Homeകവിതകൾ

കവിതകൾ

മരിച്ച മനുഷ്യർ

കവിത സ്നേഹ മാണിക്കത്ത്കണ്ണടച്ച് മൂടിപ്പുതച്ചു, പിങ്ക് ഉടുപ്പിട്ട ബൊമ്മയെ മാറോടു ചേർത്ത്  ഉറങ്ങിയാലും അവരെന്നെ പിന്തുടരും...എന്റെ ഉടലിലൂടെ ഇഴഞ്ഞു നീങ്ങി  മരിച്ചതിനു തലേന്ന് തിന്നുതുപ്പിയ മീൻ മുള്ളു കുത്തിയിറക്കും.അവരുടെ കടന്നൽ കണ്ണുകളിൽ ഉടൽ പലതവണ ശാസ്ത്രക്രിയ ചെയ്യപ്പെടുംപ്രണയത്തിന്റെ ശബ്ദം സൂചികൾ കുത്തുന്നത് പോലെയും യന്ത്രങ്ങൾ കറങ്ങുന്ന പോലെയുമാണെന്ന് പുതപ്പിനടിയിലൂടെ തലയിട്ടവർ പറഞ്ഞു പോകുംമരിച്ച മനുഷ്യർ എന്റെ മർമരങ്ങളെ ശ്രവിച്ചു കൊണ്ട് സ്വപ്നങ്ങളെ വിലയ്ക്കെടുക്കും..ജനലിലെ വിടവിലൂടെ ഉറുമ്പുകൾക്കൊപ്പം എന്റെ കഴുത്തിൽ ചുവന്ന തടിപ്പുകൾ ഉണ്ടാക്കുംമരിച്ച മനുഷ്യർ വീണ്ടും "ഞങ്ങളെ കൊല്ലാൻ നോക്കണ്ട എന്ന്...

കുഞ്ചത്ത പുത്ത്

മാവിലൻഗോത്രഭാഷാ കവിത സുരേഷ്.എം മാവിലൻ(മഞ്ഞളംമ്പര)പല്ലെയി.., നമ്മക് നാണ കുഞ്ചം റന്ത്ത് നടെപ്പൊളി നടെത്തത്തെടെറ്റ് ഒരിയെ പണ്ടെയ് ഏനക്ക്ണ്ടെ കുഞ്ചന് ആദ്യം ചുക്ക്നാവുട്ട അളള് എക്കൊഞ്ചി മല്ല മറമാവടു മന്നത്തായി പണ്ടെയി ന്നാല് എക്കയിന ഏലാവടൂണ്ട്.. ചാനാണ്ട് പണ്ടാല് കൂട് കെട്ടിയെ ഏല് റന്ത്ത് പക്കിക്ള് പറുവു ഒരിയെ പണ്ടെയ് പക്കിക്ള് ഏനാവളീണ്ട്...

കേരളപ്പിറവി

കെ. വി ജ്യോതിഷ്ആചാരപ്പെരുമയിൽ നാട് കുതിക്കുമ്പോഴാണ് മാറ് മറച്ചവരുടെ നഗ്നത വാരിയെടുത്ത്, കോരൻ കഞ്ഞി വാരി കുടിച്ച കുമ്പിൾ തേടി ആർത്തവത്താൽ കുടിയൊഴിപ്പിക്കപ്പെട്ട പെണ്ണിനേയും കൂട്ടി പരശുരാമന്റെ മഴുവിൽ നാണം കൊണ്ട് കേരളം ഒളിച്ചത്.ചക്ര വാഹനങ്ങളെ കേരളത്തെ ഇടവഴികൾ വളഞ്ഞിട്ട്...

കാരിപ്പൊടത്ത്

മാവിലൻ ഗോത്രഭാഷാ കവിതഅംബിക പി വിപെളിച്ചെട്ട് പറിയെ സമയാണ്ട് പർന്നകേനെ ഏന് ചൂണ്ട് നിക്കർന്ന മൂട്കോട്ട്ന തെളിക്കെ തെളിക്കെക് പിടെയൊളിപ്പത്ള്ള ചതിത്ത കനപ്പെട്ന മൂട് നാണല്ന്ത് തൊടരടാ...? ഏറന കറ്ത്ത മെട്ടക്ക്ണ്ടെ നിക്കറ് പേടിപ്പ്ക്ന്...? മെല്ലെ ഓഡ്ഡോണെ മെല്ലെ നടെത്ത്‌ പർക്ക്ന എന്നെ നാ...

മല കയറുന്നവർ

എസ്. രാഹുൽമല ഇടവഴി തേടി വന്ന സംഘത്തെ പിടിച്ചു കയറ്റുന്നുകുറേ പെണ്ണുങ്ങൾ ആണുങ്ങൾ പെണ്ണാണുങ്ങൾ ആൺപെണ്ണുങ്ങൾ കൂട്ടത്തിൽചാടി വീഴുന്നു മുന്നിലേക്ക് ഒരു 'കുല'സ്ത്രീനില്പ്പിന്റെ ആഴമറിയാതെ ഒരു തൊലിയിൽ ചവിട്ടി അവൾ കൊ ക്ക യി ലേ ക്ക് . .ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

പ്രണയരേഖകൾ

കവിതയഹിയാ മുഹമ്മദ്I നീ പോയതിൽ പിന്നെ ഞാൻ പ്രണയകവിതകൾ എഴുതിയിട്ടേയില്ലവളരെ പണിപ്പെട്ടാണേലും ഇപ്പോൾ ഞാൻ എന്നെ തന്നെ പ്രണയിച്ചു പാകപ്പെട്ടിരിക്കുന്നുഇനിയും ഞാൻ പ്രണയകവിതകളെഴുതിയാൽ നിങ്ങളെന്നെ അൽപ്പനെന്നു വിളിച്ചേക്കുംIIപണ്ടാരോ പറഞ്ഞതായ് കേട്ടിട്ടുണ്ട് പ്രണയം ഒരു യാത്രയാണെന്ന് ഉദാ: വടേരേന്ന് കോയിക്കോട്ടേക്ക് പോന്ന പോലെ. എന്നിട്ടോ എന്നിട്ടെന്ത് അടുത്ത ബസ്സില് തിരിച്ചുപോരുന്നു. അപ്പോ പ്രണയവും!? "ഉം "!IIIപറവകൾ ഉയരങ്ങളെ പ്രണയിക്കുന്നു. എന്നിട്ട് അവറ്റകൾ ഉയരങ്ങളിലേക്ക് പറക്കുന്നുപുഴ കടലിനെ പ്രണയിക്കുന്നു. എന്നിട്ട് പുഴ കടലിലേക്കൊഴുകിച്ചേരുന്നു.മേഘങ്ങൾ മണ്ണിനെ...

രണ്ടത്താണിയിലെ മരത്തിന് ; ആലുവയിലേയും

കവിത മോഹനകൃഷ്ണൻ കാലടിആ മരം വീഴുന്നത് കാണാൻ നല്ല രസമായിരുന്നു. അതിന്റെ കഥ കേൾക്കാൻ അതിലും രസമാണ്.യന്ത്രവാളിന്റെ ശബ്ദം സംഗീതമായിരുന്നു. പക്ഷികൾ അതിൽ മയങ്ങിപ്പോയിരുന്നു.ഞെട്ടറ്റു വീണു കൊണ്ടിരിക്കുന്ന ഇലയോടൊപ്പം കാറ്റ് പാതി വഴിയിൽ നിശ്ചലമായി.എന്താണ് വിശേഷമെന്നെത്തി നോക്കി ചില മരഞ്ചാടികൾ അവരുടെ വഴിക്ക് പോയി.പിന്നെ കിളികൾക്ക് നന്ദി പറഞ്ഞ് കാറ്റിനെ ഒരിക്കൽ...

സമാപനം

കവിത മധു ബിപുല്‍മേടുകള്‍, കാട്ടു പൊന്തകള്‍, കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍… കിനാവുകള്‍‍ ആകാശത്തോളം  ഉയരുമ്പോഴും കാലില്‍ വലിയുന്നുണ്ട്.                             മനസ്സു നീര്‍ത്തി‍ ചിറകു വിടര്‍ത്തി- യെഴുതി പഠിക്കുമ്പൊഴും താഴേക്ക്  വലിക്കുന്നുണ്ട്.                   പൊട്ടിക്കാന്‍ കൊതിയീ  കടിഞ്ഞാണ്‍ ആകാശച്ചെരുവില്‍ കുളമ്പടിക്കാന്‍ മേഘങ്ങള്‍ക്കുമേലേ കുതിക്കാന്‍   പക്ഷെ ഇരുളുന്നു   സായന്തനത്തിന്‍ പൊടി കഴുകിക്കളയാനായി നിലാവിന്റെ പൊയ്കയിലേക്ക്...

ഇത്രമാത്രം, ഒരു മിടിപ്പ് പോലെ

കവിത കാവ്യ. എം  വേണ്ട, തീർന്നു പോവുകയേ വേണ്ട,ചിലതെങ്കിലും.. കൈയിലിങ്ങനെ, നെഞ്ചിലിങ്ങനെ എത്ര നാൾ ചേർത്ത് നിർത്തും? എന്നാലുമെന്നാലും ചേർത്ത് പിടിച്ചതിനൊന്നും രാത്രികൾ ഉണ്ടാവാതിരിക്കട്ടെ.. വിയർത്തു പോയ വിരൽ തുമ്പ് തൊട്ട് നീട്ടി വരക്കുന്നുണ്ട്.. നെഞ്ചിലേക്ക് ഒരു വര.. അത് പിടിച്ചൊന്നു കൂടെ വരണം പച്ച ഞരമ്പിൽ തട്ടി...

പൂക്കാനിടമില്ലാത്തൊരുവൾ

കവിത നന്ദന എസ്വേട്ടക്കാരന് സപ്തഋഷികളും കൂടി ഓതിക്കൊടുത്തത് എന്താണെന്നറിയാൻ അവൾ ഇനിയും കാത്തിരിക്കണം. കനത്തുപോയ കണ്ണീരിൽ തിരി മങ്ങിയാണ് കത്തുന്നത്. ഇരുട്ടിൻറെ ചൂരിനൊപ്പം മയക്കംഒളിച്ചോടി . പകലിന് തന്നെ കൂട്ടികൊടുക്കാൻ രാത്രിക്കുരാത്രി വന്ന ചന്ദ്രൻ കാമുകനാണെന്ന് തെറ്റിദ്ധരിച്ച അന്നുമുതൽ അവൾക്ക് തന്നെ അവളെ വിശ്വാസമില്ലാതായിരിക്കുന്നു. കുരുമുളക് തിരികളിൽനിന്നും മിഴിനീട്ടിയ ആയിരത്തൊന്ന് മുളകിൻകണ്ണുകളും തന്റെ...
spot_imgspot_img