HomePOETRY

POETRY

കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും കരഞ്ഞേക്കല്ലെന്ന് കുഞ്ഞേനച്ഛന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ മരണത്തിന് എല്ലാവരും കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ പറമ്പെല്ലാം, ഒറ്റക്കിരുന്ന് പൂശാറുള്ള മൊട്ടക്കുന്നെല്ലാം കുഞ്ഞേനച്ഛനെ കാണുമ്പോള്‍ മാത്രം അനുസരണയോടെ നില്‍ക്കണ അമ്മിണി പശുവെല്ലാം വരിവരിയായി വന്ന് ചിരിച്ച് പോകട്ടെ.ഇനിയാര് അതിരിട്ട പറമ്പില്‍ വെളിക്കിരിക്കും. മൊട്ട കുന്നിലെ പെണ്‍ ദൈവങ്ങള്‍ കൊപ്പമിരുന്ന് കള്ള് പൂശും.' ഉടയോരില്ലാത്ത ഭൂമി പോലെയാണ് ഉറ്റവരാരുമില്ലാത്ത താനുമെന്ന് ' കുഞ്ഞേനച്ഛന്‍ പറയും.തെക്കേ തൊടിയില്‍ കുഞ്ഞേനച്ഛനും പടിഞ്ഞാറെ...

പണിയൻ 

(കവിത)സിജു സി മീന  (പണിയ ഗോത്ര ഭാഷ)കണ്ടം പൂട്ടുവം പോയ അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..! അപ്പന ചോരെയും നീരും കണ്ടം നിറച്ച അപ്പന ചോരയും നീരും കൊണ്ടു നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ചഎന്ന പള്ളയും ഒട്ടുത്ത അമ്മന നെഞ്ചും പൊട്ടുത്തഏക്കു...

അയനം – എ.അയ്യപ്പൻ കവിതാപുരസ്കാരം, കൃതികൾ ക്ഷണിക്കുന്നു

കവി എ.അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തുന്ന പതിനൊന്നാമത് അയനം - എ.അയ്യപ്പൻ കവിതാപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2019 ജനുവരി മുതൽ 2022 ആഗസ്റ്റ് വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള കവിതാസമാഹാരത്തിനാണ് 11111...

വൃത്താകൃതിയിൽ ഒരു തവള

കവിത അജിത് പ്രസാദ് ഉമയനല്ലൂർപണ്ട് പള്ളിക്കൂടത്തില് പഠിക്കുമ്പോ വൈകുന്നേരത്തെ കൂട്ടമണിയൊച്ച കേട്ടാപ്പിന്നെ ബാഗും തൂക്കിയൊരോട്ടമുണ്ട്. ആ ഓട്ടമവസാനിക്കണത് ഇറക്കമിറങ്ങി തൊടികടന്നു വരണ ആളൊഴിഞ്ഞ തീട്ടപ്പറമ്പിലെ തോട്ടിൻകരേലാണ്.തോടിനിരുവശവും ഭിത്തീം ചുമരുമൊന്നും കെട്ടിപ്പൊക്കാഞ്ഞ് ഒണ്ടായിരുന്ന കയ്യാല മണ്ണിടിഞ്ഞ് തോടൊരു ജലമാർഗ്ഗമായി ഒഴുകിയിരുന്ന കാലം.തൂറാൻമുട്ടി വരുന്നോർക്കൊക്കെ എളുപ്പത്തിൽ കാര്യം സാധിക്കുവാൻ അവിടം പറ്റിയ ഇടമായിരുന്നു.അന്നുകൊറെ മീനുകള് ആകാശം...

ഏലിയൻസ്

(കവിത)യഹിയാ മുഹമ്മദ് ബിൽഡിങുകൾ ഏത് ഗ്രഹത്തിലെ മരങ്ങളാണ്! ഇവിടുത്തെതല്ലെന്നു തോന്നുന്നു. അതിൻ്റെ ഉണക്കം കണ്ടാലറിയാം. അവയ്ക്കു വേരോടാൻപറ്റിയ മണ്ണേയല്ലിവിടമെന്ന്.വണ്ടികൾ ഏതു ഗ്രഹത്തിലെ ജീവികളാണ് ? ഇവിടുത്തെതാണെന് തോന്നുന്നേയില്ല. അവറ്റകളുടെ വേഗത കണ്ടാലറിയാം. നമുക്ക് മുമ്പേ എന്നോ വന്നു പോയ അന്യഗ്രഹ ജീവികളുടെ വീട്ടിലെ വളർത്തു മൃഗങ്ങളാണെന്ന്...വിമാനവും അങ്ങനെ തന്നെ. ഇവിടുത്തെ പറവയെപ്പോലെ യല്ല അവയുടെ പറക്കൽ.... തീവണ്ടി അവിടുത്തെ പെരുമ്പാമ്പായിരിക്കും. ആ ഇഴജന്തുവിൻ്റെ പോക്ക് ഭൂമിക്കൊരു ഭാരം തന്നെ.ജെ സി...

പുതിയ ഭൂമി

(കവിത)വിജയരാജമല്ലികമക്കളെ സ്നേഹിക്കാൻ വിലക്കുന്ന മന്ത്രം എഴുതി വെച്ചത്രെ ഭൂമിയിൽ മനുഷ്യർ ആണും പെണ്ണും മാത്രമെന്നൊരിക്കൽതാലോലമാട്ടാനാകാതെ കൈകൾ മൗനമായ് അലമുറയിട്ട- ലയുമല്ലോ വിലയം വരെയും ഈ മണ്ണിൽ കണ്ണിൽ ഇരുൾ കുത്തിവെച്ചു കുലുങ്ങി ചിരിക്കുന്നല്ലോ ബുദ്ധിക്ക് വിലങ്ങുവെച്ചീ നിഗൂഢ തന്ത്രംഈ മന്ത്രം ഉപാസിക്കും കൊടികൾ പൊന്നുകൊയ്യും വിളനിലങ്ങൾ മറിച്ചും മറച്ചും രചിക്കുന്നു കപട ചരിത്രഭാഗംഇത്തിരിപ്പോന്ന...

പണ്ടത്തെ പ്രേമം

കവിതഅഞ്ജു ഫ്രാൻസിസ്പുഷ്പിക്കാത്ത പണ്ടത്തെ പ്രേമം പാകമാകാത്ത ചെരുപ്പുപോലെയാകാം...ചിലപ്പോ ചെറുതാകാം.. പാദങ്ങളെ ഇറുക്കി, തൊടുന്നിടമൊക്കെ മുറിച്ച് ഓരോ കാലടിയിലും പാകമല്ലെന്ന് നോവിപ്പിച്ച് ഓർമ്മിപ്പിച്ച്, 'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്' കൊതിപ്പിച്ചങ്ങനെ..വലുതുമാകാം.. നടവഴിയിൽ തട്ടി വീഴിച്ച് നടക്കുമ്പോൾ പടേ പടേന്ന് അസ്വസ്ഥതപ്പെടുത്തി നമ്മുടേതല്ലാത്ത ശൂന്യത നിറച്ചങ്ങനെ.പാകമാവാത്ത ചെരുപ്പിൽ നിന്ന് പറ്റുന്നതും വേഗം പുറത്തു കടക്കണം.. അതില്ലാത്തതിന്റെ മുറിവും സുഖവും അറിയണം..ചെരുപ്പിൽ ആണിയെന്നോ മണമെന്നോ തേഞ്ഞതെന്നോ നിങ്ങൾക്ക് പറഞ്ഞു പരത്താംഅല്ലാത്തതാണ് നല്ലത്.ആ ചെരുപ്പിന് പാകമുള്ളൊരു കാൽ വരുമായിരിക്കാം.. വരട്ടെ.. മഴക്കാലത്തവർ കീ...

കൗതുകം

(കവിത)സിജു സി മീനകാട്ടിൽ പുഴയോരത്ത് തണുത്ത നിലത്ത് മുള പാട്ട് കേട്ട് പുൽമെത്തയിലുറങ്ങിയ നാൾ ഫാൻ വെറുമൊരു കൗതുകമായിരുന്നു..!ഈ ഇഷ്ടിക മുറിയിൽ ഉരുകുന്ന ചൂടിൽ തലയ്ക്ക് മേൽ ഫാൻ കറങ്ങുമ്പോൾ എന്റെ കാടും കാട്ടാറും മുള പാട്ടും പുൽമെത്തയും എല്ലാം... ഒരു കൗതുകമാകുന്നു..!!ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

ഗേൾഫ്രണ്ട്

കവിതഅനൂപ് കെ എസ് നനയാൻ നല്ലോണം ഭയക്കുന്ന ഒട്ടും തിരക്കില്ലാത്ത നടത്തം തരാട്ടുന്ന രണ്ടാളാണ് ഞങ്ങൾ. തമ്മിൽ യാതൊരു കരാറുമില്ല കടുത്ത പരിചയമില്ല പ്രിയപ്പെട്ട രഹസ്യങ്ങളില്ല അടുത്ത് നിന്നിട്ടുണ്ടെങ്കിലും, പരസ്പരം ആരുടെയും ആരുമായിട്ടില്ല. എങ്കിലും, കാണാതിരുന്ന വിടവ് നേരങ്ങളെ പ്രവചിച്ച് ശരിയാക്കി ഞെട്ടാറുണ്ട്. ഒരൗപചാരികതയുമില്ലാതെ ; കണ്ടാൽ, കൈകാണിച്ചു നിൽക്കും അവസാനം നിർത്തിയ ചിരീന്ന് തുടരും പുതിയതൊക്കെ തടഞ്ഞുവക്കാതെ പങ്കുവെക്കും,...

ട്രോൾ കവിതകൾ – ഭാഗം 25

വിമീഷ് മണിയൂർ പാട്ട് ആകാശവാണിയിൽ നിന്ന് പറത്തി വിട്ട യേശുദാസിൻ്റെ ഒരു പാട്ട് ഒരു റേഡിയോ കണ്ടുകിട്ടാതെ ചുറ്റിത്തിരിഞ്ഞ് വിയർത്ത് ഒരു മരത്തിൻ്റെ കൊമ്പത്ത് തൂങ്ങിക്കിടന്ന് ഇത്തിരി നേരം ഉറങ്ങിക്കളയാമെന്നു വെച്ചു. എണീറ്റപ്പോൾ രാത്രിയായിരുന്നു. നല്ല...
spot_imgspot_img