Homeകവിതകൾ

കവിതകൾ

ഞാനിപ്പോ അയാൾക്കൊപ്പമാണ്

ലിഖിത ദാസ്രാവിലെയയാൾ മറപൊളിഞ്ഞ കിണറ്റിൻ കരയിൽ നിന്ന് കുളിച്ചെന്ന്, കഞ്ഞി കുടിച്ചെന്ന്, ഒണക്കമീൻ ചുടാനില്ലാത്തോണ്ട് മുഴ്വോൻ കുടിച്ചില്ലാന്ന്, കുമാരേട്ടന്റെ ചായപ്പീട്യേൽ നിന്ന് തേന്മുട്ടായി വാങ്ങിക്കൊട്ന്നൂന്ന്, ചിന്നമ്മു വല്യേ വായിൽ നെലോളിച്ചു. "ഈ മണ്ണിന്റടീൽക്ക് ന്നെ ക്കൂടി വലിച്ചോണ്ടു പോ ദൈവങ്ങളേ.." ന്ന് മണ്ണിൽ കെടന്നുരുണ്ടു. ചായത്തോട്ടത്തിലെ പണീം കഴിഞ്ഞ് വെശന്നു...

ചക്ക

രാധാകൃഷ്ണൻ പെരുമ്പളകുട്ടിക്കാലത്ത് വീട്ടിൽ അച്ഛമ്മ ചക്ക മുറിക്കുമ്പോൾ ഞങ്ങൾ ചെറു മക്കളൊക്കെ ചുറ്റും കൂടും.ചക്ക വലിയൊരു സംഭവമാണെന്ന് ആർക്കാണറിയാത്തത് !വാറാക്കി മുറിച്ചു തൊല്ലാനുള്ള വരിക്കയിലല്ല പഴഞ്ചക്കയിലാണ് അതിന്റെ സമഗ്രത ദർശിക്കാനാവുക:മൂക്കു മാറ്റി നിവർത്തിയാൽ എണ്ണമില്ലാത്തത്രയും കുട്ടിച്ചൂളകൾ സ്കൂളിൽ അസംബ്ലിക്ക് ജനഗണമന പാടാൻ അണിനിരന്നതുപോലെ തോന്നും.എന്റെ എട്ടു ബി യും അനിയത്തിയുടെ...

അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ!

ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം എന്ന നോവലിന്റെ വായനഅനസ്. എന്‍. എസ്അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ! അതിലുപരി എന്തെങ്കിലുമാണോ ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന പര്യാലോചനയിലാണ് ഈ പ്രണയത്തില്‍ ‘മുഴച്ചു’നില്‍ക്കുന്ന ആ കാര്യം ഓര്‍ത്തത്....

നിന്നെ ഓർക്കുമ്പോൾ

ഹണി ഹർഷൻനിന്നെയോർക്കുമ്പോഴെല്ലാം ഞാൻ, കടലിലറ്റുവീണ ഒരു വാൽനക്ഷത്രത്തിന്റെ തുണ്ടാവാറുണ്ട്... തിരികെപ്പോവാനൊരു പാഴ്ശ്രമം പോലും നടത്താതെ , പണ്ടൊരിക്കൽ ഈ കടലായിരുന്നെന്റെ ആകാശമെന്നു വെറുതെ വീമ്പുപറയും...നിന്നെയോർക്കുമ്പോഴെല്ലാം ഞാനൊരു ഒറ്റത്തുള്ളി മിഴിനീരാവും... വെള്ളം വറ്റിത്തീർന്ന ജലാശയം വിട്ട്, മേഘം...

കലി

വിനീത സജീവ്‌ആദ്യം അവൻ അവളെ ഒരു കവിതയാക്കി. അവനിലെ ഈണം ചേർത്തൊര് ഗാനമാക്കി. തൊട്ട് തലോടി അവളിലവൻ കഥകളുണ്ടാക്കി.കാലം കഴിഞ്ഞപ്പോൾ അവൾ സ്വയം അറിഞ്ഞപ്പോൾ താനെന്ന ചിത്രത്തെ അവൾ വീണ്ടും വരച്ചപ്പോൾ അവൾ അവനൊര് കടംകഥയായ്....!അവളെന്ന ഉത്തരം അവൻ മറന്നപ്പോൾ ആദ്യം അവൾ മൌനിയായി... പിന്നെ ഭ്രാന്തിയായി... പിന്നെ...

കുളം – ഒരു ആവാസവ്യവസ്ഥ

സുനിത ഗണേഷ്കുളം ഒരു ആവാസവ്യവസ്ഥ... നിറയെ മീനുകൾ... നട്ടെല്ലുള്ളവ! ഇല്ലാത്തവ! വാൽമാക്രികൾ... ജീവനുള്ളവ! ഇല്ലാത്തവ! ഇടക്കിടെ തലപുറത്തേക്കിടുന്നവ... ജീവിതം മുഴുവൻ മുങ്ങാംകൂളിയിട്ടു കിടക്കുന്നവ! ഒരുനാൾ എല്ലാം പൊങ്ങിവന്നു... ജീവനില്ലാതെ, സ്വത്വം നഷ്ടപ്പെട്ട്....അടുത്തേതോ ഫാക്ടറിയുണ്ടത്രേ.... രാസമാലിന്യങ്ങൾ ഒഴുകിവന്നത്രെ.... ഒഴുക്കില്ലാത്ത വെള്ളം.... നിറഞ്ഞ മാലിന്യം... മുങ്ങാംകൂളികൾ അറിഞ്ഞില്ലത്രേ!!

മറ്റാരുടെയോ പല്ലാണ് വായ

കവിത വിമീഷ് മണിയൂർവീടിന്റെ രണ്ടാം നിലയിൽ വാഷ്ബേസിനു മുമ്പിൽ നിന്ന് തേക്കുന്നത് പോലല്ല മുറ്റത്ത് നിന്ന് പല്ലു തേക്കുന്നത്.മുറ്റത്ത് നിൽക്കുമ്പോൾ മുറ്റത്തോളം പോന്ന പറമ്പാണത് ഒരോ പല്ലും ഓരോ ചെടിയാണ് മുക്കും മൂലയുമാണ് അതിന്റെ ഇലയും നിറവും നിലവും വെവ്വേറെയാണ് തൊട്ടു നിൽക്കുന്ന അടുപ്പം ഉണ്ട്. നാവു പോലൊരാൾ...

അതിരുകൾ തിരുത്തി വരച്ച രാജ്യം

കവിത ഐഷു ഹഷ്ന ചിത്രീകരണം: ഹരിതഅന്തിയുറങ്ങുന്ന കുടിലുകൾക്ക് മുന്നിലാരോ മതിലുകൾ പണിയുന്നു. ഞങ്ങൾക്ക് നേരെ തിരിച്ച കണ്ണാടിയിൽ ഞങ്ങളുടെ മുഖമല്ല. അടുപ്പിലിരുന്നു തിളക്കുന്ന പാത്രങ്ങളാരോ എറിഞ്ഞുടക്കുന്നു. ഞങ്ങളുടെ ചൂണ്ടുവിരലുകൾ നേരെ നിൽക്കുന്നില്ല. രാജ്യസ്നേഹികളെന്ന് നെറ്റിയിലെഴുതിയവർ ഞങ്ങളുടെ വായ തുന്നിച്ചേർക്കുകയാണ്. കണ്ണുകെട്ടിയ ദേവതയെ നെടുവീർപ്പിടുന്ന വയൽ വരമ്പിൽ നാട്ടിയിട്ടുണ്ട്. ഒരിക്കലും നിറയാത്ത വയറുമായി ചിലർ...

വൃത്തസ്ഥിത

കവിതലോപമൂന്നു കല്ലുടുപ്പിന്റെയിത്തിരി വട്ടം മാത്രം. മൂളലിൽ മുടന്തുന്ന പാദ വിന്യാസം മാത്രം. ചിലന്തിക്കാലാൽപ്പാവും നേരിയ ചിത്രം മാത്രം. ചിലമ്പും പാത്രത്തിന്റെ ശൂന്യ വർത്തുളം മാത്രം. നിറയും കണ്ണീരുപ്പായ് കല്ലിച്ച മുഖം താഴ്ത്തി- തറിയിൽ നൂലെന്നപോൽ തിരിഞ്ഞേ തീരുമ്പൊഴും ചുഴലിക്കാറ്റിൻ വന്യവേഗ വൃത്താകാരയായ് ചുടലത്തീയീയായ്...

മഴ മണമുള്ള വീട്

കവിതഅജേഷ് പിമഴയത്ത് ആകാശം കണ്ടു കിടന്നിരുന്ന ഒരു വീടുണ്ടായിരുന്നു ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ മിന്നലുകൊണ്ട് വെള്ളത്തുള്ളികൾക്ക് ആകാശം പതിയെ അകത്തേക്ക് വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ നിലത്തേക്ക് മഴയെ കടത്തില്ലെന്ന് വാശി പിടിച്ച് അമ്മ പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ കരിങ്കുട്ട്യേ പറക്കുട്ട്യേ.,,, എന്നു ദൈവങ്ങളെ വിളിക്കും,തലയിൽ കൈകൾ വെച്ച് വേനൽച്ചൂടിൽ പറയാതെ വന്ന മഴയെ പ്രാകും.മോന്തിയിലെ റാക്കിൻ്റെ മണം കൊണ്ട് മഴയുടെ കുളിരിനെ വരിഞ്ഞു കെട്ടി അച്ഛൻ മാത്രം കയറുകട്ടിലിൽ കിടന്നുറങ്ങും.രാവു വെളുക്കുമ്പോൾ ചാണകം തൂവിയ നിലത്ത് അമ്മയെ...
spot_imgspot_img