Homeകവിതകൾ

കവിതകൾ

നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ

കവിത  ജിഷ്ണു കെ.എസ്''മഴവിൽ പുരികങ്ങൾ ഉയർത്തി ആമ്പൽക്കണ്ണുകൾ വിടർത്തി മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത് നീയെന്നെ ചാലിച്ചെടുത്തു"(ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  സ്പോടെക്കിലെ അജ്ഞാത കവിയുടെ കവിത, വിവ: സൈമ്പോർഗ് ബോട്ട് 2DX)         2021വളരെക്കാലങ്ങളായി പരിചിതരെങ്കിലും ഒഴിഞ്ഞ മേശയ്ക്കിരുപുറം തിരിച്ചറിയപ്പെടാത്ത രണ്ട്...

എനിക്കും നിനക്കുമിടയിൽ

സീന ജോസഫ്‌ഈ ഗുൽമോഹർ പൂക്കളുടെ നെഞ്ചിൽ എന്താണിത്ര അഗ്നിത്തിളക്കം എന്നു നീ ചോദിക്കരുത്‌. നീ വെട്ടിക്കീറിയ നെഞ്ചിലെ ചോര വീഴിത്തിയാണ്‌ ഞാനവരെ വളർത്തിയത്‌.രാത്രിമാനത്തെ മിന്നൽപിണരുകൾക്ക്‌ എന്താണിത്ര മൂർച്ചയെന്നും ചോദിക്കരുത്‌. നീ തച്ചുടച്ച എന്റെ കൺകളിലെ ചില്ലുവിളക്കിന്റെ മുറിഞ്ഞ ചില്ലുകളോടാണ്‌ അവ മത്സരിക്കുന്നത്‌.വഴിയുടെ വലതുവശം ചേർന്നുള്ള ആ വീട്ടിൽ...

കാവക്ക് വന്തവെ

ഇരുളഭാഷാ കവിത മണികണ്ഠൻ അട്ടപ്പാടിവ്ടിയ വ്ടിയ കാവക്കാത്തവെ വ്ട് ന്ത് പാത്ത ഒന്തേമ്ക്കാണെ .മൂക്കുമുട്ടെ തിന്ത് ഗൊറക്കെവ്ട്ട് റൊന്നിന നീ എച്ച കാവങ്കാപ്പി ?കോയ് സൊക്ക്തെ സൊക്കൊണൊ സിന്നത ജന്ധ ക്ട്ടാല്മ്.പള്സ്ന്ത് എന്തോണോ എപ്പാമ് ,സൂട്ടെ ,വളക്ക് ,...

കോപ്പ്

മലവേട്ടുവ ഗോത്രഭാഷാകവിതലിജിന കടുമേനിമാങ്ങെ പുളിക്കറി ളക്കി കയ്ല് കൈമെ തട്ടിറ്റ് ച്വത് നോക്കിന്ത്‌ നാണിമുത്തെ മൂത്തവക്ക് പുളികറി ഉതിര് തന്നെ ളയ്വെ മീന്പീരെ അലന്തൻ ഏന്റെ ളയ്വെ പാലടെ അലന്തൻ ച്വവാതറിഞ്ച് മനറിഞ്ച് തായി ഊണ്...

(കവിത)

സ്മിത നെരവത്ത്ഞാൻ മനുഷ്യനെ മനസിലാക്കാനുള്ള ശ്രമം നിർത്തി. അത് ഏകാന്തമായ മരുഭൂമിയിലൂടെയുള്ള ഒരലച്ചിലാണ്. ഒരു മരീചികയുടെ പ്രലോഭനം പോലും ഇല്ലാതെ, ദിക്കറിയാതെയുള്ള യാത്ര. അത് വഴുവഴുത്ത മലയിടുക്കിലൂടെ നിലയില്ലാതെയുള്ള കയറ്റമാണ്. താഴെ മഞ്ഞുവീണു പുകയുന്ന കൊല്ലികളുടെ നിശബ്ദ ക്ഷണം മാത്രം. ഞാൻ മനുഷ്യനെ മനസിലാക്കാനുള്ള ശ്രമം നിർത്തി. മരിച്ചു പോകാനുള്ള എളുപ്പവഴികളിലൊന്നു...

ഉടമസ്ഥർ

ഇഖ്ബാൽ ദുറാനിപ്രണയത്തിന്റെ ഒറ്റമുറി വീട് സ്വന്തമായിരുന്നില്ല.വാടക കുടിശ്ശിക കുറിച്ചിട്ട മതിലുകൾ.ഇറക്കി വിടുമ്പോഴേക്കും വിരഹത്തിന്റെ വീട് സ്വന്തമാക്കി ഉടമസ്ഥരാകുന്നു ഹൃദയങ്ങളെപ്പോഴും !ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in 

ബേത്തി

റാവുളഭാഷാ കവിത സുകുമാരൻ ചാലിഗദ്ധഅല്ലക്കിണാവാ ബാവെൻ്റ - മൈത്തിനിപ്പെണ്ണു ചന്തപ്പലാ... ബളളിറുക്കാവില ബളെമു പോറാ ബാവിലിയക്കിൻ്റ ചിന്തെമു പോറാചിക്കിപ്പെരിയാട്ടി ചീരക്കുണ്ടാത്തെ മഞ്ചോണ മലയില മാന്നും പെറ്റ മൈച്ചെറ ബെട്ടിന്ന ഗുണ്ടും മുളെച്ച ചൂരിഗഡ്ഡിലിയ തുപ്പച്ചുവാന്തവാ ..ആവുല്ലുപ്പാക്കി ഈഗഡെ ബാത്തമ മാവുൻ്റ കണ്ണുക്കു ബെന്തക്കുവാങ്കു ബെയില്ലുമറെച്ചെങ്കു...

ആരറിവു?

കവിത വിജയരാജമല്ലികമഴയുടെ പ്രണയി- ക്കറിയുമൊ അവളൊരു മേഘ തുടിപ്പായിരുന്നെന്ന്ഓളങ്ങൾ മുറിച്ചൊഴുകും കടലിൽനിന്നുരുകി ഉയർന്ന നീരാവിയായി- രുന്നെന്ന്അറിയുമാ- യിരുന്നെങ്കിൽ അവനവളുടെ അധരനിരകളിലെ കുളിർ നുകരാനായി മാത്രമിങ്ങനെ തുടിക്കു- മായിരുന്നോ?ജീവതസമരങ്ങൾ ആരറിവു? കരയോ? കരയും കരളോ? കരപുടം നീട്ടും മരുഭൂമികളൊ ?? ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

ഓൺലൈൻ ക്ലാസ്സിലിരിക്കുന്ന കുട്ടി

കവിത ആർ. ശ്രീജിത്ത് വർമ്മ ചിത്രീകരണം : ഹരിതലോകത്തിന്റെ ത്രിമാനം നഷ്ടപ്പെട്ടതറിഞ്ഞ് പകച്ചിരിപ്പാണ് ഓൺലൈൻ ക്ലാസ്സിലിരിക്കുന്ന കുട്ടി.ബലമില്ലാത്ത ആഗോളവല ഇടയ്ക്ക് മുറിയുന്നുണ്ടെങ്കിലും ബാറ്ററി മുഴുവൻ നിറയ്ക്കും മുമ്പേ വൈദ്യുതി നിലയ്ക്കുന്നുണ്ടെങ്കിലും മൊബൈലിൽ എന്നുമെത്തുന്നുണ്ട് ചൂട് കൂടി വരുന്ന ഭൂമിശാസ്ത്രം. ഭൂതകാലപ്രകാശം സംശ്ലേഷിക്കുന്ന ചരിത്രം. സൂത്രവാക്യങ്ങളുടെ വവ്വാൽച്ചിറകിൽ സംഖ്യകളെ പരാഗണം ചെയ്യുന്ന ഗണിതം. വ്യാകരണത്തിൻറെ ജിംനാസ്റ്റിക്സിൽ ലോകത്തെ...

ശിശുദിനം ഗാസയിൽ

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്വായനാദിനം വരുന്നു. ഇവിടെ പി.എൻ പണിക്കറുണ്ട് കുഞ്ഞുണ്ണി മാഷുണ്ട് വായനയുടെ ചക്രവാളങ്ങളിലേക്ക് നീന്താൻ പഠിപ്പിച്ചവർ അല്ലെങ്കിൽ ധാരാളം റഷ്യൻ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട് എം.ടിയും ബഷീറും തകഴിയും എല്ലാവരുമുണ്ട്.സ്വാത്രന്ത്യ ദിനം വരുന്നു. ഞങ്ങൾക്ക് പതാകകൾ കലാപഭൂമികളിലെ തെരുവുകളിൽ പ്രയാസപ്പെട്ട് ഒളിപ്പിക്കേണ്ടതില്ല. ഞങ്ങളുടെ ജനഗണമനയ്ക്ക് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടവരെ നോക്കി ചങ്ക് പൊട്ടി കരയേണ്ടതില്ല.പരിസ്ഥിതി ദിനം...
spot_imgspot_img