Homeകവിതകൾ

കവിതകൾ

അവൻ ഏഴാം കുളി കഴിഞ്ഞ് ഗർഭപാത്രത്തെ പ്രസവിക്കുന്നു

രാഹുൽ മണപ്പാട്ട്പതിനാറാം വയസ്സിൽ കന്യകനായി അവൻ അവളുടെ കുളിമുറി വിട്ടിറങ്ങുന്നു.ചായ്പ്പില് ഏഴ് ദിവസത്തിന്റെ ചൊരുക്കിലേക്ക് പായ വിരിച്ചിട്ടു. ചുവരുകൾ നോക്കി മുളച്ച രോമങ്ങളെ എണ്ണം പടിപ്പിച്ചു. കക്ഷത്തില് വിയർപ്പിനെ സൂക്ഷിച്ചു വെച്ചു. തലയിൽ പേനുകളെ വളർത്തി. മുഖക്കുരു വെയില് കൊള്ളിക്കാതെ പഴുപ്പിച്ചു. മുലകണ്ണുകളെ പറത്തിവിട്ടു. മീശപിരിച്ച് പുകവലിച്ചു.ഉള്ളിലെവിടെയോ ഒരു കാടുണ്ടെന്ന് ഉദ്ധരിച്ച ആ ഒറ്റമരം ചില്ലകൾ കുലുക്കി പറഞ്ഞു.അപ്പുറത്തെ കക്കൂസിലെ അരഞ്ഞാണം മുറുക്കി സിഗരറ്റിന്റെ...

തീവണ്ടിയാത്രയിലെ ചില പെണ്ണുങ്ങൾ

കവിത അബ്ദുള്ള പൊന്നാനിനാക്ക് ബാഗിനുള്ളിലൊളിപ്പിച്ച് വണ്ടികേറുന്നു ചില പെണ്ണുങ്ങൾ.തിടുക്കപ്പെട്ട് സീറ്റിലിരുന്ന നീണ്ട മൗനം കോട്ടുവായിട്ടു.പല്ലി ചിലക്കുന്ന ശബ്ദം പോൽ വിറപൂണ്ട ഫോണെടുത്ത് വിരല് പതിപ്പിച്ച് കണ്ണും കാതും ഉള്ളിലൊതുക്കി. ചിലച്ച് കൊണ്ട് ഒരു കുഞ്ഞു പാദസരത്തിൻ്റെ ശബ്ദം  ഓടിക്കളിക്കുന്നുണ്ട് .കൂർത്ത നോട്ടത്തിൽ പതുങ്ങിയിരിക്കുന്നുണ്ടൊരു കൊഞ്ചലിൻ നാദം. ജാലകത്തിന്നപ്പുറത്തെ പുഴയൊഴുക്കും തണല് വിരിച്ച മരച്ചില്ലകളും വെയില്...

നക്ഷത്രങ്ങളെ വാറ്റിയതിൽപ്പിന്നെ

കവിത സിന്ദുമോൾ തോമസ്അന്നുതൊട്ടിന്നോളമെന്നും പുതുമഴപൊഴിയുന്ന നേരം മാരിവിൽ പൂക്കുന്ന നേരം ശീതക്കാറ്റു കുളിർതൂവും നേരം നിന്നെ ഓർമിക്കാറുണ്ടായിരുന്നുതേൻകണം ഒന്നിറ്റു നിൽക്കും മഞ്ഞ പൂവുകൾ വിടരുന്ന നേരം രാവിൻ വസന്തങ്ങൾ വാനിൽ താരകളായ് തെളിയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുഗ്രീഷ്‌മനാളം കത്തിയെരിയെ ചാരുമാമരം വാടി നിൽക്കുമ്പോൾ കിളികൾ വിയർത്തൊലിക്കുമ്പോൾ ഞാൻ ദാഹിച്ചലഞ്ഞു കുഴയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുചെന്താരകങ്ങളെ...

കട്ട ലോക്കൽ അമ്മമാർക്ക്

കവിത നവീൻ എസ്അച്ഛന്റെ പ്രശ്നങ്ങൾ ഇന്റർനാഷണലാണ്. അമ്മയുടേതാകട്ടെ കട്ട ലോക്കലും.ആഗോള താപനത്തിന്റെ തോതിൽ അച്ഛൻ ഉത്കണ്ഠാകുലനാകുമ്പോൾ, സ്കൂൾ വിട്ട് വന്ന മകന്റെ പനിച്ചൂട് അമ്മയെ പരിഭ്രമിപ്പിക്കുന്നു.സ്ത്രീവിരുദ്ധ ചെയ്തികൾക്കെതിരെ അച്ഛൻ വാചാലനാകുമ്പോൾ, മകൾക്ക് നേരെ നീളുന്ന കണ്ണുകൾ അമ്മയെ ഭയപ്പെടുത്തുന്നു.രാജ്യാന്തര അതിർത്തിത്തർക്കങ്ങൾ അച്ഛനെ അലോസരപ്പെടുത്തുമ്പോൾ, മകനും മകൾക്കുമിടയിലെ...

അമ്മയെന്ന രാജ്യത്ത് പൗരത്വമില്ലാതാവുന്ന കുഞ്ഞുങ്ങൾ

കവിത അജേഷ് നല്ലാഞ്ചിജീവിതത്തിന്റെ ഏത് ഘട്ടത്തിൽ വേണമെങ്കിലും അഴിച്ച് മറ്റാനാവുന്ന വേഷപ്പകർച്ച മാത്രമാണ് അമ്മച്ചമയംഉപേക്ഷിച്ചു പോവുക എന്ന നീതി നൽകാമായിരുന്നു ജീവനെടുക്കുകയെന്ന പൗരാണിക പരിഹാരത്തെ മറികടക്കാമായിരുന്നുപേറിയതിന്റെ പെറ്റതിന്റെ പോറ്റിയതിന്റെ ശിഷ്ടമല്ല കുഞ്ഞിന്റെ തിരിച്ചറിയൽ രേഖഅമ്മ നിർണയിക്കുന്നതല്ല കുഞ്ഞിന്റെ പൗരത്വം.....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന...

കേരളപ്പിറവി

കെ. വി ജ്യോതിഷ്ആചാരപ്പെരുമയിൽ നാട് കുതിക്കുമ്പോഴാണ് മാറ് മറച്ചവരുടെ നഗ്നത വാരിയെടുത്ത്, കോരൻ കഞ്ഞി വാരി കുടിച്ച കുമ്പിൾ തേടി ആർത്തവത്താൽ കുടിയൊഴിപ്പിക്കപ്പെട്ട പെണ്ണിനേയും കൂട്ടി പരശുരാമന്റെ മഴുവിൽ നാണം കൊണ്ട് കേരളം ഒളിച്ചത്.ചക്ര വാഹനങ്ങളെ കേരളത്തെ ഇടവഴികൾ വളഞ്ഞിട്ട്...

നീയില്ലാത്ത നേരം

സാറാ ജെസിൻ വർഗീസ്വീടുവിട്ടിറങ്ങിയ ഒരമ്മയെ പോലെയാണ് നീയടുത്തില്ലാത്ത നേരങ്ങളിൽ എന്റെ മനസ്സ്.മോട്ടോർ ഓണാക്കിയിരുന്നോ, ഗ്യാസ് സിലിണ്ടർ ഓഫാക്കിയോ, വാതിലുകൾ അടച്ചിരുന്നോ- യെന്നൊക്കെ ആധിയോടെ ഓർക്കുന്ന പോലെ,ഓടിയെത്തിനോക്കാനും കഴിയാതെ ഒരു ദീർഘദൂര ബസ്സിന്റെ മൂന്നാൾ സീറ്റിലെ നടക്കുക്കിരിക്കുന്ന പോലെ ശ്വാസം മുട്ടും.തിരികെയെത്തി വീടിന്റെ താഴ്ത്തുറന്ന്, ധൃതിയിലക്കത്ത്...

ശബ്ദം

അളക എസ് യമുനകിലോ മീറ്ററുകൾക്കപ്പുറത്തു നിന്നും അമ്മയുടെ ശബ്ദം അതും തനിച്ചിരുന്നോർമ്മകൾ കോർക്കുന്ന നേരത്തുതന്നെ... മുറിഞ്ഞുപോകുന്ന വാക്കുകൾക്ക് "എന്തു പറ്റി കുഞ്ഞീ നിനക്കെ"ന്ന നേർത്ത ശബ്ദത്തിലുള്ള ചോദ്യം!പിന്നെ നിശ്ശബ്ദതമായ പെയ്ത്തായിരുന്നു രണ്ടു മേഘങ്ങൾ....വർഷങ്ങൾക്കു...

വലിക്കൽ

കവിത ഷിജിൽ ദാമോദരൻ ചിത്രീകരണം : ഷിജു കോളിക്കണ്ടിഒരിക്കലും വലിക്കാറുണ്ടെന്ന് ഞാൻ സമ്മതിച്ചു തന്നില്ലബാങ്ക് സ്റ്റേറ്റ്മെന്റ് കാട്ടും വരെ - പൈസറെക്കോർഡ് ചെയ്ത് കേൾപ്പിക്കും വരെ - കൂർക്കംലൈറ്റർ കയ്യോടെ പിടികൂടും വരെ - സിഗരറ്റ്... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

രാജാവ് നഗ്നനാണ്

പ്രവീൺഒരു പകര്‍ച്ചവ്യാധിയായിരുന്നു. ആ സ്വപ്നം. സ്വപ്നം കണ്ടവർ കണ്ടവർ തെരുവിൽ അടിഞ്ഞുകൂടി. അവരുടെ ക്ഷുപിതം രാജാവിന്‍റെ മുടിയിൽ കറുപ്പ് പൂശിച്ചു. മലവും മൂത്രവും, കിടക്കയിൽ തന്നെ അഴിച്ചു വിടുന്ന തിരുമനസ്സ്. ചാരന്മാരിലൂടെ തെരുവിന്‍റെ കാരണമറിഞ്ഞു. നിങ്ങൾക്ക് മുൻപ് അതെ സ്വപ്നം കണ്ടവൻ എന്ന നിലയ്ക്ക്. അദ്ദേഹം മട്ടുപാവിൽ നിന്ന് തുണിയൂരി നഗ്നനായി. ഐക്യദാർഢ്യം പ്രകടിപ്പിച്ചു.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in
spot_imgspot_img