്ട് പാടത്തൊരു പക്ഷി കൂട്ടിനുണ്ട്.വഴി മറന്നെത്തിയ പാട്ടുകാരൻ ചിറകെന്ന മുറിവൊലിയ്ക്കുന്ന പക്ഷി . അങ്ങിങ്ങ് പൊട്ടിമുളയ്ക്കും തൃണങ്ങൾക്ക് രണ്ട് പേരോടും കരുണയുണ്ട്.രാത്രി നേരത്താ മുളകൾ പതുക്കനെ മൂർച്ചവാളായിപ്പകരുമത്രെ തെറ്റിയെത്തുന്ന നിഴലുകളെക്കൊന്ന് രക്തം...

ജാതി

കവിത ലിജിന കടുമേനി പള്ളിക്കൂടത്തിൽ പോകും വഴിയേ കേട്ട് ഞാൻ ഓയ് ചെറുമിയേ..ഓയ് ചെറുമി.. ഒളിമങ്ങി ചിരി നൽകി മെല്ലെ നടക്കവേ കാവിലെ ഉത്സവ പിരിവ് കണ്ടു ആരോ പറയണ കേട്ട് തിരിഞ്ഞു ഞാൻഅത് രാമന്റെ കുടി അത് വേണ്ട നമ്പ്യാരെ വീടത നേരെ...

പട്ടം

മാവിലൻ ഗോത്രഭാഷാകവിതഅംബിക പി. വിഎക്കൊഞ്ചി പട്ടണ്ട് ഒഞ്ചി കുഞ്ഞി പട്ടം നാല് തൂണ്ട് ട്ട്കെട്ട് ക്ന ഒഞ്ചി കുഞ്ഞി പട്ടം നാല് വശട്ട് കൂട്ത് ല കാറ്റ് കടപ്പും. എന്നറ്റ് ല എത്ര മല്ല കാറ്റ്ട്ട് ല പ്ട്ത് പോണ്ട് കർക്ക് ട്ട്...

വെളിച്ചമായീടണം ഞാൻ

ഫാത്തിമാബീവിഇരുളിടങ്ങളില്‍ വഴിയറിയാതെന്നോണം നടന്നുനീങ്ങുമ്പോള്‍ വെളിച്ചമാകുന്ന നിലാവാകേണം. രാത്രിയിലറിയാതെ നിദ്രയിലേക്ക് വഴുതുമ്പോള്‍ കൂട്ടിനായെത്തുന്ന സ്വപ്‌നങ്ങളാകേണം. ചിന്തയിലാശയം തിങ്ങി എഴുതാനിരിക്കുമ്പോള്‍ മഷിതീര്‍ന്ന പേനയ്ക്ക് പകരമായെത്തുന്ന പെന്‍സിലാകേണം. വേദനകൊണ്ടെന്‍ സുഹൃത്തിന്‍ ഹൃദയം വിങ്ങുമ്പോള്‍ ചെറുപുഞ്ചിരിയാൽ ചാരത്തണയുന്നൊരു സഖിയാകേണം. മഴത്തുള്ളിയായ് പെയ്തു ഭൂമിയെന്ന കാമുകിയെ ആര്‍ദ്രമായ് ചുംബിക്കും നീലാംബരമാകേണം. പാതയിലെല്ലാം കാണുന്ന മുള്ളിന്നുമപ്പുറം പൂന്തോട്ടമുണ്ടെന്നു പഠിപ്പിച്ചോരമ്മയാകേണം. ജീവിതത്തിലേ-വര്‍ക്കും വെളിച്ചമായീടണം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

തത്വമസി

മനീഷ് നരണിപ്പുഴഅന്ന് വല്ലാത്തൊരരാജകത്വത്തിലേക്ക് പറിച്ചെറിയപ്പെടുംനിശ്ചയിച്ചു വെച്ച യാത്രാവഴികളെല്ലാം മറ്റാരാലോ മാറ്റി വരക്കപ്പെടുംയുദ്ധത്തിൽ തോറ്റ രാജാവിനെ പോലെ എല്ലാമറിഞ്ഞിട്ടും തീരുമാനങ്ങളെടുക്കാനാവാതെ ഉഴറും എവിടേക്കോ കാടുകയറി ഏതോ ബോധി വൃക്ഷ തണലിൽ ശാന്തനാവാൻ ശ്രമിക്കും അടിച്ചടിച്ചു കൊല്ലാറാക്കിയ പാമ്പിനെ കളിയാക്കുന്ന ഉയിർ പോലെ പ്രണയം പിന്നെയും ഞെളിപിരി കൊള്ളുംഅപ്പോഴും ഉള്ളമൊരശ്വം കണക്കെ തോൽക്കാനാവാതെ നിന്നിലേക്ക്...

ഒറ്റ നക്ഷത്രം

കവിത ബിജു ലക്ഷ്മണൻമറ്റൊരു ലോകം നെയ്യുന്നവരാണ് ഏകാകികൾ, അവിടെ കനൽചിന്തകളുടെ കുന്നിൻമുകളിൽ ബുദ്ധശിലകളായി തപം ചെയ്യുന്നു...താഴെ, താഴ്വാരങ്ങളിലേക്ക് നോക്കൂ മൗനങ്ങളിൽ നിന്നും ഭ്രഷ്ടായവർ പരിശുദ്ധ ജലത്തിൽ തത്തികുളിക്കുന്നു ബഹളങ്ങളാൽ ഒരു പ്രാർത്ഥന തീർക്കുന്നു...ഒറ്റപ്പെട്ട ദൈവം ശ്രീകോവിലിലും പള്ളി മിനാരങ്ങളിലും ഭയപ്പെട്ടൊതുങ്ങുന്നു....അപ്പോഴും ഇടിഞ്ഞ കുന്നിൻ മുകളിലേക്ക് കണ്ണും നട്ട് രാവുകൾക്ക് കാവലിരിക്കുന്നു ഒരു ഒറ്റ നക്ഷത്രം... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

അങ്ങനെ എന്റെ മുറി ഒരു മരച്ചുവടായി

കെ എസ്‌ കൃഷ്ണകുമാർവഷളൻ എന്ന വിളിയോടെ ആ പ്രണയമവസാനിച്ചു. അവളെ ഉമ്മ വച്ചിട്ടോ തൊട്ടുനോക്കിയിട്ടോയല്ല; ഒറ്റനോട്ടത്തിലേ തെളിഞ്ഞിരുന്നു എന്റെ കൊതികളെല്ലാം. ഇപ്പോൾ മൗനിയായിരുന്ന് പ്രണയകവിതകൾ എഴുതുന്നു, തേൻപഴം കൊതിച്ചോടിയെത്തിയിട്ടൊന്നും കിട്ടാത്ത അതേ കരച്ചിലിന്റെ മണങ്ങളൂറി ധ്യാനിച്ചിരിക്കുകയാണു, മുറിയൊരു മരച്ചുവടാകുന്നു എത്ര തുടച്ചിട്ടും നിലം നിറയെ കരിയിലകൾ, ജാലകങ്ങളടച്ചിട്ടും കാറ്റ്‌ കൊണ്ടു വരും പൊടിപടലങ്ങൾ, കിടക്കവിരിയിലും തലയിണയിലും മണ്ണിലെന്ന പോൽ ഉറുമ്പുകൾ ചെറുപ്രാണികൾ, ഉറങ്ങാനാകാതെ എന്റെ...

ഏകാന്തത- ഒരാത്മഹത്യാ കുറിപ്പ്

കവിത ശശി കാട്ടൂർവാതായനങ്ങൾ തുറന്നു വെച്ചിട്ടും ഞാനിപ്പോഴും ഇരുട്ടിലാണെന്നു തിരിച്ചറിയുന്നുനിശീഥിനിയിൽ നിലാവിന്റെ സ്വർണ്ണ തലപ്പാവ് ധരിച്ചു ഉടലിൽ കറുപ്പ് പൂശി നിൽപ്പുണ്ട് , പകലിലെ അതേ വന്മരങ്ങൾ ...!ശബ്ദമില്ലായ്മയുടെ ഒച്ചകൾ കാതുകളെ കീറിപ്പറിക്കാൻ തുടങ്ങിയിരിക്കുന്നു കാത്തിരിപ്പെന്ന ക്രൂരമൃഗം കണ്ണിൽ കയറി കാഴ്ചയെ മുറിപ്പെടുത്തിയിരിക്കുന്നുഏകാന്തത തിന്നു തിന്നു മടുത്തുപ്പോയതുകൊണ്ടാണ് നിന്നെയൊന്നു കാണാൻ കഴിഞ്ഞെങ്കിലെന്നു...

ഇടം

കവിതസ്മിത നാഗത്തറഎന്റെ അടുപ്പ് കത്തുമ്പോൾ, എത്രയെത്ര ചിന്തകളാണ് ഞാൻ വേവിച്ചെടുത്തത് ! രുചിയുള്ളതും, രുചിയില്ലാത്തതും. ചിലത് അടിയിൽ പിടിച്ച് കരിഞ്ഞ് കങ്ങൻ മണത്തു. ആരും പെട്ടെന്ന് കയറി വരാത്ത എന്റെ ഇടമായതു കൊണ്ട് തത്കാലം രക്ഷപ്പെട്ടു. രുചിയുള്ളവ മാത്രം വിളമ്പി. അല്ലാത്തവ ആരും കാണാതെ കാടിവെള്ളത്തിലിട്ടു. പ്രതിഷേധം അറിയിക്കാനാവത്തതു കൊണ്ടാവാം പാവം പശു ഒന്നും മിണ്ടാതെ അത് കുടിച്ചു തീർത്തത്.ഇ ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...
spot_imgspot_img