Homeകവിതകൾ

കവിതകൾ

ഇരുട്ടൊച്ച വെച്ചത്

കവിത സുജിത്ത് സുരേന്ദ്രൻ ചിത്രീകരണം : സുബേഷ് പത്മനാഭൻഏതോ ദു:സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത് പോലെ പെട്ടെന്നാണ് ഇരുട്ടൊച്ച വെച്ചുണർന്നത്തൊട്ടടുത്തു വെച്ചിരുന്ന മൺകൂജയിൽ നിന്ന് ഒരു കുത്തൊഴുക്കെന്നോണം വെള്ളം തൊണ്ട വഴി നിറഞ്ഞൊഴുകിഇനി ഈ രാത്രി മുഴുവനും കെട്ട് പോയ നിലാവിനെ ഓർത്തോർത്ത് കാറ്റിനൊപ്പമത് ഒരു പോള കണ്ണടയ്ക്കാതെ നേരം വെളുക്കുന്നോളമിരിക്കും.നേരിയ വിടവിലൂടെ ഇരുട്ടിൻ്റെ ഒച്ച മുറിയിലേക്ക് കയറി...

അങ്ങനെ ഞാൻ ഒരു പൂവിന്റെ കാമുകനായി

ജിബിന്‍ എബ്രഹാംഞാനും അവളും സംസാരിക്കുകയായിരുന്നു, അരികിൽ ഒരു പൂവിനെ കണ്ടു.അവൾ ചോദിച്ചു എന്നോടോ പൂവിനോടോ ഏറ്റവും ഇഷ്ടം. ഉത്തരം പൂവിനോട്...അവൾ പോയി, പൂവ് ചോദിച്ചു - അവൾ പോയല്ലോ? അവൾ പോയി, പ്രണയം പോയില്ല. പൂവ് ചിരിച്ചു!അവൾ തിരികെ വന്ന് - ആ പൂവ് പറിച്ചു, അവളുടെ കൈയ്യിൽനിന്ന്...

തൊഴിലാളി ദിനം

കവിത അജേഷ് നല്ലാഞ്ചിമെയ് ദിനത്തിന്റെ തലേന്ന് ചിക്കാഗോയിൽ നിന്ന് ഒരു കുറിപ്പ് കവലയിലേക്ക് വരും "മെയ്യനങ്ങിടാത്തവർക്ക് സ്ഥാനമില്ല ഭുമിയിൽ " എന്നെഴുതിയിട്ടുണ്ടാവും..ശീമക്കൊന്നക്കൊമ്പുകൾ ആരുമാഹ്വാനം ചെയ്യാതെ തന്നെ പഴയ ചുമട് താങ്ങിക്ക് താഴെ നിറയും. കവല ചുവന്ന് തുടുക്കും...ചിക്കാഗോ നൂറ്റാണ്ടുകൾക്ക് മുൻപേ സുപരിചിതമായ നഗരമാണ്.. നേരിട്ടൊരു പാതയില്ല നേരിട്ട പോരാട്ടമല്ലാതെ സാമ്യവുമില്ല...വിയർപ്പിന് രാജ്യാതിർത്തികളില്ല വിശപ്പിനും.. ചിക്കാഗോ വിളിച്ചു കവലകളെല്ലാം ഏറ്റു...

കവിതകൾ

രഗില സജിവേരുകളായിരുന്നവ മുറിഞ്ഞ്, വിരലുകളായി കുറുകിയതിനാൽ മാത്രം ചലിക്കാനാവുന്ന വൃക്ഷങ്ങളാണു നാം.* ചെടി എന്നെപ്പറ്റി ഒരു കവിതയെഴുതുകയാണ്. കവിതയുടെ ഒടുക്കം ഞാൻ പൂവിട്ടുനിന്നു. ചെടി എന്റെ ചെരിപ്പിനകത്ത് വലിപ്പക്കൂടുതലുള്ള കാല് ഇറുക്കിപ്പിടിച്ചിരിക്കുന്നുണ്ട്.* വിത്ത് മുളക്കുന്നതിന്റെ, പ്രാവ് അടയിരിക്കുന്നതിന്റെ, ചെടി പൂക്കന്നതിന്റെ, ഒച്ചിഴച്ചിലിന്റെ, മേഘസഞ്ചാരത്തിന്റെ, മുയലിണക്കത്തിന്റെ, പൂച്ച മെരുക്കത്തിന്റെ, പക്ഷികൾ തൂവലിറുത്തിടുന്നതിന്റെ നേർത്ത കൂർത്ത ഒച്ചകൾ കേട്ടിട്ടുണ്ടോ? ഉടുപ്പുകളെല്ലാമഴിച്ച് മണ്ണിൽ ചെവി...

പ്രതീതി

(കവിത)ഷൈജുവേങ്കോട്അടച്ചിട്ട മുറിയിൽ ജനലുകൾ തുറന്ന് വെച്ച് വെളിയിലേയ്ക്ക് നോക്കിയിരന്നു.ഒരു തുള്ളിയും ഉറങ്ങാതെ രാത്രി.കാറ്റ് വീശിയെടുത്ത് കൊണ്ടുവന്ന മഞ്ഞ് ഇലകളിൽ മരങ്ങളിൽ വീടുകളിൽ പരിസരങ്ങളിൽ പറ്റി പിടിച്ച് വളർന്ന് ഈർപ്പത്തിന്റെ തോൽ ഉരിഞ്ഞിട്ടു.രാത്രിയെ പൊത്തി മൂടി വരുന്ന ഇരുട്ടിനെ കൊത്തിപ്പിരിച്ച്, കൊത്തിപ്പിരിച്ച് തുപ്പിക്കൊണ്ടിരിയ്ക്കുന്നു. കൃത്രിമ വിളക്കുകൾ !ഇനിയൊരു ദിനവും ഇരുട്ടിൽ മുങ്ങരുതെന്ന ഉറച്ച കാൽവെപ്പോടെ വെളിച്ചത്തിന്റെ കുരിശുരൂപം രാത്രിയുടെ തോളിൽ കയറി കിടന്നു.രാത്രി ഒഴിഞ്ഞ കാലത്തെ പുലരി, നട്ടുച്ച, വൈകുന്നേരം , മഴ, വെയിൽ,...

രണ്ടു പേർ

കവിത അനന്ദു കൃഷ്‌ണഞാൻ അവളെ സ്നേഹിക്കുന്നു പക്ഷെ അവളുടെ നായക്കുട്ടിയുടെ പേരെനിക്ക് അറിയില്ല അവൾക്കെന്നേക്കാൾ ഉയരമുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല കണ്ണിനു ചെറിയ കാപ്പി നിറമാണോ കറുപ്പാണോ എന്ന് ഓർമ്മയിലില്ല കഴിഞ്ഞ വട്ടം കണ്ടതിനേക്കാൾ മുടി നീണ്ടുവോ വണ്ണം വെച്ചുവോ എന്ന് തിരിച്ചറിയാനും അറിയില്ല,ഞാൻ കഴിച്ചോ ഉറങ്ങിയോ എന്നൊന്നും...

ചോർച്ച

കവിതനിഖിൽ തങ്കപ്പൻനമ്മുടെ കാലഘട്ടത്തിൽ ഓർമ്മയ്ക്ക് തുളകളുണ്ട്. അതിലൂടെ ചോർന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു വ്യക്തികൾ സമൂഹങ്ങൾ സംഭവങ്ങൾ ദർശനങ്ങൾ തുളകളുള്ള ഓർമ്മ ജീവിതത്തിന്റെ സാധ്യതയെ വളവുകളുള്ളതാക്കുന്നു.സംശയിക്കപ്പെടുന്നു എന്ന അപകടത്തിന്റെ മുനകളാൽ ചൂണ്ടപ്പെട്ട മനുഷ്യർ തുളകളെ തുന്നിക്കൂട്ടുന്നു, ചോർച്ചയിലൂടെ നഷ്ട്ടപ്പെട്ട ചിലതെങ്കിലും തിരികെ വലിച്ചെടുത്തേക്കുമെന്ന് തോന്നിക്കുന്നു. അവരോടുകൂടെയുണ്ട്, ഭൂതകാലം നമ്മിൽ തടഞ്ഞ് നമ്മുടെ തന്നെ വർത്തമാനത്തിലേക്ക് നീട്ടിയിട്ട നിഴലുകൾ.വരുന്ന കാലത്ത് അവർ തന്നെ, അവരുടെ പരിശ്രമങ്ങളോടെ ചോർന്നു പോകാനുള്ള സാധ്യതയിലേക്ക് ഇപ്പോഴേ...

മൂന്ന് കവിതകൾ

കവിതബിനീഷ് കാട്ടേടൻമാറിനിൽക്കൂ.. അഞ്ചാറ് ഉറുമ്പുകൾ വരുന്നുണ്ട്എത്ര സൂഷ്മതയിൽ, ഭംഗിയിലാണ് ഒരു പെൺശലഭത്തിൻ്റെ ശവം പുളിയൻ ഉറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് !!ചുംബനത്തിൻ്റെ കാരമുള്ളിൽ ചിറകുകൾ കീറി മുറിക്കാതെ, കഴുത്തിൽ കയ്യിട്ട് ഒരു കാട്ടുവള്ളി പിണച്ച് ശ്വാസം മുട്ടിക്കാതെ, ഇടുങ്ങിയ ചില്ലകളുടെ മടിയിലിരുത്തി അടിവയർ നീറ്റുന്ന കൊടുങ്കാറ്റിൽ പേറ്റി പേറ്റി നോവിക്കാതെ നനുത്ത മഴ നനയിച്ച് വലിയ...

ഇന്ദ്രപ്രസ്ഥത്തിലെ നെൽച്ചെടികൾ

കവിത റീന വിവെയിൽ തട്ടി ഉറച്ച ഭാഷയിൽ മണ്ണിൽ ഒരു പുതിയകവിത വിരിയുന്നു. ചെളി പുരണ്ട ഉപ്പൂറ്റികൾ നടന്ന് നടന്ന് വരമ്പ് താണ്ടുന്നു. വിയർപ്പ് സ്വപ്നങ്ങൾ എന്ന് നനഞ്ഞ് കുതിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾ മുഷ്ടി ചുരുട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ നോട്ടങ്ങളിൽ മഴ മേഘങ്ങളിലെന്നപോലെ ഉടക്കി നിൽക്കുന്നു. ഉറവ വറ്റാത്ത കണ്ണുകൾ ദാഹങ്ങളെക്കെടുത്തുന്നു. സൂര്യനെ മാനത്തെ പൂവ് എന്ന് ഓമനിക്കുന്നു ശൈത്യത്തെ ശിരസ്സിലണിഞ്ഞ് തലപ്പാവാക്കുന്നു.ഭൂമിയിലെ നെൽച്ചെടികൾ മുഴുവൻ ആദിനങ്ങളിൽ ഉയിർപ്പിനായി കോട്ട കെട്ടി. വെന്തു പോയ നൂറ്റിമുപ്പത്ദിനങ്ങളെ മഴവില്ല് എന്ന് തിരുത്തിയെഴുതിച്ച്, ഇനിയവർ ഭൂമിയിൽ ജലമെന്ന പോലെ ആഴത്തിൽ...

ആത്മഹത്യാ കുറിപ്പ്

സാലിം സാലിഇപ്പോൾ മനസ്സിലാകുന്നു കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്കു ചാടുന്നൊരാൾക്ക് താൻ പരാജയപ്പെടുകയാണെന്ന് തോന്നാത്തതെന്തുകൊണ്ടാണെന്ന്.ഇപ്പോൾ മനസ്സിലാകുന്നു കഴുത്തിൽ കയറു കുരുക്കുമ്പോൾ ചിന്തകളെല്ലാം എവിടേക്ക് പാറിപ്പോകുന്നുവെന്ന്.ഇപ്പോൾ മനസ്സിലാകുന്നു കുതിച്ചു വരുന്ന ഒരു തീവണ്ടിയുടെ ശബ്ദത്തെ അയാളുടെ കാതുകൾക്ക് നിർവികാരമാക്കി നിർത്താൻ കഴിയുന്നതെന്തുകൊണ്ടാണെന്ന്. ട്രാക്കിൽ നിന്ന് തല പിൻവലിക്കാത്തതെന്തു കൊണ്ടാണെന്ന്.ഇപ്പോൾ മനസ്സിലാകുന്നു രാവിലെ തൊട്ട് പാലത്തിന് മുകളിലൂടെ മുഖം കുനിച്ച് പല്ലു കടിച്ച് നടന്നിരുന്ന അയാൾക്ക് ഭ്രാന്തായിരുന്നില്ലെന്ന്.ഇപ്പോൾ മനസ്സിലാകുന്നു ഞരമ്പറുത്ത്...
spot_imgspot_img