Homeഅനുഭവക്കുറിപ്പുകൾ

അനുഭവക്കുറിപ്പുകൾ

ഒരു വഞ്ചനയുടെ കഥ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1997 ലെ തിരക്കൊഴിഞ്ഞ ഒരു മദ്ധ്യാഹ്നത്തിൽ, പലചരക്കുകടയിൽ കടം മേടിച്ചവരുടെ പറ്റുപുസ്തകം നോക്കി കലി പിടിച്ചിരിക്കുകയായിരുന്നു; ഞാൻ. അപ്പൊഴാണ് അയാൾ വന്നത്! ചീകിയൊതുക്കാൻ പാകമാകാത്ത കുറ്റിമുടി. ഷേവ് ചെയ്ത മുഖത്ത് വെട്ടിയൊതുക്കിയ കട്ടി...

ഒരു മാധ്യമ പ്രവർത്തകന്റെ കോവിഡ് അനുഭവം

അഭിജിത്ത് ജയൻ (സബ് എഡിറ്റർ വൺ ഇന്ത്യ മലയാളം)പ്രിയപ്പെട്ടവരെ, കഴിഞ്ഞ ഒന്നരക്കൊല്ലത്തോളമായി കൊവിഡ് മഹാമാരി നമ്മുടെ ലോകത്തെയാകെ കാർന്നു തിന്നുകയാണ്. ഇന്ത്യയിലെ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലും രോഗവ്യാപനം ഇനിയും കുറഞ്ഞിട്ടില്ല. വാക്സിനെടുക്കുന്നവർക്ക് പോലും...

വിഷുവിശേഷങ്ങൾ

അനുഭവക്കുറിപ്പ്സുഗതൻ വേളായി    ഓട്ടുരുളിയിൽ ഒരുക്കിവെച്ചിട്ടുള്ള കണിക്കാഴ്ച്ചയിലേക്ക് ഒരു വിഷു ദിനത്തിലും ഞാൻ കൺ തുറന്നിട്ടില്ല. രാവിലെ കുളിച്ചൊരുങ്ങി പുത്തനുടപ്പുണിഞ്ഞ് അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് ചന്ദനക്കുറി ചാർത്തിയിട്ടില്ല. അച്ഛന്റെ കൈയിൽ നിന്നോ...

കവിത വന്നു വിളിച്ചപ്പോൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1986. ഞാൻ പ്രീ-ഡിഗ്രി പഠനത്തിനു ശേഷം അന്നം തേടി നാടുവിട്ടു. ഒരുപക്ഷെ, നാടുകടക്കൽ എന്നും പറയാമെന്നു തോന്നുന്നു. അമ്മയുടെ ആധിക്ക് അവധി കൊടുക്കാനുള്ള ഒരു പ്രയാണമായിരുന്നു അത്. കവിതയോടുള്ള പ്രണയവും കൂട്ടുകെട്ടും...

കുതിരക്കാരൻ മലായി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, 1980കളിൽ ബംഗളുരുവിൽ, ഗൗരിപ്പാളയത്തെ ഉസ്മാൻ തെരുവിൽ ഊരും പേരും ഇല്ലാത്ത ഒരാൾ ഉണ്ടായിരുന്നു. തെരുവിലെ എല്ലാവരും അവനെ മലായി എന്നു വിളിച്ചു. പരിചയക്കാരോടും ചായക്കാരനോടും അവൻ ആവശ്യപ്പെട്ടിരുന്നത് ഇത്രമാത്രം: "ഏക്...

ഓർമ്മകളിലെ ഓണം

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി ഓണം ഓർമ്മകളുടെ ഒരു വിരുന്നാണ്. ആ ഓർമ്മകൾ തികട്ടി വരുന്നതിന് മുന്നേ ഓണത്തിൻ്റെ വരവ് അറിയിച്ചു കൊണ്ട് ആദ്യമായി അവതരിച്ചത് മറ്റാരുമല്ല; നമ്മുടെ സർക്കാരു തന്നെ. കേരള ഭാഗ്യക്കുറിയുടെ രൂപത്തിൽ!. 'കാണം...

ഞാൻ കരഞ്ഞതും ചിരിച്ചതുമായ രണ്ട് ചുവന്ന വരകൾ

അനുഭവക്കുറിപ്പുകൾജംഷിദ സമീർഅത്യുഷ്ണവും മുകളിലെ മുറിയിലായതിന്റെ കാഠിന്യവും നോമ്പിന്റെ ക്ഷീണവും അലോസരപ്പെടുത്തി ക്കൊണ്ടിരിക്കുമ്പോഴാണ് തൊട്ടിലിൽ നിന്ന് കുഞ്ഞ് കരഞ്ഞത്. തൊട്ടിലിന്റെ ഓരോ ആട്ടവും ഓർമകളെ ഓരോ തലങ്ങളിലേക്ക് നയിച്ചു. ഓർമ്മകൾ...

ആ വനപാതയിൽ

ശ്രീജ ശ്രീനിവാസൻ കണ്ണൂർപുലരിയിലെ മഞ്ഞു വീണ് നനഞ്ഞൊതുങ്ങിക്കിടക്കുന്ന കരിയിലകൾ വിരിച്ച മൺറോഡിലൂടെ ഞങ്ങൾ കൂട്ടമായി നടന്നു. ഇടയ്ക്ക് എല്ലാവരും ചെരുപ്പഴിച്ച് വനമണ്ണിൻ്റെ തണുപ്പറിഞ്ഞു. മനുഷ്യനിർമ്മിതമായ യാതൊരു വസ്തുവിന്റെയും അവശി ഷ്ടങ്ങളില്ലാതെ വനം പ്രക്യതിയോ ടൊട്ടിക്കിടക്കുന്ന...

നാട്ടുപള്ളിക്കൂടത്തിലെ നാണുമാസ്റ്റർ

ഓർമ്മക്കുറിപ്പ്സുഗതൻ വേളായിഞാൻ പഠിച്ചിറങ്ങിയ വേളായി യുപി സ്കൂളിൽ ഒരു നാണുമാസ്റ്ററുണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം എല്ലാവർക്കും മാഷായിരുന്നു. കഴുത്തിനടുത്ത് മാത്രം കുടുക്കുകളുള്ള, മഞ്ഞ നിറത്തിലുള്ള താഴ്ത്തി വെട്ടി തയ്പ്പിച്ച പരുക്കൻ...

കണ്ണാന്തളിയും വയലറ്റ് കുറുക്കും

അനുഭവകുറിപ്പ് അജേഷ് .പി2010 - 2011 കാലം. പറക്കുളം കുന്നത്തേക്ക് ഞാനും വിപിനും പട്ടാമ്പി സ്റ്റാൻഡിൽ നിന്നും ബസ്സുകയറും. കൂറ്റനാട് തണ്ണീർക്കോട് വഴി തിരിഞ്ഞ് പോകുന്ന പ്രയാഗ ബസ്സിൻ്റെ സൈഡ് സീറ്റ് എന്നും എനിക്കുള്ളതായിരുന്നു....
spot_imgspot_img