Homeകവിതകൾ

കവിതകൾ

മൗനം

നീതു കെ.ആർ.ചില മൗനങ്ങൾ അങ്ങനെയാണ് പ്രത്യേക രസക്കൂട്ടുകൾ ചേർത്ത് പറയേണ്ടതിൽ അപ്പുറം അർത്ഥം ദ്യോതിപ്പിക്കുന്നത് ഒരു വീർപ്പിൽ അണകെട്ടി പൊതിഞ്ഞ് വയ്ക്കുന്ന സ്വപ്നങ്ങൾ തേങ്ങി തേങ്ങി മരിച്ചു വീഴുന്നത് പുനർജനികളില്ലാതെ വിറങ്ങലിച്ചു വേരറ്റുപോയ വാക്കുകളുടെ പിടച്ചിൽ പേറുന്ന രണ്ടക്ഷരംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഒരു നുണക്കഥ

സുനിത ഗണേഷ്ഇങ്ങനെ നടന്നോണ്ടിരിക്കുമ്പോൾ പെട്ടെന്ന് എന്നെ കാണാതെയാവണം. നിന്റെ കൈയിൽ മുറുക്കിപ്പിടിച്ച എന്റെ കൈ കാണാതെ നീ അമ്പരക്കണം... ജീവനേ നീയെവിടെയെന്നു തേടണം...എണ്ണ തേക്കാത്ത നിന്റെ കാടൻ മുടിയിഴകൾ എന്റെ വിരലിനായി എഴുന്നു നിൽക്കണം...നിന്റെ ഹൃദയ ഭിത്തികളിൽ ചോര ആഞ്ഞിടിക്കണം. അപ്പോൾ നീ ഓടുകയായിരിക്കും... കല്ലുമതിലുകൾക്കിടയിലുള്ള നൂലുവഴിയിലൂടെ, നിന്റെ ശരീരം ചിലപ്പോൾ കൽവേലി തട്ടി മുറിഞ്ഞേക്കാം. എനിക്ക്...

അമ്പിളിവട്ടം

അജിത് പി.പിമൂന്നു വയസ്സുകാരന്റെ ചിത്രത്തിൽ അമ്പിളിയൊരു വെള്ളിവര പോലെ!അയാൾ ചിരിക്കുന്നു. തിരുത്തുന്നു.ആകാശത്തൊഴുകുന്ന വെള്ളിപ്പുഴയല്ല കുട്ടീ, ചന്ദ്രൻ.അതിന്റെ അരികുകൾ, തന്നെത്തന്നെ ചുറ്റി കിണറു പോലെ വട്ടമായിരിക്കുന്നു.കുട്ടിയ്ക്കു കാണുവാനായ് അയാൾ ക്ലിക്കുന്നു ചന്ദ്രനെ, ഫോണിൽ.അവൻ കാണട്ടെ, വിരലുകൾ കൊണ്ട് സൂം ചെയ്തു പോകുമ്പോൾ ജീവിതം എങ്ങനെ വട്ടത്തിലിരിക്കുന്നുവെന്ന്.'ഇതാ നോക്കൂ, ഈ ഫോട്ടോയിൽ നോക്കൂ.'കുഞ്ഞിവിരലുകൾ കൊണ്ട് ആകാശം സൂം ചെയ്ത് അവൻ നിലാവുപോലെ ചിരിക്കുന്നു.എടുക്കുമ്പോൾ മങ്ങിപ്പോയ...

പടരാൻ മറന്നത്

ദീപ്തി സൈരന്ധ്രിതൂവി നിറയാനിരുന്ന ഉപ്പു പാത്രത്തിൽ ഞാൻ കുഴിച്ചിട്ട വിയർപ്പ് പരലുകളും , വെയിലിൽ ഉണക്കി കുപ്പിയിലടച്ചു  സൂക്ഷിച്ച മുറുക്കമേറിയ നീറ്റലൂറിയ  വറ്റലുകളും പിഴിഞ്ഞെടുക്കലുകളിൽ കുമിഞ്ഞു കൂടി ബാക്കിയായ തരികളും പതഞ്ഞു നിറഞ്ഞു വീണു നേർത്ത പാളികളായി കരിമണം പടർത്തിയ പാൽ ചിരികളും നേരമില്ലായ്മകളിൽ വെപ്രാള പാച്ചിലുകളിൽ തട്ടി തൂവി വീണ പല നിറം പകർന്ന പൊടി കൂട്ടുകളും താളിക്കലുകളിൽ പൊട്ടി ചീറ്റി...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർസൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല.പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം.ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഉടലോർമ്മയുടെ നാഴികകൾ

കവിത സായൂജ്വെളിച്ചത്തിൽ മാത്രം തെളിയുന്ന കള്ളിമുൾ ചെടികൾ, ഇരുട്ടിനെ തണുപ്പിക്കാനുടലെടുത്ത തണുത്ത തടാകങ്ങൾ.നിറഞ്ഞൊഴുകി തലോടുമ്പോൾ വിരലിൽ തടയുന്ന പരുക്കൻ കല്ലുകൾ, തമ്മിലുരസി ശ്വാസം തിരയുന്ന നീണ്ടമരങ്ങൾ.കാലിൽ പടരുംതോറും തളിരിട്ടു പൂക്കുന്ന വള്ളിപ്പടർപ്പുകൾ, കണ്ണു തുറക്കാനനുവദിക്കാതെ പെയ്യുന്ന ചുവന്ന...

ഒരു വരിയിലൂടെയൊരു യാത്ര

കവിതസൗമ്യ. സി അവർ വരിയൊപ്പിച്ചാണ് നീങ്ങുന്നത് എന്റെ നുഴഞ്ഞുകയറ്റം കണ്ടിട്ടാവണം അവരിൽ ചിലർ അന്ധാളിക്കുകയും പരിതപിക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു. അവരുടെ വരിയൊത്ത യാത്രക്കു ഇളക്കം സംഭവിച്ചിരിക്കുന്നു. അവരുടേത് മുൻകൂട്ടി നിശ്ചയിച്ച ഒന്നാണല്ലോ അവരുടെ വസ്ത്രങ്ങൾ മണ്ണ് തിന്നതാവണം അവസാനത്തെ പുഴുവും ഭക്ഷണം കഴിഞ്ഞു മടങ്ങുന്നത് കണ്ടു. ഇപ്പോൾ...

രേഖ

സൈഫുദ്ദീൻ തൈക്കണ്ടിവാർദ്ധക്യകാല പെൻഷന് പോയപ്പോഴാണ് അസൈനാര് ആ ചോദ്യം ആദ്യമായി നേരിട്ടത് .. നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ ?ഇതെന്ത് "കുദറത്ത് '' എന്ത് ഹലാക്കിന്റെ ചോദ്യമാ ഈ പഹയൻ ചോദിക്കുന്നത് - എന്ന് ആദ്യം അരിശം ഇരച്ച് കയറി.വയസ്സായതല്ലെ .. വയ്യാണ്ടായില്ലെ . വയറ് നിറയണ്ടെ ഉണ്ടാക്കി വിട്ടവരൊക്കെ വിട്ട്...

ഓർമകളുടെ ചരിവ്

(കവിത)അജേഷ് പിവീണ്ടും ചുരം കയറുമ്പോൾ ഹെഡ് ഫോണിൽ പാടി പതിഞ്ഞ അതെ തമിഴുഗാനം,ബസിൻ്റെ മൂളലുകൾക്ക് ആ പാട്ടിൻ്റെ താളം മഴയ്ക്കും മഞ്ഞിനും അതിൻ്റെ ഈണം.കാഴ്ചകളുടെ വളവുകൾ താഴേക്കു താഴേക്കു ഓടിയൊളിക്കുന്നു...പാതവക്കിലെ ചുവന്നു തുടുത്ത പൂക്കളെല്ലാം എത്ര വേഗത്തിലാണ് മറവി ബാധിച്ച് നരച്ചു പോയത്...!ഒമ്പതാം വളവിനു കീഴെ ഓർത്തുവെച്ചൊരു വെള്ളച്ചാട്ടം, തണുത്തു മരവിച്ച പാറകളിൽ പേരറിയാ പൂക്കളുടെ മഴനൃത്തം....'പത്താം വളവിനു കീഴെ കോടയിൽ...

ടിക് ടിക് ടിക്

നകുല്‍ വി. ജി.രാത്രിയുടെയുടലില്‍ നിലാവ് പ്രണയാര്‍ദ്രനായുരുമ്മി, വെള്ള രോമങ്ങള്‍ ചിതറി വീണ മുറി, വിയര്‍ത്ത് കിതച്ച് ആലസ്യത്തില്‍ മുങ്ങിക്കിടന്ന എന്നെ തിടുക്കത്തില്‍ ചവച്ച് തുപ്പി.(പഴ(കി)യ കാമുകിമാരെ വീണ്ടും കാണുന്ന ഭയം കലര്‍ന്ന പകല്‍, വെയിലിനെ കൊത്തി ചുണ്ടൊടിഞ്ഞ കുയില്‍, നിന്റെ യോനിയില്‍ ഒരു ചെമ്പരത്തിപ്പൂവ്, ...ന്റെ ...യുടെ,യെന്ന് ബിംബ സമൃദ്ധ സങ്കല്‍പങ്ങളനാവശ്യം.)ഒരു പുരുഷന്‍ മറ്റൊരു പുരുഷനോടൊപ്പം ശയിക്കുന്നതിന്റെ , കാറ്റിന്റെ, മഴയുടെ, ടിക് ടിക് ടിക് ശബ്ദം മാത്രം.മുകളിലേക്കും താഴേക്കും വേഗത്തില്‍ ചലിക്കുന്ന കര്‍സര്‍ മൗസിനെ സാധ്യതകളുടെ ഒരു വലുതാക്കുന്നു അപ്പോള്‍...(delete...
spot_imgspot_img