Homeകവിതകൾ

കവിതകൾ

ചെ

കവിതസുനിത പി.എംഞങ്ങളുടെ തെരുവിന്റെ നാലാമത്തെ വളവിൽ വച്ചാണ് ഞാനാദ്യമായി അയാളെ കാണുന്നത്! തീരെ ചെറിയ പെൺകുട്ടി ആയിരുന്നിട്ടും അയാളെന്നെ നോക്കിയപ്പോൾ, ഒരു വൈദ്യുതസ്ഫുലിംഗം എന്നിലൂടെ പാഞ്ഞുകയറിപ്പോയി! അന്നയാൾക്ക് ഇരുണ്ട ചുണ്ടുകളും ഒട്ടിയ കവിളുകളുമായിരുന്നെങ്കിലും പാറിക്കിടക്കുന്ന മുടിയും തിളങ്ങുന്ന കണ്ണുകളുമുണ്ടായിരുന്നു!മുതിർന്ന പെണ്ണായിക്കഴിഞ്ഞപ്പോൾ തെരുവിന്റെ നാലാമത്തെ വളവിൽ അയാളെ പ്രതീക്ഷിക്കുമായിരുന്ന നിറയെ സംഗീതമുള്ള...

പ്രണയദംശം

രഗില സജിചൂട് താങ്ങാതെ മാളം വിട്ടിറങ്ങിയ ഒരു പാമ്പ് വീട്ടിലേക്കിഴഞ്ഞു വന്നു.മറ്റാരെങ്കിലും കണ്ടാൽ കൊന്നുകളഞ്ഞേക്കുമതിനെയെന്ന് പേടിച്ച് വാഷ്ബേസിന്റെ ഇടുക്കിലോ മൺകൂജയുടെ വിണ്ട വക്കിലോ ഞാനതിനെ തിരുകി വച്ചു. കുട്ടികളുമവനും പോയ്ക്കഴിയുമ്പോൾ പുറത്തേക്ക് വരട്ടേ എന്നനുവാദത്തിന് പാമ്പ് തല നീട്ടും.ജനലഴികളിൽ പിണഞ്ഞ് ആകാശത്തേക്ക് നോക്കാൻ കൊതിക്കും സർപ്പത്തെ കവിതയിലേക്ക് ക്ഷണിച്ചു.നീ നട്ട...

കഥാന്ത്യത്തിൽ നായിക മരിച്ചു

കവിത രേഷ്മ. സിപടർന്ന സപ്പോട്ടാമരത്തിന്റെ ചോട്ടിൽ അവന്റെ കഥയുമായിരുന്നിട്ടുണ്ട്.അന്നവനോട് പ്രേമമില്ല. അവന്റെ കഥയോട് മതിപ്പുമില്ല.ചങ്കുപറിച്ചതാണെന്നവൻ അവകാശപ്പെട്ട കാലത്തും അതിരു കാണാൻ വെച്ച ചെമ്പരത്തിക്കാട് ആകെ പൂത്ത പോലൊക്കെയേ തോന്നിയിട്ടുള്ളൂ,ഇന്നിപ്പോൾ മൂക്കാത്ത സപ്പോട്ട കടിച്ച് ഓക്കാനം വന്നിരിക്കുമ്പോൾ അവനോട് പ്രേമവും തോന്നി അവന്റെ കഥയോട് മമതയും തോന്നി.വേനലിൽ...

രഹസ്യം

(കവിത)അലീന മാർത്തയമ്മാമ്മയുടെ അച്ചായൻ പെട്ടന്നൊരു ദിവസം ചത്തുവീണു. നല്ലവൻ അല്ലാഞ്ഞിട്ടും ആളുകൾ അയാളോട് സഹതപിച്ചു. വെള്ളസാരിയുടുത്ത്, മക്കളെ വാരിപ്പിടിച്ച്, പെട്ടിയുടെ തലക്കലിരുന്നു കരഞ്ഞ അമ്മാമ്മയുടെ തോളിൽ കല്യാണസാരിയിൽ കുത്തിയിരുന്ന സ്വർണ നിറമുള്ള പിൻ മാത്രം ആളുകളുടെ കണ്ണിൽ പെട്ടു. "പെണ്ണുംപുള്ള തന്നെയാ അങ്ങേരെ കൊന്നത്, കണ്ടില്ലേ ഒരു കള്ളക്കരച്ചിൽ". നാത്തൂനാണ് ആദ്യം പറഞ്ഞത്. പിന്നെ...

തീവണ്ടിയാത്രയിലെ ചില പെണ്ണുങ്ങൾ

കവിത അബ്ദുള്ള പൊന്നാനിനാക്ക് ബാഗിനുള്ളിലൊളിപ്പിച്ച് വണ്ടികേറുന്നു ചില പെണ്ണുങ്ങൾ.തിടുക്കപ്പെട്ട് സീറ്റിലിരുന്ന നീണ്ട മൗനം കോട്ടുവായിട്ടു.പല്ലി ചിലക്കുന്ന ശബ്ദം പോൽ വിറപൂണ്ട ഫോണെടുത്ത് വിരല് പതിപ്പിച്ച് കണ്ണും കാതും ഉള്ളിലൊതുക്കി. ചിലച്ച് കൊണ്ട് ഒരു കുഞ്ഞു പാദസരത്തിൻ്റെ ശബ്ദം  ഓടിക്കളിക്കുന്നുണ്ട് .കൂർത്ത നോട്ടത്തിൽ പതുങ്ങിയിരിക്കുന്നുണ്ടൊരു കൊഞ്ചലിൻ നാദം. ജാലകത്തിന്നപ്പുറത്തെ പുഴയൊഴുക്കും തണല് വിരിച്ച മരച്ചില്ലകളും വെയില്...

നമുക്കിടയിലെ കാപ്പി നേരങ്ങൾ

മെഹ്ഫിൽ അത്രമേൽ അശാന്തമായൊരു പകലൊടുക്കത്തിൽ ഒരു കപ്പ് കാപ്പിനേരം മാത്രം നിന്നിൽ നിന്ന് ഞാൻ ചോദിച്ചു വാങ്ങും.അകലങ്ങളിൽ പൂത്തുനിൽക്കുന്ന ജക്കരാന്തപ്പൂവുകളുടെ മണം തിരഞ്ഞ് നിന്റെ മനസ്സപ്പോൾ അലയുന്നുണ്ടാവും.കനവുകളിൽ വിരഹം വിതച്ച് വിഷാദത്തിന്റെ ഗസൽ മൂളുന്ന ഉപ്പുണങ്ങാത്ത നോവായിരിക്കും...

വിനിമയവും മൂന്ന് കവിതകളും

കവിതടി. പി. വിനോദ്1. പറയുന്നു“കിതക്കുന്നല്ലോ? നടക്കുകയാണോ?”“അല്ല, നിന്റെ ശബ്ദത്തിൽ നിന്ന് ശ്വാസമെടുക്കുകയാണ്, കിട്ടാവുന്ന സമയത്തിനുള്ളിൽ പറ്റാവുന്നത്ര വേഗത്തിൽ.”2. തോന്നുന്നുഒരു ജലകണത്തിന് മരത്തിനുള്ളിലേക്ക് പോകാമെന്ന് തോന്നുന്ന മട്ടിൽ, ഒരു പുഴ തനിക്ക് കുറുകെ സഞ്ചാരങ്ങളെ വിട്ടുകൊടുക്കുന്ന വിധത്തിൽ, മനുഷ്യർക്കും എനിക്കുമിടയിൽ വേരുകളോ പാലങ്ങളോ ഉള്ളതിന്റെ സങ്കീർണ്ണമായ അത്ഭുതം3. ചോദിക്കുന്നുഏകാന്തത ഒരു ചോദ്യമാണെങ്കിലല്ലേ അതിനൊരു ഉത്തരം കണ്ടെത്തേണ്ടതുള്ളൂ?...https://www.youtube.com/watch?v=YJNAL4fiNjgടി.പി.വിനോദ് കവി. ഗവേഷകന്‍. ബംഗളൂരുവിലെ...

മസാലദോശ

കവിത രാജന്‍. സി. എച്ച് മസാല ദോശ കഴിക്കണമെന്നൊന്നുമുണ്ടായിരുന്നില്ല, അവനവളോട് പറഞ്ഞു: ആദ്യമായി കോഫീഹൗസില്‍ കയറി ആദ്യം കണ്ട കസേരയിലിരുന്നു. തൊപ്പിയിട്ടയാള്‍ വന്നു എന്തു കഴിക്കുന്നുവെന്ന് ചോദിച്ചു മുന്നിലിരുന്നൊരാള്‍ മസാല ദോശ കഴിക്കുന്നത് നോക്കിപ്പോയി മസാല ദോശയോയെന്നയാള്‍ ഞാന്‍ തലയിളക്കി.ശരിയാണ്, മസാല ദോശ കഴിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു: ബന്ധുവിന്‍റെ കല്യാണത്തിന് വരണമാല്യം ചാര്‍ത്തുന്നതിനിടയില്‍ കല്യാണം കഴിഞ്ഞോയെന്ന് നീയോടി വന്ന്...

കടലെടുത്തത്

കവിത അർച്ചന      അങ്ങനെ ഒരു ദിവസം അവർ ഒരേ കടലിൻറെ രണ്ടതിരിൽ ചെന്നിരിക്കുന്നു. അതിലെ അവൾ തിരകളെ ചുരുട്ടി എതിരേക്ക് കാതോർക്കുന്നു. അവർ തുഴഞ്ഞൊഴുകിയ കടലാസു തോണികളെ തിരയുന്നു. കടലിന്റെ ടച്ച് സ്ക്രീനിൽ മീനുകൾ കൊണ്ടെഴുതി വച്ച പ്രണയഗീതങ്ങൾ ഉരസി നോക്കുന്നു. ആഴങ്ങളിലേക്ക് നൂണ്ടിറങ്ങി കഥകളെഴുതിയ ഇച്ചൂളി തൊണ്ടുകൾ നുണച്ചിറക്കുന്നു . തിരയവളെ...

അഭയമുദ്രകള്‍

കവിതപ്രസാദ് കാക്കശ്ശേരിപല വഴിയത്രേ വിഷാദത്തെ വെല്ലാന്‍ അതിലൊന്ന്, ശ്വാസം അകത്തെടുക്കുക മെല്ലെ, പുറത്തൊടുക്കുക വലിച്ചെടുത്തതും ഒതുക്കി വിട്ടതും അലച്ചിലിന്‍ ഗതി അല്ല, അഭാവമാം ഭാവം.. മൃതി നടിച്ച പോല്‍ ശവാസനത്തിലും യതി ധ്യാനചര്യ പത്മാസനത്തിലും.. അധോഗമനം പോല്‍ അപഹാസ്യമാകും വിദഗ്ദ്ധ യോഗിതന്‍ അഭയമുദ്രകള്‍..!...
spot_imgspot_img