Homeകവിത

കവിത

വട്ടം

(കവിത)ട്രൈബി പുതുവയൽഎത്രയോ വട്ടം മനസ്സുകൊണ്ട് കുരിശേറ്റിയിട്ടാണ് ക്രിസ്തുവിന് ശരീരം കൊണ്ടൊരു കുരിശിലേറാൻ കഴിഞ്ഞത്..എത്രയോ വട്ടം വെള്ളക്കാരന്റെ ബുള്ളറ്റുകൾ തുളവീഴ്ത്തിയിട്ടാണ് ഗാന്ധിക്ക് നെഞ്ചിലൊരു വർഗ വെറിയന്റെ വെടിയേൽക്കാൻ കഴിഞ്ഞത്..എത്രയോ വട്ടം മനസ്സുകൊണ്ട് കാതങ്ങൾ സഞ്ചരിച്ചിട്ടാണ്...

വർക്കിച്ചായൻ

(കവിത)എസ് രാഹുൽഅതിരാവിലെ ഓട്ടോയിൽ വർക്കിച്ചായൻ റോഡ് ചുറ്റും.നടന്നലയുന്നവരെ വെറുതേ കൊണ്ടാക്കും വെയിൽ വീഴാതെ പുള്ളി പൈസ തൊടില്ല.ശനിയും ഞായറും വർക്കിച്ചായൻ ഓട്ടോയെടുക്കില്ല.പിൻസീറ്റിൽ പഴയൊരു നോട്ട്ബുക്കുണ്ട് കയറുന്നവരതിൽ കഥയെഴുതും.വർക്കിച്ചായൻ എണീറ്റുടൻ ആദ്യ വരിയെഴുതും പിന്നീട് കയറുന്നവരതു തുടരും എഴുതാതെ അച്ചായൻ വണ്ടി നിറുത്താറില്ല തെറിപറഞ്ഞ് ചെകിട് പൊളിക്കും ഉച്ചയ്ക്ക് വണ്ടിയൊതുക്കി രണ്ടു പേജുകൾ കീറി മാറ്റും.കഥയുടെ ദിശയിൽ ശനിയും...

വാർദ്ധക്യം 

(കവിത)സൗദ റഷീദ് ️ പൊളിയാറായ തറവാട്ടുപടിക്കൽ കാലം കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടിഉമ്മറക്കോലായിൽ ദ്രവിച്ചു തീരാറായ ഒരു ചാരുകസേരഅതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പിവരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുടചായ്‌പ്പിൽ നിറംമങ്ങി ഇരുളുപടർന്ന മുറിയിൽ ഒരെല്ലിൻകൂട്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

വേദന

(കവിത)കെ വി അശ്വിൻ കറേക്കാട്ജീവനേ... നമ്മൾ വേർപെട്ടു പോയതിനനന്ത കാലാന്തരങ്ങൾക്കിന്നുമീ നരകവർഷമുറഞ്ഞു പെയ്യും കരാള നിശയിലും നിന്റെ ചിന്തകളെന്റെ മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി തൻ പട്ടടയിലെൻ ജീവിതമെരിഞ്ഞടങ്ങുന്നു...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ...

താവഴി

(കവിത)അഫീഫ ഷെറിന്‍വെള്ളം തളിച്ച് മുറ്റമടിച്ച് കറിക്കരിഞ്ഞ് അരിയിട്ട് നീർന്ന് നിന്ന് തിരിഞ്ഞുനോക്കുമ്പോ ജാനകിക്ക് നോവടുത്തു. വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു. വഴിയിലെറങ്ങി കണ്ട വണ്ടിക്കോടി. പോക്കിനിടയിൽ തൊട മാന്തിനോക്കി തലമുടി പറിച്ചെടുത്തു കാലിട്ടടിച്ച് ആരെയൊക്കെയോ തെറി വിളിച്ചു കാറി കാറി കരഞ്ഞു ചൊമച്ചു. പെറ്റു. കൊച്ചിന് തൂക്കം രണ്ടരക്കിലോ കിറുകൃത്യം. ആശുപത്രീന്ന് ഫോറം പൂരിപ്പിക്കാൻ ചോദിച്ചു അമ്മ? :- ജാനകി അച്ഛൻ? :- ജാനകി ന്തേ?ഒച്ചയിൽ...

തോന്നൽ

(കവിത)ജയകുമാർ മല്ലപ്പള്ളി എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ കാടിറങ്ങുന്നു . അടവിയിലെ ഇടവഴി അവന്റേതെന്നും എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ. വാക്ക്‌ പോരിനൊടുവിൽ ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു പലകയിലേക്ക് വിരൽ നീണ്ടപ്പോൾ അവന്റെ കണ്ണുകളിൽ പുച്ഛം! പരിസ്ഥിതി ലോല- പ്രശ്നരഹിത പ്രദേശമെന്ന് പറയവേ 'വാടകക്കാരൻ' എന്ന അവന്റെ അഭിസംബോധനയിൽ ജാള്യത...

ബുദ്ധനുണരുമ്പോള്‍

(കവിത)വിനോദ് വിയാര്‍ മരച്ചുവട്ടില്‍ നിന്ന് വലിയ കെട്ടിടത്തിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ബുദ്ധന്‍! മരം, നൂറുതരം അലങ്കാരങ്ങളായി ഭിത്തിയിലും തറയിലും മട്ടുപ്പാവിലും പിടഞ്ഞിരിക്കുന്നു.തിരക്കിന്റെ തിടുക്കം ശ്വാസത്തിലുമുലാത്തുന്ന ചിരി മറന്നവര്‍മുറികളില്‍ കള്ളത്തരത്തുന്നലണിഞ്ഞ വാക്കുകളുടെ മഹാസമ്മേളനങ്ങള്‍പട്ടിണി നിഴല്‍വീഴ്ത്താത്ത ഊണുമേശയില്‍ വിഭവങ്ങള്‍ കാത്തിരുന്നു മുഷിയുന്നുഅര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യം മുനിഞ്ഞുകത്തുന്ന അടുക്കളത്തിണ്ണകള്‍ബുദ്ധനെല്ലാം കാണാനാകുന്നുണ്ട് ബഹളങ്ങളില്‍ ചിലതെല്ലാം കേള്‍ക്കാനാകുന്നുണ്ട് ഷോകേസിലിരുന്ന് ലോകത്തെ കാണാനുള്ള തഞ്ചം ബുദ്ധന്‍...

ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ

(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു, "ഈ ഒഴിഞ്ഞ പാടത്ത് ഒറ്റയ്ക്കുനിന്ന് നീ മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു, "ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്"ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും...

ഉറക്കമില്ലാതുറക്കം

(കവിത)എ. കെ. അനിൽകുമാർനടന്നു നടന്നു തേഞ്ഞ ചെരുപ്പ് വിറകുപുരയിലെ ഇരുണ്ട മൂലയിലിരുന്ന് പുറത്തേക്ക് കാതു കൂർപ്പിക്കുന്നു. നടന്നു തീർത്ത വഴിയിടങ്ങളിലെ ഒച്ചകൾ കിരുകിരുപ്പുകൾ നെഞ്ചു തുളഞ്ഞു കയറിയ മുള്ളാണിയുടെ അടക്കിയ ചിരിമുഴക്കങ്ങൾ ചെളിയിൽ പുതഞ്ഞ വഴുവഴുക്കലുകൾ തിളച്ചു പൊന്തും ടാറിന്റെ നൊമ്പര ആശ്ലേഷങ്ങൾ ചാടിക്കടന്ന തോടുകൾ പുറം ഉരച്ചു കഴുകിയ കുളപ്പടവുകൾ ഒക്കെയും ഇന്നലെയെന്നപോൽ നെഞ്ചിൽ കുറുകവേ ശോഷിച്ച എല്ലുന്തിയ രണ്ടു വൃദ്ധകാൽപ്പാദങ്ങൾ മെല്ലെ നടന്നടുക്കുന്നു അരികിൽ കൂട്ടുകിടക്കുന്നു. ദ്രവിച്ചു പഴകിയ രണ്ടാത്മാക്കൾ ഉറക്കമില്ലാതുറങ്ങുന്നുആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

ഏലിയൻസ്

(കവിത)യഹിയാ മുഹമ്മദ് ബിൽഡിങുകൾ ഏത് ഗ്രഹത്തിലെ മരങ്ങളാണ്! ഇവിടുത്തെതല്ലെന്നു തോന്നുന്നു. അതിൻ്റെ ഉണക്കം കണ്ടാലറിയാം. അവയ്ക്കു വേരോടാൻപറ്റിയ മണ്ണേയല്ലിവിടമെന്ന്.വണ്ടികൾ ഏതു ഗ്രഹത്തിലെ ജീവികളാണ് ? ഇവിടുത്തെതാണെന് തോന്നുന്നേയില്ല. അവറ്റകളുടെ വേഗത കണ്ടാലറിയാം. നമുക്ക് മുമ്പേ എന്നോ വന്നു പോയ അന്യഗ്രഹ ജീവികളുടെ വീട്ടിലെ വളർത്തു മൃഗങ്ങളാണെന്ന്...വിമാനവും അങ്ങനെ തന്നെ. ഇവിടുത്തെ പറവയെപ്പോലെ യല്ല അവയുടെ പറക്കൽ.... തീവണ്ടി അവിടുത്തെ പെരുമ്പാമ്പായിരിക്കും. ആ ഇഴജന്തുവിൻ്റെ പോക്ക് ഭൂമിക്കൊരു ഭാരം തന്നെ.ജെ സി...
spot_imgspot_img