Homeകവിതകൾ

കവിതകൾ

കടലെടുത്തത്

കവിത അർച്ചന      അങ്ങനെ ഒരു ദിവസം അവർ ഒരേ കടലിൻറെ രണ്ടതിരിൽ ചെന്നിരിക്കുന്നു. അതിലെ അവൾ തിരകളെ ചുരുട്ടി എതിരേക്ക് കാതോർക്കുന്നു. അവർ തുഴഞ്ഞൊഴുകിയ കടലാസു തോണികളെ തിരയുന്നു. കടലിന്റെ ടച്ച് സ്ക്രീനിൽ മീനുകൾ കൊണ്ടെഴുതി വച്ച പ്രണയഗീതങ്ങൾ ഉരസി നോക്കുന്നു. ആഴങ്ങളിലേക്ക് നൂണ്ടിറങ്ങി കഥകളെഴുതിയ ഇച്ചൂളി തൊണ്ടുകൾ നുണച്ചിറക്കുന്നു . തിരയവളെ...

ജാതി

കവിത ലിജിന കടുമേനി പള്ളിക്കൂടത്തിൽ പോകും വഴിയേ കേട്ട് ഞാൻ ഓയ് ചെറുമിയേ..ഓയ് ചെറുമി.. ഒളിമങ്ങി ചിരി നൽകി മെല്ലെ നടക്കവേ കാവിലെ ഉത്സവ പിരിവ് കണ്ടു ആരോ പറയണ കേട്ട് തിരിഞ്ഞു ഞാൻഅത് രാമന്റെ കുടി അത് വേണ്ട നമ്പ്യാരെ വീടത നേരെ...

ട്രോൾ കവിതകൾ – ഭാഗം 12

ട്രോൾ കവിതകൾ – ഭാഗം 12വിമീഷ് മണിയൂർ കരുണ 2.0 ടൈറ്റാനിക് സിനിമ കാണുകയായിരുന്നു മണിയൂരിലെ കാറ്റ്. പെട്ടെന്ന് കൈവിടർത്തി കപ്പലിൻ്റെ തുമ്പത്ത് നിൽക്കുന്ന ജാക്കിനും റോസിനും മുകളിലൂടെ കടന്നുപോകുന്ന കടൽക്കാറ്റിനോട് മണിയൂരിലെ കാറ്റിന് പ്രണയം...

പ്രിയപ്പെട്ട ആമിക്ക്

റെജില ഷെറിൻപ്രിയപ്പെട്ട ആമീ, നിന്റെ സ്മൃതിപഥങ്ങളിൽ ദുഖസാന്ദ്രം ഉറഞ്ഞ അതേ പ്രണയമിതാ…ഇപ്പോൾ ചുണ്ടുകളിൽ നിന്നടരും മുമ്പേ എന്റെ വാക്കുകളേയും നിർദ്ദയം കുടിച്ച് വറ്റിക്കുന്നു, ഞാനുണങ്ങുന്നു.വഴുക്കൻപ്രകൃതത്താൽ അക്ഷരങ്ങളിൽ ചിലത് തെന്നിമാറുന്നു; ഇടക്കിടെ ക്രമംതെറ്റിച്ചേർന്നിരുന്ന് ഭ്രാന്തമായ് അലറുന്നു.വീണ്ടും നിശ്ശബ്ദത കനക്കുന്നു, ഞാൻ അസ്വസ്ഥയാകുന്നുജീവിതം വകഞ്ഞ് മാറ്റി നീ ഇറങ്ങിപ്പോയ പടവുകൾ നോക്കി ഞാൻ മൗനമാർന്ന്...

ഡിസംബർ വരുമ്പോൾ

ഹിലാൽ അഹമ്മദ് കൂട്ടുകാരി ചോദിക്കുന്നുഡിസംബർ വരുമ്പോൾ എന്താണ് ഓർമ്മ വരുന്നത്?ക്രിസ്മസോ കരോളോ?നാട്ടിലെ ഏക ക്രിസ്ത്യാനി,ജോഷി ഡോക്ടറുടെ വീട്ടിൽ തൂങ്ങുന്നകൂറ്റൻ നക്ഷത്രം എന്നാണ് ആദ്യം ഓർത്തത്.പിന്നെ ഓർമ്മ വന്നു,രാവിലെ മദ്രസയിൽ പോവുമ്പോൾകാണുന്ന പോസ്റ്റിലെല്ലാംതേച്ച മൈദപ്പാടുണങ്ങാത്ത പോസ്റ്ററുകളിൽവ്യാകരണം...

തെളിവുകൾ

പി.സുരേഷ്പ്രണയിച്ചിരുന്നു എന്നതിന് തെളിവ് ചോദിക്കരുതേ ചങ്ങാതീ മരിച്ചതിന് എന്ത് തെളിവാണ് എനിക്കിനി ഹാജരാക്കാൻ കഴിയുക? സ്വപ്നത്തിന്റെ മോർച്ചറിയിൽ നിന്ന് കഴുകിയെടുത്ത് ഓർമ്മയുടെ പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തിയിട്ടുണ്ട്. വാതിലടച്ചിട്ടില്ല, ചെന്നു നോക്കാം. ആഴത്തിലേറ്റ മുറിവിൽ നിന്ന് രക്തം പൊടിയുന്നുണ്ടാവും തുറന്നിരിക്കുന്ന കണ്ണുകളിൽ പെയ്യാൻ വെമ്പുന്ന മേഘങ്ങൾ കാണാം അതിനു താഴെ ആകാശത്തിന്റെ നിറം ചാലിച്ച ഒരു പുഴ ഒഴുകുന്നുണ്ടാവും പിളർന്നിരിക്കുന്ന ചുണ്ടുകൾക്കിടയിൽ നിന്ന് യുദ്ധത്തിൽ തോറ്റ പടയാളിയുടേതു പോലെ വിതുമ്പൽ കേൾക്കാം ഓർമ്മകൾ മുറുകെപ്പിടിച്ചതുകൊണ്ടാവാം, വിരലുകൾ...

ഏദൻ തോട്ടം

കവിതജയശ്രീ പെരിങ്ങോട്ഇന്നാണ് ഗന്ധരാജൻ വിരിഞ്ഞത്. തുളച്ച് കയറുന്ന വിടർച്ചയിൽ അവളുടെ വിയർപ്പു മണം. വീട്ടിൽ കൂട്ടു വന്ന പ്രണയിനി നട്ടതാണ്. തോട്ടത്തിന്റെ പടിഞ്ഞാറേ അതിരിൽ നീളൻ വരാന്തയുടെ ചാരുപടി അതിനടുത്തവസാനിക്കുന്നു. മഴയുടെ പ്രാന്തൻ പെയ്ത്തുമായി മറ്റൊരുവൾ നട്ട പാരിജാതം ആദ്യ പ്രണയം പോലെ നേർത്ത് വിരിഞ്ഞു. ഒളിച്ച് നിൽക്കുന്ന...

അച്ഛൻ

(കവിത)ശിവശങ്കര്‍സ്വത്ത് ഭാഗിച്ചപ്പോൾ എനിക്കു കിട്ടിയത് അച്ഛന്റെ വലംകാലീന്ന് അല്പം നാറുന്ന കുഴിനഖച്ചെളിയായിരുന്നു ആ മണ്ണിൽ ആദ്യത്തെ വിത്തെറിഞ്ഞുകൊണ്ട് ഞാൻ തുടങ്ങുന്നു എന്റെ കുഞ്ഞുങ്ങൾക്ക് വിശപ്പാറ്റാൻ ഞാനതിൽ ആഞ്ഞു പണിയുന്നു പിന്നെ അച്ഛനെപ്പോലെ, വലംകാലിൻ പെരുവിരലിൽ പെരുംകുഴികൾ ഞാൻ തീർക്കുന്നു ചെളിവാരി ഞാൻ നിറയ്ക്കുന്നു. അച്ഛനെപ്പോലെ വേദനകൊണ്ട് ഞാൻ പുളയുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

മരിച്ച മനുഷ്യർ

കവിത സ്നേഹ മാണിക്കത്ത്കണ്ണടച്ച് മൂടിപ്പുതച്ചു, പിങ്ക് ഉടുപ്പിട്ട ബൊമ്മയെ മാറോടു ചേർത്ത്  ഉറങ്ങിയാലും അവരെന്നെ പിന്തുടരും...എന്റെ ഉടലിലൂടെ ഇഴഞ്ഞു നീങ്ങി  മരിച്ചതിനു തലേന്ന് തിന്നുതുപ്പിയ മീൻ മുള്ളു കുത്തിയിറക്കും.അവരുടെ കടന്നൽ കണ്ണുകളിൽ ഉടൽ പലതവണ ശാസ്ത്രക്രിയ ചെയ്യപ്പെടുംപ്രണയത്തിന്റെ ശബ്ദം സൂചികൾ കുത്തുന്നത് പോലെയും യന്ത്രങ്ങൾ കറങ്ങുന്ന പോലെയുമാണെന്ന് പുതപ്പിനടിയിലൂടെ തലയിട്ടവർ പറഞ്ഞു പോകുംമരിച്ച മനുഷ്യർ എന്റെ മർമരങ്ങളെ ശ്രവിച്ചു കൊണ്ട് സ്വപ്നങ്ങളെ വിലയ്ക്കെടുക്കും..ജനലിലെ വിടവിലൂടെ ഉറുമ്പുകൾക്കൊപ്പം എന്റെ കഴുത്തിൽ ചുവന്ന തടിപ്പുകൾ ഉണ്ടാക്കുംമരിച്ച മനുഷ്യർ വീണ്ടും "ഞങ്ങളെ കൊല്ലാൻ നോക്കണ്ട എന്ന്...

നഗര മാനിഫെസ്റ്റോ

(കവിത)അഗ്നി ആഷിക് ഹഥീസ്മിണ്ടാതെയിരിപ്പുകളുടെ മണിക്കൂർ തുടർച്ച കൂൾബാറിൽ,തപാലാപ്പീസ് റോഡിൽ, കിണർ ചുവരിൽ,തിയേറ്റർ കസേരയിൽ നിശ്വാസത്തിന്റെ ഭാഷയിൽ കൊത്തിയ നീണ്ട ഹഥീസുകൾ. പായൽ മറച്ച അതിന്റെ അക്ഷരങ്ങൾ പിറക്കാത്ത പ്രേമത്തിന്റെ ശ്രാദ്ധത്തിലും നമ്മൾ മറക്കുന്നതേയില്ല.മരിപ്പ്പള്ളിമുറ്റം തിരിഞ്ഞ ഓരോ കബറ് വണ്ടിയും നോക്കി നഗരം കണ്ണ് തുടയ്ക്കും. പള്ളിവളവ് തിരിഞ്ഞ...
spot_imgspot_img