Homeകവിതകൾ

കവിതകൾ

പല മഴകളുടെ ഓർമ്മക്ക്

കവിത റിജു വേലൂർ നിന്നിലേക്കുള്ള വാതിലുകളെല്ലാം നീ പണ്ടേ കൊട്ടിയടച്ചിരുന്നു.. ഓർമ്മകളുടെ മഴ നനയുന്നേരം ഞാനവിടെ വന്ന് തട്ടി വിളിക്കും... ഒറ്റ ജാലകം തുറന്ന് തണുപ്പാറ്റാൻ നീയെനിക്ക് കനല് വാരിത്തരും... പൊള്ളലേറ്റ് ഞാൻ മടങ്ങും... എനിക്കും നിനക്കും ഇടയിലൂടെ നമ്മളില്ലാതെ ശരവേഗത്തിൽ ഒരു തീവണ്ടി കടന്നു പോകുന്നുണ്ട്... ഒരിക്കൽ നമ്മളതിൽ ഒരുമിച്ച് യാത്ര പോയതോർത്ത് അസ്തമയത്തിൻ്റെ പടവുകളിൽ ഞാൻ...

ഒരു വരിയിലൂടെയൊരു യാത്ര

കവിതസൗമ്യ. സി അവർ വരിയൊപ്പിച്ചാണ് നീങ്ങുന്നത് എന്റെ നുഴഞ്ഞുകയറ്റം കണ്ടിട്ടാവണം അവരിൽ ചിലർ അന്ധാളിക്കുകയും പരിതപിക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു. അവരുടെ വരിയൊത്ത യാത്രക്കു ഇളക്കം സംഭവിച്ചിരിക്കുന്നു. അവരുടേത് മുൻകൂട്ടി നിശ്ചയിച്ച ഒന്നാണല്ലോ അവരുടെ വസ്ത്രങ്ങൾ മണ്ണ് തിന്നതാവണം അവസാനത്തെ പുഴുവും ഭക്ഷണം കഴിഞ്ഞു മടങ്ങുന്നത് കണ്ടു. ഇപ്പോൾ...

ഉറക്കത്തിന്റെ പര്യായപദങ്ങൾ

കെ എസ്‌ കൃഷ്ണകുമാർപ്രാർത്ഥിക്കാൻ ഒന്നുമില്ലാത്തവൻ വേഗം ഉറങ്ങിപ്പോകും. നേരത്തെ ചെന്ന് അനുഗ്രഹങ്ങളൊന്നും വാങ്ങാനില്ലാത്തതിനാലാകാം പതിയെ ഉണരുകയുമുള്ളൂ.ജീവിതപ്പുസ്തകത്തിലെ അന്നത്തെ എല്ലാ കണക്കുകളും കൂട്ടിത്തീർന്ന് ചിലർ ഉറങ്ങുമ്പോഴേക്കും പാതിരാ കടന്നിരിക്കും, നടുനിവർത്തുമ്പോഴേക്കും പൂങ്കോഴി ഉണർത്തും, ഉണരാനായി.പകുതിയിൽ ഞെട്ടിയുണരുന്നവരുടെ കാര്യമാണു ഏറ്റവും കഷ്ടം, പിന്നെ ഒട്ടുമുറങ്ങാനാകാതെ അവർ പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും ചാഞ്ഞും ചെരിഞ്ഞും പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും നന്നായി ഉറക്കം അഭിനയിച്ചങ്ങനെ കിടക്കും.മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്‌, ഒരോളത്തിലങ്ങനെ രാത്രിയുടെ മുകളിൽ നേരം വെളുക്കും വരെ അവർ പൊന്തികിടക്കും, ബോട്ടിന്റെ പുക...

ദൈവമിപ്പോള്‍ സ്വര്‍ഗ്ഗത്തിലില്ല

അനിൽ കുര്യാത്തിചോളം വിതച്ച വയലേലകളില്‍ നിന്നും ഗോതമ്പ് വിളവെടുക്കുന്നവരോടവർ ചോദിച്ചു "എന്റെ നാവിൽ പൂട്ടാന്‍ വിലങ്ങുണ്ടോ"രജസ്വലയല്ലാത്ത അവളുടെ കന്യാചര്‍മ്മം പിളർത്തിയൊഴുക്കിയ പ്രാണന്റെ കണ്ണുനീരിന് ആർത്തവ ചുവപ്പില്ലായിരുന്നുസ്വര്‍ഗ്ഗം തേടുന്ന ചെന്നായ്ക്കളോടൊരുവൾ അക്ഷര ഭിക്ഷയാചിച്ചു അവര്‍ ദൈവത്തെ ചൂണ്ടിക്കാട്ടി അവളുടെ നാവരിഞ്ഞുവിശുദ്ധ ഗ്രന്ഥങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുലകളറുത്തെറിഞ്ഞു ദൈവമപ്പോള്‍...

ഇത്രമാത്രം, ഒരു മിടിപ്പ് പോലെ

കവിത കാവ്യ. എം  വേണ്ട, തീർന്നു പോവുകയേ വേണ്ട,ചിലതെങ്കിലും.. കൈയിലിങ്ങനെ, നെഞ്ചിലിങ്ങനെ എത്ര നാൾ ചേർത്ത് നിർത്തും? എന്നാലുമെന്നാലും ചേർത്ത് പിടിച്ചതിനൊന്നും രാത്രികൾ ഉണ്ടാവാതിരിക്കട്ടെ.. വിയർത്തു പോയ വിരൽ തുമ്പ് തൊട്ട് നീട്ടി വരക്കുന്നുണ്ട്.. നെഞ്ചിലേക്ക് ഒരു വര.. അത് പിടിച്ചൊന്നു കൂടെ വരണം പച്ച ഞരമ്പിൽ തട്ടി...

പൈപ്പ് വെള്ളത്തിൽ

രഗില സജിപലേടത്ത് കുഴിച്ചു, മരങ്ങൾ വെട്ടി, വീടുകളെ മാറ്റി പാർപ്പിച്ച്, ആളുകളെ ഒഴിപ്പിച്ച്, റോഡുകീറി, റെയിലുമാന്തി, പല ജാതി ജീവികളെ കൊന്ന് കൊന്ന് നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം. പൈപ്പ് രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്.ഊക്കിലൂക്കിൽ വീടുകളുടെ കുടങ്ങളിൽ ബക്കറ്റുകളിൽ മെലിഞ്ഞ പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന വെള്ളത്തിൽ പക്ഷിക്കാല്, മനുഷ്യകുലത്തലയോട്ടികൾ, ചീഞ്ഞ മരക്കൊമ്പ്, വീടിന്റെ വിണ്ട ചുമര്, ഉരഞ്ഞ് തീർന്ന തീവണ്ടിച്ചക്രം, വഴികളിലെ...

ഇലകൾ എഴുതിയ മരം

നിഖിൽ തങ്കപ്പൻമരം വിളിക്കുമ്പോൾ കയറി വരുന്ന ഇലകളെപ്പോലെ അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന് ഒരു കവിതയിലിരിക്കുന്നു. മരം പഴുത്തില കൊഴിക്കും പോലെ വയസ്സുചെന്ന അക്ഷരങ്ങളെ കവിത വെട്ടിക്കളയുന്നു. ഇലകൾ വന്നും പോയുമിരിക്കെ, മരം മരമായിത്തന്നെ നിൽക്കുന്നു. പഴം തിന്നാനാഗ്രഹിച്ചു തൈ നട്ട ഒരുവൻ മരത്തിനു വളമായി നിവർന്നു കിടക്കുന്നു..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

വെളിപാട്

ആതിര എമരണത്തിനു കൃത്യം പത്തെ പത്തു മിനിറ്റിനു മുൻപ് വിഷാദം കൊടി കൊണ്ടിരിക്കുന്ന മാത്രയിൽ എന്തായിരിക്കും അയാളുടെ നാക്കിൻ തുമ്പത്തെന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?വരാനിരിക്കുന്ന മരണത്തിന്റെ പാട കെട്ടിയ ചായ ഇടം കയ്യിൽ പെരു വിരലിനും ചൂണ്ടു വിരലിനും മാത്രമറിയാവുന്ന രഹസ്യമെന്ന കണക്കെ മുറുകെ പിടിച്ചിരിക്കുമ്പോൾ, തന്റെ ഒപ്പമെത്താത്ത വഴികളെ വല കെട്ടി മൂടാത്ത കിണറിലേക്ക് ചാക്കിൽ കെട്ടിയ പൂച്ച കുഞ്ഞുങ്ങളെ...

കിണർ

കവിത അഭിരാമി എസ് ആർകൊട്ടമ്പൊലേന് കെണറ് കുത്താരുന്ന് വല്ല്യമ്മച്ചീടെ  പെണ്ണുചോയ്പ്പിന് തലേന്ന് പെലേൻ കെണറിടിഞ്ഞ് ചത്ത്ചത്തതല്ല, വല്ല്യമ്മച്ചീടപ്പൻ കൊന്ന് താത്തിയതാന്നും പറയുന്നൊണ്ട്എന്നതാന്നേലും  പെണ്ണ് ചോയ്പ്പിനാള് കൂടുമ്മൊമ്പ്  അമ്മച്ചി പണി പറ്റിച്ച് മൂപ്പത്തി വീട് വിട്ടെറങ്ങികൊട്ടമ്പെലേന്റെ കൂരേല് കേറി പൊറുതി തൊടങ്ങി പെലേന്റോട പൊറുത്തോരെന്നുമ്പറഞ്ഞ് വല്ല്യമ്മച്ചീനേം വീട്ടരേം അകന്ന ശേഷക്കാരേമ്പോലും പള്ളീന്ന് പൊറത്താക്കിതറവാട്ട്...

കൊളുത്തിവലിക്കുമ്പോൾ

നിഷ്നി ഷെമിൻതിരിഞ്ഞുനോട്ടമെത്താത്ത കാഴ്ചകളുടെ അങ്ങേയറ്റത്തു തന്നെ ഒരു കൊളുത്തിട്ടു. ചടുലമായ അകക്കണ്ണുകളിൽ കൊളുത്ത് കൃത്യമായി തുളഞ്ഞിരിക്കുന്നു.കൈ രണ്ടും മത്സരാവേശത്തോടെ ആഞ്ഞുവലിക്കാൻ തുടങ്ങി. എണ്ണമറ്റ നാഴികയകലെ പിളർന്നുപോകുന്ന, വേദനയുള്ള തരിശുനിലങ്ങളെ ഇപ്പോൾ കാണാം.ചിതറാൻ തുടങ്ങിയ ഭൂതകാല സ്മരണകൾ...
spot_imgspot_img