Homeകവിതകൾ

കവിതകൾ

മുറിവേറ്റവർ

കവിത രേഷ്മജഗൻപലതവണ മുറിവേറ്റവരുടെ ഹൃദയത്തിനു നേരെ വാക്കുകളിൽ വിഷം നിറച്ചൊരു പുഞ്ചിരി തൊടുത്തു വിടേണ്ടതില്ല.ഇനി നിങ്ങൾക്ക് സൂര്യനുദിക്കാത്ത പകലുകളാണെന്നും നക്ഷത്രങ്ങളില്ലാത്ത രാത്രിയാണെന്നും പറഞ്ഞു ഭയപ്പെടുത്തേണ്ടതില്ല.പല തവണ മുറിഞ്ഞ ഹൃദയത്തിനിപ്പോൾ കാരിരുമ്പിന്റെ കരുത്തായിരിക്കും.തൊടുക്കുന്നതൊക്കെയും ആയിരങ്ങളാവുന്ന ഇന്ദ്രജാലം അവരും സ്വന്തമാക്കിയിട്ടുമുണ്ടാവും.തൂലികത്തുമ്പിന്റെയറ്റത്ത് നോവാഴങ്ങളെ മുറിച്ചു കടന്ന ഒരു തിരയടങ്ങാ കടൽ.ചിന്തകളിൽ കൊടുങ്കാറ്റിനെ കെട്ടിയിട്ടവന്റെ വീര്യം.നീലഞരമ്പുകളിൽ പ്രതിരോധത്തിന്റെ...

മരക്കൊമ്പു

ഗോത്രഭാഷാ കവിതഅമൃത തവിഞ്ഞാൽ, വയനാട് ചിത്രീകരണം :  മജ്നിഏണ്ടുന്തോ കായ് വീന്തു മണ്ണിലിന്തു പൊന്തി വന്തും കാഞ്ചു ഒക്കളേയും തിലെ പൊന്തിച്ചു മലയു മണ്ണിലിയ ഒക്കത്തുന്ണ്ണേയും അങ്കെക്കും ഇങ്കെക്കും പോയിക്കാഞ്ചു മലയു നമക്കു പൈപ്പട്ടക്കുവാ തിണ്ണുവാ ഉള്ളെന്നെ വേയിപ്പാ നമ്മ പിരക്ക എപ്പളും ചെമ്മക്കാരായിവരു. ... മരക്കൊമ്പ് എവിടുന്നോ വിത്ത്...

ട്രോൾ കവിതകൾ – ഭാഗം 12

ട്രോൾ കവിതകൾ – ഭാഗം 12വിമീഷ് മണിയൂർ കരുണ 2.0 ടൈറ്റാനിക് സിനിമ കാണുകയായിരുന്നു മണിയൂരിലെ കാറ്റ്. പെട്ടെന്ന് കൈവിടർത്തി കപ്പലിൻ്റെ തുമ്പത്ത് നിൽക്കുന്ന ജാക്കിനും റോസിനും മുകളിലൂടെ കടന്നുപോകുന്ന കടൽക്കാറ്റിനോട് മണിയൂരിലെ കാറ്റിന് പ്രണയം...

ഫാൻ തി കിം ഫുക് എന്ന  നാപാം പെൺകുട്ടി

കവിതരമ സൗപര്‍ണികകത്തുന്ന കാലം കടന്ന് തീക്കാറ്റുകള്‍- ദിക്കുകള്‍ ചുറ്റുന്ന ഭൂവില്‍; ചെത്തിയും, വീണ്ടും മിനുക്കിയും- ചായങ്ങളത്രയും മൂടിപ്പൊതിഞ്ഞും, പുത്തന്‍ ഋതുക്കള്‍ കടന്ന് പോയീടവേ- പച്ചപ്പണിഞ്ഞവള്‍ വന്നു. കണ്ണിലേയ്ക്കുറ്റുനോക്കിക്കൊണ്ടവള്‍- ചോദ്യമൊന്ന് ചോദിക്കുന്നു വീണ്ടും! കണ്ടുവോ തീ പടര്‍ന്നാളുന്ന തെരുവിലെ അന്ധകാരത്തിന്റെ ചിത്രം.. ബോധോദയത്തിന്റെ ഗയകളെ തേടുന്ന- നേരിന്റെ ശബ്ദങ്ങള്‍ പോലെ ചോദിച്ചവള്‍...

പല്ലി

കവിതടോബി തലയൽആശുപത്രിച്ചുവരിന്റെ വെളുത്ത നിശ്ശബ്ദതയിൽ ഒരു പല്ലി ഇരുപ്പുണ്ട്, പണ്ടെപ്പോഴോ ജീവിച്ച് മരിച്ച ഒരു സുന്ദരിയുടെ ഏകാന്തത കൊത്തിവെച്ചതുപോലെ!എപ്പോൾ വേണമെങ്കിലും ഒരു ചിലപ്പുകൊണ്ട് ചോരയിറ്റാതെയത് മൗനം മുറിച്ചേക്കാംവാലിന്റെ തുമ്പിൽ പതിയിരിക്കുന്ന പിടച്ചിൽ ഓർമ്മിപ്പിച്ചേക്കാം എല്ലാരേം പറ്റിച്ചെന്നമട്ടിൽ കൊഴിച്ചിട്ട നിഷ്ക്കളങ്കമായൊരു പുഞ്ചിരി, വേർപെടുന്ന ജീവന്റെ വിടപറയുന്ന കൈകൾ!ഒരു പ്രാണിയുടെ നേർക്കുള്ള പല്ലിയുടെ ചെറുനീക്കം കൊണ്ട് അടർന്നുവീണേക്കാം ഭിത്തിയിൽ  തൂങ്ങുന്ന ഫോട്ടോയിലെ പെൺകുട്ടിയുടെ മാറാലകെട്ടിയ മിഴിനീർ, ചുംബനം...

അതിർവരമ്പുകൾ

(കവിത)അബ്ദുള്ള പൊന്നാനിവിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക് സിക്സർ അടിച്ചപ്പോൾ ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.റിമോട്ടിൽ കൈയ്യൊന്ന് തട്ടി ചാനൽ മാറിയപ്പോൾ തകർന്നടിഞ്ഞ കൂരക്ക് താഴെ നിലവിളികളുടെ നേർക്കാഴ്ചകൾ.ബോംബുകളും മിസൈലുകളും ഉഗ്രരൂപിയായി ഉറഞ്ഞാടുമ്പോൾ ഒരു ബോംബ് പൊട്ടുമെന്ന നിമിഷത്തിൽ തീ പോലൊരു പന്ത് കോലിയുടെ സ്‌റ്റംപ് തകർത്തു.ഗാലറി നിശബ്ദംപെട്ടെന്നാണ് ഗാലറിയുടെ അതിർത്തി...

തെറുതി

കവിത റോബിൻ എഴുത്തുപുരപെരമേയുന്നൊരു കാലത്ത് തെറുതിയും തെറുതീടാങ്ങളമാരും ചെണ്ടക്കപ്പേം വെള്ളോംകൊണ്ട് മേടുകേറാൻ പോയി.ആളോളം പൊക്കത്തിൽ അരയോളം പൊക്കത്തിൽ ആണൊന്ന് ആൺരണ്ട് ....പുല്ലളന്നു.പിന്നെ കല്ലേലിരുന്ന് മുറുക്കിച്ചെമപ്പിച്ച് കാടും ചെമപ്പിച്ച് ചെത്തിച്ചെത്തി വരിയിട്ട് നിരയിട്ട് ഉണങ്ങാനിട്ട് മൂവന്തിയായപ്പോൾ മേടിറങ്ങി.ആനച്ചെത്തം പൂച്ചച്ചുവട് തെറുതിക്ക് പോത്തൊതുക്കം നായച്ചുവട് തെറുതിക്ക് കരടിപ്പതുക്കം മാൻചുവട് തെറുതിക്ക് .ആയിലയീയിലയിരുളില തലകുത്തി തലകുത്തി മറുത ആയിലയീയിലയിരുളില മടവെട്ടി മടവെട്ടി മായൻ ....പിന്നെപ്പറയണോ തെറുതീടെ...

നോക്കൂ…

ബിനേഷ് ചേമഞ്ചേരിപൂക്കളുപേക്ഷിച്ച ഘടികാരസൂചികൾ വെയിൽപ്പക്ഷികൾ കൊത്തിയെടുത്ത് നിഴൽച്ചിത്രങ്ങളിൽ തുന്നിപ്പിടിപ്പിക്കുന്നത് നോക്കൂ..!ചാമ്പമരച്ചുവട്ടിൽ അറവുമൃഗത്തിന്റെ രണ്ടു ചോരച്ച കണ്ണുകൾ ഉറുമ്പുകളുടെ ഒത്തൊരുമയെക്കുറിച്ച് ആശ്ചര്യപ്പെടുന്നത് നോക്കൂ..!കരിയിലകളുടെ കാതിൽ ചിതൽ മഞ്ഞച്ച ചുണ്ടുകൾ കൊണ്ടു മണൽ കാവ്യങ്ങളെഴുതുന്നത് നോക്കൂ..!ഇന്നലെകളെ ശവക്കച്ച പുതപ്പിച്ച് മറവികളുടെ തണ്ടിലേറ്റി അമാലൻമാർ നടന്നു നീങ്ങുന്നത് നോക്കൂ..!സ്വയം മുഖം...

പോസ്റ്റ് ഓഫീസ് മാൻ

കവിത ബിബിൻ ആൻ്റണി ചിത്രീകരണം: ബിബിൻ ആൻ്റണിപ്രാവുകൾക്കുവേണ്ടി മരിക്കുന്ന ഒരാളുണ്ട്.സന്ധിബന്ധങ്ങളുടെ ഉറവക്കുഴികളിലെല്ലാം അയാൾ നെല്ലും പയറും തിനയും കരുതി വയ്ക്കുന്നു.തൊണ്ടക്കുഴിയിൽ പ്രണയത്തിന്റെ മുറിപ്പാടിൽ കുടിനീരിന്റെ കരുതൽ കാത്ത് വയ്ക്കുന്നു.അയാളൊരു പഴയ തപാലാപ്പീസിന്റെ നിറത്തിൽ ഇടിഞ്ഞും പൊളിഞ്ഞും ഇരുട്ടു പൂശിയും ചെതുക്കിച്ചിരിക്കുകയാണ്...അയാളിലെ അറകളിൽ, മുറികളിൽ, മച്ചുകളിൽ നീലച്ചില്ലുടഞ്ഞ അലമാരകളിൽ കുന്നുകൂടി, കൂടണയാതെപോയ കത്തുകളിലെ മേൽവിലാസങ്ങളിൽ നിന്നും പ്രാവുകൾ മുട്ട വിരിഞ്ഞിറങ്ങുന്നു, പെരുകുന്നു, ഫിഗ് ഫ്രൂട്ടു പോലെ കുലച്ചു കിടക്കുന്നു...അവ കൊക്കുരുമ്മുമ്പോൾ ചിറകുണക്കുമ്പോൾ കൊത്തി...

അവൾ

മഞ്ജു ഉണ്ണികൃഷ്ണൻഅവൾ കടവിലെത്തുമ്പോൾ പുഴയൊന്ന് നീണ്ടുനിവരും,അപ്പോൾ ഗതികെട്ട നിശ്വാസത്തോടെ അവളാ ഭാണ്ഡം നിലത്തിടും. കുപ്പായമൊന്ന് പൊക്കി കുത്തി. വെള്ളത്തിലേക്കിറങ്ങും പുഴയോട് മിണ്ടി പറഞ്ഞത് തുണി അടിച്ചലക്കും. ചിലപ്പോ കുടഞ്ഞ് നിവർത്തി ഒന്ന് മുഖം ചേർക്കും.പുഴയിൽ ഒന്ന് മുഖം നോക്കി വെള്ളമൊന്ന് തെറിപ്പിച്ച് കരയ്ക്ക് കയറും.അപ്പോഴും എത്ര തുടച്ചിട്ടും നിറം പോകാത്ത മുറിവുപാടുകളെ പറ്റി ഓർത്തുകൊണ്ട് പുഴ ഒഴുകും. മുറിവുള്ളതായി...
spot_imgspot_img