Homeകവിതകൾ

കവിതകൾ

പൈപ്പ് വെള്ളത്തിൽ

രഗില സജിപലേടത്ത് കുഴിച്ചു, മരങ്ങൾ വെട്ടി, വീടുകളെ മാറ്റി പാർപ്പിച്ച്, ആളുകളെ ഒഴിപ്പിച്ച്, റോഡുകീറി, റെയിലുമാന്തി, പല ജാതി ജീവികളെ കൊന്ന് കൊന്ന് നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം. പൈപ്പ് രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്.ഊക്കിലൂക്കിൽ വീടുകളുടെ കുടങ്ങളിൽ ബക്കറ്റുകളിൽ മെലിഞ്ഞ പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന വെള്ളത്തിൽ പക്ഷിക്കാല്, മനുഷ്യകുലത്തലയോട്ടികൾ, ചീഞ്ഞ മരക്കൊമ്പ്, വീടിന്റെ വിണ്ട ചുമര്, ഉരഞ്ഞ് തീർന്ന തീവണ്ടിച്ചക്രം, വഴികളിലെ...

മഴയഴകി ‌

കവിതസംഗീത് സോമൻമഴയ്ക്ക് പെയ്യാൻ ഇടമില്ലത്രേ .. എത്ര പെയ്തിട്ടും തോരാതെ നീ ഇങ്ങനെ പെയ്താൽ ഞങ്ങൾ എന്തു ചെയ്യുമെന്നായി... കാടും മേടും മലയുമൊക്കെ..മഴയാകെ.. സങ്കടത്തിലായി പെയ്തിട്ടാണെങ്കിൽ തോരുന്നുമില്ല.. കാടും മേടും പുഴയും കരയുമൊക്കെ നിറഞ്ഞു കവിഞ്ഞു.. എല്ലാരും മഴയെ ശപിച്ചു തുടങ്ങി.. മഴയ്ക്ക്.. എന്തു...

തെറ്റിയെഴുതി, തിളച്ചു തൂവി

ഗായത്രി. എം.മരിച്ചു പോകുമ്പോൾ  ആരും ഒന്നും കൊണ്ടു പോകുന്നി- ല്ലെന്നു പറയുന്നതൊക്കെ  വെറുതെയാണ്. പണ്ടു വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടിക്കലങ്ങൾ കാണാതായിട്ടുണ്ട് - ഒരേട്ടനുമനിയനും. അമ്മയും അമ്മമ്മയും ഓരോന്നു കൊണ്ടുപോയതാവാനേ തരമുള്ളൂ.  അതോ ഇനി മുത്തശ്ശനാണോ?  നിശ്ചയമില്ല. ഏതായാലും തിരയാനിനി സ്ഥലം ബാക്കിയില്ല,  സംഗതിയൊട്ടു കാണുന്നുമില്ല....അടുപ്പത്ത് കലത്തിൽ വെച്ച അരി തിളച്ച്...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

‘ലിഡിസ്’* നാളെ നിന്റെ പേരാകാതിരിക്കുവാൻ

(കവിത)മായ ചെമ്പകംഇല്ലാതെയായിപ്പോയ ഒരു ഗ്രാമത്തിന്റെ പേരിലാവണം നീയെന്നെ ഓർമ്മിക്കേണ്ടത്. ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര് പിടഞ്ഞുവീഴണം.ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു, പുൽമേടുകളിലവർ കളിച്ചിരുന്നു. ചുവന്ന പോപ്പിപ്പൂക്കൾ നിറയെ വിടർന്നിരുന്നു. തണുപ്പിനെയകറ്റാൻ അവർ ശ്രമിച്ചിരുന്നു. ചുമലിലെ ഭാരം കനപ്പെടുമ്പോൾ ദിവസങ്ങളുടെ മറവിലിരുന്ന് അവർ വിങ്ങിപ്പൊട്ടുകയോ നെടുവീർപ്പിടുകയോ ചെയ്‌തിരുന്നു. എങ്കിലും, ഖനികളിലെ ഇരുളിലും...

അതിര്

ഇഖ്ബാല്‍ ദുറാനിസ്വന്തമായ് അതിരടയാളമിട്ട പോലെ.മുന്നോട്ട് തിരയടിച്ചും പിന്നോട്ട് ഊര്‍ന്നിറങ്ങിയും.വല്ലാണ്ടങ്ങ് മോഹത്തി - ലാവുമ്പോള്‍.കരയെ വാരി പുണര്‍ന്നും.ആരോ തടഞ്ഞപ്പോലെ പിന്‍വലിഞ്ഞും.ശരിക്കും കടലിന്റെ അതിരടയാളം സ്വന്തമാക്കുന്നു.നമുക്കുള്ളിലെ ചില പ്രണയങ്ങള്‍!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

“ബസ് ഏക് ഥപ്പഡ് ത്താ ലേക്കിൻ നഹി മാർനാ ത്താ”

നീതു ചോലക്കാട്ട്വെറും ഒരു അടി ! ഒന്നേ ഒന്ന്. അവൾക്ക് അത് വെറും അടിയല്ല. അവളുടെ വ്യക്തിത്വത്തിനേറ്റ പ്രഹരമായിരുന്നു. അവൾ നീയായിരിക്കില്ല ഞാനും ആയിരിക്കില്ല എന്നാൽ നമുക്കിടയിലെ ചിലർ ആയിരിക്കാം. ചുരുക്കം ചിലർ അവൾ ഡിവോർസ് ചെയ്യണോ വേണ്ടയോ? തികച്ചും, അവളുടെ സ്വാതന്ത്രം. നീ ചെയ്യണോ വേണ്ടയോ ? നിന്റെ സ്വാതന്ത്രം. ഞാൻ ചെയ്യണോ വേണ്ടയോ? തികച്ചും...

കടലിന്റെ ചില പരി(ത)സ്ഥിതികൾ

ജുനൈദ് അബൂബക്കര്‍ വഴുക്കലുകൾ ഉണങ്ങിത്തുടങ്ങിയ ചില ജലസസ്യങ്ങൾ, കാലുകൾ മാത്രമില്ലാത്ത കുറച്ചധികം പച്ചത്തവളകൾ, ചെളികുഴഞ്ഞ് തിളക്കം പോയ മണൽത്തരികൾ, അകം തെളിഞ്ഞ് കാണാവുന്ന പേരറിയാത്തൊരു മത്സ്യം, മുള്ളുകളില്ലാത്തത്, ചാകാറായൊരു പുഴയോടൊത്ത് കടൽത്തീരത്ത് വന്നടിഞ്ഞിരിക്കുന്നു...‘വെയിലേറ്റുണങ്ങിയാൽ, കടൽക്കാക്കകൾ തിന്നാൽ, ഭൂമിയിൽ ഒരു തെളിവു പോലും ബാക്കിവയ്ക്കാൻ കഴിയാത്ത ഇവറ്റകൾ എന്തിനാണിവിടെ അടിഞ്ഞു കൂടുന്നത് ? ‘ എന്നൊക്കെ...

ജലസ്മരണ

സൂരജ് കല്ലേരിഇപ്പോൾ പെയ്തുപോയ മഴയിൽ പറമ്പിലെ കുഴികളിൽ ശ്വാസം കിട്ടാതെ നിറഞ്ഞ് കിടക്കുന്നു വെള്ളത്തിന്റെ ദേഹം. നാവ് നീട്ടി യാചിക്കുന്നുണ്ടത് ഒരിണയെ കൂടി പെയ്തു കിട്ടാൻ ഒരു മഴ മാത്രം പെയ്തൊഴിയുമ്പോൾ കാത്തിരുന്ന് ദാഹിച്ച് മരിച്ചുപോകുന്നു വെള്ളക്കെട്ടുകൾ.. ഇടയ്ക്കൊരു പക്ഷി ഒരു തൂവൽ കൊഴിച്ച് പറന്ന് പോയി കലങ്ങിയ ദേഹത്ത് ഒരു തൊടൽ. നീ ചിലപ്പോൾ എന്റെ ഉള്ളിലെ മഴക്കുഴികളിലുണ്ടാവും വറ്റിയിട്ടില്ല ഉറപ്പാണ് ഒറ്റയ്ക്കിരിക്കുമ്പോൾ വെള്ളമിരുന്ന് കാലിളക്കുന്നത് കേൾക്കാം ആ പഴയ വെള്ളിക്കൊലുസ് തന്നെ.. ദാഹിച്ച് ദാഹിച്ച് നീ നീരാവിയാകുന്നു എനിക്കൊരു കുമ്പിൾ ജലസ്മരണ.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

നിശാഗന്ധി

അഞ്ജന പി.പിപഴകിദ്രവിച്ച വാക്കുകളോരോന്നും വിണ്ടുകീറിയ കീഴ്ചുണ്ടില്‍ സ്വതന്ത്രമാക്കപ്പെട്ടു മറ്റൊരുവന്റെ ഗന്ധം ചുമക്കുന്ന ഉമിനീരില്‍ മുക്കിവച്ചവയായിരുന്നു, അവയൊക്കെയുംയുദ്ധത്തില്‍ ബാക്കിയായ പോറലുകളില്‍ ചായമടിച്ച് ശുദ്ധിവരുത്തേണ്ടിയിരിക്കുന്നു നാഭി തുരന്ന് ചോര വറ്റിച്ച തുകല്‍ സഞ്ചിയെ- തരിശിട്ട്, ശാസ്ത്രത്തെ പിന്താങ്ങേണ്ടിയിരിക്കുന്നു വിരുന്നുകാര്‍ നിക്ഷേപിച്ച തവളക്കുഞ്ഞുങ്ങള്‍ അന്നം കിട്ടാതെ ചത്തു മലര്‍ക്കട്ടെ!മസ്തിഷ്‌കം...
spot_imgspot_img