Homeകവിതകൾ

കവിതകൾ

പഴുത്തില

കവിതസുബീഷ് തെക്കൂട്ട്നീയറിഞ്ഞതൊന്നുമല്ല ഞാനെന്നറിഞ്ഞാൽ നീയെന്നെ വിട്ടുപോകുമോ? വരുംവർഷം വസന്തം വരാതാകുമോ? നമുക്കിടയിലീ കിടപ്പറ കടലിടുക്കിൽ തകർന്ന കപ്പലാകുമോ?പൊതിയുമീ കരതലം പൊഴിയും പവിഴമല്ലി കുതിരും ഹർഷം ഉതിരും ഉതിർമുല്ലവാനം എനിക്കന്യമാകുമോ എന്നെ നീ വേർപെടുത്തുമോ?പെയ്ത്തിലീയിടർച്ച മഴ തൻ നോവോ നിന്‍റെ കണ്ണീരോ? പറഞ്ഞില്ലയെന്തേ ഒരുനാളെങ്കിലും മുന്നേ ഇതല്ല ഞാനെന്നത് മറച്ചുവോ നിന്‍റെ ചോദ്യം മുഖംതിരിച്ച് ഞാനുംനീ വിതുമ്പി വിളറിവീണു മുറ്റത്തൊരു വെയിൽപിന്നെയും നീ വിളിപ്പൂ മടിയിൽ...

ഗ്രീൻ ടീ

ജിഷ്ണു കെ.എസ്പിറന്നാൾ സമ്മാനമായി രണ്ടു പൊതിക്കെട്ടുകൾ ജൂഡ് ഫെങ് എനിക്കയച്ചു തന്നു. ഈയിടെയായി പതിവ് ജോഗ്ഗിങ്ങ് കഴിഞ്ഞ് അതിൽ നിന്നും ചുരുണ്ട വേര് കണക്കെയുള്ള നരച്ച ഇലകൾ രണ്ടു നുള്ളെടുത്ത് തിളയ്ക്കും വെള്ളത്തിലിടും; അതിൽ കിടന്നവൾ മെല്ലെ ഉടൽ നിവർത്തി ഇളം പച്ച കുടഞ്ഞിട്ട് കൈകൾ വിടർത്തും. അവളുടെ ചിരിയിലേയ്ക്ക് ഞാനൊരല്പം തേനിറ്റിച്ച് ചുണ്ടോട് ചേർക്കും.https://youtu.be/SLJduws3kDUകോട്ടയം, കുടമാളൂർ...

മറവിക്കുറിപ്പ്

കവിതഅളകനന്ദാലാൽവീടുമാറാമെന്ന് തീരുമാനിച്ച ദിവസം അമ്മ കുറേ ചെടിച്ചട്ടികൾ വരുത്തി. ഇറങ്ങാനിനി ദിവസങ്ങൾ മതിയെന്നിരിക്കെ ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ രഹസ്യമെനിക്ക് മനസ്സിലായേയില്ല. മുറ്റത്തെ റോസാപ്പൂക്കളും ഡാലിയകളും എന്തിന് തുളസിച്ചെടി വരേ ഒരോന്നായി മണ്ണും വേരുമടക്കിപ്പിടിച്ച് പലായനത്തിനൊരുങ്ങിയെന്ന തോന്നലിലെനിക്കൊരു വെപ്രാളമായി. ഞാനൊരുങ്ങിയില്ലല്ലോ, ഈ വീടു ചുറ്റി മണക്കുന്ന കാട്ടുമുല്ലയും കിണറ്റിൻ കരയിലെ ചെമ്പരത്തിക്കാടും വഴിയോരത്തെ ഓടപ്പൂക്കളുമെന്ത് ചെയ്യും. അമ്മയ്ക്ക് ആവലാതിയൊന്നുമില്ല, ഇങ്ങനെയെത്ര വേരുകളുപേക്ഷിച്ചിരിക്കുന്നു....

രൂപകങ്ങൾ; സത്യവും മിഥ്യയും

കവിത വിമീഷ് മണിയൂർകഴിഞ്ഞ മാർച്ച് മുപ്പതാം തീയ്യതി ഉച്ചകഴിഞ്ഞതോടെ എന്റെ കൈവശമുണ്ടായിരുന്ന രണ്ടു രൂപകങ്ങളും തീർന്നു പോയിരുന്നു.അതു കഴിഞ്ഞുള്ള രണ്ടു ദിവസങ്ങളിലും രൂപകങ്ങൾ കിട്ടാതെ ഞാൻ പണി നിർത്തിവെച്ചു.എന്തോ പന്തികേട് മണത്ത് കൂടുതലൊന്നും ചോദിക്കാതെ...

മൂന്ന് പ്രണയകവിതകള്‍

എം. ജീവേഷ്1ആകാശമുണ്ടെന്ന തോന്നലില്ലേ അതു തന്നെയല്ലേ പ്രണയം; ചിറകില്ലാതിരുന്നിട്ടും പറക്കാനാവുന്നത്.2ഏകാന്തത കൊത്തിയില്ലാതാക്കുന്ന ഒരു കിളിയുണ്ടായിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു. എന്റെ ശിഖരങ്ങൾ അതിന്റെ കൊക്കുകൊണ്ട് ഉരഞ്ഞു പൊട്ടട്ടെ മുറിഞ്ഞു കൊള്ളട്ടെ ചാറൊലിക്കട്ടെ. സാരമില്ല, എന്തുപറഞ്ഞാലും ഒറ്റമരത്തിന് ഒരു കിളി വസന്തം തന്നെയാണ്.3കാറ്റു വന്ന് തൊട്ടെന്നെ.എന്നേക്കാൾ മുറിവുണ്ടായിരുന്നു അതിനും.ചില്ലകളിൽ തട്ടിയ പാടുകൾ, മുള്ളിലുരഞ്ഞ കോറലുകൾ.എങ്കിലും ഉമ്മവച്ചുമ്മവച്ചു പറന്നുപോയ്.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

രാസ(ഷ്ട്ര)തന്ത്രം

ഫലാലു റഹ്മാൻ പുന്നപ്പാലരസതന്ത്രത്തിന്റെ ആവർത്തന പട്ടികയിൽ നിന്നുംരാഷ്ട്ര'തന്ത്ര'ങ്ങളുടെ പട്ടികയിലേക്കുതിർന്ന മൂലകങ്ങൾക്കൊക്കെയും രാസപരിണാമം സംഭവിച്ചുചുണ്ടിലൽപ്പം നൈട്രസ് ഓക്സൈഡ് വിതറി കവിൾ പേശികൾ ക്രമീകരിച്ചുനാവിന്റെ രസമുകുളങ്ങളിൽ പൊടിഞ്ഞ ഉമിനീർ കുടിച്ചിറക്കി 'വിശപ്പിന്റെ' രസതന്ത്രം വിളമ്പിനിന്റെ നാവിൽ നിന്നും 'തെറി'ച്ചു വീണ വാക്കുകളിൽ അമോണിയയുടെ രൂക്ഷഗന്ധമുണ്ടായിരുന്നുധമനികളിലെ മാപിനിയിൽ...

ഓൺലൈൻ ക്ലാസ്സിലിരിക്കുന്ന കുട്ടി

കവിത ആർ. ശ്രീജിത്ത് വർമ്മ ചിത്രീകരണം : ഹരിതലോകത്തിന്റെ ത്രിമാനം നഷ്ടപ്പെട്ടതറിഞ്ഞ് പകച്ചിരിപ്പാണ് ഓൺലൈൻ ക്ലാസ്സിലിരിക്കുന്ന കുട്ടി.ബലമില്ലാത്ത ആഗോളവല ഇടയ്ക്ക് മുറിയുന്നുണ്ടെങ്കിലും ബാറ്ററി മുഴുവൻ നിറയ്ക്കും മുമ്പേ വൈദ്യുതി നിലയ്ക്കുന്നുണ്ടെങ്കിലും മൊബൈലിൽ എന്നുമെത്തുന്നുണ്ട് ചൂട് കൂടി വരുന്ന ഭൂമിശാസ്ത്രം. ഭൂതകാലപ്രകാശം സംശ്ലേഷിക്കുന്ന ചരിത്രം. സൂത്രവാക്യങ്ങളുടെ വവ്വാൽച്ചിറകിൽ സംഖ്യകളെ പരാഗണം ചെയ്യുന്ന ഗണിതം. വ്യാകരണത്തിൻറെ ജിംനാസ്റ്റിക്സിൽ ലോകത്തെ...

പണ്ടത്തെ പ്രേമം

കവിതഅഞ്ജു ഫ്രാൻസിസ്പുഷ്പിക്കാത്ത പണ്ടത്തെ പ്രേമം പാകമാകാത്ത ചെരുപ്പുപോലെയാകാം...ചിലപ്പോ ചെറുതാകാം.. പാദങ്ങളെ ഇറുക്കി, തൊടുന്നിടമൊക്കെ മുറിച്ച് ഓരോ കാലടിയിലും പാകമല്ലെന്ന് നോവിപ്പിച്ച് ഓർമ്മിപ്പിച്ച്, 'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്' കൊതിപ്പിച്ചങ്ങനെ..വലുതുമാകാം.. നടവഴിയിൽ തട്ടി വീഴിച്ച് നടക്കുമ്പോൾ പടേ പടേന്ന് അസ്വസ്ഥതപ്പെടുത്തി നമ്മുടേതല്ലാത്ത ശൂന്യത നിറച്ചങ്ങനെ.പാകമാവാത്ത ചെരുപ്പിൽ നിന്ന് പറ്റുന്നതും വേഗം പുറത്തു കടക്കണം.. അതില്ലാത്തതിന്റെ മുറിവും സുഖവും അറിയണം..ചെരുപ്പിൽ ആണിയെന്നോ മണമെന്നോ തേഞ്ഞതെന്നോ നിങ്ങൾക്ക് പറഞ്ഞു പരത്താംഅല്ലാത്തതാണ് നല്ലത്.ആ ചെരുപ്പിന് പാകമുള്ളൊരു കാൽ വരുമായിരിക്കാം.. വരട്ടെ.. മഴക്കാലത്തവർ കീ...

ബൊളിച്ച പതിക്കാത്ത നേരു

പണിയഗോത്രഭാഷാകവിതസിന്ധു മാങ്ങണിയൻപയമെലിക്കു ഒരുക്ക തിരിഞ്ചു പോകണും തെളിവു തേടി കാണണും മലെ അടിവാരത്തു ഏച്ചിരു കൊമ്പുമ്പെ ആലെവണ്ണെ ചിലെച്ചെനെ കാട്ടു കേട്ട കാട്ടിലേറിന്റ പേരെങ്കു അറിവും തുണെയും ആകണും അന്നം തന്ത മണ്ണു തൊട്ടു മലെന്തെയ്യത്തുനെ കാവിലമ്മെ ഉത്തപ്പെമ്മാരെ കാലുപുടിച്ചു മലെ കേറുത്തെകാട്ടുപെരുവയിമ്പെ മിനെലിനടന്ത കരിന്തണ്ടെ...

ചെണ്ടയായി ഞാന്‍

കവിതരാജൻ സി എച്ച്(മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിക്ക്) പിഴച്ച കോലൊന്നില്‍ പഴിച്ചിരിക്കുമ്പോള്‍ നമിച്ചു പോയി ഞാന്‍ നിനയ്ക്കും കോലില്‍ നീ നിറഞ്ഞു കൊട്ടുമ്പോള്‍. പകര്‍ച്ചയില്ലാതെ പതര്‍ച്ചയില്ലാതെ പല വിതാനത്തില്‍ പറന്നു വീഴുന്നു പകരമില്ലാത്ത പ്രകമ്പനങ്ങളായ്. തക തരികിട പ്രപഞ്ചമാകുമ്പോള്‍ പ്രതിധ്വനിക്കുന്നു_ ണ്ടിഹപരങ്ങളില്‍ പ്രണവമോങ്കാരം.(adsbygoogle = window.adsbygoogle || ).push({});അഹമഴിഞ്ഞു പോ_ മഹസ്സിലും...
spot_imgspot_img