Homeകവിത

കവിത

പുതിയ ഭൂമി

(കവിത)വിജയരാജമല്ലികമക്കളെ സ്നേഹിക്കാൻ വിലക്കുന്ന മന്ത്രം എഴുതി വെച്ചത്രെ ഭൂമിയിൽ മനുഷ്യർ ആണും പെണ്ണും മാത്രമെന്നൊരിക്കൽതാലോലമാട്ടാനാകാതെ കൈകൾ മൗനമായ് അലമുറയിട്ട- ലയുമല്ലോ വിലയം വരെയും ഈ മണ്ണിൽ കണ്ണിൽ ഇരുൾ കുത്തിവെച്ചു കുലുങ്ങി ചിരിക്കുന്നല്ലോ ബുദ്ധിക്ക് വിലങ്ങുവെച്ചീ നിഗൂഢ തന്ത്രംഈ മന്ത്രം ഉപാസിക്കും കൊടികൾ പൊന്നുകൊയ്യും വിളനിലങ്ങൾ മറിച്ചും മറച്ചും രചിക്കുന്നു കപട ചരിത്രഭാഗംഇത്തിരിപ്പോന്ന...

മാർക്കീത്താരം

(കവിത)അനൂപ് ഷാ കല്ലയ്യം പന്തിലേക്ക് ഇരുട്ട് കേറിയപ്പോ കളി നിർത്തി, കോണുകളിലെല്ലാം ജയിച്ചത്‌ ഞങ്ങളായിരുന്നു. 'എന്റെ പൊന്നെടാവേ സൂപ്പറായി കളിച്ചത് ഞങ്ങളാ, പക്ഷേ തോറ്റുപോയി', എന്നൊന്ന് ആശ്വസിക്കാൻ പോലും എതിരിനാവില്ല; ഗോൾ ഷോട്സ് ഓൺ ടാർഗറ്റ് പൊസ്സഷൻ പാസ്സസ് അങ്ങനെയെല്ലാ എണ്ണവും ഞങ്ങടെ മൂലെലായിരുന്നു;തിരിച്ച് പെരക്കാത്തേക്ക് ഇരുട്ട് പിടിച്ച് നടക്കുമ്പോ- ടീം തെകക്കാൻ കൂട്ടിയോരൊക്കെ റോട്ടീന്ന് വെട്ടം...

ഒന്നും ഒത്തുനോക്കാത്തവർ

(കവിത)അനൂപ് ഷാ കല്ലയ്യംകണ്ടിട്ടില്ലേ…? ഒന്നും ഒത്തുനോക്കാതെ പരിചയക്കാരാക്കുന്നവരെ, ആട്ടം നിക്കാത്ത ചെറിയസൂചിപോലെ- കാക്കത്തൊള്ളായിരം കഥ,അതിനാത്ത് അതിന്റെയിരട്ടി- കഥാപാത്രങ്ങൾ. സ്ഥിരം ലൊക്കേഷനൊന്നുമില്ല പോക്കും വരവും പറഞ്ഞട്ടുമാകില്ല ഏത് വട്ടത്തിനാത്തേക്കും കൂട്ടാം എന്നാ കേസിനുവേണേലും കിറുക്കന് പൊക്കാം എവിടെക്കിട്ട് എറിഞ്ഞാലും കിറി കീറി ചിരിച്ചോണ്ടിരിക്കും, അറിയില്ലെന്ന് പറയും നൊണയും കൊതികുത്തും അസൂയേം, കടം ചോദിക്കും കള്ളവണ്ടികേറും കക്കും- അങ്ങനെ...

തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം

(കവിത)അമലുവഴിയാത്രയിൽ കാണാത്ത നഗരത്തിന്റെ മറുമുഖം കെട്ടിടങ്ങളുടെ നിറം മങ്ങിയ പിന്നാമ്പുറങ്ങൾ ചെത്തിമിനുക്കാത്ത പുറംപോക്കുകൾ വിചിത്രങ്ങളായ ഫ്രെയ്മുകൾ നോക്കിനിൽക്കെ മിന്നിമായുന്ന നഗരം ആരോ പറയുന്നു 'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന് ത്വക്കിനുള്ളിലൂടെ അതങ്ങനെ ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്' തീവണ്ടിത്താളത്തിൽ നഗരം കിതക്കുന്നു കുതിക്കുന്നു കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു അവന് അപു¹വിന്റെ ഛായ1 അലീസ് വീണ മുയൽമാളം കണക്കെ പരിചിത നഗരത്തെ വിഴുങ്ങുന്ന തീവണ്ടിപ്പാതയിലെ...

ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്കുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് " ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്" ചോദിച്ചില്ല.വൈക്കത്ത് ബോട്ടടുക്കുമ്പോൾ ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ, ഒന്ന് തൊടാൻ വേണ്ടി മാത്രം ബഷീർ, ആൾക്കൂട്ടത്തിനിടയിലൂടെ. ഞെങ്ങി, ഞെരുങ്ങി. മിന്നാമിന്നി വെളിച്ചങ്ങളുടെ ആയുസ്സു പോലുമില്ലാതെ ഒരു തൊടൽ,ബഷീർ ഗാന്ധിയെ തൊടുമ്പോൾ തീർച്ചയായും എൻ്റെ സത്യന്വേക്ഷണ കഥ വായിച്ചിട്ടുണ്ടാകില്ല, ഉപ്പ്...

പതിവുകള്‍

(കവിത)രാജേഷ് ചിത്തിരജനാലയ്ക്കുപ്പുറം ഒരു നദിയുണ്ട് പതിവ് പോലെ അത് നിശ്ശബ്ദമൊഴുകുന്നു ജനാലയ്ക്കിപ്പുറം മുറിയിലും നിശ്ശബ്ദത.ഫ്രിഡ്ജിന്റെ വാതിൽ അടുക്കളറാക്കിന്റെ അടപ്പൂകൾ കറിപ്പൊടിഭരണികൾ നിർബന്ധിക്കുന്നത് കൊണ്ട് മാത്രം, അതുകൊണ്ടു മാത്രം അവയെല്ലാം അവളോട് മിണ്ടാൻ ശ്രമിക്കുന്നുഅവൾ ഒന്നും മിണ്ടാത്തതു കൊണ്ടാവണം കറിപ്പാത്രത്തിൽ നിന്നും ഏതോ ഗന്ധം അവളുടെ മൂക്കിൽ ഉമ്മവെയ്ക്കാനൊരുങ്ങും, അവളപ്പോഴും...

മീൻ മരണങ്ങൾ

(കവിത)ഹാഷിം ഷാജഹാൻ മണ്ണാർക്കാട്മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നുകടലിനോട് മത്സരിച്ചിട്ടെന്ന പോലെ കരയിലേക്കെടുത്തിട്ട മീനിനെ വെയിൽ ഉണക്കിയെടുത്ത് റോഡരികിൽ അട്ടിക്ക് വെച്ച് വിൽക്കുന്നുചാകാൻ കിടന്നപ്പോൾ പോലും ഒരു തുള്ളി വെള്ളം തന്നില്ലല്ലോ എന്ന സങ്കടം അവരുടെ മുദ്രാവാക്യമാണ്വെള്ളത്തിൽ കിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന്...

ഗേൾഫ്രണ്ട്

കവിതഅനൂപ് കെ എസ് നനയാൻ നല്ലോണം ഭയക്കുന്ന ഒട്ടും തിരക്കില്ലാത്ത നടത്തം തരാട്ടുന്ന രണ്ടാളാണ് ഞങ്ങൾ. തമ്മിൽ യാതൊരു കരാറുമില്ല കടുത്ത പരിചയമില്ല പ്രിയപ്പെട്ട രഹസ്യങ്ങളില്ല അടുത്ത് നിന്നിട്ടുണ്ടെങ്കിലും, പരസ്പരം ആരുടെയും ആരുമായിട്ടില്ല. എങ്കിലും, കാണാതിരുന്ന വിടവ് നേരങ്ങളെ പ്രവചിച്ച് ശരിയാക്കി ഞെട്ടാറുണ്ട്. ഒരൗപചാരികതയുമില്ലാതെ ; കണ്ടാൽ, കൈകാണിച്ചു നിൽക്കും അവസാനം നിർത്തിയ ചിരീന്ന് തുടരും പുതിയതൊക്കെ തടഞ്ഞുവക്കാതെ പങ്കുവെക്കും,...

ഇടം

(കവിത)മഞ്ജു ഉണ്ണികൃഷ്ണൻസ്വപ്നങ്ങളുടെ തീവ്രഅസഹ്യതയുള്ള പെൺകുട്ടി . ഏതോ മുൻജന്മത്തിലെ നാട്ടിലൂടെ നടക്കുന്നു.കുറേയേറെ കുന്നുകൾ തോടുകൾ ചാലുകൾ കുളങ്ങൾ കൊക്കരണികൾ നിലങ്ങൾ നിരപ്പുകൾ ഒരു പുഴയും .കണ്ടു മറന്ന ഒരാകാശം അതേ തണുപ്പുള്ള കാറ്റ് മണ്ണിൻ്റെ മാറാപശ്ശിമ . മുൻപ് നടന്നതിൻ്റെ തോന്നൽ.വീടിരുന്ന വളവിലെ കയറ്റം വള്ളിക്കാട് . ഈടിമ്മേലിരുന്ന് താഴേക്ക് കാലിട്ട് ആട്ടികൊണ്ട് മൂളിയ എന്തോ ഒന്ന് ഓർമ്മ വരുന്നു.സിനിമയും പാട്ടുമൊന്നും ഇല്ലാക്കാലത്ത് എന്ത്...

വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍

(കവിത)ഗണേഷ് പുത്തൂര്‍ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത ഒരു മുറിയില്‍ ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ പാടപോലെയുള്ള ഹൃദയം നിശ്ചലമായി. തിണ്ണയില്‍ പടര്‍ന്ന് വീണ ചോര കൂടെ മരിച്ച ഒരമ്മയും അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയും ഒരാള്‍ തന്നെ.ഏതോ രാത്രിയുടെ ആനന്ദ നിമിഷത്തില്‍ പാകിയ വിത്ത് പ്രാപിച്ച രൂപത്തിന് ഇപ്പോള്‍ രക്തനിറം അതിരൂക്ഷ...
spot_imgspot_img