Homeകവിതകൾ

കവിതകൾ

നിങ്ങളാണേ സത്യം

കവിത പ്രദീഷ് കുഞ്ചുകോരിച്ചൊരിയുന്നൊരു രാത്രിമഴയിലാണ്, എന്റേതല്ലാത്ത ഒരു നായ, തണുത്തുവിറച്ച്, എന്റെ കട്ടിലിൽ കേറി കിടക്കുന്നത്, ഞാൻ കണ്ടത്. ഞാൻ കിടക്കാനൊരുങ്ങി, മൂത്രമൊഴിക്കാൻ പോയ സമയത്താണ് പേരറിയാത്ത ആ 'പട്ടി' പണി പറ്റിച്ചത്.പാവം.! തണുത്തു വിറക്കുന്നുണ്ട്. ഇതുപോലെ, ഈ രാത്രിയിൽ കേറിക്കിടക്കുവാൻ സ്ഥലമില്ലാതെ, തണുത്തുവിറക്കുന്ന എത്ര നായ്ക്കൾ ഉണ്ടാകും?!എന്റെ മനസ്സലിഞ്ഞു. ഞാൻ...

ചെവിക്കുറ്റിയിൽ നൊമ്പരത്തിപ്പൂവ് വെച്ച മാതിരി

(കവിത)കെ ടി നിഹാല്‍ആകാശത്തോടുള്ള താഴ്മ കാരണം പുഴയിലേക്ക്  തലതാഴ്ത്തി നിൽക്കുന്ന മരം അമ്മയുടെ സമ്മതമില്ലാതെ പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇല നിഴൽ തൻറെ കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തോടെ രാത്രി കാറ്റിനൊപ്പം പുഴയിലേക്ക് ഒളിച്ചോടി കുളിച്ച് തോർത്തി കേറും വരെ അവൾ ഓർത്തു കാണില്ല ഇനി തിരികെ...

ഇവിടെ ഇങ്ങനെ ഒരു കവി ജീവിച്ചിരുന്നു

കവിത ഗോകുൽ കൃഷ്ണൻ.എൻ. വിമരിച്ച കവിയുടെ കവിതകൾ കണ്ടെടുക്കുമ്പോൾ, ചിതലുകളുടെ വാ പകുതിയിൽ നിന്നാണ് വാരിയെടുക്കുക. അപ്പോൾ അതിന് ഒരു ഇങ്ക് ഫില്ലറിന്റെ ഉണങ്ങിയ നീല നിറമായിരിക്കും. അത് മരിച്ച കവികളെ പോലെ മരവിച്ചിരിക്കും.മരിച്ച കവിയുടെ കുഴിമാടങ്ങൾ മാന്തി കടിഞ്ഞൂൽ...

വെള്ളപ്പൂക്കൾ

(കവിത)രേഷ്മ സിമുൾവേലികൾ ചാടുമ്പോൾ മുറിഞ്ഞു രണ്ടായ കുപ്പായങ്ങളുടെ കുട്ടിക്കാലത്തിനു വേണ്ടി ഞാനൊരു മന്ദാരത്തൈ വെച്ചു.ഇരട്ടയിലകൾ, വെളുത്ത പൂവുകൾ എന്നിവയെ എന്നും സ്വപ്നം കണ്ടു.ആകാശം മുട്ടെ അത് പടർന്നുകഴിയുമ്പോൾ പുസ്തകങ്ങളിൽ പതിപ്പിക്കണം പഴുത്തയിലകളെയെന്ന് പദ്ധതി കെട്ടി.കാൽമുട്ടോളം പോലും വളരാതെ അത് കരിഞ്ഞുപോയപ്പോൾ കവിതയെഴുതുന്നവളുടെ കണ്ണുകൾ കലങ്ങി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

ജാതി

കവിത ലിജിന കടുമേനി പള്ളിക്കൂടത്തിൽ പോകും വഴിയേ കേട്ട് ഞാൻ ഓയ് ചെറുമിയേ..ഓയ് ചെറുമി.. ഒളിമങ്ങി ചിരി നൽകി മെല്ലെ നടക്കവേ കാവിലെ ഉത്സവ പിരിവ് കണ്ടു ആരോ പറയണ കേട്ട് തിരിഞ്ഞു ഞാൻഅത് രാമന്റെ കുടി അത് വേണ്ട നമ്പ്യാരെ വീടത നേരെ...

സ്വപ്നം

കവിത പൃഥ്വിരാജ് വി. ആർഞാനുറങ്ങുമ്പോൾ മാത്രം എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു കാട് വളർന്നു വരുന്നു. ഞാൻ മാത്രമധിവസിക്കുന്ന ലാങ്കി ലാങ്കി മരങ്ങളുടെ കാട്. കാടിനു മുകളിൽ മഴ മഴയ്ക്കു കീഴെ കുടപോയ നീ കുട തേടിയെന്നോണം കാടിനകത്തേക്ക് നിർഭയമാം നിന്റെ തീർത്ഥയാത്ര. ഉണങ്ങുവാനേൽൽപ്പിച്ച ചെടികളിൽ പൂക്കൾ വിരിയുന്നപോലെ എന്റെയും നിന്റെയും...

ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ

കവിതഎ.കെ. അനിൽകുമാർഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ മുതുകു കൂനിയ ബസ് സ്റ്റോപ്പിൽ. വെയിൽപ്പക്ഷി ചാഞ്ഞും ചരിഞ്ഞും തണൽച്ചില്ല പരതി വേവുന്നു. അപരിചിതരവർ പരിചിതക്കുപ്പായം വെച്ചുമാറുവാൻ തൊണ്ട നനയ്ക്കുന്നു. വാർദ്ധ്യക്കപ്പനിപിടിച്ച ചുവരുകളിൽ കരിക്കട്ടയശ്ലീല രേഖാവിന്യാസങ്ങൾ. ദൂരെനിന്നും പതഞ്ഞെത്തിയ മുരൾച്ച കാറ്റൊഴുക്കിലാടിയുലഞ്ഞു മറഞ്ഞു. സ്റ്റോപ്പില്ലാത്തൊരിടമിതെന്നശരീരി വെയിൽ കുപ്പായം മാറ്റിയിരുളായ്. നിർത്താതെ പോയൊരു വേഗബാക്കി പുകമേഘ നിഴൽച്ചിറകുവിരിക്കുന്നു. ഒരിക്കലും...

കിണർ

കവിത അഭിരാമി എസ് ആർകൊട്ടമ്പൊലേന് കെണറ് കുത്താരുന്ന് വല്ല്യമ്മച്ചീടെ  പെണ്ണുചോയ്പ്പിന് തലേന്ന് പെലേൻ കെണറിടിഞ്ഞ് ചത്ത്ചത്തതല്ല, വല്ല്യമ്മച്ചീടപ്പൻ കൊന്ന് താത്തിയതാന്നും പറയുന്നൊണ്ട്എന്നതാന്നേലും  പെണ്ണ് ചോയ്പ്പിനാള് കൂടുമ്മൊമ്പ്  അമ്മച്ചി പണി പറ്റിച്ച് മൂപ്പത്തി വീട് വിട്ടെറങ്ങികൊട്ടമ്പെലേന്റെ കൂരേല് കേറി പൊറുതി തൊടങ്ങി പെലേന്റോട പൊറുത്തോരെന്നുമ്പറഞ്ഞ് വല്ല്യമ്മച്ചീനേം വീട്ടരേം അകന്ന ശേഷക്കാരേമ്പോലും പള്ളീന്ന് പൊറത്താക്കിതറവാട്ട്...

അസ്ഥികൂടത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്

ഫസ്ന പൊക്കാരിചോദ്യങ്ങൾ മൗനം കൊണ്ടായിരുന്നെങ്കിലും ചേതനയറ്റ മിഴികളിൽ നീർത്തുള്ളി നിശ്ചലതയിൽ അഭയം തേടിയതിനാൽ തിരിച്ചു വരവില്ലാത്ത അപൂർണ്ണതയുടെ അപൂർവ്വമല്ലാത്ത യാത്രകളിൽ ബോധമില്ലാതെ ചീറിയടുത്ത മരണമേ ..ആ ഹൃദയം അതെന്റെ ഉള്ളിൽ ഇനിയു൦ മിടിക്കും,കരൾ എന്നേ മുറിച്ചു കൊടുത്ത് ഉപേക്ഷിച്ചതാകയാൽ ഒരു ജീവി അന്നേ ജീവിച്ചു തുടങ്ങിയിരിക്കുന്നു .കണ്ണുകൾ ഉൾക്കാഴ്ചക്കാരന്റെ കാഴ്ചകളെ...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...
spot_imgspot_img