HomePOETRY

POETRY

ഒരു സെമിത്തേരിയൻ ചുംബനം

കവിതസ്നേഹ മാണിക്കത്ത് പരസ്പരം മണത്തു നടക്കുന്ന തെരുവുനായ്ക്കൾ കടിച്ചു കുടഞ്ഞ പോലെ ഉപ്പുകാറ്റേറ്റ് വിണ്ടുകീറിയ നിന്റെ ചുണ്ടുകൾ. നെഞ്ചിൽ ദുർഗന്ധം നിറഞ്ഞ രഹസ്യകടൽ.. നിന്റെ പിൻകഴുത്തിൽ മുട്ടിയിരുമ്മിയ എന്റെ സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക് മണം.. നിന്റെ വിരലിൽ പൊട്ടിയ മറുകിലെ ചോരപ്പത ഉടലിൽ ബ്രേക്ക്‌ ചവിട്ടുന്നതിന്റെ പ്രകമ്പനം പെരുമ്പാമ്പിന്റെ ആർത്തിനിറഞ്ഞ കടൽത്തിരകളിൽ തർക്കിച്ചു മരിച്ച പ്രേമക്കുഞ്ഞുങ്ങൾ സെമിത്തേരിയുടെ തുരുമ്പിച്ച ഗേറ്റിൽ പിടിച്ചു നിന്റെ ബൈക്കിലേക്ക് തുറിച്ചു നോക്കിയത്. മരണത്തിനും അതിജീവനത്തിനും ഇടയിലെ ചൂണ്ടയിൽ പരൽ മീനായി സെമിത്തേരിയിൽ നീ തരുമെന്ന് വാക്കുറപ്പിച്ച ചുംബനങ്ങളിൽ കുരുങ്ങി മണ്ണിൽ പിടഞ്ഞു മരിച്ചത്. വീണ്ടും കടൽ ഗർഭത്തിൽ ഒളിക്കാനായി നൊന്തു കരഞ്ഞു ഇഴഞ്ഞു...

സ്വസ്ഥം, സ്വാസ്ഥ്യം, പലയിനം സാദ്ധ്യതകൾ

കവിത സുജ എം.ആർ കാറ്റേറ്റ് തുടുത്ത ലില്ലി പൂക്കൾ താമസിച്ചിരുന്ന താഴ്വാരത്തിൽ വെച്ച്, തണുത്ത ലില്ലി പൂക്കൾക്കിടയിൽ തല കുനിച്ച് നിന്ന കുറേ വെളുത്ത മഞ്ഞുപൂക്കൾ ഇറുത്തെടുത്ത് നിനക്ക് നീട്ടി ഞാൻ,ഒന്ന് വീതം മൂന്ന് നേരം!!! ഒക്കെ ശരിയാകും..നീയിറങ്ങി നടന്ന എന്റെ...

ഓർമകളുടെ ചരിവ്

(കവിത)അജേഷ് പിവീണ്ടും ചുരം കയറുമ്പോൾ ഹെഡ് ഫോണിൽ പാടി പതിഞ്ഞ അതെ തമിഴുഗാനം,ബസിൻ്റെ മൂളലുകൾക്ക് ആ പാട്ടിൻ്റെ താളം മഴയ്ക്കും മഞ്ഞിനും അതിൻ്റെ ഈണം.കാഴ്ചകളുടെ വളവുകൾ താഴേക്കു താഴേക്കു ഓടിയൊളിക്കുന്നു...പാതവക്കിലെ ചുവന്നു തുടുത്ത പൂക്കളെല്ലാം എത്ര വേഗത്തിലാണ് മറവി ബാധിച്ച് നരച്ചു പോയത്...!ഒമ്പതാം വളവിനു കീഴെ ഓർത്തുവെച്ചൊരു വെള്ളച്ചാട്ടം, തണുത്തു മരവിച്ച പാറകളിൽ പേരറിയാ പൂക്കളുടെ മഴനൃത്തം....'പത്താം വളവിനു കീഴെ കോടയിൽ...

പണിയൻ 

(കവിത)സിജു സി മീന  (പണിയ ഗോത്ര ഭാഷ)കണ്ടം പൂട്ടുവം പോയ അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..! അപ്പന ചോരെയും നീരും കണ്ടം നിറച്ച അപ്പന ചോരയും നീരും കൊണ്ടു നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ചഎന്ന പള്ളയും ഒട്ടുത്ത അമ്മന നെഞ്ചും പൊട്ടുത്തഏക്കു...

ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്കുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് " ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്" ചോദിച്ചില്ല.വൈക്കത്ത് ബോട്ടടുക്കുമ്പോൾ ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ, ഒന്ന് തൊടാൻ വേണ്ടി മാത്രം ബഷീർ, ആൾക്കൂട്ടത്തിനിടയിലൂടെ. ഞെങ്ങി, ഞെരുങ്ങി. മിന്നാമിന്നി വെളിച്ചങ്ങളുടെ ആയുസ്സു പോലുമില്ലാതെ ഒരു തൊടൽ,ബഷീർ ഗാന്ധിയെ തൊടുമ്പോൾ തീർച്ചയായും എൻ്റെ സത്യന്വേക്ഷണ കഥ വായിച്ചിട്ടുണ്ടാകില്ല, ഉപ്പ്...

തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം

(കവിത)അമലുവഴിയാത്രയിൽ കാണാത്ത നഗരത്തിന്റെ മറുമുഖം കെട്ടിടങ്ങളുടെ നിറം മങ്ങിയ പിന്നാമ്പുറങ്ങൾ ചെത്തിമിനുക്കാത്ത പുറംപോക്കുകൾ വിചിത്രങ്ങളായ ഫ്രെയ്മുകൾ നോക്കിനിൽക്കെ മിന്നിമായുന്ന നഗരം ആരോ പറയുന്നു 'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന് ത്വക്കിനുള്ളിലൂടെ അതങ്ങനെ ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്' തീവണ്ടിത്താളത്തിൽ നഗരം കിതക്കുന്നു കുതിക്കുന്നു കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു അവന് അപു¹വിന്റെ ഛായ1 അലീസ് വീണ മുയൽമാളം കണക്കെ പരിചിത നഗരത്തെ വിഴുങ്ങുന്ന തീവണ്ടിപ്പാതയിലെ...

ശിശുദിനം ഗാസയിൽ

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്വായനാദിനം വരുന്നു. ഇവിടെ പി.എൻ പണിക്കറുണ്ട് കുഞ്ഞുണ്ണി മാഷുണ്ട് വായനയുടെ ചക്രവാളങ്ങളിലേക്ക് നീന്താൻ പഠിപ്പിച്ചവർ അല്ലെങ്കിൽ ധാരാളം റഷ്യൻ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട് എം.ടിയും ബഷീറും തകഴിയും എല്ലാവരുമുണ്ട്.സ്വാത്രന്ത്യ ദിനം വരുന്നു. ഞങ്ങൾക്ക് പതാകകൾ കലാപഭൂമികളിലെ തെരുവുകളിൽ പ്രയാസപ്പെട്ട് ഒളിപ്പിക്കേണ്ടതില്ല. ഞങ്ങളുടെ ജനഗണമനയ്ക്ക് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടവരെ നോക്കി ചങ്ക് പൊട്ടി കരയേണ്ടതില്ല.പരിസ്ഥിതി ദിനം...

ഇരുട്ട് എന്ന ഒരാൾ

കവിതഎ. കെ. മോഹനൻ ഇരുട്ടിനെ പേടിച്ചത്രയും വേറൊരാളെയും പേടിച്ചിട്ടുണ്ടാവില്ല ആരുംഅകത്ത് കുനിഞ്ഞിരുന്ന് ഇമ ചിമ്മിച്ചിമ്മിക്കൊണ്ടിരിക്കുന്ന മുട്ടവിളക്കിനെ ജനലഴികളിലൂടെ പതുങ്ങിപ്പതുങ്ങി വന്ന് ഊതിക്കെടുത്തി കാറ്റ് ഒന്നും അറിയാത്തതുപോലെ നടന്നുപോകുംഅപ്പോഴേക്കും ചുമരിൽ നെറ്റിയിടിച്ച് നല്ല മുഴ വന്നിട്ടുണ്ടാവുംഒരു കരിങ്കുള്ളനെപ്പോലെ രാത്രി എനിക്കരികിൽ നിവർന്നുകിടക്കുംനത്തുകൾ മൂളുന്നുണ്ടാവും കീരാങ്കീരികൾ പാട്ടുപാടുന്നുണ്ടാവുംഅകലെ എവിടെയോ ഒറ്റയ്ക്കായിപ്പോയ പക്ഷിയുടെ പാട്ട് എന്റെ നെഞ്ചിടിപ്പ് കൂട്ടുംഞാൻ ഒരു തുരങ്കത്തിലൂടെ ഓടുംഒരു സ്വർഗ്ഗം പോലെ പകലപ്പോൾ എനിക്ക് മുന്നിൽ വെളിപ്പെടുംകുറച്ചുനേരം കഴിയുമ്പോഴേക്കും കരിങ്കുള്ളന്റെ...

ട്രോൾ കവിതകൾ – ഭാഗം 26

വിമീഷ് മണിയൂർ ഒരില ഒരില വട്ടത്തിൽ ചുട്ടെടുക്കുകയായിരുന്നു മരം. ഉറുമ്പുകൾ കയറി ഇറങ്ങി അതിൽ ഞരമ്പുകൾ വരച്ചുകൊണ്ടിരുന്നു. ആ ഇലയുടെ അടിയിൽ താമസിച്ച് ഒരു പുഴു കുറഞ്ഞ സമയത്തിൽ മ്യൂറലുകൾ ചെയ്തു. കാറ്റ് ഇടയ്ക്കിടെ സ്കാൻ...

അദ്ധ്യായങ്ങൾ

കവിതബിജു ലക്ഷ്മണൻഹൃദയചിഹ്നത്തിൽ കോമ്പസ് മുനയാൽ ബെഞ്ചിൽ കോറിയിട്ട ആഴമുള്ള അക്ഷരങ്ങൾ.ഇടത്തെ ബെഞ്ചിലെ വിടർന്ന കണ്ണുകളിൽ കവിത വായിക്കുന്ന സമയം, ബ്ലാക്ക് ബോർഡിൽ കുമാരൻ മാഷ് താജ്മഹൽ വരക്കുന്നു.ചരിത്രത്തിന്റെ ഇടനാഴികൾ വരയ്ക്കുന്നു !കണക്കും ചരിത്രവും തമ്മിൽ...?ചിന്ത മുഴുമിപ്പിക്കുന്നതിനു മുൻപേ അക്ഷരങ്ങളെല്ലാം മാഞ്ഞു, ചരിത്രചിത്രങ്ങൾ മങ്ങി. ഹോം വർക്കിന്റെ ഭാരത്തോടെ ആദ്യപിരീഡവസാനിച്ചിരിക്കുന്നു.അപ്പോഴും സുലൈഖ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു രാമനവളെയും...അടുത്ത പിരീഡിൽ ചരിത്രം പഠിപ്പിക്കുന്ന സക്കറിയ മാഷ് രാമനെ...
spot_imgspot_img