Homeകവിതകൾ

കവിതകൾ

ഹൃദയരക്തം

ബിപിനുഹൃദയരക്തം കൊണ്ടാണോ ഇതെഴുതിയതെന്ന് സുഹൃത്ത് ചോദിച്ചു.അപ്പോഴാണ് ഞാനെന്റെ കവിത രുചിച്ചു നോക്കിയത്.ചോരയുടെഉപ്പുരസം നാവിലറിഞ്ഞു പക്ഷേ... പനിനീർപ്പൂക്കളുടെ ഗന്ധമായിരുന്നു മനസ്സിലറിഞ്ഞത്!ആരെയാണ് ഞാനിതേൽപ്പിക്കുക?രക്തസാക്ഷി സ്മരണകൾ കുളിർ മഞ്ഞായി പെയ്തു വീഴുന്ന തെരുവിൽ സഖാക്കളുണ്ട്ഏതു ദുർഘട വീഥിയിലും കൈത്താങ്ങായ് കൂടെയുണ്ട് കൂട്ടുകാർഅറിയാതെ വരച്ചുവെച്ച ജീവിത തോന്ന്യാക്ഷരങ്ങൾ മായ്ക്കുന്ന ടീച്ചറായി പ്രിയതമയുണ്ടെപ്പോഴുംകാലങ്ങൾക്കുമപ്പുറത്ത് ഇടവഴിയോരത്ത് വഴിക്കണ്ണുമായ് കാത്തു നിന്നവൾഅറിയാദൂരത്തെ തടവറക്കൂട്ടിലൊരു നോവുന്ന ഓർമ്മദൈവമേ ഇതെന്റെ ഹൃദയ രക്തം കൊണ്ട് ഞാൻ കുറിച്ചതാണ്ആരെയാണ് ഞാനിതേൽപ്പിക്കുക....?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും...

തടവ് പുള്ളി

അഫ്‌സല്‍ വലിയപീടിയക്കല്‍തൂലികയില്‍ നിന്നും ഒരു കവിത തടവ് ചാടിയിട്ടുണ്ട്. വെള്ള വസ്ത്രമാണ് വേഷം. നീളന്‍ താടി വെച്ചിട്ടുണ്ട്. തലയില്‍ തൊപ്പിയുമുണ്ട്.കവലയില്‍ ഫാസിസത്തിനെതിരെ എന്തൊക്കെയോ പ്രസംഗിക്കാറുണ്ട്. വൈകുന്നേരങ്ങളില്‍ തലസ്ഥാനത്തെ ഭീതിയെക്കുറിച്ച് ട്യൂഷന്‍ എടുക്കാറുണ്ട്.മദ്രസയില്‍ പോവുന്ന കുഞ്ഞനുജന്മാരോട് അസീമിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഇടക്കെല്ലാം നജീബിനെ കണ്ടോ എന്ന്...

പൂക്കാനിടമില്ലാത്തൊരുവൾ

കവിത നന്ദന എസ്വേട്ടക്കാരന് സപ്തഋഷികളും കൂടി ഓതിക്കൊടുത്തത് എന്താണെന്നറിയാൻ അവൾ ഇനിയും കാത്തിരിക്കണം. കനത്തുപോയ കണ്ണീരിൽ തിരി മങ്ങിയാണ് കത്തുന്നത്. ഇരുട്ടിൻറെ ചൂരിനൊപ്പം മയക്കംഒളിച്ചോടി . പകലിന് തന്നെ കൂട്ടികൊടുക്കാൻ രാത്രിക്കുരാത്രി വന്ന ചന്ദ്രൻ കാമുകനാണെന്ന് തെറ്റിദ്ധരിച്ച അന്നുമുതൽ അവൾക്ക് തന്നെ അവളെ വിശ്വാസമില്ലാതായിരിക്കുന്നു. കുരുമുളക് തിരികളിൽനിന്നും മിഴിനീട്ടിയ ആയിരത്തൊന്ന് മുളകിൻകണ്ണുകളും തന്റെ...

ഇരകളുടെ ഇതിഹാസം

അക്ഷയ് പി. പി.അതിനുശേഷം* പകലിനും രാത്രിക്കുമിടയിലുള്ള ഏതോ ഒരു ഗ്രഹത്തിൽ വച്ച്, അവൾ സിൽവിയ പ്ലാത്തിനെ വായിക്കും.ഉറക്കമില്ലായ്മയിൽ നിന്നവളുടെ രാത്രികളെ രക്ഷിച്ചെടുക്കാൻ വയ്യാതൊടുക്കം മിഴിച്ച കണ്ണുമായ്,മരിച്ചവരുടെ പകലിലേക്ക് തിരിച്ചു നടക്കും.അടയിരുന്ന കവിത വിരിയുന്നതിനു മുന്നേ മരണപ്പെട്ടുപോയൊരു കവിയുടെ ആത്മാവുപോലസ്വസ്ഥമാകും അവളുടെ ആൾക്കൂട്ട ജീവിതം.അതിനുശേഷമാണവളുടെ മുറി, വിഷാദഭരിതമായൊരു പുരാതന നഗരമാകുന്നതും,അതിനകത്തവൾ ധ്യാനനിരതയാകുന്നതും.ആത്മഹത്യയെന്ന...

പാട്ടുപേക്ഷിച്ച വാനമ്പാടി

കവിത റെജില ഷെറിൻപ്രിയ ഗാനമേ, നിന്റെ ചുണ്ടുകൾ മൂളുന്നത് കേൾക്കുമ്പോൾ അതിന്റെ ഉൾത്തടങ്ങളിലേക്ക് ആഴ്ന്നിറങ്ങിപ്പോകുന്നു ഞാൻഅപ്പോഴെന്നെപ്പോലും ഒന്നോർമ്മിക്കാനേ ആകുന്നില്ലെനിക്ക് ഭൂമിയും ആകാശവും ഞാനെവിടെയോ മറന്നേവെക്കുന്നുപ്രിയ ശബ്ദമേ, നിന്റെ ഈണങ്ങളിൽ അകപ്പെട്ട് പോയ ഇവൾ വിരഹച്ചൂടിനാൽ പെയ്യുന്നു എങ്കിലുമൊരു മുഖമല്ല ഞാനും തേടുന്നുപിന്നെയോ അതിവിടെവെച്ച് എനിക്ക് മാത്രം നഷ്ടമായ...

ശർക്കരയുണ്ടകൊണ്ട് ആനയുണ്ടാക്കുന്ന പെൺകുട്ടി

കവിത മൃദുൽ വി എംനല്ലുരുണ്ട ശർക്കരയുണ്ട ചെത്തിയടർത്തി തുമ്പിയും കാലും ചെവിയും വാലും കുറുകണ്ണും മിനുക്കി മധുരശില്പമുണ്ടാക്കി വെക്കുന്നൊരു പെൺകുട്ടി പുഴയ്ക്കിക്കരെ ഏറെക്കുറെ അദൃശ്യയായി താമസിക്കുന്ന കഥയെനിക്കറിയാം..പുഴയ്ക്കക്കരെ കറുംകാട്! പുകമഞ്ഞ് പാളികൾ വലിച്ചിട്ട് കാഴ്ച്ചയിൽ നിന്നു മറഞ്ഞ് ജീവിക്കുന്നോണ്ട് ഒരു ശർക്കരയുണ്ട കിട്ടാൻ അവള് നല്ലോണം കഷ്ടപ്പെട്ടിരുന്നു...കറുത്ത, മിനുസമുള്ള ഉറച്ച, മധുരമുള്ള ശർക്കരയുണ്ടകൾ അവൾക്കെത്തിച്ചു കൊടുക്കുന്നത്, ആരാണെന്ന് ഈ കഥ പറഞ്ഞു തന്നയാൾക്ക്...

ചക്ക

രാധാകൃഷ്ണൻ പെരുമ്പളകുട്ടിക്കാലത്ത് വീട്ടിൽ അച്ഛമ്മ ചക്ക മുറിക്കുമ്പോൾ ഞങ്ങൾ ചെറു മക്കളൊക്കെ ചുറ്റും കൂടും.ചക്ക വലിയൊരു സംഭവമാണെന്ന് ആർക്കാണറിയാത്തത് !വാറാക്കി മുറിച്ചു തൊല്ലാനുള്ള വരിക്കയിലല്ല പഴഞ്ചക്കയിലാണ് അതിന്റെ സമഗ്രത ദർശിക്കാനാവുക:മൂക്കു മാറ്റി നിവർത്തിയാൽ എണ്ണമില്ലാത്തത്രയും കുട്ടിച്ചൂളകൾ സ്കൂളിൽ അസംബ്ലിക്ക് ജനഗണമന പാടാൻ അണിനിരന്നതുപോലെ തോന്നും.എന്റെ എട്ടു ബി യും അനിയത്തിയുടെ...

പണ്ടാരമടങ്ങിപ്പോയ ഞങ്ങളുടെ പെൺകുട്ടികൾ

ആദിഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികളെ വാ കൊണ്ട് മച്ചറിഞ്ഞ് ചിരിക്കാനാകാത്ത വിധം ഒച്ചയേയില്ലാതെ വളർത്തി, പെറ്റികോട്ടുകളിൽ നിന്ന് കയ്യും കാലും (ചിലപ്പോഴൊക്കെ) തലയും മൂടുന്ന വിധം ഉടുപ്പിടുവിച്ചു.ഞങ്ങളുടെ പെൺകുട്ടികൾ നക്ഷത്രങ്ങൾ കാണാതെ, നിലാവറിയാതെ, യക്ഷിക്കഥ കേട്ട് പേടിച്ച് പേടിച്ച് വളർന്നു... ചെമ്പരത്തിചോപ്പുള്ള എടവഴികളിൽ വെച്ച്, ഞങ്ങൾ അവറ്റകളെ...

കാവക്ക് വന്തവെ

ഇരുളഭാഷാ കവിത മണികണ്ഠൻ അട്ടപ്പാടിവ്ടിയ വ്ടിയ കാവക്കാത്തവെ വ്ട് ന്ത് പാത്ത ഒന്തേമ്ക്കാണെ .മൂക്കുമുട്ടെ തിന്ത് ഗൊറക്കെവ്ട്ട് റൊന്നിന നീ എച്ച കാവങ്കാപ്പി ?കോയ് സൊക്ക്തെ സൊക്കൊണൊ സിന്നത ജന്ധ ക്ട്ടാല്മ്.പള്സ്ന്ത് എന്തോണോ എപ്പാമ് ,സൂട്ടെ ,വളക്ക് ,...

സഹജാ…

കവിതനിഷ നാരായണൻആ പ്ളാശുമരത്തിന്റെ ഇലകള്‍ക്കിടയിലൂടെ നിന്നെ നോക്കുമ്പോള്‍, നീ നിലാവ് കോരിക്കോരി ചെടിച്ചോട്ടിലിടും.നിലാവു പറ്റിയ കൈ ഉടുപ്പില് തുടച്ച് നീ നിവര്‍ന്നുനില്‍ക്കുമ്പോള്‍, നിലാവലേ,.. നീയതു തന്നെ; നിലാവല. ..ഓ നിലാവലേ, നീ കാലുകള്‍ കരിമണ്ണില്‍ പൂഴ്ത്തും.കറുകറുത്ത രസം പുളച്ചുകേറി കണ്ണില്‍ കൊത്തുമ്പോള്‍ കണ്‍പൂട്ടി, മരനായ് കണക്കെ പിരണ്ടു പനകയറി പനങ്കുലയൊന്നു പൊട്ടിച്ച് വായിലിടും.ഹോയ്, പനമരമേ, ഊക്കന്‍...
spot_imgspot_img