Homeകവിതകൾ

കവിതകൾ

CARGO

സെർബിയൻ കവിതMarija Knežević പരിഭാഷ : സൗമ്യ പി.എൻ.അവർ ഞങ്ങളെ ഈ നാട്ടിലേക്ക് ചരക്കിറക്കിയ ശേഷം കൽപിച്ചു:  നിങ്ങൾ സ്വതന്ത്രരാണ്.ചരക്കുകളുടെ ലോകത്തു പറയും പോലെ ഉടനെയല്ലെങ്കിൽ പിന്നീട് ഞങ്ങളെ വീണ്ടും കടത്തിക്കൊണ്ടു പോകും എന്നു വരുകിലും...

പ്രണയം അതിജീവനത്തിലാണ്

കവിത ഭൗമിനി എത്രയോ, മിണ്ടാതിരുപ്പുകളുടെ കടുത്തനീറ്റലിൽ ഉപ്പു വിതറിയൂട്ടി പ്രണയമതിന്റെ എല്ലുന്തിയ ഉടലിനെ മിനുപ്പിക്കുന്നു.എത്രയോ, ഇറങ്ങിപ്പോകലിന്റെ ആഴങ്ങളിൽ മുങ്ങിച്ചാകാതെ പ്രണയമതിന്റെ കെട്ടുപോയ കണ്ണുകളും തുറന്നു പൊന്തി വരുന്നു.എത്രയോ, തിരിച്ചുവരവിന്റെ ധന്യതയിൽ ഉന്മാദം പൂണ്ടു പൂത്തുലഞ്ഞ് നില തെറ്റാതെ പ്രണയമതിന്റെ ചുവടുകളെ, ഒരു ഉറപ്പിന്മേൽ കൊളുത്തിയിടുന്നു.എത്രയോ മുൾവേലികളിൽ കൊരുത്തും ചോരയൊലിപ്പിച്ചും മുറിഞ്ഞുപോകാതെ ഒട്ടിയൊട്ടിപ്പിടിക്കുന്ന ആത്മാവിലേക്ക് പ്രണയമതിന്റെ അതിജീവനത്തെ ചേർത്തുവയ്ക്കുന്നുപ്രണയമേ... നീയെന്നും നിലനില്പു സമരത്തിന്റെ കൊടിപിടിക്കുന്നു. പ്രണയികളോ, രക്തസാക്ഷിയെപ്പോലെ അടിമുടി ചുവക്കുന്നു !ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email...

ഉറക്കത്തിലേക്കു വീഴാതെ…ഉറക്കത്തിലേക്കു നടക്കാമോ ?

കവിതതാരാനാഥ്‌.......................................... ഉറക്കം വരുന്നെന്നു തോന്നുന്ന നേരം ഉടൽക്കാമ്പിനുള്ളിൽ ത്തുടിക്കുന്നു മോഹം ഉറക്കത്തെയൊന്നൊത്തു നേർക്കു കാണേണം ഉറക്കം ഗ്രസിക്കുന്ന മാത്ര കാണേണം അതിന്നായുണർന്ന- ങ്ങിരിക്കുന്നു ധീ , നീയുറങ്ങാൻ തുടങ്ങുന്ന നേരം പകർത്താൻ ! അതിന്നായഴിച്ചൂ വിടുന്നെൻ്റെ ബോധം കടിഞ്ഞാണഴിഞ്ഞശ്വതുല്യം...

വീട് വരയ്ക്കുന്ന രണ്ടു പേർ

കവിത നിഷഅങ്ങനെ .... മഴവില്ലിൻ്റെ ഏഴു വർണ്ണം കൊണ്ട് അവർ  വീട് വരയ്ക്കാൻ തുടങ്ങി. ഒരാൾ വരച്ച ചിത്രത്തിൽ അമ്മ എപ്പോഴും അടുക്കളയിൽ  ദോശ ചുട്ടുകൊണ്ടിരുന്നു..... മുത്തശ്ശി കോലായിലിരുന്ന് കഥകൾ പറയുകയും മുറ്റത്തെ പൂമ്പാറ്റക്കാടിൽ കുട്ടികൾ ഊഞ്ഞാലാടുകയും വേനലിൽ  വിരിഞ്ഞ  പഴങ്ങളെ കടിച്ചീമ്പുകയും ചെയ്തു. അച്ഛനും, മുത്തച്ഛനും ഒരുമിച്ച് ആകാശത്ത് പച്ചക്കുടകൾ  നിവർത്തുകയും, അതിൽ അണ്ണാനും,...

കറിവേപ്പില

കവിത നിമിഷ എസ്രാവിലെ, കടലക്കറിക്കിടാൻ കറിവേപ്പിലയ്ക്ക് ചെന്നപ്പോ, രാധേമ്മ എന്നോട് മിണ്ടീതൊക്കെയും എന്റമ്മേടെ പേരുവിളിച്ചാണ്. രാധേമ്മേടമ്മയും എന്നെ "അമ്മപ്പേരാ"ണ് വിളിച്ചത്. ഇന്നാട്ടിലെനിക്കെന്റെ  പേരില്ലെന്നോർക്കാൻനേരം  രണ്ടുപെണ്ണുങ്ങളും എന്നോട് അമ്മേപ്പറ്റി ചോദിച്ചു. ആ പെണ്ണുങ്ങൾക്കുമുന്നിൽ ഞാനമ്മേടെ കഥയായി, അമ്മേടെ നോവായി. കഥപറഞ്ഞോണ്ടിരുന്നപ്പോ പിന്നെയും ഓർത്തു, ഇവിടെനിക്കെന്റെ പേരില്ല, കഥയില്ല,നാടില്ല. ഞാനിവിടെന്റമ്മയുടെ ബാക്കി. അമ്മേടെ കഥനൊന്ത് തീർന്നപ്പോ കറിവേപ്പിലത്തണ്ട് നനഞ്ഞു. ഇറങ്ങിനടക്കാൻനേരം എനിക്കുപിന്നിൽ രണ്ടുപെണ്ണുങ്ങൾ, രണ്ടു കഥകൾ, ഒരേ വാഴ്‌വിന്റെ രണ്ടു വഴികൾ. അന്നുച്ചയ്കമ്മേടെ  കൂട്ടുകാരിവന്നു. രണ്ടമ്മമാരുടെ കഥകൾ. കരഞ്ഞതും പറഞ്ഞതും ചിരിച്ചതും  ഓടിക്കിതച്ചതും ഇറയത്തും...

STRANGENESS

Vijith V PillaiIt is a painful level. I am becoming a stranger in you, why? But only in you, not in me. Because each day my brain wakesup and...

മിഴി നീട്ടിയൊരു ചുവപ്പു തായ് മരം.

അജിത ടി.ജെ മിഴി നീട്ടിയൊരു ചുവപ്പു തായ് മരം. മുക്കൊമ്പ് പൂത്ത ഒരു ശോണ വൃക്ഷത്തിന്റെ കാഴ്ചയൊന്ന് ദേഹം വിറപ്പിച്ച് കടന്നു പോയതാണ്. നീയില്ലായ്മയിൽ കുടഞ്ഞു കളഞ്ഞതിൻ്റെ ഞൊടിയിലൊരു പിൻ വിളി, അതും നീ തന്നെ! തിരിച്ചിറങ്ങാനാവാത്തതിൽ വണ്ണം ഒരു തായ് വേരിൽ ചുറ്റിപ്പിണഞ്ഞ് വീണ്ടും മുളച്ചു ഞാൻ! ......

മുലയൂട്ടുന്ന മേഘങ്ങൾ

കവിത ജാബിർ നൗഷാദ്  തോളെല്ലിനടിയിലെ വറ്റിയ പൊയ്കയിലൂടെ ഒരുറുമ്പെന്റെ പനിച്ചൂടിൽ നുള്ളാനൊരുങ്ങുകയാണ് ആലിംഗനങ്ങളാഗ്രഹിക്കുന്ന നേരമാണിതെന്നതിനാൽ തടുക്കുവതെങ്ങനെ ജനാലയ്ക്കപ്പുറം ഗ്രീഷ്മമാണ് ജനാലയ്ക്കിപ്പുറം ശൈത്യവും. രണ്ട് ഋതുക്കൾ ഇണചേരുന്നത് ജനാലചില്ലിലിരുന്നാണ്, എന്റെ തൊലിപുറത്തിരുന്നാണ്. ഈ മനോഹര നിമിഷത്തിൽ രണ്ടുവരിയെഴുതാതെയെങ്ങനെ. അരികിലുള്ള ആഴ്ച്ചപതിപ്പിന്റെ അരികുകൾ കയ്യേറി. ആദ്യം കുന്നിക്കുരുവോളം പോന്നൊരു അക്ഷരതെറ്റാണ് പെറ്റുവീണത്. വെട്ടിയും തിരുത്തിയുമത് ചെറുതല്ലാത്തൊരു മേഘമായ്. അതിനുള്ളിലൊരാകാശമുണ്ട്. മുലയൂട്ടുന്ന പെണ്ണുങ്ങടെ വയറ്റിലെ പാടുകൾ കണക്കെ കുറെ ചിതറിയ മേഘങ്ങളുണ്ട്. അവയെ...

കലി

വിനീത സജീവ്‌ആദ്യം അവൻ അവളെ ഒരു കവിതയാക്കി. അവനിലെ ഈണം ചേർത്തൊര് ഗാനമാക്കി. തൊട്ട് തലോടി അവളിലവൻ കഥകളുണ്ടാക്കി.കാലം കഴിഞ്ഞപ്പോൾ അവൾ സ്വയം അറിഞ്ഞപ്പോൾ താനെന്ന ചിത്രത്തെ അവൾ വീണ്ടും വരച്ചപ്പോൾ അവൾ അവനൊര് കടംകഥയായ്....!അവളെന്ന ഉത്തരം അവൻ മറന്നപ്പോൾ ആദ്യം അവൾ മൌനിയായി... പിന്നെ ഭ്രാന്തിയായി... പിന്നെ...

ഉടലുകളിലെ കഥ

(കവിത)ശ്രീലക്ഷ്മി സജിത്ത്ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ ഉടലുകളിൽ നിന്ന് ഉടലുകളിലേക്കൊഴുകുന്ന കഥ. മിഴികളിൽ പറയാത്ത, കനവുകളിലൊഴുകാത്ത കവിതകൾ വിരിയാത്ത കരളിൽ മുറിയാത്ത കാൽ വിരലുകൾ കളം വരയ്ക്കാത്ത മഴ പെയ്യാത്ത വെയിലുതിരുന്ന കാത്തിരിക്കാത്ത കാലങ്ങളിൽ മറന്നു വയ്ക്കാത്ത ചിറകുകളിലൊളിക്കാത്ത വിധിയെ പഴിക്കാത്ത കാത്തിരിപ്പിന്റെ താളം അറിയാത്ത വിരലുകളിൽ നിന്ന് വിരലുകളിലേയ്ക്ക് തളർന്നു വീഴുന്ന കഥ. ചൂടുപൊങ്ങുന്ന ഉച്ച നേരം നിഴലുകൾ കഥ പറയുന്നു വെയിലു വീഴുന്നു നാഗപുറ്റിന്റെ ഗന്ധം.ആത്മ ഓൺലൈൻ...
spot_imgspot_img