Homeകവിതകൾ

കവിതകൾ

മൗനം

അരുൺ മധുസൂദനൻമണ്ണിലാഴ്ന്നിറങ്ങി നേരുതേടിപോയ വേരിലാണെന്റെ സ്വത്വം എന്നറിഞ്ഞതിൽപ്പിന്നെ ഇലകൾ പൊഴിച്ച്, ചില്ലകൾ വിരിച്ച്, ഞാനല്ലാതാവാൻ ശ്രമിച്ചിട്ടില്ല!അനുമുതൽപ്പിന്നെ എന്റെ പൂവുകൾക്ക് നിറവും മധുവിന്നുമധുരവും കാറ്റിന്ന്കുളിരുമേറിയെന്നു ആവഴിപോയൊരു കുയിലുപാടി.എന്നിട്ടുമെന്തേയത് എന്നെവിട്ടു മറ്റൊരുമരച്ചില്ലയ്യിൽ ചേക്കേറിയെന്നു ചോദിച്ചപ്പോൾ ആവഴിവന്ന തെക്കൻ കാറ്റിനും മൗനം! മൗനം, വിദ്വാനു.....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

എന്റെ നാമത്തിൽ

എം. ജീവേഷ് പോകാൻ പറയൂ ഞാൻ ജനിച്ച രാഷ്ട്രത്തിൽ നിന്ന്. ബൂട്ടിട്ട കാലു കൊണ്ട് ഭയപ്പെടുത്തൂ.. വിലങ്ങുകൾ എന്റെ കയ്യിൽ തന്നെ ധരിക്കൂ.തോക്ക്, അതെന്റെ കുഞ്ഞിന്റെയോ അമ്മയുടെയോ നെഞ്ചിലേക്കു തന്നെ ഉന്നം വെക്കൂ.പള്ളികളും വീടുകളും ഓർമ്മകളും ഇടിച്ചു നിരത്താനായി തയ്യാറാക്കിയ ബുൾഡോസർ എന്റെ തലച്ചോറിലൂടെ കയറ്റൂ.ചരിത്രത്തിലില്ലാത്ത രാമനെയോ ചരിത്രത്തിലുള്ള...

അഭൗമം!

കവിതസുനിത.പി.എംനിലാവ് നനച്ചിട്ട വഴിയിലൂടെ വിരലുകൾ കോർത്ത് വെറുതെ നടക്കും തണുത്ത കാറ്റേറ്റ് കടൽക്കരയോളം! അവിടമാകെ പ്രണയത്തിൽ കുതിർന്ന്.. ആരേയും സ്പർശിക്കാതെ കാറ്റു നമ്മെ തഴുകും ദൈവം തൊടുംപോലെ! ആകാശമപ്പോൾ, വിരൽ നീട്ടി അങ്ങ് സ്വർഗ്ഗമെന്ന് കടൽക്കരയെ ചൂണ്ടും! അവിടമാകെ ദൈവത്തിന്റെ മണം പരക്കും! ഹൃദയങ്ങളിൽ ആവോളം നിറയുംവരെ നാമവിടെ വെറുതെയിരിക്കും. നമ്മുടെ നിഴലാന വസന്ത കൈ വിടർത്തും! ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള രണ്ടാത്മാക്കളായി എല്ലാക്കാലത്തേക്കുമായി, മുഴുപ്രണയികൾക്കായി, ദൈവത്തിന്റെ ഭാഷയിലേക്ക് നമ്മെ മൊഴി മാറ്റും! കടലിന്നഗാധതയിൽ ഒരഭൗമ സംഗീതം പടരും! സകല...

വഴി

കവിത സുവിൻ വി.എംഅച്ഛാച്ചനെ പോലെ മെലിഞ്ഞായിരുന്നു അച്ഛാച്ചൻ നടന്നു പോയിരുന്ന വഴിയുംഎന്തേ ഇടുങ്ങി നമ്മുടെ വഴി മാത്രം എന്ന് ഒരിക്കൽ ചോദിക്കെ, ഇടുങ്ങിയതല്ലീ വഴി മെലിഞ്ഞതാണതിൻ കുട്ടിക്കാലത്തിലത്രേ  നിന്നെ പോലെ എന്ന് മറുപടി.വലുതാകുമോ അപ്പോളീ വഴി ഒരുനാൾ ?വലുതാകുമിവിടുത്തെ മനുഷ്യർക്കൊപ്പം.കടന്നു പോയ് പകലും രാത്രിയും സൂര്യനും...

കൂട്

ആര്യ രോഹിണിനിഴൽ ഭിത്തിയുടെ തെക്കേയറ്റതായി, ഈർപ്പം വരഞ്ഞിട്ട ഭൂപടത്തിന്റെ സൂര്യനസ്തമിക്കാത്ത ഭാഗത്തായി കാക്കക്കാലിൽ തീർത്ത നമ്മുടെ കൂടുണ്ട്.ഭൂപടത്തിലെ കൂടു തേടി പാറക്കാടുകളിലെ ചില്ലുവരമ്പുകൾക്കു മീതെ രണ്ടു ഒറ്റക്കാലൻ നിഴൽ പക്ഷികൾ പിറകോട്ടു പറന്നു.ചിറകിനും ആകാശത്തിനുമിടയിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ തീർത്ത അഴികളിൽ തട്ടാതെ അവർ...

ആയിരത്തൊന്നു തിരകൾ

കവിത അനൂപ്. കെ. എസ്മുഴക്കങ്ങൾ കുത്തിയൊലിച്ചിലുകൾ ഉരുളലുകൾ ഞാൻ കണ്ണടച്ചു.അരവിയർപ്പിന്റെ ഉപ്പ് തൊട്ട് മുഷിഞ്ഞ കാവി തലവഴി മൂടി ഉറക്കം കേറി.നല്ല കേറ്റം നേരെയാവരുതെന്ന് തീരുമാനിച്ചു പണിഞ്ഞിട്ട പോലുണ്ട്, കയറ്റം കണ്ണുനിറക്കുന്നു ഹൃദയത്തിനു ചൂട് പിടിപ്പിക്കുന്നു.ഉറക്കത്തിലേക്ക് തൊടാൻ ആവുന്നതിന് തൊട്ടുമുന്നെ ഞാൻ തളർന്നിരുന്നു, വയ്യ.താഴെ...

ഉടലിപ്പോളിവിടെ

കവിതശ്രീകുമാർ കരിയാട്വലുതാമൊരുറക്കത്തിൽ നിന്നു പറിച്ചെടുത്തു തലയുടെ വേരുകൾ. വേരിൽ കുരുങ്ങിക്കിടപ്പതുണ്ടൊരു കുതിര. അകലെ മുഴങ്ങും സിംഫണികൾ. അപരിചിതനഗരത്തിലെങ്ങോ നിന്നും പൊന്തി കുതിരയ്ക്കുകൂടെയൊരു ശിരസ്സ്. ഉറക്കത്തിന്റെ ലയങ്ങളെ മായ്ച്ചുമായ്ച്ചുകളവൂ പുലരി. മെത്തയിൽ തിരശ്ചീനനായ് കിടക്കുന്നവനുടെ നഗ്നമാം ഉടലിപ്പോളിവിടെമാത്രം ജീവിക്കും യുവത. മാഞ്ഞു കുതിര, സിംഫണി,...

തിരിച്ചറിയൽ രേഖകളില്ലാത്തവരുടെ നഗരം

കവിത ആർദ്ര വി എസ്ആ നഗരത്തെ ആരും ഓർക്കുന്നില്ല ലോകഭൂപടം വരച്ച മനുഷ്യന്റെ മറവിയായിരുന്നു ആ നഗരം.പേരുകളില്ലാത്തവരും പേരുകളിൽ ചോരവാർന്നു മരിച്ചവരും അതിന്റെ ഊടുവഴികളിൽ കുടിയേറിപ്പാർത്തു.ഒരു കൈലേസു കൊണ്ടു പോലും അടയാളപ്പെടുത്താതിരുന്നതിനാൽ അവിടെയാരും അതിർത്തികളെക്കുറിച്ച് വാചാലരായില്ല.സ്ഥാനഭ്രഷ്ടനായ രാജാവിന്റെ ഒഴിഞ്ഞ ഭിക്ഷാപാത്രമാണ് അവരുടെ ഭരണകൂടം . അതിനരികുപറ്റി നിന്ന ചിറി കോടിയ ദൈന്യതയെ അവർ അവരുടെ ഭരണാധികാരിയാക്കി..ആ നഗരത്തിന്റെ...

നോവ്‌

അശ്വതി മോഹൻമൗനത്തിനു ഇടം നൽകുംതോറും നീ എന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാനറിയുന്നു. നീ എന്നെ കീഴടക്കിയത് എന്റെ മനസ്സ് നിനക്കൊരുക്കിയ വഴിയിലൂടെയാണല്ലോ.നിന്റെ വേരുകൾ എന്നെ വലിച്ചുമുറുക്കി ശ്വാസംമുട്ടിക്കുമ്പോൾ അത് കണ്ടില്ലന്നു നടിച്ചതും നിന്നെ മറക്കാൻ...

അലാസ്യക്കാരി

കവിത യാമി ബാലനല്ലെണ്ണയുടെ മിനുപ്പുള്ള ദോശ വൃത്തങ്ങളെണ്ണി പഠിക്കുന്ന ഒരുത്തി. കാലൊന്ന് നീട്ടിക്കുത്തിയ കൊന്നമരച്ചോട്. പിന്നിൽ വെള്ളരിപാടം. മുഴുത്ത മഞ്ഞകളിൽ കൈയിറുക്കി വയ്ക്കും. മുട്ടുകുത്തി കുമ്പിടും. നാവിൻ തുമ്പിൽ മഞ്ഞുംവെള്ളം. ഇഞ്ചി പുല്ലിന്റെ , വെള്ളരിപ്പൂക്കളുടെ , വെള്ളിലകളുടെ രുചിയൂറ്റി മോന്തും. കുട്ടയുമേന്തി നീട്ടിനടക്കും. പുകഞ്ഞ കാപ്പി മണങ്ങൾ. ഊതിയാറ്റുമ്പോൾ ഓലച്ചൂട്ടിന്റെ കിരുപ്പ്. പുലർച്ചയ്ക്കന്നവളൊരുത്തി കിണറ്റിൽ...
spot_imgspot_img