Homeകവിതകൾ

കവിതകൾ

നികല്

മാവിലൻ തുളു കവിത പപ്പൻ കുളിയന്മരം"ജീവിതട്ട് ഒളിത്തലാ പർത്ത് ലാ - ആത്മാക്ന്' തൊടുത് ഇയ്യ് ഇപ്പുകനാ." ഭൂമിട്ട് ജീവ്ന് ഇള്ളായിക്ക് ഗിട്ട ഇടവലം മാറ്റ്ത് നിൻ്റത്ത് ഇയ്യ് പൊക്കനണ്ട്. പൊസ്സെ ഇത്തക്കിനാ സൂര്യെനിക്ക് മാത്രാത് പർത്ത് പോനക നിന്ന കാൽപ്പാട്...

ഒറ്റ കോളിൽ ഓഫാകുന്നത്‌

കെ. എസ്‌. കൃഷ്ണകുമാർഒരു വീട്ടമ്മ എന്തെല്ലാം നോക്കണം.അയാൾ അവറ്റ അത്‌ അയൽ അയില അവൽ അരി അച്ചിങ്ങ അച്ഛൻ അമ്മ അമ്മി അരവ്‌ അരണ.പ്രണയമില്ലാത്ത വീട്ടമ്മ അടുക്കളശബ്ദങ്ങളാൽ പ്രണയിയായ വീട്ടമ്മയുടെ പ്രണയസമയങ്ങളെല്ലാം പൂരിപ്പിക്കുന്നുണ്ടാകും.പ്രണയിനിയായ വീട്ടമ്മ അടുക്കളശബ്ദങ്ങളുടെ മറവിൽ പ്രണയമില്ലാത്ത വീട്ടമ്മയുടെ ജീവിതസമയങ്ങളെല്ലാം നിറയ്‌ക്കുന്നുണ്ടാകും.പണ്ട്‌ സന്ധ്യനേരങ്ങളിൽ അയൽപ്പക്കത്തോടിച്ചെന്ന് രണ്ട്‌ തവി കല്ലുപ്പ്‌‌ ഒഴക്ക്‌ വെളിച്ചെണ്ണ ഒരു പിടി പുളി ഇച്ചിരി കടുക്‌; ഇന്ന് മനസ്സിനു പിരിയും മുറുക്കവും പോരാഞ്ഞ്‌ സീരിയലുകളിൽ നിന്നും നിത്യവും കടം വാങ്ങുന്നു, ജീവിതമുറിയിലോടിച്ചെന്ന് മനസ്സ്‌ നിറയെ തിരുകുന്നു, സംശയം പോർ...

മഴ

നവീന്‍ എസ്ഓരോ മഴയും ഒരു തിരിച്ചു വരവാണ്. കടലിന്റെ മാറില്‍ നിന്നെന്നോ പറിച്ചു മാറ്റപ്പെട്ട ഒരു ജലകണത്തിന്റെ തിരിച്ചുവരവ്; അനേകം ജലകണങ്ങളുടെ തിരിച്ചുവരവ്..എന്നോ, മാരിവില്ല് വിരിയുന്ന മാനമുയരേ പറന്നു പൊങ്ങി, സൂര്യതാപമേറ്റു വാടിപ്പോയവരുടെ ദുഖം കനത്തോരു കാര്‍മേഘമാകുന്നു. ഇളം തെന്നല്‍ തലോടലിലറിയാതെ വിതുമ്പുന്നു.പിന്നെ, പ്രവാസമുപേക്ഷിച്ച് മഴയായി...

ഇവിടെ ഇങ്ങനെ ഒരു കവി ജീവിച്ചിരുന്നു

കവിത ഗോകുൽ കൃഷ്ണൻ.എൻ. വിമരിച്ച കവിയുടെ കവിതകൾ കണ്ടെടുക്കുമ്പോൾ, ചിതലുകളുടെ വാ പകുതിയിൽ നിന്നാണ് വാരിയെടുക്കുക. അപ്പോൾ അതിന് ഒരു ഇങ്ക് ഫില്ലറിന്റെ ഉണങ്ങിയ നീല നിറമായിരിക്കും. അത് മരിച്ച കവികളെ പോലെ മരവിച്ചിരിക്കും.മരിച്ച കവിയുടെ കുഴിമാടങ്ങൾ മാന്തി കടിഞ്ഞൂൽ...

മഴയഴകി ‌

കവിതസംഗീത് സോമൻമഴയ്ക്ക് പെയ്യാൻ ഇടമില്ലത്രേ .. എത്ര പെയ്തിട്ടും തോരാതെ നീ ഇങ്ങനെ പെയ്താൽ ഞങ്ങൾ എന്തു ചെയ്യുമെന്നായി... കാടും മേടും മലയുമൊക്കെ..മഴയാകെ.. സങ്കടത്തിലായി പെയ്തിട്ടാണെങ്കിൽ തോരുന്നുമില്ല.. കാടും മേടും പുഴയും കരയുമൊക്കെ നിറഞ്ഞു കവിഞ്ഞു.. എല്ലാരും മഴയെ ശപിച്ചു തുടങ്ങി.. മഴയ്ക്ക്.. എന്തു...

കറുത്ത ജോയി

കവിതലിഷ ജയൻഞാൻ പഠിച്ച ഒൻപത് ബി യിൽ രണ്ട് ജോയിമാരുണ്ടായിരുന്നു കറുത്തജോയിയും, വെളുത്ത ജോയിയും ! കറുത്ത ജോയി പിൻബഞ്ചിൽ ഏറ്റവും അറ്റത്ത് ചുളുങ്ങിക്കൂടി ഇരിക്കും ... വെളുത്തജോയി മുൻബഞ്ചിൽ ഒന്നാമതിരിക്കും .. ടീച്ചർമാരെല്ലാം അവനെ മാത്രം നോക്കി പഠിപ്പിക്കും...

ചെ

കവിതസുനിത പി.എംഞങ്ങളുടെ തെരുവിന്റെ നാലാമത്തെ വളവിൽ വച്ചാണ് ഞാനാദ്യമായി അയാളെ കാണുന്നത്! തീരെ ചെറിയ പെൺകുട്ടി ആയിരുന്നിട്ടും അയാളെന്നെ നോക്കിയപ്പോൾ, ഒരു വൈദ്യുതസ്ഫുലിംഗം എന്നിലൂടെ പാഞ്ഞുകയറിപ്പോയി! അന്നയാൾക്ക് ഇരുണ്ട ചുണ്ടുകളും ഒട്ടിയ കവിളുകളുമായിരുന്നെങ്കിലും പാറിക്കിടക്കുന്ന മുടിയും തിളങ്ങുന്ന കണ്ണുകളുമുണ്ടായിരുന്നു!മുതിർന്ന പെണ്ണായിക്കഴിഞ്ഞപ്പോൾ തെരുവിന്റെ നാലാമത്തെ വളവിൽ അയാളെ പ്രതീക്ഷിക്കുമായിരുന്ന നിറയെ സംഗീതമുള്ള...

കവിതക്കൂട്ട്

അനൂപ് ഗോപാലകൃഷ്ണൻ(1)ഓർമ്മവരാറുണ്ടിടയ്ക്ക്, ഇടികുടുങ്ങുന്നൊരു മഴയത്ത് കവുങ്ങുപാള കുടയാക്കി നിനക്കൊപ്പം തോണിപ്പടിയിലെ വിറത്തണുപ്പിലിരുന്ന- ക്കരെയിറങ്ങിയതുംഒന്നരവെയിലിലുണക്കുന്ന വിത്ത് നിലാസാധകത്തിനു വെച്ച്, മുറ്റത്ത്, നിന്റെ മടിയിൽ കിടന്ന് കുന്നിറങ്ങിയെത്തുന്നൊരു പാട്ടിനു കാതോർത്തതുംതടം കോരലും തളിച്ചുനനയുമൊക്കെ കഴിഞ്ഞ് കിണറ്റിൻകരയിലെത്തുന്ന നിന്റെ വിയർപ്പിൽ വാഴച്ചുണ്ടിന്റെ മണമുതിരുന്നതും വയണപ്പൂവിട്ട കാച്ചെണ്ണ തേച്ച് നീ വയൽക്കുളത്തിലേക്ക് നടക്കുന്നതും തേവരെ തൊഴുതുരിയാടിയെത്തുന്ന നിന്റെ ഭസ്മക്കുറിച്ചേലുംവളപ്പിലെ മുണ്ടവരിക്കയടർത്താറായെന്ന് തൊട്ടോർമ്മിപ്പിച്ചതും, അടുപ്പിൽ തിള വന്ന് പാകം നോക്കുമ്പോൾ ഇലയിട്ട്...

മിറാഷ്

(കവിത)ബെനില അംബിക ഏതോ കാലങ്ങളിൽ ഒക്കെ തന്നെയും ഞാൻ അവനെ സ്വപ്നം കാണുന്നു അവൻ കടലിലേക്ക് പുറം തിരിഞ്ഞു നിൽക്കയാവും നിലാവുള്ളപ്പോൾ ആ വെളിച്ചവും അല്ലാത്തപ്പോൾ കടൽ തീരത്തെ ലൈറ്റുകളും അവന്റെ നിഴലിനെ വരച്ചിട്ടുതരുന്നു സൂക്ഷിച്ചു നോക്കുമ്പോൾ ഒന്നിലധികം അവനുള്ള പോലെ തോന്നുംചില സ്വപ്നങ്ങളിൽ ഞാനവന്റെ...

പ്രണയം പിരിയുമ്പോൾ

കവിതയഹിയാ മുഹമ്മദ്പ്രണയം പിരിയുമ്പോൾ ഒരു കടൽ ഉടലാകെ മൂടി വെക്കുംപ്രളയം ഒടുങ്ങിയതിന് ശേഷമുള്ള അശാന്തതയിൽ രണ്ട് വൻകരകൾ പിറവിയെടുക്കും.ഏകാന്തതയുടെ ഒറ്റത്തുരുത്തിൽ മൗനത്തിന്റെ കപ്പൽ സഞ്ചാരികൾ നങ്കൂരമിടും നമ്മിൽ നിന്നും പറിച്ചെടുത്ത അട്ടഹാസത്തെ പോക്കുവെയിൽ തൂക്കിലേറ്റുംഅന്ന് എന്റെ കണ്ണുകളിൽ ഒരു കടൽ ചത്തു മലർന്നിട്ടുണ്ടാവും തിരയിളക്കമില്ലാത്ത സഞ്ചാര...
spot_imgspot_img