Homeകവിതകൾ

കവിതകൾ

ചെണ്ടയായി ഞാന്‍

കവിതരാജൻ സി എച്ച്(മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിക്ക്) പിഴച്ച കോലൊന്നില്‍ പഴിച്ചിരിക്കുമ്പോള്‍ നമിച്ചു പോയി ഞാന്‍ നിനയ്ക്കും കോലില്‍ നീ നിറഞ്ഞു കൊട്ടുമ്പോള്‍. പകര്‍ച്ചയില്ലാതെ പതര്‍ച്ചയില്ലാതെ പല വിതാനത്തില്‍ പറന്നു വീഴുന്നു പകരമില്ലാത്ത പ്രകമ്പനങ്ങളായ്. തക തരികിട പ്രപഞ്ചമാകുമ്പോള്‍ പ്രതിധ്വനിക്കുന്നു_ ണ്ടിഹപരങ്ങളില്‍ പ്രണവമോങ്കാരം.(adsbygoogle = window.adsbygoogle || ).push({});അഹമഴിഞ്ഞു പോ_ മഹസ്സിലും...

അവൻ ഏഴാം കുളി കഴിഞ്ഞ് ഗർഭപാത്രത്തെ പ്രസവിക്കുന്നു

രാഹുൽ മണപ്പാട്ട്പതിനാറാം വയസ്സിൽ കന്യകനായി അവൻ അവളുടെ കുളിമുറി വിട്ടിറങ്ങുന്നു.ചായ്പ്പില് ഏഴ് ദിവസത്തിന്റെ ചൊരുക്കിലേക്ക് പായ വിരിച്ചിട്ടു. ചുവരുകൾ നോക്കി മുളച്ച രോമങ്ങളെ എണ്ണം പടിപ്പിച്ചു. കക്ഷത്തില് വിയർപ്പിനെ സൂക്ഷിച്ചു വെച്ചു. തലയിൽ പേനുകളെ വളർത്തി. മുഖക്കുരു വെയില് കൊള്ളിക്കാതെ പഴുപ്പിച്ചു. മുലകണ്ണുകളെ പറത്തിവിട്ടു. മീശപിരിച്ച് പുകവലിച്ചു.ഉള്ളിലെവിടെയോ ഒരു കാടുണ്ടെന്ന് ഉദ്ധരിച്ച ആ ഒറ്റമരം ചില്ലകൾ കുലുക്കി പറഞ്ഞു.അപ്പുറത്തെ കക്കൂസിലെ അരഞ്ഞാണം മുറുക്കി സിഗരറ്റിന്റെ...

രുചി

സുഷമ ബിന്ദുകറിവേപ്പില പോലെ പ്രണയത്തിൽനിന്ന് പലപ്രാവശ്യം നിന്നെ പുറത്തേയ്ക്കെറിയുന്നു. നിന്റെ രുചിമാത്രം മതിയെ നിയ്ക്ക്. രൂപമില്ലാത്ത നിന്റെ സത്ത.ശ്വാസംമരണത്തിനു തൊട്ടുമുമ്പുള്ള നിമിഷത്തെ ഞാൻ നിന്റെ പേരുവിളിക്കും. വേർപെടാനാവാതെ അത്രയും ആഴത്തിൽ വലിയ്ക്കുന്ന ശ്വാസത്തെ.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

പ്രകടമാക്കാത്ത സ്നേഹം

കവിതജാബിർ നൗഷാദ്എന്റെ നെഞ്ച് ജീവനോടെ കുഴിച്ചു മൂടപ്പെട്ട സ്നേഹിതരുടെ ഖബർസ്ഥാനാണ് ദിനം പ്രതി അവിടെ പുതിയ മീസാൻ കല്ലുകൾ മുളയ്ക്കുന്നു. അതിന്റെ ഭാരം താങ്ങാനാകാതെ ഞാൻ തളർന്നു വീഴുന്നു.എന്റെ ഹൃദയത്തിൽ നിലയ്ക്കാതെ മിടിച്ചു കൊണ്ടിരിക്കുന്ന പ്രാർത്ഥന അവസാനിക്കുമ്പോൾ അവരൊക്കെയും ഖബറിൽ നിന്നെണീറ്റു വരും. എനിക്ക് വേണ്ടി തിരികൾ കത്തിക്കും ദിക്റ് ചൊല്ലും.അങ്ങനെ ഞാൻ മണ്ണിലേക്കടിയുമ്പോൾ അവരുടെ ഉള്ളിൽ ഒളിച്ചിരുന്ന...

വേട്ട  

കവിത ടോബി തലയൽനഗരത്തിലെ ഒരു ശീതളപാനീയശാലയിൽ രണ്ട് കമിതാക്കൾ മേശക്കിരുവശമിരുന്ന് കണ്ണുകൾ സ്ട്രോയാക്കി പരസ്പരം വലിച്ചുകുടിക്കുകയായിരുന്നു,  ഞാൻ നിന്റേതും നീ എന്റേതുമാണെന്ന മട്ടിൽഒരു ചിത്രകാരൻ അവരെ പ്രതീകാത്മകമായി വരയ്ക്കാൻ തുടങ്ങി -- ചില്ലുകൂട്ടിൽ നീന്തിത്തുടിക്കുന്ന ഒരു സ്വർണ്ണമീൻ മുന്നിൽ, കൊതിയൂറി നാവ് നുണഞ്ഞിരിക്കുന്ന ഒരു...

സ്കൈനോട്ടക്കാരൻ

കവിത വിഷ്ണു പ്രസാദ്അടുത്തിടെ അയാൾ ആകാശമാകെ വേലി കെട്ടി. തന്റെ വീടിന് സമാന്തരമായൊരു വേലി. അൽപം വലുത്. പണ്ട് തുറന്നിട്ടിരുന്നപ്പോൾ രണ്ട് മേഘങ്ങൾ വരുമായിരുന്നു. പക്ഷേ എന്തെന്നാൽ, അവർക്കിടയിലുള്ള അകൽച്ചയെ കാറ്റ് നിയന്ത്രിക്കുന്നത് പലവിധമാണ്. ഇടക്ക് പരസ്പരം കാണാത്ത വിധം, ചിലപ്പോൾ രണ്ട് വാക്കുകൾക്ക് വിധം, മറ്റു ചിലപ്പോൾ...

കർക്കിടകവാവ്

പ്രവീണ്‍ പി സിബലിതർപ്പണതിന്റെ ശിരസ്സിൽ നിളയുടെ അവസാന രക്തവും കൈക്കുള്ളിലാക്കി.... പിതൃക്കൾക്കുനീട്ടുമ്പോൾ... നിന്റെ മകനെയും കൊണ്ട് എന്നരികിൽ ഈറനോടെ വന്നിരുന്ന് അനുഭൂതിയിലേക്ക് കണ്ണീർകൊടുത്ത് വിങ്ങുമ്പോൾ... നമ്മൾ തീർത്തും അപരിചിതരായിരുന്നു..! നിന്റെ മകന്റെ മുഖത്ത് തിരിച്ചറിവില്ലാത്ത ഒരമ്പരപ്പ്, അവന്റച്ഛനെ ഒരു ബലികാക്കയായ് കരുതാൻ ഓർമ്മയുദിചില്ലയിരിക്കാം... പണ്ട് അതെ...

ട്രോൾ കവിതകൾ – ഭാഗം 17

വിമീഷ് മണിയൂർ കെട്ടിടംഒരു സ്ത്രീ വീടിന് കെട്ടിടം എന്ന് പേര് എഴുതി ഒട്ടിച്ചു. പിറ്റേന്ന് അവൾ നേരത്തെ എഴുന്നേറ്റില്ല. ഉണ്ടാക്കിയ ഒരു ഗ്ലാസ് ചായ തന്നത്താൻ കുടിച്ച് പത്രം വായിച്ച് നടക്കാൻ പോയി. ഉച്ചയ്ക്ക്...

ഒരു ഡിസംബർ രാത്രിയുടെ ഓർമ്മ

കവിത ശ്യാം പ്രസാദ്നിന്റെ മുലകൾക്ക് ചുറ്റും മഞ്ഞ ചിത്രശലഭങ്ങൾ വട്ടമിട്ടുപറക്കുകയും നിന്നെ ഞാൻ ചുംബിക്കുകയും, അത് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയ മുലകളിലേക്കെത്തും മുൻപ് ചിത്രശലഭങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്ത അപൂർണമായൊരു സ്വപ്നത്തിന്റെ അവശേഷിപ്പിലാണ്, മറവിയിലും പ്രേമമെന്നൊരോർമ്മയെ പറ്റി ഞാൻ വീണ്ടുമെഴുതുന്നത്!മെട്രോ ടിക്കറ്റുകൾക്ക് പിറകിലും, നോട്ടീസുകളിലും കവിതകളെഴുതിയിരുന്ന നിനക്ക് സോഫിയ ലോറന്റെ മുഖച്ഛായ. പക്ഷേ, ഞാൻ നിന്നെ മൗറിഷിയോ ബാബിലോണിയ*യെന്ന് വിളിക്കുന്നു. നിന്റെ വിയർപ്പിന് നമ്മളു- പയോഗിച്ചിരുന്ന അലോവെര സാനിറ്റൈസറുകളുടെ മണം. എനിക്ക്, മുടി നീട്ടി വളർത്തിയ രൂപം.നീയന്ന് വാടിയ പൂക്കൾ മുടിയിൽ ചൂടുമായിരുന്നു. നമ്മുടെ ബാൽക്കണിയിലെ ബോഗൻവില്ലയും മഞ്ഞജമന്തിയും പത്തുമണിപൂക്കളും ഒരു പൂക്കാലത്തിന്റെ ഓർമ്മ അവശേഷിപ്പിച്ചിരുന്നു. നിന്നിൽ ജമന്തിയുടെ മണം പരക്കുന്ന (നമ്മൾ...

രണ്ടു കവിതകള്‍

കെ എം ശ്രീലാല്‍ഉപ്പ്നിന്റെയും എന്റെയും ജീവിതം പോലെ പരപ്പാര്‍ന്ന കടലിന്റെ സ്വപ്‌നങ്ങള്‍ കുറുക്കി കുറുക്കി തുടങ്ങുമ്പോഴാണ് ഉപ്പിന്റെ രുചിയറിഞ്ഞതും എന്റെ ശരീരം പല വിപ്ലവങ്ങൾക്ക് സന്നദ്ധമായിത്തുടങ്ങിയതും. ................................................................വെള്ളം ചേര്‍ത്ത് കുഴച്ച് മയപ്പെടുത്തുമ്പോഴും മധുരം ചേര്‍ത്തെന്നെ ലഹരിപിടിപ്പിച്ചപ്പോഴും നിനക്കാവശ്യമായ പരുവത്തിലാക്കി മാറ്റിയെടുത്തപ്പോഴും എണ്ണയില്‍ മുക്കി കുളിപ്പിച്ച് കയറ്റുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നതേയില്ല നിന്റെ രുചി ഭേദങ്ങളെ തൃപ്തിപ്പെടുത്താനാണ് ഞാനെന്ന്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...
spot_imgspot_img