Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
മുടിമരം
അനശ്വര. എമറവിരോഗമാണോ?
ആദ്യമായണിഞ്ഞ കുട്ടിപ്പാവാടയുടെ നിറം,
'കൂട്ടി'നോടു പിണങ്ങിയതിന്റ
കാരണം,
പങ്കുവച്ച സമ്മാനം,
അമ്മയുടെ മണം,
അച്ചന്റെ വിയർപ്പ്...
ഒന്നും ഓർമ്മയിലില്ല.ആദ്യമായവന്റെ കണ്ണുകളിലേക്ക്
ഒളിഞ്ഞുനോക്കിയതോ?
ഒരിക്കലവൻ 'എന്നെ' ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ
'എനിക്കും' എന്നുപറഞ്ഞതിന്റെ പൊരുൾ...മുടി കുന്നുപോലെ കൊഴിഞ്ഞ പ്രായത്തെ ഞാൻ മറന്നിട്ടില്ല.
അവ നഷ്ടപ്പെടുത്താതെ
മരച്ചുവട്ടിൽ കുഴിച്ചിടുമ്പോൾ ഓർത്തു;
ഓർമ്മയുടെ അവശേഷിപ്പുകൾ
മുടിമരമായി...
നാടന്‍പ്രേമം
ബിജു. ടി. ആർ പുത്തഞ്ചേരിപഴയ വീട്ടിലേക്ക്
തിരിച്ചെത്തുമ്പോള്‍
വേലിപ്പടര്‍പ്പുകളില്‍ തലനീട്ടിയ
നീലശംഖുപുഷ്പത്തിന്റെ
നേര്‍ത്ത പുഞ്ചിരിയില്‍
വീണ്ടെടുപ്പിന്റെ തിളക്കം കാണാം ...
ഉമ്മറത്തിണ്ണയില്‍ വെച്ച
നീണ്ട വാലുള്ള ഓട്ടുകിണ്ടിയിലെ
തണുത്തവെള്ളം മുഖത്തൊഴിക്കുമ്പോള്‍
ആലസ്യത്തിന്റെ കറുത്തപക്ഷികള്‍
ആകാശത്തേയ്ക്കുയരുന്ന
ചിറകടി കേള്‍ക്കാം...
അടുക്കളയിലെ മേശയ്ക്കു മുകളില്‍
മണ്‍കലത്തിലടച്ചുവെച്ച
മോരുവെള്ളത്തിന്
മരിച്ചുപോയ(തണുത്തു പോയ)
ആത്മവിശ്വാസത്തെ
തൊട്ടുണര്‍ത്താനുള്ള മന്ത്രശേഷിയുണ്ട്.
പിഞ്ഞാണത്തില്‍ വിളമ്പിയ
കുത്തരിച്ചോറും സാമ്പാറും,
ചുട്ടപപ്പടവും പച്ചമുളകിന്റെ
ചമ്മന്തിയും, കാച്ചിയമോരും....
മാതൃത്വത്തിന്റെ...
തെറുതി
കവിത
റോബിൻ എഴുത്തുപുരപെരമേയുന്നൊരു കാലത്ത്
തെറുതിയും
തെറുതീടാങ്ങളമാരും
ചെണ്ടക്കപ്പേം വെള്ളോംകൊണ്ട്
മേടുകേറാൻ പോയി.ആളോളം പൊക്കത്തിൽ
അരയോളം പൊക്കത്തിൽ
ആണൊന്ന് ആൺരണ്ട് ....പുല്ലളന്നു.പിന്നെ കല്ലേലിരുന്ന്
മുറുക്കിച്ചെമപ്പിച്ച്
കാടും ചെമപ്പിച്ച്
ചെത്തിച്ചെത്തി
വരിയിട്ട് നിരയിട്ട് ഉണങ്ങാനിട്ട്
മൂവന്തിയായപ്പോൾ മേടിറങ്ങി.ആനച്ചെത്തം
പൂച്ചച്ചുവട് തെറുതിക്ക്
പോത്തൊതുക്കം
നായച്ചുവട് തെറുതിക്ക്
കരടിപ്പതുക്കം
മാൻചുവട് തെറുതിക്ക് .ആയിലയീയിലയിരുളില
തലകുത്തി തലകുത്തി മറുത
ആയിലയീയിലയിരുളില
മടവെട്ടി മടവെട്ടി മായൻ ....പിന്നെപ്പറയണോ
തെറുതീടെ...
പ്രണയിക്കുമ്പോൾ
സുനിത ഗണേഷ്പ്രണയിക്കാനായി
നിങ്ങൾ ഒരു
എലിയെ തിരഞ്ഞെടുക്കരുത്.
നിങ്ങൾക്ക് മാളത്തിനകത്തെ
ഇരുട്ടു മാത്രമേ കാണാൻ കഴിയൂ.
പ്രണയിക്കാനായി നിങ്ങൾ
ഒരു തവളയെ കണ്ടുപിടിക്കരുത്.
ആഴമുള്ള കിണറ്റിൽ ഇറ്റു
വെള്ളത്തിനായി നിങ്ങൾ ദാഹിക്കും.
നിങ്ങൾ ഒരു എട്ടുകാലിയുമായി
പ്രണയത്തിലാവരുത്.
നിലപാടുകൾ അത് കാലിൽ നിന്നും
കാലിലേക്ക് മാറ്റിക്കൊണ്ടിരിക്കും.
ഒരു ഞണ്ടിനെ
പ്രണയിക്കുകയേ ചെയ്യരുത്.
അതു നിങ്ങളെ...
ഡിസംബർ ആറ്
കവിത
സതീഷ് കളത്തിൽഅഹങ്കാരികളായ
പിക്കാസുകൾക്ക്,
ഭ്രാന്തിളകിയ
അലവാങ്കുകൾക്ക്,
ആക്രോശിക്കുന്ന
തൂമ്പക്കൈകൾക്ക്
ചരിത്രഭൂപടങ്ങളെ
മാറ്റിവരയ്ക്കാൻ
എളുപ്പം സാധിക്കുമെന്നു
തെളിയിച്ച,
ഉളുപ്പ് കലർന്ന ചരിത്രം
പിറന്ന ദിനം;
ഡിസംബർ ആറ്..!* അലവാങ്ക്= കമ്പിപ്പാരആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.inആത്മ...
അമ്മയെക്കൊണ്ട്
കവിതഅലീനഅമ്മയെക്കൊണ്ടെന്തൊരു ശല്യം.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടും,
ഫോൺ ചെയ്തു ഞാനെവിടെ എന്നറിഞ്ഞില്ലേൽ
പ്രഷറ് താഴും.
ഗുളിക പോലെ എന്റൊച്ച കേട്ടില്ലേൽ
ഷുഗറു കൂടും.
ആകാശമിടിഞ്ഞു വീഴും.
ഒന്നും പറയാനില്ലെന്നറിയാം.
അതുകൊണ്ട്,
മൂന്നാമത്തെയോ നാലാമത്തെയോ
കോളെടുക്കും.
ഫോൺ കരഞ്ഞൊഴിഞ്ഞതുകൊണ്ട്
എന്റെ ചായ തിളച്ചു തൂവിയിട്ടില്ല,
തുണി മഴ നനഞ്ഞു പോയിട്ടില്ല.
"വീടിന്റടുത്ത്...
മഴ മണമുള്ള വീട്
കവിതഅജേഷ് പിമഴയത്ത്
ആകാശം കണ്ടു കിടന്നിരുന്ന
ഒരു വീടുണ്ടായിരുന്നു
ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ
മിന്നലുകൊണ്ട്
വെള്ളത്തുള്ളികൾക്ക്
ആകാശം
പതിയെ അകത്തേക്ക്
വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ
നിലത്തേക്ക്
മഴയെ കടത്തില്ലെന്ന്
വാശി പിടിച്ച്
അമ്മ
പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ
കരിങ്കുട്ട്യേ
പറക്കുട്ട്യേ.,,,
എന്നു ദൈവങ്ങളെ
വിളിക്കും,തലയിൽ കൈകൾ വെച്ച്
വേനൽച്ചൂടിൽ
പറയാതെ വന്ന
മഴയെ പ്രാകും.മോന്തിയിലെ
റാക്കിൻ്റെ മണം കൊണ്ട്
മഴയുടെ കുളിരിനെ
വരിഞ്ഞു കെട്ടി
അച്ഛൻ മാത്രം
കയറുകട്ടിലിൽ
കിടന്നുറങ്ങും.രാവു വെളുക്കുമ്പോൾ
ചാണകം തൂവിയ നിലത്ത്
അമ്മയെ...
തടവ് പുള്ളി
അഫ്‌സല്‍ വലിയപീടിയക്കല്‍തൂലികയില്‍ നിന്നും
ഒരു കവിത തടവ് ചാടിയിട്ടുണ്ട്.
വെള്ള വസ്ത്രമാണ് വേഷം.
നീളന്‍ താടി വെച്ചിട്ടുണ്ട്.
തലയില്‍ തൊപ്പിയുമുണ്ട്.കവലയില്‍ ഫാസിസത്തിനെതിരെ
എന്തൊക്കെയോ പ്രസംഗിക്കാറുണ്ട്.
വൈകുന്നേരങ്ങളില്‍ തലസ്ഥാനത്തെ
ഭീതിയെക്കുറിച്ച് ട്യൂഷന്‍ എടുക്കാറുണ്ട്.മദ്രസയില്‍ പോവുന്ന കുഞ്ഞനുജന്മാരോട്
അസീമിനെ കുറിച്ച് സംസാരിക്കാറുണ്ട്.
ഇടക്കെല്ലാം നജീബിനെ കണ്ടോ
എന്ന്...
പതിനാറിൽ ഒരു പ്രണയം ഉണ്ടാവുക എന്നാൽ
കവിതജാബിർ നൗഷാദ്
ചിത്രീകരണം മനുചെറുതാവുന്തോറും
ഭംഗിയേറുന്ന,
മെലിയും തോറും
കൂർത്തിറങ്ങുന്ന,
വഴി.
സ്മരണ.വഴിയിലേക്ക് കുനിഞ്ഞു
നിൽക്കുന്നൊരു ചെടി
പാതയെ തൊടാനാകാതെ-
യൊടുവിലൊരു
പൂവിനെയടർത്തുന്നു.ഇലകളുടെ ശബ്ദത്തിൽ
നിന്നും കാറ്റിന്റേതിനെ
വേർതിരിച്ചെടുക്കുന്ന
തിരക്കിൽ പൂവൊരു
ഓർമയിലേക്കുരുണ്ടു.പതിനാറിലും പതിനഞ്ചിലും
ആടിനിൽക്കുന്ന
ഒരാണും പെണ്ണും
വഴിയുടെ പെരുപ്പത്തിൽ
നിന്നും ഞെരുക്കത്തിലേക്ക്
നടന്നു പോയി.ഒറ്റയാളിലേക്ക് ചുരുങ്ങിയ
പാതയിൽ വെച്ചവൾ
അവന്റെ ചുണ്ടിനു
കീഴിൽ ചുംബിച്ചു.ഇലയിൽ നിന്നും
കഴുത്തിലേക്കടർന്നു
വീണ പച്ചുറുമ്പവളുടെ
വേർപ്പിൽ കടിച്ചുതൂങ്ങി.തുള്ളിയാവാൻ കൊതിച്ചു
നിൽക്കുന്ന...
ഏട്ടിലെ പെണ്ണ്
കവിതറോബിൻ എഴുത്തുപുരനിരക്ഷരയായ
ഒരു പെണ്ണാണ് കാറ്റെന്ന്
ഇലത്തുമ്പുകളിൽ
കോറിയിട്ട പ്രണയത്തെ
വായിച്ചിട്ടേയില്ലെന്ന്
ഇലകൾ
വയസ്സറിയിച്ച്
മഞ്ഞും മഴയും കടന്നെന്ന്
വീഴുമ്പോൾ
അക്ഷരങ്ങളും
ഹൃദയത്തിലുണ്ടായിരുന്നെന്ന്
ഉണക്കിലകൾ
തമ്മിൽ തൊട്ടുതൊട്ടെന്ന്
പിന്നെ
വാക്കായെന്ന് ;
വരിയായെന്ന്
അപ്പോൾ
കാറ്റ് വീണ്ടും വന്നെന്ന്
ചുഴിമുടികൊണ്ട് തട്ടി
ദൂരെ കൊണ്ടുപോയെന്ന്
ആരുമില്ലാത്ത
താഴ് വാരത്തിലേക്കെന്ന്
നിരക്ഷരത
ഏട്ടിലെ മാത്രം പെണ്ണാണെന്ന്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...


