Homeകവിതകൾ

കവിതകൾ

സ്വേഛാധിപതി

കവിത (മഞ്ജുൾ ഭരദ്വാജ് / ഹിന്ദി) മൊഴിമാറ്റം : ഇന്ദിരാ കുമുദ്സ്വേച്ഛാധിപതി ജനപ്രീതിയുടെ കുതിരപ്പുറത്തേറിയാണ് അധികാരത്തിലേറിയത് എന്താണ് ജനപ്രീതി? ജനക്കൂട്ടത്തിന്റെ ഭ്രാന്താകാം !ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നിടം ഇരുട്ടുനിറഞ്ഞ ഗുഹപോലെയാണ് അവിടെ സംസ്കാരം ഒളിച്ചുവെയ്ക്കപ്പെടുകയും അരാജകത്വം കൊടികുത്തി വാഴുകയും ചെയ്യുന്നുസ്വേഛാധിപതിയാകട്ടെ ജനവികാരം മാനിക്കാതെ ഒരുതരം ഉൻമാദാവസ്ഥയുടെ കൊടുമുടിയിലായിരിക്കും അധികാരത്തിന്റെ ഉൻമാദം കാരണം അയാളുടെ...

അവൾ

ജയേഷ് വെളേരിഹൃദയത്തിന്റെ സുഷിരത്തെ കുറിച്ച് അവളെന്നോട് വാചാലമാകാറുണ്ടായിരുന്നുഓരോ സുഷിരവും ഓരോ വസന്തവും ഓരോ മഴക്കാറുമാണെന്നാണ് അവളെന്നോട് പറഞ്ഞത്.ഓരോ കാറ് പെയ്യുമ്പോഴും നെഞ്ചിൽ തിമിർത്തിരുന്ന നിന്റെ വിരലുകളിലെ താളം ഒന്നു മാത്രമായിരുന്നു.ഇടക്ക് വെച്ച് താളം മുറിഞ്ഞപ്പോ നീ കൊളുത്തി വെച്ച മെഴുകു തിരികളെല്ലാം അതേ സുഷിരത്തിലൂടെ ഉരുകിയൊലിച്ച് പടർന്നു കയറുകയായിരുന്നു.ആത്മ...

പുതപ്പ്

കെ എസ് രതീഷ്ഭൂമിയിലെ പുതപ്പുകൾക്കെല്ലാം ഒരേ ആകൃതിയാണോ..? അല്ല, പുതപ്പിനെപ്പൊഴും ആ  പുതുമയില്ലാത്ത പുതപ്പിക്കൽ ശീലം തന്നെയല്ലേ.?ആളിന്റെ ഇഷ്ടത്തിനനുസരിച്ച് മൂടിക്കൊടുക്കുക  മാത്രമല്ലേയുള്ളൂ, ചില പുതപ്പുകൾക്ക് മൂടിയങ്ങനെ മരിച്ചുകിടന്നാൽ മാത്രം മതി. ചെറിയ ചൂടിലും ചവിട്ടിമാറ്റിയാലും, പാതിരാ തണുപ്പിൽ നാലുകോണിലും അധികാരത്തോടെ  തപ്പിനോക്കാറില്ലേ..? വലിച്ചവശ്യമ്പോലെ മൂടും ചൂട്  ആവശ്യത്തിനായാൽ കാൽചുവട്ടിലേക്ക് പതിയെ പിൻവാങ്ങണം, അതുമല്ലെങ്കിൽ തലയുടെ അടിയിൽ...

ഡിസംബർ വരുമ്പോൾ

ഹിലാൽ അഹമ്മദ് കൂട്ടുകാരി ചോദിക്കുന്നുഡിസംബർ വരുമ്പോൾ എന്താണ് ഓർമ്മ വരുന്നത്?ക്രിസ്മസോ കരോളോ?നാട്ടിലെ ഏക ക്രിസ്ത്യാനി,ജോഷി ഡോക്ടറുടെ വീട്ടിൽ തൂങ്ങുന്നകൂറ്റൻ നക്ഷത്രം എന്നാണ് ആദ്യം ഓർത്തത്.പിന്നെ ഓർമ്മ വന്നു,രാവിലെ മദ്രസയിൽ പോവുമ്പോൾകാണുന്ന പോസ്റ്റിലെല്ലാംതേച്ച മൈദപ്പാടുണങ്ങാത്ത പോസ്റ്ററുകളിൽവ്യാകരണം...

ഹൃദയം

സൗദ അഹമദ്ഉടഞ്ഞ ചില്ലു പാത്രമാണ്. പെറുക്കി കൂട്ടാനോ അടുക്കി വെക്കാനോ ശ്രമിക്കരുത്.എറിഞ്ഞുടച്ചവനെ നോക്ക് കൊണ്ട് പോലും വേദനിപ്പിക്കാൻ കഴിയാത്തതാണ്.അടുക്കി കൂട്ടാൻ ശ്രമിക്കേണ്ട ഉള്ളുരഞ്‌ മുറിവ് തട്ടി നെഞ്ചം വിങ്ങിയല്ലാതെ കടന്നു പോകാനാവില്ല.വഴി മാറി പോകുക ചിതറി തെറിച്ചിടത്തു ചുരുണ്ടു കൂടി കിടന്നു മണ്ണിൽ പുതഞ്ഞു പോകും വരെ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

സഹജാ…

കവിതനിഷ നാരായണൻആ പ്ളാശുമരത്തിന്റെ ഇലകള്‍ക്കിടയിലൂടെ നിന്നെ നോക്കുമ്പോള്‍, നീ നിലാവ് കോരിക്കോരി ചെടിച്ചോട്ടിലിടും.നിലാവു പറ്റിയ കൈ ഉടുപ്പില് തുടച്ച് നീ നിവര്‍ന്നുനില്‍ക്കുമ്പോള്‍, നിലാവലേ,.. നീയതു തന്നെ; നിലാവല. ..ഓ നിലാവലേ, നീ കാലുകള്‍ കരിമണ്ണില്‍ പൂഴ്ത്തും.കറുകറുത്ത രസം പുളച്ചുകേറി കണ്ണില്‍ കൊത്തുമ്പോള്‍ കണ്‍പൂട്ടി, മരനായ് കണക്കെ പിരണ്ടു പനകയറി പനങ്കുലയൊന്നു പൊട്ടിച്ച് വായിലിടും.ഹോയ്, പനമരമേ, ഊക്കന്‍...

തെറ്റിയെഴുതി, തിളച്ചു തൂവി

ഗായത്രി. എം.മരിച്ചു പോകുമ്പോൾ  ആരും ഒന്നും കൊണ്ടു പോകുന്നി- ല്ലെന്നു പറയുന്നതൊക്കെ  വെറുതെയാണ്. പണ്ടു വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടിക്കലങ്ങൾ കാണാതായിട്ടുണ്ട് - ഒരേട്ടനുമനിയനും. അമ്മയും അമ്മമ്മയും ഓരോന്നു കൊണ്ടുപോയതാവാനേ തരമുള്ളൂ.  അതോ ഇനി മുത്തശ്ശനാണോ?  നിശ്ചയമില്ല. ഏതായാലും തിരയാനിനി സ്ഥലം ബാക്കിയില്ല,  സംഗതിയൊട്ടു കാണുന്നുമില്ല....അടുപ്പത്ത് കലത്തിൽ വെച്ച അരി തിളച്ച്...

ഉറക്കമില്ലാതുറക്കം

(കവിത)എ. കെ. അനിൽകുമാർനടന്നു നടന്നു തേഞ്ഞ ചെരുപ്പ് വിറകുപുരയിലെ ഇരുണ്ട മൂലയിലിരുന്ന് പുറത്തേക്ക് കാതു കൂർപ്പിക്കുന്നു. നടന്നു തീർത്ത വഴിയിടങ്ങളിലെ ഒച്ചകൾ കിരുകിരുപ്പുകൾ നെഞ്ചു തുളഞ്ഞു കയറിയ മുള്ളാണിയുടെ അടക്കിയ ചിരിമുഴക്കങ്ങൾ ചെളിയിൽ പുതഞ്ഞ വഴുവഴുക്കലുകൾ തിളച്ചു പൊന്തും ടാറിന്റെ നൊമ്പര ആശ്ലേഷങ്ങൾ ചാടിക്കടന്ന തോടുകൾ പുറം ഉരച്ചു കഴുകിയ കുളപ്പടവുകൾ ഒക്കെയും ഇന്നലെയെന്നപോൽ നെഞ്ചിൽ കുറുകവേ ശോഷിച്ച എല്ലുന്തിയ രണ്ടു വൃദ്ധകാൽപ്പാദങ്ങൾ മെല്ലെ നടന്നടുക്കുന്നു അരികിൽ കൂട്ടുകിടക്കുന്നു. ദ്രവിച്ചു പഴകിയ രണ്ടാത്മാക്കൾ ഉറക്കമില്ലാതുറങ്ങുന്നുആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

ട്രോൾ കവിതകൾ ഭാഗം – 7

വിമീഷ് മണിയൂർകൊഴക്കട്ടചപ്പാത്തിയുടെ വട്ടത്തിലുള്ള മുഖമായിരുന്നു കൊഴക്കട്ടയ്ക്ക് ഇഷ്ടം. നടന്നില്ല. കൊഴക്കട്ട തൊട്ടപ്പുറത്തിരിക്കുന്ന ചപ്പാത്തിയിലേക്ക് കണ്ണിട്ടു. ഇട്ട കണ്ണ് ചപ്പാത്തിയിൽ കൂട്ടി മുറിച്ച് ഒരാൾ എടുത്ത് വായിലിട്ടു.മുട്ടിൽ നിപ്പിച്ചുവെയിലിൻ്റെ വീട്ടിലെ പേര് കാറ്റ് എന്നായിരുന്നു....

പ്രകടമാക്കാത്ത സ്നേഹം

കവിതജാബിർ നൗഷാദ്എന്റെ നെഞ്ച് ജീവനോടെ കുഴിച്ചു മൂടപ്പെട്ട സ്നേഹിതരുടെ ഖബർസ്ഥാനാണ് ദിനം പ്രതി അവിടെ പുതിയ മീസാൻ കല്ലുകൾ മുളയ്ക്കുന്നു. അതിന്റെ ഭാരം താങ്ങാനാകാതെ ഞാൻ തളർന്നു വീഴുന്നു.എന്റെ ഹൃദയത്തിൽ നിലയ്ക്കാതെ മിടിച്ചു കൊണ്ടിരിക്കുന്ന പ്രാർത്ഥന അവസാനിക്കുമ്പോൾ അവരൊക്കെയും ഖബറിൽ നിന്നെണീറ്റു വരും. എനിക്ക് വേണ്ടി തിരികൾ കത്തിക്കും ദിക്റ് ചൊല്ലും.അങ്ങനെ ഞാൻ മണ്ണിലേക്കടിയുമ്പോൾ അവരുടെ ഉള്ളിൽ ഒളിച്ചിരുന്ന...
spot_imgspot_img