Homeകവിതകൾ

കവിതകൾ

ഉയിർപ്പിന്റെ മൂന്ന് കവിതകൾ

സ്മിത ഗിരീഷ്......ഓരോ പ്രാവശ്യവും കണ്ടു മടുക്കുന്നതിന് മുന്നെ കരഞ്ഞുകൊണ്ട് അവനെ കുരിശിൽത്തറയ്ക്കും! മണ്ണിന്റെ നിറമുള്ള കൈകളിൽ ലില്ലിപ്പൂക്കൾ ചേർത്തുവെക്കുംഇനി വരല്ലേ, കർത്താവേ എനിക്ക് നിന്നോട് പ്രണയമാണന്ന് കുമ്പസാരിച്ച് കല്ലറ മൂടും! തിരിച്ചുപോരുന്ന വഴിയിലൊക്കെ എന്റെ ഇഷ്ടക്കാരാ എന്തിന് നീയെന്നെ ഉപേക്ഷിച്ചു - എന്ന് പരിഭവിക്കും കാത്തിരിപ്പിന്റെ ദിനങ്ങളിൽ നിന്റെ കരങ്ങളിൽ ഞാനെന്റെ ആത്മാവിനെയല്ലേ സമർപ്പിച്ചത് എന്ന് വിലപിക്കും... ഉയിർത്തു പിന്നാലെ വരുന്നവനോട് മനുഷ്യാ നീയും ഞാനും തമ്മിലെന്ത് നീയും ഞാനും തമ്മിലെന്ത് എന്ന് മുഖം തിരിച്ചു നിന്ന് ചോദിക്കും.....!---അവൾ മാത്രമാണ് ആഴ്ചയുടെ ആ...

(കവിത)

സ്മിത നെരവത്ത്ഞാൻ മനുഷ്യനെ മനസിലാക്കാനുള്ള ശ്രമം നിർത്തി. അത് ഏകാന്തമായ മരുഭൂമിയിലൂടെയുള്ള ഒരലച്ചിലാണ്. ഒരു മരീചികയുടെ പ്രലോഭനം പോലും ഇല്ലാതെ, ദിക്കറിയാതെയുള്ള യാത്ര. അത് വഴുവഴുത്ത മലയിടുക്കിലൂടെ നിലയില്ലാതെയുള്ള കയറ്റമാണ്. താഴെ മഞ്ഞുവീണു പുകയുന്ന കൊല്ലികളുടെ നിശബ്ദ ക്ഷണം മാത്രം. ഞാൻ മനുഷ്യനെ മനസിലാക്കാനുള്ള ശ്രമം നിർത്തി. മരിച്ചു പോകാനുള്ള എളുപ്പവഴികളിലൊന്നു...

അതിർവരമ്പുകൾ

(കവിത)അബ്ദുള്ള പൊന്നാനിവിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക് സിക്സർ അടിച്ചപ്പോൾ ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.റിമോട്ടിൽ കൈയ്യൊന്ന് തട്ടി ചാനൽ മാറിയപ്പോൾ തകർന്നടിഞ്ഞ കൂരക്ക് താഴെ നിലവിളികളുടെ നേർക്കാഴ്ചകൾ.ബോംബുകളും മിസൈലുകളും ഉഗ്രരൂപിയായി ഉറഞ്ഞാടുമ്പോൾ ഒരു ബോംബ് പൊട്ടുമെന്ന നിമിഷത്തിൽ തീ പോലൊരു പന്ത് കോലിയുടെ സ്‌റ്റംപ് തകർത്തു.ഗാലറി നിശബ്ദംപെട്ടെന്നാണ് ഗാലറിയുടെ അതിർത്തി...

കണക്കെടുപ്പ്

കവിത അരുൺജിത്ത്ഒറ്റയിരുപ്പിൽ എഴുതി തീർത്ത കവിതയാണ്,(അമ്മ)വരച്ചിടാൻ അധികമില്ലല്ലോ..?ഇന്നലെയും മിനിഞ്ഞാന്നും,ഇനി നാളെയും എല്ലാംഒരേ പഴന്തുണി മണംകെട്ട് വീർത്ത് പല്ലിളിച്ചു നിൽക്കുന്നു.ഉമ്മറത്തെ വൈക്കോൽക്കുണ്ടവട്ക്കോറത്തെ അമ്മിക്കല്ല്കരി പുരണ്ട കൂട്ടാൻചട്ടി..ച്ഛേ! മാറ്റിയെഴുതാം..സ്വിച്ചിനോടുന്ന മിക്സി അലക്കി ഉണക്കുന്ന വാഷിംഗ് മെഷീൻചമഞ്ഞുറങ്ങുന്ന സോഫ..,ആഹ് കാലമിങ്ങനെ...

ഡെത്ത് റിപ്പബ്ലിക്ക്

കവിത ആർദ്ര അക്ഷരിഅന്ന് നമ്മൾ കാടിനറ്റത്തെ മൺവീട്ടിലായിരുന്നു. തറ പാകിയ പുസ്തകങ്ങൾ ഇളക്കി വായിച്ചും മേൽക്കൂര മേഞ്ഞ സാന്തുരികൾ വലിച്ചു മീട്ടിയും നമ്മളതിനകത്തു നടന്നു. നമ്മുടെ മേശവലിപ്പ് നിറയെ നീണ്ടിക്കിഴങ്ങുകൾ, അടുക്കളയ്ക്കകത്ത് കാട്ടുപൂക്കൾ, കിടപ്പുമുറിയിലങ്ങോളം വിഷപ്പാമ്പുകൾ. അന്നു രാത്രി പെയ്ത മഴ മുഴുവൻ നമ്മളൊന്നിച്ചു കൊണ്ടു. കണ്ടെടുക്കാൻ പാകത്തിൽ ഒരു കാടിനെ തൊടിയിലൊളിപ്പിച്ചു വെച്ചു. ശേഷം, ആയിരം വർഷങ്ങൾ ഒന്നിച്ചു മരിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു നീണ്ട...

വറ്റ്

(കവിത)ദിവാകരൻ വിഷ്ണുമംഗലംവറ്റാത്ത സ്നേഹത്തിന്റെ വാത്സല്യച്ചിചിരി, വേവും ഒറ്റ ധാന്യത്തിൻ സഹനത്തിന്റെ കതിർക്കനംമഴയിൽ മഞ്ഞിൽ വേനൽക്കനലിൽ വസന്തത്തിൻ നിറവിൽ, സ്വപ്നം ധ്യാനിച്ചുണരും സ്നേഹാന്നജം.ജീവൻ്റെയമൂല്യമാം കണമാണിത്, കൊയ്ത്തിൽ വകഞ്ഞ കതിരിൽ നി- ന്നുതിർന്നു വെയിലേറ്റുംതപിച്ചും വെന്തും നിത്യം നിനക്കു വിശപ്പാറ്റാൻ മനസ്സിൽ കനലിൽൽ ഞാൻ കൊളുത്തും നിലാവിത്;ആയിരം ജന്മങ്ങൾക്കായ് കാവലാം കാതൽ; സ്വപ്നം ചിരിച്ചേ നിൽക്കും മാറ്റ്, ജീവൻ്റെ തുമ്പപ്പൂവ്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

ചിറകില്ലാത്ത ചിത്രശലഭങ്ങൾ 

കവിത ജാബിർ നൗഷാദ്അവർ, വെറും ബ്രഷ് കൊണ്ട് നിറങ്ങളിൽ നിന്നും ആത്മാവിനെ ഒപ്പിയളന്നെടുക്കുന്നു. മെരുങ്ങാത്ത തീവ്രാഭിലാഷങ്ങളെ തലയിൽ പൂശി തളയ്ക്കുന്നു. കാണുന്നതിൽ നിന്നും ഉൾകൊള്ളുന്നതിലേക്കുള്ള നേർത്ത നൂലിലൂടെ നടക്കാൻ തുനിയുന്നവർക്ക്, മൂന്നാമതൊരു കണ്ണിനെ തലയിൽ പേറുന്നവർക്ക് കണ്ടാശ്വസിക്കുവാൻ മാത്രം അവ കരുതി വെക്കുന്നു.അവർ, ചായം കൊണ്ട് ഹൈഡ് ആൻഡ് സീക് കളിക്കുന്നു. അവിടെയുമിവിടെയും മുറിപ്പാടുകളൊളുപ്പിച്ചു വെക്കുന്നു. അടയാളങ്ങളിൽ ചവുട്ടി വരും തലമുറകളിൽ നിന്നും ആരെങ്കിലും...

മാർഗഴി

കവിത ജിൽന ജന്നത്ത്. കെ.വിഅവസാനത്തെ മഴക്കാറും നീക്കി വെയിൽ ജനാലവഴി പെയ്തിറങ്ങിയ ഒരു ദിവസത്തെ അടയാളപ്പെടുത്തൽ ഇത്ര ശ്രമകരമായിരുന്നിരിക്കില്ല, അന്ന് നീ വന്നില്ലായിരുന്നുവെങ്കിൽ!കൃത്യമായി പറഞ്ഞാൽ, നിന്നെ ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ. പിന്നെയും കൂർപ്പിച്ച് പറഞ്ഞാൽ, നമ്മൾ പരസ്പരം മൗനമായി മിണ്ടിയിരുന്നില്ലായെങ്കിൽ.കണ്ട മാത്രയിൽ ആകാശത്തിലൂടെ ചിറകടിച്ച് പറന്നു പോയ...

കാവൽ

കവിത പ്രശാന്ത് പി എസ് ചിത്രീകരണം : സുബേഷ് പത്മനാഭൻരാത്രിയിൽ പുറത്ത് മഴ പെയ്യുമ്പോൾ മുറിയുടെ ചുവരിനും മുറ്റത്തെ പേരമരത്തിനുമിടയിൽ ഒരു പ്രേതം വന്ന് എനിയ്ക്ക് കാവലിരിയ്ക്കുന്നുണ്ടെന്ന് തോന്നിയത് ഇന്നലെ മുതലാണ്. കാറ്റിനെ തടുത്ത്, ഇടിമിന്നലിനെയകറ്റി അത് മഴയെ അളന്നുകൊണ്ടിരിയ്ക്കും. ഇന്ന് രാത്രി ഇടക്കിടെ മുറിഞ്ഞു പെയ്ത മഴയുടെ ഇടവളേയിലെപ്പൊഴൊ ജാലകത്തിൽ മുട്ടി പ്രേതം എന്നോട് സംസാരിക്കാൻ വന്നു. പേരമരത്തിൽ മഴയത്ത് തൂങ്ങിക്കിടന്ന വവ്വാൽ ഒരു രാത്രി പോലും എന്നെ...

കടലിന്റെ ചില പരി(ത)സ്ഥിതികൾ

ജുനൈദ് അബൂബക്കര്‍ വഴുക്കലുകൾ ഉണങ്ങിത്തുടങ്ങിയ ചില ജലസസ്യങ്ങൾ, കാലുകൾ മാത്രമില്ലാത്ത കുറച്ചധികം പച്ചത്തവളകൾ, ചെളികുഴഞ്ഞ് തിളക്കം പോയ മണൽത്തരികൾ, അകം തെളിഞ്ഞ് കാണാവുന്ന പേരറിയാത്തൊരു മത്സ്യം, മുള്ളുകളില്ലാത്തത്, ചാകാറായൊരു പുഴയോടൊത്ത് കടൽത്തീരത്ത് വന്നടിഞ്ഞിരിക്കുന്നു...‘വെയിലേറ്റുണങ്ങിയാൽ, കടൽക്കാക്കകൾ തിന്നാൽ, ഭൂമിയിൽ ഒരു തെളിവു പോലും ബാക്കിവയ്ക്കാൻ കഴിയാത്ത ഇവറ്റകൾ എന്തിനാണിവിടെ അടിഞ്ഞു കൂടുന്നത് ? ‘ എന്നൊക്കെ...
spot_imgspot_img