Homeകവിതകൾ

കവിതകൾ

ആത്മഹത്യയുടെ പ്രത്യയശാസ്ത്രം – മരിച്ചവരുടെ പുസ്തകത്തിൽ നിന്ന്

കവിതഡോ. അരുൺ ജേക്കബ്'ഞാൻ മരിച്ചത് ഒരു തിങ്കളാഴ്ചയായിരുന്നു'.. ഗുരുത്വാകർഷണം തീരെയില്ലാതെ, ഒരു ബഹിരാകാശത്തെന്നോണം, ഭാരമില്ലാതെ ആത്മാവ് പാറിനടന്നു..ഒരു ചില്ലയിൽ നിന്ന് മറ്റൊന്നിലേക്ക് തെന്നിമാറി, ഭാരമില്ലാതെ കുതിച്ചുചാടി..ജലമായി,കാറ്റായി, മഴയായി, പക്ഷിയായി ദൂരങ്ങൾ താണ്ടി.. ഇരുണ്ട ദേഹത്തു നിന്ന്- പൂണൂലിട്ട ഒരു ബ്രാഹ്മണനിലേക്ക്, അനുവാദം നിഷേധിക്കപ്പെട്ട അരമനകളിലേക്ക്, അകത്തളങ്ങളിലേക്ക്‌, അടുക്കളകളിലേക്ക്..ഭ്രഷ്ട് കൽപ്പിക്കപ്പെട്ട പ്രണയത്തിന്- പകൽ വെളിച്ചത്തിൽ- മൂർദ്ധാവിലൊരു ചുടുചുംബനം നൽകി.. അത്...

പെണ്‍കവിത

കവിതരാജന്‍ സി എച്ച് ചിത്രീകരണം മജ്നി തിരുവങ്ങൂർപെണ്ണുങ്ങള്‍ അവരെ എളുപ്പം കവിതയാക്കും, അടുക്കളയിൽ.പാത്രം കഴുകുകയും നിലം തുടക്കുകയും ചെയ്യുമ്പോലെ അഴുക്കും മുഷിവും തുടച്ചെറിയും കവിതയില്‍.പച്ചക്കറി നുറുക്കുകയും ഉള്ളിയരിയുകയും ചെയ്യുമ്പോലെ വികാരങ്ങളെ വിസ്മയകരമാം വിധം നുറുക്കി വെക്കും കവിതയില്‍.മുളകും മഞ്ഞളും പുളിയും കായവും ഉപ്പും ഉപായവും ചേരും പടി ചേര്‍ക്കും കവിതയില്‍.ചില കവിതകളെ സാമ്പാറെന്ന് രസമെന്ന് പച്ചടിയെന്ന്...

കള്ളന്റെ പര്യായങ്ങൾ

കവിത പ്രദീഷ് കുഞ്ചു ഒന്ന് - ചിലന്തൻ നിഴലുകൊണ്ട് വലനെയ്ത് ഉടലുകൊണ്ട് ഇരതേടുന്നവൻരണ്ട് - പൂച്ചൻ പിടിവിട്ടാലും പലകാലിൻ ഉറപ്പുള്ളവൻ മെയ് ഇടറാതെ- അന്നം കൊതിപ്പവൻമൂന്ന് - ഉറുമ്പൻ ചെറു ശ്രമത്തിലും വിജയം വരിപ്പവൻ വലിയ മുതലിലും വല പൊട്ടാത്തവൻനാല് - മീനൻ നിലയില്ലാത്താഴത്തിൽ ചിറകിനാലുഴലുന്നവൻ മിഴിചിമ്മാതുലകത്തിൻ- ഉയരം കവരുമവൻഅഞ്ച് - പ്രാവൻ നിറം പോൽ ലളിതനവൻ സ്വരം പോൽ മുദുലനവൻ കൂടണയാതലയുന്നവൻ കൂടപ്പിറപ്പിൻ...

അയാളിറക്കത്തിൽ

കവിതലിഖിത ദാസ്ഇറങ്ങിപ്പോയ ഒരു മനുഷ്യനെ നിങ്ങൾ തിരിച്ചു വിളിയ്ക്കുകയോ അയാൾ അപ്രതീക്ഷിതമായി തിരികെ വരികയോ ചെയ്തിട്ടുണ്ടൊ..?അയാളുടെ നരച്ച ചിരി - പാകമല്ലാത്ത ഒരു കുപ്പായത്തിനുള്ളിൽപ്പെട്ടുപോയ ഉടലുപോലെ നിങ്ങളെ അസ്വസ്ഥപ്പെടുത്തും. അയാളുടെ നോട്ടം - എത്ര മധുരമിട്ടിട്ടും കടുപ്പമേറ്റിയിട്ടും ഒത്തുകിട്ടാത്ത ഒരു...

കരുതലുകൾ

കവിത സി. എസ്. രാജേഷ് ചിത്രീകരണം : സുബേഷ് പത്മനാഭൻകുഞ്ഞുങ്ങൾ ആഹാരം കളയുന്നില്ല പരിസരത്തെ ഉറുമ്പുകളെ അവരുടെ ഭാഷയിൽ പേര് വിളിച്ച് പതിവായി പങ്ക് നല്കുന്നുപ്രകൃതിയെ സംരക്ഷിക്കുന്നുഉറുമ്പുകൾ ആഹാരം ബാക്കി വെക്കുന്നില്ല നമ്മിൽ നിന്ന് വ്യത്യസ്തമായി അതു വിതച്ചു വേവിച്ചോരെയോർത്ത് ആദരവോടെ കൊണ്ട് ചെന്ന് കൂടിനുള്ളിൽ സൂക്ഷിക്കുന്നുപ്രളയങ്ങളെ അതിജീവിക്കുന്നു....ആത്മ...

അടയാളം

ഡോ. എം.പി. പവിത്രസ്നേഹത്തിന്റെ നീല വിഷമായിരുന്നു എന്റെ നിലനിൽപ്പ്. നീ അതാദ്യം തന്നെ പറിച്ചെടുത്തു- മുഴുവനായിട്ടും. എന്നിട്ടും നീ മകുടിയൂതുമ്പോൾ ഞാൻ പുളഞ്ഞു കൊണ്ടു നൃത്തം ചെയ്യുന്നു--- നിനക്കിഷ്ടമുള്ള ചലനങ്ങളിൽ. എനിക്കു തോന്നുമ്പോൾ മാത്രം എന്റെ ഗർവ്വുപ്രകടിപ്പിച്ചിരുന്ന സ്വന്തം ഫണം മുഴുവൻ നീ പറയുന്നതിനനുസരിച്ച് വിടർത്തുന്നു നീ പറയുന്നതനുസരിച്ചു...

തീർച്ച

വിജേഷ് എടക്കുന്നിനീ പറഞ്ഞു കൊണ്ടേയിരുന്നു ഞാൻ ഒരു തളിരിലയെന്ന് ഓർമ്മകളിൽ വന്നു നിന്ന് തിമിർത്തു പെയ്യുന്ന പെരുമഴയെന്ന് പച്ചില ചാറിൽ കുതിർന്ന പ്രകൃതിയെന്ന്. പനം പട്ടകളിൽ കവിതയായ് കാറ്റിലുലയുന്ന ഭൂമിയെന്ന്നീ പറഞ്ഞു കൊണ്ടേയിരുന്നുകാറ്റിലും മഴയിലും ആടിയുലയാതെ ഒരു തൈയായ്, മരമായ്, കാടായ് വളർന്നു പടരുമെന്ന്നീ പറഞ്ഞു...

മുരിങ്ങയിലത്തോരൻ ഉണ്ടാക്കുന്ന വിധം

കവിതരാജന്‍ സി എച്ച്മുരിങ്ങയിലത്തോരന് മുരിങ്ങയില തന്നെ വേണമെന്നില്ല. ഏതിലയും മുരിങ്ങയിലയെന്ന് ഏതു മരത്തിലും ചെടിയിലും മുരിങ്ങയിലയെന്ന് ഏതു കാട്ടിലും മേട്ടിലും മുരിങ്ങയെന്ന് ഏതു മുറ്റത്തും തന്റെ മുരിങ്ങയെന്ന് താനതിന്റെ ചോട്ടിലിരുന്നാണ് എഴുതുന്നതെന്ന് മുരിങ്ങയിലകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കയാണാകാശമെന്ന് മുരിങ്ങച്ചോട്ടിലാണ് ഭൂമിയെന്ന് ഓരോ കവിയേയും പോലെ കരുതിയാൽ മതി.മുരിങ്ങയിലത്തോരന് മുരിങ്ങയിലകൾക്കിടയിലെ ആകാശം മതിയാവും. രാത്രി നക്ഷത്രങ്ങളാകുന്ന ഇലകളുടെ തിളക്കം മതിയാവും. വഴറ്റിയെടുക്കുമ്പോൾ ചിന്നിത്തൂവുന്ന മിന്നാമിനുങ്ങുകൾ മതിയാവും. ചുണ്ടിലൊട്ടിപ്പോയ ചുണ്ടുകൾ പോലെ പ്രണയമൊട്ടിച്ച...

മിറാഷ്

(കവിത)ബെനില അംബിക ഏതോ കാലങ്ങളിൽ ഒക്കെ തന്നെയും ഞാൻ അവനെ സ്വപ്നം കാണുന്നു അവൻ കടലിലേക്ക് പുറം തിരിഞ്ഞു നിൽക്കയാവും നിലാവുള്ളപ്പോൾ ആ വെളിച്ചവും അല്ലാത്തപ്പോൾ കടൽ തീരത്തെ ലൈറ്റുകളും അവന്റെ നിഴലിനെ വരച്ചിട്ടുതരുന്നു സൂക്ഷിച്ചു നോക്കുമ്പോൾ ഒന്നിലധികം അവനുള്ള പോലെ തോന്നുംചില സ്വപ്നങ്ങളിൽ ഞാനവന്റെ...

ഞാനും ദൈവവും രതിയിലേർപ്പെട്ട ശേഷം അവൾ പറഞ്ഞു തുടങ്ങുന്നത്

രാഹുൽ മണപ്പാട്ട്1ഒരു യാത്രയിൽ കണ്ടുമുട്ടിയവന് എന്നോട് ഒരിത്!! ഒറ്റ ഷേയ്ക് ഹാന്റിൽ ദൈവമാണെന്റെ പേരെന്ന് പറഞ്ഞ് ഒരു ചായ കടയിലേക്ക് എന്നെ ക്ഷണിച്ചു.. അവൻ രണ്ട് കട്ടൻ പറഞ്ഞു. ദൈവമെന്ന പേരിനുടമയായ അവന്റെ മുന്നിൽ ഞാൻ ഭക്തിയോടെ ചായ ഊതിയൂതി കുടിച്ചു.2ഞങ്ങൾ പെട്ടെന്ന് ഒരു മുറി സംഘടിപ്പിച്ചു... ജനവാതിലുകളില്ലാത്ത ആ ഇടുങ്ങിയ മുറിയിൽ വിളക്കുകളും, മെഴുകുതിരികളും കത്തിച്ചു..... പിന്നെ...
spot_imgspot_img