Homeകവിതകൾ

കവിതകൾ

പൂവരശ്

കിനാവ്മണ്ണിലേക്കെടുത്തനേരം അവൾ ചിരിക്കുകയായിരുന്നു പൂവരശ്ഒരു കവറിന്റെ വട്ടച്ചുവരുകൾക്കകത്ത് അല്പം വെള്ളവും വളവും തന്ന് മരിക്കാനനുവദിക്കാതെ ജീവിക്കാൻ വിടാതെ എത്ര ദിനരാത്രങ്ങൾ എത്രയെത്ര മഴക്കാലങ്ങൾ എത്രയെത്രകാറ്റിന്നീണങ്ങൾ ഞാനൊറ്റക്കേകനായ് അനുഭവിച്ചു!മുരടിച്ചവേരുകൾ വളരാൻ മടിച്ച ഇതളുകൾ കാത്തിരിക്കുകയായിരുന്നു! എന്നെങ്കിലും പച്ചമണ്ണിനാർദ്രതയിലൊരു പൂവരശായ് വളരണം കിളികൾക്ക് കൂടാകണം പൂവിട്ടുഫലമായ് വസന്തമാകണം പൊന്നോണങ്ങളുണ്ണണം വിഷുപക്ഷിക്കു കൊമ്പൊരുക്കണംഒരു ചെറുകുഴിയിൽ മഴ പാട്ടുകൾ പാടിയ ആ ചെറുവീട്ടിലാണ് പൂവരശ് മണ്ണിന്റെ സുഖമറിഞ്ഞത് ആ തണുപ്പിൽ വേരുറപ്പിക്കാൻ മനമറിഞ്ഞത്പിന്നെയാണവൾ ജീവിതമറിഞ്ഞത് മഴനക്കുന്ന നഗ്നതയുടെ ഉന്മാദമറിഞ്ഞത് ഉടുവിൽ രതിസുഖമായ് മരപ്പെയ്ത്തായത്

വേഷപ്പകർച്ച

മുയ്യം രാജന്‍വെയിലിനെ കൂട്ടു പിടിച്ചപ്പോൾ ഊതിക്കാച്ചിയ പൊന്നുപോലെ ഉരുക്കിത്തരാമെന്ന് ഉറപ്പ് തന്നു.മഴയും ശൈത്യവും ശരീരത്തെയുലച്ച നേരം വെയിലെവിടെപ്പോയൊളിച്ചെന്ന പരാതിയിന്മേൽ, ഏതുസമയവും മിന്നി നിൽക്കാനുള്ള ഉപാധിയല്ല വെയിലെന്നും, പാതിരാത്രി സൂര്യനുദിച്ചാൽ പകൽമാന്യന്മാരുടെ സ്ഥിതി എന്തായിത്തീർന്നേനെയെന്നൊക്കെയുള്ള മറുചോദ്യങ്ങൾ...

ഈ അതിർത്തികൾ ആരുടേതാണ്?

ജിനിൽ മലയാറ്റിൽഅപ്പോഴും മ്യാന്മറിൽ മഞ്ഞു പെയ്യുന്നുണ്ടായിരിക്കാം നേപ്പിടിയായിലെയും റങ്കൂണിലെയും തെരുവുകളിൽ ബുദ്ധം ശരണം ഗഛാമി മുഴങ്ങുന്നുണ്ടായിരിക്കാം. ആ സമയം ബോധിവൃക്ഷത്തണലില്ലാത്ത തീരഗ്രാമത്തിൽ ഒരു പെൺകുട്ടി,തന്റെ പാവയെ ഉടുപ്പണിയിക്കുകയാണ്. തീരെ ചെറുതല്ലാത്ത അവളുടെ കണ്ണിൽ ഭീതിയുടെ കടൽച്ചുഴി. വെള്ളിവാളിന്റെ മിന്നൽ. ചോരമിനുപ്പുള്ള മണൽത്തിട്ട.ബോധസ്തമയത്തിന്റെ നടുക്കടൽ. ഉപ്പുകാറ്റിന്റെ നീറ്റൽ. പ്രതീക്ഷ വറ്റിയ കരവെളിച്ചം. ഉറുമ്പുവരികൾ...

ബഷീറെ, നാരായണിയാണെടോ…

അൻസിഫ് അബുബഷീറെ, നാരായണിയാണെടോ. നമ്മൾ തടാകങ്ങൾ കുഴിച്ചിട്ട ജയിൽക്കരകൾക്കും രാജ്യസ്നേഹത്തിന്റെ കറ പിടിച്ചു തുരുമ്പിച്ച മതിലുകൾക്കും അവരുടെ വേദ പുസ്തകങ്ങൾക്കു മപ്പുറെ വരകളില്ലാത്ത നമുക്കത്രപോലും ഒരു രാജ്യമായി തോന്നിയിട്ടില്ലാത്ത ഇൗ നഗരത്തിന്റെ പരിധികളിൽ ഇപ്പോഴും നാരായണി ഉണ്ടെടോ..ബഷീറെ, നമ്മൾ കുഴിച്ചിട്ട തടാകക്കരകളിൽ ആണികളിലേക്ക്‌ ചാഞ്ഞു പോയ നമ്മുടെ ചുമരുകളിൽ നമ്മുടെ രണ്ട് കൂവലുകൾക്കിടയിലൂടെ പുറപ്പെട്ട് പോയ ഒരു വാക്കിന്റെ പിന്നാലെ അവരിപ്പോഴും നാരായണിയെ തേടി നടക്കുന്നുണ്ടെടോബഷീറെ, കറ പിടിച്ച മതിലുകളിലിപ്പോഴും കല്ലിച്ചു കിടക്കുന്നുണ്ട് ഞാനോ നീയോ ആദ്യം വെടിയേറ്റ് മരിക്കുക എന്ന ചോദ്യങ്ങൾ ഞാനായിരിക്കും അല്ല ഞാനായിരിക്കും എന്ന ഉത്തരങ്ങളും.ബഷീറേ വിളിക്കുമ്പോൾ ഒന്ന് വിളി...

തൊണ്ണൂറിനും മുത്തശ്ശിക്കും ഇടയിൽ

രാഹുൽ വി.സികണ്ണിമാങ്ങാക്കാലത്തു കുരുങ്ങിക്കിടന്ന മുത്തശ്ശിയുടെ പല്ല് ഏറുതെറ്റി കൊഴിഞ്ഞു വീഴുംവരെ ആരും ശ്രദ്ധിച്ചിരുന്നേയില്ല (അതിനു ശേഷവും)മരിക്കാൻ മറന്നുപോയതിനുശേഷം, കൃത്യമായി പറഞ്ഞാൽ മുറുക്കാൻപെട്ടി കളവുപോയതിന്റെ തലേന്ന്, ഇളയമ്മാമന്റെ മുറിയിലെ സെറാമിക് പാൽഗ്ലാസ്സ് നിലത്തുവീണത് കേട്ട്, മുത്തശ്ശിയുടെ മുറിയിൽ കൈതപ്പാ കുടഞ്ഞെഴുന്നേറ്റ് വല്യക്കുഞ്ഞമ്മ കണ്ണിരുമ്മിയശേഷം, എല്ലാ ഉറക്കങ്ങളും പിടഞ്ഞുരുണ്ട് ഒറ്റമുറിയിരുട്ടിലേക്ക് മിണ്ടാതെ... അനങ്ങാതെ... എല്ലാം എത്ര പെട്ടന്നായിരുന്നു.വിറച്ചുവിറങ്ങലിച്ച അക്ഷരങ്ങളെ തൊണ്ണൂറിന്റെ അടക്കിലും ചിട്ടയിലും വൃത്തിയോടെ...

കള്ളന്റെ പര്യായങ്ങൾ

കവിത പ്രദീഷ് കുഞ്ചു ഒന്ന് - ചിലന്തൻ നിഴലുകൊണ്ട് വലനെയ്ത് ഉടലുകൊണ്ട് ഇരതേടുന്നവൻരണ്ട് - പൂച്ചൻ പിടിവിട്ടാലും പലകാലിൻ ഉറപ്പുള്ളവൻ മെയ് ഇടറാതെ- അന്നം കൊതിപ്പവൻമൂന്ന് - ഉറുമ്പൻ ചെറു ശ്രമത്തിലും വിജയം വരിപ്പവൻ വലിയ മുതലിലും വല പൊട്ടാത്തവൻനാല് - മീനൻ നിലയില്ലാത്താഴത്തിൽ ചിറകിനാലുഴലുന്നവൻ മിഴിചിമ്മാതുലകത്തിൻ- ഉയരം കവരുമവൻഅഞ്ച് - പ്രാവൻ നിറം പോൽ ലളിതനവൻ സ്വരം പോൽ മുദുലനവൻ കൂടണയാതലയുന്നവൻ കൂടപ്പിറപ്പിൻ...

പരൽ മീനുകൾ 

കവിത സ്നേഹ മാണിക്കത്ത്അണയാത്ത തെരുവ് വിളക്കുകളിൽ തെളിയുന്ന മങ്ങിയ ചിത്രം പോലെ ഞങ്ങളുടെ സഞ്ചാരപഥങ്ങൾ അന്യോന്യം ചുംബിച്ചുഇരുട്ടിന്റെ നീലക്കണ്ണുകൾ തണ്ണിമത്തന്റെ മണമുള്ള ചുണ്ടുകളിൽ ചായങ്ങൾ തൊട്ടുതിരക്കുള്ള വീഥിയിൽ ഉടലാഴങ്ങൾ നനുത്ത ഛായാചിത്രം വരച്ചുപ്രേമം വറ്റിയ കഴുത്തിടുക്കിൽ പരൽ മീനുകൾ കൂട്ടിമുട്ടിരണ്ടു മനുഷ്യരുടെ ഉടൽ ഒന്നായിമാറും മുൻപേ സൂര്യൻ ജനിച്ചുകൈവിരലുകൾ നിർദയം വേർപ്പെട്ട് മുൾവേദനയിൽ യാത്ര പറഞ്ഞുഅവർ വീണ്ടും അപരിചിതരായി ചത്ത ചുണ്ടുകളെ കടിച്ചു പൊട്ടിച്ചു ഇരുവഴി പരന്നൊഴുകി... ആത്മ ഓൺലൈൻ...

വറ്റ്

(കവിത)ദിവാകരൻ വിഷ്ണുമംഗലംവറ്റാത്ത സ്നേഹത്തിന്റെ വാത്സല്യച്ചിചിരി, വേവും ഒറ്റ ധാന്യത്തിൻ സഹനത്തിന്റെ കതിർക്കനംമഴയിൽ മഞ്ഞിൽ വേനൽക്കനലിൽ വസന്തത്തിൻ നിറവിൽ, സ്വപ്നം ധ്യാനിച്ചുണരും സ്നേഹാന്നജം.ജീവൻ്റെയമൂല്യമാം കണമാണിത്, കൊയ്ത്തിൽ വകഞ്ഞ കതിരിൽ നി- ന്നുതിർന്നു വെയിലേറ്റുംതപിച്ചും വെന്തും നിത്യം നിനക്കു വിശപ്പാറ്റാൻ മനസ്സിൽ കനലിൽൽ ഞാൻ കൊളുത്തും നിലാവിത്;ആയിരം ജന്മങ്ങൾക്കായ് കാവലാം കാതൽ; സ്വപ്നം ചിരിച്ചേ നിൽക്കും മാറ്റ്, ജീവൻ്റെ തുമ്പപ്പൂവ്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ

കവിതഎ.കെ. അനിൽകുമാർഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ മുതുകു കൂനിയ ബസ് സ്റ്റോപ്പിൽ. വെയിൽപ്പക്ഷി ചാഞ്ഞും ചരിഞ്ഞും തണൽച്ചില്ല പരതി വേവുന്നു. അപരിചിതരവർ പരിചിതക്കുപ്പായം വെച്ചുമാറുവാൻ തൊണ്ട നനയ്ക്കുന്നു. വാർദ്ധ്യക്കപ്പനിപിടിച്ച ചുവരുകളിൽ കരിക്കട്ടയശ്ലീല രേഖാവിന്യാസങ്ങൾ. ദൂരെനിന്നും പതഞ്ഞെത്തിയ മുരൾച്ച കാറ്റൊഴുക്കിലാടിയുലഞ്ഞു മറഞ്ഞു. സ്റ്റോപ്പില്ലാത്തൊരിടമിതെന്നശരീരി വെയിൽ കുപ്പായം മാറ്റിയിരുളായ്. നിർത്താതെ പോയൊരു വേഗബാക്കി പുകമേഘ നിഴൽച്ചിറകുവിരിക്കുന്നു. ഒരിക്കലും...

പല മഴകളുടെ ഓർമ്മക്ക്

കവിത റിജു വേലൂർ നിന്നിലേക്കുള്ള വാതിലുകളെല്ലാം നീ പണ്ടേ കൊട്ടിയടച്ചിരുന്നു.. ഓർമ്മകളുടെ മഴ നനയുന്നേരം ഞാനവിടെ വന്ന് തട്ടി വിളിക്കും... ഒറ്റ ജാലകം തുറന്ന് തണുപ്പാറ്റാൻ നീയെനിക്ക് കനല് വാരിത്തരും... പൊള്ളലേറ്റ് ഞാൻ മടങ്ങും... എനിക്കും നിനക്കും ഇടയിലൂടെ നമ്മളില്ലാതെ ശരവേഗത്തിൽ ഒരു തീവണ്ടി കടന്നു പോകുന്നുണ്ട്... ഒരിക്കൽ നമ്മളതിൽ ഒരുമിച്ച് യാത്ര പോയതോർത്ത് അസ്തമയത്തിൻ്റെ പടവുകളിൽ ഞാൻ...
spot_imgspot_img