Homeകവിതകൾ

കവിതകൾ

ബുദ്ധ നടത്തം

കവിതപ്രദീപ് രാമനാട്ടുകരമഴയോടൊപ്പം പെയ്തു പെയ്താണ് അവൾ വന്നത്കാത്തിരിപ്പിന്റെ കൈ പിടിച്ച് കുടയിലേക്ക് കയറി നിന്നുജലഭിത്തികൾ കുടയ്ക്കു ചുറ്റും നൃത്തം വച്ചുമഴയിൽ കുടയിലങ്ങനെ രണ്ടു പേർ ഒരു നിമിഷം നിശ്ചലരായിഹൃദയത്തിന്റെ വിരലുകൾ നിശ്വാസങ്ങൾ തുറന്നു വിട്ടുമുടിയിഴകൾ മിന്നലിന്റെ ചുണ്ടുകളായിഉടൽ വിരിയുന്നതിന്റെ ഗന്ധം ഭൂമിയിൽ പടർന്നുജലത്തിന്റെ കണ്ണാടിയിൽ നോക്കി അവൾ ചിരിച്ചുകണ്ണുകളിൽ അയാൾക്കു മാത്രം കാണാവുന്ന ആഴംവിരലുകളിൽ ഏതോ ചിത്രത്തിനൊപ്പം ഒഴുകുന്നതിന്റെ ലയംപാദങ്ങളിൽ ചലനത്തിന്റെ ധ്യാന ലീലമഴയുടെ രസധാര...മേഘമൽഹാറിന്റെ ചിറകടി ....അവൾ അയാളെ ചേർത്തു പിടിച്ചതും മൗനത്തിന്റെ താളം ചുവടുകളിൽ പടർന്നു പ്രണയത്തിന്റെ ബുദ്ധ മുദ്രകൾ മുളച്ചുഅയാൾ ആദ്യമായി നടക്കാൻ...

Love in the time of Corona

Dr. Aswathy RajanThink thy left palm is she and thou the rightBring them close Touch gently, as if you both breath your insides Merge them as you lean...

അതിർവരമ്പുകൾ

(കവിത)അബ്ദുള്ള പൊന്നാനിവിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക് സിക്സർ അടിച്ചപ്പോൾ ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.റിമോട്ടിൽ കൈയ്യൊന്ന് തട്ടി ചാനൽ മാറിയപ്പോൾ തകർന്നടിഞ്ഞ കൂരക്ക് താഴെ നിലവിളികളുടെ നേർക്കാഴ്ചകൾ.ബോംബുകളും മിസൈലുകളും ഉഗ്രരൂപിയായി ഉറഞ്ഞാടുമ്പോൾ ഒരു ബോംബ് പൊട്ടുമെന്ന നിമിഷത്തിൽ തീ പോലൊരു പന്ത് കോലിയുടെ സ്‌റ്റംപ് തകർത്തു.ഗാലറി നിശബ്ദംപെട്ടെന്നാണ് ഗാലറിയുടെ അതിർത്തി...

കുന്നിൻമോളിലെ രാത്രി

സുനിത ഗണേഷ്കുന്നിൻമോളിലെ പച്ചവിരിച്ച സമതലോദ്യാനത്തിൽ മഞ്ഞു തുള്ളികൾ പൂക്കളോട് കൊഞ്ചുന്നുണ്ടായിരുന്നു.ചെമ്പകം പതിയെ ഇതൾ വിടർത്തി ഹിമമുത്തുകളെ ചുംബിച്ചെടുത്തു തേൻ കണങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു.ചുമന്ന മൃദുലരോമങ്ങളിൽ പൂത്തുനിന്ന പനിനീർച്ചാമ്പ സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ ഗർഭത്തിലേക്ക് അണച്ചുവെച്ചു.രാത്താരകങ്ങൾ പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി, മധുരിക്കും മകരന്ദം നുണഞ്ഞുകൊണ്ടിരുന്നു.അന്നേരമാണ്... നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്...നീലാമ്പൽപ്പൂവിന്റെ മടിത്തട്ടിൽ, പൊയ്കയിലേക്കു പെയ്തിറങ്ങിയ തുഷാരകമ്പളം പുതച്ച്, അവളങ്ങനെ......

ഉടച്ചുവാർക്കൽ

കവിതസീന ജോസഫ്ഉള്ളിലെ ജീവവായു മുഴുവൻ ഒരു കാരിരുൾ ശിലയിലേക്കൂതി നിറയ്ക്കണം.മൂർച്ചയുള്ള ഒരുളി വേണം അധികമുള്ളത്‌ അടർത്തിമാറ്റുവാൻ.കണ്ണുകളുടെ കാര്യത്തിൽ അതിസൂക്ഷ്മത വേണം ആഴത്തിൽ തന്നെ കൊത്തിയെടുക്കണം സങ്കടങ്ങൾ ആരും കാണാതെ ഇട്ടുമൂടുവാനുള്ളതാണ്‌.ചുണ്ടുകളിൽ ഒരു മോണാലിസ ചിരിയും വേണം ആന്തരികവ്യാപാരങ്ങൾ ആരുമറിയാതിരിക്കുവാനാണത്‌.പറയാത്ത വാക്കുകളിൽ...

പി ജയചന്ദ്രന്

കവിതരാജന്‍ സി എച്ച്പാട്ടു പാടുമ്പോള്‍ ഭാവ- മുള്‍ക്കാമ്പില്‍ വിടര്‍ത്തുവാന്‍ കൂട്ടുപോരുമോ ജയ- ചന്ദ്രനെന്‍ ഹൃദയത്തില്‍?ആരെയും ഭാവാത്മക ഗായകനാക്കും രാഗ- മാധുരി ഞാനെന്‍ നെഞ്ചില്‍ ചേര്‍ത്തു വച്ചതാണെന്നോ!പാടുവാനാവാത്തതാം തൊണ്ടയിലതിന്‍ ശ്രുതി ചേര്‍ത്തിരിപ്പുണ്ടാം വ്യര്‍ത്ഥ- മെങ്കിലും ജന്മാന്തരം.(adsbygoogle = window.adsbygoogle ||...

കസായിപ്പുരയിലെ സൂഫി

കവിത യഹിയാ മുഹമ്മദ്ഇറച്ചിവെട്ടുകാരൻ സെയ്താലിമാപ്പിള പൊടുന്നനെ ഒരു ദിവസം മൗനത്തിലേക്കാണ്ടുപോയികസായിപ്പുരയിൽ ഒരു ബുദ്ധൻ്റെ പിറവി.നാട്ടുകാർ അതിശയം കൊണ്ടു.അറക്കാനിരുത്തുമ്പോൾ ദൈവവചനമുച്ചരിക്കുന്നതിനെ കുറിച്ചാണയാളിപ്പോൾ കണ്ണടച്ചു ധ്യാനിക്കുന്നത്."ദൈവമേ, ഇയാളെന്നെ കൊല്ലുന്നേ... രക്ഷിക്കണേ... രക്ഷിക്കണേ... ആടിൻ്റെ ദയനീയരോധനത്തിനിടയിൽ സർവ്വസ്തുതിയും ദൈവത്തിന്. മന്ത്രത്താൽ കത്തി കഴുത്തിൽ വയ്ക്കുന്നു.അറവുശാല ഒരു ബോധിവൃക്ഷമായി സമാധാനത്തിൻ്റെ തണലുവിരിക്കുന്നു. വേദനയറിയാതെ കണ്ടം ഛേദിക്കുന്നത് അഹിംസയെന്ന് അയാൾ ധ്യാനത്തിൽ ഉൽബോദിതനാവുന്നു. അറവുമാടുകളുടെ കരച്ചിലിൽ അയാളുടെ...

മണ്ണെടുക്കും മുമ്പ്

സമീർ പിലാക്കൽമണ്ണെടുക്കും മുമ്പ് ആ മണ്ണിലിറങ്ങണം.. ഈ ശൈത്യത്തിലും അതിങ്ങനെ ചുട്ടുപൊള്ളുന്നതെന്തിനാണ്.. ഉപ്പൂപ്പമാർ ചിന്തിയ ചൂരുള്ള ചോരയുടെ  ചൂടുകൊണ്ടായിരിക്കാം..ആ മണ്ണൊന്ന്  കാതടിപ്പിച്ച് നോക്കൂ.. പൂർവികരുടെ പോരാട്ടത്തിന്റെ കടലിരമ്പം നിങ്ങൾക്ക് കേൾക്കാം…ക്ഷമാപണത്തിന്റെയും സംയമനത്തിന്റെയും ഭാഷയില്ലാത്ത മിമ്പറിന്റെ ധ്വനികൾ കേൾക്കാം.. ആലിമുസ്ലിയാരിന്റെയും വാരിയൻകുന്നത്തിന്റെയും ഗർജനം കേൾക്കാം..ഇനി സ്വർഗത്തിൽ കാണാമെന്നു പറഞ്ഞു പടക്കളത്തിലേക്കയച്ച ഉമ്മമാരുടെ...

ഉള്ളുറക്കം

എം. ജീവേഷ്എല്ലാം ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ ഉറങ്ങാൻ കിടക്കുന്നു.കവിത അയാൾക്ക്‌ ചൂടുവെള്ളമാറ്റിവെക്കുന്നു, പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു, പാട്ടു പാടികൊടുക്കുന്നു, നെറ്റിയിൽ തൊട്ടുനോക്കുന്നു ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക് അയാൾ ഞെട്ടുന്നു, കവിതയെ തിരഞ്ഞുനോക്കുന്നു, മൺകൂജയിൽ നിന്ന് ഇത്തിരി തൊണ്ടയിലേക്ക് കമിഴ്ത്താൻ ശ്രമിക്കുന്നു, പുതപ്പ് പതിവുപോലെ നിലത്ത് കിടക്കുന്നു.പിന്നെ അയാൾ മേശപ്പുറത്തു കിടക്കുന്ന പുസ്തകമെടുക്കുന്നു, കവിതയെ തൊട്ടുനോക്കുന്നു, ഉറങ്ങിയോ എന്ന് ചോദിക്കുന്നു.ഇങ്ങനെ തിരിച്ചും മറിച്ചുമുള്ള പെരുക്കത്തിനിടയിൽ ലോകമുണരുന്നു.ആത്മ ഓൺലൈനിലേക്ക്...

ഒരു വരിയിലൂടെയൊരു യാത്ര

കവിതസൗമ്യ. സി അവർ വരിയൊപ്പിച്ചാണ് നീങ്ങുന്നത് എന്റെ നുഴഞ്ഞുകയറ്റം കണ്ടിട്ടാവണം അവരിൽ ചിലർ അന്ധാളിക്കുകയും പരിതപിക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു. അവരുടെ വരിയൊത്ത യാത്രക്കു ഇളക്കം സംഭവിച്ചിരിക്കുന്നു. അവരുടേത് മുൻകൂട്ടി നിശ്ചയിച്ച ഒന്നാണല്ലോ അവരുടെ വസ്ത്രങ്ങൾ മണ്ണ് തിന്നതാവണം അവസാനത്തെ പുഴുവും ഭക്ഷണം കഴിഞ്ഞു മടങ്ങുന്നത് കണ്ടു. ഇപ്പോൾ...
spot_imgspot_img