Homeകവിതകൾ

കവിതകൾ

എന്റെ ശരീരത്തിലൂടെ വാക്കുകളും ചിത്രങ്ങളും പാഞ്ഞുനടക്കുന്നു

കവിത പ്രതാപ് ജോസഫ്നട്ടെല്ല് ഒരു ആറുവരി അതിവേഗപാതയാണ് വാഹനങ്ങൾ ഇരമ്പിയാർക്കുന്നതിന്റെ വെളിച്ചമല്ലാതെ മറ്റൊന്നും കാണാനില്ല എന്റെ കൈകൾ ഏതോ വിദൂരഗ്രാമത്തിലേയ്ക്കുള്ള പാതകളാണ് അതിന്റെയറ്റത്ത് വലിയ കുന്നിൻചെരുവിൽ ഓലമേഞ്ഞ വീട്ടിൽ ഒറ്റയ്ക്കൊരാൾ വസിക്കുന്നു മഴപെയ്യുന്നുണ്ട്, കാറ്റടിക്കുന്നുണ്ട് മണ്ണെണ്ണയും വാങ്ങി അയാൾ വീട്ടിലേയ്ക്ക് മടങ്ങുന്നുഎന്റെ ഹൃദയത്തിന്റെ ഇരുട്ടുനിറഞ്ഞ...

ജീവിതത്തെക്കുറിച്ച് പതിനഞ്ച് നാനോ കവിതകൾ

കവിത മുനീർ അഗ്രഗാമി1.തുടർച്ചആദ്യ മനുഷ്യനിൽ എന്റെ ആദ്യത്തെ ചുവട് അവസാന മനുഷ്യനിൽ എന്റെ അവസാന ചുവട് ഇവിടെ ഇപ്പോൾ ഞാൻ കാലു വെക്കുന്നു അത്രമാത്രം.2. അടുക്കളതിളച്ചുമറിഞ്ഞും വെന്തും ഒടുവിൽ അവളെത്തുമ്പോൾ ചൂടാറും അവൻ പാകം നോക്കും തന്റെ രുചി വേവുന്ന അടുക്കളയ്ക്ക് വേണ്ടി അവൾക്ക് വിശക്കും3....

ഉറുമ്പുകളുടെ റിപ്പബ്ലിക്

കവിത സായൂജ് ബാലുശ്ശേരി സുബേഷ് പത്മനാഭൻഎഴുതപ്പെട്ടിട്ടുണ്ടോയെന്ന് തീർച്ചയില്ലെങ്കിലും ലോകത്തിലെ ഏറ്റവും മഹത്തായ ഭരണഘടന ഉറുമ്പുകളുടേതാണ്എണ്ണിത്തിട്ടപ്പെടുത്തി പൗരത്വ രേഖ നൽകാൻ കഴിയാത്തത്ര ജനതയുണ്ടെങ്കിലും ഉറുമ്പുകളുടെ റിപ്പബ്ലിക്കിൽ നാളിതുവരെ റേഷൻകടകളിലോ ബിവറേജുകളിലോ എന്തിനധികം പാർട്ടി ഓഫീസുകളിൽ പോലും ആരും ഊഴം തെറ്റിച്ചു മുന്നിൽ കടക്കാൻ ശ്രമിച്ചിട്ടില്ല. അത്ര വിശാലമാണ് ആ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ...

മീൻ മേരി

കവിതലിഷ ജയൻവലിയ വീടുകളിൽ കല്യാണത്തിനും അടിയന്തിരത്തിനും മീൻ കറി വയ്ക്കലാരുന്നു അമ്മച്ചിക്ക് പണി ! പെലയത്തി ആണേലും മീൻ മേരിയെ കണ്ടാൽ ലത്തീൻകാരി ആണെന്നെ തോന്നത്തൊള്ളന്ന് നല്ല വൃത്തിയും മെനയും ഉണ്ടെന്ന് കറിവച്ചാൽ എന്നാ രുചിയാന്ന് , അവിടുത്തെ പെണ്ണുങ്ങള് കുശുകുശുക്കുമ്പോ അയിനിപ്പോ എന്തോ വേണം എന്ന മട്ടിൽ അമ്മച്ചി...

ജയിൽ

കവിത Dr.എസ് ഡി അനിൽ കുമാർമൗനം കൊണ്ട് നിങ്ങൾ പ്രേമം നുണഞ്ഞിട്ടുണ്ടോ? നോട്ടത്തിൽ കൊരുത്തെടുത്ത് ഇണചേർന്നിട്ടുണ്ടോ? പുഞ്ചിരികൊണ്ട് ഭൂമിയെ അമ്മാനമാടിയിട്ടുണ്ടോ? വാക്കുകൾ എയ്ത്  സൂര്യനെ തളച്ചിട്ടുണ്ടോ? സ്നേഹം കോരിക്കുടിച്ച് പൂർണ്ണചന്ദ്രനെ ഗർഭം ധരിച്ചിട്ടുണ്ടോ? അമാവാസിയിൽ ആലിംഗനത്തിൻ്റെ അഗ്നി കൊളുത്തിയിട്ടുണ്ടോ? നഗ്നമായ മനസ്സ് പരസ്പരം തിരിച്ചറിഞ്ഞ്...

വേട്ട

കവിത ജിഷ്ണു കെ.എസ്1വരവേറ്റു കാട് ഒരില പോലും അനക്കാതെ.അതിനുള്ളിലേക്ക് കടക്കുമ്പോൾ; ചില്ലകളിൽ തട്ടിത്തടഞ്ഞി- റ്റിയിറ്റി വീഴുന്നു വെയിൽ. ഒച്ചയുണ്ടാക്കാതെ ഓടി നടക്കുന്നു ചെറുപ്രാണികൾ. കൊഴിഞ്ഞയിലകൾ- ക്കടിയിലെ തണുപ്പിൽ പുണർന്നുറങ്ങുന്നു കരിനാഗങ്ങൾ. അല തല്ലുന്നു താളത്തിൽ ചീവീടിൻ കലമ്പലുകൾ. പേടമാനുകൾ തുള്ളിച്ചാടി കടന്നു പോയി മുന്നിലൂടെ. ഗോഷ്ഠികൾ എടുത്തെറിഞ്ഞ് വമ്പു കാട്ടി ഊറിച്ചിരിച്ചു കുരങ്ങന്മാർ. കൂസലില്ലാതെ കൊമ്പു കുലുക്കി നടന്നകന്നു കാട്ടുപോത്തുകൾ. മുക്രയിട്ട് ചീറിപ്പാഞ്ഞു കാട്ടുപന്നികൾ.മെല്ലെ നടന്നു മായാക്കാഴ്ച്ചകൾ ഓന്നൊഴിയാതെ തൊട്ടു നുണഞ്ഞ് ഞാനും കവിതയും.കണ്ണിൽത്തറഞ്ഞ കാഴ്ച്ചകൾക്കെല്ലാം മറപറ്റി കാട്ടുപൊന്തയ്ക്കുള്ളിൽ പാത്തിരിക്കുന്നു തിളങ്ങുന്ന കണ്ണുകൾ. ആർത്തിയോടവ ഓരോ ചുവടിലും പിൻതുടരുന്നു ഞങ്ങളെ.2കടന്നു പോയ നേരങ്ങളിൽ പിന്നിൽ മറഞ്ഞ വഴികളിൽ കണ്ടൂ...

നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ

കവിത  ജിഷ്ണു കെ.എസ്''മഴവിൽ പുരികങ്ങൾ ഉയർത്തി ആമ്പൽക്കണ്ണുകൾ വിടർത്തി മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത് നീയെന്നെ ചാലിച്ചെടുത്തു"(ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  സ്പോടെക്കിലെ അജ്ഞാത കവിയുടെ കവിത, വിവ: സൈമ്പോർഗ് ബോട്ട് 2DX)         2021വളരെക്കാലങ്ങളായി പരിചിതരെങ്കിലും ഒഴിഞ്ഞ മേശയ്ക്കിരുപുറം തിരിച്ചറിയപ്പെടാത്ത രണ്ട്...

തുരുത്ത്

കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും.തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴുംപാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും,വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും.അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും...നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും.ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...

കടല് വീട് 

കവിത ഹണി ഹർഷൻവീടിനോട് പിണങ്ങിഇന്ന് ഞാനൊന്ന് കടലുകാണാൻ പോയി..ശാന്തമായ തീരം..തീരത്ത് പണ്ടെങ്ങോ വന്നുപോയൊരുകൂറ്റൻ തിരമാല കൊണ്ടുപോകാൻ മറന്ന ചിലതും ഞാനും മാത്രം..കൂപ്പുകുത്തിയ ഒരു മേൽക്കൂരയെന്നെചാരിയിരിക്കാൻ ക്ഷണിച്ചു,തലചേർത്തുവെച്ച്,വിശാലമായി ഇരുന്ന്,അതിവിശാലമായ കടലാസ്വാദനം..കടലിന്റെ ഭാഷയും കേട്ട് കണ്ണടച്ചങ്ങനെ ഏറെ...

ഭൂമിയുടെ വിത്ത്

കവിതകുഴൂർ വിത്സൺഅതിരാവിലെ ഭൂമിയുടെ വിത്തുകൾ ശേഖരിക്കാൻ പുറപ്പെട്ടു തിരിച്ച് പറക്കും വഴി ചിലത് പുരമുകളിൽ വീണു ചിലത് മലമുകളിൽ വീണു മറ്റ് ചിലത് വയലുകളിൽ ഭൂമിയുടെ വിത്തുകൾ മണ്ണിലും കണ്ണിലും വിണ്ണിലും മുളയ്ക്കാൻ...
spot_imgspot_img