Homeകവിതകൾ

കവിതകൾ

കാർ ഒരു കുടീരമാകുന്നു

കവിത ഡോ.കെ എസ്‌ കൃഷ്ണകുമാർ അന്തിമയങ്ങുന്നതേയുള്ളൂ, പെട്ടെന്ന് ആകെ ഇരുട്ട്‌. ബസ്‌സ്റ്റോപിൽ തണൽ വിരിച്ചുനിൽക്കുന്ന പൂമരച്ചോട്ടിലെ വൃദ്ധനായ വഴിവാണിഭക്കാരൻ ധൃതിപ്പെട്ട്‌ ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു, ഇന്നൊന്നും വിറ്റില്ല ഭയങ്കര മഴ വരുന്നുണ്ട്‌ വരാൻ കണ്ട നേരം ആകെ ഇരുട്ടായല്ലോ രാത്രിയായോ. വീട്ടിലേക്ക്‌ കൂടെ പോരാൻ കുഞ്ഞുങ്ങളെപ്പോലെ വില്പന സാധനങ്ങൾ ഓരോന്നായി അയാളുടെ ഭാണ്ഡങ്ങളിലേക്ക്‌ അനുസരണയോടെ കയറിയിരുന്നു.അയാൾ ശപിക്കുന്നുണ്ട്‌. പണ്ടാറ മഴ ഒടുക്കത്തെ ഇരുട്ട്‌ ഒന്ന് ശരിക്ക്‌ ഇരിക്ക്‌ എന്റെ‌ കണ്ണാടി ചീർപ്പേ ചാന്തേ...

ഭൂമിയുടെ വിത്ത്

കവിതകുഴൂർ വിത്സൺഅതിരാവിലെ ഭൂമിയുടെ വിത്തുകൾ ശേഖരിക്കാൻ പുറപ്പെട്ടു തിരിച്ച് പറക്കും വഴി ചിലത് പുരമുകളിൽ വീണു ചിലത് മലമുകളിൽ വീണു മറ്റ് ചിലത് വയലുകളിൽ ഭൂമിയുടെ വിത്തുകൾ മണ്ണിലും കണ്ണിലും വിണ്ണിലും മുളയ്ക്കാൻ...

1976 മാർച്ച് 1

സുജിത്ത് താമരശ്ശേരിനിയമം ആത്മഹത്യ ചെയ്ത രാത്രിയിലാണ് എന്റെ കവിത പൂർത്തിയായത്.പിറവിയെടുക്കുവോളം വെടിയേറ്റു വീണെങ്കിലും എന്റെ കവിതയ്ക്ക് ജീവൻ ഉണ്ടായിരുന്നുരക്തം പുരണ്ട എന്റെ കവിതയ്ക്ക് നിലവിളിക്കാൻ കൂട്ട് അക്ഷരങ്ങളായിരുന്നുവലിച്ചുകീറി ചുരുട്ടിയെറിയാൻ കൊതിച്ച കാക്കിയ്ക്ക് എന്റെ കവിത വർഗ്ഗ പോരാളിയായിരുന്നുഉരുട്ടിയയെടുത്തപ്പോഴും കാൽവെള്ളയിൽ ലാത്തി അടിച്ചമർത്തിയപ്പോഴും എന്റെ കവിത അതിജീവനത്തിന്റെ കരുത്തുതേടുകയായിരുന്നുസൂചിമുന ആഴ്ന്നിറക്കിയപ്പോഴും രോമം പറിച്ചെടുത്തപ്പോഴും എന്റെ കവിത ആദിപോരാട്ടത്തിന്റെ ഓര്മയിലായിരുന്നുസിമെന്റ് ചുമരിന്റെ ഭിത്തിയിൽ എന്റെ കവിത രകതം തുപ്പിയപ്പോൾ പൊഴിഞ്ഞ പല്ലുകൾ നിലത്തുനിന്നു മഹാത്മാവിനെ...

നക്ഷത്രങ്ങളെ വാറ്റിയതിൽപ്പിന്നെ

കവിത സിന്ദുമോൾ തോമസ്അന്നുതൊട്ടിന്നോളമെന്നും പുതുമഴപൊഴിയുന്ന നേരം മാരിവിൽ പൂക്കുന്ന നേരം ശീതക്കാറ്റു കുളിർതൂവും നേരം നിന്നെ ഓർമിക്കാറുണ്ടായിരുന്നുതേൻകണം ഒന്നിറ്റു നിൽക്കും മഞ്ഞ പൂവുകൾ വിടരുന്ന നേരം രാവിൻ വസന്തങ്ങൾ വാനിൽ താരകളായ് തെളിയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുഗ്രീഷ്‌മനാളം കത്തിയെരിയെ ചാരുമാമരം വാടി നിൽക്കുമ്പോൾ കിളികൾ വിയർത്തൊലിക്കുമ്പോൾ ഞാൻ ദാഹിച്ചലഞ്ഞു കുഴയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുചെന്താരകങ്ങളെ...

അങ്ങേരുടെ തള്ള

(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്- അങ്ങേര് കുളികഴിഞ്ഞെത്തിയത്. എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും- ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു. അകത്ത് അങ്ങേരുടെ തള്ള- കൊന്തചൊല്ലുന്നതിന്റെ ഒച്ച. കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്, ചട്ടിയിലേക്കിട്ടു. അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു. പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ. * ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ- അത്താഴം വിളമ്പി. തഴമ്പിച്ച കൈയ്യാൽ അങ്ങേര്...

വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ

കവിത എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും അതും പോരാതെ, ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിൽ മറുകിന്റെയെണ്ണം, തുടയളവ്,...

എന്റെ അയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ

ഉനൈസ് വട്ടപ്പറമ്പൻനാളൊരുപാട് കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലൊരു കല്യാണം നടക്കുകയാണെങ്കിൽ ആഘോഷങ്ങളോട് കൂടി ആ വീട്ടിലേക്കൊരു പെണ്ണ് വന്ന് കേറും അവൾക്ക് പിന്നിലായി ഒരു മഹാജനസാഗരം തന്നെയുണ്ടാവവാം ആളുകൾ മുറ്റം നിറയുമ്പോൾ ഒരു മതിലിപ്പുറത്ത് വീടിന്റെ ചാരുപടിയിൽ പുസ്തകം വായിക്കുകയാണ് ഞാനെങ്കിൽ എന്റെ ശ്രദ്ധ പാളും എന്റെ...

ഇലകൾ പച്ച

സന്ദീപ് എം.പിപരിസ്ഥിതി ദിനത്തിൽ സംസാരിക്കാൻ തുടങ്ങുകയാണ്. ഞാനാരെയും അഭിസംബോധന ചെയ്യുന്നില്ല. നാട്ടുകാരെ സഹോദരീ സഹോദരൻമാരെ സഖാക്കളെ പൗരപ്രമുഖരെ ആരാധ്യരെ... തുടങ്ങിയവയിലൊന്നും മരങ്ങളും ചെടികളും പൂക്കളും പുഴുക്കളും പൂമ്പാറ്റകളും പക്ഷികളുമില്ലെന്ന് വെറുതെ ആരെങ്കിലുമൊരാൾ തെറ്റിദ്ധരിച്ചാലോ ! …ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ...

നില(തെറ്റി)ച്ചവൾ

കവിതയാമിബാലഅവളുടെ നടത്തത്തിന് പതിനേഴ് നിലകളുണ്ട്. അതിന്റെ ആദ്യത്തെ നിലയിൽ കാപ്പിക്കപ്പും അവസാനത്തെ നിലയിൽ അലക്കുകല്ലുമായിരുന്നു പടികളിലെല്ലാമവൾ ചെടികൾ നട്ടു. ഇലകളുള്ളതും, പൂക്കളുള്ളതും. ചട്ടികളിൽ പലതിലും വഴുതനയും, കാന്താരിയും മുളപ്പിച്ചു. പോരാത്തതിന് മൂളിപ്പാട്ടും.(ചില ദിവസങ്ങളിൽ)എട്ടാമത്തെ നിലയിലെ വാതിലുകൾ തുടച്ചവൾ സമയം കളയും. തലവേദനയാണെന്ന് നുണ പറയും.(adsbygoogle = window.adsbygoogle || ).push({});(ചില ദിവസങ്ങളിൽ)രണ്ടാമത്തെ നിലയിലെ അടുപ്പുകല്ലിലവൾ ചിത്രങ്ങൾ വരയ്ക്കും. മോര്കറിയ്ക്ക് ഉപ്പ് കൂട്ടിയിടും(ചില...

ഇത്രമാത്രം

കവിതസ്മിത സൈലേഷ്ഞാൻ നിന്നെ പ്രണയിക്കുന്നില്ല നിന്റെ മനസ് സഞ്ചരിക്കുന്ന വഴികളിലൂടെ മാത്രം വെറുതെ നടക്കാനിറങ്ങുന്നുഞാൻ നിന്നെ ഓർമ്മിക്കുന്നേയില്ല നിന്റെ ഗന്ധത്തെ ശ്വാസത്തെ നിന്റെ കണ്ണുകളിലെ പൂക്കളെ മാത്രം വിരിയിക്കുന്നൊരു വസന്തത്തെ നട്ടു നനക്കുന്ന ഉദ്യാനമാക്കി എന്റെ ഹൃദയത്തെ മാറ്റുന്നു.. അത്ര മാത്രംഞാൻ നിന്നെ ചുംബിക്കുന്നില്ല അധരത്തിൽ നിന്റെ...
spot_imgspot_img