HomePOETRY

POETRY

പുതിയ ഭൂമി

(കവിത)വിജയരാജമല്ലികമക്കളെ സ്നേഹിക്കാൻ വിലക്കുന്ന മന്ത്രം എഴുതി വെച്ചത്രെ ഭൂമിയിൽ മനുഷ്യർ ആണും പെണ്ണും മാത്രമെന്നൊരിക്കൽതാലോലമാട്ടാനാകാതെ കൈകൾ മൗനമായ് അലമുറയിട്ട- ലയുമല്ലോ വിലയം വരെയും ഈ മണ്ണിൽ കണ്ണിൽ ഇരുൾ കുത്തിവെച്ചു കുലുങ്ങി ചിരിക്കുന്നല്ലോ ബുദ്ധിക്ക് വിലങ്ങുവെച്ചീ നിഗൂഢ തന്ത്രംഈ മന്ത്രം ഉപാസിക്കും കൊടികൾ പൊന്നുകൊയ്യും വിളനിലങ്ങൾ മറിച്ചും മറച്ചും രചിക്കുന്നു കപട ചരിത്രഭാഗംഇത്തിരിപ്പോന്ന...

മഞ്ഞ വെളിച്ചം

കവിത സ്നേഹ മാണിക്കത്ത് ഓരോ നിരത്തിലും മറ്റാർക്കും കാണാത്ത വിധം മരണം അടയാളപ്പെടുത്തിയ ഞാൻ ഉണ്ടായിരുന്നു നൂഡിൽസ് സ്ട്രാപ്പ് ഉടുപ്പിലെ നൂലുകൾ പോലെ അധികമാരാലും തിരിച്ചറിയപ്പെടാതെ ഉടൽ നടന്നു നീങ്ങി ചുണ്ടുകൾ മീൻവലകൾ പോലെ ഇരയെ വിഴുങ്ങാൻ കൊതിച്ചു പഴകിയ ഓർമ്മകൾ മണ്ണിരയെപോലെ ഇഴഞ്ഞു വഴുവഴുത്ത ചുംബനങ്ങളെ കുഴിമാടത്തിൽ നിന്നും പുറത്തെടുത്തു ഇവിടെയും മഞ്ഞ വെളിച്ചങ്ങൾ എത്ര കാതം നടന്നാലും മരണം ഈ മഞ്ഞയ്ക്കും ചുംബനത്തിനും വണ്ടിപ്പുകയ്ക്കും ട്രാഫിക് സിഗ്നലിനും ഇടയിൽ ഒളിച്ചിരുന്ന് നോക്കി...

മീൻ മരണങ്ങൾ

(കവിത)ഹാഷിം ഷാജഹാൻ മണ്ണാർക്കാട്മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നുകടലിനോട് മത്സരിച്ചിട്ടെന്ന പോലെ കരയിലേക്കെടുത്തിട്ട മീനിനെ വെയിൽ ഉണക്കിയെടുത്ത് റോഡരികിൽ അട്ടിക്ക് വെച്ച് വിൽക്കുന്നുചാകാൻ കിടന്നപ്പോൾ പോലും ഒരു തുള്ളി വെള്ളം തന്നില്ലല്ലോ എന്ന സങ്കടം അവരുടെ മുദ്രാവാക്യമാണ്വെള്ളത്തിൽ കിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന്...

വെളിപാട്

കവിതശിവൻ തലപ്പുലത്ത്‌സ്വപ്നങ്ങൾ വന്ധ്യംകരണത്തിന് വിധേയമാവണമെന്ന് പുതിയ അറിയിപ്പുണ്ട്കണ്ണീർ വറ്റിയ ഹൃദയഭൂമികയിൽ രക്തം വലിച്ചൂറ്റുന്ന തണൽ മരങ്ങളാണ് വഴികാട്ടികൾഉറച്ചോടുന്ന കുഞ്ഞനുറുമ്പുകൾ തടിച്ചു കൊഴുക്കുന്ന കുളയട്ടകളുടെ പേടിപ്പെടുത്തുന്ന ഓർമ്മകളാകുന്നുണ്ട്ഹരിച്ചിട്ടും ഗുണിച്ചിട്ടും ഉത്തരങ്ങൾ ഒന്ന് തന്നെയെന്ന വിലാപങ്ങൾ അനാഥശവം പോലെ എങ്ങും ചിതറി കിടക്കുന്നുണ്ട്ശരിയുത്തരങ്ങൾ തേടിയുള്ള അക്ഷരങ്ങളുടെ വിലാപയാത്ര നിരോധിച്ചതായി വാറോല വന്നിരിക്കുന്നുഅക്ഷരങ്ങൾ അൺപാർലിമെന്ററിയാണത്രേആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

തുരുത്ത്

കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും.തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴുംപാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും,വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും.അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും...നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും.ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...

അ അതിര് അധിനിവേശം

കവിത അശ്വനി ആർ ജീവൻ എന്റച്ഛന്റെ വിണ്ടു പൊട്ടിയ കാലാണ് ഞങ്ങളുടെ പുതിയ ഭൂപടംവടക്കേയറ്റത്തെ കാൽനഖങ്ങൾക്കുള്ളിൽ നിന്നും വിണ്ട നിലങ്ങളിലേക്ക് മണ്ണ് പാകുന്നുണ്ട് ചില വേരുകൾ അതിലങ്ങോളമിങ്ങോളം ചോരയിറ്റും വിരലുകൾലാത്തി പിളർത്തിയ തൊലിയുടെ 'ഇങ്ക്വിലാബ്' തെക്കേയറ്റത്ത്... വിഭജിച്ചു പോയ ദേശങ്ങളിലേക്ക് പടർന്നു കയറണമെന്നുണ്ടതിന്ഇപ്പോഴിറ്റു വീഴും മട്ടിൽ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും പതാക നിവർത്തുന്നു, നമുക്കൊരു...

കാർ ഒരു കുടീരമാകുന്നു

കവിത ഡോ.കെ എസ്‌ കൃഷ്ണകുമാർ അന്തിമയങ്ങുന്നതേയുള്ളൂ, പെട്ടെന്ന് ആകെ ഇരുട്ട്‌. ബസ്‌സ്റ്റോപിൽ തണൽ വിരിച്ചുനിൽക്കുന്ന പൂമരച്ചോട്ടിലെ വൃദ്ധനായ വഴിവാണിഭക്കാരൻ ധൃതിപ്പെട്ട്‌ ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു, ഇന്നൊന്നും വിറ്റില്ല ഭയങ്കര മഴ വരുന്നുണ്ട്‌ വരാൻ കണ്ട നേരം ആകെ ഇരുട്ടായല്ലോ രാത്രിയായോ. വീട്ടിലേക്ക്‌ കൂടെ പോരാൻ കുഞ്ഞുങ്ങളെപ്പോലെ വില്പന സാധനങ്ങൾ ഓരോന്നായി അയാളുടെ ഭാണ്ഡങ്ങളിലേക്ക്‌ അനുസരണയോടെ കയറിയിരുന്നു.അയാൾ ശപിക്കുന്നുണ്ട്‌. പണ്ടാറ മഴ ഒടുക്കത്തെ ഇരുട്ട്‌ ഒന്ന് ശരിക്ക്‌ ഇരിക്ക്‌ എന്റെ‌ കണ്ണാടി ചീർപ്പേ ചാന്തേ...

ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു

(കവിത)സി ഹനീഫ്ഇല്ല നമ്മുടെ പ്രണയം പോലെയോ മനസ്സു പോലെയോ അത്ര വലിയ ദുരൂഹതയൊന്നുമില്ല ജീവിതത്തിന്.ചിലപ്പോൾ അത് ഒരാത്മാഹുതിയോളം ചെറുതും മലയിടുക്കുകൾ താണ്ടിയുള്ള ട്രക്കിങ്ങോളം ചടുലവും ആവാം.അന്ധകാരത്തിന്റെ നടുവിൽ കിടന്ന് അലറി വിളിക്കുന്ന നിശ്ശബ്ദത. രണ്ട് അടുപ്പുകൾക്കിടയിൽ അഗ്നിരഹിതമായ ഇടത്തിലെ വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ അത്രയും മതി.തണലിൽ നിന്ന് ഒരിക്കൽ ഇറങ്ങിപ്പോവുമെന്നുള്ളതാണ് ഓരോ മെയ്ഫ്ലവറിന്റെയും സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email :...

ചൂണ്ടക്കൊളുത്തുകൾ

(കവിത)ആരിഫ മെഹ്ഫിൽതണൽ മരിച്ച വീട് കുട്ടിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമാണ്ഓർമ്മപ്പെടുത്തലിൻ്റെ ഒച്ചയില്ലാത്ത വെള്ളകീറലുകളിൽ ഉറ്റുനോക്കുന്ന ചുമരിലെ സൂചികളും തുന്നലുവിട്ട യൂണിഫോമും ചൂണ്ടക്കൊളുത്തുകളായി കുട്ടിയെ ഉരഞ്ഞു രസിക്കാറുണ്ട്സ്കൂളിലേക്കിറങ്ങും മുമ്പ് ചിലതെല്ലാം കുട്ടിക്ക് മുമ്പിൽ വളഞ്ഞ് തലകീഴായി നിൽക്കാറുണ്ട് മഷി വറ്റിയ പേന താളുകൾ തീർന്ന നോട്ടുബുക്ക് പിടിയിലൊതുങ്ങാത്ത കുറ്റിപ്പെൻസിൽ ഒഴിഞ്ഞ കറിപ്പാത്രം കാലില്ലാത്ത കുട അങ്ങനെയങ്ങനെസന്ധ്യക്ക് മാത്രം...

പടച്ചോന്റെ സംഗീതം

കവിതജാബിർ നൗഷാദ് ഉടലിനെ പൊതിഞ്ഞ ശലഭക്കൂട്ടങ്ങളെ വീശിയോടിച്ച് കണ്ണ് തിരുമ്മി കാട്ടാറിലേക്ക് ചാടി, തിരികെ ഒഴുക്കിനെതിരെ നീന്തി നീന്തി എത്തിച്ചേർന്നത് (ചേരേണ്ടിയിരുന്നത്) വീട്ടിലേക്കാണ്. ഇരുട്ടിനേം വെളിച്ചത്തേം ബന്ധിപ്പിക്കുന്ന മഞ്ഞ് പാടയിൽ അവ്യക്തമായൊരിടം. കണ്ണിലെ നനവിനാൽ തെന്നി നിൽക്കുന്ന ചാമ്പമരങ്ങൾ സ്വാഗതം ചെയ്യുന്നു. നരച്ച മഞ്ഞ പാവാട തുമ്പിനാൽ കോറിയിട്ട മണൽ ചിത്രങ്ങളിൽ അങ്ങിങ്ങായ്‌ സിഗരറ്റ് കുറ്റികൾ, വളത്തുണ്ടുകൾ. ഓടുകളിലൂടെയുരുണ്ടു വീഴുന്ന പന്തിന്റെ താളത്തിനൊത്ത് കനമുള്ള ശകാരങ്ങൾ. അകത്തുനിന്നാരവങ്ങൾ, ദാദയുടെ ബാറ്റിനാലുയരുന്നത്. കണ്ണിറുക്കി കാതോർത്തപ്പൊ അടുക്കളയിൽ നിന്നുമടക്കിപ്പിടിച്ച നേർത്ത തേങ്ങലുകൾ വേവുന്ന നെഞ്ചും പുകയാത്തടുപ്പും. കിണറ്റിലെ ആമയും വട്ടത്തിലാകാശവും. തെന്നി...
spot_imgspot_img