Homeകവിതകൾ

കവിതകൾ

ഉടലിന്റെയും മനസ്സിന്റെയും ഉപഗ്രഹങ്ങൾ

കവിതപി.എം ഇഫാദ്ഒറ്റുകാരുടെ മേശക്ക് മുകളിൽ വിടർത്തിയിട്ട് കൊടുക്കുന്ന ഉടൽ. തോണ്ടിയെടുത്ത് പുറത്തിടുന്നു നിലച്ച സമയങ്ങൾ, വറ്റിയ പുഴയാഴങ്ങൾ, ഒറ്റതുരുത്തിലെ ഒറ്റയാൻ ഇരിപ്പുകൾ. ചതിയന്മാരുടെ ദസ്തയോവ്സ്കി വിശുദ്ധ വിഷാദങ്ങളെ ചോരയിൽ നിന്നും ഇഴപിരിച്ചെടുക്കുകയാണ്.ഒന്നിൽ നിന്ന് ഒന്നു പോയാൽ പൂജ്യമാകുന്നത് പോലെ ഞാൻ ആരുമല്ലാതെ ആകുകയാണ്. മനുഷ്യരുടെ ഉടലിൽ മാത്രമല്ല കൈത കാടിന്റെ വിരലുകളിൽ തോട്ടു...

ശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല

ടി.സി.വി. സതീശൻശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല തൊള്ള നിറയ്ക്കാൻ ഒരിറക്കു വെള്ളവുമില്ലവരണ്ട കിണർ ഉരുകുന്ന ആകാശം വെളിച്ചം ഇരുളായി, ഇരുളിന്റെ ആഴമളക്കാൻ ഒരു മിന്നാമിന്നി പോലുമില്ലവെട്ടിവീഴ്ത്തിയപ്പോൾ നിങ്ങൾ കൊണ്ടുപോയത് വെറും തണലല്ല, ഞങ്ങളുടെ ജീവവായുവിനെ, കുടിനീരിനെ കൊടുത്ത് ഉരുകുന്ന ഉള്ളിനെ കടമെടുത്തപ്പോൾ പറഞ്ഞതു, വികസനത്തിന്റെ വിമാനമിറങ്ങുമെന്ന്അച്ഛന്റെ അസ്ഥിത്തറയിൽ വാടിയുണങ്ങും തുളസിക്ക് ഇറ്റുദാഹജലത്തിനായ്‌ കുപ്പിനീട്ടി കാത്തിരിക്കുന്നു നാം വിപ്ലവം വിപ്ലവമെന്നു...

വായില്ലാക്കുന്നിലപ്പൻ

കവിത മനീഷഅയാൾക്ക് അവൾ മാത്രമായിരുന്നു കൂട്ട്. ആനക്കൊമ്പിന്റെ നിറമുള്ള, പഞ്ഞിമിട്ടായി ഉടലുള്ള, കാപ്പിക്കുരു കണ്ണുള്ള നായ്ക്കുട്ടി!കട്ടിലിൽ അയാൾ ഉറങ്ങുമ്പോൾ അവൾ താഴെ കാവൽ. മുറ്റത്തയാൾ ഇരിക്കുമ്പോൾ അതിരുകളിൽ അവളുടെ പരിശോധന. അയാൾ കഴിക്കുന്നതൊക്കെ അവളും കഴിച്ചു. അയാൾ അവളെ മടിയിലിരുത്തി ലോകവാർത്തകൾ ചർച്ച ചെയ്തു. രോമക്കാടുകൾ ചീകിയൊതുക്കി. പാലും,കോഴിയും സ്നേഹവും കൊടുത്തിട്ടും തുടുക്കുന്നില്ലെന്നു പരാതി പറഞ്ഞു. ഞാനില്ലയെങ്കിൽ ആരുണ്ട് ഇങ്ങനെ പോറ്റാനെന്നു നിശ്വസിച്ചു.ഒറ്റപ്പെടലിന്റെ നരയിൽ തിളങ്ങിപ്പാറിയ പഴയ കറുപ്പിനെ പരതി, ഉയിർ വേവുമ്പോൾ കൊന്നവടി വെട്ടി അവളെ തല്ലി. ഉമ്മറത്ത് മുള്ളി, മുറ്റത്ത് ഉലാത്തി, വെറുതെ കുരച്ചു കാരണങ്ങൾ കേട്ട് അവൾ ചിന്തിച്ചു. ചിലപ്പോഴെ...

നിരാശനെന്ന നിലയിൽ,ഒരു യുവാവിന്റെ വൈകുന്നേരം

കവിത അക്ഷയ്. പി. പിഒറ്റയാനെന്നോ മറ്റോ പേരുള്ള ലോഡ്ജിന്റെ മദ്ധ്യത്തിലാരോ പണിഞ്ഞിട്ട മുറി.അതിനകത്തിരുന്നൊരാൾ, കടലിന്റെ പശ്‌ചാത്തലത്തിൽ തിരകളെ തെറുത്തുകൂട്ടുന്നൊരാകാശ മണമുള്ള വൈകുന്നേരം.നിരാശയത്രയും, ഒറ്റയ്ക്കടിച്ചു തീർത്തവനെന്ന നിലയിൽ അയാളുടെ കാഴ്ച മാത്രം കിറുങ്ങി വീഴുന്നു.ഇപ്പോൾ മുറിനിറയേ മുറിവുകളുടെയോർമ്മ. അതിന്റെ അതിരുകൾ, വണ്ടികേറി മരിച്ച മുത്തശ്ശി പാറിക്കളിക്കുന്ന ഭൂപടം.ആത്‍മഹത്യയ്ക്ക് തൊട്ടുമുൻപാരോ കുറിച്ചിട്ട...

പാവകളി

ഞെട്ടറ്റു വീണിട്ടും തലപൊക്കിയ ഓർമ്മകളുടെ കനച്ച ഗന്ധമായിരുന്നാ പാവക്ക്. നിലംപൊത്തി തറയുടെ ചുണ്ടിൽ ചുംബിക്കവേ, മോഹങ്ങൾ കെട്ടിപ്പൂട്ടി വെച്ച ഉപ്പുമാങ്ങാ ഭരണിയിലേക്കായിരുന്നു അവളുടെ നോട്ടം. ഒരിക്കൽ പച്ച മാങ്ങാക്കൊതി പറഞ്ഞന്നു കൊണ്ടുത്തന്നതാണാ ഉപ്പുമാങ്ങ ഭരണി. പാകമാകാൻ കാത്തിട്ടോ വായിലേക്കെടുത്തില്ലെങ്കിലും, മണ്ണിലേക്കെടുത്തല്ലോ!!! നാളേറെയായി ഉപ്പു കുടിച്ച് ജീർണിച്ചിരുന്ന സ്വപ്നങ്ങൾ കല്ലിച്ചു...

പ്രണയത്തിന് മുന്നിൽ

ഷൈന കൈരളിഅവരുടെ നോട്ടത്തിന് മുന്നിൽ ആരവങ്ങളോ കിളിനാദങ്ങളോ മഴമേഘങ്ങളോ ഉണ്ടായിരുന്നില്ല.അവരുടെ പ്രണയത്തിന് മുന്നിൽ ഇലകളും ശിഖരങ്ങളും തായ്ത്തടിയും മാറിസഞ്ചരിച്ചു ഏറെ ദൂരം –അവരുടെ ആദ്യ ചുംബനത്തിന് മുന്നിൽ ചന്ദ്രനും നക്ഷത്രങ്ങളും നിലാവും ചക്രവാളത്തിനപ്പുറത്തേക്ക് മറഞ്ഞു.അവർ ആലിംഗനബദ്ധരായപ്പോൾ കടൽ പോലും ഉൾവലിഞ്ഞു. പിന്നെ ആകാശത്തെ നോക്കി...

കവിതയിലമരണം

രതീഷ്‌ കുമാര്‍ സി. പി.ആകാശം മുട്ടി നിന്ന, ഇത്ര നാളും അന്നം തന്ന കവിതയിൽ നിന്നും താഴെയൊഴുകുന്ന മറ്റൊരു കവിതയിലേക്കിറങ്ങണം.അവസാനകാറ്റിലൂഞ്ഞാലാടിയാടി.. ശരീരം പാതിയോളം അടിയിലേക്കെത്തുമ്പോൾ അടിവയറ്റിലേൽക്കുന്ന മീൻമുത്തങ്ങളാൽ ഇക്കിളിപ്പെട്ട് പഴയ വാക്കുകൾ മരവിക്കണം.നെഞ്ഞോളമെത്തുമ്പോൾ കൂടുകെട്ടിപ്പാർത്ത സ്വപ്നങ്ങളെല്ലാം പറിച്ചെടുത്ത് കടലാസ്സു തോണികളാക്കി ചുറ്റും വലുതായിവലുതായി, ദൂരേക്ക് പോകുന്ന വൃത്തങ്ങളിലൂടെ...

ചെവി

കവിതഅഭിലാഷ് എം.വികറന്റ് പോകുന്ന വഴികളിൽ മാത്രമേ ഞാനാ ചെവികൾ കണ്ടുള്ളൂ ചിലപ്പോൾ ചെടികളിൽ ഒളിച്ചു നിന്നു വേർപിരിഞ്ഞ് യാത്ര പൂർണ്ണമായി മനസ്സിലാക്കാൻ സ്ട്രീറ്റ് ലൈറ്റ് ഓഫ് ചെയ്യണം തടിച്ച ചെറിയ കാൽപ്പനികത എന്തോ ഒളിച്ചു വെച്ചു ചെറു സഞ്ചിയിൽ നിറയെ വിവരങ്ങളായിരിക്കും കാല്പനികത പിന്നെ പതുക്കെയായി മധുരവെളിച്ചങ്ങളിൽ ആരുടെയോ...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

ശബ്ദം

അളക എസ് യമുനകിലോ മീറ്ററുകൾക്കപ്പുറത്തു നിന്നും അമ്മയുടെ ശബ്ദം അതും തനിച്ചിരുന്നോർമ്മകൾ കോർക്കുന്ന നേരത്തുതന്നെ... മുറിഞ്ഞുപോകുന്ന വാക്കുകൾക്ക് "എന്തു പറ്റി കുഞ്ഞീ നിനക്കെ"ന്ന നേർത്ത ശബ്ദത്തിലുള്ള ചോദ്യം!പിന്നെ നിശ്ശബ്ദതമായ പെയ്ത്തായിരുന്നു രണ്ടു മേഘങ്ങൾ....വർഷങ്ങൾക്കു...
spot_imgspot_img