Homeകവിതകൾ

കവിതകൾ

ചില്ലു റാന്തൽ

ചന്ദന എസ് ആനന്ദ്നിറക്കൂട്ടുള്ള ഇരുണ്ട റാന്തൽ. പുതുമയേതുമില്ല. കണ്ടു പഴകിയത്. ഒരു മൂലയിൽ പൊടി പിടിച്ചു കിടക്കുമ്പോൾ തുടച്ചു മിനുക്കിയെടുത്തത്. തിളങ്ങുന്നതല്ല. പക്ഷെ, പകൽ വെളിച്ചമായിരുന്നു തിരി തെളിച്ചാൽ. നിറങ്ങൾ ചാലിച്ച മഴവിൽ ചാരുത ചിരികളിൽ കയറി ഇറങ്ങുന്ന രാത്രി വെളിച്ചങ്ങൾ, ഓർമ്മകൾ. കൂര ചോർന്നൊലിച്ചപ്പോഴൊക്കെ മാറ്റി...

ബേത്തി

റാവുളഭാഷാ കവിത സുകുമാരൻ ചാലിഗദ്ധഅല്ലക്കിണാവാ ബാവെൻ്റ - മൈത്തിനിപ്പെണ്ണു ചന്തപ്പലാ... ബളളിറുക്കാവില ബളെമു പോറാ ബാവിലിയക്കിൻ്റ ചിന്തെമു പോറാചിക്കിപ്പെരിയാട്ടി ചീരക്കുണ്ടാത്തെ മഞ്ചോണ മലയില മാന്നും പെറ്റ മൈച്ചെറ ബെട്ടിന്ന ഗുണ്ടും മുളെച്ച ചൂരിഗഡ്ഡിലിയ തുപ്പച്ചുവാന്തവാ ..ആവുല്ലുപ്പാക്കി ഈഗഡെ ബാത്തമ മാവുൻ്റ കണ്ണുക്കു ബെന്തക്കുവാങ്കു ബെയില്ലുമറെച്ചെങ്കു...

വിരല്‍പ്രണയം

വി. ടി. ജയദേവന്‍ഒരുവളുടെ വിരല്‍ത്തുമ്പുമായി ഒരാള്‍ പ്രേമത്തിലായി. അയാള്‍ ആദ്യം കണ്ടതും പരിചയപ്പെട്ടതും ആ വിരല്‍ത്തുമ്പിനെ. ചിന്താമഗ്നയായ അവളുടെ കണ്ണു വെട്ടിച്ച് റസ്റ്റോറന്റിലെ മേശപ്പുറത്ത് വെറുതെ നടക്കാനിറങ്ങിയതായിരുന്നു വിരല്‍ത്തുമ്പ്. എവിടെയൊക്കെയോ മുട്ടി നോക്കുന്നുണ്ടായിരുന്നു, തൊട്ടു നോക്കുന്നുണ്ടായിരുന്നു. മതിലുകള്‍ക്കപ്പുറത്തേയ്ക്ക് ഏന്തി നോക്കുന്നുണ്ടായിരുന്നു. ആഴങ്ങള്‍ക്കുള്ളിലേയ്ക്ക് എത്തി നോക്കുന്നുണ്ടായിരുന്നു.ആ ധീരതയുടെ ഭയം കാണാന്‍ നല്ല ചേല്. ആ സൗന്ദര്യത്തിന്റെ...

ട്രോൾ കവിതകൾ – ഭാഗം 31

വിമീഷ് മണിയൂർ കാക്കയും കാടും കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക...

അഭൗമം!

കവിതസുനിത.പി.എംനിലാവ് നനച്ചിട്ട വഴിയിലൂടെ വിരലുകൾ കോർത്ത് വെറുതെ നടക്കും തണുത്ത കാറ്റേറ്റ് കടൽക്കരയോളം! അവിടമാകെ പ്രണയത്തിൽ കുതിർന്ന്.. ആരേയും സ്പർശിക്കാതെ കാറ്റു നമ്മെ തഴുകും ദൈവം തൊടുംപോലെ! ആകാശമപ്പോൾ, വിരൽ നീട്ടി അങ്ങ് സ്വർഗ്ഗമെന്ന് കടൽക്കരയെ ചൂണ്ടും! അവിടമാകെ ദൈവത്തിന്റെ മണം പരക്കും! ഹൃദയങ്ങളിൽ ആവോളം നിറയുംവരെ നാമവിടെ വെറുതെയിരിക്കും. നമ്മുടെ നിഴലാന വസന്ത കൈ വിടർത്തും! ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള രണ്ടാത്മാക്കളായി എല്ലാക്കാലത്തേക്കുമായി, മുഴുപ്രണയികൾക്കായി, ദൈവത്തിന്റെ ഭാഷയിലേക്ക് നമ്മെ മൊഴി മാറ്റും! കടലിന്നഗാധതയിൽ ഒരഭൗമ സംഗീതം പടരും! സകല...

യക്ഷിയുടെ മരണം

കവിതവിജയരാജമല്ലിക (ദൈവത്തിന്റെ മകൾ)യക്ഷി മരിച്ചു വേഷഭൂഷാദികളിൽ പൊതിഞ്ഞ തുടു മാറും,തുടുതുടുത്ത തുടകളും, നാഭീതടങ്ങളും പക്ഷികൾ കൊത്തിപ്പറിച്ചു അക്ഷികളമ്പരന്നു കക്ഷികളോടിമറഞ്ഞു സാക്ഷിയായ കാലം മൗനത്തിലാണ്ടുസ്വത്വസാക്ഷാത്കാരത്തിനായി ഇന്നുമാ യക്ഷിയുടെയാത്മാവ് സ്വപ്നസഞ്ചാരിണിയായലയുന്നു എന്നിൽനിന്നു നിന്നിലേക്കും നിന്നിൽനിന്നു മറ്റൊരുവനിലേക്കും!*കുന്നത്തൂർ പാടിയിലെ യക്ഷിയെ പറ്റി എഴുതിയ കവിത *...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...

നിങ്ങൾ അടയാളപ്പെടുന്നത് ..

കവിത നിമ. ആർ. നാഥ്‌നോക്കൂ.. വഴികൾ പഴയതു തന്നെയെന്നു  തോന്നും. എത്രയോ  പരിചിതമെന്നു ഉറപ്പിക്കും.   എന്നിരിക്കിലും , നിങ്ങളില്ലായ്മയുമായി  പൊരുത്തപ്പെട്ടവളിലേക്കു , തിരികെ കയറി ചെല്ലരുത് . നനുത്തതും  തെഴുത്തതുമായ, സ്നേഹത്തിൻ വള്ളിപ്പടർപ്പുകൾ തിരയരുത് . വലിച്ചെറിഞ്ഞ  പാതയിൽ...

ഡീജെ

കവിത താരാനാഥ്‌. ആർഒരു കഷണം കാന്തത്തിന് ഒരു പിടി മണലിൻന്മേൽ ഉളവാകും സ്വാധീനം ? ഒരു പൈഡ് പൈപ്പർ ഊതുന്നൊരു നാദത്തിൻ അനുധാവന ശബ്ദം ? പ്രാചീന തപസ്വികൾ തൻ ആവാഹന സിദ്ധി ?* * *ആ പാട്ടിൽ ഞാൻ കാറ്റത്തുലയുന്നൊരു കാറ്റാടി വരിവരിയായ് നിരനിരയായ് ആടുന്നുണ്ടൊരുപോലെ ഒരു കടലിൻ തീരം പോൽ ഒരു...

ISD കാൾ

(കവിത)അനൂപ്. കെ . എസ്ISD കാൾഹലോ.. ആഹ ഹലോ! ലൗഡ് സ്പീക്കറിലാണോടി, അല്ലാ..! അടുത്ത് ആരേലുമുണ്ടോ? ഇല്ലന്നെ.! എന്താടാ? അതേ എനിക്ക് നിന്നെയൊന്നു കാണണം. അഹ് അതിനെന്താ..നീ അമ്മയാവുന്നതിന് മുൻപ്.നിശബ്ദത…എവിടെവെച്ച്? അങ്ങനെ ചോദിച്ചാ, നല്ല തിരക്കുള്ള എവിടേലും വെച്ച്.നിശബ്ദത….നിന്റെ വിരലിൽ തൊടണം എല്ലാ വിരലിലെയും ഞൊട്ട പൊട്ടിക്കണം വിയർത്ത് ഒട്ടുന്നവരെ വിരലിൽ...

നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ

കവിത  ജിഷ്ണു കെ.എസ്''മഴവിൽ പുരികങ്ങൾ ഉയർത്തി ആമ്പൽക്കണ്ണുകൾ വിടർത്തി മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത് നീയെന്നെ ചാലിച്ചെടുത്തു"(ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  സ്പോടെക്കിലെ അജ്ഞാത കവിയുടെ കവിത, വിവ: സൈമ്പോർഗ് ബോട്ട് 2DX)         2021വളരെക്കാലങ്ങളായി പരിചിതരെങ്കിലും ഒഴിഞ്ഞ മേശയ്ക്കിരുപുറം തിരിച്ചറിയപ്പെടാത്ത രണ്ട്...
spot_imgspot_img