Homeകവിതകൾ

കവിതകൾ

ചേര

കവിത അഭിരാമി എം സോമൻപുതുമഞ്ഞ് കാപ്പിമരങ്ങളോടിണ ചേരുന്ന പാതിരയ്‌ക്ക് ക്ലാരയുടെ മരണചിന്തകൾ ചീവീടുകൾക്കൊപ്പം ഒപ്പീസു പാടി. അവൾ കസേരവലിച്ച് മഞ്ഞയിൽ പുള്ളിയുള്ള നൈലോൺ സാരി ഫാനിൽ കുരുത്തു, മുറുകിയെന്നുറപ്പാക്കി."മുറുക്കം പോരല്ലോ കൊച്ചേ.. നോക്കിക്കേ ഒരു മഞ്ഞച്ചേര പോലെ!...

തീവണ്ടി കടന്നു പോയതിൽ

രഗില സജിപാളം ചുരുണ്ട് കിടക്കുമ്പോൾ അതിനെ നിവർത്താൻ പോന്ന ഒരു തീവണ്ടി കടന്ന് പോകുന്നുണ്ട്. പിന്നെ സമയം തെറ്റിയും വൈകിയും പലത് കടന്ന് പോയി. ഞാനിരിക്കുന്ന പ്ലാറ്റ്ഫോമിൽ ഒരു വണ്ടിക്കും സ്റ്റോപ്പില്ല. അങ്ങിനെയല്ല, ഇതൊരു പ്ലാറ്റ്ഫോമേ അല്ല, സ്റ്റേഷനുമല്ല. കുറച്ച് സിമൻറ് ബഞ്ചുകൾ നീണ്ടു കിടക്കുന്നതിൽ...

കഥാർസിസ്

സനൽ ഹരിദാസ്പെറ്റിക്കോട്ടിലെ അസാമാന്യ വലിപ്പമുള്ള തുളയിലേക്ക് അറിയാതെ കൈകടത്തിയ കാമുകന്റെ ലിംഗാഗ്രം പോലെ ദിനവും ഞെട്ടിത്തളരുന്ന മനുഷ്യരുണ്ട്.എല്ലില്ലാത്ത യാഥാർത്ഥ്യങ്ങളെ മുറിച്ചു വിൽക്കുന്നിടത്ത് ഉരിഞ്ഞെറിയപ്പെട്ട തൊലികൾക്ക് വിലപേശുകയാണവർ.പരസ്പരം ഇരട്ടകളായി പെരുകുന്ന ലോകത്തിന്റെ അനുകരണനോന്മാദങ്ങളെ ആദ്യം തിരിച്ചറിയുന്നതും അവരാണ്.അധികഭാരങ്ങളും ഭാരക്കുറവുകളും സമീകരിക്കുന്ന തുലാസുകൾക്കു സമാനമാണ് അവരുടെ പ്രണയങ്ങൾ.ചങ്ങലയുടെ അതിദീർഘത്താൽ അവരുമൊരിക്കൽ തെറ്റായി തിരിച്ചറിയപ്പെട്ടവർ തന്നെ.ദീർഘസഞ്ചാരങ്ങളാണവരെ കാലിലെ...

ഗൂഗിൾ മാപ്പിൽ ഇല്ലാത്തയിടങ്ങൾ

കവിതധന്യ ഇന്ദുചിലപ്പോൾ പൊടിഞ്ഞുടഞ്ഞും മറ്റു ചിലപ്പോൾ കുതിർന്നുതിർന്നും ഞാൻ കാണാമറയത്തിരിക്കുന്നുഅപ്പോഴെല്ലാം പുതുമുളകൾ പൊട്ടിയ ശരീരം അസ്വസ്ഥപ്പെടുന്നു ഞാവൽക്കണ്ണുകളിൽ കാമം നിറഞ്ഞും വീഞ്ഞുമണമുള്ള ചുണ്ടിൽ പ്രേമം നിറഞ്ഞും ഉള്ളിൽ കനലെരിഞ്ഞും വെപ്രാളപ്പെടുന്നുഏതോ ഒരിന്നലെയിലെ കൊലുസിളക്കങ്ങൾ മുറിപ്പെടുത്തുന്നു ജനലിനപ്പുറം നീയുണ്ടോ - യെന്ന് സന്ദേഹപ്പെട്ടും പുതിയൊളിയിടങ്ങൾ തേടിയും എഫ്ബി ലോഗൗട്ട് ചെയ്യുന്നുഅതേ നിമിഷത്തിൽ ഒരു പുതിയ സൂര്യനിലേക്ക് ഉണർന്നെണീക്കാൻ ഓർമപ്പെടുത്തുന്നുഞാനെന്നെ കെട്ടിപ്പിടിക്കുന്നുആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

പെണ്‍കവിത

കവിതരാജന്‍ സി എച്ച് ചിത്രീകരണം മജ്നി തിരുവങ്ങൂർപെണ്ണുങ്ങള്‍ അവരെ എളുപ്പം കവിതയാക്കും, അടുക്കളയിൽ.പാത്രം കഴുകുകയും നിലം തുടക്കുകയും ചെയ്യുമ്പോലെ അഴുക്കും മുഷിവും തുടച്ചെറിയും കവിതയില്‍.പച്ചക്കറി നുറുക്കുകയും ഉള്ളിയരിയുകയും ചെയ്യുമ്പോലെ വികാരങ്ങളെ വിസ്മയകരമാം വിധം നുറുക്കി വെക്കും കവിതയില്‍.മുളകും മഞ്ഞളും പുളിയും കായവും ഉപ്പും ഉപായവും ചേരും പടി ചേര്‍ക്കും കവിതയില്‍.ചില കവിതകളെ സാമ്പാറെന്ന് രസമെന്ന് പച്ചടിയെന്ന്...

ജലസ്മരണ

സൂരജ് കല്ലേരിഇപ്പോൾ പെയ്തുപോയ മഴയിൽ പറമ്പിലെ കുഴികളിൽ ശ്വാസം കിട്ടാതെ നിറഞ്ഞ് കിടക്കുന്നു വെള്ളത്തിന്റെ ദേഹം. നാവ് നീട്ടി യാചിക്കുന്നുണ്ടത് ഒരിണയെ കൂടി പെയ്തു കിട്ടാൻ ഒരു മഴ മാത്രം പെയ്തൊഴിയുമ്പോൾ കാത്തിരുന്ന് ദാഹിച്ച് മരിച്ചുപോകുന്നു വെള്ളക്കെട്ടുകൾ.. ഇടയ്ക്കൊരു പക്ഷി ഒരു തൂവൽ കൊഴിച്ച് പറന്ന് പോയി കലങ്ങിയ ദേഹത്ത് ഒരു തൊടൽ. നീ ചിലപ്പോൾ എന്റെ ഉള്ളിലെ മഴക്കുഴികളിലുണ്ടാവും വറ്റിയിട്ടില്ല ഉറപ്പാണ് ഒറ്റയ്ക്കിരിക്കുമ്പോൾ വെള്ളമിരുന്ന് കാലിളക്കുന്നത് കേൾക്കാം ആ പഴയ വെള്ളിക്കൊലുസ് തന്നെ.. ദാഹിച്ച് ദാഹിച്ച് നീ നീരാവിയാകുന്നു എനിക്കൊരു കുമ്പിൾ ജലസ്മരണ.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ജീവിച്ചവരോ മരിച്ചവരോ അല്ലാത്ത ചിലര്‍

(കവിത) രാജന്‍ സി എച്ച്1 ഇന്നലെ ഞാന്‍ രാമേട്ടനെ വഴിയില്‍ കണ്ടു. അങ്ങാടിയില്‍ നിന്ന് പച്ചക്കറി വാങ്ങി വരികയാണ്. എത്ര കാലമായി രാമേട്ടന്‍ ഇല്ലാതായിട്ടെന്ന് ഓര്‍ത്തതേയില്ല. ലോട്ടറിയെടുത്തില്ലേയെന്നു ചോദിച്ചു. അതില്ലാതെ രാമേട്ടനില്ല. എത്ര കാലമായി രാമേട്ടന്‍ ലോട്ടറിയെടുക്കുന്നു. ചിലപ്പോഴൊക്കെ അഞ്ഞൂറോ ആയിരമോ അടിക്കും. അതുമതി രാമേട്ടന് പ്രതീക്ഷയായി. ഒരിക്കല്‍...

മറവിക്കുറിപ്പ്

കവിതഅളകനന്ദാലാൽവീടുമാറാമെന്ന് തീരുമാനിച്ച ദിവസം അമ്മ കുറേ ചെടിച്ചട്ടികൾ വരുത്തി. ഇറങ്ങാനിനി ദിവസങ്ങൾ മതിയെന്നിരിക്കെ ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ രഹസ്യമെനിക്ക് മനസ്സിലായേയില്ല. മുറ്റത്തെ റോസാപ്പൂക്കളും ഡാലിയകളും എന്തിന് തുളസിച്ചെടി വരേ ഒരോന്നായി മണ്ണും വേരുമടക്കിപ്പിടിച്ച് പലായനത്തിനൊരുങ്ങിയെന്ന തോന്നലിലെനിക്കൊരു വെപ്രാളമായി. ഞാനൊരുങ്ങിയില്ലല്ലോ, ഈ വീടു ചുറ്റി മണക്കുന്ന കാട്ടുമുല്ലയും കിണറ്റിൻ കരയിലെ ചെമ്പരത്തിക്കാടും വഴിയോരത്തെ ഓടപ്പൂക്കളുമെന്ത് ചെയ്യും. അമ്മയ്ക്ക് ആവലാതിയൊന്നുമില്ല, ഇങ്ങനെയെത്ര വേരുകളുപേക്ഷിച്ചിരിക്കുന്നു....

റാപ്സോഡി ഓഫ് വിന്റർ

സിജു കൊട്ടാരത്തിൽ ജോസ്വരിക, സ്കാൻഡിനേവിയൻ കന്യാവനങ്ങളിൽ മൈനസ് ഇരുപത് ഡിഗ്രി തണുപ്പിൽ തീവ്രശൈത്യത്തിന്റെ വർത്തുള തുരംഗത്തിലൂടെ എന്റെ മഞ്ഞുകൂടാരത്തിൽ നീ പ്രവേശിക്കുക.ഉറഞ്ഞുപോയ തടാകത്തിന്റെ മറുകരയിൽ റെയ്ൻഡിയറുകൾ കുളമ്പുകളാഴ്ത്തിയ ഒറ്റയടിപ്പാതക്കരികെ ശൈത്യം കുടിച്ച് സമാധിയിലാണ്ട പൈൻ മരത്തിന്റെ സൂചിയിലകളിൽ നീ, കാടും മഞ്ഞും ഇണചേരുന്ന ശീൽക്കാരം ശ്രവിക്കുക.വരിക ഇവിടെ,...

തണലല്ല ഇലകളുടെ മഷി

അശോകന്‍ മറയൂര്‍നിന്നെയറിയിക്കാതെ ഒച്ചയുണ്ടാക്കാതെ തടങ്ങളിലെല്ലാം പോയിരുന്നു.● ഇലകളിലിരുന്ന് കറുത്തമഷി ചിതറിക്കിടക്കുന്ന മരത്തിനടിയിൽ കുറച്ചുനേരം ഒന്നിരുന്നു.● അടുത്തായൊരുമരം. പൂക്കളെല്ലാം തറയിൽ വിതറിക്കിടക്കുന്നു അതിനു മീതേ കൊഴിഞ്ഞു വീഴും ഇലകൾ ഓള മുണ്ടാക്കിക്കൊണ്ടിരുന്നു.● നടുരാത്രി തിരികെ വീട്ടിലെത്തി ആ ചൂടു മാറും മുമ്പ് നിനക്കൊരു കത്തെഴുതി സൂക്ഷിച്ചു . എഴുതിക്കൊണ്ടിരിക്കെ ആ കത്ത് എന്റെ ശബ്ദത്തിൽ കൂടെ സംസാരിച്ചുകൊണ്ടിരുന്നു. ആ കത്തിനി...
spot_imgspot_img