Homeകവിതകൾ

കവിതകൾ

ഉയിർപ്പ്

കവിത പ്രീതി ദിലീപ്എത്രയധികം നേരത്തെ വീടടങ്ങുന്നുവോ, അത്രയും സൽസ്വഭാവങ്ങൾ കൽപ്പിച്ചു നൽകിയ ജോസുട്ടിയുടെ വീടിൻ്റെ ഭൂമിശാസ്ത്രം ഒറ്റയിറക്ക് വെള്ളത്തിന് ഒപ്പം വിഴുങ്ങുമെങ്കിലും പിന്നെയും വർഷങ്ങളെടുത്തു അന്നയ്ക്കതൊന്ന് ദഹിക്കാൻ..,,പിന്നീടങ്ങോട്ട് ഓരോ നേരത്തും ചെയ്യേണ്ടുന്നത് കൽപ്പനകളായി അവളങ്ങ് മനപാഠം പഠിക്കാൻ ശ്രമിച്ചോണ്ടേയിരുന്നു...അന്നത്തെ കൊല്ലത്തെ പള്ളിപ്പെരുന്നാളിന് ജോസൂട്ടി കൂട്ടി...

പെൺ വിചാരം

കവിത ചന്ദ്രു വെള്ളരിക്കുണ്ട്ഞാൻ നിന്റെ മധുരമുള്ള ചുണ്ടുകളെപ്പറ്റി ഹൃദ്യമായി പറയുമ്പോൾ നീ, വരണ്ടുണങ്ങിപ്പോയ അതിലെ കറുത്ത പാടുകളും അതിന് താഴെ ചിരി വറ്റിയ ശേഷിപ്പുകളും കാട്ടിത്തന്നു.ഞാൻ നിന്റെ വിടർന്ന കണ്ണുകളെപ്പറ്റി പതിയെ പറഞ്ഞപ്പോൾ നീ, കൺതടത്തിലെ കരുവാളിച്ച കാഴ്ചകളേയും പെരുമഴ പെയ്തു നീലിച്ചുപോയ രണ്ട് നീർച്ചാലുകളും കാട്ടിത്തന്നു.ഞാൻ നിന്റെ...

താവഴി

(കവിത)അഫീഫ ഷെറിന്‍വെള്ളം തളിച്ച് മുറ്റമടിച്ച് കറിക്കരിഞ്ഞ് അരിയിട്ട് നീർന്ന് നിന്ന് തിരിഞ്ഞുനോക്കുമ്പോ ജാനകിക്ക് നോവടുത്തു. വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു. വഴിയിലെറങ്ങി കണ്ട വണ്ടിക്കോടി. പോക്കിനിടയിൽ തൊട മാന്തിനോക്കി തലമുടി പറിച്ചെടുത്തു കാലിട്ടടിച്ച് ആരെയൊക്കെയോ തെറി വിളിച്ചു കാറി കാറി കരഞ്ഞു ചൊമച്ചു. പെറ്റു. കൊച്ചിന് തൂക്കം രണ്ടരക്കിലോ കിറുകൃത്യം. ആശുപത്രീന്ന് ഫോറം പൂരിപ്പിക്കാൻ ചോദിച്ചു അമ്മ? :- ജാനകി അച്ഛൻ? :- ജാനകി ന്തേ?ഒച്ചയിൽ...

അവൻ ഏഴാം കുളി കഴിഞ്ഞ് ഗർഭപാത്രത്തെ പ്രസവിക്കുന്നു

രാഹുൽ മണപ്പാട്ട്പതിനാറാം വയസ്സിൽ കന്യകനായി അവൻ അവളുടെ കുളിമുറി വിട്ടിറങ്ങുന്നു.ചായ്പ്പില് ഏഴ് ദിവസത്തിന്റെ ചൊരുക്കിലേക്ക് പായ വിരിച്ചിട്ടു. ചുവരുകൾ നോക്കി മുളച്ച രോമങ്ങളെ എണ്ണം പടിപ്പിച്ചു. കക്ഷത്തില് വിയർപ്പിനെ സൂക്ഷിച്ചു വെച്ചു. തലയിൽ പേനുകളെ വളർത്തി. മുഖക്കുരു വെയില് കൊള്ളിക്കാതെ പഴുപ്പിച്ചു. മുലകണ്ണുകളെ പറത്തിവിട്ടു. മീശപിരിച്ച് പുകവലിച്ചു.ഉള്ളിലെവിടെയോ ഒരു കാടുണ്ടെന്ന് ഉദ്ധരിച്ച ആ ഒറ്റമരം ചില്ലകൾ കുലുക്കി പറഞ്ഞു.അപ്പുറത്തെ കക്കൂസിലെ അരഞ്ഞാണം മുറുക്കി സിഗരറ്റിന്റെ...

വേട്ട

കവിത ജിഷ്ണു കെ.എസ്1വരവേറ്റു കാട് ഒരില പോലും അനക്കാതെ.അതിനുള്ളിലേക്ക് കടക്കുമ്പോൾ; ചില്ലകളിൽ തട്ടിത്തടഞ്ഞി- റ്റിയിറ്റി വീഴുന്നു വെയിൽ. ഒച്ചയുണ്ടാക്കാതെ ഓടി നടക്കുന്നു ചെറുപ്രാണികൾ. കൊഴിഞ്ഞയിലകൾ- ക്കടിയിലെ തണുപ്പിൽ പുണർന്നുറങ്ങുന്നു കരിനാഗങ്ങൾ. അല തല്ലുന്നു താളത്തിൽ ചീവീടിൻ കലമ്പലുകൾ. പേടമാനുകൾ തുള്ളിച്ചാടി കടന്നു പോയി മുന്നിലൂടെ. ഗോഷ്ഠികൾ എടുത്തെറിഞ്ഞ് വമ്പു കാട്ടി ഊറിച്ചിരിച്ചു കുരങ്ങന്മാർ. കൂസലില്ലാതെ കൊമ്പു കുലുക്കി നടന്നകന്നു കാട്ടുപോത്തുകൾ. മുക്രയിട്ട് ചീറിപ്പാഞ്ഞു കാട്ടുപന്നികൾ.മെല്ലെ നടന്നു മായാക്കാഴ്ച്ചകൾ ഓന്നൊഴിയാതെ തൊട്ടു നുണഞ്ഞ് ഞാനും കവിതയും.കണ്ണിൽത്തറഞ്ഞ കാഴ്ച്ചകൾക്കെല്ലാം മറപറ്റി കാട്ടുപൊന്തയ്ക്കുള്ളിൽ പാത്തിരിക്കുന്നു തിളങ്ങുന്ന കണ്ണുകൾ. ആർത്തിയോടവ ഓരോ ചുവടിലും പിൻതുടരുന്നു ഞങ്ങളെ.2കടന്നു പോയ നേരങ്ങളിൽ പിന്നിൽ മറഞ്ഞ വഴികളിൽ കണ്ടൂ...

ഇരുട്ട് എന്ന ഒരാൾ

കവിതഎ. കെ. മോഹനൻ ഇരുട്ടിനെ പേടിച്ചത്രയും വേറൊരാളെയും പേടിച്ചിട്ടുണ്ടാവില്ല ആരുംഅകത്ത് കുനിഞ്ഞിരുന്ന് ഇമ ചിമ്മിച്ചിമ്മിക്കൊണ്ടിരിക്കുന്ന മുട്ടവിളക്കിനെ ജനലഴികളിലൂടെ പതുങ്ങിപ്പതുങ്ങി വന്ന് ഊതിക്കെടുത്തി കാറ്റ് ഒന്നും അറിയാത്തതുപോലെ നടന്നുപോകുംഅപ്പോഴേക്കും ചുമരിൽ നെറ്റിയിടിച്ച് നല്ല മുഴ വന്നിട്ടുണ്ടാവുംഒരു കരിങ്കുള്ളനെപ്പോലെ രാത്രി എനിക്കരികിൽ നിവർന്നുകിടക്കുംനത്തുകൾ മൂളുന്നുണ്ടാവും കീരാങ്കീരികൾ പാട്ടുപാടുന്നുണ്ടാവുംഅകലെ എവിടെയോ ഒറ്റയ്ക്കായിപ്പോയ പക്ഷിയുടെ പാട്ട് എന്റെ നെഞ്ചിടിപ്പ് കൂട്ടുംഞാൻ ഒരു തുരങ്കത്തിലൂടെ ഓടുംഒരു സ്വർഗ്ഗം പോലെ പകലപ്പോൾ എനിക്ക് മുന്നിൽ വെളിപ്പെടുംകുറച്ചുനേരം കഴിയുമ്പോഴേക്കും കരിങ്കുള്ളന്റെ...

നോട്ടപ്പൂവ്

കവിതരാജന്‍ സി എച്ച്എന്‍റെ തോട്ടത്തില്‍ വിടരാത്ത ഒരു പൂവായിരുന്നു അവള്‍.അവള്‍ വിടരുമെന്ന് കാണുന്ന ചെടികളെയൊക്കെയും വെള്ളമൊഴിച്ചും വളമിട്ടും അണുക്കളെയോടിച്ചും പരിപാലിച്ചു പോന്നു.പൂക്കള്‍ വിടര്‍ന്നു. വിടര്‍ന്നതൊന്നുമെന്നാല്‍ അവളായില്ല.നിറത്തിലോ മണത്തിലോ രൂപഭംഗിയിലോ ഒന്നുമവളായില്ല.അങ്ങനെയാണെന്‍റെ കാന്‍വാസിലവളെ പകര്‍ത്താന്‍ ശ്രമിച്ചത്.വരയില്‍ അവളുണ്ടുള്ളില്‍. നിറത്തില്‍ അവളായില്ല കാന്‍വാസ്. അവളുടെ നിറം ഉടല്‍ മുടിയഴക്അവളുടെ ചിരി സ്വപ്നങ്ങള്‍ വിരലുകള്‍ രൂപാകൃതി ഒന്നിലും തെളിഞ്ഞില്ല അവള്‍.അവള്‍...

വിമീഷ് മണിയൂരിന്റെ മൂന്നു കവിതകൾ

കവിതവിമീഷ് മണിയൂർ ഉടമസ്ഥൻ ആകാശത്തിലൂടെ പറക്കുന്ന പക്ഷിയുടെ നിഴൽ ഭൂമിയിലൂടെ ഓടുന്നുഭൂഗുരുത്വാകർഷണം നിഴലിനെ പിടിച്ചു വെച്ച് ഉപദ്രവിക്കുന്നത് കാണാഞ്ഞിട്ടല്ലനിഴലിന്റെ ഉടമസ്ഥനെങ്കിലും ആകാശത്തിലൂടെ രക്ഷപ്പെടാനാകുന്നുണ്ടല്ലോ എന്ന സമാധാനത്തിലാണ്.(adsbygoogle = window.adsbygoogle || ).push({});താമസം ചാടുന്ന തവള ആകാശത്തിൽ കുറച്ചു സമയം താമസിക്കുണ്ട് അതിൻ്റെ വിലാസത്തിൽ ആ ആകാശം കാണാനില്ല....

Transcreation of Cohen’s Dance me to the end of love

ഡോ. അശ്വതി രാജൻ'Dance me to the end of love' പ്രത്യക്ഷത്തിൽ വരികൾ സൂചിപ്പിക്കുന്നപോലെ ഒരു പ്രണയഗീതം മാത്രമല്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ മരണയറയിൽ നിന്നുതിർന്ന ജീവന്റെ അവസാന വിളികളാണ്.1995ൽ ഒരു റേഡിയോ...

ചുരം കയറുന്ന ഒരു ബസ്സിനുപിന്നാലെ

(കവിത)വിനോദ് വിയാർഈ റോഡ് അത്ര വൃത്തിയുള്ളതല്ല പുഴുവരിച്ച റൊട്ടിക്കഷണം പോലെ ആകൃതിയില്ലാത്ത കുഞ്ഞുകുളങ്ങൾ കുളത്തിൽ നിന്നു ജനിച്ചെന്നുതോന്നുംവിധം മഞ്ഞ് സർവ്വത്ര മഞ്ഞ്!ചുരത്തിലെ റോഡിൽ മഞ്ഞോളങ്ങളിൽ കിതച്ചുമിരമ്പിയുമൊരു ബസ്സ് പ്രകാശത്തിൻ്റെ മഞ്ഞച്ച വിതുമ്പലിൽ മഞ്ഞലിയുമ്പോൾ നീട്ടിക്കൂവി ബസ്സ് ചുരം കയറുന്നു.ബസ്സിനുള്ളിൽ ഒരു സൂര്യൻ അതിനെ ചുറ്റി ഭൂമി അതിനതിരിട്ട് കോടാനുകോടി നക്ഷത്രങ്ങൾ! ബസ്സിനുള്ളിൽ മനുഷ്യർ മാത്രമാണെന്ന വിഡ്ഢിത്തം കുറഞ്ഞപക്ഷം...
spot_imgspot_img