HomePOETRY

POETRY

എന്റെ സന്ദേഹങ്ങൾ

(കവിത)കെ.ടി അനസ് മൊയ്‌തീൻ 1കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല.രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു.ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല.2ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ കൊടുത്ത അതേ കുന്ന്.നിന്റെ ഒറ്റുകാരൻ എന്റെ സന്ദേഹങ്ങൾ.3ഒരാഴ്ച്ച കടന്നുപോയിരിക്കുന്നു.നിന്റെ കല്ലറയിൽ എന്റെ ഒരല്ലിറോസു മാത്രം കാഴ്ച്ചക്കിരിക്കുന്നു. മണ്ണിൽ...

വെള്ളപ്പൂക്കൾ

(കവിത)രേഷ്മ സിമുൾവേലികൾ ചാടുമ്പോൾ മുറിഞ്ഞു രണ്ടായ കുപ്പായങ്ങളുടെ കുട്ടിക്കാലത്തിനു വേണ്ടി ഞാനൊരു മന്ദാരത്തൈ വെച്ചു.ഇരട്ടയിലകൾ, വെളുത്ത പൂവുകൾ എന്നിവയെ എന്നും സ്വപ്നം കണ്ടു.ആകാശം മുട്ടെ അത് പടർന്നുകഴിയുമ്പോൾ പുസ്തകങ്ങളിൽ പതിപ്പിക്കണം പഴുത്തയിലകളെയെന്ന് പദ്ധതി കെട്ടി.കാൽമുട്ടോളം പോലും വളരാതെ അത് കരിഞ്ഞുപോയപ്പോൾ കവിതയെഴുതുന്നവളുടെ കണ്ണുകൾ കലങ്ങി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

ചെവിക്കുറ്റിയിൽ നൊമ്പരത്തിപ്പൂവ് വെച്ച മാതിരി

(കവിത)കെ ടി നിഹാല്‍ആകാശത്തോടുള്ള താഴ്മ കാരണം പുഴയിലേക്ക്  തലതാഴ്ത്തി നിൽക്കുന്ന മരം അമ്മയുടെ സമ്മതമില്ലാതെ പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇല നിഴൽ തൻറെ കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തോടെ രാത്രി കാറ്റിനൊപ്പം പുഴയിലേക്ക് ഒളിച്ചോടി കുളിച്ച് തോർത്തി കേറും വരെ അവൾ ഓർത്തു കാണില്ല ഇനി തിരികെ...

രഹസ്യം

(കവിത)അലീന മാർത്തയമ്മാമ്മയുടെ അച്ചായൻ പെട്ടന്നൊരു ദിവസം ചത്തുവീണു. നല്ലവൻ അല്ലാഞ്ഞിട്ടും ആളുകൾ അയാളോട് സഹതപിച്ചു. വെള്ളസാരിയുടുത്ത്, മക്കളെ വാരിപ്പിടിച്ച്, പെട്ടിയുടെ തലക്കലിരുന്നു കരഞ്ഞ അമ്മാമ്മയുടെ തോളിൽ കല്യാണസാരിയിൽ കുത്തിയിരുന്ന സ്വർണ നിറമുള്ള പിൻ മാത്രം ആളുകളുടെ കണ്ണിൽ പെട്ടു. "പെണ്ണുംപുള്ള തന്നെയാ അങ്ങേരെ കൊന്നത്, കണ്ടില്ലേ ഒരു കള്ളക്കരച്ചിൽ". നാത്തൂനാണ് ആദ്യം പറഞ്ഞത്. പിന്നെ...

പണിയൻ 

(കവിത)സിജു സി മീന  (പണിയ ഗോത്ര ഭാഷ)കണ്ടം പൂട്ടുവം പോയ അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..! അപ്പന ചോരെയും നീരും കണ്ടം നിറച്ച അപ്പന ചോരയും നീരും കൊണ്ടു നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ചഎന്ന പള്ളയും ഒട്ടുത്ത അമ്മന നെഞ്ചും പൊട്ടുത്തഏക്കു...

ഗേൾഫ്രണ്ട്

കവിതഅനൂപ് കെ എസ് നനയാൻ നല്ലോണം ഭയക്കുന്ന ഒട്ടും തിരക്കില്ലാത്ത നടത്തം തരാട്ടുന്ന രണ്ടാളാണ് ഞങ്ങൾ. തമ്മിൽ യാതൊരു കരാറുമില്ല കടുത്ത പരിചയമില്ല പ്രിയപ്പെട്ട രഹസ്യങ്ങളില്ല അടുത്ത് നിന്നിട്ടുണ്ടെങ്കിലും, പരസ്പരം ആരുടെയും ആരുമായിട്ടില്ല. എങ്കിലും, കാണാതിരുന്ന വിടവ് നേരങ്ങളെ പ്രവചിച്ച് ശരിയാക്കി ഞെട്ടാറുണ്ട്. ഒരൗപചാരികതയുമില്ലാതെ ; കണ്ടാൽ, കൈകാണിച്ചു നിൽക്കും അവസാനം നിർത്തിയ ചിരീന്ന് തുടരും പുതിയതൊക്കെ തടഞ്ഞുവക്കാതെ പങ്കുവെക്കും,...

തുഴപ്പാട്ട്

(കവിത)നീതു കെ ആര്‍രാവു പകലായും പകൽ രാവായും സമയ സൂചികകൾ തെറ്റിയോടുന്ന ഘടികാരമായവൾ; ഉള്ളുരുക്കത്താൽ പാതിയിലേറെ ചത്തുപോയവൾ; അന്യമായ രുചികൾ പുളിച്ചു തികട്ടി വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും തനിയേ തുഴഞ്ഞ് കര തേടിയിറങ്ങുന്നു... ക്ഷീണം, തുഴക്കോലിൻ ഭാരം, ജലത്തിൻ ഒഴുക്ക് അതികഠിനമീ തുഴയൽ.കരയണയാനുള്ള അവളുടെ വാശിയിൽ കാറ്റ് കുളിരേകി.. ജലം പതിയെ ഒഴുകി ..വെളിച്ചപ്പൊട്ടുകൾ തിളങ്ങുന്ന രാവുകൾ പിൻതള്ളി ഒഴുകവെ ... പിന്നെയും......

പൊഴിഞ്ഞാലും എൻ ഹൃദയമേ

കവിത -  ഇംഗ്‌ബോർഗ് ബാക്മാൻമൊഴിമാറ്റം - രാമൻ മുണ്ടനാട്പൊഴിഞ്ഞാലും, എൻ ഹൃദയമേ, കാലവൃക്ഷത്തിൽ നിന്നും പൊഴിഞ്ഞാലും, ഇലകളേ, പണ്ടു സൂര്യൻ പുണർന്നിരുന്ന, ഇപ്പോൾ തണുത്തുറഞ്ഞതാം ശിഖരങ്ങളിൽ നിന്നും. പൊഴിഞ്ഞാലും, വീങ്ങിയ കണ്ണിൽനിന്നുമശ്രുക്കൾ പോൽ. ദിനാന്തരങ്ങളിൽ ഭൂമിദേവന്റെ മുടിയിളകുന്നു കാറ്റിൽ സൂര്യതാപം തളർത്തിയ പുരികങ്ങൾക്കുമേൽ അവൻ മുഷ്ടി ചുരുട്ടവേ വാ പിളർക്കുന്നു അവന്റെ കുപ്പായത്തിനടിയിലൊരു മുറിവ്. ഒരിയ്ക്കൽ കൂടി, ഒരു മേഘം മൃദുവാമതിൻ പുറം കുനിച്ച് നിന്നെ വണങ്ങവേ, ദൃഢമായിരിയിരിക്കുക. ഹൈമെറ്റസ് തേനീച്ചകളെ ശ്രദ്ധിയ്ക്കുകയേ വേണ്ട. അവൻ നിന്റെ തേൻകൂടുകൾ നിറച്ചുകൊള്ളും. കർഷകനെ സ്സംബന്ധിച്ചിടത്തോളം വരൾച്ചയുടെ കാലത്തിൽ ഒരു വൈക്കോൽത്തുറുവെന്നതേ തുച്ഛമാണ്. നമ്മുടെ മഹാവംശത്തിന് ഒരു വേനൽ നിസ്സാരം. നിന്റെ ഹൃദയത്തിന് പിന്നെയെന്ത് സാക്ഷ്യപ്പെടുത്താനാവും. ഇന്നലെയ്ക്കും നാളെയ്ക്കുമിടയിൽ അത് ചാഞ്ചാടുന്നു. വിദേശിയും മൂകയുമായ അത് മിടിയ്ക്കവേ സംഭവിപ്പത് സമയത്തിൽ നിന്നുമുള്ള അതിന്റെ കൊഴിഞ്ഞുവീഴ്ചയാണ്....Fall, My Heart Ingeborg BachmannFall, my...

ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്കുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് " ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്" ചോദിച്ചില്ല.വൈക്കത്ത് ബോട്ടടുക്കുമ്പോൾ ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ, ഒന്ന് തൊടാൻ വേണ്ടി മാത്രം ബഷീർ, ആൾക്കൂട്ടത്തിനിടയിലൂടെ. ഞെങ്ങി, ഞെരുങ്ങി. മിന്നാമിന്നി വെളിച്ചങ്ങളുടെ ആയുസ്സു പോലുമില്ലാതെ ഒരു തൊടൽ,ബഷീർ ഗാന്ധിയെ തൊടുമ്പോൾ തീർച്ചയായും എൻ്റെ സത്യന്വേക്ഷണ കഥ വായിച്ചിട്ടുണ്ടാകില്ല, ഉപ്പ്...

അദ്ധ്യായങ്ങൾ

കവിതബിജു ലക്ഷ്മണൻഹൃദയചിഹ്നത്തിൽ കോമ്പസ് മുനയാൽ ബെഞ്ചിൽ കോറിയിട്ട ആഴമുള്ള അക്ഷരങ്ങൾ.ഇടത്തെ ബെഞ്ചിലെ വിടർന്ന കണ്ണുകളിൽ കവിത വായിക്കുന്ന സമയം, ബ്ലാക്ക് ബോർഡിൽ കുമാരൻ മാഷ് താജ്മഹൽ വരക്കുന്നു.ചരിത്രത്തിന്റെ ഇടനാഴികൾ വരയ്ക്കുന്നു !കണക്കും ചരിത്രവും തമ്മിൽ...?ചിന്ത മുഴുമിപ്പിക്കുന്നതിനു മുൻപേ അക്ഷരങ്ങളെല്ലാം മാഞ്ഞു, ചരിത്രചിത്രങ്ങൾ മങ്ങി. ഹോം വർക്കിന്റെ ഭാരത്തോടെ ആദ്യപിരീഡവസാനിച്ചിരിക്കുന്നു.അപ്പോഴും സുലൈഖ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു രാമനവളെയും...അടുത്ത പിരീഡിൽ ചരിത്രം പഠിപ്പിക്കുന്ന സക്കറിയ മാഷ് രാമനെ...
spot_imgspot_img