Homeകവിതകൾ

കവിതകൾ

മറവിക്കുറിപ്പ്

കവിതഅളകനന്ദാലാൽവീടുമാറാമെന്ന് തീരുമാനിച്ച ദിവസം അമ്മ കുറേ ചെടിച്ചട്ടികൾ വരുത്തി. ഇറങ്ങാനിനി ദിവസങ്ങൾ മതിയെന്നിരിക്കെ ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ രഹസ്യമെനിക്ക് മനസ്സിലായേയില്ല. മുറ്റത്തെ റോസാപ്പൂക്കളും ഡാലിയകളും എന്തിന് തുളസിച്ചെടി വരേ ഒരോന്നായി മണ്ണും വേരുമടക്കിപ്പിടിച്ച് പലായനത്തിനൊരുങ്ങിയെന്ന തോന്നലിലെനിക്കൊരു വെപ്രാളമായി. ഞാനൊരുങ്ങിയില്ലല്ലോ, ഈ വീടു ചുറ്റി മണക്കുന്ന കാട്ടുമുല്ലയും കിണറ്റിൻ കരയിലെ ചെമ്പരത്തിക്കാടും വഴിയോരത്തെ ഓടപ്പൂക്കളുമെന്ത് ചെയ്യും. അമ്മയ്ക്ക് ആവലാതിയൊന്നുമില്ല, ഇങ്ങനെയെത്ര വേരുകളുപേക്ഷിച്ചിരിക്കുന്നു....

ആമ്പലും തത്തയും

മണിക്കുട്ടൻ ഇ കെആരോ ആത്മഹത്യ ചെയ്ത മുറിയിലാണ് ഞാനിപ്പോൾ.മുറിയിലെ പഴകിയ ചോരപ്പാടുകൾ, ഇരുട്ട്, അലർച്ചകൾ, എന്തൊക്കെയോ മണങ്ങൾ എല്ലാം ചേർന്ന് പേടിപ്പെടുത്തുന്നു.എത്ര കുതറിയിട്ടും ഉണരാനാവാതെ തളരുന്നു. ഒടുക്കം എല്ലാ കരുത്തും ആവാഹിച്ച ഒരലർച്ചയിൽ കൺതുറന്ന് കിതയ്ക്കുന്നു.ഉണർന്നത് രണ്ടാം സ്വപ്നത്തിലേക്കായിരുന്നു.നിറയെ ആമ്പലുകളുള്ള വയലോരം. അവൾ എന്നോട് ചേർന്നിരിക്കുന്നു. ആമ്പലിന്റെ മണം ഞങ്ങളെ മൂടുന്നു.സാരിയിൽ...

കല്ല്യാണേട്ടി

സജിത എ വിഫ്രോക്കിന്റെ പിറകിൽ ഒളിപ്പിച്ചു വച്ച കൈയിലേക്ക് അവരെനിക്ക് രണ്ടുറുപ്പിക വച്ചു തന്നു. അമ്മമ്മയുടെ മുഖത്തേക്ക് സന്ദേഹത്തോടെ നോക്കി നിന്ന എന്റെ കൈ മുറുകെ പിടിച്ചു. 'പോയി മുട്ടായി വാങ്ങിക്കോ' ഉള്ളം കൈ തുറന്നപ്പോൾ വാടിയ വെറ്റിലയുടെ മണം.ചൂണ്ടു...

അങ്ങനെ എന്റെ മുറി ഒരു മരച്ചുവടായി

കെ എസ്‌ കൃഷ്ണകുമാർവഷളൻ എന്ന വിളിയോടെ ആ പ്രണയമവസാനിച്ചു. അവളെ ഉമ്മ വച്ചിട്ടോ തൊട്ടുനോക്കിയിട്ടോയല്ല; ഒറ്റനോട്ടത്തിലേ തെളിഞ്ഞിരുന്നു എന്റെ കൊതികളെല്ലാം. ഇപ്പോൾ മൗനിയായിരുന്ന് പ്രണയകവിതകൾ എഴുതുന്നു, തേൻപഴം കൊതിച്ചോടിയെത്തിയിട്ടൊന്നും കിട്ടാത്ത അതേ കരച്ചിലിന്റെ മണങ്ങളൂറി ധ്യാനിച്ചിരിക്കുകയാണു, മുറിയൊരു മരച്ചുവടാകുന്നു എത്ര തുടച്ചിട്ടും നിലം നിറയെ കരിയിലകൾ, ജാലകങ്ങളടച്ചിട്ടും കാറ്റ്‌ കൊണ്ടു വരും പൊടിപടലങ്ങൾ, കിടക്കവിരിയിലും തലയിണയിലും മണ്ണിലെന്ന പോൽ ഉറുമ്പുകൾ ചെറുപ്രാണികൾ, ഉറങ്ങാനാകാതെ എന്റെ...

ട്രോൾ കവിതകൾ – ഭാഗം 23

വിമീഷ് മണിയൂർഒരു കാടിന് എങ്ങനെ ഒറ്റക്കിരിക്കാനാവുംഒറ്റക്കിരിക്കുന്നു എന്ന് തോന്നരുത് ഒരു മരവും. വന്നു പോകുന്നു പക്ഷികളും കാറ്റുകളും മണങ്ങളും പ്രാണികളും. ഒരു കാടിന് എങ്ങനെ ഒറ്റക്കിരിക്കാനാവും.ബംഗാളി ഇലഒരു മരത്തിലും ഒരു ബംഗാളി ഇല...

മുറി

മുഹമ്മദ്‌ സ്വാലിഹ്ഈ മുറിയിലേക്ക് അങ്ങനെയാരും കടന്നുവരില്ല. കണ്ടെടുക്കാനോ കണ്ടുകെട്ടാനോ ഇവിടെയൊന്നും ഇല്ലെന്ന് ഞാന്‍ വിചാരിക്കുന്നു.ഒരു തോക്കുണ്ട്, പണ്ട് പെരുന്നാരാവിന് പത്തുര്‍പ്യക്ക് വാങ്ങിയത്. പിന്നെ, വെള്ളത്തില്‍ തളര്‍ന്നു വളരുന്നൊരു ചെടി, നാളെയെന്നോ വിരിഞ്ഞേക്കാവുന്നത്. ഒരു പഴയ വിളക്ക്. മണ്ണെണ്ണ മതിയാവാത്തതുകൊണ്ടുമാത്രം കത്താത്തത്.പിന്നെയെന്താ... ആ ഒരു ജനവാതിലുണ്ട് കുറേക്കാലമായി തുറക്കാറില്ല, ആകാശം കാണുന്നത് നിയമംമൂലം നിരോധിച്ചത് അറിഞ്ഞുകാണുമല്ലോ..പിന്നെയൊരു...

അവൾ പറക്കുമ്പോൾ

കവിതബിബിൻ ആന്റണിഅവൾ പറക്കുമ്പോൾ ചിറകൊക്കെ ഒതുങ്ങി നില്ക്കണം തുത്ത്‌ താഴ്ന്നിരിക്കണം ചുണ്ടുകൾ 'ഇവിടുണ്ടേ ', 'ഇപ്പവരാട്ടോ' എന്നിങ്ങനെ ഇടയ്ക്കിടെ അറിയിച്ചോണ്ടിരിക്കണം.അവൾ പറക്കുമ്പോൾ, ആകാശം കാണുമ്പോൾ 'അയ്യോ കൂട്ടിലെ കുളിരുമതിയെന്നും', 'മിസ്സ്യൂ' എന്നും ഇടയ്ക്കിടെ കുറുകണംഅവൾ പറന്നാലും നിലംതൊട്ടിരിക്കണം അടുപ്പു നേരങ്ങളിലൊക്കെ അടുക്കളയിൽ ഒപ്പുവക്കണംപറന്ന് ചില്ലയിൽ കുടുങ്ങാതിരിക്കാൻ, കാറ്റാൽ ദേശംവിട്ട്...

പ്രിയപ്പെട്ട ആമിക്ക്

റെജില ഷെറിൻപ്രിയപ്പെട്ട ആമീ, നിന്റെ സ്മൃതിപഥങ്ങളിൽ ദുഖസാന്ദ്രം ഉറഞ്ഞ അതേ പ്രണയമിതാ…ഇപ്പോൾ ചുണ്ടുകളിൽ നിന്നടരും മുമ്പേ എന്റെ വാക്കുകളേയും നിർദ്ദയം കുടിച്ച് വറ്റിക്കുന്നു, ഞാനുണങ്ങുന്നു.വഴുക്കൻപ്രകൃതത്താൽ അക്ഷരങ്ങളിൽ ചിലത് തെന്നിമാറുന്നു; ഇടക്കിടെ ക്രമംതെറ്റിച്ചേർന്നിരുന്ന് ഭ്രാന്തമായ് അലറുന്നു.വീണ്ടും നിശ്ശബ്ദത കനക്കുന്നു, ഞാൻ അസ്വസ്ഥയാകുന്നുജീവിതം വകഞ്ഞ് മാറ്റി നീ ഇറങ്ങിപ്പോയ പടവുകൾ നോക്കി ഞാൻ മൗനമാർന്ന്...

കാണെ

കവിത രാജേഷ് നന്ദിയംകോട് ചിത്രീകരണം : സുബേഷ് പത്മനാഭൻജയിച്ചു എന്ന് തോന്നുമ്പോൾ തോറ്റുഎന്നൊരുൾവിളി വെറുതേ എന്ന് തോന്നുമ്പോൾ കാര്യം എന്നറിവ് . കാറ്റക്ഷരങ്ങളിൽ തൂവലുകളുടെ ഭാഷ തിരയുകയാണ്.ചീവീട് പറയുന്നതെന്തെന്ന പിടച്ചിൽ.. മരംമുറിക്കുന്നെന്നോ മഴയില്ലയെന്നോ ..ഓർമ്മകളുടെ കടന്നൽകൂടിളകുകയും തോന്നലുകളെ കുത്തി വീർപ്പിക്കുകയും ചെയ്യുമെന്ന തിരിച്ചറിവിൽ എത്രയേകാന്തയാത്രകൾനിശബ്ദം എന്ന് പേരിട്ട കുറച്ച് നേരങ്ങൾ.. ...രാജേഷ് നന്ദിയംകോട് ആറ് കവിതാ സമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്....

ട്രോൾ കവിതകൾ – ഭാഗം 31

വിമീഷ് മണിയൂർ കാക്കയും കാടും കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക...
spot_imgspot_img