Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
- SEQUEL 131
കസേര
കവിത
ജസ്റ്റിൻ പി ജയിംസ്കസേരകൾ
കാതലുള്ള കഥകളുടെ
കന്മദ ശേഷിപ്പുകളാണ്!കിനാക്കൾ കാടുകയറും കാലം.
പാതിരാക്കും
പാതിവെളുപ്പിനും
മുറിവിട്ടിറങ്ങും.
മൂത്രമൊഴിക്കാൻ.
ഇരുട്ടിന്റെ കുട്ടിത്തത്തെ
തെല്ലും തല്ലാതെ.
രാത്രിക്ക് എന്നും ബാല്യമാണ്!നിലാവില്ലാത്ത
പല രാത്രികളിലും
പടിഞ്ഞാറേ വാരത്തിൽ
ഇരുണ്ടൊരു
ചന്ദ്രപ്രഭ കാണാം.കയറുപൊട്ടിയ
ജിജ്ഞാസയിൽ
ഒരിക്കൽ
കയറിച്ചെന്നു.ചിണുങ്ങി ചിരിക്കുന്ന
ചിതലെടുത്തൊരു
മരക്കസേര.കാലൊന്നില്ലെങ്കിലും
തണ്ടെല്ലിന് നല്ല ബലം.
ഒപ്പം
ചുമരിന്റെ കരുണയും.അവിടിരുന്നുറങ്ങി.തെരുവ് തെണ്ടിയ
വെയിൽച്ചീളുകൾ.
പൊള്ളിപ്പടർന്ന പിഞ്ചുകാൽ.
നെല്ല് കുത്തിക്കോരിയ
യൗവ്വനം.
കപ്പയും കാന്താരിയും
പരിഹരിച്ച പട്ടിണിസമരങ്ങൾ.
മക്കളാറെണ്ണത്തിന്റെ
പ്രാരാബ്ധം.
'പറമ്പിലെ പുല്ലു...
കാട് തീണ്ടുന്നവൻ
അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ
മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ്
കള്ളിമുൾ ചെടിയുടെ വേരിൽ
പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ
കണ്ടെത്തിയത്
ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ
മേഘങ്ങൾ കൂർത്തമുനയുള്ള
ആലിപ്പഴങ്ങളെറിഞ്ഞ്
പ്രതികാരം തീർത്തു
ഒടുവിൽ മഴമേഘങ്ങളെ വേരോടെ
പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു
പോകുന്നവന്റെ ദേഹമാസകലം
പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ
ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള
ചോര തളംക്കെട്ടി നിൽക്കുന്നവൻ
പതിയെ...
ഈ അതിർത്തികൾ ആരുടേതാണ്?
ജിനിൽ മലയാറ്റിൽഅപ്പോഴും മ്യാന്മറിൽ
മഞ്ഞു പെയ്യുന്നുണ്ടായിരിക്കാം
നേപ്പിടിയായിലെയും റങ്കൂണിലെയും തെരുവുകളിൽ
ബുദ്ധം ശരണം ഗഛാമി മുഴങ്ങുന്നുണ്ടായിരിക്കാം.
ആ സമയം
ബോധിവൃക്ഷത്തണലില്ലാത്ത തീരഗ്രാമത്തിൽ
ഒരു പെൺകുട്ടി,തന്റെ പാവയെ ഉടുപ്പണിയിക്കുകയാണ്.
തീരെ ചെറുതല്ലാത്ത അവളുടെ കണ്ണിൽ
ഭീതിയുടെ കടൽച്ചുഴി.
വെള്ളിവാളിന്റെ മിന്നൽ.
ചോരമിനുപ്പുള്ള മണൽത്തിട്ട.ബോധസ്തമയത്തിന്റെ നടുക്കടൽ.
ഉപ്പുകാറ്റിന്റെ നീറ്റൽ.
പ്രതീക്ഷ വറ്റിയ കരവെളിച്ചം.
ഉറുമ്പുവരികൾ...
മുറിവ്
കവിതശാലിനി എസ്'മുറി'യാകുന്ന കുളിർ ...കുളിമുറിയിലിട്ടുണക്കിയ തോല്
ഉടല് ചുറ്റിയൊഴുകുന്നു ജലധാര ...വെള്ളം ...കണ്ണിലേക്കൊഴിക്കുമ്പോൾ ചത്ത മീനിന്റെ ഹൃദയമെനിക്ക്
ഉടലിലേക്കു പകരുമ്പോൾ
പ്രണയത്തിലും ഉഴറി വീണ തിരയിളക്കങ്ങൾ പലതു മണക്കുന്നു
ഒഴുകി വീണ പച്ചപ്പിൽ ചിതറി വീണ പൊട്ടിച്ചിരികൾ
ഇനിയും മുഴുവനായി...
കുന്നിൻമോളിലെ രാത്രി
സുനിത ഗണേഷ്കുന്നിൻമോളിലെ
പച്ചവിരിച്ച സമതലോദ്യാനത്തിൽ
മഞ്ഞു തുള്ളികൾ പൂക്കളോട്
കൊഞ്ചുന്നുണ്ടായിരുന്നു.ചെമ്പകം പതിയെ ഇതൾ വിടർത്തി
ഹിമമുത്തുകളെ ചുംബിച്ചെടുത്തു
തേൻ കണങ്ങളാക്കി
മാറ്റിക്കൊണ്ടിരുന്നു.ചുമന്ന മൃദുലരോമങ്ങളിൽ
പൂത്തുനിന്ന പനിനീർച്ചാമ്പ
സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ
ഗർഭത്തിലേക്ക് അണച്ചുവെച്ചു.രാത്താരകങ്ങൾ
പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി,
മധുരിക്കും മകരന്ദം
നുണഞ്ഞുകൊണ്ടിരുന്നു.അന്നേരമാണ്...
നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ
മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്...നീലാമ്പൽപ്പൂവിന്റെ മടിത്തട്ടിൽ,
പൊയ്കയിലേക്കു പെയ്തിറങ്ങിയ
തുഷാരകമ്പളം പുതച്ച്,
അവളങ്ങനെ......
വുഹാൻ
കവിത
സ്വരാജ് എം കുണ്ടംകുഴി'വുഹാൻ! ഞാൻ നിന്നെ ഓർക്കുന്നു,
'വുഹാൻ! നിൻറെ രക്തത്തിലേക്കു
കറുത്ത രക്തം ഒഴുകുന്നു.
നിൻറെ മടിത്തട്ടിൽ നിന്നു കിനിയുന്ന ദുർഗന്ധം
കാറ്റിന്റെ വേഗത്തിൽ പടരുന്നു.ലോകത്തിന്റെ തുരുമ്പു മുഴുവൻ
നീ ഉരച്ചുകളയുന്നു,
റോമിലെ കറുത്തപുക നിലക്കുന്നു.
ആൾക്കൂട്ടം മക്കയെ മറക്കുന്നു.
ശാസ്ത്രം ദൈവ...
ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു
(കവിത)സി ഹനീഫ്ഇല്ല
നമ്മുടെ പ്രണയം
പോലെയോ
മനസ്സു പോലെയോ
അത്ര വലിയ
ദുരൂഹതയൊന്നുമില്ല
ജീവിതത്തിന്.ചിലപ്പോൾ
അത്
ഒരാത്മാഹുതിയോളം
ചെറുതും
മലയിടുക്കുകൾ താണ്ടിയുള്ള
ട്രക്കിങ്ങോളം
ചടുലവും
ആവാം.അന്ധകാരത്തിന്റെ
നടുവിൽ കിടന്ന്
അലറി വിളിക്കുന്ന
നിശ്ശബ്ദത.
രണ്ട്
അടുപ്പുകൾക്കിടയിൽ
അഗ്നിരഹിതമായ
ഇടത്തിലെ
വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ
അത്രയും മതി.തണലിൽ നിന്ന്
ഒരിക്കൽ
ഇറങ്ങിപ്പോവുമെന്നുള്ളതാണ്
ഓരോ
മെയ്ഫ്ലവറിന്റെയും
സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email :...
കല്ലിനെപ്പറ്റിയുള്ള കവിതകൾ
രഗില സജി
1.
പുഴയിൽ നിന്നും
കിട്ടിയ കല്ലിൽ
മീനുകളുടെ ആവാസത്തിന്റെ കഥയുണ്ട്.
ജലസസ്യങ്ങളുടെ വേരിറുക്കങ്ങളും
ആകാശത്തിന്റെ ഛേദവും
ഭൂമിയുടെ
കണ്ണാടിച്ചിത്രവുമുണ്ട്.
2
ഒഴുക്കിൽ മിനുസപ്പെട്ട് പോയ
കല്ലിൽ ഞാൻ
നദിയുടെ പേര് തിരഞ്ഞു
നമ്മൾ കുളിച്ചതിന്റെയും
ആഴത്തിൽ
കെട്ടിപ്പുണർന്നതിന്റെയും
ഓർമ്മയല്ലാതൊന്നും കണ്ടില്ല.
3.
വീടിന്റെ തിണ്ണയിൽ
നമ്മൾ കളിച്ച ഏറ്റവും എളുപ്പമുള്ള കളി
കല്ലുകൊണ്ടുള്ളതാണ്
ചുമരിൽ നിന്നും കളിക്കിടയിൽ
ഒരമ്മക്കല്ല് കുട്ടിക്കല്ലുകളെ
ആഗിരണം ചെയ്തപ്പോൾ
എത്ര...
പ്രണയം അതിജീവനത്തിലാണ്
കവിത
ഭൗമിനി
എത്രയോ,
മിണ്ടാതിരുപ്പുകളുടെ
കടുത്തനീറ്റലിൽ
ഉപ്പു വിതറിയൂട്ടി
പ്രണയമതിന്റെ
എല്ലുന്തിയ ഉടലിനെ
മിനുപ്പിക്കുന്നു.എത്രയോ,
ഇറങ്ങിപ്പോകലിന്റെ
ആഴങ്ങളിൽ
മുങ്ങിച്ചാകാതെ
പ്രണയമതിന്റെ
കെട്ടുപോയ
കണ്ണുകളും തുറന്നു
പൊന്തി വരുന്നു.എത്രയോ,
തിരിച്ചുവരവിന്റെ
ധന്യതയിൽ
ഉന്മാദം പൂണ്ടു
പൂത്തുലഞ്ഞ്
നില തെറ്റാതെ
പ്രണയമതിന്റെ
ചുവടുകളെ,
ഒരു ഉറപ്പിന്മേൽ
കൊളുത്തിയിടുന്നു.എത്രയോ
മുൾവേലികളിൽ
കൊരുത്തും
ചോരയൊലിപ്പിച്ചും
മുറിഞ്ഞുപോകാതെ
ഒട്ടിയൊട്ടിപ്പിടിക്കുന്ന
ആത്മാവിലേക്ക്
പ്രണയമതിന്റെ
അതിജീവനത്തെ
ചേർത്തുവയ്ക്കുന്നുപ്രണയമേ...
നീയെന്നും
നിലനില്പു സമരത്തിന്റെ
കൊടിപിടിക്കുന്നു.
പ്രണയികളോ,
രക്തസാക്ഷിയെപ്പോലെ
അടിമുടി ചുവക്കുന്നു !ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email...
വേട്ടക്കാരും ‘മാംസഗന്ധി’കളും.
കവിത
നിമ.ആർ.നാഥ് തെഴുത്ത ഇലകൾക്കുള്ളിൽ
തിള പൊട്ടും രക്തം.
ത്രസിക്കും മഞ്ഞ ഞരമ്പുകൾ .
വിണ്ടർന്നാൽ, കുതിച്ചു പൊന്തും
ചോരച്ചാലുകൾ .
ഉടനുതിരും പച്ചമാംസഗന്ധം.കറുപ്പ് തുടിക്കും മുഴുത്ത ശിഖരങ്ങൾ.
യന്ത്രമുനകളുരുകും ഉഷ്ണലാവ.
തോൽ ചീന്തിയാൽ അസ്ഥിതിളക്കം .
നൊടിനേരത്താൽ ചുനയിടും,
കൊഴുത്ത ഉടൽ സ്രവങ്ങൾ.വെട്ടം ചേർന്നാൽ പിരിഞ്ഞു...


