Homeകവിതകൾ

കവിതകൾ

ഒരൊറ്റ രാത്രി മതി…  

കവിത ശ്രീജിത്ത് വള്ളിക്കുന്ന്പാതിരാത്രിയിൽ ആ വീടിന് പോലീസുകാർ  മുട്ടുമെന്ന് ആരും കരുതിയതല്ല വീട്ടുകാരൻെറ പേര് വിനയനെന്നായിരുന്നു പഠിപ്പ് പത്താം ക്ലാസ്സ്, അവിവാഹിതൻ.   വൈകുന്നേരമായാൽ ഒച്ചയനക്കമില്ലാത്ത വീടാണ് ആരെങ്കിലും വന്നാലറിയിക്കാൻ ബെല്ല് പോലുമില്ല മുറ്റം നിറയെ പൂത്തുനിൽക്കുന്ന ചെടിച്ചട്ടികൾ... എല്ലാം ഇളക്കിമറിച്ച് പോലീസുകാരുടെ...

നീലച്ച ഒരു കാട് പ്രളയത്തിലകപ്പെടും വിധം

അശ്വനി ആര്‍ ജീവന്‍ മൂന്നാം മൈലന്നെഴുതിയ കുറ്റി കടന്നാൽ കാടാണ്... മൂത്തോളെ പെറ്റ കഥ തൊടങ്ങുന്നതിങ്ങനാ നല്ല നീലച്ച കാടാര്ന്ന് പോറസ്റ്റാരെ കണ്ണും വെട്ടിച്ചോണ്ടും കേറണം പറേമ്പൊ പറേണമല്ലോ കണ്ടാ ഉടുമുണ്ടടക്കം ഉരിഞ്ഞു പോണ ചീത്തയാ പറഞ്ഞല്ലോ ഇപ്പോ പെറ്റു വീണ പോലത്തെ നല്ല...

മലകളെ പറ്റിയല്ല, മുലകളെ പറ്റിയുമല്ല, അവളെ പറ്റി മാത്രം…

ആദിമുലകളുടഞ്ഞ ഒരുവൾ മുലകളെ കുറിച്ചോർത്തു... ആദ്യം മനസ്സ് നീറ്റി പിന്നെ, മുലചുണ്ടിൽ മുറി വീണു, മുറി കീറി നിലാവിന്റെ പാൽ ചുരുന്നു..മനസ്സിനടിയിൽ കടലലറുന്നു!!ചുണ്ടുകൾ പുകക്കറയിൽ വരണ്ടു, അടിതട്ടിലെ ആഴമളക്കാൻ വന്നവർ, ആഴങ്ങളറിയതെ മടങ്ങിപ്പോയവർ..ഓർമ്മകൾ കളകീറി ഒഴുകി...!! പകൽമാന്യന്മാർ, സദാചാരത്തിന്റെ ചൂണ്ടകൊളുത്തലുകൾ, വെളുത്ത ജുബ്ബയ്ക്കടിയിലെ തുള വീണ...

തെരുവ് നഷ്ടം

കവിത രംനേഷ് പി വിതെരുവുകൾക്ക് എന്തൊക്കെയാണ് നഷ്ടപ്പെട്ടിട്ടുണ്ടാവുക..? മരണം കൊടുമ്പിരികൊള്ളുമ്പോൾ കടംവീട്ടാനാകാതെപോയ റീത്ത് കച്ചവടക്കാരനെ. നക്ഷത്രചിഹ്നമിടാത്ത ഹോട്ടലുടമയ്ക്ക് ചില്ലറ മാറ്റിനൽകുന്ന ഭിക്ഷക്കാരനെ. പോലീസുകാർക്കിപ്പോൾ വേറെപ്പണിയുണ്ടെന്നറിഞ്ഞ് പണിനിർത്തിപ്പട്ടിണിയായ അവിശുദ്ധ കള്ളന്മാരെ. വീട്ടിലേക്കുള്ള അവസാനത്തെ വണ്ടിയും കിട്ടാതെപോയതുകൊണ്ട് തെരുവ് വിളക്കിനൊപ്പം ഇരുട്ട് പങ്കിട്ട ചെറുപ്പക്കാരികളുടെ കിതപ്പ്. ജനനിബിഡമായ വെെകുന്നേരങ്ങളിൽ അടിച്ചതിന് വീര്യം കൂടിപ്പോയതുകൊണ്ടോ, വെെരം കൂടിപ്പോയതുകൊണ്ട് അടിയേറ്റതുകൊണ്ടോ, ഉടുതുണിവെടിഞ്ഞ് വൃഷണം ആകാശത്തെക്കാണിച്ച് ലോകത്തോട് എനിക്കൊരു നഗ്നസത്യം പറയാനുണ്ടെന്ന- പോലെ ചത്തുമലർന്ന ഒരു അജ്ഞാത ശവത്തെ. തൂപ്പുകാരെത്താൻ ഇടയില്ലെന്നറിയാതെ ഇലകൾമാത്രം...

ടിക് ടിക് ടിക്

നകുല്‍ വി. ജി.രാത്രിയുടെയുടലില്‍ നിലാവ് പ്രണയാര്‍ദ്രനായുരുമ്മി, വെള്ള രോമങ്ങള്‍ ചിതറി വീണ മുറി, വിയര്‍ത്ത് കിതച്ച് ആലസ്യത്തില്‍ മുങ്ങിക്കിടന്ന എന്നെ തിടുക്കത്തില്‍ ചവച്ച് തുപ്പി.(പഴ(കി)യ കാമുകിമാരെ വീണ്ടും കാണുന്ന ഭയം കലര്‍ന്ന പകല്‍, വെയിലിനെ കൊത്തി ചുണ്ടൊടിഞ്ഞ കുയില്‍, നിന്റെ യോനിയില്‍ ഒരു ചെമ്പരത്തിപ്പൂവ്, ...ന്റെ ...യുടെ,യെന്ന് ബിംബ സമൃദ്ധ സങ്കല്‍പങ്ങളനാവശ്യം.)ഒരു പുരുഷന്‍ മറ്റൊരു പുരുഷനോടൊപ്പം ശയിക്കുന്നതിന്റെ , കാറ്റിന്റെ, മഴയുടെ, ടിക് ടിക് ടിക് ശബ്ദം മാത്രം.മുകളിലേക്കും താഴേക്കും വേഗത്തില്‍ ചലിക്കുന്ന കര്‍സര്‍ മൗസിനെ സാധ്യതകളുടെ ഒരു വലുതാക്കുന്നു അപ്പോള്‍...(delete...

പൈപ്പ് വെള്ളത്തിൽ

രഗില സജിപലേടത്ത് കുഴിച്ചു, മരങ്ങൾ വെട്ടി, വീടുകളെ മാറ്റി പാർപ്പിച്ച്, ആളുകളെ ഒഴിപ്പിച്ച്, റോഡുകീറി, റെയിലുമാന്തി, പല ജാതി ജീവികളെ കൊന്ന് കൊന്ന് നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം. പൈപ്പ് രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്.ഊക്കിലൂക്കിൽ വീടുകളുടെ കുടങ്ങളിൽ ബക്കറ്റുകളിൽ മെലിഞ്ഞ പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന വെള്ളത്തിൽ പക്ഷിക്കാല്, മനുഷ്യകുലത്തലയോട്ടികൾ, ചീഞ്ഞ മരക്കൊമ്പ്, വീടിന്റെ വിണ്ട ചുമര്, ഉരഞ്ഞ് തീർന്ന തീവണ്ടിച്ചക്രം, വഴികളിലെ...

ചിതലുകൾ

കവിത ആരതി ലക്ഷ്മി കൃഷ്ണൻഎഴുതട്ടെ,വീണ്ടും വീണ്ടും  കാര്‍ന്നു തിന്നുന്ന ചിതലുകളെ കുറിച്ച്, ഉടലാകെയരിച്ചിറങ്ങി  ഓരോ രോമക്കുത്തുകൾക്കു മേലെയും കാമത്തിന്റെ ചിതൽപുറ്റ്‌ പണിയുന്നവര്‍.നിറങ്ങളാലേ കണ്ണുമഞ്ഞളിപ്പിച്ച്, മനസ്സിനെ വരുതിയിലാക്കുന്ന മാന്ത്രിക വിദ്യ പഠിച്ചവ.കവിളിലൂടൊലിച്ചിറങ്ങിയ കണ്ണീര്‍ ചാലുകളെ  ഊറ്റിക്കുടിച്ച്...

ഓണംകേറാമൂല

ഡോ: കെ. എസ്‌. കൃഷ്ണകുമാർവന്ന വഴിയിൽ എത്ര മാളുകൾ കണ്ടുവെന്ന ചോദ്യത്തിനു കൃത്യം മറുപടി തന്നു. പതിനാലു മാളുകൾ.അബാദ് ന്യൂക്ലിയസ്‌ സെന്റ്‌ർ സ്ക്വയർ ലുലു ഇന്റ്‌ർനേഷ്ണൽ ഗോൾഡ്‌ സൂക്ക്‌ ഗ്രാന്റ്‌ ഒബറോൺ മറീന ബേ പ്രൈഡ്‌ ലൈഫ്‌ സ്റ്റൈൽ ഗ്രാന്റ്‌ സിസോ കെന്നീസ്‌ ആസ്റ്റൻ നെസ്റ്റോ ജി സി ഡി എ വൈൽഡ്‌ ഫിഷ്‌.എത്ര നന്ത്യാവട്ടച്ചെടി കണ്ടു? ഉത്തരമില്ല. അതെങ്ങനെ,...

ഉയിർത്തെഴുന്നേൽപ്പ്

കവിത നിമ. ആർ. നാഥ്‌നിരന്തര നിരാസങ്ങൾക്കൊടുക്കം നിങ്ങൾ മുള്ളുകളാൽ പൊതിയപ്പെടും. പാകമാകാ കുപ്പായമെന്ന മട്ടിൽ നിങ്ങളത് കീറിപ്പറിക്കും.അടിമുടി തിണർപ്പുകൾ പൊന്തും. കുതറിയോടും. കയ്പ്പിന്നടരുകൾ ഉറയും. തിരക്കുകൾ പെറ്റിടും തെരുവുകൾ നിശ്ശബ്ദതയാൽ കുതിരുന്നത് പോൽ നിങ്ങൾ സമരസപ്പെടും.ചെറുവിരലനക്കം കൊണ്ട് പോലും നിങ്ങളതിനെ ഭേദിക്കുകയില്ല. ആഴങ്ങളിൽ മൗനപ്പെടും. സ്വയം രാകി മൂർച്ചപ്പെടും.അതിൽ പിന്നെ...

ഏദൻ തോട്ടം

കവിതജയശ്രീ പെരിങ്ങോട്ഇന്നാണ് ഗന്ധരാജൻ വിരിഞ്ഞത്. തുളച്ച് കയറുന്ന വിടർച്ചയിൽ അവളുടെ വിയർപ്പു മണം. വീട്ടിൽ കൂട്ടു വന്ന പ്രണയിനി നട്ടതാണ്. തോട്ടത്തിന്റെ പടിഞ്ഞാറേ അതിരിൽ നീളൻ വരാന്തയുടെ ചാരുപടി അതിനടുത്തവസാനിക്കുന്നു. മഴയുടെ പ്രാന്തൻ പെയ്ത്തുമായി മറ്റൊരുവൾ നട്ട പാരിജാതം ആദ്യ പ്രണയം പോലെ നേർത്ത് വിരിഞ്ഞു. ഒളിച്ച് നിൽക്കുന്ന...
spot_imgspot_img