Homeകവിതകൾ

കവിതകൾ

മെട്രോക്കാരി

(കവിത)അനീഷ് പാറമ്പുഴഒരു രോഗക്കാരിയെ ആരേലും പ്രേമിക്കുമോ പ്രേമിച്ചാല്‍ തന്നെ കെട്ടി അവളില്‍ അങ്ങ് തങ്ങിനില്‍ക്കുമോഎന്തോ എനിക്കിവളെ പെരുത്തിഷ്ടമാണ് ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു കിതക്കുന്ന വലിവുകാരിപുകവലിയന്മാര്‍ രാവിലെ തന്നെ അവളെ പുകച്ചു എഴുന്നേല്‍പ്പിക്കും വലിയ ചുമയിലേക്ക് വലിവിലേക്ക് ബഹളത്തിലേക്ക്അപ്പോള്‍ കണ്ടാലും മിണ്ടാതെ മാറിപ്പോയേക്കും സംസാരിച്ചു ശല്യം ചെയ്യാന്‍ വരില്ലരാത്രിയില്‍...

ദൈവമനെ

കാട്ടുനായ്ക്ക ഗോത്രഭാഷാകവിതബിന്ദു ഇരുളംദബ്ബെല്ലുപ്ത്തിദ ദൈവമനെ കണ്ടെരാ . സണ്ണ കാട് ഗെല്ലീ മൊളിച്ചത്ത്.അണ്ദ ഗോഡെ ഗെസല്തിൻത്ത് . സേറ് മ് ണ്ണ് ല് മ്‌ശിയർത്തു സാരി ശിദ കോല കെ അളകിത്ത്. മട്ട് ഒന്തൊന്താകി ഹ്‌ട്‌ ദ് തിരി ത്ത്. യ സറ് ഗൊന്തു തരെ .ഇല്ലി, ദൈവ്വന്...

മരിച്ച മനുഷ്യർ

കവിത സ്നേഹ മാണിക്കത്ത്കണ്ണടച്ച് മൂടിപ്പുതച്ചു, പിങ്ക് ഉടുപ്പിട്ട ബൊമ്മയെ മാറോടു ചേർത്ത്  ഉറങ്ങിയാലും അവരെന്നെ പിന്തുടരും...എന്റെ ഉടലിലൂടെ ഇഴഞ്ഞു നീങ്ങി  മരിച്ചതിനു തലേന്ന് തിന്നുതുപ്പിയ മീൻ മുള്ളു കുത്തിയിറക്കും.അവരുടെ കടന്നൽ കണ്ണുകളിൽ ഉടൽ പലതവണ ശാസ്ത്രക്രിയ ചെയ്യപ്പെടുംപ്രണയത്തിന്റെ ശബ്ദം സൂചികൾ കുത്തുന്നത് പോലെയും യന്ത്രങ്ങൾ കറങ്ങുന്ന പോലെയുമാണെന്ന് പുതപ്പിനടിയിലൂടെ തലയിട്ടവർ പറഞ്ഞു പോകുംമരിച്ച മനുഷ്യർ എന്റെ മർമരങ്ങളെ ശ്രവിച്ചു കൊണ്ട് സ്വപ്നങ്ങളെ വിലയ്ക്കെടുക്കും..ജനലിലെ വിടവിലൂടെ ഉറുമ്പുകൾക്കൊപ്പം എന്റെ കഴുത്തിൽ ചുവന്ന തടിപ്പുകൾ ഉണ്ടാക്കുംമരിച്ച മനുഷ്യർ വീണ്ടും "ഞങ്ങളെ കൊല്ലാൻ നോക്കണ്ട എന്ന്...

വായില്ലാക്കുന്നിലപ്പൻ

കവിത മനീഷഅയാൾക്ക് അവൾ മാത്രമായിരുന്നു കൂട്ട്. ആനക്കൊമ്പിന്റെ നിറമുള്ള, പഞ്ഞിമിട്ടായി ഉടലുള്ള, കാപ്പിക്കുരു കണ്ണുള്ള നായ്ക്കുട്ടി!കട്ടിലിൽ അയാൾ ഉറങ്ങുമ്പോൾ അവൾ താഴെ കാവൽ. മുറ്റത്തയാൾ ഇരിക്കുമ്പോൾ അതിരുകളിൽ അവളുടെ പരിശോധന. അയാൾ കഴിക്കുന്നതൊക്കെ അവളും കഴിച്ചു. അയാൾ അവളെ മടിയിലിരുത്തി ലോകവാർത്തകൾ ചർച്ച ചെയ്തു. രോമക്കാടുകൾ ചീകിയൊതുക്കി. പാലും,കോഴിയും സ്നേഹവും കൊടുത്തിട്ടും തുടുക്കുന്നില്ലെന്നു പരാതി പറഞ്ഞു. ഞാനില്ലയെങ്കിൽ ആരുണ്ട് ഇങ്ങനെ പോറ്റാനെന്നു നിശ്വസിച്ചു.ഒറ്റപ്പെടലിന്റെ നരയിൽ തിളങ്ങിപ്പാറിയ പഴയ കറുപ്പിനെ പരതി, ഉയിർ വേവുമ്പോൾ കൊന്നവടി വെട്ടി അവളെ തല്ലി. ഉമ്മറത്ത് മുള്ളി, മുറ്റത്ത് ഉലാത്തി, വെറുതെ കുരച്ചു കാരണങ്ങൾ കേട്ട് അവൾ ചിന്തിച്ചു. ചിലപ്പോഴെ...

ശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല

ടി.സി.വി. സതീശൻശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല തൊള്ള നിറയ്ക്കാൻ ഒരിറക്കു വെള്ളവുമില്ലവരണ്ട കിണർ ഉരുകുന്ന ആകാശം വെളിച്ചം ഇരുളായി, ഇരുളിന്റെ ആഴമളക്കാൻ ഒരു മിന്നാമിന്നി പോലുമില്ലവെട്ടിവീഴ്ത്തിയപ്പോൾ നിങ്ങൾ കൊണ്ടുപോയത് വെറും തണലല്ല, ഞങ്ങളുടെ ജീവവായുവിനെ, കുടിനീരിനെ കൊടുത്ത് ഉരുകുന്ന ഉള്ളിനെ കടമെടുത്തപ്പോൾ പറഞ്ഞതു, വികസനത്തിന്റെ വിമാനമിറങ്ങുമെന്ന്അച്ഛന്റെ അസ്ഥിത്തറയിൽ വാടിയുണങ്ങും തുളസിക്ക് ഇറ്റുദാഹജലത്തിനായ്‌ കുപ്പിനീട്ടി കാത്തിരിക്കുന്നു നാം വിപ്ലവം വിപ്ലവമെന്നു...

ശിശുദിനം ഗാസയിൽ

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്വായനാദിനം വരുന്നു. ഇവിടെ പി.എൻ പണിക്കറുണ്ട് കുഞ്ഞുണ്ണി മാഷുണ്ട് വായനയുടെ ചക്രവാളങ്ങളിലേക്ക് നീന്താൻ പഠിപ്പിച്ചവർ അല്ലെങ്കിൽ ധാരാളം റഷ്യൻ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട് എം.ടിയും ബഷീറും തകഴിയും എല്ലാവരുമുണ്ട്.സ്വാത്രന്ത്യ ദിനം വരുന്നു. ഞങ്ങൾക്ക് പതാകകൾ കലാപഭൂമികളിലെ തെരുവുകളിൽ പ്രയാസപ്പെട്ട് ഒളിപ്പിക്കേണ്ടതില്ല. ഞങ്ങളുടെ ജനഗണമനയ്ക്ക് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടവരെ നോക്കി ചങ്ക് പൊട്ടി കരയേണ്ടതില്ല.പരിസ്ഥിതി ദിനം...

പേര്: പത്തൊമ്പത് ലക്ഷത്തി ആറായിരത്തി അറുനൂറ്റി അമ്പത്തി ഏഴ് മനുഷ്യർ സ്ഥലം: ആസ്സാം

അബ്ദുൽ അഹദ് നാളെയീ സ്ഥലത്തിന്റെ സ്ഥാനത്ത് എന്തു ചേർക്കും എന്നറിയില്ല. പൗരത്വമില്ലാത്തവന്റെ, രാജ്യമില്ലാത്തവന്റെ സ്ഥാനം രാജ്യാതിർത്തികൾക്കപ്പുറമുള്ള കടലാണെന്നാണ് റോഹിൻഗ്യർ പഠിപ്പിച്ചത്. ...... നാളെ, ഞങ്ങളുടെ മേൽവിലാസം ഇല്ലാതാക്കാൻ നിങ്ങളെത്തുമ്പോൾ പ്രാതൽ കഴിച്ചെത്തുക. ഞങ്ങൾ കൃഷി ചെയ്ത ധാന്യങ്ങളില്ലാതെ നിങ്ങൾക്ക് പ്രാതൽ...

ചിറകുവെച്ചൊരു കടൽ

ബിൻസി അഭിലാഷ്ചിറകു വെച്ചൊരു കടൽ പാറുന്നു മണലിന്റെ തിട്ടകൾ തകർക്കാതെ തീരമെടുക്കാതെ തിരകളുടെയൊരു- കുഞ്ഞു തുള്ളിയും തൂവാതെ ചിറകുവെച്ചൊരു കടൽ പാറി പറക്കുന്നു.ചിറകുവെച്ചൊരു കടൽ പാറുന്നു, തീരമൊരു ചാവിന്റെ ബലിപീഠമായി നാവറക്കുന്നു. നിണമറ്റ നാവിന്റെ, നീരറ്റ ചൊടികളിൽ, ഒറ്റയായൊരു കടല്കാക്ക വന്നലറുന്നു.(adsbygoogle...

പടച്ചോന്റെ സംഗീതം

കവിതജാബിർ നൗഷാദ് ഉടലിനെ പൊതിഞ്ഞ ശലഭക്കൂട്ടങ്ങളെ വീശിയോടിച്ച് കണ്ണ് തിരുമ്മി കാട്ടാറിലേക്ക് ചാടി, തിരികെ ഒഴുക്കിനെതിരെ നീന്തി നീന്തി എത്തിച്ചേർന്നത് (ചേരേണ്ടിയിരുന്നത്) വീട്ടിലേക്കാണ്. ഇരുട്ടിനേം വെളിച്ചത്തേം ബന്ധിപ്പിക്കുന്ന മഞ്ഞ് പാടയിൽ അവ്യക്തമായൊരിടം. കണ്ണിലെ നനവിനാൽ തെന്നി നിൽക്കുന്ന ചാമ്പമരങ്ങൾ സ്വാഗതം ചെയ്യുന്നു. നരച്ച മഞ്ഞ പാവാട തുമ്പിനാൽ കോറിയിട്ട മണൽ ചിത്രങ്ങളിൽ അങ്ങിങ്ങായ്‌ സിഗരറ്റ് കുറ്റികൾ, വളത്തുണ്ടുകൾ. ഓടുകളിലൂടെയുരുണ്ടു വീഴുന്ന പന്തിന്റെ താളത്തിനൊത്ത് കനമുള്ള ശകാരങ്ങൾ. അകത്തുനിന്നാരവങ്ങൾ, ദാദയുടെ ബാറ്റിനാലുയരുന്നത്. കണ്ണിറുക്കി കാതോർത്തപ്പൊ അടുക്കളയിൽ നിന്നുമടക്കിപ്പിടിച്ച നേർത്ത തേങ്ങലുകൾ വേവുന്ന നെഞ്ചും പുകയാത്തടുപ്പും. കിണറ്റിലെ ആമയും വട്ടത്തിലാകാശവും. തെന്നി...

ഉയിരെടുപ്പുകൾ

കവിത അജേഷ് നല്ലാഞ്ചിതീവണ്ടിച്ചക്രങ്ങൾക്ക് തലയില്ലാത്ത ഉടലുകളോട് തോന്നുന്ന പ്രണയത്തെക്കുറിച്ചാണ് 'ഉയിരെടുപ്പെന്ന' കവിത പറയാൻ ശ്രമിക്കുന്നത്നിസ്സഹായതയുടെ ചൂളം വിളികൾ ചെവി തുളയ്ക്കുകയും കൂട്ടിമുട്ടൽ മരീചികയെന്ന് പാളങ്ങൾ വരച്ചുകാട്ടുകയും ചെയ്യുമ്പോൾചുവന്ന പിടിയുള്ള ചങ്ങല വലിച്ച് ഈ കളിയൊന്നു നിർത്തി പുത്തനൊന്നു തുടങ്ങാമെന്നോർക്കുമ്പോൾ വാതിൽപ്പടിയിൽ നിന്നകത്തേക്ക് ആഞ്ഞു തള്ളിയിട്ടും എത്തിപ്പെടാതിരിക്കുമ്പോൾബോഗികൾ നിറയെ വീട് നഷ്ടപ്പെട്ടവർ നിറയുമ്പോൾഉയിരിന്റെ പാതയിരട്ടിപ്പിക്കൽ ആസാധ്യമെന്നും ഓരോ അണുവിലും വേർപെടുത്തിയാൽ പൊട്ടിത്തെറിച്ചേക്കാവുന്ന യുറേനിയമാണെന്നും കൂടി തിരിച്ചറിയുമ്പോൾ ആശങ്കകൾ ഇല്ലാതാവുംരതി...
spot_imgspot_img