Homeകവിതകൾ

കവിതകൾ

എത്ര പെട്ടെന്നാണ് പൂക്കളെല്ലാം നിറം മാറുന്നത്

കവിത വിബിൻ ചാലിയപ്പുറംതുമ്പ് കരിഞ്ഞ പാറ്റച്ചിറകിനുള്ളിലൂടെ ഉറുമ്പ് ആകാശം നോക്കി.രാത്രി ശക്തമായി മഴ പെയ്തിട്ടും രാവിലെത്തന്നെ എന്താണിത്ര ചൂടെന്നോർത്തു. മഴ മാത്രമല്ലല്ലോ കൂടിനുള്ളിലേക്ക് കേൾക്കാൻ പാകത്തിന് നിലവിളികൾ, വെടിയൊച്ചകൾ, ചില്ലുജനാലകൾ പൊട്ടിയുടയുന്നത്, എല്ലാം ഉണ്ടായിരുന്നല്ലോ...

മറന്നു പോയ മനുഷ്യരോട്

കവിത സ്മിത ശൈലേഷ് മറന്നു പോയ മനുഷ്യരൊക്കെയും മനസിലിരുന്നു വേവുന്നു മറന്നിട്ടും ഇടയ്‌ക്കൊക്കെ എനിക്ക് നിങ്ങളെ വിരഹിക്കുന്നുണ്ടെന്ന് ഓർമ്മയുടെ ഉൾകാടെരിയുന്നു..പ്രാണന്റെ അടിവേരിൽ വരെ പുരണ്ടിരുന്ന മനുഷ്യരെ കുറിച്ചാണ്.. ജീവനിങ്ങനെ ജീവിതമായിരിക്കുന്നത് നീയുള്ളത് കൊണ്ടാണെന്ന് ആവർത്തിച്ചുരുവിട്ട മനുഷ്യരെ കുറിച്ചാണ്..അവരിറങ്ങി പോയ വിടവുകളെ കുറിച്ചാണ് സ്നേഹമുരഞ്ഞു നീറിയ മുറിവുകളെ കുറിച്ചാണ്..ഒരിറ്റു വെട്ടമില്ലാത്ത അവസാനിക്കാത്ത ഇടനാഴിയിലൂടെ ശ്വാസമില്ലാതെ ഇഴഞ്ഞു നീങ്ങിയ ദിനരാത്രങ്ങളെ കുറിച്ചാണ്..എന്നെയോർമ്മിക്കുന്നൊരു ഹൃദയത്തിന്റെ ഇരമ്പൽ കേൾക്കുന്നുണ്ടോയെന്നു ഹൃദയം ധ്യാനഭരിതമാവുകയും ഒരു തുമ്പിച്ചിറകൊച്ച പോലുമില്ലാത്ത നിശ്ശബ്ദതയുടെ ഏകാന്തതയുടെ അമ്പുകൊണ്ട് ചോര വാർന്നു പലകുറി മരിക്കുകയും ചെയ്ത നിരാശയുടെ...

പണ്ടാരമടങ്ങിപ്പോയ ഞങ്ങളുടെ പെൺകുട്ടികൾ

ആദിഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികളെ വാ കൊണ്ട് മച്ചറിഞ്ഞ് ചിരിക്കാനാകാത്ത വിധം ഒച്ചയേയില്ലാതെ വളർത്തി, പെറ്റികോട്ടുകളിൽ നിന്ന് കയ്യും കാലും (ചിലപ്പോഴൊക്കെ) തലയും മൂടുന്ന വിധം ഉടുപ്പിടുവിച്ചു.ഞങ്ങളുടെ പെൺകുട്ടികൾ നക്ഷത്രങ്ങൾ കാണാതെ, നിലാവറിയാതെ, യക്ഷിക്കഥ കേട്ട് പേടിച്ച് പേടിച്ച് വളർന്നു... ചെമ്പരത്തിചോപ്പുള്ള എടവഴികളിൽ വെച്ച്, ഞങ്ങൾ അവറ്റകളെ...

കോൺസ്റ്റബിൾ കുട്ടൻപിള്ള

കവിത യഹിയാ മുഹമ്മദ്ഓർമ്മയുടെ വിഴിപ്പു ഭാണ്ഡങ്ങൾ തെരുവിലെവിടെയോ വലിച്ചെറിഞ്ഞ് കോൺസ്റ്റബിൾ കുട്ടൻപിള്ള യാത്രയായിഅന്തിക്കള്ളിൻ്റെ പാതി വെളിൽ ഓർമ്മയുടെ വേതാളത്തേയും തോളിലേന്തി അയാൾ ഈ വഴിയേ നടന്നു പോയിരുന്നു.നഗരത്തിൻ്റെ വിളക്കുമരം അടർന്നുവീണെന്ന് മുതിർന്ന ഓഫീസറുമാർ അനുശോചനമറിയിച്ചു.നഗരമദ്ധ്യത്തിൽ നാലും കൂടിയ കവലയിൽ വെയിൽ കുത്തുകൾ തിന്ന് തിന്ന് വഴി പറഞ്ഞു പറഞ്ഞ് അയാൾ ആവിയായ് ഉയരുന്നുണ്ടാവും. നഗരത്തിൻ്റെ നെടുംതൂണായ കാവൽക്കാരനാണെന്ന് നാട്ടുകാർ...

ഉദ്യോഗസ്ഥ

കവിത ഷീജ പള്ളത്ത്പതിവുള്ളൊരു ഉണർത്തുപാട്ടിനെ വിരൽതൊട്ടു നിശബ്ദമാക്കി പുതയ്ക്കാത്ത പുതപ്പിനെ സ്വപ്നങ്ങളോടൊപ്പം കുടഞ്ഞു മടക്കി വച്ച് കോപിച്ചുണരുന്ന വെളിച്ചത്തെക്കെടുത്തി തപ്പിതടഞ്ഞവൾ, പുറത്തു കടക്കുംവിട്ടുപോവാത്ത ഉറക്കത്തെ കഴുകിക്കളഞ്ഞ് അവളൊരു  പടനയിക്കാൻ  ഒരുങ്ങും സൂഷ്മതയോടെ അടുക്കളപ്പാത്രങ്ങളോട് ശബ്ദം ഉണ്ടാക്കരുതെന്ന് അടക്കം പറയുംഅടവുകൾ അറിയാത്ത സേനാധിപതി തന്റെ  സാമ്രാജ്യത്തെത്തന്നെ പൊരുതി ജയിക്കും,, പോരാട്ട വീര്യങ്ങളെ വിളമ്പിവച്ച്, ആസ്വദിക്കാനാവാത്ത സമയത്തെ കടമെടുത്ത്, കണ്ണാടിയിൽ നോക്കും.വേഗം കൂടിയ സമയത്തെ ശപിച്ച് കാത്തുനിൽപ്പുകളിൽ അസ്വസ്ഥയാവും ക്ഷീണങ്ങൾക്ക്  മേലെ വെയിൽ പൊള്ളൽ ചുവന്നൊഴുകുന്ന  പകലുകൾ.കിട്ടാത്ത കനിവിന്റെ...

വിചാരണ

രോഷ്നി സ്വപ്നതൂക്കിലേറ്റിയ ദിവസം നഗരത്തിലേക്ക് ആയിരക്കണക്കിന് ചെന്നായകൾ കുതിച്ചു വന്നു ഒഴിഞ്ഞുകിടക്കുന്ന വീടുകളിലേക്കും പൊത്തു കളിലേക്കും മണ്ണിരകളുടെ കുഴിയിലേക്കും അവർ നുഴഞ്ഞുകയറി.നഗരത്തിലെ മനുഷ്യർ പല പല തിരക്കുകളിൽ ആയിരുന്നു ചിലർ ചിലരുടെ ശരീരത്തിന്റെ അളവുകൾ എടുക്കുന്ന തിരക്കിൽജാതി നിറം വംശം എന്നിവ അളന്നെടുത്ത് അവരുടെ ഉടലിൽനിന്ന് അവയവങ്ങൾ വെട്ടിക്കളയുന്ന കളി മക്കളെ പഠിപ്പിക്കുകയായിരുന്നു...

ഉളുമ്പ്

(കവിത) ആതിര കെ തൂക്കാവ് മൂന്നാം ക്ലാസ്സിന്റെ ആദ്യ നിരയിലെ ബെഞ്ചിൽ തനിച്ചിരുന്നൊരു പെണ്ണുണ്ട്.മിണ്ടി പറയാൻ കൂട്ടുകാരില്ലാ, ഉച്ചക്കഞ്ഞി കുടിക്കാൻ കൈ പിടിച്ചു വലിച്ചു കൊണ്ട് പോവാൻ കൂട്ടുകാരിയില്ല, ആരുമില്ലാത്തൊരു പെണ്ണ്.മുട്ടോളമുള്ള നീല പാവാടയ്ക്ക് താഴെ ആളുകൾ...

നിഗൂഡ രാത്രി

കവിത പ്രേം കൃഷ്ണൻഅവൾ രാത്രി ഒരേ സമയം മുല്ലപ്പൂക്കളെ വിവാഹം കഴിക്കുകയും പാലപ്പൂക്കളുമായി സംഗമിക്കുകയും ചെയ്യുന്ന ഒരപൂർവ്വ അമാവാസി നാളിൽ ഗ്രാമത്തിലെ വീടുകളെല്ലാം ഗാഡ നിദ്രയിലായിരുന്നു.ഇരുട്ടിലേക്ക് മിന്നൽ ധ്യാനിച്ച ഒരു നിമിഷത്തിന്റെ ശൂന്യതയിൽ പാതിരാവിന്റെ അത്ഭുത വാതിൽ പിളർന്ന് അവൾ യക്ഷി പുറത്ത് വന്നു.ഓർമ്മകളിലായിരുന്നു ചിലങ്കകൾ. ഉള്ളിലപ്പോൾ കൂരിരുൾ വഴികളിൽ നടന്നവന്റെ കാൽപ്പാദരേഖകൾ പിളർന്നലറിയ അവളുടെ മാത്രം ഗൃഹാതുരത.സർപ്പങ്ങൾ വറ്റിപ്പോയ പഴയ കാവുകൾ കടന്നപ്പോൾ നിശബ്ദ യാമങ്ങളുടെ കാറ്റ്.അതും കടന്ന് പോകവേ നാലും കൂടിയ കവലയിൽ രാത്രിയിട്ട് മൂടിയ പെട്ടിക്കടയെ നോക്കി മുറുക്കാൻ...

ചന്തിക്കാപ്പഴം

കവിതവിപിതസ്കൂളിൽ വച്ച് പണ്ടൊരിക്കൽ പേരക്കാ വലിപ്പത്തിൽ അടികൊണ്ടുരുണ്ട് പഴുത്തൊരു ചന്തിക്കാപ്പഴമുണ്ടായിരുന്നു.അടിക്കുംതോറും പഴുക്കുന്ന മറ്റൊരു പഴവും ഉലകിലെങ്ങുമില്ലെന്ന് എനിക്കും ഗ്രേസിക്കുമറിയാം.ചന്തപ്പിള്ളേരുടെ ചന്തിക്കാ പഴുപ്പിക്കുന്ന കന്നിത്തട്ട്, അപ്പൻ സാറ് ആദ്യവട്ടം തരുമ്പോൾ ചോന്ന ഒരു പഴമാരുന്നു സൂര്യൻ.അടികൊണ്ട് നിക്കറു നനഞ്ഞപ്പോ, അപ്പൻ സാർ പാടി, "അരുവികൾ പള പളയൊഴുകി വരുന്നൊരു പുഴയുടെ പേരെന്ത്...

അവൾ

ആര്‍. സംഗീതപ്രണയിക്കപ്പെടാത്തവളെ പെട്ടെന്ന് തിരിച്ചറിയാം ലോകം മുഴുവൻ ഉറങ്ങുമ്പോഴും തോർച്ചകളിൽ ഇലഞെട്ടിൽ വീണ് ചിതറുന്ന മിന്നാമിന്നി വെട്ടങ്ങൾ പോലെ മുനിഞ്ഞു കത്തുന്ന ഒറ്റവെളിച്ചമുള്ള മുറി അവളുടെയാണ്....തിരക്കുള്ളയിടങ്ങളിൽ അവൾക്ക് മാത്രം കണ്ടെത്താൻ കഴിയുന്ന., ആന്തലോടെ നുഴഞ്ഞു കയറി ഉടലൊളിപ്പിക്കാൻ കഴിയുന്ന ചെറുതുരുത്തുകൾ ഉണ്ടാവും ചുറ്റുമുള്ള കോർക്കുന്ന വിരലുകളെ ചുണ്ടുകളുടെ രാജ്യങ്ങളെ കണ്ണുകളുടെ പതാകകളെ നിഴൽ വീഴാത്ത പീലികൾക്കിടയിൽ നട്ടുവയ്ക്കുംമരണം റിഹേഴ്സൽ ചെയ്‌തെടുക്കുന്ന കളികളിൽ ഏർപ്പെട്ടിരിക്കുന്ന ഓർമ്മകളുമായുള്ള മൽപ്പിടുത്തങ്ങളാണ് രാത്രികൾ ഗ്രൂപ്പ്...
spot_imgspot_img