Homeകവിതകൾ

കവിതകൾ

പ്രഭാതവാർത്ത

കവിത ഡോ. ജേക്കബ് സാംസൺന്യൂസ്പേപ്പർ പടിയിൽ മലർന്നുവീണുപല്ലി ശബ്ദംകേട്ട് തലപൊക്കി നോക്കിഎലി അതിന് മുകളിലൂടെ ഒച്ച വച്ചുകൊണ്ട് ഓടിപ്പോയിവേസ്റ്റ് എടുക്കുന്നവൻ വന്നിട്ടില്ലദൂരെ പാൽക്കാരൻ്റെ ഹോൺചൂലു താഴെ വച്ചിട്ട് പാലുവാങ്ങാനോടി.കയ്യിൽ മൊബൈൽ ഫോണും  ചായയുംവീണ്ടും ഹോൺ മീൻകാരൻപൊടിയിൽ കിടന്ന് പത്രം കാലിട്ടടിക്കുന്നു വേഗം കുനിഞ്ഞെടുത്തു മീൻകാരൻ്റെ അരികിലേയ്ക്ക് ഓടിമതിലിനപ്പുറം പെൺകുട്ടി വീഡിയോ കോളിൽചത്തമീനുകൾ ന്യൂസ്പേപ്പറിലെ വാർത്തകൾ വായിച്ചുകൊണ്ടിരുന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

രണ്ടുവര

കവിത കെ.ഷിജിൻരണ്ടുവര കോപ്പിയിൽ എഴുതി ശീലിച്ചതുകൊണ്ടാവണം, നിൽക്കക്കള്ളിയില്ലാതായപ്പോൾ, മഷിതീർന്ന വിമ്മിഷ്ടത്തിൽ അമർത്തിയെഴുതി പുറത്തായിപ്പോയ അക്ഷരങ്ങളെപ്പോലെ പകച്ചുനിന്നത്...വരിനിരയൊപ്പിച്ചൊരു ഭാഷ കൊഞ്ഞച്ചല്ലാതെ പറയാനാവാഞ്ഞതിന്റെ കുറ്റബോധത്തിൽ തല കുമ്പിട്ടപ്പോഴൊക്കെയും, വരയിലൊതുങ്ങിയൊരുക്കിയവരുടെ ഭാഷ, ചെവിയിൽ ചിരിക്കനലായി ഒഴുകിപ്പരന്നത്...സ്വാഭാവികമായ വേഗം പോലും രണ്ടുവരയെഴുത്ത് കവരുമെന്ന് വെറുതേ നിനച്ചതേയുള്ളൂ, ഒച്ചിന്റെ രാജകല്പനകൾരണ്ട രാജ്യം കവർന്ന് വനവാസത്തെ വിധിച്ചു തന്നിരുന്നു...രണ്ടുവരകോപ്പിയുടെ ഓർമയിലാണ് രണ്ടുവരപ്പാളത്തിൽ മലർന്നു കിടന്നത്, അപ്പോഴും മുകളിലും താഴെയും അക്ഷരങ്ങൾ പുറത്തായിരുന്നു...അവ പിറ്റേന്ന് പെട്ടെന്ന് തിരണ്ടുപോയവളുടെ ജാള്യത്തോടെ വെറുങ്ങലിച്ചു നിന്നു; അന്നേരം അപ്പുറത്തെ സ്കൂളിൽ ആഗസ്ത് പതിനഞ്ച് പായസം വെച്ച് കളിക്കുകയായിരുന്നു......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

പൂക്കളുടെ നീറ്റം

അഡ്വ. ഫരീദബാനുഅങ്ങനെയാണെന്നും... രാവിലെ മുതൽ വൈകുന്നേരം വരെ പതിവാണ്... കാർ നിറുത്തിയിടുന്നതൊരു പൂമരത്തിൻ ചുവട്ടിലാണ്. എന്നും എല്ലാകാലവും പൂക്കുന്ന മരമല്ല; പക്ഷേ പൂമരമാണ്.ആകെ പൂത്തുലയുന്നൊരു കാലമുണ്ട്.. നേരവും കാലവും കൂട്ടിപ്പിണഞ്ഞു ഒന്നുചേരുന്ന കാലം... നല്ല തെളിച്ചമുള്ള നല്ല കാറ്റുള്ള നല്ല തണുപ്പുള്ള മഞ്ഞുപൊഴിയുന്ന കുളിര് കോരുന്നൊരു കാലം...ചുവന്ന പൂക്കളല്ല.. വയലറ്റ് പൂക്കളല്ല... മരം കാണാത്തത്രയും നിറയുന്ന പൂക്കൾ കടും മഞ്ഞപ്പൂക്കൾ....വലുതല്ല ചെറിയ പൂക്കൾ; തീരെ...

റിബലുകള്‍ ശരണം വിളിക്കുന്നു

ഉനൈസ് വട്ടപ്പറമ്പൻപതിനെട്ട് അംഗരാജ്യങ്ങള്‍ക്കി- പ്പുറത്ത് നിന്ന് റിബലുകള്‍ ശരണം മുഴക്കുകയാണ്.. സിന്ദൂരം പടികയറുമ്പൊഴേക്കും ധീരനായൊരു ദൈവം ഇറങ്ങിയോടുന്നു.. അശുദ്ധിയുടെ നാലാംഘടകവും പേറി പെണ്ണൊരുത്തി ഭൂമിയെ ചാരമാക്കികളയുന്നത്രെ.. പത്‌നിയുടെ മാറത്തേക്കും പെങ്ങളുടെ അടിവയറ്റിലേക്കും ഭക്തന്റെ ശൂലങ്ങള്‍ പാഞ്ഞടുക്കുന്നു അമ്മയുടെ ചോരപ്പാടിലും കൊടികുത്തി ചിലര്‍ പുലഭ്യം പറയുന്നു.. അവരാണത്രെ ധീരനായൊരു ദൈവത്തിന്റെ കാവല്‍ക്കാര്‍.. അവര്‍ തന്നെയാണ് സര്‍വ്വപ്രപഞ്ചനായിരുന്ന...

ഉദ്യോഗസ്ഥ

കവിത ഷീജ പള്ളത്ത്പതിവുള്ളൊരു ഉണർത്തുപാട്ടിനെ വിരൽതൊട്ടു നിശബ്ദമാക്കി പുതയ്ക്കാത്ത പുതപ്പിനെ സ്വപ്നങ്ങളോടൊപ്പം കുടഞ്ഞു മടക്കി വച്ച് കോപിച്ചുണരുന്ന വെളിച്ചത്തെക്കെടുത്തി തപ്പിതടഞ്ഞവൾ, പുറത്തു കടക്കുംവിട്ടുപോവാത്ത ഉറക്കത്തെ കഴുകിക്കളഞ്ഞ് അവളൊരു  പടനയിക്കാൻ  ഒരുങ്ങും സൂഷ്മതയോടെ അടുക്കളപ്പാത്രങ്ങളോട് ശബ്ദം ഉണ്ടാക്കരുതെന്ന് അടക്കം പറയുംഅടവുകൾ അറിയാത്ത സേനാധിപതി തന്റെ  സാമ്രാജ്യത്തെത്തന്നെ പൊരുതി ജയിക്കും,, പോരാട്ട വീര്യങ്ങളെ വിളമ്പിവച്ച്, ആസ്വദിക്കാനാവാത്ത സമയത്തെ കടമെടുത്ത്, കണ്ണാടിയിൽ നോക്കും.വേഗം കൂടിയ സമയത്തെ ശപിച്ച് കാത്തുനിൽപ്പുകളിൽ അസ്വസ്ഥയാവും ക്ഷീണങ്ങൾക്ക്  മേലെ വെയിൽ പൊള്ളൽ ചുവന്നൊഴുകുന്ന  പകലുകൾ.കിട്ടാത്ത കനിവിന്റെ...

ഒറ്റയ്ക്കാവുമ്പോൾ അനന്തമാകുന്നൊരാകാശം

കവിത സായൂജ് ബാലുശ്ശേരിഒറ്റയ്ക്കാവുന്നവരൊന്നും ഒരൊറ്റയാൻ അല്ല കാട് മദിച്ചു നടക്കുന്നത് പോയിട്ട് ഒരു പൂവ് ഉതിർന്ന് വീഴുന്നത് പോലും കണ്ടു നിൽക്കാനുള്ള ഉൾക്കരുത്ത് അവർക്ക് ഉണ്ടാവണമെന്നില്ല.പ്രകാശരശ്മികൾക്ക് പോലും രക്ഷപ്പെട്ടു പുറത്തുകടക്കാൻ കഴിയാത്ത തമോഗർത്തങ്ങൾ പോലെയാണവർ ഓർമ്മകളുടെ ഒരു നുറുങ്ങ് വെട്ടം പോലും അവരുടെ...

ഒറ്റയ്ക്കൊരു വിരുന്നുകാരി

വിജിഷ വിജയൻവയൽ വരമ്പിന്നോരത്തെ ആ പഴയ വീട്ടിലേക്ക് കൊതുമ്പുവള്ളങ്ങളിൽ നാമൊഴുക്കിവിട്ട പ്രേമലേഖനങ്ങൾ പെറ്റുപെരുകിയിട്ടുണ്ട്.നിന്റെ ചുണ്ടിൽനിന്നൂർന്ന് വീണ മധുകൊണ്ടവിടം വഴുക്കലുകൾ വന്ന് ജരാനരകളില്ലാത്ത ഭൂതകാലത്തിലേക്ക് തെന്നിപ്പോകുന്നുണ്ട്..നിനക്കോർമയുണ്ടോ? അവിടെനമുക്കേറെ പ്രിയപ്പെട്ടൊരു നടുത്തളമുണ്ടായിരുന്നു. മിണ്ടുന്ന മൗനങ്ങൾ കഥ...

മറന്നു പോയ മനുഷ്യരോട്

കവിത സ്മിത ശൈലേഷ് മറന്നു പോയ മനുഷ്യരൊക്കെയും മനസിലിരുന്നു വേവുന്നു മറന്നിട്ടും ഇടയ്‌ക്കൊക്കെ എനിക്ക് നിങ്ങളെ വിരഹിക്കുന്നുണ്ടെന്ന് ഓർമ്മയുടെ ഉൾകാടെരിയുന്നു..പ്രാണന്റെ അടിവേരിൽ വരെ പുരണ്ടിരുന്ന മനുഷ്യരെ കുറിച്ചാണ്.. ജീവനിങ്ങനെ ജീവിതമായിരിക്കുന്നത് നീയുള്ളത് കൊണ്ടാണെന്ന് ആവർത്തിച്ചുരുവിട്ട മനുഷ്യരെ കുറിച്ചാണ്..അവരിറങ്ങി പോയ വിടവുകളെ കുറിച്ചാണ് സ്നേഹമുരഞ്ഞു നീറിയ മുറിവുകളെ കുറിച്ചാണ്..ഒരിറ്റു വെട്ടമില്ലാത്ത അവസാനിക്കാത്ത ഇടനാഴിയിലൂടെ ശ്വാസമില്ലാതെ ഇഴഞ്ഞു നീങ്ങിയ ദിനരാത്രങ്ങളെ കുറിച്ചാണ്..എന്നെയോർമ്മിക്കുന്നൊരു ഹൃദയത്തിന്റെ ഇരമ്പൽ കേൾക്കുന്നുണ്ടോയെന്നു ഹൃദയം ധ്യാനഭരിതമാവുകയും ഒരു തുമ്പിച്ചിറകൊച്ച പോലുമില്ലാത്ത നിശ്ശബ്ദതയുടെ ഏകാന്തതയുടെ അമ്പുകൊണ്ട് ചോര വാർന്നു പലകുറി മരിക്കുകയും ചെയ്ത നിരാശയുടെ...

കാട്ട് ക്കേങ്ങ്

കുറിച്യ ഭാഷാകവിതശ്രീജാ ശ്രീ വയനാട്അമ്മെ എന്തായെ മേനെ ഓടയ്ക്ക് എക്ക് പൈക്ക്ന്ന് ഐ കുടക്കില് നോക്കിറ്റ് ഐല് ഒന്നില്ല ചൂട് ബൊള്ളം.... അതെ ഉള്ളു ഓനെ കണ്ണെല്ലൊ നെറഞായ്യ് ചളി പിടിച്ച മുണ്ട് എടുത്ത് ഓനെ കണ്ണ് തൊടച്ചി കെരായല്ലാ മേനെ നിന്ക്ക് എന്തെങ്കിലൂ വെച്ചെരിയാ ഐയ്യെ ക്കേങ്ങ് ഒന്ന്...

പൊടുന്നനെ അവർ…

ബിനീഷ് പുതുപ്പണംആരെയും കാത്തിരിക്കാനില്ലാതെ വിരസമാം വൈന്നേരമൊരിക്കൽ അവളങ്ങിനെയിരിക്കുന്ന നേരം നെഞ്ചുലച്ച് കടന്നു വരുന്നു ഒരാൾ.ആലയിൽക്കിടക്കുoപൈക്കുട്ടി പരിചയം ഭാവിച്ച് തലകുലുക്കുന്നു. മുറ്റത്തുകളിക്കുന്ന പേരക്കുട്ടികൾ ആരെന്നറിയാതെ ചിണുങ്ങുന്നു.പെട്ടന്നു കടന്നു വന്ന ഓർമയുടെ വെയിലേറ്റ് അവളുടെ കണ്ണിലെ ആകാശം തെളിയുന്നു. കാലം ചുളിവു ചുട്ടികൾ കുത്തിയ മുഖത്ത് നേരം പരപരാ വെളുത്ത പോലെ പുഞ്ചിരി...
spot_imgspot_img