Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

ഒസ്സാൻ കുഞ്ഞാമുക്കാൻ്റെ ഒന്നാം വരവ്

ഓർമ്മക്കുറിപ്പ്അഹ്മദ് കെ മാണിയൂർജോലിക്ക് പോകുന്നതിനുള്ള ഒരുക്കത്തിനിടെയാണ്, ജാമാതാവ് ശുഐബ് വിളിക്കുന്നത്. മോൻ അസുവിൻ്റെ സുന്നത്ത് ചെയ്യുകയാണെന്നും നേരത്തേ അറിയിക്കാൻ വിട്ടുപോയതിൽ ഖേദമുണ്ടെന്നുമായിരുന്നു ഫോൺ കോളിൻ്റെ ചുരുക്കം. സുന്നത്ത് കർമ്മം നിർവ്വഹിക്കുന്നത് കുഞ്ഞിൻ്റെ മൂത്താപ്പയും...

വിദ്യാലയ ഓർമ്മകളുടെ ജൂൺ ദിനങ്ങൾ

ഓർമ്മക്കുറിപ്പുകൾ റഫീഖ് എറവറാംകുന്ന്പതിവ് പോലെ ജൂൺ ഒന്നിന് സ്കൂളുകൾ തുറന്നു. എന്നാൽ മുൻ വർഷങ്ങളെ പോലെ ഇത്തവണ പ്രവേശനോത്സവം ഇല്ല. പണ്ടൊന്നും അത് ഉണ്ടായിരുന്നില്ല. സാധാരണ അഞ്ചു വയസ് പൂർത്തിയായാൽ സ്കൂളിൽ ചേർക്കും. ചിലർക്ക്...

ആഴങ്ങളില്‍

ആരിഫ സാമ്പ്റവെറുതെ വീട്ടില്‍ ചൊറിയും കുത്തിയിരുന്നപ്പോഴാണ് മലയാളത്തിലൊരു ഡിഗ്രി കൂടെ എടുത്താലോന്നൊരു തോന്നലുണ്ടായത്. മലയാള സാഹിത്യവും കൂടെ കയ്യിലിരുന്നാല്‍ ഒരു നോവലൊക്കെ എഴുതി ഒരു ചെറിയ എഴുത്തുകാരി പേരും വാങ്ങി കുടുംബത്തിലൊക്കെ ഒന്ന്...

നാട്ടുപള്ളിക്കൂടത്തിലെ നാണുമാസ്റ്റർ

ഓർമ്മക്കുറിപ്പ്സുഗതൻ വേളായിഞാൻ പഠിച്ചിറങ്ങിയ വേളായി യുപി സ്കൂളിൽ ഒരു നാണുമാസ്റ്ററുണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം എല്ലാവർക്കും മാഷായിരുന്നു. കഴുത്തിനടുത്ത് മാത്രം കുടുക്കുകളുള്ള, മഞ്ഞ നിറത്തിലുള്ള താഴ്ത്തി വെട്ടി തയ്പ്പിച്ച പരുക്കൻ...

വിളക്കുമരങ്ങൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ബംഗളൂരുവിലെ ബാലാജി നഗറിൽ താമസിച്ചു വരുന്ന കാലം. അവിടെ ഞങ്ങളെപ്പോലെ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളാണ് കൂടുതലും. നഗരത്തിലെ ഇടത്തരക്കാരാണ് പ്രാന്തപ്രദേശമായ ഇവിടെ പ്ലോട്ട് വാങ്ങിക്കൂട്ടിയത്. ചുരുക്കം ചിലർ വീടു പണിത് വാടകയ്ക്ക് കൊടുത്തിരിക്കുന്നു....

ബസ് വരാനായി കാത്തു നിൽക്കുമ്പോൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി കാലം ഡിസംബർ രണ്ടായിരം. സായംസന്ധ്യ. അംബര ചെരുവിൽ പ്രകൃതിയുടെ ചിത്രകാരൻ വർണ്ണവിസ്മയങ്ങൾ വിതച്ച് കളമൊഴിയാനുള്ള തിരക്കിലായിരുന്നു. അകലെ അലസിമരത്തിൻ്റെ നിഗൂഢമായ ഇലച്ചാർത്തുകൾക്കപ്പുറം സൂര്യൻ തല ചായ്ക്കാനൊരുങ്ങി. വൃക്ഷത്തലപ്പിനെ പുണരാൻ ഇരുട്ട് കാത്തിരുന്നു....

ബറാഅത്ത്

ഓർമ്മക്കുറിപ്പുകൾഷൗക്കത്തലി ഖാൻഇന്ന് ബറാഅത്ത് ആണ്. വലിയകുളം അങ്ങാടിയില്‍ പോകണം.. നെരപ്പലകയും ഓടാമ്പലും മാറ്റി പീടിക തുറക്കുന്നത് ഓത്തുപള്ളിയില്‍ പോകുമ്പോള്‍ കണ്ടിട്ടുണ്ട്. അങ്ങനെ മൂന്നുമുറിപ്പീടികയാണ് ബീരാവുഹാജിയുടേത്. ഉമ്മ സാധനങ്ങളുടെ പേര് തന്നു. ശരക്കരയും നല്ല...

നുണഞ്ഞു മതിയാവാത്തൊരു മിഠായിപ്പൊതി

ഓർമ്മക്കുറിപ്പുകൾഡോ. സുനിത സൗപർണികഅക്ഷരങ്ങൾ കൂട്ടി വായിക്കാനായ കാലം. വല്യമ്മയാണ് ക്ലാസ് ടീച്ചർ. സ്കൂൾ വിട്ടു നടന്നു വരുന്ന വഴിക്ക് വല്ല്യമ്മ കഥക്കെട്ട് മെല്ലെയഴിയ്ക്കും. കഥ കേൾക്കൽ ഇങ്ങനെ മുറുകി വരുമ്പോൾ വല്ല്യമ്മയുടെ കഥ...

മുത്തായ വെടിയും അത്താഴ മുട്ടും

റമദാൻ ഓർമ്മകളിലൂടെ സുബൈർ സിന്ദഗിചെറുപ്പകാലത്തെ നോമ്പോർമ്മകളിൽ ഓടിവരുന്ന പ്രധാനപ്പെട്ട ഒന്നാണ് മുത്തായ വെടി, മറ്റൊന്ന് അത്താഴ മുട്ടും. വീടിന്റെ അടുത്തുള്ള അബൂക്കയുടെ അടുത്താണ് കുട്ടിക്കാലത്ത് ഏറെ കൗതുകത്തോടെ മുത്തായ വെടി കണ്ടിട്ടുള്ളത്. ഏകദേശം നാലോ...

കുലത്തൊഴിൽ

ഓർമ്മക്കുറിപ്പുകൾ സുബേഷ് പത്മനാഭൻനേരം വെളുത്ത് കിടക്കപ്പായയിൽ നിന്നും എണീറ്റ് കൈയ്യും കാലും നിവർത്തി, ഒന്ന് കാതോർത്താൽ കേൾക്കാം മുറ്റത്ത് എവിടെയോ നല്ല മിനുസമുള്ള പലകയിൽ പൊടിഞ്ഞ വെള്ളാരം കല്ലിൻറെ മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നല്ല...
spot_imgspot_img