Homeകവിതകൾ

കവിതകൾ

മെട്രോക്കാരി

(കവിത)അനീഷ് പാറമ്പുഴഒരു രോഗക്കാരിയെ ആരേലും പ്രേമിക്കുമോ പ്രേമിച്ചാല്‍ തന്നെ കെട്ടി അവളില്‍ അങ്ങ് തങ്ങിനില്‍ക്കുമോഎന്തോ എനിക്കിവളെ പെരുത്തിഷ്ടമാണ് ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു കിതക്കുന്ന വലിവുകാരിപുകവലിയന്മാര്‍ രാവിലെ തന്നെ അവളെ പുകച്ചു എഴുന്നേല്‍പ്പിക്കും വലിയ ചുമയിലേക്ക് വലിവിലേക്ക് ബഹളത്തിലേക്ക്അപ്പോള്‍ കണ്ടാലും മിണ്ടാതെ മാറിപ്പോയേക്കും സംസാരിച്ചു ശല്യം ചെയ്യാന്‍ വരില്ലരാത്രിയില്‍...

ഞാനിറങ്ങേണ്ട കടൽ

കവിത അഹ് മദ് മുഈനുദ്ദീൻസുദീർഘ സ്വപ്നങ്ങൾ കാണാൻ ബസ്സാണ് നല്ലത്. വായിക്കാനും സംസാരിക്കാനും ഫോൺ ചെയ്യാനുമൊക്കെ പറ്റിയൊരിടം.ഒരേ പാതയിലാണങ്കിലും ഒരേ കാഴ്ചയായിരിക്കില്ല കണ്ടുകൊണ്ടിരിക്കുന്നത്. സീറ്റിൽ കൃത്യമായ അകലത്തിൽ കുഴിച്ചിട്ട തൈകൾ. തൂങ്ങി നിൽക്കുന്നവർ ഇറച്ചിക്കടകളെ ഓർമ്മിപ്പിച്ചു. ശരീരത്തെ ചാരിയിരുത്തി ഇറങ്ങി നടക്കും പലരും. കടൽക്കരയോ ഒഴിഞ്ഞ മരത്തണലോ തേടിപ്പോകും. ചിലർ ആലോചനകളുടെ കമ്പി മുറുക്കിച്ചുറ്റും. വീട്ടിൽ പറയേണ്ട നുണകൾ അടുക്കി വെച്ചു കൊണ്ടിരിക്കും വേറെ...

തീവണ്ടി സ്റ്റേഷൻമാസ്റ്ററെ ഓർക്കുമ്പോൾ

കവിത സുധീഷ്‌ സുബ്രഹ്മണ്യൻമടുപ്പുതോന്നുമ്പോൾ; എന്നെ ഇറക്കിവയ്ക്കാൻ, നീയൊരത്താണിയാവുന്നു.പ്രണയഭാരങ്ങളുടെ തഴമ്പിൽ ഞാനിരിക്കവേ, നിന്റെ മുറിപ്പാടുകളിൽ കാലം വന്നുമ്മവച്ചെന്ന്, കാറ്റിലൊരശരീരി പരക്കുന്നു.നിസ്സംഗതയോടെ എല്ലാ യാത്രക്കാരെയും യാത്രയാക്കുന്ന, തീവണ്ടിശാലയിലെ കൊടിപിടുത്തക്കാരനെ ഓർത്തുകൊണ്ടിരിക്കെ, മരത്തിന്റെ ദുർബലമായ ഞരമ്പുകളെപ്പേറി, ഒരിലവന്ന് കാലുരുമ്മി വീഴുന്നു.വിഷമഭിന്നങ്ങളുടെ, അരസികമായ ക്ലാസുമുറിയിൽ, ജീവിതം പിൻബഞ്ചിലിരിക്കുന്നു.ഞാനിറങ്ങിപ്പോകവേ; പതിവുപോലെ നീ, പച്ചവീശി യാത്രയാക്കുന്നു.നിന്റെ കണ്ണുകളപ്പോൾ; "കരയാത്ത പെൺകുട്ടി"യെന്ന് ഒരു കവിതയെഴുതുന്നു......ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email...

കോർത്തുവെച്ച മഴനൂലുകൾ…

കറിവെച്ചു വെച്ച മൺചട്ടി മേലെയും, ഊതിയൂതി പതം വന്ന അടുപ്പിലേക്കും, കഴുകി കമിഴ്ത്തിവെച്ച നിറം മങ്ങിയ പാത്രങ്ങളിലും, ഓലമേഞ്ഞ ഒറ്റമുറി വീടിന്റെ മൂലയിൽ ചാരിയ തഴപ്പായിലേക്കും ഇറ്റു വീഴുന്ന മഴത്തുള്ളികളോരോന്നും കോർത്തുവെച്ചതുപോലെ.. !ഇടവപ്പാതിയിൽ...

കുറ്റിച്ചൂല്

കവിത പി വി സൂര്യഗായത്രിഅവർ വീട്ടിലേക്കൊരു ചൂല് വാങ്ങി ആദ്യം വന്നു കയറിയപ്പോൾ തരക്കേടില്ലാത്ത പ്രൗഢിയൊക്കെ ചൂലിനുണ്ടായിരുന്നു നല്ല നീളം ഉറച്ച കൈപ്പിടി ഒത്ത തണ്ടും തടിയും.വീട്ടുകാരി ചൂല് കൈയ്യിലൊതുങ്ങുമോ എന്നും പെട്ടന്നുതന്നെ തനിക്ക് മെരുങ്ങുമോ എന്നും രണ്ട്‌ ദിവസം പരീക്ഷിച്ചു കൊള്ളാമെന്ന് നാട്ടുകാര് പറഞ്ഞപ്പോൾ ചൂല് 'എ'യിൽ...

ഇടം

കവിതസ്മിത നാഗത്തറഎന്റെ അടുപ്പ് കത്തുമ്പോൾ, എത്രയെത്ര ചിന്തകളാണ് ഞാൻ വേവിച്ചെടുത്തത് ! രുചിയുള്ളതും, രുചിയില്ലാത്തതും. ചിലത് അടിയിൽ പിടിച്ച് കരിഞ്ഞ് കങ്ങൻ മണത്തു. ആരും പെട്ടെന്ന് കയറി വരാത്ത എന്റെ ഇടമായതു കൊണ്ട് തത്കാലം രക്ഷപ്പെട്ടു. രുചിയുള്ളവ മാത്രം വിളമ്പി. അല്ലാത്തവ ആരും കാണാതെ കാടിവെള്ളത്തിലിട്ടു. പ്രതിഷേധം അറിയിക്കാനാവത്തതു കൊണ്ടാവാം പാവം പശു ഒന്നും മിണ്ടാതെ അത് കുടിച്ചു തീർത്തത്.ഇ ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

ലൗ

കവിതസുകുമാരൻ ചാലിഗദ്ധഅക്ഷരമാലയിലെ ഏകദേശം അക്ഷരങ്ങളെ എന്റെ പേരിനൊപ്പം ചേർത്തെഴുതിയിട്ട് ബെഞ്ചില് മേശയില് മതിലില് കൈയ്യില് നെഞ്ചില് റോഡില് ബുക്കില് ലൗ വരച്ചത് സുരേഷും അജിത്തും കണ്ടു ശാരദയും രശ്മിയും ചിരിച്ചു കവിത മുഖം വീർപ്പിച്ചു ശില്പ ചീത്ത പറഞ്ഞു വിനീതയ്ക്ക് നാണം വന്നു.ആശ വെച്ച ആശയ്ക്ക് ഇപ്പോഴുമുണ്ട് ലൗ ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

മുത്തശ്ശി

കവിതവിനോദ് വി.ആർമുത്തശ്ശിയെ വരയ്ക്കാൻ എളുപ്പമല്ല പഞ്ഞിത്തലമുടി മോണകാട്ടിച്ചിരി തോളൊപ്പം തൂങ്ങിയ കാതുകൾ കാലം ചുളിവ് പുരട്ടിയ തൊലി നിറങ്ങളുടെ കോലായയിൽ മുത്തശ്ശി തെളിയുന്നില്ല. കഥകളുടെ തെളിച്ചത്തെ ഏതു വർണ്ണം ചേർത്തുവരയ്ക്കും! കഥ പറയുന്ന മുത്തശ്ശിയുടെ കുസൃതിയെ വരച്ചെടുക്കാൻ എനിക്കിനിയും പ്രായമാകണം. വരച്ചു തുടങ്ങാൻ നല്ലത് മലകൾക്കിടയിലിരുന്ന് ഒളിഞ്ഞുനോക്കുന്ന സൂര്യനോ ഒൻപത് വരകൾക്കുള്ളിൽ നിവരുന്ന കുടിലോ നിറയെ...

പുല്ലിംഗം

സംഗീത് സോമൻ ഒരുപാട് തിരഞ്ഞു നടക്കേണ്ടി വരും എന്നൊക്കെ വിചാരിച്ചാണ് അവൾ ഇറങ്ങി തിരിച്ചത്... പക്ഷെ കാര്യങ്ങൾ ഒക്കെ  വിചാരിച്ചതിലും എളുപ്പം നടന്നു.. കോണ്ടാക്ട് നമ്പർ കിട്ടി വിളിച്ചു സ്ഥലം പറഞ്ഞു. അവളുടെ ഡിമാന്റുകൾ ഇവയായിരുന്നു... "പരമമായ സ്വാതന്ത്ര്യം എനിക്കായിരിക്കും എന്റെ ഇഷ്ട്ടം...

മറന്നു പോയ മനുഷ്യരോട്

കവിത സ്മിത ശൈലേഷ് മറന്നു പോയ മനുഷ്യരൊക്കെയും മനസിലിരുന്നു വേവുന്നു മറന്നിട്ടും ഇടയ്‌ക്കൊക്കെ എനിക്ക് നിങ്ങളെ വിരഹിക്കുന്നുണ്ടെന്ന് ഓർമ്മയുടെ ഉൾകാടെരിയുന്നു..പ്രാണന്റെ അടിവേരിൽ വരെ പുരണ്ടിരുന്ന മനുഷ്യരെ കുറിച്ചാണ്.. ജീവനിങ്ങനെ ജീവിതമായിരിക്കുന്നത് നീയുള്ളത് കൊണ്ടാണെന്ന് ആവർത്തിച്ചുരുവിട്ട മനുഷ്യരെ കുറിച്ചാണ്..അവരിറങ്ങി പോയ വിടവുകളെ കുറിച്ചാണ് സ്നേഹമുരഞ്ഞു നീറിയ മുറിവുകളെ കുറിച്ചാണ്..ഒരിറ്റു വെട്ടമില്ലാത്ത അവസാനിക്കാത്ത ഇടനാഴിയിലൂടെ ശ്വാസമില്ലാതെ ഇഴഞ്ഞു നീങ്ങിയ ദിനരാത്രങ്ങളെ കുറിച്ചാണ്..എന്നെയോർമ്മിക്കുന്നൊരു ഹൃദയത്തിന്റെ ഇരമ്പൽ കേൾക്കുന്നുണ്ടോയെന്നു ഹൃദയം ധ്യാനഭരിതമാവുകയും ഒരു തുമ്പിച്ചിറകൊച്ച പോലുമില്ലാത്ത നിശ്ശബ്ദതയുടെ ഏകാന്തതയുടെ അമ്പുകൊണ്ട് ചോര വാർന്നു പലകുറി മരിക്കുകയും ചെയ്ത നിരാശയുടെ...
spot_imgspot_img