Homeകവിതകൾ

കവിതകൾ

നികല്

മാവിലൻ തുളു കവിത പപ്പൻ കുളിയന്മരം"ജീവിതട്ട് ഒളിത്തലാ പർത്ത് ലാ - ആത്മാക്ന്' തൊടുത് ഇയ്യ് ഇപ്പുകനാ." ഭൂമിട്ട് ജീവ്ന് ഇള്ളായിക്ക് ഗിട്ട ഇടവലം മാറ്റ്ത് നിൻ്റത്ത് ഇയ്യ് പൊക്കനണ്ട്. പൊസ്സെ ഇത്തക്കിനാ സൂര്യെനിക്ക് മാത്രാത് പർത്ത് പോനക നിന്ന കാൽപ്പാട്...

ദയവ്

കവിത ഷിനോദ്അപരിചിതന്റെ ദയവ് ക്രൂരമാണ്. അത് പരിചിതലോകത്തിന്റെ ക്രമം തെറ്റിക്കുന്നു. സാമാന്യത്തെ നിഷേധിക്കുന്നു. സവിശേഷതകളാൽ സഹ്യമാകും ലോകമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. പ്രത്യാശകളിലേക്ക് നിങ്ങളെ ഒറ്റുകൊടുക്കുന്നു.   നീലനദിയിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളായിരുന്നു നിങ്ങളെത്തൊട്ട യാഥാർത്ഥ്യം. അടയാളങ്ങളിൽ അർത്ഥം കാണാതുഴന്നതായിരുന്നു തീർത്ഥയാത്രകൾ. പേരില്ലാത്ത പൂർവ്വികരുടെ വംശാവലിയായിരുന്നു ചരിത്രം. തോറ്റുപോയ മത്സരങ്ങളായിരുന്നു ഓർമ്മ. ഉള്ളതിനെക്കുറിച്ച തീർച്ചകളായിരുന്നു അതിജീവനം.   ദയവ് എല്ലാറ്റിനേയും...

ഓണംകേറാമൂല

ഡോ: കെ. എസ്‌. കൃഷ്ണകുമാർവന്ന വഴിയിൽ എത്ര മാളുകൾ കണ്ടുവെന്ന ചോദ്യത്തിനു കൃത്യം മറുപടി തന്നു. പതിനാലു മാളുകൾ.അബാദ് ന്യൂക്ലിയസ്‌ സെന്റ്‌ർ സ്ക്വയർ ലുലു ഇന്റ്‌ർനേഷ്ണൽ ഗോൾഡ്‌ സൂക്ക്‌ ഗ്രാന്റ്‌ ഒബറോൺ മറീന ബേ പ്രൈഡ്‌ ലൈഫ്‌ സ്റ്റൈൽ ഗ്രാന്റ്‌ സിസോ കെന്നീസ്‌ ആസ്റ്റൻ നെസ്റ്റോ ജി സി ഡി എ വൈൽഡ്‌ ഫിഷ്‌.എത്ര നന്ത്യാവട്ടച്ചെടി കണ്ടു? ഉത്തരമില്ല. അതെങ്ങനെ,...

തെരുവിൽ അകപ്പെട്ട ഒരുവൾ

ദർശനഒരിക്കൽ , ഒരിക്കൽ മാത്രം ഒരു കുഞ്ഞു സൂര്യനെ നെഞ്ചേറ്റി, തിളയ്ക്കുന്ന ഹൃദയവുമായി പടിയിറങ്ങി പോകുമ്പോൾ ഒരിക്കലെങ്കിലും തിരിച്ചുവരുമെന്ന് നിനച്ചതേയല്ലായിരിക്കാം. പട്ടം പോലെ കൈവിട്ടുപോയ ഹൃദയത്തെ, കൈകുമ്പിളിൽ ഒതുക്കാൻ പണിപ്പെട്ടു, കാവുതീണ്ടിയ കൗമാരസ്വപ്നങ്ങൾ പടിയടച്ച്...

പേറ്

വിഷ്ണു സുജാത മോഹൻകുളിമുറി, ഗർഭപാത്രം പോലെ അത്രമേൽ സ്വകാര്യത കാത്തു സൂക്ഷിക്കുന്നൊരിടമാണ്. അവിടെ എനിക്കു മാത്രം കേൾക്കാനുള്ള പാട്ടുകൾ ഉണ്ടാകുന്നുണ്ട്. ഭാഷയിലെ വ്യാകരണം പഠിച്ചു തീരാത്തതു കൊണ്ടു മാത്രമാണ് ഗർഭപാത്രത്തിൽ നിന്ന് ഒരു മൂളിപ്പാട്ടു പോലും കേൾക്കാത്തത്.ആടുമേക്കാൻ പോകുന്ന പോലെ - യാണെന്റെ കുളിക്കാൻ പോക്ക് എന്നെ ആരേയോ കുളിപ്പിക്കാ- നേൽപ്പിച്ച് മനസ്സിനേയും കൂട്ടി...

ആദ്യാവസാനം പ്രേമം

കവിത രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ മാത്രമൊറ്റ.പിന്നെയും പത്താണ്ട് കഴിഞ്ഞു, പ്രേതസിനിമയിലെ പ്രേതഗാനങ്ങളെ പോലെ പ്രേമമാവേശിച്ചപ്പോൾ.അവൾ എടുത്തില്ല, പ്രേമത്തെ പ്രേമത്തെ തന്നെ പേടിച്ച ഉടലിനെ....ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

ഭൂതകാലം

കവിത സ്നേഹ മാണിക്കത്ത് ജടപിടിച്ച യോഗിയെ പോലെ മൈതാനത്തിൽ പടർന്നു കിടന്ന ഇരുട്ട്. ചിതറിയ നിഴലുകളായി പ്രാവുകൾ കാഷ്ടിച്ച അടയാളങ്ങൾ ചുവന്ന മണ്ണിൽ കിടക്കുന്നുണ്ടാകും അത്രയ്ക്ക് അഭംഗിയോടെയാണ് സ്നേഹിച്ച മനുഷ്യർ ഓർമ്മകളിൽ പ്രത്യക്ഷപ്പെടുക അവർക്ക് എത്ര നാളുകൾക്കിപ്പുറവും ചിറകു വിടർത്തി നമ്മുടെ തലച്ചോറിൽ കൂടുകെട്ടി രാപാർക്കാൻ സാധിക്കും. മറ്റേതൊക്കെയോ മനുഷ്യർക്കൊപ്പം അപരിചിത ഭൂഖണ്ഡത്തിലെ കടലിൽ അവർ കാൽ നനയ്ക്കുമ്പോൾ ഉടലിലെ ഒരു ഞരമ്പ് മറ്റൊരാൾ മോഷ്ടിച്ചു കൊണ്ട് പോയെന്നു തോന്നും അവരുടെ ഭാവങ്ങൾ ഏതോ...

വിചാരണ

കവിത ബിജു ടി.ആര്‍ പുത്തഞ്ചേരികവിതയെഴുത്ത് നിര്‍ത്തി ഞാനൊരു ആടിനെ വാങ്ങി.കറവയുള്ള ആടാണ്. ഒരു കുട്ടിയുണ്ട്. കവിതയെഴുതാന്‍ തോന്നുമ്പോള്‍ ഞാനാടിനെ കറക്കും..ആടിന് വൃത്തവും അലങ്കാരവുമുണ്ട്. പല്ലവിയും അനുപല്ലവിയും ചരണവുമുണ്ട്.ആട്ടിന്‍പാലിന് കവിതയുടെ മണമുണ്ടെന്ന് നാട്ടുകാര്‍. പുകഴ്ത്തുന്നവര്‍ക്ക് ഞാനരഗ്ലാസ് പാലധികം കൊടുക്കും...എനിക്കറിയാം മതിലിനപ്പുറം കടന്ന് അവര്‍ ആടിനേയും പാലിനേയും തള്ളിപ്പറയുമെന്ന്....ആടിന് അസൂയ തോന്നിയതുകൊണ്ടാവാം പാലിന്റെ അളവ് കുറയാന്‍ തുടങ്ങി.ഗൂഢതന്ത്രത്തിന്റെ...

സഹജാ…

കവിതനിഷ നാരായണൻആ പ്ളാശുമരത്തിന്റെ ഇലകള്‍ക്കിടയിലൂടെ നിന്നെ നോക്കുമ്പോള്‍, നീ നിലാവ് കോരിക്കോരി ചെടിച്ചോട്ടിലിടും.നിലാവു പറ്റിയ കൈ ഉടുപ്പില് തുടച്ച് നീ നിവര്‍ന്നുനില്‍ക്കുമ്പോള്‍, നിലാവലേ,.. നീയതു തന്നെ; നിലാവല. ..ഓ നിലാവലേ, നീ കാലുകള്‍ കരിമണ്ണില്‍ പൂഴ്ത്തും.കറുകറുത്ത രസം പുളച്ചുകേറി കണ്ണില്‍ കൊത്തുമ്പോള്‍ കണ്‍പൂട്ടി, മരനായ് കണക്കെ പിരണ്ടു പനകയറി പനങ്കുലയൊന്നു പൊട്ടിച്ച് വായിലിടും.ഹോയ്, പനമരമേ, ഊക്കന്‍...

ലോകാവസാനങ്ങൾ

കവിത സുജ എം ആർ"നീയൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ" എന്നു തുടങ്ങുന്ന സ്നേഹമയമായ നിർബന്ധത്തിൽ നിന്ന് പുതിയൊരു ലോകം ജനിക്കുന്നു. കളകളും പുല്ലും ഫ്രണ്ട് റിക്വസ്റ്റയക്കുന്നു. പൂച്ചിയും പുൽച്ചാടിയും ശലഭങ്ങളും ഫോളോ ചെയ്യുന്നു. മണ്ണിരകൾ സീ ഫസ്റ്റിലിടുന്നു. പിടക്കോഴി അവളോട്...
spot_imgspot_img